തിരുവല്ല: സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി കെ.പി. സന്ദീപ് കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം നല്കിയ അപേക്ഷ ഇന്ന് കോടതിയുടെ പരിഗണനയ്ക്കെത്തും. കേസില്‍ തുടര്‍ അന്വേഷണത്തിനും ആയുധങ്ങള്‍ കണ്ടെത്തുന്നതിനുമായി പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പോലീസിന്റെ ആവശ്യം. പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കുന്നതോടെ കേസിലെ ഗൂഢാലോചന അടക്കമുള്ള വിഷയങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. ഫോണിൽ പറഞ്ഞതു നേരോ?ഇതിനിടെ കേസിലെ അഞ്ചാം പ്രതി വിഷ്ണുവിന്റേതെന്നു കരുതുന്ന ഫോണ്‍ സംഭാഷണം ഇന്നലെ പുറത്തുവന്നിരുന്നു. ഇതില്‍ ശാസ്ത്രീയ അന്വേഷണം വേണ്ടിവരുമെന്നാണ് പോലീസ് നിഗമനം. ശബ്ദം വിഷ്ണുവിന്റേതെന്ന് ഉറപ്പിക്കാന്‍ പരിശോധന നടത്തും. സംഭവത്തിനു ശേഷം വീട്ടിലെത്തിയ വിഷ്ണു പെരിങ്ങരയിലുള്ള ഒരു സുഹൃത്തിനെയാണ് വിളിച്ച സംഭാഷണമാണ് പുറത്തുവന്നത്. സന്ദീപുമായി മുമ്പും പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും കഴുത്തില്‍ വെട്ടിയത് താനാണെന്നും വിഷ്ണു പറയുന്നതാണ് ശബ്ദരരേഖയിലുള്ളത്. ഡമ്മി പ്രതികളെ അവതരിപ്പിക്കാനുള്ള…
Read MoreCategory: Loud Speaker
“തൊപ്പി’ സ്ഥാനം മാറി’ എസ്ഐയുടെ സ്ഥലം മാറ്റം ഉത്തരവ് റദ്ദാക്കി; സല്യൂട്ട് ചെയ്യുന്ന പക്ഷം കൃത്യമായിരിക്കണമെന്ന് മേലുദ്യോഗസ്ഥൻ
സ്വന്തം ലേഖകന്‍ കോഴിക്കോട് : തൊപ്പി സ്ഥാനം മാറിയതിനെത്തുടര്‍ന്ന് എസ്ഐയെ സ്ഥലം മാറ്റിയ ഉത്തരവ് റദ്ദാക്കി. കോഴിക്കോട് സിറ്റി ട്രാഫിക് സ്റ്റേഷനിലെ എസ്ഐക്കെതിരേയുള്ള നടപടിയാണ് സിറ്റി പോലീസ് കമ്മീഷണര്‍ ഒഴിവാക്കിയത്. സംഭവത്തില്‍ കഴിഞ്ഞ ദിവസം പോലീസ് അസോസിയേഷന് ഇടപെട്ടിരുന്നു. കഴിഞ്ഞാഴ്ചയാണ് കേസിനാസ്പദമായ സംഭവം.സിവില്‍ സ്റ്റേഷനില്‍ ട്രാഫിക് ഡ്യൂട്ടിക്കായി ബൈക്കില്‍ സഞ്ചരിക്കവെ എസ്ഐ തൊപ്പി ധരിക്കാതെ ഹെല്‍മറ്റ് ഉപയോഗിച്ചിരുന്നു. സിവില്‍സ്റ്റേഷനില്‍ എത്തി ബൈക്കില്‍ നിന്നിറങ്ങി ട്രാഫിക് നിയന്ത്രിക്കുന്നതിനിടെയാണ് പോലീസിലെ ഉന്നതസ്ഥാനത്തുള്ള ഉദ്യോഗസ്ഥന് ഇതുവഴി കടന്നുപോയത്. തൊപ്പി ധരിക്കാതെ ട്രാഫിക് നിയന്ത്രിക്കുന്നത് കണ്ടതിനെത്തുടര്‍ന്ന് എസ്ഐയെ ഫറോക്ക് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. പൊതുജനങ്ങളുടെ നിരന്തര പരാതി പ്രകാരം സ്വീകരിക്കുന്ന നടപടികളില്‍ എഴുതാറുള്ള ‘പബ്ളിക് ഗ്രൗണ്ട്’ എന്ന പദമായിരുന്നു എസ്ഐയെ സ്ഥലം മാറ്റിയുള്ള ഉത്തരവില്‍ പരാമര്‍ശിച്ചത്. അതേസമയം സല്യൂട്ട് വിഷയത്തിലും അസോസിയേഷന് ഇടപെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പോലീസുകാര്‍ക്കെതിരേ സ്വീകരിച്ച നടപടി അവര്‍ക്ക് കൃത്യമായ…
Read Moreകരുത്തുകാട്ടി കെ സുധാകരൻ; മമ്പറം ദിവാകരന്റെ നേതൃത്വത്തിലുള്ള പാനലിന് പൂർണ പരാജയം; കെ.പി. സാജു പ്രസിഡന്റാകും
നവാസ് മേത്തർതലശേരി: ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്റായി സുധാകര വിഭാഗത്തിലെ കരുത്തനും ഡിസിസി സെക്രട്ടറിയുമായ കടവത്തൂർ സ്വദേശി കെ.പി.സാജു തെരഞ്ഞെടുക്കപ്പെടും.മറ്റൊരു ഡിസിസി സെക്രട്ടറിയായ കണ്ടോത്ത് ഗോപി വൈസ് പ്രസിഡന്റാകുമെന്നാണ് സൂചന. അഡ്വ. ഷുഹൈബ് ഉൾപ്പെടെ മൂന്ന് ഡിസിസി സെക്രട്ടറിമാരാണ് ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. മുസ്ലിംലീഗ് കൂത്തുപറമ്പ് നിയോജക മണ്ഡലം പ്രസിഡന്റും വ്യവസായ പ്രമുഖനുമായ പൊട്ടക്കണ്ടി അബ്ദുള്ള നോമിനേറ്റഡ് പ്രതിനിധിയായി ഡയറക്ടർ ബോർഡിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്. സഹകരണ രംഗത്തെ വിദഗ്ദരായ ഒരാളെ നോമിനേറ്റഡ് പ്രതിനിധിയായി ബോർഡിലെത്തിക്കാനും ശ്രമമുണ്ട്. ഇന്ന് രാവിലെ തലശേരിയിൽ നടക്കുന്ന യുഡിഎഫ് യോഗത്തിൽ ഇക്കാര്യങ്ങൾ അന്തിമ തീരുമാനമാകും. യുഡിഎഫ് യോഗത്തിനു ശേഷം പൊതു സമ്മേളനവും നടക്കും. കെ പിസിസി പ്രസിഡന്റ് കെ.സുധാകരൻ പരിപാടിയിൽ പങ്കെടുക്കും. അട്ടിമറി വിജയം കരസ്ഥമാക്കിയതോടെ കടുത്ത ആവേശത്തിലാണ് യു ഡി എഫ് പ്രവർത്തകർ.ജില്ലാ കോൺഗ്രസ് നേതൃത്വം നടത്തിയ ഒത്തു തീർപ്പ് ശ്രമങ്ങളോട് പൂർണമായും…
Read Moreസിപിഎം ഏരിയാ സമ്മേളനം; ഏറ്റുമാനൂരിൽ വെട്ടിനിരത്തി, പാലായിൽ സംഭവിച്ചത് മറ്റൊന്ന്; മാണി സി. കാപ്പനെക്കുറിച്ച് സമ്മേളനം വിലയിരുത്തിയതിങ്ങനെ…
കോട്ടയം/ഏറ്റുമാനൂർ: സിപിഎം ഏരിയ സമ്മേളനങ്ങളിൽ തർക്കം രൂക്ഷം. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമാനൂർ ഏരിയ സമ്മേളനത്തിൽ പുതിയ ഏരിയ സെക്രട്ടറിയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂക്ഷമായ തർക്കമാണുണ്ടായത്. ഒടുവിൽ ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങളും ഏറ്റുമാനൂർ ഏരിയയിൽ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളും ചർച്ച നടത്തിയാണ് ബാബു ജോർജിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഏരിയ സെക്രട്ടറി സ്ഥാനത്ത് മൂന്ന് ടേം പൂർത്തിയാക്കിയ കെ.എം. വേണുഗോപാലിന് പകരമാണ് പുതിയ സെക്രട്ടറിയുടെ തെരഞ്ഞെടുപ്പ് നടത്തിയത്. ജില്ലാ കമ്മിറ്റി അംഗങ്ങളായ വി. ജയപ്രകാശ്, എം. എസ്. സാനു എന്നിവരിൽ ഒരാളെ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. വി.ജയപ്രകാശിന് ഏരിയ സെക്രട്ടറി സ്ഥാനം നൽകണമെന്ന് സെക്രട്ടറി സ്ഥാനമൊഴിഞ്ഞ കെ.എം. വേണുഗോപാൽ നിർദേശിച്ചെങ്കിലും ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ നിരസിച്ചു. എം.എസ്. സാനുവിനെ പരിഗണിക്കാം എന്ന നിർദേശം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ മുന്നോട്ട് വച്ചെങ്കിലും കെ.എം. വേണുഗോപാൽ ഇതിനെ എതിർത്തു.…
Read Moreനാഗാലാൻഡിലെ വെടിവയ്പ്പ്; സൈനികർക്കെതിരെ കേസ്; വെടിയുതിര്‍ത്തത് യാതൊരു പ്രകോപനവുമില്ലാതെയാണെന്നാണ് എഫ്ഐആര്‍
കൊഹിമ: നാഗാലാന്‍ഡില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാഗാലാന്‍ഡ് പോലീസ് കേസെടുത്തു. വെടിയുതിര്‍ത്തത് യാതൊരു പ്രകോപനവുമില്ലാതെയാണെന്നാണ് എഫ്ഐആര്‍. സംഭവത്തില്‍ 21 പാരാ സ്പെഷല്‍ ഫോഴ്സ് ഓഫ് ആര്‍മി ഉദ്യോഗസ്ഥരെ കേസില്‍ പ്രതിചേര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്. നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഖനിയിലെ ജോലി കഴിഞ്ഞ് ട്രക്കില്‍ വീടുകളിലേക്ക് മടങ്ങിയ തൊഴിലാളികളാണ് സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചത്. തീവ്രവാദ വിരുദ്ധ സേനാംഗങ്ങളാണ് വെടിയുതിര്‍ത്തത്. ആക്രമണത്തിന് എത്തിയവരാണെന്ന് തെറ്റിദ്ധരിച്ചാണ് സുരക്ഷാ സേന വെടിവെച്ചതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. സംഭവത്തില്‍ നാഗാലാന്‍ഡ് സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Read Moreഒമിക്രോൺ! ഒരു വർഷം മുമ്പുള്ള സാഹചര്യമല്ല ഇപ്പോഴുള്ളത്; പരിഭ്രാന്തി വേണ്ട, ജാഗ്രത വേണം; ലോകാരോഗ്യ സംഘടന
ഒമിക്രോൺ വൈറസിനെ കുറിച്ച് ലോകം പരിഭ്രാന്തരാകേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന. എന്നാൽ ഇതിനെ പ്രതിരോധിക്കാൻ തയാറെടുക്കേണ്ടതുണ്ട്. ഒരു വർഷം മുമ്പുള്ള സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന് പറഞ്ഞു. ഒമിക്രോൺ വ്യാപനശേഷി കൂടുതലുള്ള വൈറസാണ്. ലോകമെമ്പാടും ഏറ്റവും പ്രബലമായ കോവിഡ് വകഭേദമായി ഇതുമാറിയേക്കാം. എന്നാൽ നിലവിൽ ആഗോളതലത്തിൽ 99 ശതമാനം കേസുകളും ഡെൽറ്റ വകഭേദം മൂലമാണ്. പുതിയ വൈറസിനെ നേരിടാൻ തയാറെടുക്കുകയും ജാഗ്രതയുമാണ് ആവശ്യം. ഒരു വർഷം മുമ്പുള്ള സാഹചര്യമല്ല ഇന്നുള്ളതെന്നും സൗമ്യ സ്വാമിനാഥൻ കൂട്ടിച്ചേർത്തു. ഇതുവരെ നാൽപതോളം രാജ്യങ്ങളിലാണ് ഒമിക്രോൺ കണ്ടെത്തിയത്. വലിയ നിലയിൽ മാറ്റം സംഭവിച്ച പുതിയ വകഭേദം കൂടുതൽ വ്യാപന ശേഷിയും വാക്സിനുകളെ മറികടക്കാനുള്ള ശേഷിയുമുള്ളതാണോയെന്ന് ഇപ്പോഴും വ്യക്തമല്ല. ഒമിക്രോൺ വ്യാപനം തടയാൻ ലക്ഷ്യമിട്ട് 56 രാജ്യങ്ങൾ യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ ആദ്യം കണ്ടെത്തിയ ഈ വൈറസ് ആഗോളതലത്തിൽ…
Read Moreവീണ്ടും ക്രൂരത! കുട്ടി പീഡനത്തിനിരയായോ ? ആറു വയസുകാരിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിൽ
ലക്നോ: ഉത്തര്‍പ്രദേശില്‍ കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍ നിന്നും കണ്ടെത്തി. ഹപുര്‍ ടൗണില്‍ താമസിക്കുന്ന ആറു വയസുകാരിയാണ് മരിച്ചത്. രണ്ടു ദിവസം മുന്‍പ് കുട്ടിയെ വീട്ടില്‍ നിന്നും കാണാതായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്കി. പോലീസ് അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. ഇതിനു പിന്നാലെ ഇന്ന് രാവിലെ അയല്‍വാസിയുടെ പൂട്ടിയിട്ട വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നുവെന്ന് പ്രദേശവാസികള്‍ പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് പോലീസ് വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ചു നടത്തിയ പരിശോധനയില്‍ ഒരു പെട്ടിക്കുള്ളില്‍ നിന്നും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. കുട്ടി പീഡനത്തിനിരയായോ എന്നകാര്യത്തില്‍ വ്യക്തതയില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചെങ്കില്‍ മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകൂ. ഈ വീട്ടുമടസ്ഥനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ പ്രദേശവാസികള്‍ ആക്രമിച്ചു. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്.
Read Moreപ്രതികരണം ഉള്ളിൽനിന്നുണ്ടായത്..! മന്ത്രിയോട് ചോദിച്ചിട്ടാണ് എല്ലാം പറഞ്ഞതെന്ന് ജയസൂര്യ; ഉന്നയിച്ച വിഷയം പരിഹരിക്കുമെന്നും മന്ത്രി
കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയിൽ പൊതുമരാമത്ത് വകുപ്പിനെതിരേ വിമർശനം നടത്തിയതിൽ വിശദീകരണവുമായി നടൻ ജയസൂര്യ. പ്രതികരണം ഉള്ളിൽനിന്ന് വന്നതാണെന്നാണ് ജയസൂര്യയുടെ മറുപടി. അഭിപ്രായം വേദിയിൽ പറഞ്ഞോട്ടെയെന്ന് മന്ത്രിയോട് ചോദിച്ചിരുന്നു. തെറ്റുകൾ ചൂണ്ടിക്കാണിക്കപ്പെടണമെന്ന് മന്ത്രി തന്നോട് മറുപടിയായി പറഞ്ഞു. ഇതോടെയാണ് താൻ വേദിയിൽ അത്തരത്തിൽ പ്രസംഗിച്ചത്. നമ്മുടെ നാട്ടിലെ റോഡുകളുടെ ശോചനീയാവസ്ഥ കാണുമ്പോൾ പ്രതികരിച്ചു പോകാറുണ്ട്. ഉന്നയിച്ച വിഷയം പരിഹരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. റിയാസ് നമ്മുടെ ശബ്ദത്തിന് മൂല്യം കൊടുക്കുന്ന മന്ത്രിയാണെന്നും ജയസൂര്യ പറഞ്ഞു.
Read Moreജനത്തെ പ്രയാസപ്പെടുത്താനല്ല കസേരയിൽ ഇരിക്കേണ്ടത്; ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ ജനങ്ങളെ വലയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്. അഴിമതി ഇല്ലാത്ത നാടാണ് നമ്മൾക്ക് ആവശ്യമെന്നും ജനങ്ങള്‍ സമീപിക്കുമ്പോള്‍ ആരോഗ്യകരമായ സമീപനമുണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെ പ്രയാസപ്പെടുത്താനല്ല കസേരയിലിരിക്കേണ്ടത്. ജനങ്ങളുടെ അവകാശമായ സേവനം നിഷേധിക്കരുത്. ആവശ്യങ്ങളുമായി വരുന്നവര്‍ക്ക് ചില ഉദ്യോഗസ്ഥര്‍ വാതില്‍ തുറക്കുന്നില്ല. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നവര്ക്കുള്ള താമസം എവിടെയാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
Read Moreറോഡിലെ കുഴിയിൽ വീണ് ജനം മരിക്കുന്നു; മന്ത്രി റിയാസിനെ മുന്നിൽ നിർത്തി ജയസൂര്യയുടെ കുത്ത് വാക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയിൽ വിമർശനവുമായി നടൻ ജയസൂര്യ. മഴയാണ് റോഡ് അറ്റകുറ്റപ്പണിയുടെ തടസം എന്ന സർക്കാർ വാദം ജനം അറിയേണ്ട. കുഴികളിൽ വീണ് ജനം മരിക്കുമ്പോൾ കരാറുകാരനാണ് ഉത്തരവാദിത്വമെന്നും ജയസൂര്യ പറഞ്ഞു. പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡിൽ പ്രസിദ്ധപ്പെടുത്തുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിലാണ് ജയസൂര്യയുടെ വിമർശനം. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലായിരുന്നു താരം വിമർശനം നടത്തിയത്. കാലാവധി അവസാനിക്കാത്ത റോഡുകളില്‍ അപാകത ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് വിവരം അറിയിക്കാനാണ് പുതിയ സംവിധാനം നിലവില്‍ വരുത്തുന്നതെന്ന് മന്ത്രി റിയാസ് പറഞ്ഞു. ഡിഫക്ട് ലയബിലിറ്റി കാലാവധിയിലുള്ള റോഡുകളുടെ കരാറുകാര്‍, കരാറുകാരുടെ ഫോണ്‍ നമ്പര്‍, ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെ ഫോണ്‍ നമ്പര്‍ എന്നിവ പുതിയ പദ്ധതി പ്രകാരം ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും.
Read More