ഹോട്ടല്‍മുറിയില്‍ വെച്ച് സിനിമാപ്രവര്‍ത്തകയെ ബലാല്‍സംഗം ചെയ്തു ! വ്യവസായി ഒളിവില്‍…

സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതിയെ ഹോട്ടല്‍മുറിയില്‍ വിളിച്ചുവരുത്തി ബലാല്‍സംഗം ചെയ്തകേസില്‍ തമിഴ്നാട് സ്വദേശിയായ വ്യവസായിക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ 35 വയസ്സുകാരിയായ യുവതിയാണ് ബെംഗളൂരു കബണ്‍ പാര്‍ക്ക് പോലീസില്‍ പീഡനപരാതി നല്‍കിയത്. ബിസിനസ് ആവശ്യത്തിനെന്ന പേരില്‍ പഞ്ചനക്ഷത്ര ഹോട്ടല്‍മുറിയിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. തമിഴ്നാട് സ്വദേശിയായ വ്യവസായിയും യുവതിയും പരിചയക്കാരായിരുന്നു. ഓഗസ്റ്റ് ആറിന് ഒരു സോഫ്റ്റ്വെയര്‍ വികസിപ്പിക്കുന്നതിന്റെ ചര്‍ച്ചകള്‍ക്കെന്ന പേരില്‍ ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടല്‍മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. ഓഗസ്റ്റ് പത്തിനാണ് യുവതി ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുന്നത്. സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ യുവതി ഇപ്പോള്‍ സിനിമയില്‍ ടെക്നീഷ്യനായി ജോലി ചെയ്യുകയാണെന്ന് പോലീസ് പറഞ്ഞു. കൂടാതെ സ്വന്തമായി ഒരു സോഫ്റ്റ്വെയര്‍ നിര്‍മിക്കുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനായുള്ള സാമ്പത്തിക സഹായത്തിനായാണ് യുവതി വ്യവസായിയെ സമീപിച്ചതെന്നാണ് വിവരം. സാഹചര്യം മുതലെടുത്ത വ്യവസായി, ബലമായി കടന്നുപിടിക്കുകയും…

Read More

പതിവായി നിന്ന് പണം പോകുന്നു ! സിസിടിവിയില്‍ തെളിഞ്ഞത് മോഷ്ടാവിന് താക്കോല്‍ നല്‍കുന്ന 15കാരി മകള്‍; വെളിപ്പെട്ടത് ലൈംഗികചൂഷണം…

വീടിനോടു ചേര്‍ന്നുള്ള ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്ന പണം പതിവായി മോഷണം പോകുന്നതായി കണ്ടെത്തിയതോടെയാണ് പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള കല്‍ക്കരി വ്യാപാരി തന്റെ വീട്ടില്‍ ജൂലൈയില്‍ സിസിടിവി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. താക്കോല്‍ യഥാസ്ഥാനത്ത് ഉണ്ടെങ്കിലും മൂന്നുമാസത്തിലേറെയായി പണം കൃത്യമായി നഷ്ടപ്പെടുന്നത് വലിയ ആശങ്കയ്ക്കിടയാക്കി. പൂട്ട് പൊളിച്ചതിന്റെയോ ബലം പ്രയോഗിച്ച് തുറന്നതിന്റെയോ യാതൊരു ലക്ഷണങ്ങളും ഇല്ലായിരുന്നു. കുടുംബാംഗങ്ങളോ വിശ്വസ്തരോ അല്ലാതെ ആരും തന്നെ ഓഫിസ് മുറിയില്‍ പ്രവേശിക്കാറുമില്ലായിരുന്നു. വ്യാഴാഴ്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചതോടെയാണ് മാസങ്ങളായി വ്യാപാരിയെ വട്ടം കറക്കുന്ന മോഷ്ടാവിനെ കുറിച്ചുള്ള ചിത്രം ലഭിച്ചത്. ഒപ്പം പുറത്തുവന്നതാവട്ടെ ഞെട്ടിപ്പിക്കുന്ന പീഡന വിവരവും. വീട്ടില്‍ അതിക്രമിച്ചു കടന്ന പ്രതി 15 വയസ്സ് മാത്രം പ്രായമുള്ള വ്യാപാരിയുടെ മകളുടെ മുറിയില്‍ പ്രവേശിക്കുന്നതു സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി പതിഞ്ഞിരുന്നു. തന്റെ മകള്‍ തന്നെ മോഷ്ടാവിന് ഓഫിസ് മുറിയുടെ താക്കോല്‍ എടുത്തു നല്‍കുന്നത് സിസിടിവി ദൃശ്യങ്ങളില്‍…

Read More

ന്നാ തനിക്കിരിക്കട്ടെ ഒരുമെഡൽ..!  മന്ത്രിയെ വട്ടം ചുറ്റിച്ച് സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ. തിരുവനന്തപുരം സിറ്റി പൊലീസ് കൺട്രോൾ റൂമിലെ ഗ്രേഡ് എസ് ഐ എസ്.എസ്.സാബുരാജനാണ് സസ്പെൻഷന് പിന്നാലെ മെഡലിന് അർഹനായത്. 261 പൊലീസുകാർക്കാണ് മുഖ്യമന്ത്രിയുടെ സേനാ മെഡൽ പ്രഖ്യാപിച്ചത്.മന്ത്രി പി. രാജീവന് പൈലറ്റ് പോയ എസ് ഐയെ ഇന്നലെയാണ് കമ്മീഷണർ സസ്പെൻസ് ചെയ്തത്. മന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനത്തിന്‍റെ റൂട്ട് മാറിയതുമായി ബന്ധപ്പെട്ടാണ് സസ്പെൻഷൻ. പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന ഗ്രേഡ് എസ് ഐ എസ്.എസ്.സാബുരാജൻ, സിപിഒ സുനിൽ എന്നിവരെയാണ് ഇന്നലെ സസ്പെൻഡ് ചെയ്തത്. പള്ളിച്ചൽ മുതൽ വെട്ട്റോഡ് വ സസ്പെൻഷൻ നടപടിക്കെതിരേ പോലീസ് സേനയില്‍ വ്യാപകമായ അമര്‍ഷമുയരുന്ന സാഹചര്യത്തിലാണ് മെഡൽ നേട്ടവും എത്തുന്നത്. മന്ത്രിക്ക് ബുദ്ധിമുട്ടുണ്ടായെന്നാണ് സസ്പെൻഷൻ സംബന്ധിച്ച് സിറ്റി പോലീസ് കമ്മിഷണറുടെ ഉത്തരവില്‍ വ്യക്തമാക്കിയത്. എന്നാൽ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുന്ന കാര്യത്തിൽ ഇടപെട്ടിട്ടില്ലെന്ന് മന്ത്രിയുടെ ഓഫീസ് ഇന്നു…

Read More

നെഞ്ചിലും കരളിലും മുഖത്തും കുത്തേറ്റു; സൽമാൻ റുഷ്ദി വെന്‍റിലേറ്ററിൽ; ആകെ 11 കുത്തുകളേറ്റുവെന്ന് റിപ്പോർട്ടുകൾ

ചൗട്ടാവ് (ന്യൂയോർക്ക്): കത്തിയാക്രമണത്തിൽ പരിക്കേറ്റ ബുക്കർ പുരസ്കാര ജേതാവായ പ്രശസ്ത സാഹിത്യകാരൻ സൽമാൻ റുഷ്ദി അതീവ ഗുരുതരാവസ്ഥയിൽ. നെഞ്ചിലും കരളിലും മുഖത്തും കുത്തേറ്റ റുഷ്ദി പെൻസിൽവാനിയയിലെ എറിയിലെ ആശുപത്രിയിൽ വെന്‍റിലേറ്ററിലാണ്. അദ്ദേഹത്തിന് സംസാരിക്കാനാവുന്നില്ലെന്നും ആശുപത്രിയിൽനിന്നും നല്ല വാർത്തയല്ലയുള്ളതെന്നും റുഷ്ദിയുടെ ഏജന്‍റ് അറിയിച്ചു. റുഷ്ദിയുടെ ഒരു കണ്ണ് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. കൈ ഞരമ്പുകൾ മുറിഞ്ഞു. കരളിനും കുത്തേറ്റിട്ടുണ്ടെന്നും ഏജന്‍റ് ആൻഡ്രൂ വൈലി പറഞ്ഞു. റുഷ്ദിയുടെ കഴുത്തിലും വയറിലും കുത്തേറ്റു. ആകെ 11 കുത്തുകളേറ്റുവെന്നാണ് റിപ്പോർട്ടുകൾ.ന്യൂയോർക്കിലെ ചൗട്ടാവിൽ പ്രഭാഷണത്തിനിടെയാണ് റുഷ്ദിക്ക് കുത്തേറ്റത്. സ്റ്റേജിൽ കടന്നുകയറിയ അക്രമി എഴുപത്തിയഞ്ചുകാരനായ റഷ്ദിയെ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. ന്യൂജഴ്‌സി ഫെയർവ്യൂ സ്വദേശി ഹാദി മതർ (24) ആണ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് പിടികൂടി. കഴുത്തിൽ രണ്ടുതവണ കുത്തേറ്റ റുഷ്ദി നിലത്തുവീണു. ഉടൻ കാണികൾ താങ്ങിയെടുത്ത് അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.ആക്രമണത്തിൽ റുഷ്ദിക്കൊപ്പം സ്റ്റേജിലുണ്ടായിരുന്ന അഭിമുഖം നടത്തിയ ഹെൻറി…

Read More

വി.ഡി. സതീശന്‍റെ  പ്രവർത്തനം പിണറായി സർക്കാരിലെ മന്ത്രിയെപ്പോലെ; സംസ്ഥാന സർക്കാരിന്‍റേത് മുസ്‌ലിം തീവ്രവാദികളുടെ ഭീഷണിക്കു മുമ്പിൽ കീഴടങ്ങുന്ന നയമെന്ന് കെ.സുരേന്ദ്രൻ

  കോട്ടയം: പിണറായി സർക്കാരിലെ മന്ത്രിയെപ്പോലെയാണു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ പ്രവർത്തനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.  സംസ്ഥാനത്തെ അഴിമതികളെക്കുറിച്ചുള്ള അന്വേഷണങ്ങളെ പ്രതിപക്ഷത്തിന്‍റെ സഹായത്തോടെ അട്ടിമറിക്കാനുള്ള ശ്രമമാണു നടക്കുന്നത്. തോമസ് ഐസക്കിനെതിരേ ഇഡി അന്വേഷണം വേണ്ടെന്നാണു പ്രതിപക്ഷ നേതാവിന്‍റെ നിലപാട്. വി.ഡി. സതീശന്‍റെ പിണറായി അനുകൂല നിലപാടുതന്നെയാണോ കോണ്‍ഗ്രസിനുമുള്ളതെന്ന് കെപിസിസി അധ്യക്ഷൻ വ്യക്തമാക്കണം. പുറത്തുനിന്നു പണം വരുന്ന സംഭവങ്ങളിൽ അന്വേഷണം വരുന്പോൾ വി.ഡി. സതീശൻ വേവലാതിപ്പെടുകയാണ്. മുസ്‌ലിം തീവ്രവാദികളുടെ ഭീഷണിക്കു മുന്പിൽ കീഴടങ്ങുന്ന നയമാണ് സംസ്ഥാന സർക്കാരിന്‍റേത്.  ബാലഗോകുലത്തിന്‍റെ പരിപാടിയിൽ പങ്കെടുത്ത് ശ്രീകൃഷ്ണനെക്കുറിച്ചു പറഞ്ഞ കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് എന്ത് തെറ്റാണു ചെയ്തത്‍്? ഒരു വിഭാഗത്തെ മാത്രം സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

Read More

മുഖ്യമന്ത്രിയുടെ പേരിൽ പണം തട്ടിപ്പ്; ആസാം സ്വദേശികളെ തിരിച്ചറിഞ്ഞു ; പോലീസ് സംഘം ആസാമിലേക്ക് തിരിച്ചു

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫോട്ടോ ഉപയോഗിച്ചു വ്യാജ വാട്സ്ആപ്പ് അക്കൗണ്ടുണ്ടാക്കി പണമാവശ്യപ്പെട്ടു സന്ദേശമയച്ച കേസിൽ ആസാം സ്വദേശികളെ തിരിച്ചറിഞ്ഞതായി പോലീസ്. ഇവരെ അറസ്റ്റു ചെയ്യുന്നതിനായി നാലംഗ പോലീസ് സംഘം ആസാമിലേക്ക് തിരിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. സംഭവത്തിന് പിന്നിൽ കൂടുതൽ പേർ ഉള്ളതായി സംശയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.അസം സ്വദേശിയുടെ പേരിലുള്ള മൊബൈൽ നന്പർ ഉപയോഗിച്ചു നിർമിച്ച വാട്സ്ആപ്പ് അക്കൗണ്ടിൽ നിന്നാണ് സന്ദേശം അയച്ചതെന്ന് സൈബർ പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഈ മൊബൈൽ നന്പർ കേന്ദ്രീകരിച്ചാണ് കൊച്ചി സൈബർ പോലീസ് അന്വേഷണം നടത്തുന്നത്. മുഖ്യമന്ത്രിയുടെ പ്രൊഫൈൽ ഫോട്ടോയുള്ള വാട്സ്ആപ്പ് അക്കൗണ്ടിൽനിന്ന് പണം ആവശ്യപ്പെട്ട് ഒരു ഐപിഎസ് ഉദ്യോഗസ്ഥനാണ് കഴിഞ്ഞ ദിവസം സന്ദേശം കിട്ടിയത്. ഇദ്ദേഹം സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു.

Read More

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കൊല്ലാന്‍ ശ്രമം; പ്രതികളുടെ ബന്ധുവായ സ്ത്രീക്ക് ആസ്ലീല സന്ദേശം  അയച്ചതിന്‍റെ വൈരാഗ്യം; കോഴിക്കോട്ടെ സംഭവം ഇങ്ങനെ…

സ്വന്തം ലേഖകന്‍കോഴിക്കോട്: രാത്രിയില്‍ കടപൂട്ടി വീട്ടിലേക്ക് പോവുകയായിരുന്ന വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കൊണ്ടോട്ടി, കരിപ്പൂര്‍ ഭാഗത്തുനിന്നുള്ളവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. വ്യാപാരിയെ കൊലപ്പെടുത്താനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നെതങ്കിലും പോലീസിന്‍റെ അവസരോചിതമായ ഇടപെടല്‍ കാരണം റോഡരികില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. മഴയുള്ള രാത്രിയിൽ…ഇന്നലെ രാത്രി ഒമ്പതരേയാടെയാണ് സംഭവം. കക്കോടിയിലെ വ്യാപാരിയായ ബാലുശേരി ശിവപുരം കിഴക്കെ നെരോത്ത് ലുഖ്മാനുല്‍ ഹക്കിമിനെ (45) യാണ് നാലംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്. കക്കോടി എരക്കുളത്ത് കട നടത്തുന്ന ഹക്കിം രാത്രി കട അടച്ച് കോഴിക്കോട് ഭാഗത്തേക്ക് ബൈക്കില്‍ പോകുകയായിരുന്നു. മഴ പെയ്തപ്പോള്‍ കക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്‍വശത്തുള്ള ബസ് സ്‌റ്റോപ്പില്‍ കയറി നിന്നു. മഴ അല്‍പം കുറഞ്ഞപ്പോള്‍ മഴക്കോട്ട് ധരിച്ച് യാത്ര പുനരാംഭിക്കാന്‍ തീരുമാനിച്ചു. അതിനിടയില്‍ ഒരു വാന്‍ വന്നു നിര്‍ത്തി ലുഖ്മാനുല്‍ ഹക്കിമിനെ അതിനകത്തേക്ക് വലിച്ചുകയറ്റുകയായിരുന്നു. ഡ്രൈവറെ കൂടാതെ…

Read More

അടിതെറ്റി വീണാൽ ഡ്രാക്കുളയും കുടുങ്ങും..! കവർച്ചയ്ക്കിടെ കെട്ടിടത്തിൽ നിന്നും ചാടിയ ഡ്രാക്കുള സുരേഷിന്‍റെ കാലൊടിഞ്ഞു; കൈയോടെ പൊക്കി നാട്ടുകാരും

ആലുവ: ആലുവ റൂറൽ പോലീസിന്‍റെ ക്രൈം ഡയറിയിൽ ഡ്രാക്കുളയെന്ന അപരനാമത്തിൽ കുപ്രസിദ്ധി നേടിയ മോഷ്ടാവ് ഇന്നലെ പട്ടാപ്പകൽ കവർച്ചെക്കിടെ കെട്ടിടത്തിൽനിന്നും ചാടി കാലൊടിഞ്ഞു. നാട്ടുകാർ കൈയോടെ പിടികൂടി പോലീസിന് കൈമാറി. ആലുവ ഈസ്റ്റ് പോലീസിന്‍റെ നിരീക്ഷണത്തിൽ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുകയാണ് പുത്തൻകുരിശ് വടയമ്പാടി കുണ്ടേലിക്കുടിയിൽ ഡ്രാക്കുള സുരേഷ് എന്നു വിളിക്കുന്ന സുരേഷ്. ഇന്നലെ ഉച്ചയോടെ ആലുവ ദേശീയപാതയോരത്തെ മുട്ടം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലായിരുന്നു സംഭവം. തിരുവോണ ഊട്ട് നടക്കുന്നതിനിടെയാണ് ഇയാൾ അമ്പലത്തിലെത്തിയത്. തുടർന്ന് ഭക്ഷണം കഴിച്ച ശേഷം ക്ഷേത്ര കൗണ്ടറിനടുത്ത് വിശ്രമിച്ചു. ഈ സമയം കൗണ്ടറിലുണ്ടായിരുന്നയാൾ അകത്തേക്ക് കയറിയയുടനെ കൗണ്ടറിലെ മേശവലിപ്പിൽ നിന്നും 20,000 ത്തോളം രൂപയുമെടുത്ത് സുരേഷ് ഓടുകയായിരുന്നു. ഈ സമയം രക്ഷപ്പെടാനായി ക്ഷേത്രത്തിലുണ്ടായിരുന്നവരുടെ കണ്ണ് വെട്ടിച്ച് തൊട്ടടുത്ത വീടിന്‍റെ ടെറസിലേക്ക് ചാടിയപ്പോൾ വീണ് കാലൊടിയുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഡ്രാക്കുളയെ പിടികൂടി പോലീസിന് കൈമാറി.…

Read More

രക്ഷപ്പെടാൻ മൊബൈൽ ഫോണും സിംകാർഡും ആവശ്യപ്പെട്ട് സുഹൃത്തുക്കളെ സമീപിച്ചിരുന്നു! വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലിട്ട കേസ്! തെളിവെടുപ്പ് ഇന്ന് മുതൽ

തിരുവനന്തപുരം: കേശവദാസപുരത്ത് റിട്ട. ഉദ്യോഗസ്ഥ മനോരമയെ (68) കൊലപ്പെടുത്തിയ കേസിലെ പ്രതി ബംഗാൾ സ്വദേശി ആദം അലിയുമായുള്ള തെളിവെടുപ്പ് ഇന്ന് മുതൽ ആരംഭിക്കും. ആദം അലിയുടെ ചോദ്യം ചെയ്യൽ ഇന്നലെ പൂർത്തിയായി. താൻ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നും മറ്റാരും സഹായത്തിനില്ലായിരുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ ഇയാൾ വ്യക്തമാക്കിയത്. സുഹൃത്തുക്കളോട് കൊലപാതക വിവരം പറഞ്ഞിരുന്നില്ല. മനോരമയെ മർദിച്ചുവെന്ന് മാത്രമായിരുന്നു പറഞ്ഞിരുന്നതെന്നും ചോദ്യം ചെയ്യലിൽ ഇയാൾ പോലീസിനോടു പറഞ്ഞു. രക്ഷപ്പെടാൻ മൊബൈൽ ഫോണും സിംകാർഡും ആവശ്യപ്പെട്ട് സുഹൃത്തുക്കളെ സമീപിച്ചിരുന്നു. വീട്ടിൽ നിന്നും സ്വർണവും പണവും കവർച്ച ചെയ്യാനായിരുന്നു വീട്ടമ്മ‍യെ കൊലപ്പെടുത്തിയതെന്നാണ് ആദം അലി പറഞ്ഞത്. കവർച്ച നടത്തിയ സ്വർണം കണ്ടെത്താനുള്ള നടപടികൾ പോലീസ് ആരംഭിച്ചു. ഇയാൾ നേരത്തെ ജോലി ചെയ്തിരുന്ന സ്ഥലങ്ങളിൽ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ ആദം അലിയെ പോലീസിന്‍റെ അപേക്ഷ പരിഗണിച്ച്…

Read More

ഒരു സിനിമാ പരസ്യത്തെപ്പോലും നിങ്ങൾ ഭയപ്പെടുന്നോ..‍? സിനിമ തിയേറ്ററിൽ തന്നെ കാണാൻ ആണ് തീരുമാനം; രോഷത്തോടെ ബെന്യാമിൻ

കൊച്ചി: “ന്നാ താൻ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിന്‍റെ പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി ഏഴുത്തുകാരൻ ബെന്യാമിൻ. ഒരു സിനിമ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നുവെന്ന് സർക്കാരിനെ വിമർശിച്ച് ഇടതു സഹയാത്രികൻ കൂടിയായ ബെന്യാമിൻ ഫേസ്ബുക്കിൽ കുറിച്ചു. ബെന്യാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഒരു സിനിമ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നു എന്ന് മനസിലാക്കേണ്ടതുണ്ട്. സിനിമ തിയേറ്ററിൽ തന്നെ കാണാൻ ആണ് തീരുമാനം

Read More