കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ തെളിവുകള്‍ നശിപ്പിച്ച സംഭവത്തില്‍ ഒരു അഭിഭാഷകനെ ചോദ്യം ചെയ്യുമെന്നു സൂചന. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന് വ്യക്തമാക്കി.കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചു വരികയാണ്. അതിന്റെ ഭാഗമായി ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ മാറ്റാന്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ ഉപയോഗിച്ച ഐ മാക് സിസ്റ്റം പോലീസ് പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കിയ ദിലീപിന്റെ ഐ ഫോണുകളില്‍നിന്ന് നീക്കം ചെയ്ത വിവരങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും തുടങ്ങി. സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിന്റെ നേതൃത്വത്തില്‍ വാട്ട്സ്ആപ്പ് കോളുകള്‍, ചാറ്റുകള്‍, ഫോണ്‍ വിളികള്‍, സ്വകാര്യ വിവരങ്ങളുള്‍പ്പെടെ ഇതില്‍നിന്ന് നീക്കം ചെയ്ത നിലയിലാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. സായി ശങ്കര്‍ കൊച്ചിയില്‍ തങ്ങിയതിന് തെളിവ്സൈബര് വിദഗ്ധന്‍ കൊച്ചിയില്‍ തങ്ങിയതിനുള്ള നിര്‍ണായകമായ തെളിവുകള്‍…
Read MoreCategory: Loud Speaker
റുബീനയുടെ വസ്ത്രത്തിനടിയിൽ ഒളിപ്പിച്ചത് 40 ലക്ഷം രൂപയുടെ സ്വർണം; കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങിയത് ദോഹയിൽ നിന്ന് വന്ന യുവതി
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണവേട്ട. 40 ലക്ഷം രൂപ വിലമതിക്കുന്ന 813 ഗ്രാം സ്വർണാഭരണങ്ങളുമായി തലശേരി പൊന്ന്യം സ്വദേശിനി കസ്റ്റംസ് പിടിയിൽ. ദോഹയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ തലശേരി പൊന്ന്യം സ്വദേശിനി റുബീനയിൽ നിന്നാണ് 813 ഗ്രാം വരുന്ന സ്വർണാഭരണങ്ങൾ പിടികൂടിയത്. വിമാനത്താവളത്തിലെ എയർ കസ്റ്റംസിലെ എയർ ഇന്റലിജൻസ് യൂണിറ്റിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിനിടെയാണ് സ്വർണം ഒളിപ്പിച്ചു വച്ച നിലയിൽ കണ്ടെത്തിയത്. റുബീന ധരിച്ച വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണാഭരണങ്ങൾ. മാല, വള തുടങ്ങിയവയാണ് കടത്താൻ ശ്രമിച്ചത്. യാത്രക്കാരിയെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.അസിസ്റ്റന്റ് കമ്മീഷണർ മുഹമ്മദ് ഫായിസ്, സൂപ്രണ്ടുമാരായ വി.പി. ബേബി, കൂവൻ പ്രകാശൻ, ഇൻസ്പെക്ടർമാരായ രാമചന്ദ്രൻ, നിഖിൽ, അശ്വിന, സുരേന്ദ്ര, പങ്കജ്, ഓഫീസ് സ്റ്റാഫ് ശിശിര, അസിസ്റ്റന്റുമാരായ ലിനീഷ്, ഹരീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Read Moreഅഞ്ചു വയസുകാരിയെ ബലാല്‍സംഗം ചെയ്ത 46കാരനെ സ്ത്രീകള്‍ കെട്ടിയിട്ട് തല്ലിക്കൊന്നു ! മരിച്ചയാള്‍ കൊലക്കേസ് പ്രതി…
അഞ്ചു വയസുകാരിയെ ബലാല്‍സംഗം ചെയ്ത 46 വയസുകാരനെ ഒരു സംഘം സ്ത്രീകള്‍ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു. ത്രിപുരയിലെ ധലായ് ജില്ലയില്‍ ഗണ്ഡച്ചേര പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം ചൊവ്വാഴ്ച രാത്രി അമ്മയോടൊപ്പം മതപരമായ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കുട്ടിയെ പ്രതി സമീപത്തെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് അവിടെ ഉപേക്ഷിക്കുകയായിരുന്നു. മുമ്പ് കൊലക്കേസില്‍ എട്ട് വര്‍ഷം കഠിന തടവ് ശിക്ഷ അനുഭവിച്ചയാളാണ് പ്രതി. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കുട്ടിയെ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൊലക്കേസ് പ്രതിയോടൊപ്പമാണ് പെണ്‍കുട്ടിയെ അവസാനമായി കണ്ടതെന്നും ഇയാളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ ഗണ്ഡച്ചേര-അമര്പൂര് ഹൈവേ ഉപരോധിച്ച് പ്രകടനം നടത്തി. ഇതിനിടയിലാണ് ബുധനാഴ്ച ഒരു സംഘം സ്ത്രീകള്‍ ഇയാളെ പിടികൂടി മരത്തില്‍ കെട്ടിയിടുകയും മര്‍ദിക്കുകയും ചെയ്തത്. സ്ത്രീകളുടെ നിഷ്കരുണമായ മര്‍ദനത്തില്‍ പ്രതി അബോധാവസ്ഥയിലാവുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ആശുപ്രതിയിലേക്ക് എത്തിച്ചെങ്കിലും…
Read Moreപോലീസ് ‘സംഘം’ നഷ്ടത്തില്‍,പക്ഷെ ആഡംബരത്തിന് പണമുണ്ട് ! സിറ്റി പോലീസ് കമ്മീഷണർക്ക് യാത്രയയപ്പ് നൽകാൻ പൊടിച്ചത് ലക്ഷങ്ങൾ; പോലീസുകാർക്കിടയിൽ വ്യാപക അമർഷം…
കോഴിക്കോട്: ഭീമമായ നഷ്ടത്തിലോടുന്ന പോലീസ് സഹകരണസംഘം 12 ലക്ഷം രൂപ ചിലവഴിച്ച് കോഴിക്കോട് സിറ്റിപോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജിന് യാത്രയയപ്പ് നല്കുന്നതില് പോലീസ് സേനയില്‍ അമര്‍ഷം പുകയുന്നു. നിലവില്‍ സഹകരണസംഘം പ്രസിഡന്റു കൂടിയാണ് എ.വി.ജോര്‍ജ്.ഇന്ന് വൈകുന്നേരം 5.30ന് ആശീർവാദ് ലോൺസിലാണ് യാത്രയയപ്പ് . കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് യാത്രയയപ്പ് പരിപാടികൾ നടത്തുന്നത്. സഹകരണസംഘം നഷ്ടത്തിലായതിനാല്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി അംഗങ്ങള്‍ക്ക് പല ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. ഇതിനിടയിലാണ് ലക്ഷങ്ങള്‍ ചെലവിട്ടുള്ള പരിപാടിയെന്ന് പോലീസിലെ ഒരു വിഭാഗം പറയുന്നു.പരിപാടി ഉദ്ഘാടനം ചെയ്യുന്നത് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ്. ആദ്യമായിട്ടാണ് ലക്ഷങ്ങൾ ചെലവിട്ട് ആർഭാടമായി ഇത്തരത്തിലൊരു യാത്രയയപ്പ് നടത്തുന്നത്. ഇതിന്റെ ചെലവ് മുഴുവൻ വഹിക്കുന്നത് സഹകരണ സംഘത്തിന്റെ പണം ഉപയോഗിച്ചാണ്. ലക്ഷങ്ങൾ വകമാറ്റി ഇത്തരത്തിലൊരു യാത്രയയപ്പ് നടത്തുന്നതിൽ സിറ്റിയിലെ ഭൂരിഭാഗം പോലീസുകാർക്കും അതിയായ അമർഷമുണ്ട്.സഹകരണ സംഘം രൂപീകൃതമായ അന്ന്…
Read Moreഅന്നൂരില്‍ സിപിഎമ്മിന്റെ സംഘാടക സമിതി ഓഫീസിന് തീയിട്ടു
പയ്യന്നൂര്‍: കണ്ണൂരില്‍ നടക്കുന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രചരണാര്‍ഥം അന്നൂരില്‍ സ്ഥാപിച്ചിരുന്ന സംഘാടക സമിതി ഓഫീസിന് തീയിട്ടു. അന്നൂര്‍ സത്യന് ആര്‍ട്സ് ക്ലബിന് സമീപം സ്ഥാപിച്ച സംഘാടക സമിതി ഓഫീസാണ് അഗ്നിക്കിരയാക്കിയത്. ഇന്നുപുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. സംഘാടക സമിതി ഓഫീസിന്റെ ഭാഗമായി സ്ഥാപിച്ച കമാനമാണ് അഗ്നിക്കിരയായത്. റോഡരികിലുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അദ്ദേഹത്തിന്റെ അനുമതിയോടെയാണ് സംഘാടക സമിതി ഓഫീസ് നിര്‍മിച്ചിരുന്നത്. വിപുലമായ പ്രചാരണ സംവിധാനങ്ങളോടെ നിര്‍മാണം പൂര്‍ത്തീകരിച്ച സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം കഴിഞ്ഞ 15ന് സിപിഎം ജില്ലാ കമ്മിറ്റിയംഗം സി.സത്യപാലനാണ് നിര്‍വഹിച്ചത്. സംഭവസമയത്ത് ഇതുവഴി വന്ന യുവാവ് ഒരാള്‍ ഓടിപ്പോകുന്നതായി കണ്ടതിന് ദൃക്സാക്ഷിയായുണ്ടെന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി നന്ദകുമാര്‍ പറഞ്ഞു. ഇയാള്‍ സംഭവം കണ്ടതിനാലാണ് സംഘാടക സമിതി ഓഫീസ് പൂര്‍ണമായും അഗ്നിക്കിരയാക്കാന്‍ കഴിയാതെ അക്രമി ഓടിയതെന്നാണ് അനുമാനം. സംഘാടക സമിതി ഓഫീസിനെതിരെയുള്ള സാമൂഹ്യദ്രോഹികളുടെ അക്രമത്തിനെതിരെ…
Read Moreവാളയാറിൽ വൻ കഞ്ചാവ് വേട്ട ! 170 കിലോ കഞ്ചാവ് പിടികൂടി; മൂന്നു പേർ കസ്റ്റഡിയിൽ
പാലക്കാട് : വാളയാറിൽ ലോറിയിൽ കടത്തിയ 170 കിലോ കഞ്ചാവ് പിടികൂടി. ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർ കസ്റ്റഡിയിൽ.മലപ്പുറം കോട്ടക്കൽ സ്വദേശികളായ പി.നൗഫൽ, കെ.ഫിറോസ്, ഷാജിദ് എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് കസ്റ്റഡിയിലായവർ നൽകുന്ന സൂചന. വൻതോതിൽ അതിർത്തി കടന്ന് കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കൾ കേരളത്തിലേക്കെത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തികളിൽ പരിശോധന കർശനമാക്കിയിരുന്നു. കസ്റ്റഡിയിലായ മൂന്നുപേരും ലോറിയിൽ തന്നെയുണ്ടായിരുന്നവരാണ്. ഇതിൽ ഡ്രൈവറും ക്ലീനറും ഉൾപ്പെടും. ലോറിയിൽ യാതൊരു സംശയവും തോന്നാത്ത വിധമായിരുന്നു ഇത്രയുമധികം കഞ്ചാവ് ഒളിപ്പിച്ചു കടത്തിയിരുന്നത്. ഒറ്റനോട്ടത്തിൽ ലോറിയിൽ ലോഡ് ഇല്ലെന്നാണ് തോന്നുക. ലോറിയുടെ സ്റ്റെപ്പിനി ടയറും കന്നാസും മറ്റും സൂക്ഷിച്ചിരുന്ന സ്ഥലത്താണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. വിശദമായ പരിശോധനയിലാണ് ഇവ കണ്ടുപിടിച്ചത്. കസ്റ്റഡിയിലായവരെ ചോദ്യം ചെയ്തു വരികയാണെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. പിടിയിലായവർ എത്രകാലമായി…
Read Moreകണ്ണൂർ വിമാനത്താവളത്തിൽ 48 ലക്ഷം രൂപയുടെ ഡോളർ പിടികൂടി…
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ കറൻസി വേട്ട. 48 ലക്ഷത്തിലധികം രൂപയുടെ വിദേശ കറൻസിയുമായി യാത്രക്കാരൻ പിടിയിൽ. ബംഗളുരു സ്വദേശി ഒമർ ഫവാസ് (51) നിന്നാണ് 48,81000 രൂപ പിടികൂടിയത്. ഇന്നലെ വൈകുന്നേരം ഗോ എയർ വിമാനത്തിൽ ദുബായിലേക്ക് പോകാനെത്തിയതായിരുന്നു ഇയാൾ. 64,500 യുഎസ് ഡോളറാണ് യാത്രക്കാരനിൽ നിന്ന് പിടിച്ചെടുത്തത്. ഇന്റർ നാഷണൽ സെക്യൂരിറ്റി ചെക്കിംഗിനിടെ സിഐഎസ്എഫ് ബാഗേജ് പരിശോധിച്ചപ്പോഴാണ് ലഗേജിൽ പണമുണ്ടെന്ന് കണ്ടെത്തിയത്. സിഐഎസ്എഫ് ഉദ്യോഗസ്ഥൻ ഹാൻഡ് ബാഗ് പരിശോധിച്ചപ്പോഴാണ് ഡോളർ പിടികൂടിയത്. യാത്രക്കാരനെ കറൻസി സഹിതം തുടർ നടപടികൾക്കായി കസ്റ്റംസിന് കൈമാറി. 5000 ഡോളർ മാത്രമേ വിദേശത്തേക്ക് കൊണ്ടുപോകാനോ കൊണ്ടുവരാനോ കഴിയൂ. ഇന്ത്യയിൽ നിന്ന് കൊണ്ടുപോകുകയോ ഈ തുകയേക്കാൾ കൂടുതൽ ഇന്ത്യയിലേക്ക് കൊണ്ടുവരികയോ ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണ്.
Read Moreമാടപ്പള്ളി വെങ്കോട്ടയിൽ സ്ഥാപിച്ച കെ-റെയിൽ കല്ലുകൾ പിഴുതുമാറ്റി !
ബെന്നി ചിറയിൽ ചങ്ങനാശേരി: ജനകീയ പ്രതിഷേധത്തെ പോലീസ് തേർവാഴ്ചയിലുടെ അടിച്ചമർത്തി മാടപ്പള്ളി വെങ്കോട്ട മുണ്ടുകുഴി ഭാഗത്ത് സ്വകാര്യ ഭൂമികളിൽ കെ-റെയിൽ ഉദ്യോഗസ്ഥ സംഘം സ്ഥാപിച്ച കല്ലുകൾ പിഴുതുമാറ്റി.സമരക്കാരെയും രാഷ്ട്രീയ നേതാക്കളെയും ചവിട്ടി വീഴ്ത്തി ഇന്നലെ ഉച്ചയോടെയാണ് പോലീസിന്റെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥ സംഘം സർവേക്കല്ലുകൾ നാട്ടിയത്. ഇന്നു പുലർച്ചെയോടെയാണ് കല്ലുകൾ അപ്രത്യക്ഷമായത്. പ്രദേശത്ത് സ്ഥാപിച്ച കല്ലുകൾ എല്ലാം കാണാതായിട്ടുണ്ട്. പോലീസ് അക്രമത്തിൽ ഗുതുതരമായി പരിക്കേറ്റ സമരസമിതി നേതാക്കൻമാരായ വി.ജെ. ലാലി, ജിൻസണ് മാത്യു എന്നിവർ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലും പരിക്കേറ്റ വീട്ടമ്മ മുണ്ടുകുഴി കൊരണ്ടിത്തറ ജിജി ചങ്ങനാശേരി ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്. സമരസമിതി നേതാക്കളെയും സ്ത്രീകൾ അടക്കമുള്ള സമരക്കാരെയും ആക്രമിച്ച പോലീസിന്റെയും നടപടികളിൽ പ്രതിഷേധിച്ചു കെ-റെയിൽ വിരുദ്ധ സമിതി, യുഡിഎഫ്, ബിജെപി എന്നിവരുടെ നേതൃത്വത്തിൽ ചങ്ങനാശേരി നിയോജക മണ്ഡലത്തിൽ നടത്തുന്ന ഹർത്താൽ ആരംഭിച്ചു. കട കന്പോളങ്ങൾ അടഞ്ഞു…
Read Moreചോദിച്ചതൊന്നും കിട്ടിയില്ല! ശരത് യാദവ് ആര്‍ജെഡിയിലേക്ക്; ആശയക്കുഴപ്പത്തില്‍ എൽജെഡി കേരളഘടകം
ഷാജിമോന്‍ ജോസഫ് കൊച്ചി: എല്‍ജെഡി (ലോക് താന്ത്രിക് ജനതാദള്‍) കേരള ഘടകത്തെ പ്രതിസന്ധിയിലാക്കി അഖിലേന്ത്യാ നേതാവ് ശരത് യാദവും കൂട്ടരും ആര്ജെഡിയി (രാഷ്ട്രീയ ജനതാദള്‍)ലേക്ക്. ഞായറാഴ്ച ശരത് യാദവും കൂട്ടരും തേജസ്വി യാദവിന്റെ ആര്‍ജെഡിയില്‍ ലയിക്കും. ശരത് യാദവിന്റെ തീരുമാനം എല്‍ജെഡി സംസ്ഥാന ഘടകത്തെ അനിശ്ചിതത്വത്തിലും ആശയക്കുഴപ്പത്തിലുമാക്കിയിരിക്കുകയാണ്. ഇപ്പോള്‍തന്നെ ഗണ്യമായി ശക്തി ചോര്‍ന്ന പാര്‍ട്ടിക്ക് ഇതു വലിയ തിരിച്ചടിയാകുമെന്ന വികാരമാണ് നല്ലൊരു വിഭാഗം നേതാക്കള്‍ക്കും അണികള്‍ക്കുമുള്ളത്. എല്‍ജെഡിയില്‍നിന്ന് ഷേക്ക് പി. ഹാരീസിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം അടുത്തയിടെ സിപിഎമ്മില്‍ ലയിച്ചതിനു പിന്നാലെ ഏറ്റവും പ്രമുഖനായ ദേശീയ നേതാവും കൂടുമാറുന്നതോടെ പാര്‍ട്ടി കൂടുതല്‍ ദുര്‍ബലമാകുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ചോദിച്ചതൊന്നും കിട്ടിയില്ല ഇതിനിടെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന രാജ്യസഭാ സീറ്റ് കിട്ടാതിരുന്നതും എല്‍ജെഡിക്കു ക്ഷീണമായി. രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം കിട്ടാതിരുന്നതിനുപിന്നാലെ ഇപ്പോള്‍ രാജ്യസഭാ സീറ്റും നിഷേധിക്കപ്പെട്ടത് പാര്‍ട്ടി സംസ്ഥാനനേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.…
Read Moreഭീകരമായ യുദ്ധക്കുറ്റം! മരിയുപോളിൽ തിയറ്റർ ലക്ഷ്യമാക്കി ആക്രമണം; നൂറുകണക്കിന് സിവിലിയൻമാർ കൊല്ലപ്പെട്ടു
കീവ്: റഷ്യ നടത്തിയത് ഭീകരമായ യുദ്ധക്കുറ്റമെന്ന് യുക്രെയ്ൻ അധികൃതർ. ഗർഭിണികളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് സിവിലിയന്മാർ അഭയം പ്രാപിച്ച തിയറ്റർ റഷ്യ ആക്രമിച്ചതാണ് യുക്രെയ്നെ പ്രകോപിപ്പിച്ചിരിക്കുന്നത്. തിയറ്റർ ലക്ഷ്യമാക്കി തുടർച്ചയായ ഷെല്ലാക്രമണം കാരണം നൂറുകണക്കിന് സിവിലിയൻമാർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ ആരോപിക്കുന്നു. മരിയുപോളിലാണ് സംഭവം. ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം തിട്ടപ്പെടുത്തി വരുന്നതേയുള്ളൂ. റഷ്യ ബോധപൂർവം സിവിലിയൻമാരെ ആക്രമിക്കുകയാണെന്ന് യുക്രെയ്ൻ അധികൃതർ പറയുന്നു. തിയറ്റർ കെട്ടിടത്തിന്റെ മധ്യഭാഗം പൂർണമായി തകർന്നു. റഷ്യൻ ഭാഷയിൽ തിയറ്ററിനു മുകളിലും സമീപങ്ങളും ‘കുട്ടികൾ, ആക്രമിക്കരുതേ’ എന്ന ബോർഡ് സിവിലിയൻമാർ ഉയർത്തിയിരുന്നു. എന്നിട്ടും റഷ്യൻ സേന ആക്രമിച്ചു. എന്നാൽ, തങ്ങൾ ഇത്തരമൊരു ആക്രമണം നടത്തിയിട്ടില്ലെന്നാണ് റഷ്യൻ സേന പറയുന്നത്. റഷ്യ നുണ പറയുകയാണെന്ന് യുക്രെയ്ൻ തിരിച്ചടിച്ചു. ചർച്ചയിൽ നേരിയ പുരോഗതി റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചയിൽ പുരോഗതിയുടെ സൂചന. യുക്രെയ്നിന്റെ നാറ്റോ മോഹം ഉപേക്ഷിക്കുന്നതായി വ്യക്തമാക്കിയ പ്രസിഡന്റ്…
Read More