സ്വന്തം ലേഖകൻ തിരുവനന്തപുരം: എംജി സർവകലാശാലയിൽ നിരാഹാര സമരം നടത്തുന്ന ദീപ പി. മോഹനന് നീതി ഉറപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. വിദ്യാർഥിയുടെ പ്രശ്നം പരിഹരിക്കാൻ സർവകലാശാല നടപടിയുണ്ടാക്കാൻ സർക്കാർ ശ്രമിക്കും. ദീപയുടെ ആരോഗ്യനിലയിൽ സർക്കാരിനു ഉത്കണ്ഠയുണ്ടെന്നും ഫേസ്ബുക്കിലിട്ട പോസ്റ്റിൽ മന്ത്രി ആർ. ബിന്ദു വിശദമാക്കി. ഗവേഷണം പൂർത്തിയാക്കാൻദീപയ്ക്ക് ഒരു വിധ മാനസിക പ്രയാസത്തിനോ സാങ്കേതിക തടസങ്ങൾക്കോ ഇടവരുത്താതെ ഗവേഷണം പൂർത്തിയാക്കാൻ അവസരമൊരുക്കാമെന്നും അതിനുവേണ്ട ലൈബ്രറി- ലാബ്- ഹോസ്റ്റൽ സംവിധാനങ്ങളുൾപ്പെടെ എല്ലാ പശ്ചാത്തല സൗകര്യങ്ങളും നൽകാമെന്നും താൻ തന്നെ ഗൈഡായി പ്രവർത്തിക്കാമെന്നും വൈസ് ചാൻസലർ ഉറപ്പുകൊടുത്തിട്ടുണ്ട്. എന്നാൽ, ആരോപണ വിധേയനായ അധ്യാപകനെ മാറ്റി നിർത്തണമെന്ന ആവശ്യമാണ് ദീപ മുന്നോട്ടു വെച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ സർവകലാശാല ഉന്നയിക്കുന്ന സാങ്കേതിക തടസങ്ങളിൽ വിശദീകരണം തേടിയതായും മന്ത്രി പറയുന്നു. ആരോപണവിധേയനായ അധ്യാപകനെ പദവിയിൽനിന്ന് മാറ്റിനിർത്തി പരാതി അന്വേഷിക്കാൻ എന്താണ് തടസമെന്ന്…
Read MoreCategory: Loud Speaker
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും; കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഒരു കലാപവും ഉണ്ടായിട്ടില്ലെന്ന് യോഗി ആദിത്യനാഥ്
ലക്നോ: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് യോഗി ആദിത്യനാഥ്. താന്‍ എല്ലായിപ്പോഴും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. പാര്‍ട്ടി പറയുന്ന മണ്ഡലത്തില്‍നിന്ന് ഇത്തവണ മത്സരിക്കുമെന്നും യോഗി വ്യക്തമാക്കി. നിലവില്‍ ഉത്തര്‍പ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമാണ് യോഗി. ബിജെപിക്ക് ഒരു പാര്‍ലമെന്ററി സമിതിയുണ്ട്. ആരൊക്കെ എവിടെനിന്ന് മത്സരിക്കണമെന്ന് അവര്‍ തീരുമാനിക്കുമെന്നും യോഗി പറഞ്ഞു. 2017ല്‍ തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് വാഗ്ദാനം ചെയ്ത കാര്യങ്ങളെല്ലാം നടപ്പാക്കികഴിഞ്ഞു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഒരു കലാപവും ഉണ്ടായിട്ടില്ല. ഇതൊക്കെ സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിച്ചെന്നും യോഗി പറഞ്ഞു.
Read Moreചർച്ചയ്ക്കെത്താതെ അവഹേളിച്ചു; കോട്ടയം കളക്ടർക്കെതിരെ ജാതി വിവേചനത്തിനെതിരെ സമരം ചെയ്യുന്ന എംജി ഗവേഷക വിദ്യാർഥി
കോട്ടയം: ചർച്ചയ്ക്കെത്താതെ കോട്ടയം കളക്ടർ അവഹേളിച്ചെന്ന് എംജി സർവകാലശാലയിലെ ജാതി വിവേചനത്തിനെതിരെ സമരം ചെയ്യുന്ന ഗവേഷക വിദ്യാർഥി ദീപ പി. മോഹനൻ. ജീവൻ അപകടത്തിലാണെന്ന് അറിയിച്ചിട്ടു പോലും കളക്ടർ തിരിഞ്ഞു നോക്കിയില്ല. സർവകലാശാലയിൽ നേരിട്ടെത്തി ചർച്ച നടത്താമെന്ന തഹസീൽദാരുടെ ഉറപ്പ് പാലിച്ചില്ലെന്നും ദീപ ആരോപിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് ദീപയുടെ ആരോപണം.കോട്ടയം കളക്ടറുടെ സമീപനം നിരുത്തരവാദിത്തപരവും അവഹേളിക്കുന്ന തരത്തിലുമാണെന്ന് ദീപ പറയുന്നു. ആരോഗ്യസ്ഥിതി വഷളായതിനെതുടർന്ന് മെഡിക്കൽ സഹായം സ്വീകരിച്ചത് കളക്ടർ നേരിട്ടെത്തി വൈസ് ചാൻസിലറുമായി ചർച്ച നടത്തി ജാതി വിവേചനത്തിന് പരിഹാരം കാണുമെന്ന തഹസീൽദാരുടെ ഉറപ്പിന്മേലാണ്. എന്നാൽ പിറ്റേന്ന് കളക്ടർ സർവകലാശാലയിൽ എത്തിയില്ല. മാത്രമല്ല രേഖാമൂലം പരാതി നൽകിയാൽ മാത്രമേ പ്രശ്നത്തിൽ ഇടപെടൂ എന്ന് ഒരു മാധ്യമ സുഹൃത്ത് വഴി അറിയിക്കുകയും ചെയ്തു. അങ്ങനെ താൻ ഒപ്പിട്ട പരാതി ഡ്രാഫ്റ്റ് ചെയ്ത് സ്കാൻ ചെയ്ത് ഇ മെയിൽ ചെയ്തു.…
Read Moreകെഎസ്ആർടിസിയെ അവശ്യ സർവീസ് പട്ടികയിൽ ഉൾപ്പെടുന്നത് പരിഗണനയിൽ; തൊഴിലാളി സംഘടനകൾ ആത്മപരിശോധന നടത്തണമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസിയെ അവശ്യ സർവീസ് പട്ടികയിൽ ഉൾപ്പെടുന്നത് സർക്കാർ ഗൗരവപൂർവം പരിഗണിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. അനാവശ്യ സമരങ്ങൾ നടത്തി ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവണത തുടർന്നാൽ ഇക്കാര്യം പരിഗണിക്കേണ്ടിവരുമെന്നും യൂണിയനുകൾ നിലവിൽ നടത്തുന്ന സമരം അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് ലോക്ഡൗണ്‍ കാലത്ത് ഒരു ബസ് പോലും ഓടാതിരുന്നപ്പോഴും സർക്കാർ തൊഴിലാളികളുടെ ശമ്പളവും പെൻഷനും മുടക്കിയിട്ടില്ല. സർക്കാരിനെ പ്രതിസന്ധിയിലാക്കി ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സമരങ്ങൾ ആവശ്യമാണോ എന്ന് തൊഴിലാളി സംഘടനകൾ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശമ്പള വർധന നടപ്പാക്കില്ലെന്ന് സർക്കാർ പറഞ്ഞിട്ടില്ല. പെൻഷനും ശമ്പളവും മുടക്കിയിട്ടുമില്ല. ശമ്പള വർധന നടപ്പാക്കുമ്പോൾ 30 കോടി രൂപയുടെ അധിക ബാധ്യത കോർപ്പറേഷന് വരുമെന്നും ഇക്കാര്യം ധനവകുപ്പുമായി ചർച്ച ചെയ്യാനുള്ള സമയം മാത്രമാണ് തൊഴിലാളി സംഘടനകളോട് ചോദിച്ചിരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. വ്യാഴാഴ്ച അർധരാത്രി മുതലാണ് വിവിധ തൊഴിലാളി സംഘടനകൾ…
Read Moreമരയ്ക്കാർ ഒടിടി തന്നെ; ഇനി ചർച്ചയില്ലെന്ന് ഫിലിം ചേമ്പർ; ഫിയോക്ക് വാശിപിടിക്കരുതെന്ന് ലിബർട്ടി ബഷീർ
കൊച്ചി: മോഹന്‍ലാല്‍-പ്രിയദര്ശന്-ആന്റണി പെരുമ്പാവൂര്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസ് ആയിരിക്കുമെന്ന് ഫിലിം ചേമ്പംര്‍ പ്രസിഡന്റ് ജി. സുരേഷ് കുമാര്‍. തീയറ്റര്‍ ഉടമകളുമായുള്ള ചര്‍ച്ചകള്‍ എല്ലാംതന്നെ അവസാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. നഷ്ടമുണ്ടായാല്‍ നികത്തണമെന്ന നിര്‍മാതാവിന്റെ ഉപാധി ഫിയോക്ക് അംഗീകരിച്ചില്ലെന്നും സര്‍ക്കാരിനോട് ചര്‍ച്ച വേണ്ടെന്ന് ആവശ്യപ്പെട്ടത് ചേമ്പംര്‍ ആണെന്നും സുരേഷ് കുമാര്‍ പറഞ്ഞു. അതേസമയം, ഫിയോക്ക് വാശിപിടിക്കരുതെന്നും വിട്ടുവീഴ്ചയ്ക്ക് തയാറാകണമെന്നും ലിബര്‍ട്ടി ബഷീര്‍ ആവശ്യപ്പെട്ടു.
Read Moreനേരിയ ആശ്വാസം… നികുതി കുറഞ്ഞു; ഇന്ന് ഇന്ധനവില കൂട്ടിയില്ല; പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നു
കൊച്ചി: കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കുറച്ചതോടെ ഇന്ധനവിലയിൽ നേരിയ ആശ്വാസം. എക്സൈസ് നികുതി ഇനത്തില്‍ പെട്രോളിനു ലിറ്ററിന് അഞ്ചു രൂപയും ഡീസലിനു പത്തു രൂപയുമാണു കുറച്ചത്. പുതുക്കിയ നിരക്ക് ബുധനാഴ്ച അര്‍ധരാത്രി പ്രാബല്യത്തില്‍ വന്നു. ഇന്ന് ഇന്ധനവില വര്‍ധിച്ചിട്ടില്ല. ഇന്നലെ കേരളത്തിൽ പെട്രോളിന് 6.82 രൂപയും ഡീസലിന് 12.38 രൂപയുമാണ് കുറഞ്ഞത്. കേന്ദ്രം നികുതി കുറച്ചതനുസരിച്ച് വാറ്റിലുണ്ടായ കുറവാണ് കേരളത്തിൽ കൂടുതൽ വിലകുറയാൻ കാരണമാക്കിയത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 104.41 രൂപയും ഡീസലിന് 91.65 രൂപയുമായി. ഒക്ടോബറില്‍ മാത്രം ഡീസല്‍ ലിറ്ററിന് 8.71 രൂപയും പെട്രോളിന് 7.82 രൂപയുമായി വര്‍ധിച്ചു. കേന്ദ്രസര്‍ക്കാര്‍ പ്രത്യേകമായി ചുമത്തിയിരുന്ന എക്സൈസ് തീരുവയാണ് കുറച്ചിരിക്കുന്നത്. ഇതു സംസ്ഥാനങ്ങള്‍ക്കു വീതം വയ്ക്കുന്നതല്ല. സംസ്ഥാനത്തിന് പെട്രോള്‍, ഡീസല്‍, മദ്യം എന്നിവയില്‍ മാത്രമാണ് നികുതി ചുമത്താന്‍ അധികാരമുള്ളത്.
Read Moreജോജുവിന്റെ വാഹനം തകര്‍ത്ത സംഭവം; ഒത്തുതീര്‍പ്പിന് ചർച്ച സജീവം; കോൺഗ്രസ് നേതാക്കളായ ടോണി ചമ്മണി ഉള്‍പ്പെടെയുള്ളവര്‍ ഒളിവിലെന്ന് പോലീസ്
കൊച്ചി: ഇന്ധനവില വര്‍ധനയ്ക്കെതിരേ തിങ്കളാഴ്ച വൈറ്റില ബൈപാസില്‍ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധസമരത്തിനെതിരേ പ്രതികരിച്ച നടന് ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ ഒത്തുതീര്‍പ്പിനു സാധ്യത. ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍കൈയെടുത്തു നടത്തുന്ന സമവായ ചര്‍ച്ചയില്‍ കേസ് പിന്‍വലിക്കാന്‍ ജോജു സമ്മതം അറിയിച്ചതായും സൂചനയുണ്ട്. ജോജുവിന്റെ വാഹനം തകര്‍ത്തതിന് അറസ്റ്റിലായ ഐഎന്‍ടിയുസി പ്രവര്ത്തകന് ജോസഫിന്റെ ജാമ്യഹര്‍ജി എറണാകുളം സിജെഎം കോടതി ഇന്നു പരിഗണിക്കും. ജോജുവിന്റെ വാഹനം തകര്‍ത്തതിന് കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാള്‍ അറസ്റ്റിലായത്. റോഡ് ഉപരോധിച്ചതിന് ഇന്നലെ അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചു. വാഹനം തകര്‍ത്തെന്ന ജോജുവിന്റെ പരാതിയില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയാണ് കേസ് എടുത്തിട്ടുള്ളത്. അതേസമയം ടോണി ചമ്മണി ഉള്‍പ്പെടെയുള്ളവര്‍ ഒളിവിലാണെന്ന് മരട് പോലീസ് അറിയിച്ചു. റോഡ് ഉപരോധിച്ചതിനും ജോജുവിന്റെ വാഹനം തകര്‍ത്തതിനും…
Read Moreചതിച്ചാശാനേ… കെഎസ്ആര്‍ടിസി ചതിച്ചു… പണിമുടക്കിൽ ജനം വലഞ്ഞു; ഡയസ്നോൺ പ്രഖ്യാപിച്ചിട്ടും പിന്മാറിയില്ല
സ്വന്തം ലേഖകന്‍ കോഴിക്കോട് : ശമ്പള പരിഷ്കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചുള്ള കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്കില്‍ യാത്രക്കാര്‍ വലഞ്ഞു. ഇന്ധന വിലവര്‍ധനവും കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക നഷ്ടവും കാരണം സ്വകാര്യബസ് സര്‍വീസുകള്‍ നാമമാത്രമായി മാറിയ സാഹചര്യത്തില്‍ കെ എസ്ആര്ടിസി സര്‍വീസുകള്‍ കൂടി നിലച്ചതോടെ ജനങ്ങള്‍ പൂര്‍ണമായും ദുരിതത്തിലായി. സംസ്ഥാനത്തുടനീളം ഹ്രസ്വ-ദീര്‍ഘ ദൂര സര്‍വീസുകളെല്ലാം നിലച്ചിരിക്കുകയാണ്. ഇതോടെ ദീപാവലി അവധി കഴിഞ്ഞ് പോകുന്നവരും മറ്റു ജോലിക്കാരും ദുരിതത്തിലായി. സ്കൂള്‍ അധ്യയനത്തിന്റെ രണ്ടാം ബാച്ചിന്റെ ആദ്യപ്രവേശനം ഇന്ന് നടക്കാനിരിക്കെ സര്‍വീസുകള്‍ മുടങ്ങിയത് മലയോര മേഖലയേയും കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്ന റൂട്ടുകളേയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ദീപാവലി അവധി ആഘോഷിക്കാനെത്തിയവരും മറ്റും പണിമുടക്കിനെ തുടര്‍ന്ന് ഇന്നലെ തന്നെ യാത്ര തിരിക്കേണ്ട അവസ്ഥയായിരുന്നുള്ളത്. ഏറ്റവും കൂടുതല്‍ കെഎസ്ആര്‍ടിസി സര്‍വീസുകളുള്ള വയനാട്ടില്‍നിന്ന് സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലേക്കും മലബാറിലെ വിവിധ ഭാഗങ്ങളിലേക്കും പോകേണ്ടവര്‍ ഇന്നലെ വൈകിട്ടോടെ തന്നെ സ്വകാര്യ ബസുകളേയും…
Read Moreആദി ശങ്കരാചാര്യരുടെ പ്രതിമ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; പ്രളയത്തിൽ തകർന്ന സ്ഥലം പുനർനിർമിച്ചത്130 കോടി രൂപയ്ക്ക്
ഡെറാഡൂൺ: പ്രധാനമന്ത്രി നരേന്ദ്രമോദി ആദി ശങ്കരാചാര്യരുടെ പ്രതിമ രാജ്യത്തിന് സമർപ്പിച്ചു. കേദാര്‍നാദിലെ ആദി ശങ്കരാചാര്യരുടെ സമാധിസ്ഥലത്ത് സ്ഥാപിച്ച പ്രതിമയാണ് അദ്ദേഹം അനാച്ഛാദനം ചെയ്തത്. ക്ഷേത്രത്തില്‍ നടക്കുന്ന മഹാരുദ്രാഭിഷേക ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. 2013ലെ പ്രളയത്തില്‍ ശങ്കരാചാര്യരുടെ സമാധിസ്ഥലം ഉള്‍പ്പടെ തകര്‍ന്നിരുന്നു. ഇതാണ് ഇപ്പോള്‍ പുനര്‍നിര്‍മിച്ചിരിക്കുന്നത്. 130 കോടി രൂപ ചിലവിലാണ് കേദാര്‍നാഥിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിക്കുന്നത്. ഇതിനു പുറമെ 400 കോടി രൂപ ചിലവില്‍ നടത്തുന്ന കേദാര്‍പുരി പുനര്‍നിര്‍മാണ പ്രവൃത്തിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. ഡെറാഡൂൺ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഉത്തരാഖണ്ഡ് ഗവർണർ ലഫ്റ്റനന്റ് ജനറൽ ഗുർമിത് സിംഗും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും ചേർന്നാണ് സ്വീകരിച്ചത്.
Read Moreരഹസ്യ വിവരം മൊബൈലിൽ നിന്നെത്തി; യുപിയിൽ 1.5 കോടി രൂപയുടെ മൊബൈൽ ഫോണുകളുമായി മോഷ്ടാക്കൾ പിടിയിൽ
ലക്നോ: ഉത്തർപ്രദേശിൽ 1.5 കോടി രൂപ വിലമതിക്കുന്ന മോഷ്ടിച്ച മൊബൈൽ ഫോണുകളുമായി അഞ്ച് പേർ പോലീസിന്റെ പിടിയിൽ. മഥുര ജില്ലയിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് 1,589 മൊബൈൽ ഫോണുകൾ ഇവരിൽ നിന്നും കണ്ടെത്തിയത്. ഒക്ടോബർ മാസം ആദ്യം നോയിഡയിലെ ഫാക്ടറിയിൽ നിന്നും ബംഗളൂരുവിലേക്ക് ട്രക്കിൽ കൊണ്ടുപോകുകയായിരുന്ന 8,990 ഫോണുകൾ ഉത്തർപ്രദേശ്-മധ്യപ്രദേശ് അതിർത്തിയിൽ നിന്നും മോഷ്ടാക്കൾ കടത്തിയിരുന്നു. കവർച്ച ചെയ്ത ഫോണുകളുമായി രണ്ടുവാഹനങ്ങളിൽ ആഗ്രയിലേക്ക് പോകുമ്പോൾ റായ്പുര ജാട്ട് അണ്ടർപാസിന് സമീപത്തു വച്ചാണ് ഇവരെ പോലീസ് തടഞ്ഞത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം പരിശോധന നടത്തിയത്. മഥുര സ്വദേശിയായ ആമിർ ഖാൻ, ഹരിയാനയിലെ നുഹ് ജില്ലയിൽ നിന്നുള്ള ഷാഹിദ്, അസറുദ്ദീൻ, സമീർ, അജ്മൽ എന്നിവരാണ് കേസിലെ പ്രതികൾ.നേരത്തെ, എട്ട് പ്രതികളിൽ നിന്നായി 11,30,000 രൂപ വിലമതിക്കുന്ന 113 മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്തിരുന്നു.
Read More