തൃശൂർ: മദ്യവിൽപന കൂട്ടാൻ സർക്കാരിന്റെ പുതിയ തന്ത്രം- മദ്യത്തിന്റെ വീര്യം കുറച്ചു. ഒരു ലിറ്റർ മദ്യത്തിൽ 52 ശതമാനമായിരുന്നു ആൽക്കഹോളിന്റെ അളവ്. ഇപ്പോൾ അത് 14 ശതമാനം കുറച്ച് 38 ആക്കി. വീര്യം കുറഞ്ഞതോടെ ഫിറ്റാവണമെങ്കിൽ കൂടുതൽ പെഗ്ഗടിക്കേണ്ടി വരും. അതോടെ കൂടുതൽ മദ്യം വാങ്ങാൻ നിർബന്ധിതനാകും. വീര്യം കുറയ്ക്കുകയും വില കൂട്ടുകയും ചെയ്തതോടെ വൻ ലാഭമാണ് കന്പനികൾക്കും നികുതിയിനത്തിൽ സർക്കാരിനും ലഭിക്കുന്നത്. അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും, കർണാടകയിലുമൊക്കെ ഒരു ലിറ്റർ മദ്യത്തിൽ ആൽക്കഹോളിന്റെ അളവ് അന്‍പത് ശതമാനമാണ്. കേരളത്തിൽ രണ്ടു ശതമാനം കൂടുതലുമായിരുന്നു. ദിവസവും ബാറുകളിലെത്തി എക്സൈസുകാർ മദ്യത്തിന്റെ സാന്പിൾ ശേഖരിച്ച് പരിശോധനയും നടത്തുന്നുണ്ട്. വീര്യം കൂടിയാൽ വൻ പിഴയാണ് ഈടാക്കുക.
Read MoreCategory: Loud Speaker
വെള്ളിത്തിര സ്റ്റാർട്ടായി…! കിടിലൻ ആക്ഷനുകളുമായി അന്യഭാഷ ചിത്രങ്ങളെത്തി; കാമറക്കണ്ണിലെ മലയാളം കാണാൻ കാത്തിരിക്കണം
സ്വന്തം ലേഖകൻ തൃശൂർ: വെള്ളിത്തിര സ്റ്റാർട്ടായി. കിടിലൻ ആക്ഷൻ രംഗങ്ങളുമായി അന്യഭാഷ ചിത്രങ്ങൾ തീയേറ്ററുകളിലെത്തി. കാമറക്കണ്ണിലെ മലയാളം കാണാൻ കാത്തിരിക്കണം 12ന് കുറുപ്പെത്തും വരെ…. ലോക്ഡൗണിനും അടച്ചിടലുകൾക്കുമെല്ലാമൊടുവിൽ കേരളത്തിലെ സിനിമ തീയറ്ററുകൾ വീണ്ടും തുറന്നപ്പോൾ തൃശൂരിലും ഏതാനും തീയേറ്ററുകളിൽ പ്രദർശനം തുടങ്ങി. തൃശൂരിലെ തീയേറ്ററുകളിലും ഇംഗ്ലീഷ് ചിത്രങ്ങൾ തന്നെയാണ് ആദ്യമെത്തിയത്. ഹോളിവുഡിൽ സൂപ്പർഹിറ്റായ ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, മറ്റൊരു ഇംഗ്ലീഷ് ചിത്രമായ വെനം 2 എന്നിവയാണ് വീണ്ടും തുറന്ന മലയാളക്കരയിലെ വെള്ളിത്തിരകളെ ത്രസിപ്പിക്കാനെത്തിയ ആംഗലേയ ചിത്രങ്ങൾ. മലയാള സിനിമകൾ ഈ മാസം 12 നെ തീയേറ്ററുകളിലെത്തുകയുള്ളു. ദുൽഖർ സൽമാന്റെ കുറുപ്പ് എന്ന സിനിമയായിരിക്കും മലയാളത്തിൽ ആദ്യമെത്തുകയെന്നാണ് സുചന. തൃശൂരിലെ പല പ്രമുഖ തീയേറ്ററുകളും തുറന്നപ്പോൾ പലതും അടഞ്ഞുകിടന്നു. തുറന്ന തീയേറ്ററുുകളിലാകട്ടെ തിരക്കും കുറവായിരുന്നു. ഇപ്പോൾ പ്രദർശനത്തിനെത്തിയ ഇംഗ്ലീഷ് ചിത്രങ്ങൾ ടെലഗ്രാമിലും മറ്റും…
Read Moreകോട്ടയത്ത് ഉമ്മൻചാണ്ടിക്ക് ‘പവർ’ കുറഞ്ഞു! ചാണ്ടി ഉമ്മൻ നേതൃനിരയിലേക്കു വരുമെന്നു പ്രചാരണമുണ്ടായിരുന്നുവെങ്കിലും ഒഴിവാക്കപ്പെട്ടു
കോട്ടയം: കെപിസിസി പുനഃസംഘടന പൂർത്തിയായപ്പോൾ ഉമ്മൻചാണ്ടി നിയന്ത്രിച്ചിരുന്ന എ ഗ്രൂപ്പ് കോട്ടയം ജില്ലയിൽ തൂത്തെറിയപ്പെട്ടു. ഡിസിസി അധ്യക്ഷ തെരഞ്ഞെടുപ്പോടെ എ ഗ്രൂപ്പിൽനിന്നു പൂർണമായി അകന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയോട് ആഭിമുഖ്യം പുലർത്തുന്നവർക്കാണു ജില്ലയിൽനിന്നു പരിഗണന ലഭിച്ചിരിക്കുന്നത്. ഡിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നടത്തിയ അതേ നീക്കങ്ങൾ സംസ്ഥാനനേതൃത്വം നടത്തിയതാണു പഴയ എ ഗ്രൂപ്പിനു തിരിച്ചടിയായത്. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വിശ്വസ്തനാണ്. ആന്റോ ആന്റണി, പി.ടി. തോമസ് എന്നിവരുടെ പിന്തുണയോടെയാണ് നാട്ടകം സുരേഷ് പ്രസിഡന്റായത്. ഇത്തവണ സ്ഥാനം നേടിയ നാലു പേരിൽ മൂന്നു പേരും തിരുവഞ്ചൂരുമായി അടുത്തബന്ധം പുലർത്തുന്നവരാണ്. ജനറൽ സെക്രട്ടറിയായ പി.എ. സലിം എ ഗ്രൂപ്പുകാരനെങ്കിലും തിരുവഞ്ചൂർ രാധാകൃഷ്ണൻ, ആന്റോ ആന്റണി എന്നിവരുമായി അടുത്ത ബന്ധം പുലർത്തുന്നു. ജോസി സെബാസ്റ്റ്യൻ പഴയ ഐഗ്രൂപ്പുകാരനും പത്മജ വേണുഗോപാലിന്റെ ജില്ലയിലെ നേതാവുകൂടിയാണ്. കെ.സി. വേണുഗോപാലിന്റെ ഇടപെടലും ജോസിക്കു…
Read Moreചെറിയ പുള്ളിയല്ല..! മോദി ദൈവത്തിന്റെ അവതാരം; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഉത്തർപ്രദേശ് മന്ത്രി ഉപേന്ദ്ര തിവാരി
ലക്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഉത്തർപ്രദേശ് മന്ത്രി ഉപേന്ദ്ര തിവാരി. മോദി സാധാരണക്കാരൻ അല്ലെന്നും ദൈവത്തിന്റെ അവതാരമാണെന്നുമാണ് അദ്ദേഹത്തിന്റെ പ്രശംസ. സ്വച്ഛ് ഭാരത് അഭിയാനുമായി ബന്ധപ്പെട്ട ഒരു സെമിനാറിനിടെയായിരുന്നു തിവാരിയുടെ പുകഴ്ത്തൽ. പ്രതിപക്ഷ പാർട്ടികൾക്കെതിരേയും വിമർശനമുന്നയിച്ചു. മോദി സർക്കാരിനെ താഴെയിറക്കാൻ 2019ൽ 24 പ്രതിപക്ഷ പാർട്ടികൾ മഹാസഖ്യമുണ്ടാക്കി. മോദിയെ തുരത്തുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ രാജ്യത്തെ ജനങ്ങൾ അവരെയാണ് തുരത്തിയതെന്നും തിവാരി പരിഹസിച്ചു.
Read Moreകുഞ്ഞിനെ വച്ചത് അമ്മത്തൊട്ടിലിൽ, എല്ലാ കാര്യങ്ങളും പാർട്ടിയെ അറിയിച്ചിട്ടുണ്ട്..! പ്രതികരണവുമായി കുഞ്ഞിന്റെ അമ്മ അനുപമയുടെ പിതാവ് ജയചന്ദ്രൻ
തിരുവനന്തപുരം: അമ്മയുടെ അനുവാദമില്ലാതെ കുഞ്ഞിനെ ദത്തു നൽകിയെന്ന വിവാദത്തിൽ പ്രതികരണവുമായി കുഞ്ഞിന്റെ അമ്മ അനുപമയുടെ പിതാവ് ജയചന്ദ്രൻ. അനുപമയുടെ കുഞ്ഞിനെ വച്ചത് അമ്മത്തൊട്ടിലിലാണെന്ന് ജയചന്ദ്രൻ ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. അമ്മത്തൊട്ടിലിൽ വച്ചതിനാൽ കുഞ്ഞിനെ സറണ്ടർ ചെയ്യുന്പോഴുള്ള നിയമം ബാധകമല്ലെന്നും എല്ലാ കാര്യങ്ങളും പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും ജയചന്ദ്രൻ പറയുന്നു. കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേരും വിലാസവും തെറ്റായി രേഖപ്പെടുത്തിയത് എങ്ങനെയാണെന്ന് തനിക്കറിയില്ല. താൻ ഒളിവിലാണെന്ന ആരോപണവും ശരിയല്ല. കഴിഞ്ഞ ദിവസത്തെ പേരൂർക്കട ലോക്കൽ കമ്മിറ്റി യോഗത്തിലും പങ്കെടുത്തിരുന്നു. കുഞ്ഞ് ജനിക്കു മുന്‍പ് തന്നെ പ്രശ്നങ്ങളെല്ലാം പാർട്ടിയോട് പറഞ്ഞിരുന്നതാണെന്നും ജയചന്ദ്രൻ പറയുന്നു.
Read Moreഒരു ജോലീം കൂലീമില്ല.. അത് സാരമില്ല, അവളുടെ ഇരട്ടിയോളംവരുന്ന പ്രായവും മറക്കാം; അയാൾക്കൊരു ഭാര്യയില്ലേ? എൻവി അജിതിന്റെ കുറിപ്പ് വൈറലാകുന്നു
കുഞ്ഞിനെ ദത്ത് നൽകിയ കേസും അനുപമയും ജയചന്ദ്രനും കുടുംബവുമാണ് ഏതാനും ദിവസങ്ങളായി പത്രങ്ങളിലേയും ചാനലുകളിലേയും പ്രധാന വാര്‍ത്തകള്‍. കുഞ്ഞിനെ അമ്മയിൽ നിന്നും അകറ്റി നിർത്തിയെന്ന അനുപമയുടെ പ്രതിഷേധം ഒരുവശത്ത്. സ്വന്തം കുടുംബത്തെ അപമാനത്തിൽ നിന്നും രക്ഷിക്കാൻ ഏതൊരു അച്ഛനും ശ്രമിച്ചതേ താനും ചെയ്തുള്ളൂവെന്ന അനുപമയുടെ പിതാവ് എസ് ജയചന്ദ്രന്റെ വാക്കുകൾ മറുവശത്ത്. വിഷയം ഇപ്പോഴും സജീവമായി നിൽക്കുമ്പോൾ ശ്രദ്ധേയമായൊരു കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോക്യൂമെന്ററി ഫിലിം മേക്കർ എൻവി അജിത്. അഭിമാന ബോധവും മകളോടുള്ള വാത്സല്യവുമുള്ള ഒരു ശരാശരി അച്ഛനാണ് അദ്ദേഹമെന്ന ഡോക്യൂമെന്ററി ഫിലിം മേക്കർ എൻവി അജിതിന്റെ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നുത്. പോസ്റ്റിന്റെ പൂർണരൂപം ആ പിതാവിനെ എനിയ്ക്കറിയാം. കോളേജിൽ പഠിക്കുന്ന മകളെപ്പറ്റി, അവളുടെ രാഷ്ട്രീയ നിലപാടുകളെപ്പറ്റി അയാൾ വല്ലാതെ ഊറ്റം കൊണ്ടിരുന്നു. പൊതുവേദികളിലെ മകളുടെ പ്രസംഗത്തെപ്പറ്റി പറയുമ്പോൾ അയാളുടെ കണ്ണുകളിൽ കണ്ട തിളക്കം… അത്, പ്രായത്തിന്റെ…
Read Moreഎന്നെ തെറി പറഞ്ഞവർക്കും ജോലി കളയിക്കാൻ നോക്കുന്നവർക്കും ആശംസകൾ! സുധാകരൻ വിഷയത്തിൽ താൻ മാപ്പു പറഞ്ഞതായിട്ടുള്ള വാർത്ത വ്യാജമാണെന്ന് ആർജെ സൂരജ്
സുധാകരൻ വിഷയത്തിൽ താൻ മാപ്പു പറഞ്ഞതായിട്ടുള്ള വാർത്ത വ്യാജമാണെന്ന് ആർജെ സൂരജ്. കെപിസിസി അധ്യക്ഷൻ കെ സുധാകരന് ഇഷ്ട സീറ്റ് നൽകാത്തതിന് കൊച്ചി-കണ്ണൂർ ഇൻഡിഗോ വിമാനത്തിൽ വാക്കുതർക്കമുണ്ടായതിനെ കുറിച്ച് ആർ ജെ സൂരജ് സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. വിമാനത്തില്‍ ഒഴിഞ്ഞു കിടന്ന സീറ്റുകളില്‍ തനിക്ക് ഇരിക്കണമെന്ന് എംപി ആവശ്യപ്പെട്ടതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കമെന്നായിരുന്നു സൂരജ് ഫേസ്ബുക്കിൽ കുറിച്ചത്. വിമാനം ചെറിയ വിമാനമായതിനാലും വെയിറ്റ് ബാലന്‍സിംഗ് ആവശ്യമായതിനാലും യാത്രക്കാര്‍ക്ക് സ്വന്തം താല്പര്യപ്രകാരം സീറ്റുകള്‍ മാറാന്‍ സാധിക്കില്ലെന്ന് എയർഹോസ്റ്റസ് അറിയിച്ചതോടെ സുധാകരന്റെ കൂടെയുണ്ടായിരുന്ന വ്യക്തി എയര്‍ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തുകയായിരുന്നെന്നും സൂരജ് കുറിപ്പിൽ പറഞ്ഞിരുന്നു. ഇതിനെത്തുടർന്ന് സൂരജിനെതിരേ സൈബർ ആക്രമണം നടക്കുകയാണ്. തന്റെ ജോലി കളയാനുള്ള ശ്രമവും എംപിയുടെയും സഹായികളെയും വശത്തുനിന്ന് ഉണ്ടായെന്നും സൂരജ് പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം ഓഹൊ.. ഇനി ഞാൻ മാപ്പ് പറഞ്ഞത് കൊണ്ടാവുമോ ഇന്ത്യ തോറ്റത്..!! 😳…
Read Moreരണ്ടു ഡോസ് വാക്സിന് എടുത്ത രക്ഷിതാക്കള്‍ മാത്രം കുട്ടികളെ സ്കൂളില്‍ അയച്ചാല്‍ മതി ! മാര്‍ഗരേഖ പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രി…
നീണ്ടകാലത്തെ അടച്ചിടലിനു ശേഷം നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കാനിരിക്കെ അക്കാദമിക് മാര്‍ഗരേഖ പുറത്തിറക്കി മന്ത്രി വി ശിവന്‍കുട്ടി. ‘തിരികെ സ്കൂളിലേക്ക്’ എന്ന പേരിലാണ് മാര്‍ഗരേഖ. സ്കൂളിലെത്തുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്കവേണ്ടെന്ന് മാര്‍ഗരേഖ പുറത്തിറക്കിയതിന് പിന്നാലെ മന്ത്രി പറഞ്ഞു. ഓരോ സ്കൂളുകളുടെ സാഹചര്യം അനുസരിച്ച് ടൈംടേബിള്‍ തയ്യാറാക്കണം. സ്ഥലസൗകര്യം അനുസരിച്ച് ഓരോ ക്ലാസിനും പഠനദിവസങ്ങള്‍ തീരുമാനിക്കാം. നവംബറിലെ പ്രവര്‍ത്തന പദ്ധതി വിലയിരുത്തി തുടര്‍മാസങ്ങളിലെ പഠനം ക്രമീകരിക്കണം. ഭാഷ ശാസ്ത്ര പഠനം വീഡിയോ ക്ലാസ് വഴി നടത്തണം. വിദ്ഗ്ധരുമായി ആലോചിച്ച് പാഠഭാഗം തീരുമാനിക്കും. എല്ലാ സ്കൂളിലും ഒരേതരത്തിലുള്ള പഠനരീതിയായിരിക്കും അവംലംബിക്കുക. കൗണ്‍സിലര്‍മാരുടെ സേവനം ഉറപ്പുവരുത്തും. ലാബുകളും മള്‍ട്ടി മീഡിയയും കൂടുതലായി ഉപയോഗിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം കുട്ടികള്‍ സ്കൂളില്‍ എത്തിയാല്‍ മതി. പൊതു അവധി ഒഴികെയുള്ള ശനിയാഴ്ചകള് ക്ലാസുണ്ടാവും. രണ്ട് ഡോസ് വാക്സിനുകള്‍ സ്വീകരിച്ച രക്ഷിതാക്കള്‍…
Read Moreഇത് നിന്റെ പ്രൊഡക്ഷന്‍ കമ്പനിയല്ല, ഇനി ആവര്‍ത്തിക്കരുത് ..! എന്‍സിബിയുടെ ചൂടറിഞ്ഞ് ബോളിവുഡ് നടി അനന്യ പാണ്ഡെ
ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യന് ഖാനെതിരായ മയക്കുമരുന്ന് കേസില്‍ എന്‍സിബിയുടെ ചൂടറിഞ്ഞ് ബോളിവുഡ് നടി അനന്യ പാണ്ഡെ. നടി ചോദ്യം ചെയ്യലിനായി വൈകിയാണ് ഹാജരായത്. എന്‍സിബിയുടെ സോണല്‍ ഡയറക്ടറായ സമീര്‍ വാങ്കഡെയുടെ താക്കീതും നടിക്ക് ലഭിച്ചു. മൂന്ന് മണിക്കൂര്‍ വൈകിയാണ് നടി എത്തിയത്. അത്രയും നേരം അനന്യക്കായി കാത്തിരിക്കുകയായിരുന്നു എന്‍സിബി ഉദ്യോഗസ്ഥര്‍. ഇത് ശരിക്കും വാങ്കഡെയെ ചൊടിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം 11 മണിയോടെ എന്‍സിബി ഓഫീസില്‍ ഹാജരാവാനായിരുന്നു അനന്യ പാണ്ഡെയോട് എന്‍സിബി ആവശ്യപ്പെട്ടത്. എന്നാല്‍ പിതാവ് ചുങ്കി പാണ്ഡെയ്ക്കൊപ്പം വൈകിയാണ് നടിയെത്തിയത്. ഇത് നിന്റെ പ്രൊഡക്ഷന്‍ കമ്പനിയല്ല നേരം വൈകി വരാന്‍, ഇത് കേന്ദ്ര ഏജന്‍സിയുടെ ഓഫീസാണെന്നും നടിയോട് സമീര്‍ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇനി ഇത് ആവര്‍ത്തിക്കരുതെന്നും ചോദ്യം ചെയ്യലിനു വിളിച്ചാല്‍ കൃത്യസമയത്ത് ഹാജരാവണമെന്നും സമീര്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം നാലു മണിക്കൂറോളമാണ്…
Read Moreകോഴിക്കോട്ട് 12കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി പാരലല്‍ കോളജ് അധ്യാപകന് ! സംഭവം പുറത്തറിഞ്ഞത് കുട്ടിയെ അന്വേഷിച്ച് അമ്മ എത്തിയപ്പോള്‍…
പന്ത്രണ്ടു വയസുള്ള ബാലനെ നിരന്തരം പ്രകൃതിവിരുദ്ധമായി ലൈംഗിക ചൂഷണത്തിനിരയാക്കിയ പാരലല്‍ കോളജ് അധ്യാപകന് പിടിയില്‍. കോഴിക്കോട് താമരശ്ശേരി പോലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. താമരശ്ശേരി പഴയ ബസ് സ്റ്റാന്റിനു സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിദ്യഭ്യാസ സ്ഥാപനത്തിലെ അധ്യാപകന് കായക്കൊടി ഇടക്കുനിയില്‍ അജ്മല്‍ (39) ആണ് പിടിയിലായത്. സ്ഥാപനത്തിലെത്തിയ 12കാരനെ കോളേജ് ഓഫീസിലെത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടിയെ അന്വേഷിച്ച് മാതാവ് എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ഇയാളെ തടഞ്ഞു വെച്ച് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. നേരത്തെയും ഇത്തരത്തില്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥി പോലീസിന് മൊഴി നല്കി. പോക്സോ നിയമപ്രകാരമാണ് അധ്യാപകനെതിരെ കേസെടുത്തത്. പ്രതിയെ രാവിലെ കോടതിയില്‍ ഹാജരാക്കും.
Read More