കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടു കാട്ടിയ നീതികേട് ചോദ്യംചെയ്തും മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ചും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോയിട്ടില്ലെന്നു സതീശന്റെ പോസ്റ്റില്‍ പറയുന്നു. കേസില്‍ ഉള്‍പ്പെട്ട വനിതയെ വിളിച്ചുവരുത്തി പരാതി എഴുതി വാങ്ങി ഉമ്മന്‍ ചാണ്ടിക്കെതിരെ സിബിഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്ത മുഖ്യമന്ത്രിയാണ് പിണറായി. ഉമ്മന്‍ ചാണ്ടിക്ക് ഒരു നീതി, പിണറായി വിജയന് മറ്റൊരു നീതി എന്നത് ഇവിടെ നടക്കില്ലെന്നും പോസ്റ്റില്‍ പറയുന്നു. ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം…..‘കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല’ക്രിമിനല്‍ കേസ് പ്രതിയായ ബിജു രാധാകൃഷ്ണന് അഞ്ചരകോടി രൂപ കോഴ നല്‍കിയെന്ന മൊഴിയോടെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് രക്ഷപ്പെടാന്‍ ഒരു പഴുതും ഇല്ലാതായെന്ന് 2015 ഡിസംബര്‍ രണ്ടിന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സി.പി.എം സംസ്ഥാന സെക്രട്ടറിയാണ്…
Read MoreCategory: Loud Speaker
പെട്രോളിംഗിനിടെ പേരു ചോദിച്ചിട്ട് പറഞ്ഞില്ല ! കലിമൂത്ത് പോലീസ് ഡിവൈഎഫ്ഐ നേതാവിന്റെ കര്‍ണപടം അടിച്ചുപൊട്ടിച്ചതായി പരാതി…
പോലീസുകാരന്റെ അടിയേറ്റ് ഡിവൈഎഫ്ഐ നേതാവിന്റെ കര്‍ണപടം പൊട്ടിയതായി പരാതി. മെഴുവേലി സതീഷ് ഭവനില്‍ എസ്. മനു സതീഷി(38)നെയാണ് ജനമൈത്രി പോലീസ് സ്റ്റേഷനിലെ എസ്.ഐ ക്രൂരമായി മര്‍ദ്ദിച്ചത്. മനു ഇപ്പോള്‍ ആശുപത്രിയിലാണ്. സംഭവത്തെക്കുറിച്ച് മനു പറയുന്നതിങ്ങനെ… പോലീസ് സ്റ്റേഷന് തൊട്ടടുത്താണ് എന്റെ വീട്. പോലീസുകാര്‍ക്ക് എന്നെ അറിയാവുന്നതാണ്. ജോലിക്കിടയില്‍ ഉച്ചയ്ക്ക് വീട്ടിലെത്തി ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്നു. അതുവഴി എത്തിയ എസ്.ഐ തടഞ്ഞു നിറുത്തി. കഞ്ചാവാണോ എന്ന് ചോദിച്ചു. തുടര്‍ന്ന് കഞ്ചാവ് പൊതിയുണ്ടോ എന്ന് അറിയണമെന്നും വസ്ത്രം അഴിക്കണമെന്നും ആവശ്യപ്പെട്ടു. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പ്രകോപിതനായി ജീപ്പില്‍ നിന്ന് ഇറങ്ങി വന്ന് ഇരുചെവികളും ചേര്‍ത്ത് അടിക്കുകയായിരുന്നു. തുടര്‍ന്ന് വണ്ടിയില്‍ കയറ്റി സ്റ്റേഷനിലേക്ക് എത്തിച്ചു. നാട്ടുകാരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും എത്തിയതിനെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു. തനിക്കെതിരെ മന:പ്പൂര്‍വമാണ് പോലീസ് പെരുമാറുന്നത്. ഇക്കഴിഞ്ഞ ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് ചുമരെഴുതാന്‍ രാത്രിയില്‍ ഇലവുംതിട്ട ജംഗ്ഷനില്‍…
Read Moreസ്വപ്നയ്ക്കെതിരായ ജലീലിന്റെ പരാതി; അന്വേഷണത്തിന് 12 അംഗ സംഘം; ഇടതുപക്ഷത്തെ തകര്‍ക്കാൻ കോലിബി സഖ്യം ശ്രമിക്കുന്നെന്ന് ജലീൽ
തിരുവനന്തപുരം: സ്വപ്ന സുരേഷിനെതിരായ കെ.ടി. ജലീലിന്റെ പരാതി അന്വേഷിക്കാൻ 12 അംഗ പ്രത്യേക സംഘം. ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ഖ് ദർബേഷ് സാഹിബിനാണ് അന്വേഷണ ചുമതല. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി മധുസൂദനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് സ്റ്റേഷനിലാണ് ജലീൽ പരാതി നല്‍കിയത്. കള്ള ആരോപണങ്ങളാണ് സ്വപ്ന ഉന്നയിക്കുന്നത്. അതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ട്. അത് അന്വേഷിച്ചു പുറത്തുകൊണ്ടുവരണമെന്നും ജലീൽ ആവശ്യപ്പെട്ടു. നുണപ്രചരണം നടത്തി കേരളത്തിന്റെ അസ്ഥിരത തകര്‍ക്കാനാണ് ശ്രമങ്ങൾ നടക്കുന്നത്. ഈ കേസിൽ കേന്ദ്ര ഏജന്‍സികള്‍ പോലും അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്തിയില്ല. ഇടതുപക്ഷത്തെ തകര്‍ക്കാനാണ് കോലിബി സഖ്യം ശ്രമിക്കുന്നതെന്നും ജലീൽ പറഞ്ഞിരുന്നു.
Read Moreസംസ്ഥാനത്ത് കോവിഡ് കുതിച്ചുയരുന്നു ! രണ്ടാം ദിവസവും രോഗബാധിതരുടെ എണ്ണം രണ്ടായിരം കടന്നു…
നാലാം തരംഗ സൂചനകള്‍ നല്കി സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കേസുകള്‍ 2000 കടന്നു. ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എറണാകുളം ജില്ലയില്‍ ആശങ്ക വര്‍ധിക്കുകയാണ്. അഞ്ചുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഒരെണ്ണം നിലവില്‍ എറണാകുളത്താണ്. 2193 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഇതില്‍ 589ഉം എറണാകുളം ജില്ലയിലാണ്. തുടര്‍ച്ചയായി രണ്ടാംദിനവും ജില്ലയില്‍ കോവിഡ് കേസുകള്‍ അഞ്ഞൂറ് കടന്നിരിക്കുകയാണ്. എറണാകുളത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 2500 പിന്നിട്ടു. ജനങ്ങള്‍ കോവിഡ് ഭീഷണിയെപ്പറ്റി മറന്നമട്ടില്‍ പെരുമാറുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുമെന്ന് ആരോഗ്യവിഭാഗം ആശങ്കപ്പെടുന്നു. മാസ്ക് ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ സംവിധാനം ഉപയോഗിക്കുന്നതില്‍ പലരും അലംഭാവം കാട്ടുന്നുണ്ടെന്നും ഇത് രോഗവ്യാപനം വര്‍ധിക്കുന്നതിന് ഇടയാക്കുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ രാജ്യത്തെ കോവിഡ് കേസുകളുടെ കണക്കുകളിലും ക്രമാതീതമായ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറില്‍ 7,240 പേര്‍ക്ക് രോഗം…
Read Moreഗൂഢാലോചനയോ? അന്വേഷിക്കാൻ പ്രത്യേക സംഘം; സർക്കാരിനെതിരെ കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആർ
എം.സുരേഷ് ബാബു തിരുവനന്തപുരം: സ്വർണകടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെ സ്വപ്നാസുരേഷ് വെളിപ്പെടുത്തലുകൾ നടത്തിയ സംഭവത്തിൽ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന് എഫ്ഐആർ. സ്വപ്ന സുരേഷിനെതിരെയും പി.സി ജോർജിനെതിരെയും കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക സംഘം അന്വേഷിക്കും. അന്വേഷണത്തിനായി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ രാഷ്ട്രദീപികയോട് പറഞ്ഞു. എഡിജിപിയുടെ മേൽനോട്ടത്തിലുള്ള സംഘമാകും കേസ് അന്വേഷിക്കുക. സൈബർസെൽ വിദഗ്ധരും സംഘത്തിലുണ്ടാകും. സർക്കാരിനെതിരെ കലാപം ഉണ്ടാക്കാൻ സ്വപ്നസുരേഷും പി.സി.ജോർജും ഗൂഢാലോചന നടത്തിയെന്ന വകുപ്പ് പ്രകാരമാണ് കന്റോണ്‍മെന്റ് പോലീസ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഐപിസി 120 ബി, 153 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിനെയും ക്രമസമാധാനചുമതലയുള്ള എഡിജിപി വിജയ് സാഖറെയെയും വരുത്തിയിരുന്നു. ഇതിന് പിന്നാലെ മുൻ മന്ത്രി കെ.ടി.ജലിൽ കന്റോണ്‍മെന്റ് പോലീസിൽ നൽകിയ പരാതിയെ…
Read Moreവിവാഹസമയം ഷൈന ഗർഭിണിയായിരുന്നു..! നവജാത ശിശുവിനെ വിറ്റ അമ്മ അറസ്റ്റിൽ; കുഞ്ഞിനെ വിറ്റത് 5.5 ലക്ഷം രൂപയ്ക്ക്…
ഭോപ്പാൽ: നവജാത ശിശുവിനെ വിറ്റ യുവതി അറസ്റ്റിൽ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. യുവതിയെയും കുഞ്ഞിനെ വാങ്ങിയ ആളിനെയും പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാം ഭർത്താവിന്റെ നിർദേശപ്രകാരമാണ് കുഞ്ഞിനെ വിറ്റതെന്ന് യുവതി പോലീസിന് മൊഴി നൽകി. കുഞ്ഞിനെ വിറ്റ് രണ്ട് മാസങ്ങൾക്ക് ശേഷമാണ് പോലീസ് സംഭവത്തെക്കുറിച്ച് അറിഞ്ഞത്. ഗൗരി നഗർ സ്വദേശിയായ വിശാൽ എന്നയാളെ ഷൈന എന്ന യുവതി പുനർവിവാഹം ചെയ്തിരുന്നു. വിവാഹസമയം ഷൈന ഗർഭിണിയായിരുന്നു. കുഞ്ഞിനെ നശിപ്പിക്കാൻ വിശാൽ ശ്രമിച്ചുവെങ്കിലും അത് നടന്നില്ല. ഇതേതുടർന്നാണ് യുവതി പ്രസവിച്ചതിന് ശേഷം ഇവർ കുഞ്ഞിനെ വിറ്റത്. കുഞ്ഞ് ജനിച്ച് 15-ാം ദിനം 5.5 ലക്ഷം രൂപയ്ക്കാണ് ഇവർ കുഞ്ഞിനെ വിറ്റത്. സംഭവത്തെ കുറിച്ച് അറിഞ്ഞ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്.
Read Moreദിലീപിന് ഫോൺ കുരുക്ക് ! രണ്ടു ഫോണുകളുടെ മിറർ ഇമേജ് ലഭിച്ചു; ഫോറൻസിക് ലാബിൽ നിന്ന് ആറു ഫോണുകളുടെ പരിശോധന ഫലം ലഭിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രതി ദിലീപ് കോടതിയിൽ ഹാജരാക്കിയ ആറു മൊബൈൽ ഫോണുകളുടെ വിവരങ്ങൾ അടങ്ങുന്ന ഫോറൻസിക് റിപ്പോർട്ട് കേസിലെ തെളിവായി സ്വീകരിക്കാൻ വിചാരണക്കോടതിയിൽ പ്രത്യേക അപേക്ഷ നൽകാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. തിരുവനന്തപുരം ഫോറൻസിക് ലാബിൽ നിന്നാണ് കഴിഞ്ഞ ദിവസം ആറു ഫോണുകളുടെ പരിശോധന ഫലം ലഭിച്ചത്. ഈ റിപ്പോർട്ട് ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചുവരുകയാണ്. ഇതിനുശേഷം കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നാണ് സൂചന. രണ്ടു ഫോണുകളുടെ മിറർ ഇമേജ് ലഭിച്ചു കേസിൽ പ്രതികൾ കോടതിയിൽ ഹാജരാക്കാതിരുന്ന രണ്ടു ഫോണുകളുടെ മിറർ ഇമേജുകളും ക്രൈംബ്രാഞ്ചിനു ലഭിച്ചു. വിവരങ്ങളുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം ആരംഭിച്ചു. ദിലീപും സഹോദരി ഭർത്താവ് ടി.എൻ. സുരാജും ഉപയോഗിച്ചിരുന്ന ഫോണുകളാണ് അന്ന് കോടതിയിൽ ഹാജരാക്കാതിരുന്നത്. പ്രതി ശരത്തിന് ജാമ്യം അന്വേഷണ സംഘത്തെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ…
Read Moreകൊച്ചിയിലും കോഴിക്കോട്ടും പെട്രോൾ പമ്പില്‍ കവർച്ച! കൊച്ചിയിൽ 1.35 ലക്ഷം രൂപയും മൊബൈലും കവർന്നു; കോഴിക്കോട്ട് സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് 50,000 രൂപ കവര്‍ന്നു
ചെറായി: ചെറായി ദേവസ്വം നടയിലെ പെട്രോൾ പന്പിൽ മോഷണം. 1.35 ലക്ഷം രൂപയും മൊബൈൽ ഫോണും കവർന്നു. ഇന്നു പുലർച്ചെ 3.30 രംഭാ ഫ്യൂവൽസിലാണ് മോഷണം നടന്നത്. ഓഫീസിനുള്ളിലെ മേശയിൽ സൂക്ഷിച്ചിരുന്ന രാത്രിയിലെ കളക്ഷനാണ് നഷ്ടമായത്. രാത്രി പത്തോടെ പന്പ് അടച്ചപ്പോൾ ജീവനക്കാർ കളക്ഷൻ മേശക്കുള്ളിൽവച്ച് പൂട്ടിയാണ് പോയത്. കാമറയിൽ പതിഞ്ഞത് മോഷ്ടാവ് പെട്രോൾ പന്പിനു സമീപത്തുള്ള ആലിനു പിന്നിലൂടെ എത്തി ആയുധം കൊണ്ട് മുൻവശത്തെ ഡോർ കുത്തിപ്പൊളിക്കുന്നതും അകത്ത് കയറി മോഷണം നടത്തി തിരികെ നടന്നു പോകുന്നതുമായ രംഗങ്ങൾ സ്ഥലത്തെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. യുവാവാണെന്ന് തോന്നിക്കുന്നയാളാണ് മോഷണം നടത്തിയിരിക്കുന്നത്. ഇയാൾ മുഖത്ത് ടവ്വൽ ഇട്ട് മറിച്ചിട്ടുണ്ടായിരുന്നു. കൂടെ മറ്റൊരാൾ കൂടി ഉണ്ടായിരുന്നോ എന്നും സംശയിക്കുന്നുണ്ട്. ഈ സമയം പുലർച്ചെ പത്രം എടുക്കാൻ വന്ന ഏജന്റ് ആളെ അവിടെ കണ്ടെങ്കിലും ജീവനക്കാർ ആയിരിക്കുമെന്ന് കരുതി ഇയാളെ…
Read Moreമുണ്ടക്കയം ക്ഷേത്രത്തിലെ മോഷണം ! മേൽശാന്തിയെയും മുൻ ശാന്തിക്കാരനെയും കുടുക്കിയതു ഫോണ്‍വിളി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
മുണ്ടക്കയം: ക്ഷേത്രത്തിൽ മോഷണം നടത്തിയ മേൽശാന്തിയെയും മുൻ ശാന്തിക്കാരനെയും കുടുക്കിയതു ഫോണ്‍ വിളി. മുണ്ടക്കയം കൊടുങ്ങ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മോഷണം നടത്തിയ സംഭവത്തിലാണ് മേൽശാന്തിയും ചേർത്തല സ്വദേശിയുമായ പടിഞ്ഞാറേ കുന്പളയിൽ പ്രസാദ്(45), ക്ഷേത്രം മുൻ ശാന്തിയും ഇളംകാട് കൊടുങ്ങ വെട്ടത്ത് വീട്ടിൽ സബിൻ ( കുക്കു-30) എന്നിരാണ് മുണ്ടക്കയം പോലീസിന്റെ പിടിയിലായത്. ക്ഷേത്രത്തിൽ നിന്നു മൂന്നു ലക്ഷം രൂപ വിലവരുന്ന ഓട്ടുപാത്രങ്ങളും നിലവിളക്കുകളുമാണ് ഇവർ മോഷ്്ടിച്ചു വിൽപ്പന നടത്തിയത്. മോഷണം നടന്നതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിൽ പോലീസ് നിരവധി സ്ഥലങ്ങളിൽ പരിശോധന നടത്തുകയും ഫോണ്‍ കോളുകൾ പരിശോധിക്കുകയും ചെയ്തിരുന്നു. ഇതോടെ പ്രതികളെ പിടികൂടാൻ കഴിഞ്ഞത്. ക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതിനാൽ തുറന്ന സ്ഥലത്തായിരുന്നു നിലവിളക്കുകൾ അടക്കമുള്ളവ സൂക്ഷിച്ചിരുന്നത്. 2022 ഏപ്രിൽ മാസം മുതൽ മേൽശാന്തിയുടെ നേതൃത്വത്തിൽ പലതവണ കാണിക്കയായി ലഭിച്ച നിലവിളക്കുകളും, ഒട്ട് ഉത്പന്നങ്ങളും…
Read Moreവാതിലടയ്ക്കാതെ ബസുകൾ പായുന്നു; ജീവൻ വേണ്ടി അള്ളിപ്പിടിച്ച് വിദ്യാർഥികളടക്കമുള്ള യാത്രക്കാർ;നടപടിക്കൊരുങ്ങി പോലീസ്
ടി.എ. കൃഷ്ണപ്രസാദ്തൃശൂർ: വാതിലടയ്ക്കാതെയും വാതിൽപ്പടിയിൽ യാത്രക്കാരെ നിർത്തിയും സ്വകാര്യ ബസുകളുടെ മത്സരപ്പാച്ചിൽ. വിദ്യാർഥികളടക്കമുള്ള യാത്രക്കാരുടെ തിരക്ക് കൂടുതൽ അനുഭവപ്പെടുന്ന രാവിലെയും വൈകുന്നേരവുമാണ് വാതിലടയ്ക്കാതെ സ്വകാര്യ ബസുകൾ ചീറിപ്പായുന്നത്. പോലീസുകാരെ കാണുന്പോൾ മാത്രമെങ്കിലും വാതിലുകൾ അടച്ചിരുന്ന സ്വകാര്യ ബസുകാർ ഇപ്പോൾ അവർക്കു മുന്നിലൂടെ നിയമംലംഘിച്ച് സർവീസ് നടത്തുകയാണ്. ഗതാഗത നിയന്ത്രണത്തിനു കൂടുതൽ പോലീസുകാരുള്ള തൃശൂർ ടൗണിൽപോലും വാതിലടയ്ക്കാതെയാണ് ബസുകളുടെ പാച്ചിൽ. ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽനിന്നു തെറിച്ചുവീണ് കഴിഞ്ഞമാസം മതിലകം സ്വദേശിയായ 23കാരിക്കു പരിക്കേറ്റിരുന്നു. ഇതിന്റെ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ബസിന്റെ അമിതവേഗവും ഡോറടയ്ക്കാത്തതുമാണ് അപകടത്തിനിടയാക്കിയത്. 2018 ഡിസംബറിൽ ഹൈക്കോടതി നിർദേശപ്രകാരം ബസുകൾക്ക് വാതിലുകൾ നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. തുടക്കത്തിൽ കർശനമായി നടപ്പാക്കിയിരുന്ന നിയമം ഇപ്പോൾ കണ്ണടച്ചു വിടുകയാണ്. ഒട്ടുമിക്ക ബസുകളിലും ഡൈവർ നിയന്ത്രിത ഡോറുകൾ വച്ചിട്ടുണ്ടെങ്കിലും മത്സരപ്പാച്ചിലിനിടെ വാതിലടയ്ക്കാൻ ഡൈ്രവർമാർ വിമുഖത കാട്ടുകയാണ്. വാതിലടയ്ക്കാതെയുള്ള അപകടങ്ങൾ കൂടി ചില ജംഗ്ഷനുകളിൽ…
Read More