കത്രീന കൈഫിന്‍റെ കവിളുകൾ പോലെ; റോഡുകൾ മോശമാണെന്ന് പരാതിപ്പെട്ട ആളുകൾക്ക് മന്ത്രി നൽകിയ മറുപടി പുലിവാലാകുന്നു

  ജയ്പൂർ: റോഡുകൾ നടി കത്രീന കൈഫിന്‍റെ കവിളുകൾ പോലെയാവണമെന്ന് രാജസ്ഥാൻ മന്ത്രി. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ പുനസംഘടനയിൽ ഇടംലഭിച്ച രാജേന്ദ്ര ഗുദ്ദ കത്രീനയുടെ കവിൾ പരാമർശം നടത്തി പുലിവാൽപിടിച്ചു. സ്വന്തം മണ്ഡലമായ ഉദയപുർവാഡിയിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് രാജേന്ദ്ര ഗുദ്ദയുടെ നാക്ക് സ്ലിപ്പായത്. മണ്ഡലത്തിലെ റോഡുകളുടെ ശോച്യാവസ്ഥയെ കുറിച്ച് പരാതി പറഞ്ഞ ആളുകളോടായിരുന്നു മന്ത്രിയുടെ മറുപടി. കത്രീന കൈഫിനെ കേറ്റ് കൈഫെന്നാണു മന്ത്രി ആദ്യം വിശേഷിപ്പിച്ചത്. സദസ്സിലുള്ളവർ അതു കത്രീന കൈഫാണെന്നു തിരുത്തി. അപ്പോൾ, അതുപോലെ വേണം റോഡുകളുടെ നിർമാണം എന്നായി പരാമർശം. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു രാജസ്ഥാനിലെ മന്ത്രിസഭാ വികസനം. 2019ൽ ബിഎസ്പി വിട്ടു കോൺഗ്രസിലെത്തിയ ഗുദ്ദയ്ക്ക് ഇതോടെയാണു മന്ത്രിസഭയിൽ ഇടം ലഭിച്ചത്. ഉദായ്പുർവാതി നിയോജകമണ്ഡലത്തിൽനിന്നുള്ള ജനപ്രതിനിധിയാണ്.

Read More

ഫോൺ വിളിക്കാൻ ഇനി ചെലവേറും; പുതിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: രാജ്യത്ത് മൊബൈൽ കമ്പനികൾ നിരക്ക് വർധിപ്പിക്കുന്നു. വ്യാഴാഴ്ച അർധരാത്രി മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വരും. ഉപയോക്താവിൽനിന്നുള്ള ശരാശരി പ്രതിമാസ വരുമാനം(എആർപിയു) വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണു നടപടി. ഭാരതി എയർടെല്ലും വോഡഫോണ്‍ ഐഡിയയുമാണ് നിരക്കുയർത്തിയത്. പ്രീപെയ്ഡ് താരിഫ് നിരക്കുകളിൽ 20 മുതൽ 25 ശതമാനവും ടോപ്പ് അപ് പ്ലാൻ താരിഫുകളിൽ 19 മുതൽ 21 ശതമാനവും വർധനയാണ് വോഡഫോണ്‍ ഐഡിയ വരുത്തിയത്. ഇതോടെ, പ്രതിദിനം ഒരു ജിബി ഡേറ്റ, അൺലിമിറ്റഡ് കോൾ തുടങ്ങിയവ നല്കുന്ന 219 രൂപയുടെ പ്ലാനിന് 269 രൂപയും 249 രൂപയുടെ പ്ലാനിന് 299 രൂപയുമാകും. 299 രൂപയുടെ പ്ലാനിന് 359 രൂപയാണ് പുതിയ നിരക്ക്. പ്രീപെയ്ഡ് കോള്‍ നിരക്കുകള്‍ 25 ശതമാനം ആണ് എയർടെൽ കൂട്ടിയത്. പോസ്റ്റ് പെയ്ഡ് പ്ലാനുകൾക്ക് തൽകാലം വർധനയില്ല. എയർടെൽ നിലവിലെ 79 രൂപയുടെ റീചാർജ് പ്ലാൻ 99…

Read More

തരംഗം വിട്ടൊഴിഞ്ഞില്ല, മൂന്നാം തരംഗം ഇന്ത്യയ്ക്ക് ഭീഷണിയാകുമോ; എയിംസ് ഡയറക്ടർ പറയുന്നു

ന്യൂഡൽഹി: യൂറോപ്പിലും അമേരിക്കയിലും കോവിഡ് മൂന്നാം തരംഗം ശക്തി പ്രാപിച്ചിരിക്കുകയാണ്. രണ്ടാം തരംഗം വിട്ടൊഴിയാത്ത ഇന്ത്യയ്ക്ക് മൂന്നാം തരംഗം ഭീഷണി സൃഷ്ടിക്കുമോ എന്നാണ് ആരോഗ്യമേഖല ഉറ്റുനോക്കുന്നത്. എന്നാൽ ഇന്ത്യയിൽ മൂന്നാം തരംഗം കാര്യമായ പ്രതിസന്ധി സൃഷ്ടിക്കില്ലെന്നാണ് എയിംസ് ഡയറക്ടർ ഡോ. രണ്‍ദീപ് ഗുലേറിയയുടെ വിലയിരുത്തൽ. രണ്ടാം തരംഗത്തിൽ രാജ്യത്ത് വലിയ തോതിൽ രോഗബാധയുണ്ടായതും ജനസംഖ്യയിലെ ഭൂരിഭാഗത്തിനും വാക്സിൻ ലഭിച്ചതും ഇന്ത്യയിൽ തീവ്രത കുറയ്ക്കുമെന്നാണ് അദ്ദേഹത്തിന്‍റെ വിലയിരുത്തൽ. മൂന്നാം തരംഗത്തിലും രാജ്യത്ത് രോഗബാധിതരുടെ എണ്ണം കൂടിയേക്കാം. എന്നാൽ മരണസംഖ്യയും ഗുരുതരാവസ്ഥയിലേക്ക് പോകുന്നവരുടെ എണ്ണവും കൂടാൻ സാധ്യതയില്ല. നിലവിലെ സാഹചര്യമനുസരിച്ച് രാജ്യത്ത് ബൂസ്റ്റർ ഡോസിന്‍റെ ആവശ്യമില്ലെന്നും എയിംസ് ഡയറക്ടർ പറയുന്നു.

Read More

പൊൻമുടി ഡാമിന്‍റെ ഷട്ടറുകൾ തുറന്നു ; മുല്ലപ്പെരിയാർ ജലനിരപ്പ് 141 അടിക്കു മുകളിൽ തന്നെ; വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നു

തൊടുപുഴ: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിന്‍റെ കൂടുതൽ ഷട്ടറുകൾ ഇന്നലെ തുറന്നെങ്കിലും ഇന്നു രണ്ടു ഷട്ടറുകൾ അടച്ചു. ഇന്നലെ ആറ് സ്പിൽവേ ഷട്ടറുകൾ തുറന്നതോടെ ഏഴു ഷട്ടറുകൾ വഴിയാണ് വെള്ളം പുറത്തേക്കൊഴുക്കിയത്. ഇന്നു രാവിലെ രണ്ടു ഷട്ടറുകൾ അടച്ചതിനു പുറമെ മൂന്നു ഷട്ടറുകൾ വഴി തുറന്നു വിടുന്ന വെള്ളത്തിന്‍റെ അളവും കുറച്ചു. എന്നാൽ ജലനിരപ്പ് 141 അടിക്കു മുകളിൽ തന്നെ നില നിൽക്കുകയാണ്. നിലവിൽ 141.45 അടിയാണ് ജലനിരപ്പ്. ഇന്നലെ 141.70 അടിയായി ജലനിരപ്പ് ഉയർന്നിരുന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇന്നലെ രാത്രി മൈക്ക് അനൗണ്‍സ്മെന്‍റ് അടക്കം ജാഗ്രതാനിർദേശം നൽകിയിരുന്നു. എന്നാൽ, പിന്നീട് വൃഷ്ടി പ്രദേശത്തേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ ആശങ്ക ഒഴിയുകയായിരുന്നു. ഇടുക്കി അണക്കെട്ടിൽ 2400.24 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇന്നലത്തെതിനേക്കാൾ ഉയർന്ന ജലനിരപ്പാണിത്. വരും മണിക്കൂറുകളിൽ വീണ്ടും ജലനിരപ്പ് ഉയരാനാണ് സാധ്യത. മുല്ലപ്പെരിയാറിൽ നിന്നും…

Read More

പതിനൊന്നു മാസം, ചരിഞ്ഞത് 25 നാട്ടാനകള്‍! നിലവില്‍ ആന ഉടമകള്‍ എന്നു പറയുന്ന പലര്‍ക്കും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റില്ല; ആനകൾക്കു സംഭവിക്കുന്നത്…

കൊച്ചി: സംസ്ഥാനത്തു കഴിഞ്ഞ പതിനൊന്നു മാസത്തിനിടയില്‍ ചരിഞ്ഞത് 25 നാട്ടാനകള്‍. ആനകള്‍ക്കുള്ള നേരേയുള്ള പീഡനം, രോഗബാധിതരായ ആനകള്‍ക്കു കൃത്യസമയത്തു ചികിത്സ ലഭിക്കാത്ത അവസ്ഥ, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഇല്ലായ്മ ഇവയെല്ലാം ആനകളുടെ മരണത്തിന് ആക്കം കൂട്ടുന്നു. 2018 നവംബര്‍ 30ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 521 നാട്ടാനകളാണ് ഉണ്ടായിരുന്നത്. 2018 ല്‍ മൂന്ന് ആനകളും 2019, 2020 കാലഘട്ടത്തില്‍ 20 വീതം ആനകളും ചെരിഞ്ഞു. ഇന്നലെ പുലര്‍ച്ചെ മംഗലാകുന്ന് ടിന്‍റുമോന്‍ എന്ന 50കാരനായ ആനയെ പാലക്കാട്ട് തളച്ചിരുന്ന സ്ഥലത്തു ചരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. കോട്ടയത്തുനിന്നു ജോലിക്കായി ഈ ആനയെ പാലക്കാട്ടേക്കു മാറ്റുകയാണുണ്ടായത്. ഇതോടെ ഈ വര്‍ഷം നവംബര്‍ 23 വരെ ചരിഞ്ഞ ആനകളുടെ എണ്ണം 25 ആയി. ഇതോടെ നിലവില്‍ സംസ്ഥാനത്തുള്ള നാട്ടാനകളുടെ എണ്ണം 453 ആയി. ചരിഞ്ഞ നാട്ടാനകൾ 2021 ജനുവരി 28ന് പാലക്കാട്ട് മംഗലാകുന്ന് കണ്ണന്‍(62…

Read More

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; ശനിയാഴ്ച വരെ കനത്ത മഴ; ന്യൂനമർദം തമിഴ് നാട്ടിൽ പ്രവേശിക്കുന്നതിനാൽ കേരളത്തിൽ മഞ്ഞ അലർട്ട്

  തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുന്നതിനാൽ സംസ്ഥാനത്ത് ശനിയാഴ്ചവരെ ഒറ്റപ്പെട്ട കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ മുതൽ തമിഴ്നാട് തീരംവരെ ന്യൂനമർദ പാത്തി നിലവിലുണ്ട്. ഇത് അടുത്ത 24 മണിക്കൂറിനകം ന്യൂനമർദമായി ശക്തിപ്രാപിച്ച് ശ്രീലങ്കയുടേയും തെക്കൻ തമിഴ്നാടിന്‍റെയും കരയിൽ പ്രവേശിക്കും. അതിനാൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ ആറുമുതൽ 11 സെന്‍റീമീറ്റർ മഴയാണ് പ്രവചിക്കുന്നത്. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. അറബികടലിൽ കർണാടക തീരത്ത് സ്ഥിതി ചെയ്യുന്ന…

Read More

മാറാട് കൂട്ടക്കൊലക്കേസ്: കുറ്റക്കാരെന്ന് കണ്ടെത്തിയ  രണ്ടു പ്രതികൾക്ക് ജീവപര്യന്തം

കോഴിക്കോട്: മാറാട് കൂട്ടക്കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. 95-ാം പ്രതി കടലുണ്ടി നഗരം ആനങ്ങാടി കുട്ടിച്ചന്‍റെ പുരയിൽ കോയമോൻ എന്ന ഹൈദ്രോസ് കുട്ടി (50), 148-ാം പ്രതി മാറാട് കല്ലുവച്ച വീട്ടിൽ നിസാമുദ്ദീൻ എന്നിവർക്കാണ് എരഞ്ഞിപ്പാലം കോടതി ശിക്ഷ വിധിച്ചത്. കോയമോൻ സ്പർധ വളർത്തൽ, അന്യായ സംഘത്തിൽ അംഗമാകൽ, സ്ഫോടകവസ്തു നിരോധന എന്നീ വകുപ്പുകളിൽ കുറ്റം ചെയ്തെന്നാണ് തെളിഞ്ഞത്. നിസാമുദ്ദീൻ ശിക്ഷാ നിയമ പ്രകാരം കൊല, അന്യായ സംഘാംഗമാകൽ, മാരകായുധവുമായി കലാപം, ആയുധനിരോധ നിയമം 27 എന്നീ കുറ്റങ്ങൾ ചെയ്തതായും കോടതി കണ്ടെത്തിയിരുന്നു. 2003 മേയ് രണ്ടിന് അന്യായമായി സംഘം ചേർന്ന് കൊല നടത്തിയതിൽ അരയ സമാജത്തിലെ എട്ടുപേരും അക്രമിസംഘത്തിലെ യുവാവും മരിച്ചതായാണു കേസ്. ഒളിവിൽ പോയ കോയമോൻ 2011 ജനുവരി 23ന് സൗത്ത് ബീച്ചിലും നിസാമുദ്ദീൻ 2010 ഒക്ടോബർ 15ന് നെടുമ്പാശേരി…

Read More

ജേക്കബ് ഇനി കോടീശ്വരന്‍..! അഞ്ചു കോടിയുടെ പൂജ ബംബർ അടിച്ച ഭാഗ്യവാനെ ഒടുവിൽ കണ്ടെത്തി

കൂത്താട്ടുകുളം: അഞ്ചു കോടിയുടെ പൂജ ബംബർ അടിച്ച ഭാഗ്യവാനെ ഒടുവിൽ കണ്ടെത്തി. കൂത്താട്ടുകുളത്തെ ലോട്ടറി ഏജന്‍റ് കിഴകൊന്പ് മോളെപറന്പിൽ ജേക്കബ് കുര്യനാണ് ആ ഭാഗ്യവാൻ. ജേക്കബിന്‍റെ കൈവശം വിറ്റഴിക്കാതിരുന്ന ടിക്കറ്റിനാണ് പൂജാ ബംബർ അടിച്ചത്. ടിക്കറ്റ് കൂത്താട്ടുകുളം കനറാ ബാങ്ക് ശാഖയില്‍ ഏല്‍പ്പിച്ചതായും ജേക്കബ് പറഞ്ഞു. തനിക്കു പനിയുടെ ചില ലക്ഷണങ്ങളുണ്ടായിരുന്നുവെന്നും അതുകൊണ്ടു ബാങ്കില്‍ പോകാന്‍ കാലതാമസം വന്നേക്കുമെന്ന് കരുതിയാണ് വിവരം ആദ്യം വെളിപ്പെടുത്താതിരുന്നതെന്നും ജോക്കബ് പറഞ്ഞു. RA591801 എന്ന നന്പർ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിട്ടുള്ളത്. 15 വർഷമായി ലോട്ടറി വ്യാപാരിയായ ജേക്കബ് വിറ്റ ലോട്ടറികൾക്ക് ഒന്നര ലക്ഷം രൂപ വരെ സമ്മാനം അടിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് ഇത്ര വലിയ തുക അടിക്കുന്നത്.

Read More

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി! പെരിയാര്‍ തീരപ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. 141. 40 അടിയാണ് നിലവിലെ ജലനിരപ്പ്. ഇതോടെ ഡാമിന്‍റെ സ്പില്‍വെ ഷട്ടര്‍ ഇന്നു രാവിലെ വീണ്ടും ഉയര്‍ത്തി വെള്ളം പുറത്തേക്കൊഴുക്കിതുടങ്ങി. ഒരു ഷട്ടര്‍ ഉയര്‍ത്തി 397 ക്യുസെക്‌സ് ജലമാണ് പുറത്തേക്കൊഴുക്കുന്നത്. പെരിയാര്‍ തീര പ്രദേശങ്ങളില്‍ കളക്ടര്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. സെക്കന്‍ഡില്‍ 5617 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. നിലവില്‍ 1867 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. കഴിഞ്ഞ ദിവസം സ്പില്‍വെ ഷട്ടര്‍ അടച്ചതിനു പിന്നാലെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് കുതിച്ചുയര്‍ന്നത്. ഇന്ന് രാവിലെ ആറിന് അണക്കെട്ടിലെ ജലനിരപ്പ് 141.35 അടിയിലെത്തി. ഇന്നലെ വൈകുന്നേരത്തോടെ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തടക്കം മഴ ശക്തമായതോടെ രാത്രിയില്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിനന്‍റെ അളവ് കുറച്ചതും സ്പില്‍വെ ഷട്ടറുകള്‍ അടച്ചതും ജലനിരപ്പ് ഉയരാന്‍ കാരണമായി. ഇടുക്കി…

Read More

ഉറുമ്പരിച്ച നിലയിൽ കണ്ടെത്തിയ അമേരിക്കൻ സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; നാട്ടിലെത്തിക്കാൻ അമേരിക്കൻ എംബസിയുമായി ബന്ധപ്പെടും

കോവളം : കോവളത്ത് ഉറുമ്പരിച്ച നിലയിൽ കണ്ടെത്തിയ അമേരിക്കൻ സ്വദേശിയായ വയോധികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവളം പീകോക്ക് റോഡിലെ സ്വകാര്യ ലോഡ്ജിൽ താമസിക്കുന്ന ഇർവിൻ ഫോക്സ്(80) നെയാണ് ഉറുമ്പരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ ജീവനക്കാരാണ് ഇദ്ദേഹത്തെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തെ തിരികെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് അധികൃതർ അമേരിക്കൻ എംബസിയുമായി ബന്ധപ്പെടും. കൊല്ലം വള്ളിക്കാവ് മാതാ അമൃതാനന്ദമയി മഠത്തിലെ അന്തേവാസിയായ ഇയാൾ കഴിഞ്ഞ മാർച്ച് മുതൽ കോവളത്ത് താമസിച്ച് വരികയായിരുന്നു. പ്രായാധിക്യം കൊണ്ട് കിടപ്പിലായ ഇയാൾക്ക് വിദേശിയായ സഹായി ഉണ്ടായിരുന്നുവെങ്കിലും സഹായി ശ്രീലങ്കയിലേക്ക് പോയതോടെ ഇയാൾ ഒറ്റയ്ക്കാകുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി പൂർണമായും കിടപ്പിലായ വയോധികന് ആഹാരവും മരുന്നും നൽകാൻ പോലും ആരും ഇല്ലാത്ത അവസ്ഥയായിരുന്നു. ഇതിനിടെ കഴിഞ്ഞ വെള്ളിയാഴ്ച കോവളം പോലീസ് സ്റ്റേഷനിൽ നിന്നും ബീറ്റിനെത്തിയ ടി.ബിജു, പ്രീതാലക്ഷ്മി എന്നിവരാണ് അമേരിക്കൻ വയോധികന്‍റെ ദുരിതാവസ്ഥ കണ്ടത്.…

Read More