നെപ്പോട്ടിസം സിനിമകൾ നഷ്‌ടപ്പെടുത്തിയെന്ന് രാകുൽ പ്രീത് സിംഗ്

നെപ്പോട്ടിസം (സ്വജന പക്ഷപാതം) കാരണം തനിക്ക് സിനിമകൾ നഷ്‌ടപ്പെട്ടിട്ടുണ്ടെന്ന് നടി രാകുൽ പ്രീത് സിംഗ്. നെപ്പോട്ടിസം ജീവിത യാഥാർഥ്യമാണെന്നും ആളുകൾ അത് എത്ര വേഗത്തിൽ അംഗീകരിക്കുന്നുവോ അത്രയും നല്ലതാണെന്നും രാകുൽ പ്രീത് പറഞ്ഞു. നെപ്പോട്ടിസം കാരണം പ്രോജക്‌ടുകൾ നഷ്ടപ്പെട്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്. നെപ്പോട്ടിസത്തിന്‍റെ ഫലമായി നിങ്ങൾക്ക് കയ്പേറിയ അനുഭവങ്ങള്‍ ഉണ്ടാകാം. എന്നാൽ ഇത് സിനിമാ വ്യവസായത്തിന്‍റെ ഭാഗമല്ലെങ്കില്‍ അത് നിങ്ങളുടെ അവസരങ്ങൾ തട്ടിയെടുക്കാം. മറ്റേതൊരു വ്യവസായത്തിലും. അതാണ് ജീവിതമെന്ന് ഞാൻ കരുതുന്നു. നിങ്ങൾ ഇത് എത്രയും വേഗം മനസിലാക്കുന്നുവോ അതാണ് നിങ്ങളുടെ പുരോഗതിക്ക് നല്ലത്. നാളെ, എന്‍റെ കുട്ടികൾക്ക് എന്തെങ്കിലും സഹായം വേണമെങ്കിൽ തീർച്ചയായും ഞാൻ അവരെ സഹായിക്കും. ഞാൻ നേരിടേണ്ടി വന്ന അവസ്ഥ അവര്‍ക്ക് വരാന്‍ ഞാന്‍ അനുവദിക്കില്ല. അതുപോലെ, സ്റ്റാര്‍ കിഡ്സിന് എളുപ്പം സിനിമയില്‍ എത്താന്‍ സാധിക്കുന്നുവെങ്കില്‍ അത്…

Read More

ഒരിക്കലും സിനിമ റീമേക്ക് ചെയ്യില്ല: മഹേഷ് ബാബു

വിജയ് ചിത്രം കത്തി ഞാൻ കണ്ടു. എനിക്കാ ചിത്രം ഒരുപാട് ഇഷ്ടപ്പെട്ടു. ഇത് കേട്ടയുടൻ സാമന്ത പറഞ്ഞത് കത്തി തെലുഗിലേക്ക് റീമേക്ക് ചെയ്യൂ എന്നായിരുന്നു എന്ന് മഹേഷ് ബാബു. പക്ഷേ ഒരിക്കലും ഞാൻ കത്തി എന്ന സിനിമ റീമേക്ക് ചെയ്യില്ല. ഒറിജിനലിന്‍റെ അത്രയും പവറോടെ ആർക്കും ആ ചിത്രം റീമേക്ക് ചെയ്യാൻ സാധ്യമല്ല. ഒരു ചിത്രം റീമേക്ക് ചെയ്യുന്നുണ്ടെങ്കിൽ അതിന്‍റെ ഒറിജിനൽ ചിത്രം നേരത്തെ സിൽവർ സ്ക്രീനിൽ എല്ലാവരും കൈയടിച്ചു വിജയിപ്പിച്ചതാവും. അതിനെ മറ്റൊരു ഭാഷയിലേക്ക് റീമേക്ക് ചെയ്യുമ്പോൾ ഒറിജിനൽ ചിത്രത്തിലെ നായകനെയാണ് എല്ലാവർക്കും മനസിൽ ഓടിയെത്തുന്നത്. കത്തി റീമേക്ക് ചെയ്യാൻ ഒരുങ്ങുമ്പോൾ വിജയ് എന്ന നടൻ മാത്രമാണ് എന്‍റെ മനസിലേക്ക് എത്തുക. അപ്പോൾ പിന്നെ എങ്ങനെയാണ് ഞാൻ ആ സിനിമ ചെയ്യുന്നത്.’ എന്ന് മഹേഷ് ബാബു.

Read More

വിവാദങ്ങൾക്കിടെ വരുന്നൂ ഓണച്ചിത്രങ്ങൾ

ഓണക്കാലം എന്നും തിയറ്ററുകള്‍ക്കും ഉത്സവകാലമാണ്. സൂപ്പർ താരചിത്രങ്ങളും യുവതാരങ്ങളുടെ ചിത്രങ്ങളുമൊക്കെ തിയറ്റർ നിറയ്ക്കാനെത്തുന്ന കാലം. ഓണക്കാല റിലീസ് ലക്ഷ്യമാക്കിത്തന്നെ സിനിമകൾ ഒരുക്കാറുണ്ട്. എന്നാൽ, മലയാള സിനിമ കണ്ട ഏറ്റവും വലിയ പ്രതിസന്ധിക്കിടെയാണ് 2024ലെ ഓണം കടന്നുവരുന്നത്. സിനിമാരംഗത്തു സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നുണ്ടായ കോളിളക്കം മലയാള സിനിമയെ ആകമാനം പിടിച്ചുലച്ചിരിക്കുന്നു. സ്ത്രീകൾക്കുനേരേ നടന്ന അതിക്രമങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളും ആരോപണങ്ങളും പ്രമുഖരെ അടക്കം നിരവധി താരങ്ങളെയും ടെക്നീഷൻമാരെയുമൊക്കെ ഗുരുതരമായ കേസുകളിലും അകപ്പെടുത്തിയിരിക്കുന്നു. ആരോപണങ്ങൾ ഭാരവാഹികൾക്കുമെതിരേയുള്ള കൊടുങ്കാറ്റായി മാറിയതോടെ അമ്മ സംഘടനയും ആകെയുലഞ്ഞു. പ്രസിഡന്‍റ് മോഹൻലാൽ അടക്കമുള്ള ഭാരവാഹികൾ കൂട്ടത്തോടെ രാജിവച്ചു. വെളിപ്പെടുത്തലുകളെച്ചൊല്ലിയും രാജിയെച്ചൊല്ലിയും സംഘടനയ്ക്കുള്ളിൽത്തന്നെ ചേരിതിരിവ് പ്രകടമായി. ഇത്രയും പ്രതിസന്ധികൾ നിറഞ്ഞ അന്തരീക്ഷത്തിലാണ് ഇത്തവണ ഓണച്ചിത്രങ്ങൾ തിയറ്ററുകളിലേക്ക് എത്തുന്നത്. സിനിമാരംഗത്തെക്കുറിച്ച് ഉയർന്ന ആരോപണങ്ങൾക്കെതിരേയുള്ള പ്രതിഷേധം തിയറ്ററുകളിൽ പ്രതിഫലിക്കില്ലെന്ന പ്രതീക്ഷയോടെയാണ് അണിയറക്കാർ ഒാണച്ചിത്രങ്ങൾ റീലീസ്…

Read More

ആദ്യം തന്നെ പറയട്ടെ… അമ്മയിലെ ഒരു ബേബിയാണ് ഞാൻ

ആദ്യം തന്നെ പറയട്ടെ… ഞാൻ അമ്മയിലെ പുതിയ മെമ്പറാണ്. അമ്മയിലെ ഒരു ബേബിയാണ് ഞാനെന്ന് വേണമെങ്കിൽ പറയാം. ലാൽ സാറോ അല്ലെങ്കിൽ അതിന്‍റെ എക്സിക്യൂട്ടീവ് കമ്മിറ്റിയോ ചെയ്ത ഒരു പ്രവൃത്തിയെ വിലയിരുത്താൻ ഞാൻ ആയിട്ടില്ല. അവർ ഹെഡ് ചെയ്യുന്ന സ്ഥാപനത്തിലെ ആൾക്കാർക്ക് ഇങ്ങനൊരു മോശം അനുഭവം വന്നുവെന്ന് അവർ സ്വയമെ അറിഞ്ഞപ്പോൾ അവർ ആ പൊസിഷനിൽ ഇരിക്കാൻ യോഗ്യരല്ലെന്ന് അവരുതന്നെ തീരുമാനിച്ചിട്ട് അവർ ഒഴിഞ്ഞതാണ്. ഒരു നല്ല രീതിയിൽ വേണമെങ്കിൽ അതിനെ കാണാം. ലീഡർ എന്ന രീതിയിൽ ലാൽ സാർ നിന്നിരുന്നുവെങ്കിൽ നല്ലതായിരുന്നുവെന്ന് എനിക്ക് തോന്നി. ഞാൻ അല്ല അത് തീരുമാനിക്കേണ്ടത്. എന്‍റെ ചിന്തയിൽ വരുന്നതല്ല അവർ ചെയ്യേണ്ടതും. -ഗോകുൽ സുരേഷ്

Read More

സുരേഷ് ഗോപിയുടെ  മകൻ മാധവിന്‍റെ കുമ്മാട്ടിക്കളി തിയറ്ററുകളിലേക്ക്

സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനാവുന്ന കുമ്മാട്ടിക്കളി പതിമൂന്നിന് തിയറ്ററുകളിലെത്തിക്കുന്നു. സൂപ്പർ ഗുഡ് ഫിലിംസിന്‍റെ ആർ.ബി. ചൗധരി നിർമിക്കുന്ന കുമ്മാട്ടിക്കളി, ചിമ്പു, വിജയ് തുടങ്ങിയ മുൻനിര നായകന്മാരുടെ ഹിറ്റ് ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ വിൻസെന്‍റ് സെൽവ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് . കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളെയും പ്രമേയമാക്കി ഒരുങ്ങുന്ന കുമ്മാട്ടിക്കളി എന്ന ചിത്രത്തിൽ തമിഴ്, കന്നട സിനിമകളിലെ പ്രമുഖ നടീനടന്മാർക്കൊപ്പം ലെന, റാഷിക് അജ്മൽ, ദേവിക സതീഷ്, യാമി,അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, ആൽവിൻ ആന്‍റണി ജൂനിയർ, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ് തുടങ്ങിയവരും അഭിനയിക്കുന്നു. സംവിധായകൻ ആർ.കെ. വിൻസെന്‍റ് സെൽവയുടേതാണ് തിരക്കഥ. ഛായാഗ്രഹണം- വെങ്കിടേഷ് വി. പ്രോജക്ട് ഡിസൈനർ- സജിത്ത് കൃഷ്ണ,സംഗീതം- ജാക്സൺ വിജയൻ,ബി ജി എം- ജോഹാൻ ഷെവനേഷ്,ഗാനരചന-ഋഷി, സംഭാഷണം-ആർ കെ വിൻസെന്‍റ് സെൽവ,…

Read More

അപകടം: രശ്മിക വിശ്രമത്തിൽ; ആശങ്കയിൽ ആരാധകർ

നടി രശ്മിക മന്ദാന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുതിയ പോസ്റ്റ് കണ്ട് ആശങ്കയിലായിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിന്നും താന്‍ ഇടവേളയെടുത്തത് ചെറിയൊരു അപകടത്തെ തുടർന്നായിരുന്നുവെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ താരം കുറിച്ചു. കഴിഞ്ഞ മാസം തനിക്ക് ചെറിയൊരു അപകടമുണ്ടായെന്നും ഡോക്ടറുടെ നിർദേശപ്രകാരം വീട്ടിൽ വിശ്രമത്തിലാണെന്നും നടി പറഞ്ഞു. പരിക്കിൽ നിന്ന് മുക്തയാവുന്നതായും സജീവമായി തിരികെയെത്തുന്നുവെന്നും നടി വ്യക്തമാക്കി. ജീവിതം കണ്ണാടി പോലെ എപ്പോൾ വേണമെങ്കിലും പൊട്ടിപ്പോകാമെന്നും ചെറുതാണെന്നും പറഞ്ഞ നടി നാളെയുണ്ടാകുമോ എന്ന കാര്യം പോലും ഉറപ്പില്ലെന്നും അതിനാൽ എപ്പോഴും സന്തോഷത്തോടെ ഇരിക്കണമെന്നും പറഞ്ഞു. അല്ലു അർജുൻ-സുകുമാർ ടീമിന്‍റെ പുഷ്പ 2യിലാണ് നടി ഒടുവിൽ അഭിനയിച്ചിത്.ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാനൊപ്പം സിക്കന്ദർ, വിക്കി കൗശലിനൊപ്പം ഛാവ എന്നിവ നടിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങളാണ്.

Read More

സന്തോഷവും സ്‌നേഹവും സമൃദ്ധിയും നിറയ്ക്കട്ടെ; ഓണചിത്രങ്ങൾ പങ്കുവച്ച് മഞ്ജിമ

കളിയൂഞ്ഞാല്‍ എന്ന ചിത്രത്തില്‍ ബാലനടിയായി വെള്ളിത്തിരയിലെത്തിയ താരമാണ് മഞ്ജിമ മോഹന്‍. മയില്‍പീലിക്കാവ്, പ്രിയം, തെങ്കാശിപ്പട്ടണം തുടങ്ങി നിരവധി സിനിമകളില്‍ മഞ്ജിമ ബാലതാരമായെത്തി. 2015 ല്‍ പുറത്തിറങ്ങിയ ഒരു വടക്കന്‍ സെല്‍ഫിയിലാണ് ആദ്യമായി നായികയായെത്തിയത്. പിന്നീടു തമിഴിലും തെലുങ്കിലും നടി അഭിനയിച്ചു. നടന്‍ കാര്‍ത്തിക്കിന്‍റെ മകനും നടനുമായ ഗൗതം കാര്‍ത്തിക് ആണ് മഞ്ജിമയുടെ ഭര്‍ത്താവ്. തമിഴ്‌നാടിന്‍റെ മരുമകളായി പോയാലും കേരളത്തിലെ ആചാരങ്ങളും ഉത്സവങ്ങളും ഒന്നും മഞ്ജിമ മാറ്റി നിര്‍ത്തുന്നില്ല. അതിനുള്ള തെളിവാണ് മഞ്ജിമ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങള്‍. ഓണത്തിന് മുന്നോടിയായി എടുത്ത ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഈ ഓണത്തിന്‍റെ ചടുലമായ നിറങ്ങളും ആഘോഷങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സ്‌നേഹവും സമൃദ്ധിയും നിറയ്ക്കട്ടെ. നമുക്ക് ഒരുമയുടെ ആത്മാവിനെ പരിപോഷിപ്പിക്കാം, ഉള്‍ക്കൊള്ളാം… എന്ന ക്യാപ്ഷനോടെയാണ് മഞ്ജിമ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

Read More

ഫിലിം ക്രിട്ടിക്സ് അവാർഡ് നിറവിൽ ‘ചെക്കൻ’

അവഗണിക്കപ്പെടുന്ന വയനാടൻ ആദിവാസി കലാകാരന്‍റെ കഥ പറഞ്ഞ ചിത്രം ‘ചെക്കൻ’ മികച്ച സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് കരസ്ഥമാക്കി. ഷാഫി എപ്പിക്കാട് രചനയും സംവിധാനവും നിർവഹിച്ച ചെക്കൻ, വൺ ടു വൺ മീഡിയയുടെ ബാനറിൽ ഖത്തർ പ്രവാസിയായ മൺസൂർ അലിയാണ് നിർമിച്ചത്. ബജറ്റഡ് ചിത്രങ്ങൾക്കു ലഭിക്കുന്ന ഇത്തരം വലിയ അംഗീകാരങ്ങൾ ഈ മേഖലയിലേക്ക് കടന്നു വരുന്ന പുതിയ കലാകാരന്മാർക്ക് വലിയ ഊർജമാണ് പകരുന്നതെന്ന് അവാർഡ് നേടിയതിനു ശേഷമുള്ള പ്രതികരണത്തിൽ ഷാഫി അഭിപ്രായപ്പെട്ടു. മികച്ച ഗായകനുള്ള പ്രേംനസീർ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ ചിത്രം ഇതിനോടകം ലഭിച്ചു. കാർത്തിക് വിഷ്ണു നായകനായ ചെക്കനിലെ എല്ലാ ഗാനങ്ങളും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സിബു സുകുമാരൻ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയും നാടൻ പാട്ട് ഗായകൻ മണികണ്ഠൻ പെരുമ്പടപ്പും ചേർന്നാണ് പാടിയിരിക്കുന്നത്. ബിബിൻ ജോർജ്,…

Read More

സ്വന്തം വ്യക്തിത്വത്തിലും വര്‍ക്കിലുമാണ് ഞാന്‍ വിശ്വസിക്കുന്നത്, ശരിയല്ലെന്ന് തോന്നുന്നവയോട് നോ പറഞ്ഞ് ഇറങ്ങിപ്പോരണം; സണ്ണി ലിയോൺ

എനിക്ക് എന്‍റെ അനുഭവത്തില്‍ നിന്നേ സംസാരിക്കാന്‍ കഴിയൂ. മറ്റുള്ളവര്‍ ഇപ്പോള്‍ പറയുന്ന തരത്തിലുള്ള ദുരനുഭവങ്ങളൊന്നും എനിക്ക് ഉണ്ടായിട്ടില്ലന്ന് സണ്ണി ലിയോൺ. സ്വന്തം വ്യക്തിത്വത്തിലും വര്‍ക്കിലുമാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു സിനിമയില്‍നിന്ന് കൂടുതല്‍ പ്രതിഫലമോ മറ്റെന്തെങ്കിലുമോ വേണമെന്ന് തോന്നിയാല്‍ ഞാന്‍ അതിനായി സംസാരിച്ചിട്ടുണ്ട്. എല്ലാവരും അങ്ങനെ ചെയ്യണമെന്നാണ് എന്‍റെ അഭിപ്രായം. ഒരു സ്ത്രീയെന്ന നിലയിലും യുവാക്കളെന്ന നിലയിലും നമുക്ക് തീരുമാനങ്ങളെടുക്കാനുള്ള അവസരങ്ങളുണ്ടായിരിക്കും. അപ്പോള്‍ ശരിയെന്ന് തോന്നുന്നവ തെരഞ്ഞെടുക്കണം. ശരിയല്ലെന്ന് തോന്നുന്നവയോട് നോ പറഞ്ഞ് ഇറങ്ങിപ്പോരണം. പല വാതിലുകളും എന്‍റെ മുന്നില്‍ അടയ്ക്കപ്പെട്ടിട്ടുണ്ട്. പക്ഷെ അതുകൊണ്ട് എനിക്കൊരു പ്രശ്‌നവുമില്ല. ഒരു അവസരം നഷ്ടപ്പെട്ടാല്‍ മറ്റ് നൂറ് അവസരങ്ങള്‍ നമുക്ക് മുന്നില്‍ വരും എന്ന് സണ്ണി ലിയോൺ പറഞ്ഞു.

Read More

സ്റ്റൈലിഷ് ലുക്കിൽ മീരാ ജാസ്മിൻ; വൈറലായി ചിത്രങ്ങൾ

സൂത്രധാരൻ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി മീര ജാസ്മിൻ. ഒരു തവണ മികച്ച നടിക്കുള്ള ദേശീയ അവാർഡും രണ്ട് തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്. വിവാഹത്തോടെ സിനിമയിൽ നിന്നു വിട്ടുനിന്ന മീര അടുത്തിടെ സത്യൻ അന്തിക്കാടിന്‍റെ മകൾ എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരുന്നു. രണ്ടാം വരവിൽ സോഷ്യൽ മീഡിയയിലും താരം സാന്നിധ്യം അറിയിച്ചു. സോഷ്യൽ മീഡിയ വളരെ ആക്ടീവാണ് നടി. സ്റ്റൈലിഷ് ലുക്കിലുള്ള പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം ഇപ്പോൾ. ഇത്തവണ ജീൻസും ടോപ്പും ഓവർകോട്ടും ചേരുന്ന ഔട്ട്ഫിറ്റിലാണ് നടിയുള്ളത്. എല്ലാ നിറങ്ങളും സ്വപ്‌നം കാണൂ, വരകള്‍ക്ക് പുറത്ത് ചായം തേക്കൂ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ ഷെയർ ചെയ്തിരിക്കുന്നത്. രണ്ടാം വരവിനു ശേഷം കുറച്ചു ഗ്ലാമറസ് ഫോട്ടോകളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പാലും പഴവും എന്ന ചിത്രമാണ്…

Read More