കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിലും ഇവരുടെ പേര് പരസ്യപ്പെടുത്തിയ കേസിലും നടനും നിർമാതാവുമായ വിജയ്ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടി ഇന്നു വീണ്ടും പരിഗണിക്കും. ഈ രണ്ടു കേസുകളിലും ഇന്ന് വരെ വിജയ് ബാബുവിന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് പോലീസ് നീങ്ങും. അതുകൊണ്ടുതന്നെ വിജയ്ബാബുവിന് ഇന്ന് നിർണായക ദിനമാണ്.ഏപ്രിൽ 22നായിരുന്നു നടി വിജയ് ബാബുവിനെതിരേ എറണാകുളം ടൗണ്‍ സൗത്ത് പോലീസിൽ പരാതി നൽകിയത്. തന്നെ അതിക്രൂരമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. മാർച്ച് 16 ന് ഡി ഹോംസ് സ്യൂട്ട്സ് അപ്പാർട്ട്മെന്റിൽ വച്ചും മാർച്ച് 22 ന് ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലിൽ വച്ചും പീഡിപ്പിച്ചെന്നായിരുന്നു നടി പരാതിയിൽ പറഞ്ഞിരുന്നത്. പരാതിയിൽ സൗത്ത് പോലീസ് കേസെടുത്തിരുന്നു. പരാതിക്കു പിന്നാലെ ഫേസ്ബുക്ക് ലൈവിലെത്തിയ വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയിരുന്നു. അതിജീവിതയുടെ പേര്…
Read MoreCategory: Loud Speaker
ചന്ദ്രൻ പോലീസ് സ്റ്റേഷനിൽ നിന്ന് പുറത്തുവരുമ്പോൾ അവശനായിരുന്നു; നാട്ടുകാർ കെട്ടിയിട്ട് പോലീസിൽ ഏൽപ്പിച്ചയാളുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
ചിറയിൻകീഴ്: പെരുങ്ങുഴിയിൽ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ കെട്ടിയിട്ട് പോലീസിൽ ഏൽപ്പിച്ച ആൾ ദിവസങ്ങൾക്കുശേഷം മരിച്ചു. മംഗലപുരം വേങ്ങോട് മണലകം തടത്തുവിളാകത്ത് വീട്ടിൽ സ്വദേശി തുളസി (ചന്ദ്രൻ-50) ആണ് മരിച്ചത്. കഴിഞ്ഞ മാസം 28ന് പുലർച്ചെ രണ്ടിന് പെരുങ്ങുഴി മടയ്ക്കൽ ശിവപാർവതി ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ നിന്നും പാത്രങ്ങൾ മോഷ്ടിച്ചതിനെ തുടർന്ന് നാട്ടുകാർ പിടികൂടി കെട്ടിയിടുകയായിരുന്നു. തുടർന്ന് വിവരം ചിറയിൻകീഴ് പോലീസിൽ അറിയിച്ചു. പോലീസ് എത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തൊണ്ടിമുതൽ തിരിച്ചുകിട്ടിയതിനാൽ അടുത്ത ദിവസം രാവിലെ കേസ് വേണ്ടെന്ന് പരാതിക്കാരിയായ വീട്ടമ്മ പോലീസിനെ അറിയിച്ചു. ഇതേ തുടർന്ന് ഇയാളെ പോലീസ് ആറ്റിങ്ങലിലുള്ള സഹോദരിക്കൊപ്പം വിട്ടയച്ചു.അൾസറിന് ഓപ്പറേഷൻ കഴിഞ്ഞിരുന്ന ഇയാൾക്ക് കഴിഞ്ഞ ഒന്‍പതാം തീയതി ശാരീരിക അസ്വാസ്ഥ്യം ഉണ്ടാവുകയും തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ 10 ന് മരണം സംഭവിച്ചു. ഇതിനിടെ ഇയാളെ മുന്‍പ് നാട്ടുകാർ…
Read Moreസ്റ്റേഷനിലേക്ക് വിളിപ്പിച്ചതിന്റെ പക; പട്രോളിംഗിനിടെ എസ്ഐയെ വടിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ചു; ഞെട്ടിപ്പിക്കുന്ന സംഭവം ആലപ്പുഴയിൽ
ആലപ്പുഴ: പട്രോളിംഗിനിടെ എസ്ഐയ്ക്ക് വെട്ടേറ്റു. നൂറനാടാണ് സംഭവം. എസ്ഐ വി.ആര്. അരുണ്‍ കുമാറിന് നേരെയാണ് ആക്രമണമുണ്ടായത്. കൈയ്ക്കും ചൂണ്ടുവിരലിനും ഗുരുതരമായി പരിക്കേറ്റ അരുണ്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നൂറനാട് സ്വദേശി സുഗതനാണ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകിട്ടാണ് സംഭവം. സഹോദരനെ ഉപദ്രവിച്ചുവെന്ന പേരിൽ സുഗതനെതിരെ ഇന്ന് ഉച്ചയ്ക്ക് സ്റ്റേഷനിൽ പരാതി വന്നിരുന്നു. ഇതിനെ തുടർന്ന് സുഗതനെ സ്റ്റേഷനിൽ വിളിച്ചുവരുത്തുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു. പിന്നീട് വൈകിട്ട് പട്രോളിംഗിനിറങ്ങിയ എസ്ഐയെ സുഗതൻ ബൈക്കിൽ വന്ന് വടിവാളിന് വെട്ടുകയായിരുന്നു. ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.
Read Moreഒപ്പം പോകാന്‍ അഫ്രാന് കരഞ്ഞുവെങ്കിലും..! മുഹമ്മദ് അഫ്രാന്റെ തിരോധാനം; 12 മണിക്കൂര്‍ നീണ്ട ആശങ്കയ്ക്ക് ഒടുവില്‍ ആശ്വാസം; അതിലേറെ ദുരൂഹതകളും
പി. സനില്‍കുമാര്‍ അഞ്ചല്‍: വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് തടിക്കാട് കാഞ്ഞിരത്തറയില്‍ കൊടിഞ്ഞിമൂല പുത്തൻവീട്ടിൽ അൻസാരി -ഫാത്തിമ ദമ്പതികളുടെ മകൻ മുഹമ്മദ് അഫ്രാനെ കാണാതാകുന്നത്. മാതാവ് ഫാത്തിമ അടുത്തുള്ള ബന്ധുവീട്ടില്‍ പണം വാങ്ങുന്നതിനായി മൂത്ത കുട്ടിയുമായി പോയിരുന്നു. ഈ സമയം ഒപ്പം പോകാന്‍ അഫ്രാന് കരഞ്ഞുവെങ്കിലും വീട്ടിനുള്ളില്‍ ഉണ്ടായിരുന്ന ഭര്‍തൃമാതാവ് കുട്ടിയെ ശ്രദ്ധിക്കും എന്ന വിശ്വാസത്തില്‍ ഫാത്തിമ അഫ്രാനെ കൊണ്ടുപോകാതെ ബന്ധുവീട്ടിലെക്ക് പോയി. എന്നാല്‍ അഫ്രാന് മാതാവിനൊപ്പം പോയി എന്ന് കരുതിയ ഭര്‍തൃമാതാവ് ആകട്ടെ കുട്ടിയെ ശ്രദ്ധിച്ചതുമില്ല. അല്പം കഴിഞ്ഞു കുട്ടിയുടെ അനക്കമൊന്നുമില്ലാതായത്തോടെ വീട്ടില്‍ തെരഞ്ഞപ്പോഴാണ് അഫ്രാനെ കാണാനില്ല എന്ന് മനസിലാകുന്നത്. ഉടന്‍ വീട്ടുകാരും അയല്‍വാസികളില്‍ ചിലരും വീടും പരിസരവും അരിച്ചുപെറുക്കിയെങ്കിലും അഫ്രാനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ വിവരം അഞ്ചല്‍ പോലീസില്‍ അറിയിച്ചു. പാഞ്ഞെത്തിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും പരിശോധന ആരംഭിച്ചു. ഒപ്പം…
Read Moreസമരക്കാർ ജാഗ്രതൈ! ജലദോഷപ്പനി മാറി; സമരക്കാരെ നേരിടാൻ വരുണ്‍ തയാർ; പ്രശ്നം പരിഹരിച്ചത് കമ്പനിയില്‍ നിന്ന് മെക്കാനിക്ക് നേരിട്ടെത്തി
സ്വന്തം ലേഖകൻ തൃശൂർ: സമരച്ചൂടിലെത്തുന്ന പ്രതിഷേധക്കാരെ വെള്ളം ചീറ്റി തണുപ്പിച്ചോടിക്കുന്ന വരുണിനു ബാധിച്ച ജലദോഷപ്പനി മാറി. സമരക്കാരെ നേരിടാൻ വരുണ്‍ തയാറാണ്. സമരക്കാർ ജാഗ്രതൈ! കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നടത്തിയ കളക്ടറേറ്റ് മാർച്ച് തടയാൻ വരുണ്‍ എന്ന ജലപീരങ്കി പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴാണു കേടാണെന്ന വിവരം പോലീസ് തന്നെ അറിഞ്ഞത്. പിന്നീട് വരുണിനെ സ്റ്റാർട്ട് ചെയ്ത് ഉച്ചത്തിൽ സൈറണടിച്ചും ആക്സിലേറ്റർ കൊടുത്ത് ഇരന്പൽ കേൾപ്പിച്ചും സമരക്കാരെ പേടിപ്പിക്കുകയായിരുന്നു. വരുണിന്റെ ജലപീരങ്കി നിയന്ത്രിക്കാനുള്ള പ്രഷർ വാൽവിനുണ്ടായ തകരാറാണു പോലീസിനെ കുഴപ്പിച്ചത്. ഇപ്പോഴത്തെ അടിയന്തരാവശ്യം പരിഗണിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ കന്പനിയിൽ നിന്ന് മെക്കാനിക്കിനെ നേരിട്ടെത്തിച്ചാണു പ്രശ്നം പരിഹരിച്ചത്. അക്രമാസക്തമായ ജനക്കൂട്ടത്തെ നേരിടാൻ പോലീസിന്റെ മോബ് ഓപ്പറേഷനുള്ള പ്രധാന ആയുധങ്ങളാണു വരുണ്‍ എന്ന ജലപീരങ്കിയും വജ്ര എന്ന ടിയർ ഗ്യാസ് വാഹനവും. പോലീസിലെ മോട്ടോർ ട്രാൻസ്പോർട്ട് വകുപ്പിനാണ് ഇവ രണ്ടും സംരക്ഷിക്കാനുള്ള ചുമതല. സമരാവേശംമൂത്ത്…
Read Moreഇന്ത്യയിൽ ആദ്യമായി 400 രൂപയുടെ നാണയം പുറത്തിറക്കി! നാണയം ലഭിക്കണമെങ്കില്‍ ബുക്ക് ചെയ്യണം; നാണയത്തിന്റെ പ്രത്യേകതകള്‍ ഇങ്ങനെ…
മഞ്ചേരി: ഇന്ത്യയിൽ ആദ്യമായി 400 രൂപയുടെ നാണയം പുറത്തിറക്കി. ഒൻപതാമത്തെ സിഖ് ഗുരുവായ ശ്രീ ഗുരു തേഗ് ബഹദൂറിന്റെ നാനൂറാം ജന്മദിനത്തിന്റെ ഭാഗമായാണ് റസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നാണയം പുറത്തിറക്കിയത്. മുംബൈയിലെ നാണയ നിർമാണ ശാലയിൽനിന്നു പുറത്തിറക്കിയ നാണയത്തിന് 35 ഗ്രാം തൂക്കം വരും. 50 ശതമാനം വെള്ളിയും 40 ശതമാനം ചെമ്പും അഞ്ച് ശതമാനം നിക്കലും ഉപയോഗിച്ചാണ് നാണയം നിർമിച്ചിട്ടുള്ളത്. കൊമെമ്മോറിയൽ വിഭാഗത്തിൽ പുറത്തിറക്കിയിട്ടുള്ള നാണയം പൊതുവിപണിയിലിലേക്കിറക്കിയിട്ടില്ല. നേരത്തെ ബുക്ക് ചെയ്തവർക്കു മാത്രമേ നാണയം ലഭിക്കുകയുള്ളൂ. നാണയ പ്രേമികൾക്ക് തങ്ങളുടെ ശേഖരത്തിലേക്ക് മുതൽക്കൂട്ടാനുള്ള സ്മരണിക നാണയത്തിന്റെ വില 3,445 രൂപയാണ്.
Read Moreസ്വര്‍ണക്കടത്ത് ഗൂഢാലോചനാ കേസില്‍ ഇടപെട്ട് സരിതയും! സ്വപ്നയ്ക്കുവേണ്ടി മുഖ്യമന്ത്രിക്കെതിരേ പറയാൻ പിസി ജോർജ് സമ്മര്‍ദം ചെലുത്തിയെന്ന് സരിത
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസിൽ സോളാർ വിവാദ നായിക സരിത എസ്. നായരെ സാക്ഷിയാക്കാൻ പ്രത്യേക അന്വേഷണ സംഘം. ഗൂഢാലോചനക്കേസിൽ മുഴുവൻ തെളിവുകളും ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് നീക്കം. ഇതിന്റെ ഭാഗമായി സരിതയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് എസ്പി മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസുമായി ബന്ധപ്പെട്ട് സരിതയുടെ മൊഴി രേഖപ്പെടുത്തിയത്. സരിതയും സ്വപനയും ജയിലിൽവച്ചു കണ്ടു സംസാരിച്ചിരുന്നു. ജയിലിൽവച്ച് സ്വപ്ന തന്നോട് പല കാര്യങ്ങളും പറഞ്ഞിരുന്നു. എന്നാൽ സ്വപ്നയുടെ കൈയിൽ ഇതുസംബന്ധിച്ച് തെളിവുകൾ ഒന്നുമുണ്ടായിരുന്നില്ല.- സരിത ക്രൈംബ്രാഞ്ചിന് മൊഴി നൽകി. സ്വപ്നയ്ക്കുവേണ്ടി മുഖ്യമന്ത്രിക്കെതിരേ പറയാൻ മുൻ എംഎൽഎ പി.സി. ജോർജ് തന്റെമേൽ സമ്മർദം ചെലുത്തിയെന്നും എന്നാൽ സ്വപ്നയുടെ കൈയിൽ തെളിവൊന്നുമില്ലാത്തതു കൊണ്ടാണ് താൻ ഒന്നും പറയാതെ പിന്മാറിയതെന്നും സരിത അന്വേഷണ സംഘത്തിനു മൊഴി നൽകി. ജോർജും സ്വപ്നയും ക്രൈം…
Read Moreഅപ്പോൾ അതാണല്ലേ കറുപ്പിനെ പേടി..!മുഖ്യമന്ത്രിയെ ട്രോളി രാഹുൽ; കാക്കയുടെ ചിത്രവുമായി ഷാഫി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് വൻ പോലീസ് സുരക്ഷ ഒരുക്കുന്നതിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. സ്വപ്ന കറുത്ത വസ്ത്രമണിഞ്ഞ് മുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്ന ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് രാഹുലിന്റെ ട്രോൾ. അപ്പോൾ അതാണല്ലേ മുഖ്യമന്ത്രിക്ക് കറുപ്പിനെ പേടിയെന്ന് രാഹുൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുകയും ചെയ്തു. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിൽ വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. പലയിടങ്ങളിലെയും നടപടികൾ വിവാദമാവുകയും ചെയ്തിട്ടുണ്ട്. കാക്കയുടെ ചിത്രവുമായി ഷാഫി തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായുള്ള പ്രതിഷേധം കണക്കിലെടുത്ത് കറുത്ത നിറത്തിലുള്ള എല്ലാറ്റിനെയും തടയുന്ന പോലീസ് നടപടിയിൽ പരിഹാസവുമായി ഷാഫി പറമ്പിൽ എംഎൽഎ. ‘ശ്രദ്ധിച്ചോ’ എന്ന അടിക്കുറിപ്പോടെ കാക്കയുടെ ചിത്രമാണ് ഷാഫി ഫേസ്ബുക്കിൽ പങ്കുവച്ചത്. ഒട്ടും വൈകാതെ പോസ്റ്റ് വൈറലാവുകയും ചെയ്തു. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിൽ വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. പലയിടങ്ങളിലെയും നടപടികൾ വിവാദമാവുകയും ചെയ്തിട്ടുണ്ട്. പലയിടത്തും കറുത്ത…
Read More‘പള്ളിയുറക്കം’ രാമനിലയത്തിൽ..! തൃശൂരിൽ കനത്ത സുരക്ഷ; പ്രതിഷേധം നേരിടാൻ ജലപീരങ്കി അടക്കം ഒരുക്കി
തൃശൂർ: ഇന്നു രാത്രി മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന തൃശൂരിലെ രാമനിലയത്തിലും കനത്ത പോലീസ് കാവൽ. പ്രതിഷേധം നേരിടാൻ ജലപീരങ്കി അടക്കം ഒരുക്കിയിട്ടുണ്ട്. രാമനിലയത്തിലേക്കുള്ള വഴികളെല്ലാം പോലീസ് നിയന്ത്രണത്തിലാണ്. ശനിയാഴ്ച വൈകുന്നേരം എറണാകുളം ചെല്ലാനത്തെ പരിപാടിക്ക് ശേഷമായിരിക്കും മുഖ്യമന്ത്രി തൃശൂർ രാമനിലയത്തിലേക്ക് എത്തുക. ദേശീയ പാതയിലൂടെയാണ് മുഖ്യമന്ത്രി തൃശൂരിലേക്ക് വരുന്നത്. പ്രതിഷേധങ്ങളുടെ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹത്തെ ദേശീയപാതയോരങ്ങളിലും ഒരുക്കിയിട്ടുണ്ട്.
Read Moreപ്രതി ആണല്ല, പെണ്ണാ..! ചെറായി പെട്രോള്‍ പമ്പിലെ കവര്‍ച്ച; പ്രതികളില്‍ ഒരാള്‍ ആണ്‍വേഷം കെട്ടിയ യുവത; കവർന്നത് 1.35 ലക്ഷം രൂപയും മൊബൈലും
ചെറായി: ചെറായിലെ പെട്രോള്‍ പമ്പില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന കവര്‍ച്ചയിലെ പ്രതികള്‍ പോലീസ് പിടിയിലായതായി സൂചന. പ്രതികളില്‍ ഒരാള്‍ ആണ്‍വേഷം കെട്ടിയ യുവതിയാണത്രേ. ഇരുവരും വടക്കന്‍ ജില്ലക്കാരാണ്. സംഘത്തിലെ യുവാവ് കുന്നംകുളത്തും തൃശൂരും സമാന രീതികളില്‍ നിരവധി പെട്രോള്‍ പമ്പുകളില്‍ കവര്‍ച്ച നടത്തിയിട്ടുണ്ടെന്നും സംശയിക്കുന്നു. ചെറായിയിലെ കവര്‍ച്ചയുടെ സിസിടിവി കാമറ ദൃശ്യം കണ്ട മലപ്പുറം പോലീസാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ഫോളോ ചെയ്ത് എത്തിയ പോലീസ് ഇന്നലെ നെടുമ്പാശേരി അത്താണിയിലെ ഒരു ടൂറിസ്റ്റ്ഹോമില്‍ നിന്നാണത്രേ ഇരുവരെയും കസ്റ്റഡിയിലെടുത്തത്. യുവാവിനെ കുന്നംകുളം പോലീസും യുവതിയെ മുനമ്പം പോലീസും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന. കവര്‍ച്ചക്ക് ശേഷം ഇരുചക്രവാഹനത്തില്‍ രക്ഷപ്പെടുന്നതിനിടെ ഇടയ്ക്ക് വച്ച് വാഹനം തകരാറിലായതിനെ തുടര്‍ന്നാണ് ഇടക്ക് ടൂറിസ്റ്റ് ഹോമില്‍ തങ്ങിയത്. മോഷണം നടത്തുന്ന സിസിടിവി ദൃശ്യത്തില്‍ ഒരാളെ മാത്രമെ കാണുന്നുവുള്ളെങ്കിലും മറ്റ് കാമറകള്‍…
Read More