സ്വന്തം ലേഖിക കണ്ണൂര്‍ : ഡ്രൈവിംഗ് ലൈസന്‍സിനായി ലേണേഴ്സ് പാസായി കാത്തിരിക്കുന്നവര്‍ക്ക് ലൈസൻസ് കിട്ടാൻ ഇനിയും കടന്പകളേറെ. ലേണേഴ്സ് പാസായവരുടെ ഡ്രൈവിംഗ് ടെസ്റ്റിനുള്ള അവസരം നാളെ അവസാനിക്കും. ഇതോടെ ഇവർ വീണ്ടും ടെസ്റ്റിനായി പണമടച്ച് കാത്തിരിക്കേണ്ട സ്ഥിതിയിലാണ്. 2020 ഫെബ്രുവരി മുതല്‍ ലേണേഴ്സ് ടെസ്റ്റ് പാസായി ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തിരിക്കുന്നവരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ മോട്ടോര്‍ വാഹന ഓഫീസുകളിലും ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തിരിക്കുന്നരുടെ അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. ഒരു ദിവസം 120 സ്ലോട്ടുകളാണ് ടെസ്റ്റിനായി അനുവദിക്കുന്നത്. അതിനാല്‍ എല്ലാവര്ക്കും സമയം ലഭിക്കുന്നില്ല. ആഴ്ചയില്‍ അഞ്ചു ദിവസമാണ് ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നതെങ്കിലും പല സ്ഥലങ്ങളിലും ഇത് രണ്ടോ മൂന്നോ ദിവസമാക്കി ചുരുക്കുന്നതും അപേക്ഷകരെ വലയ്ക്കുന്നുണ്ട്. ജില്ലയില്‍ ആയിരക്കണക്കിന് പേരാണ് ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തിരിക്കുന്നത്. ഏകദേശ കണക്കനുസരിച്ച് കണ്ണൂര്‍ താലൂക്ക് പരിധിയില്‍ 8000, തളിപ്പറമ്പില്‍ 8500, തലശേരി 7500, ഇരിട്ടി 3000,…
Read MoreCategory: Loud Speaker
മോന്സന് പോലീസ് സംരക്ഷണം നല്‍കിയെന്ന ആരോപണം ശരിയല്ല! മോന്‍സന്റെ വീട്ടിൽ ബെഹ്റ പോയത് കൗതുകംകൊണ്ടെന്നു സര്‍ക്കാര്‍
കൊച്ചി: ചരിത്രപ്രാധാന്യമുണ്ടെന്നു പറയുന്ന വസ്തുക്കള്‍ കാണാനുള്ള കൗതുകം കൊണ്ടാണ് മോന്സൻ മാവുങ്കലിന്റെ വീട്ടിൽ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയും എഡിജിപി മനോജ് ഏബ്രഹാമും പോയതെന്നു ഡിജിപി അനില്‍ കാന്ത് ഹൈക്കോടതിയില്‍ അറിയിച്ചു. മോന്സന് പോലീസ് സംരക്ഷണം നല്‍കിയെന്ന ആരോപണം ശരിയല്ലെന്നും ഇയാൾക്കെതിരേ നടക്കുന്ന അന്വേഷണത്തിൽ ആശങ്ക വേണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. വിലപിടിപ്പുള്ള പുരാവസ്തുക്കള്‍ സൂക്ഷിക്കുന്നതിനാല്‍ സുരക്ഷ വേണമെന്നാവശ്യപ്പെട്ട് മോന്സൻ ഡിജിപിക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതനുസരിച്ച് കലൂരിലെ വസതിക്കു മുന്നില്‍ പോയിന്റ് ബുക്ക് സ്ഥാപിച്ചു. ഒരു മേഖലയില്‍ പട്രോളിംഗ് നടത്തുമ്പോഴുള്ള സ്ഥിരം നടപടി മാത്രമാണിത്. പ്രത്യേക നിരീക്ഷണമോ പോലീസ് സംരക്ഷണമോ നല്‍കിയിരുന്നില്ല. മോൻസനെതിരായ കേസുകളില്‍ ഫലപ്രദമായ അന്വേഷണമാണ് നടക്കുന്നതെന്നും അനില്‍ കാന്ത് അറിയിച്ചു. മോന്‍സനെതിരേ പരാതി നല്‍കിയതിന്റെ പേരില്‍ പോലീസ് പീഡിപ്പിക്കുന്നെന്നാരോപിച്ച് ഇയാളുടെ മുന്‍ ഡ്രൈവര്‍ ഇ.വി. അജിത്ത് നല്കിയ ഹര്‍ജിയിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്. പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി…
Read Moreലാളിക്കാന്‍ കൊതിയോടെ…! കുഞ്ഞുങ്ങളെ ദത്തു കിട്ടാന്‍ അപേക്ഷകര്‍ 1,118; 2020-21ല്‍ കേരളത്തില്‍നിന്നു ദത്തു നല്കിയ 133ല്‍ 13 കുട്ടികള്‍ വിദേശത്ത്; ദത്തെടുക്കാന്‍ പ്രായം ഇങ്ങനെ…
സിജോ പൈനാടത്ത് കൊച്ചി: സംസ്ഥാനത്തു കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ അപേക്ഷ നല്കി കാത്തിരിക്കുന്നത് 1,118 പേര്. മക്കളില്ലാത്തവരും കൂടുതല്‍ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ആഗ്രഹിക്കുന്നവരുമായ ദമ്പതികളും ജീവിതപങ്കാളി നഷ്ടമായവരും അപേക്ഷകരിലുണ്ട്. വനിതാ, ശിശു ക്ഷേമ വകുപ്പിനു കീഴില്‍ സംസ്ഥാനത്തെ 15 അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രങ്ങളിൽ നിലവിലുള്ളത് 168 കുട്ടികൾ. 2020 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് വരെയുള്ള ഒരുവര്‍ഷം കേരളത്തില്‍നിന്നു 133 കുട്ടികളെ ദത്തെടുത്തു. ഇതിൽ 69 പെണ്കുഞ്ഞുങ്ങളും 64 ആണ്കുഞ്ഞുങ്ങളും ഉൾപ്പെടുന്നു. 120 കുട്ടികളെ രാജ്യത്തിനകത്തുള്ള അപേക്ഷകര്‍ ദത്തെടുത്തപ്പോള്‍ 13 പേരെ വിദേശത്തേക്കാണു നിയമപ്രകാരം ദത്തു നല്‍കിയത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 31 കുട്ടികളെ കേരളത്തില്‍നിന്നു ദത്തെടുത്തിട്ടുണ്ടെന്നും സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സി (എസ്എആര്‍എ)യുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ആലപ്പുഴ ഒഴികെ എല്ലാ ജില്ലകളിലും അംഗീകൃത ദത്തെടുക്കല്‍ സ്ഥാപനങ്ങളുണ്ട്. കോട്ടയം, തൃശൂര്‍ ജില്ലകളില്‍ രണ്ടു…
Read Moreദത്ത് വിവാദം: സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും; അനുപമയുടെ മാതാപിതാക്കളുടെ മുൻകൂർ ജാമ്യത്തിനെതിരേ പോലീസ് കോടതിയിൽ
തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ അനുമതിയില്ലാതെ ദത്ത് നൽകിയെന്ന കേസുമായി ബന്ധപ്പെട്ട് ശിശുക്ഷേമ സമിതിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമയാണ് അന്വേഷണം നടത്തുന്നത്. സർക്കാരിന്റെ വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായാണ് ഈ പരിശോധന. ശിശുക്ഷേമസമിതിയിലെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കണമെന്ന് ശിശുക്ഷേമ സമിതി അധികൃതരോട് നിർദേശിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ 20-ാം തീയതിയിലെ സിസിടിവി ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കുഞ്ഞിനെ ശിശുക്ഷേമസമിതിയ്ക്ക് കൈമാറിയത് സംബന്ധിച്ച് വ്യക്തത വരുത്താനാണ് പരിശോധന. കുഞ്ഞിനെ അമ്മതൊട്ടിലിൽ വെയ്ക്കുകയായിരുന്നുവെന്നാണ് ഏറ്റവും ഒടുവിൽ അനുപമയുടെ പിതാവ് ജയചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞത്. അതേ സമയം സിസിടിവി ദൃശ്യങ്ങൾ കാണാനുള്ള സാധ്യത കുറവാണെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.ഒരു വർഷം മുൻപത്തെ ദൃശ്യങ്ങൾ ശേഖരിച്ച് സൂക്ഷിക്കാനുള്ള സംവിധാനം നിലവിൽ പല ഓഫീസുകളിലും ഇല്ലെന്നുള്ള അഭിപ്രായങ്ങളും ഉയർന്ന് വരുന്നുണ്ട്. അതേസമയം അനുപമയിൽ നിന്ന് വനിതാ ശിശുവികസന ഡയറക്ടർ…
Read Moreബിനീഷ് കോടിയേരിക്ക് ജാമ്യം; ഒരു വർഷം പൂർത്തിയാകുന്ന തലേ ദിവസം കിട്ടിയത് ഉപാധികളോടെയുള്ള ജാമ്യം
ബംഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം. കർണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിക്കുന്നതെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് ഉമ അറിയിച്ചു. ബിനീഷ് അറസ്റ്റിലായി വെള്ളിയാഴ്ച ഒരു വർഷം പൂർത്തിയാക്കാനിരിക്കെയാണ് ജാമ്യം ലഭിക്കുന്നത്. പരപ്പന അഗ്രഹാര ജയിലിലായിരുന്നു അദ്ദേഹത്തെ വിചാരണ തടവുകാരനായി പാർപ്പിച്ചിരുന്നത്. രാജ്യത്ത് മുന്നൂറ് കോടിയിലധികം രൂപയുടെ കള്ളപ്പണം നടത്തിയവർക്ക് വരെ ജാമ്യം ലഭിച്ചപ്പോൾ വെറും അഞ്ചുകോടിയുടെ കള്ളപ്പണ ആരോപണത്തിൽ തനിക്ക് എന്തുകൊണ്ട് ജാമ്യം നൽകുന്നില്ലെന്ന് ജാമ്യഹർജിയിൽ ബിനീഷ് ചോദിച്ചിരുന്നു. ഇഡി അന്വേഷിക്കുന്ന കള്ളപ്പണക്കേസിൽ നാലാം പ്രതിയാണ് ബിനീഷ്.
Read Moreമന്ത്രിമാർ മുല്ലപ്പെരിയാറിലേക്ക്; അണക്കെട്ട് തുറക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി; ആശാവഹമായി രണ്ട് കാര്യങ്ങൾ…
തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി സംസ്ഥാന ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. നടപടികളുടെ മേൽനോട്ടത്തിനായി താൻ ഇന്നു തന്നെ മുല്ലപ്പെരിയാറിലെത്തും. റവന്യു മന്ത്രി കെ. രാജനും ഉടൻ സ്ഥലത്തെത്തും. രണ്ട് ഡെപ്യൂട്ടി കളക്ടർമാർക്കും ഇടുക്കി ആർഡിഒയ്ക്കും നടപടികൾ ഏകോപിപ്പിക്കുന്നതിനായി പൂർണ ചുമതലയിൽ നിയോഗിച്ചിട്ടുണ്ട്. നാളെ രാവിലെ അണക്കെട്ട് തുറക്കുമെന്നാണ് തമിഴ്നാട് അറിയിച്ചിരിക്കുന്നത്. എന്നിരുന്നാലും ആദ്യഘട്ടത്തിൽ ജനങ്ങളെ സാരമായി ബാധിക്കുന്ന സാഹചര്യം നിലവിലില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. അതേസമയം, അണക്കെട്ട് തുറക്കുന്ന കാര്യത്തിൽ കേരളം സജ്ജമാണെന്നും 883 കുടുംബങ്ങളെ മാറ്റിപാർപ്പിക്കാൻ നടപടിയെടുത്തിട്ടുണ്ടെന്നും റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. 20 ക്യാന്പുകൾ സജ്ജം 2018ൽ നേരിട്ട പ്രശ്നങ്ങളും നിലവിലുള്ള സാഹചര്യങ്ങളും പരിശോധിച്ചാണ് മുന്നൊരുക്കങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഇരുപതോളം ക്യാന്പുകൾ സജ്ജമാക്കിയിട്ടുണ്ട്. 20 റവന്യു ഉദ്യോഗസ്ഥർക്ക് ക്യാന്പുകളുടെ ചുമതല നൽകി. രോഗബാധിതരെയും പ്രായമുള്ളവരെയും ആദ്യം മാറ്റി പാർപ്പിക്കും.…
Read Moreലഹരി തേടി വീട് കയറാന്‍ എക്സൈസ്കാർ വിയര്‍ക്കും; വീട് പരിശോധനയ്ക്ക് വിലക്ക്; തെറ്റുപറ്റിയാല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടപെട്ട് പരിഹരിക്കണം
കെ.ഷിന്റുലാല്‍ കോഴിക്കോട് : വ്യാജ മദ്യ-മയക്കുമരുന്നുമായി ബന്ധപ്പെട്ട് മിന്നല്‍ ഗൃഹപരിശോധനയ്ക്ക് വിലക്കിട്ട് എക്സൈസ് കമ്മീഷണര്‍. ഗൃഹപരിശോധന ആവശ്യമാണെങ്കില്‍ പരാതിയുടെ യാഥാര്‍ഥ്യം പരോക്ഷമായോ രഹസ്യമായോ ഉറപ്പവരുത്തണമെന്ന് എക്സൈസ് കമ്മീഷണര്‍ എസ്.അനന്തകൃഷ്ണന് ഉത്തരവിറക്കി. പരാതികളില്‍ നിരപരാധികള്‍ക്ക് മാനഹാനി ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. ചില പരാതികള്‍ മനപൂര്‍വമായി ഉപദ്രവിക്കണമെന്ന ഉദ്യേശത്തോടെ അയക്കുന്നതാണ്. ഇക്കാര്യം കണക്കിലെടുത്ത് പരാതിക്കാരന്റെ വിശ്വാസ്യതയും പരാതി അയയ്ക്കാന്‍ ഉപയോഗിച്ച മാര്‍ഗവും വിലയിരുത്തി അന്വേഷണം നടത്തണം. പേരോ വിലാസമോ ഇല്ലാതേയും അപൂര്‍ണമായ വിലാസത്തോടേയും ലഭിക്കുന്ന പരാതികളില്‍ അന്വേഷണത്തിന് കാര്യപ്രാപ്തിയും വിശ്വാസ്യതയുമുള്ള ഉദ്യോഗസ്ഥരെ മാത്രം നിയോഗിക്കണമെന്നും കഴമ്പുണ്ടെന്ന് കണ്ടാല്‍ മാത്രം തുടര്‍നടപടി സ്വീകരിക്കണമെന്നുമാണ് നിര്‍ദേശം. ഗൃഹപരിശോധന നടത്തുമ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കമ്മീഷണര്‍ വ്യക്തമായി നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം വീടുകളിലും സ്ഥാപനങ്ങളിലും പലപ്പോഴും മിന്നല്‍ പരിശോധനകളിലൂടെയാണ് പ്രതികളെ പിടികൂടുന്നത്. രഹസ്യവിവരം ലഭിച്ചാല്‍ മറ്റൊരു ഉറവിടത്തില്‍ നിന്ന് ഇക്കാര്യം സ്ഥിരീകരിക്കുന്ന പക്ഷം വിവരം…
Read Moreപന്തീരങ്കാവ് യുഎപിഎ കേസ്; എൻഐഎ ആവശ്യം കോടതിതള്ളി; താഹ ഫസലിന് ജാമ്യം
ന്യൂഡൽഹി: പന്തീരങ്കാവ് യുഎപിഎ കേസില്‍ താഹ ഫസലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നല്‍കിയത്. കേസിലെ മറ്റൊരു പ്രതിയായ അലന് ഷുഹൈബിന്റെ ജാമ്യം കോടതി ശരിവെക്കുകയും ചെയ്തു. അലൻ ഷുഹൈബിന്റെ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന എൻഐഎ ആവശ്യം കോടതി തള്ളുകയായിരുന്നു. നേരത്തെ എൻഐഎ കോടതി രണ്ടു പേര്‍ക്കും ജാമ്യം അനുവദിച്ചിരുന്നെങ്കിലും താഹ ഫസലിന്റെ ജാമ്യം പിന്നീട് റദ്ദാക്കിയിരുന്നു. ഇതേ തുടർന്ന് ഒരാള്‍ക്ക് ജാമ്യം നിഷേധിച്ചതിനെതിരെ സുപ്രീം കോടതി നിലപാടെടുക്കുകയായിരുന്നു. 2019 നവംബര്‍ ഒന്നിനാണ് വിദ്യാര്‍ഥികളായ താഹ ഫസലിനെയും അലന് ഷുഹൈബിനെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്.
Read Moreമാസം 25000 രൂപ, ഇല്ലെങ്കിൽ അമ്പതിനായിരം പിഴ! ബാറുകൾ സജീവമാകുംമുമ്പേ മാസപ്പടി, ഭീഷണിയുമായി എക്സൈസുകാർ
സ്വന്തം ലേഖകൻ തൃശൂർ: ബാറുകൾ തുറന്നു കോവിഡിന്റെ അടച്ചിടൽ ക്ഷീണം മാറുന്നതിനുമുന്പേ എക്സൈസുകാർ മാസപ്പടി ലിസ്റ്റുമായി എത്തിത്തുടങ്ങിയെന്നു ബാറുടമകൾ. സംസ്ഥാനത്തു തൃശൂർ ജില്ലയിലാണ് എക്സൈസുകാർ മാസപ്പടി വാങ്ങലിനു തുടക്കം കുറിച്ചിരിക്കുന്നത്. വരുമാനം കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ മാസപ്പടി കുറയ്ക്കണമെന്ന ബാറുടമകളുടെ അഭ്യർഥനയ്ക്കുപോലും ചെവികൊടുക്കാതെയാണ് എക്സൈസുകാരുടെ ഭീഷണിയെന്നാണ് ആരോപണം. എക്സൈസുകാർക്കെതിരെ പരസ്യമായി ബാറുടമകൾ രംഗത്തുവരില്ലെന്ന ധൈര്യത്തിലാണ് നേരിട്ടു ബാറിലെത്തി മാസപ്പടിഭീഷണി മുഴക്കുന്നത്. മാസം 25,000 രൂപ വരെ മാസപ്പടി നൽകേണ്ട ഗതികേടിലാണ് തങ്ങളെന്നു പല ബാറുടമകളും സമ്മതിക്കുന്നു. ഇല്ലെങ്കിൽ അന്‍പതിനായിരം രൂപവരെ പിഴയീടാക്കുമെന്ന ഭീഷണിയുമുണ്ട്. കൂടാതെ, ഇപ്പോൾ സമയത്ത് അടയ്ക്കണമെന്ന നിബന്ധനയുള്ളതിനാൽ മാസപ്പടി നൽകാത്ത ബാറുകളെ പ്രത്യേകം നിരീക്ഷിച്ച് കേസെടുത്തു വൻതുക പിഴയീടാക്കൽ പദ്ധതിയും നടപ്പാക്കുന്നുണ്ട്. സാധാരണ ഓണം, വിഷു, ക്രിസ്മസ് തുടങ്ങി പ്രത്യേക സന്ദർഭങ്ങളിൽ മാത്രമായിരുന്നു പിരിവ്. കഴിഞ്ഞ ഓണത്തിനു ബാറുടമകളിൽനിന്ന് ഇങ്ങനെ പടി വാങ്ങിയിരുന്നു. പക്ഷേ…
Read Moreവിൽപന കൂട്ടാൻ പുതിയ തന്ത്രം! മദ്യത്തിന്റെ വീര്യം കുറച്ചു; ഫിറ്റാവണമെങ്കിൽ കൂടുതൽ പെഗ്ഗടിക്കണം
തൃശൂർ: മദ്യവിൽപന കൂട്ടാൻ സർക്കാരിന്റെ പുതിയ തന്ത്രം- മദ്യത്തിന്റെ വീര്യം കുറച്ചു. ഒരു ലിറ്റർ മദ്യത്തിൽ 52 ശതമാനമായിരുന്നു ആൽക്കഹോളിന്റെ അളവ്. ഇപ്പോൾ അത് 14 ശതമാനം കുറച്ച് 38 ആക്കി. വീര്യം കുറഞ്ഞതോടെ ഫിറ്റാവണമെങ്കിൽ കൂടുതൽ പെഗ്ഗടിക്കേണ്ടി വരും. അതോടെ കൂടുതൽ മദ്യം വാങ്ങാൻ നിർബന്ധിതനാകും. വീര്യം കുറയ്ക്കുകയും വില കൂട്ടുകയും ചെയ്തതോടെ വൻ ലാഭമാണ് കന്പനികൾക്കും നികുതിയിനത്തിൽ സർക്കാരിനും ലഭിക്കുന്നത്. അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും, കർണാടകയിലുമൊക്കെ ഒരു ലിറ്റർ മദ്യത്തിൽ ആൽക്കഹോളിന്റെ അളവ് അന്‍പത് ശതമാനമാണ്. കേരളത്തിൽ രണ്ടു ശതമാനം കൂടുതലുമായിരുന്നു. ദിവസവും ബാറുകളിലെത്തി എക്സൈസുകാർ മദ്യത്തിന്റെ സാന്പിൾ ശേഖരിച്ച് പരിശോധനയും നടത്തുന്നുണ്ട്. വീര്യം കൂടിയാൽ വൻ പിഴയാണ് ഈടാക്കുക.
Read More