നിയാസ് മുസ്തഫപ്രതിപക്ഷ കക്ഷികളെക്കൂടി ആകർഷിക്കത്തക്കവിധം കരുത്തനായ ആളെ രാഷ്ട്രപതി സ്ഥാനാർഥി ആക്കാനുള്ള നീക്കം ബിജെപി അണിയറയിൽ ശക്തമാക്കി. ഒരു സൂചനയും പുറത്തുവരാത്തവിധം അതീവ രഹസ്യമായിട്ടാണ് ചർച്ചകളെല്ലാം. അടുത്ത മാസം 18നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. ഭരണകക്ഷിയായ എൻഡിഎയ്ക്ക് ഇത്തവണ തെരഞ്ഞെടുപ്പ് വെല്ലുവിളിയായി മാറുമെന്ന് പ്രതിപക്ഷ കക്ഷികൾ പറയു ന്പോഴും എൻഡിഎ സ്ഥാനാർഥി തന്നെ രാഷ്ട്രപതി ആകാനുള്ള സാധ്യതയാണ് കൂടുതൽ. നിലവിലെ അംഗബലം കണക്കിലെടുക്കുന്പോൾ ഭൂരിപക്ഷമുറപ്പിക്കാൻ എൻഡിഎക്ക് 13,000 വോട്ടിന്റെ മൂല്യം കുറവുണ്ടെങ്കിലും ഈ കുറവ് നിഷ്പ്രയാസം എൻഡിഎ മറികടന്നേക്കും. ഇതിനായുള്ള ശ്രമങ്ങൾ മുന്നണിക്ക് നേതൃത്വം നൽകുന്ന ബിജെപി ആരംഭിച്ചു കഴിഞ്ഞു. ചർച്ചകൾ സജീവംപ്രതിപക്ഷ നിരയിലെ 31,000ത്തിലധികം വോട്ടു മൂല്യമുള്ള ബിജു ജനതാദളിന്റെ പിന്തുണയോ അല്ലെങ്കിൽ 43,000ത്തിലധികം വോട്ടുകളുടെ മൂല്യമുള്ള വൈഎസ്ആർ കോണ്‍ഗ്രസിന്റെ പിന്തുണയോ ഏറെക്കുറെ ബിജെപി ഉറപ്പിച്ചിട്ടുണ്ട്. ഇതോ ടൊപ്പം മറ്റു പ്രാദേശിക പ്രതിപക്ഷ കക്ഷികളുമായും ബിജെപി നേതൃത്വം…
Read MoreCategory: Loud Speaker
ലോറികളിൽ അമിത ഭാരം; വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ ഖജനാവിലേക്ക് പിഴയായി കിട്ടിയത് 10ലക്ഷം രൂപ പിഴ; 38 ലോറികൾ പിടിച്ചെടുത്തു
സ്വന്തം ലേഖകൻ തൃശൂർ: അമിതഭാരം കയറ്റുന്ന ലോറികളിൽനിന്ന് മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥരും പോലീസും നിയമാനുസൃതമുള്ള ഫൈൻ ഈടാക്കാതെ തുക കൈപ്പറ്റി വിട്ടയയ്ക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വിജിലൻസ് സംസ്ഥാന വ്യാപകമായി മിന്നൽ പരിശോധന ആരംഭിച്ചു. ഓപ്പറേഷൻ ഓവർ ലോഡ് എന്ന പേരിലാണ് വിജിലൻസ് പരശോധനയ്ക്കിറങ്ങിയിരിക്കുന്നത്.ലോറികളിൽ അമിതഭാരം കയറ്റി ഓടുന്നതുമൂലം റോഡ് തകരുന്നതായും അധികൃതർ പണം കൈപ്പറ്റി ഭാരപരിശോധന നടത്താതെ വിട്ടയയ്ക്കുന്നതു സംബന്ധിച്ചും കഴിഞ്ഞ ദിവസം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദേശീയപാതയിലടക്കം ലോറികൾ തടഞ്ഞുനിർത്തി പണം കൈപ്പറ്റുക മാത്രമാണ് പോലീസും ചെയ്യുന്നത്. ലോറികളിൽനിന്ന് മോട്ടോർ വാഹനവകുപ്പ് അമിതഭാരത്തിന് പിഴ ഈടാക്കിയില്ലെന്നും പകരം പെറ്റി കേസുകളായ ഡിം ലൈറ്റ് കത്തിയില്ല, മിറർ ഇല്ല തുടങ്ങിയവ കാണിച്ചാണ് പിഴ ഈടാക്കിയിരുന്നതെന്നും വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. സംസ്ഥാനത്തൊട്ടാകെ 84 ലോറികളിൽ പെർമിറ്റിൽ പറഞ്ഞിരിക്കുന്നതിനേക്കാൾ 23 ടണ്‍ വരെ…
Read Moreസ്വപ്നയെപ്പോലൊരു കുഞ്ഞിനെ വേണം ! ഷാജ് കിരണിനു വാടക ഗര്‍ഭധാരണം വാഗ്ദാനം ചെയ്തുവെന്ന് സ്വപ്നയുടെ വെളിപ്പെടുത്തല്‍…
ഷാജ് കിരണിനു വാടക ഗര്‍ഭധാരണം വാഗ്ദാനം ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തി സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്. ഒരു അമ്മയുടെ വേദന മനസ്സിലാക്കിയാണ് താന്‍ അതുചെയ്തതെന്നു സ്വപ്ന പറഞ്ഞു. സ്വപ്നയുടെ വാക്കുകള്‍ ഇങ്ങനെ…ഞാനൊരു സ്ത്രീയാണ്. ഞാനൊരു അമ്മയാണ്. അയാളുടെ ഭാര്യയ്ക്ക് അമ്മയാകാനാകില്ലെന്ന് എന്നോട് തുറന്നു പറഞ്ഞു. ഒരു സ്ത്രീ പൂര്‍ണയാകണമെങ്കില്‍ അമ്മയാവണമെന്നാണ് അവളുടെ അമ്മ പഠിപ്പിച്ചുകൊടുക്കുന്നത്. ഷാജ് കിരണിന് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ട്. വര്‍ഷങ്ങളായി കല്യാണം കഴിഞ്ഞിട്ട്. ഞാന്‍ 10 ലക്ഷം രൂപ തരാം. എനിക്ക് സ്വപ്നയെപ്പോലെ ഒരു കുഞ്ഞിനെ വേണമെന്നു ഷാജ് കിരണ്‍ പറഞ്ഞു എന്നു സ്വപ്ന വെളിപ്പെടുത്തി. എന്നാല്‍ നിങ്ങള്‍ പണമൊന്നും തരേണ്ടെന്നു ഞാന്‍ പറഞ്ഞു. ഷാജ് കിരണിന്റെ ഭാര്യയുടെ വേദന എനിക്ക് മനസ്സിലാക്കാനായി. എന്റെ ആരോഗ്യം അനുവദിക്കുമെങ്കില്‍ നിങ്ങള്‍ക്ക് കുഞ്ഞിനെ ലഭിക്കാന്‍ ഞാന്‍ സഹായിക്കുമെന്നു പറഞ്ഞു. എനിക്ക് മക്കളില്ലായിരുന്നെങ്കില്‍ ഞാനും അതേ വേദന അനുഭവിച്ചേനെ…സ്വപ്ന പറഞ്ഞു.
Read Moreഇന്ത്യയുടെ പുതുചരിത്രം എഴുതും; ചിലർ ചരിത്രത്തെ അവർക്ക് ആവശമുള്ള കാര്യങ്ങൾ മാത്രമാണ് എഴുതിവച്ചതെന്ന് അമിത് ഷാ
ന്യൂഡൽഹി: ചരിത്രം എഴുതുന്നതിൽ നിന്നു തങ്ങളെ ആർക്കും പിന്തിരിപ്പിക്കാൻ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സമൂഹം ചരിത്രത്തെ ശരിയായ രീതിയിൽ അവതരിപ്പിക്കാൻ മുൻകൈ എടുക്കണം. അധിനിവേശം നടത്തിയവർക്കെതിരേ പോരാടിയ നിരവധി ഇന്ത്യൻ രാജാക്കന്മാർ വിസ്മരിക്കപ്പെട്ടു. ആസാമിലെ അഹോം രാജാക്കൻമാരും ശിവാജിയും അടക്കമുള്ളവരാണ് ഇന്ത്യയെ ഇന്നത്തെ നിലയിൽ എത്തിച്ചത്. ചിലർ ചരിത്രത്തെ കുഴച്ചുമറിച്ചിട്ടുണ്ട് എന്നുള്ളതു സത്യമാണ്. അവർക്ക് വശമുള്ള കാര്യങ്ങൾ മാത്രമാണ് അവരെഴുതി വച്ചതെന്ന് ഡൽഹിയിൽ ഒരു പുസ്തക പ്രകാശന ചടങ്ങിൽ അമിത് ഷാ പറഞ്ഞു. പുതിയ ചരിത്രപുസ്തകങ്ങളിലൂടെ ഇക്കാര്യങ്ങൾ അറിയിക്കുക എന്നതു വലിയ കാര്യമാണ്. നുണകൾ പ്രചരിപ്പിച്ചവരേക്കാൾ കൂടുതൽ തീവ്രതയോടെ ആ ചരിത്രം പ്രചരിപ്പിക്കുമെന്നും അമിത്ഷാ പറഞ്ഞു.
Read Moreവധക്കേസ് പ്രതി ഓടിച്ചിരുന്ന ലോറി തീവച്ച് നശിപ്പിച്ചു ! തീവയ്പ് നടന്നത് പുലർച്ചെ 1.30ന്; സംഭവം പയ്യന്നൂർ കുന്നരുവില്‍
പയ്യന്നൂര്‍: കുന്നരുവില്‍ ധനരാജ് വധക്കേസിലെ പ്രതി ഓടിച്ചിരുന്ന ടിപ്പര്‍ ലോറി അഗ്നിക്കിരയാക്കി. തീവെപ്പില്‍ ലോറി പൂര്‍ണമായും കത്തി നശിച്ചു. ഇന്നു പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. കുന്നരു വടക്കേ ഭാഗം എകെജി സ്റ്റോപ്പിന് സമീപത്തെ ശ്മശാനം റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിക്കാണ് തീവെച്ചത്. വടക്കേ ഭാഗത്തെ ഒണക്കന്‍ മോഹനന്റെ ഉടമസ്ഥതയിലുള്ള ലോറി പതിവുപോലെ ഇവിടെ നിര്‍ത്തിയിട്ടതായിരുന്നു. ലോറിയുടെ ഗ്ലാസ് തീപിടുത്തത്തില്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടുണര്‍ന്ന പരിസരവാസികള്‍ വിളിച്ചു പറഞ്ഞതിനെ തുടര്‍ന്നാണ് ഉടമ മോഹനന് വിവരമറിഞ്ഞത്. തുടര്‍ന്ന് ഫയര്‍ഫോഴ്സും പയ്യന്നൂര്‍ എസ്ഐ അനില്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസും എത്തുമ്പോഴേക്കും പരിസരവാസികള്‍ വെള്ളമൊഴിച്ച് തീകെടുത്തിയിരുന്നു. തീവെപ്പില്‍ ലോറിയുടെ കാബിനും എഞ്ചിനുമുള്പ്പെടെ പൂര്‍ണമായും കത്തി നശിച്ചു. പെട്ടെന്ന് തീപിടിക്കാനുള്ള ഇന്ധനമൊഴിച്ചാണ് തീവെച്ചതാണെന്ന് കരുതുന്നു. പിന്നിലെ ടയറുകള്‍ക്ക് മുകളില്‍ ഓലചൂട്ട് കത്തിച്ചുവെച്ച നിലയിലായിരുന്നു. മഴപെയ്തതു മൂലമാണ് പിന്നിലെ ടയറുകള്‍ കത്താതിരുന്നത്. അഗ്നിക്കിരയാക്കിയ ടിപ്പര്‍ ലോറിയോടിച്ചിരുന്ന…
Read Moreസ്വപ്നയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല! സ്വപ്നയും ഷാജും ചേര്‍ന്ന് കുടുക്കാന്‍ ശ്രമിച്ചെന്ന് നികേഷ് കുമാര്‍
കൊച്ചി: സ്വപ്ന ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി റിപ്പോര്‍ട്ടര്‍ ടിവി എംഡി നികേഷ് കുമാര്‍. സ്വപ്ന സുരേഷും ഷാജ് കിരണും ചേര്‍ന്ന് തന്നെ കുടുക്കാന്‍ ശ്രമിച്ചെന്ന് നികേഷ് കുമാര്‍ പറഞ്ഞു. സ്വപ്നയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. സ്വപ്നയുടെ അഭിമുഖത്തിനായി ഷാജ് കിരണ്‍ വിളിച്ചിരുന്നു. എന്നാല്‍ പോകാന്‍ സാധിച്ചില്ലെന്ന് നികേഷ് പറഞ്ഞു. തന്നെ അഭിമുഖത്തിന് ക്ഷണിച്ചത് മനഃപൂര്‍വ്വം കുടുക്കാനാണോയെന്ന് സംശയിക്കുന്നു. അഭിമുഖത്തിനായി തന്നെ തന്ത്രപൂര്‍വ്വം പാലക്കാടെത്തിക്കാന്‍ ശ്രമിച്ചു. അഭിമുഖത്തിന് താന്‍ പോയിരുന്നെങ്കില്‍ സിസിടിവി ദൃശ്യങ്ങളടക്കം തെളിവായി ഉപയോഗിക്കാനായിരുന്നു പദ്ധതി. ഗൂഢാലോചനയ്ക്ക് പിന്നില്‍ സ്വപ്നയും ഷാജും കൂടാതെ മറ്റാരൊക്കെ ഉണ്ടെന്ന് അറിയില്ലെന്നും ഇക്കാര്യം അന്വേഷിച്ച് കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ നാവും ശബ്ദവുമാണ് താനെന്നാണ് സ്വപ്ന പറഞ്ഞത്. മുഖ്യമന്ത്രിക്ക് അതിന്റെ ആവശ്യം ഇല്ലെന്നും അങ്ങനെ മുഖ്യമന്ത്രിയുടെ നാവാകാന്‍ താന്‍ തയാറല്ലെന്നും നികേഷ് പറഞ്ഞു.
Read Moreവീണ്ടും ദുരഭിമാനക്കൊല ! മകളെ കൊന്ന ശേഷം പിതാവ് മൃതദേഹം യുവാവിന്റെ കൃഷിയിടത്തില്‍ കൊണ്ടിട്ടു…
കര്‍ണാടകയെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല. ദലിത് യുവാവിനെ പ്രണയിച്ചതിന് പതിനേഴുകാരിയെ പിതാവ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. മൈസൂരുവിലെ പെരിയപട്ടണയില്‍ രണ്ടാം വര്‍ഷ പ്രീ-യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനി ശാലിനിയാണ് കൊല്ലപ്പെട്ടത്. ശാലിനിയുടെ പിതാവ് സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ വൊക്കലിംഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടതാണ് പെണ്‍കുട്ടിയുടെ കുടുംബം. സമീപത്തുള്ള മെല്ലഹള്ളി ഗ്രാമത്തിലെ മഞ്ജുനാഥ് എന്ന ദലിത് യുവാവുമായി ശാലിനി മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത വീട്ടുകാര്‍ മഞ്ജുനാഥിന്റെ പേരില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് സ്റ്റേഷനില്‍ ഹാജരായ ശാലിനി, താന്‍ മഞ്ജുനാഥുമായി പ്രണയത്തിലാണെന്നും വീട്ടുകാര്‍ക്കൊപ്പം പോകില്ലെന്നും പറഞ്ഞതിനാല്‍ പോലീസ് ശാലിനിയെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലാക്കി. പിന്നീട് ശാലിനി തന്നെ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് വീട്ടുകാര്‍ എത്തി വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരികയായിരുന്നു. ചൊവ്വാഴ്ച ഇക്കാര്യത്തില്‍ വീണ്ടും തര്‍ക്കമുണ്ടായപ്പോള്‍ താന്‍ മഞ്ജുനാഥിനെ മാത്രമേ വിവാഹം കഴിക്കൂ എന്നു ശാലിനി പറഞ്ഞു. ഇതില്‍ പ്രകോപിതനായി പിതാവ്…
Read Moreഇതുവരെ പറയാത്ത കാര്യങ്ങൾ ഇന്നു പറയുമോ..? രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ‘ശബ്ദരേഖ’ ഇന്ന് വൈകിട്ട് മൂന്നിന്; കാത്തിരുന്നു കേൾക്കാം…കാണാം….
സ്വന്തം ലേഖകൻ പാലക്കാട്: സർക്കാറിന്റെ നെഞ്ചിടിപ്പ് കൂട്ടി പുതിയ ശബ്ദരേഖ പുറത്തുവിടാനൊരുങ്ങി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിക്ക് വേണ്ടി ദൂതനായി എത്തി എന്ന് സ്വപ്ന ആരോപിക്കുന്ന ഷാജ് കിരണ്‍ താനുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ ഇന്നു വൈകിട്ട് മൂന്നിന് പുറത്തുവിടുമെന്നാണ് സ്വപ്നയുടെ പുതിയ ഭീഷണി. നേരത്തെ രാവിലെ ഒന്‍പതിന് ശബ്ദരേഖ പുറത്തുവിടുമെന്നാണ് പറഞ്ഞിരുന്നെങ്കിലും പിന്നീട് വൈകിട്ട് മൂന്ന് മണിക്ക് മാത്രമേ ശബ്ദരേഖ പുറത്തുംവിടുള്ളു എന്നാണ് സ്വപ്നയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. പാലക്കാട് വച്ചാവും ശബ്ദരേഖ പുറത്തു വിടുക. മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി എത്തിയ ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്നയുടെ ആരോപണം. ഇത് തെളിയിക്കാൻ ആവശ്യമായ ശബ്ദരേഖ കൈയിൽ ഉണ്ടെന്നും അത് ഇന്ന് പുറത്തുവിടുമെന്നും സ്വപ്ന ഇന്നലെ പറഞ്ഞിരുന്നു. അതേസമയം മുഖ്യമന്ത്രിയെയോ സിപിഎം സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള മറ്റ് നേതാക്കളെയോ പരിചയമില്ലെന്ന് ഷാജ് കിരണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സുഹൃത്ത്…
Read Moreഫര്‍ണിച്ചര്‍ കടയിലെ ജീവനക്കാരനെ മര്‍ദിക്കാന്‍ വീട്ടമ്മയുടെ ക്വട്ടേഷന്‍; ക്വട്ടേഷന്‍ സംഘത്തെ പോലീസ് പിടികൂടി, വീട്ടമ്മ മുങ്ങി; ക്വട്ടേഷന്‍ നല്‍കാനുള്ള കാരണം…
പത്തനംതിട്ട: ഭര്‍ത്താവിന് മദ്യപിക്കാന്‍ സഹായം ചെയ്യുന്നുവെന്ന് ആരോപിച്ച് ഫര്‍ണിച്ചര്‍ കടയിലെ ജീവനക്കാരനെ മര്‍ദിക്കാന്‍ വീട്ടമ്മയുടെ ക്വട്ടേഷന്‍. ക്വട്ടേഷന്‍ സംഘത്തെ പോലീസ് പിടികൂടി, വീട്ടമ്മയും ഭര്‍ത്താവും ഒളിവില്‍. വാര്യാപുരത്തിനു സമീപമുള്ള ഒരു ഫര്‍ണിച്ചര്‍ വ്യാപാരശാലയിലെ ജീവനക്കാരനായ സുദര്‍ശനനെ (57) മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസിലാണ് നാല് യുവാക്കളെ പത്തനംതിട്ട പോലീസ് അറസ്റ്റു ചെയ്തത്. ഇലന്തൂര്‍ ചായപുന്നക്കല്‍ രാഹുല്‍, നൂര്‍ കരിംഷേഖ്, മെഴുവേലി സ്വദേശി ജിത്ത് ജോണ്‍, ശിവവരദന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. ഫര്‍ണിച്ചര്‍ കടയോടു ചേര്‍ന്നുള്ള ഹോട്ടല്‍ നടത്തുന്ന വീട്ടമ്മയാണ് ക്വട്ടേഷന്‍ സംഘത്തെ ചുമതലപ്പെടുത്തിയതെന്ന് പറയുന്നു. ഇവരും ഭര്‍ത്താവും സ്ഥലത്തുണ്ടായിരുന്നു. സമീപവാസികളോടു തങ്ങള്‍ സുദര്‍ശനനെ കൈകാര്യം ചെയ്യാന്‍ പോകുകയാണെന്ന സൂചനയും ഇവര്‍ നല്‍കിയിരുന്നതായി പറയുന്നു. ക്വട്ടേഷന്‍ സംഘത്തോടൊപ്പം വീട്ടമ്മയും ഉണ്ടായിരുന്നു. ഫര്‍ണിച്ചര്‍ കടയില്‍ നിര്‍മാണ ജോലികള്‍ നടക്കുന്നിടത്തുവച്ചാണ് സുദര്‍ശനനെ മര്‍ദിച്ചത്. രണ്ടാഴ്ച മുമ്പ് ഹോട്ടലില്‍വച്ചും…
Read Moreബിരിയാണിച്ചെമ്പാണു താരം! രണ്ടു മണിക്കൂര്‍ നേരത്തേക്ക് വാടകയ്ക്ക് എടുക്കുന്നത് കേറ്ററിംഗ് സ്ഥാപനത്തില്‍നിന്നും; സോഷ്യൽ മീഡിയയിൽ ട്രോളുകളും വൈറല്‍
കോട്ടയം: ദുബായിൽനിന്നും ബിരിയാണിച്ചെന്പിൽ ലോഹവസ്തുക്കൾ കടത്തിയെന്ന സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിക്കു പിന്നാലെ ഇപ്പോൾ താരമായിരിക്കുന്നത് ബിരിയാണിച്ചെന്പും ബിരിയാണിയുമാണ്. രണ്ടു ദിവസമായി കേരളത്തിൽ നടന്നുവരുന്ന സമരത്തിലും ബിരിയാണിച്ചെന്പുണ്ട്. സോഷ്യൽ മീഡിയായിൽ ഇതുസംബന്ധിച്ച ട്രോളുകളും വൈറലാണ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നലെ മഹിളാ കോണ്‍ഗ്രസ് കോട്ടയത്ത് നടത്തിയ പ്രതിഷേധ പരിപാടിയിൽ മഹിളകൾ ബിരിയാണിച്ചെന്പ് തലയിലേന്തിയാണ് പ്രകടനം നടത്തിയത്. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് കോട്ടയം കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയതും ബിരിയാണിച്ചെന്പുമായാണ്. തൊട്ടുപിന്നാലെ യൂത്ത് ഫ്രണ്ടും ഗാന്ധിസ്ക്വയറിൽ ബിരിയാണിച്ചെന്പുമായി സമരം നടത്തി. യൂത്ത് കോണ്‍ഗ്രസുകാർക്ക് ചെന്പ് മാത്രമാണുണ്ടായിരുന്നതെങ്കിൽ യൂത്ത് ഫ്രണ്ടുകാർക്ക് ചെന്പിൽ ബിരിയാണിയുമുണ്ടായിരുന്നു. കേറ്ററിംഗ് സ്ഥാപനത്തിൽനിന്നും സമരത്തിനായി രണ്ടു മണിക്കൂർ നേരത്തേക്ക് ബിരിയാണിച്ചെന്പ് വാടകയ്ക്ക് എടുത്തു. ചെന്പിനൊപ്പം കുറച്ചു ബിരിയാണിയും വാങ്ങി. ബിരിയാണിക്കുള്ളിൽ സ്വർണം കാണിക്കുന്നതിനായി പട്ടികക്കഷണങ്ങൾ സ്വർണ കളറുള്ള പേപ്പറിൽ പൊതിഞ്ഞ് ബിരിയാണിക്കുള്ളിൽ ഇട്ടു. അന്പതുദിനം പിന്നിട്ട മാടപ്പള്ളിയിലെ സിൽവർ…
Read More