അഗർത്തല: ത്രിപുരയിൽ അഞ്ചുവയസുകാരിയെ മാനഭംഗപ്പെടുത്തിയ നാൽപ്പത്തിയാറുകാരനെ സ്ത്രീകൾ മരത്തിൽ കെട്ടിയിട്ടശേഷം തല്ലിക്കൊന്നു. ധലായി ജില്ലയിലാണു സംഭവം. കൊലക്കേസിൽ എട്ടു വർഷം തടവുശിക്ഷ അനുഭവിച്ചയാളാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി അമ്മയ്ക്കൊപ്പം മതപരമായ ചടങ്ങിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടിയെ ഇയാൾ തൊട്ടടുത്തുള്ള കാട്ടിലേക്കു കൊണ്ടുപോയി മാനഭംഗപ്പെടുത്തി. പെൺകുട്ടിയെ അവിടെ ഉപേക്ഷിച്ചശേഷം പ്രതി പോയി. കുട്ടിയുടെ കരച്ചിൽകേട്ട് എത്തിയ സമീപവാസികൾ കുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് ഗ്രാമവാസികൾ ഗന്ദാചെറാ-അമർപുർ ഹൈവ് ഉപരോധിച്ചിരുന്നു. ഇന്നലെ രാവിലെ ഒരു സംഘം സ്ത്രീകൾ തൊട്ടടുത്തുള്ള ഗ്രാമത്തിൽനിന്നു പ്രതിയെ പിടികൂടി. ഇയാളെ മരത്തിൽ കെട്ടിയിട്ട് നിർദയം മർദിച്ചു. പ്രതിയെ ആശുപത്രിയെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Read MoreCategory: Loud Speaker
ദിലീപിന് തിരിച്ചടി! അന്വേഷണത്തിന് സ്റ്റേയില്ല; പോലീസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; ഫോണില്‍ നിന്ന് കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങള്‍ മാത്രമാണെന്നു ദിലീപ്
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്നും അന്വേഷണത്തിന് സ്റ്റേയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസിൽ വിശദമായ വാദം കേൾക്കാമെന്നും കോടതി അറിയിച്ചു. കേസിലെ തെളിവുകൾ ദിലീപ് നശിപ്പിച്ചുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം, നടിയെ ആക്രമിച്ച കേസുമായോ വധഗൂഢാലോചന കേസുമായോ ബന്ധപ്പെട്ട ഒരു തെളിവുകളും തന്റെ ഫോണിൽനിന്ന് നശിപ്പിച്ചിട്ടില്ലെന്ന് ഹർജിയിൽ ദിലീപ് വിശദീകരിക്കുന്നു.. ഫോണില്‍ നിന്ന് കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങള്‍ മാത്രമാണെന്നും കേസുമായി ബന്ധമില്ലാത്ത സന്ദേശങ്ങളാണ് കളഞ്ഞിട്ടുള്ളതെന്നും ദിലീപ് കോടതിയെ അറിയിച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണവും തമ്മില്‍ വൈരുധ്യങ്ങളും ഉണ്ടെന്നും ലാബില്‍ നിന്ന് പിടിച്ചെടുത്ത മിറര്‍ ഇമേജും ഫോറന്‍സിക് റിപ്പോര്‍ട്ടും തമ്മില്‍ വ്യത്യാസമില്ലെന്നും ദിലീപ് ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു.
Read Moreആ പുലി വീണ്ടുമെത്തി; മരക്കൊന്പിലേക്കു കുതിച്ചുകയറി കോഴിയെ പിടിച്ചു, ഭീതിയിൽ വീട്ടുകാർ
ധോണി (പാലക്കാട്): കഴിഞ്ഞ ദിവസം പുലി രാതിയിൽ എത്തി കോഴിയെ പിടിച്ച വീട്ടിൽ വീണ്ടും പുലി എത്തി. രാത്രിയിൽ എത്തിയ പുലി വീണ്ടും കോഴിയെ പിടിച്ചുകൊണ്ടുപോയി. സിസി ടിവിയിലെ ദൃശ്യങ്ങൾ കണ്ടു നടുങ്ങിയിരിക്കുകയാണ് വീട്ടുകാർ. പാലക്കാട് ധോണിയിലെ വെട്ടം തടത്തിൽ ടി.ജി.മാണിയുടെ വീട്ടിലാണ് വീണ്ടും പുലി ആക്രമണം നടത്തിയത്. പുലർച്ചെ രണ്ടേമുക്കാലോടെയാണ് പുലി എത്തിയത്. പുലി പതുങ്ങി അടുക്കള ഭാഗത്തേക്കു വരുന്നതു ദൃശ്യങ്ങളിൽ കാണാം. തുടർന്നു കോഴിക്കൂടിനു സമീപം അല്പം സമയം ചുറ്റിത്തിരിഞ്ഞു. തുടർന്നു കോഴികൾ ഇരിക്കുന്ന മരക്കൊന്പിലേക്കായി നോട്ടം. അല്പസമയം ഇവിടെ വീക്ഷിച്ചു കോഴികൾ മരക്കൊന്പുകളിൽ ഇരിക്കുന്നത് കണ്ടെത്തിയ ശേഷം താഴെ നിന്ന് അതിവേഗം പുലി മരക്കൊന്പിലേക്ക് ചാടിക്കയറി. കോഴികൾ കൊക്കി ബഹളം കൂട്ടിയെങ്കിലും നിമിഷങ്ങൾക്കുള്ളിൽ ഒരു കോഴിയെ കടിച്ചെടുത്ത പുലി താഴേക്കു ചാടി ഒാടിമറയുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. കോഴിയെ പിടിക്കാൻ പുലി വീണ്ടുമെത്തിയതോടെ മാണിയുടെ…
Read Moreഅമേരിക്കയിലെ ചാരിറ്റി വീസ നല്‍കാം..! പാസ്റ്റര്‍ ബാബുജോണ്‍ മുങ്ങിയത് ലക്ഷങ്ങളുമായി; തട്ടിപ്പിന് ഇരയായത് നിരവധിപേര്‍
പത്തനംതിട്ട: അമേരിക്കന്‍ വീസ വാഗ്ദാനം ചെയ്തു പലരില്‍ നിന്നായി ലക്ഷക്കണക്കിന് രൂപ തിരുവല്ല സ്വദേശി തട്ടിയെടുത്തതായി പരാതി. ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തട്ടിപ്പിനിരയായവര്‍ നാളെ തിരുവല്ലയില്‍ മാര്‍ച്ചു നടത്തുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തിരുവല്ല സ്വദേശിയായ പാസ്റ്റര്‍ ബാബു ജോണാണ് അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി 45 ല്‍ അധികം പേരില്‍ നിന്നായി രണ്ടു കോടിയോളംരൂപ വാങ്ങിയത്. നാളെ രാവിലെ തട്ടിപ്പിനിരയായവര്‍ തിരുവല്ല ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്‍ഡിനു മുന്നില്‍ കേന്ദ്രീകരിച്ച് റെയിൽവേ സ്റ്റേഷനു സമീപമുള്ള ബാബു ജോണിന്റെ വീട്ടിലേക്ക് മാർച്ച് നടത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളിലുള്ളവരില്നിന്ന് ചാരിറ്റി വീസ നല്‍കാമെന്നു പറഞ്ഞാണ് പാസ്റ്റര്‍ ബാബു ജോണും സഹായി തിരുവനന്തപുരം സ്വദേശി ജയചന്ദ്രനും ചേര്‍ന്ന് തട്ടിപ്പ് നടത്തിയത്. ജയചന്ദ്രനാണ് ആളുകളെ സംഘടിപ്പിച്ചുകൊടുത്തത്. ബാബു…
Read Moreകീവിൽ ആക്രമണം തുടരുന്നു..! മരിയുപോളിൽ കുടുങ്ങി കിടക്കുന്നത് മൂന്നര ലക്ഷംപേർ; പിന്തുണ നൽകി പ്രധാനമന്ത്രിമാർ കീവിലെത്തി
കീവ്: മരിയുപോൾ നഗരത്തിൽ മൂന്നരലക്ഷം ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടെന്ന് യുക്രെയ്ൻ. റഷ്യ മരിയുപോളിനെ ലക്ഷ്യമാക്കി ആക്രമണം കടുപ്പിക്കുന്ന സാഹചര്യത്തിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താൻ സാധിക്കുന്നില്ലെന്നും അധികൃതർ അറിയിച്ചു. സുരക്ഷാ ഇടനാഴി ഒരുക്കി ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമം കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയെങ്കിൽ പരാജയപ്പെട്ടു. മിക്ക ആളുകളും ഭക്ഷണവും വെള്ളവും ഇല്ലാതെ വലയുകയാണ്. പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാൻ പുറത്തേക്കിറങ്ങാൻ കഴിയാത്ത വിധം ഭീതിയിലും ആശങ്കയിലുമാണ് കുടുങ്ങി കിടക്കുന്നവർ. മിക്ക ആളുകളും വൃത്തിഹീനമായ അന്തരീക്ഷത്തിൽ വൈദ്യുതി പോലും ഇല്ലാതെ തറയിലും മറ്റും ഇരുന്നും കിടന്നുമാണ് ഒാരോ ദിവസവും തള്ളിനീക്കുന്നതെന്നും മരിയുപോൾ മേയർ അറയിച്ചു. കീവിൽ ആക്രമണം തുടരുന്നു യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ഉൾപ്പെടെ റഷ്യ വ്യോമാക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസം യുക്രെയ്നിലെ നിപ്രോ വിമാനത്താവളത്തിൽ റഷ്യ ആക്രമണം നടത്തി. വിമാനത്താവളത്തിന്റെ ടെർമിനൽ കെട്ടിടത്തിന് നാശനഷ്ടമുണ്ടായി. രണ്ടുപേർ കൊല്ലപ്പെട്ടു പടിഞ്ഞാറൻ കീവിൽ…
Read Moreദുൽഖർ സൽമാനും നിർമാണ കമ്പനിക്കും ഫിയോക്കിന്റെ വിലക്ക്; നടനെതിരേ വിലക്കേർപ്പെടുത്തിയതിന്റെ കാരണം ഇങ്ങനെ…
കൊച്ചി: നടന് ദുല്‍ഖര്‍ സല്‍മാനും അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിയായ വേഫററിനും വിലക്ക് ഏര്‍പ്പെടുത്തി തീയറ്റര്‍ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്ക്. ദുല്‍ഖര്‍ നായകനായി റിലീസിനൊരുങ്ങുന്ന സല്യൂട്ട് എന്ന ചിത്രം ധാരണകളും വ്യവസ്ഥകളും ലംഘിച്ച് ഒടിടിക്ക് നല്‍കിയെന്ന് ആരോപിച്ചാണ് നടപടി. ഒടിടി പ്ലാറ്റ്ഫോമായ സോണി ലൈവില്‍ കൂടി മാര്‍ച്ച് 18നാണ് സിനിമ റിലീസ് ചെയ്യുന്നത്. എന്നാല്‍ ജനുവരി 14ന് സിനിമ തീയറ്ററില്‍ റിലീസ് ചെയ്യുമെന്ന് കരാറുണ്ടായിരുന്നുവെന്നും ഈ കരാര്‍ ദുല്‍ഖര്‍ ലംഘിച്ചുവെന്നും ഫിയോക്ക് ആരോപിച്ചു. തീയറ്ററില്‍ റിലീസ് ചെയ്യുന്നതിനു വേണ്ടി സിനിമയ്ക്കായി പോസ്റ്ററുകള്‍ അടിച്ചു. എന്നാല്‍ യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് നടന് കരാര്‍ ലംഘനം നടത്തിയതെന്നും സംഘടന പറഞ്ഞു. തീയറ്റര്‍ ഉടമകളുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് സംഘടനാ ഭാരവാഹികള്‍ നടനും നടന്റെ നിര്‍മാണ കമ്പനിക്കും വിലക്ക് ഏര്‍പ്പെടുത്തുന്നതായി അറിയിച്ചത്. ഇനിമുതല്‍ ദുല്‍ഖര്‍ സല്‍മാന്റെയോ നടന്റെ നിര്‍മാണ കമ്പനിയായ വേഫെററോ…
Read Moreഭർത്താവ് ചാറ്റ് ചെയ്യുന്ന യുവതിക്കെതിരേ അശ്ലീല പ്രചാരണം; ‘കണ്ണൂരിൽ യുവതി ഉൾപ്പെടെ 3 പേർക്കെതിരേ കേസ്
കണ്ണൂർ: ഭർത്താവുമായി നിരന്തരം ചാറ്റിംഗ് നടത്തുന്ന കൂട്ടുകാരിക്കെതിരേ സോഷ്യൽ മീഡിയയിലൂടെ അശ്ലീല വാക്കുകൾ ഉപയോഗിച്ച് പ്രചാരണം നടത്തിയ സംഭവത്തിൽ മൂന്നുപേർക്കെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. കണ്ണൂരിൽ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിലെ ജീവനക്കാരായ തൃശൂർ, കോഴിക്കോട് സ്വദേശികൾക്കെതിരേയാണ് കേസ്. പ്രതികളിൽ ഒരാളായ യുവതിയുടെ ഭർത്താവുമായി പരാതികാരിക്ക് ബന്ധമുണ്ടെന്ന് സംശയിച്ചതാണ് പുലിവാലായി മാറിയത്. പ്രതിയുടെ വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവിന്റെ മൊബൈൽ ഫോണിൽ ചാറ്റിംഗ് വിവരങ്ങൾ അറിയുന്ന ഒരു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തു വച്ചിരുന്നു. ഇതിലൂടെയാണ് ഭർത്താവ് തന്റെ സുഹൃത്തായ യുവതിയുമായി ചാറ്റിംഗ് നടത്താറുണ്ടെന്ന് കണ്ടെത്തിയത്.തുടർന്ന്, സുഹൃത്തായ യുവതിക്കെതിരേ അശ്ലീല പ്രചാരണം നടത്തുകയായിരുന്നു. ഇതിനെതിരേ യുവതി ടൗൺ പോലീസിൽ കേസ് നല്‍കുകയായിരുന്നു. അശ്ലീല പ്രചാരണം നടത്തിയ യുവതിയുടെ ഫെയ്സ്ബുക്ക് സുഹൃത്തുക്കളാണ് പ്രതികളായ മറ്റ് രണ്ടുപേരും.
Read Moreനമ്പര്‍ 18 പോക്സോ കേസ്! സൈജുവിനെ ചോദ്യം ചെയ്യാൻ തുടങ്ങി; മോഡലുകളുടെ മരണം; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും
കൊച്ചി: നമ്പര്‍ 18 ഹോട്ടല്‍ പോക്സോ കേസില്‍ കീഴടങ്ങിയ രണ്ടാം പ്രതി സൈജു എം. തങ്കച്ചനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ തുടങ്ങി. മെട്രോ പോലീസ് ഇന്‍സ്പെക്ടര്‍ എ. അനന്തലാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. ഇയാളില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഇയാളെ ഇന്നലെ പീഡനം നടന്ന ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. അതേസമയം ഒന്നാം പ്രതി റോയി ജെ. വയലാട്ടിനെ ഇന്നോ നാളെയോ പോലീസ് കസ്റ്റഡിയില്‍ ലഭിച്ചേക്കും. ഇയാളുടെ കസ്റ്റഡി അപേക്ഷ ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇന്നലെ റോയിയേയും സൈജുവിനെയും ഒന്നിച്ചിരുത്തി പോലീസ് ചോദ്യം ചെയ്യുകയുണ്ടായി. അതേ സമയം ഞായറാഴ്ച കീഴടങ്ങിയ റോയി ജെ. വയലാട്ടിനെ എറണാകുളം പോക്സോ പ്രത്യേക കോടതി ഇന്നലെ റിമാന്‍ഡ് ചെയ്തു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ജസ്ജി…
Read Moreകരിങ്കടൽ തീരം കയ്യടക്കി റഷ്യ! ആക്രമണത്തിന് അയവുവരുത്താതെ റഷ്യൻ സേന മുന്നേറുന്നു; വീഡിയോ പങ്കുവച്ച് മേയർ
കീവ്: റഷ്യയുടെ യുക്രെയ്ൻ അധിനിവേശം പത്തൊന്‍പതാം ദിവസത്തിൽ എത്തിനിൽക്കേ, ആക്രമണത്തിന് അയവുവരുത്താതെ റഷ്യൻ സേന മുന്നേറുന്നു. യുക്രെയ്നിന്റെ വടക്ക്, തെക്ക് ഭാഗങ്ങൾ ആക്രമിച്ചു മുന്നേറുകയാണ് റഷ്യ ഇപ്പോൾ. റഷ്യൻ നാവികസേന കരിങ്കടൽ തീരത്തിന്റെ നിയന്ത്രണം പൂർണമായും പിടിച്ചെടുത്തു. കടൽമാർഗമുള്ള വ്യാപാരങ്ങളുടെ നിയന്ത്രണവും റഷ്യ ഏറ്റെടുത്തു. ഇതോടെ യുക്രെയ്നിന്റെ കടൽ വഴിയുള്ള അന്താരാഷ്ട്ര വ്യാപാരം നിലച്ചിരിക്കുകയാണ്. യുക്രെയ്നിന്റെ കയറ്റുമതിയുടെ 70 ശതമാനവും കടൽമാർഗമാണ്. പടിഞ്ഞാറൻ നഗരമായ റിവ്നിയിൽ ടെലിവിഷൻ ടവറിനു നേരെയുണ്ടായ ആക്രമണത്തിൽ ഒന്പതുപേർ കൊല്ലപ്പെട്ടു. കീവിലെ ഒന്‍പതുനില പാർപ്പിടസമുച്ചയം റഷ്യ തകർത്തു. ഇവിടെ രണ്ടുപേർ കൊല്ലപ്പെട്ടു. ഒട്ടേറെ പേർക്ക് പരിക്കേറ്റു. കീവിൽ 20 ലക്ഷംപേർ ഇപ്പോഴും തുടരുന്നുണ്ടെന്നാണ് കണക്ക്. നഗരത്തിന് 11 കിലോമീറ്റർ അകലെ ഹോസ്റ്റൊമൽ വ്യോമതാവളത്തിലും വ്യോമാക്രമണമുണ്ടായി. ഖാർകിവിൽ ബോംബാക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. റഷ്യൻ വിമതരുടെ നിയന്ത്രണത്തിലുള്ള ഡൊണെറ്റ്സ്ക് മേഖലയിൽ യുക്രെയ്ൻ സേന നടത്തിയ…
Read More12 മുതൽ 14 വയസുവരെയുള്ള കുട്ടികളുടെ വാക്സിനേഷന് സംസ്ഥാനം സജ്ജം; കരുതൽ ഡോസ് കാര്യം ഓർമിപ്പിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: 12 മുതൽ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷന് സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഏറ്റവും മികച്ച രീതിയിൽ വാക്സിനേഷൻ നടത്തിയ സംസ്ഥാനമാണ് കേരളം. 18 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്സിനേഷൻ 100 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷൻ 87 ശതമാനമായെന്നും മന്ത്രി പറഞ്ഞു. 15 മുതൽ 17 വയസു വരെയുള്ള കുട്ടികളുടെ ആദ്യ ഡോസ് വാക്സിനേഷൻ 78 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷൻ 44 ശതമാനവുമായി. കരുതൽ ഡോസ് വാക്സിനേഷൻ 48 ശതമാനമാണ്. കേന്ദ്ര മാർഗനിർദേശം ലഭ്യമായാലുടൻ അതനുസരിച്ച് കുട്ടികളുടെ വാക്സിനേഷന് പദ്ധതി ആവിഷ്ക്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 12 മുതൽ 14 വയസുവരെ 15 ലക്ഷത്തോളം കുട്ടികളുണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. വാക്സിനെടുക്കാനുള്ള കേന്ദ്രത്തിന്റെ പ്രൊജക്ടഡ് പോപ്പുലേഷനനുസരിച്ച് ഇത് മാറാൻ സാധ്യതയുണ്ട്. കുട്ടികൾക്കായുള്ള 10,24,700 ഡോസ് കോർബിവാക്സ് വാക്സിൻ സംസ്ഥാനത്ത് ലഭ്യമാക്കിയിട്ടുണ്ട്. എറണാകുളം 4,03,200…
Read More