ആദ്യ ദുബായ് ഗോൾഡൻ വിസ സ്വന്തമാക്കി നടി ഹണി റോസ്. ഡിജിറ്റൽ ബിസിനസ് വാലെറ്റിൽ യുഎസ്ബി ചിപ്പിൽ അടങ്ങിയിട്ടുള്ളതാണ് വിസ. യുഎഇയുടെ പത്ത് വർഷ ഗോൾഡൻ വിസ സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും ഹണി ഏറ്റുവാങ്ങി. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തിയാണ് വിസ ഏറ്റു വാങ്ങിയത്. ഏറ്റവും കൂടുതൽ ഇന്ത്യൻ ചലച്ചിത്ര താരങ്ങൾക്ക് ഗോൾഡൻ വിസ നേടിക്കൊടുത്തത് ഇസിഎച്ഛ് ഡിജിറ്റൽ വഴി ആണ്. പാസ്സ്പോർട്ടിൽ പതിച്ചു നൽകിയിരുന്ന വിസ പതിപ്പ് പൂർണമായും നിർത്തലാക്കിയിരുന്നു. പുതിയ ഡിജിറ്റൽ ബിസിനസ് വാലെറ്റിൽ ഗോൾഡൻ വിസക്ക് പുറമെ വ്യക്തികളുടെ എമിരേറ്റ്സ് ഐഡി, താമസ വിസ, പാസ്പോർട്ട് ഉൾപ്പെടെയുള്ള ഡിജിറ്റൽ രേഖകൾ എല്ലാം ഒറ്റ ബിസിനെസ്സ് വാലെറ്റിൽ ലഭ്യമാകും.
Read MoreCategory: Movies
എന്റെ പല സിനിമകളും ഞാൻ കണ്ടിട്ടില്ല;സുരേഷ് ഗോപി
എന്റെ പല സിനിമകളും ഞാൻ കണ്ടിട്ടില്ല. പത്മരാജൻ സാറിന്റെ ഇന്നലെ എന്ന സിനിമയുടെ ഒരു ഫൈനൽ പോർഷനുണ്ട്. എന്റെ ഭാര്യ അല്ലെന്ന് തലയാട്ടി പറഞ്ഞിട്ട് നടന്ന് പോകുന്നതാണ് രംഗം. ഞാൻ ആറോ ഏഴോ പ്രാവശ്യം ഈ സിനിമ മുഴുവൻ കാണാൻ ഞാൻ ശ്രമിച്ചു. പക്ഷെ ആ രംഗം വരുമ്പോൾ ഒന്നുകിൽ എന്റെ ഭാര്യ കൈ പിടിച്ച് ഞെക്കി ഒടിച്ച് കരയാൻ തുടങ്ങും. അല്ലെങ്കിൽ എനിക്ക് പറ്റാതെയോ ഞങ്ങൾ സിനിമ കാണാതെ ഇറങ്ങി വരും. അതുകൊണ്ട് തന്നെ ആ സിനിമ വിലയിരുത്താനും എനിക്ക് പറ്റിയിട്ടില്ല. – സുരേഷ് ഗോപി
Read Moreപ്രശസ്തിക്കും അവസരങ്ങള്‍ക്കും വേണ്ടിയുള്ള മാറ്റമാണ്;വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്കാന് മെനക്കെടാറില്ല;ഗൗരി.ജി.കൃഷ്ണ
മലയാളിയാണെങ്കിലും ഗൗരി ജി. കിഷനു കരിയറില്‍ ബ്രേക്ക് ലഭിക്കുന്നത് തമിഴിലൂടെയായിരുന്നു. വിജയ് സേതുപതിയും തൃഷയും പ്രധാന വേഷത്തിലെത്തിയ 96 എന്ന ചിത്രത്തിലൂടെയാണ് ഗൗരി.ജി.കൃഷ്ണ താരമാകുന്നത്. മഹേഷ് ചിത്രത്തില്‍ തൃഷയുടെ കുട്ടിക്കാലമാണ് ഗൗരി അവതരിപ്പിച്ചത്. ഇതോടെ ഗൗരി ആരാധകരുടെ ജാനുവായി മാറി. ഇന്നും ഗൗരിയെ ആരാധകര്‍ വിളിക്കുന്നത് കുട്ടി ജാനു എന്നാണ്. പിന്നീട് വിജയ്ക്കൊപ്പം മാസ്റ്ററിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു ഗൗരി. സിനിമയ്ക്ക് പുറമെ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഗൗരി. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളൊക്കെ ഗൗരി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്നെക്കുറിച്ചുള്ളൊരു കമന്റിന് ഗൗരി നല്കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ഒരഭിമുഖത്തിനിടെയായിരുന്നു സംഭവം. ഒരാള്‍ നസ്രിയയെ ഗൗരി കോപ്പി ചെയ്യാന്‍ ശ്രമിക്കുകയാണെന്ന കമന്റിട്ടത് അവതാരകന് ചൂണ്ടിക്കാണിക്കുകയായിരുന്നു. നസ്രിയയെ കോപ്പി ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ അതൊരിക്കലും നടക്കില്ല. കാരണം ഒരാള്‍ക്കും നസ്രിയയ്ക്ക് പകരമാകാനാകില്ല എന്നതായിരുന്നു കമന്റ്.…
Read Moreഎല്ലാ സഹായികളും ഞാനും ലൈവായി കാണാൻ ഓടിയെത്തി;രജനി സാറിന് നാണം വന്നു; നടി മീന
മുത്തു എന്ന സിനിമയിൽ രജനി സാർ സിഗരറ്റ് പിടിക്കുന്ന ഒരു രംഗമുണ്ടായിരുന്നു. സിനിമകളിൽ മാത്രമേ ഞാൻ അത് കണ്ടിട്ടുള്ളൂ, അത് എങ്ങനെയാണു ഷൂട്ട് ചെയ്യുന്നത് എന്നറിയാൻ താല്പര്യമുണ്ടായിരുന്നു. അവർ ആ സീൻ ഷൂട്ട് ചെയ്യാൻ പോകുകയാണെന്നറിഞ്ഞപ്പോൾ ഞാൻ ഓടി കാമറയ്ക്കരികിൽ ചെന്നു നിന്നു എന്റെ എല്ലാ സഹായികളും എന്നോടൊപ്പം ഉണ്ടായിരുന്നു. അത് കണ്ട് രജനി സാറിന് നാണം വന്നു, എന്തിനാ നിങ്ങളെല്ലാവരും ഇങ്ങനെ നിൽക്കുന്നത്? അവൻ ഞങ്ങളോട് ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു, ഇപ്പോഴല്ലാതെ ഇത് ലൈവായി കാണാൻ അവസരം കിട്ടുമോ? എന്ന്. അപ്പോൾ രജനി സാറിന് ടെൻഷനായി. ആദ്യമായി സിഗരറ്റ് താഴെ വീണു. എന്തിനാ എന്നെ ഇങ്ങനെ ടെൻഷൻ ആക്കുന്നതെന്നും ജീവിതത്തിൽ ഇതിനൊന്നും ഞാൻ ഇങ്ങനെ ടെൻഷനടിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനു ശേഷം രജനി സാർ റിലാക്സ് ചെയ്ത് രണ്ടാമത്തെ ഷോട്ട് എടുത്തു. അതിൽ നന്നായി…
Read Moreഅവരുടെ സംസ്കാരത്തിൽ അവർ ട്രോളുന്നു, എന്റെ സംസ്കാരത്തിലൂടെ ഞാൻ പ്രതികരിക്കാതിരിക്കുന്നു; ഭീമൻ രഘു
കാണികളെ അടിമുടി വിറപ്പിച്ച വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഭീമൻ രഘുവിനെ മലയാളികൾക്ക് മറക്കാൻ കഴിയില്ല. എന്നാൽ സമീപകാലങ്ങളിലായ് താൻ അവതരിപ്പിച്ച കഥാപാത്രങ്ങളെ പോലെ തന്നെ തന്നെക്കുറിച്ചുള്ള ട്രോളുകളും സമൂഹമാധ്യമങ്ങളിൽ ഹിറ്റാണ്. ഇപ്പോഴിതാ ട്രോളുകളോട് പ്രതികരിച്ച് താരം രംഗത്തെത്തിയിരിക്കുകയാണ്. ട്രോളുകളിലൂടെ റീച്ച് ഉണ്ടായെന്നും ഇത്തരം വിമർശനങ്ങളോട് പ്രതികരിക്കാറില്ലെന്നും ഭീമൻ രഘു പറഞ്ഞു. വീട്ടിൽ എനിക്കെതിരെയുള്ള വിമർശനങ്ങളെ കുറിച്ചും ട്രോളുകളെ കുറിച്ചും സംസാരിക്കാറുണ്ട്. ഇതൊക്കെ പറയുമ്പോൾ ചേട്ടനെപറ്റി ഇങ്ങനെ ഒക്കെ കേട്ടിട്ട് കൊള്ളാം നല്ല രസമായിരിക്കുന്നെന്നാണ് ഭാര്യ പറഞ്ഞത്. ആദ്യമായാണ് ഇത്തരത്തിൽ എന്നെ കുറിച്ച് കേൾക്കുന്നത്. ഇതൊക്കെ എങ്ങനെ എടുക്കുന്നെന്ന് ഭാര്യ എന്നോട് ചോദ്യക്കാറുണ്ട്. എന്നാൽ സന്തോഷത്തോടെയും കോമഡിയുമായിട്ടേ ഇതൊക്കെ എടുക്കുന്നുള്ളൂ എന്ന് ഞാൻ പറയും. അല്ലാതെ ഇതിനൊന്നും മറുപടി കൊടുക്കാൻ ശ്രമിക്കാറില്ല. ഈ ട്രോളുകൾ കാരണം റീച്ചായി. ഭീമൻ രഘു എന്ന പേര് പെട്ടന്ന് വൈറലായ്. ഇങ്ങനെ ചെയ്യരുതെന്ന്…
Read Moreഷർട്ടിടാത്ത പോസ്റ്റർ വൈറൽ! മോഹന്‍ലാലിന്റെ “അപരൻ’ സിനിമാതിരക്കിൽ
പ്രദീപ് ഗോപി ഷാജു ശ്രീധര്‍, മലയാളികള്‍ക്ക് സുപരിചിതമായ മുഖം. മിമിക്രി, സീരിയൽ, സിനിമകൾ എന്നിവയിലൂടെ കുടുംബസദസുകൾക്കു പ്രിയങ്കരനായ നടൻ. മൂന്നു പതിറ്റാണ്ടോളമായി മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് ഷാജു. മിമിക്രിയിലൂടെയായിരുന്നു തുടക്കം. ഷാജു മിമിക്രിയിലേക്കു വരുന്ന കാലത്തു ടെലിവിഷന്‍ ചാനലുകൾ പോലും ഉണ്ടായിരുന്നില്ല. ടേപ്പ് റിക്കാര്‍ഡുകളുടെയും കാസറ്റുകളുടെയും കാലം. മോഹന്‍ലാലിന്റെ ശബ്ദത്തിനൊപ്പം രൂപസാദൃശ്യവും വേദിയിലെത്തിച്ചാണ് ഷാജു ശ്രദ്ധേയനായത്. മോഹന്‍ലാലിന്റെയും ഷാജുവിന്റെയും പകുതി മുഖം ചേര്‍ത്തുവച്ചു പുറത്തു വന്ന ഒരു കാസറ്റ് കവര്‍ പോലും അക്കാലത്തുണ്ടായി. ഇന്നു സിനിമയില്‍ തന്റേതായ ഇടം നേടിയിരിക്കുന്നു ഷാജു.കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ, അർജുൻ അശോകൻ നായകനായ തീപ്പൊരി ബെന്നി എന്ന സിനിമയില്‍ ഏറെ വ്യത്യസ്തമായ മുഴുനീള കഥാപാത്രമായാണ് ഷാജു എത്തിയത്. ഫെമിന ജോർജാണു നായിക. വെള്ളിമൂങ്ങ, ജോണി ജോണി യെസ് അപ്പാ എന്നീ ചിത്രങ്ങൾക്കു തിരക്കഥ രചിച്ച ജോജി തോമസും…
Read Moreഅന്ന് അഭിനയം നിര്‍ത്തണമെന്ന് തോന്നി
ജീവിതത്തിലെ ഒരു ഘട്ടത്തില്‍ അഭിനയത്തില്‍ നിന്നു പിന്മാറാന് തോന്നി. എന്റെ സഹോദരി കുഷിയുടെ അരങ്ങേറ്റ ചിത്രമായ ആര്‍ച്ചീസിന്റെ സെറ്റില്‍ പോയി കാണാന്‍ സാധിക്കാതെ വന്നപ്പോഴാണ് എനിക്ക് അങ്ങനെ തോന്നിയത്. എനിക്ക് വളരെ പ്രിയപ്പെട്ട നിമിഷമായിരുന്നു അത്. എന്നാല്‍ എന്റെ തിരക്കുകള്‍ കാരണം പോകാന്‍ സാധിച്ചില്ല. അന്നാണ് ആദ്യമായി അഭിനയം നിര്‍ത്തണമെന്ന് തോന്നിയത്. സെറ്റില്‍ വരുന്ന അമ്മമാരെ പോലെ ആകണമെന്ന് തോന്നി. അവര്‍ പറയുന്നത് പോലെ ബേബിക്ക് ജ്യൂസ് കൊണ്ടു വരൂ എന്ന് പറയണം എന്ന് തോന്നി. എന്റെ കുടുംബത്തിന് വേണ്ടി എത്താന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ എന്ത് കാര്യം? പക്ഷെ ഞാനതാണ് ചെയ്യുന്നത്. വെറുതെയാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. -ജാന്‍വി കപൂർ
Read Moreഅവൻ അങ്ങനെ ചെയ്യാൻ കാരണം എന്താണെന്ന് അറിയില്ല; സുശാന്തിന് മാനസിക പ്രശ്നമുണ്ടായിരുന്നെന്ന് റിയ
നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവും തുടര്‍ന്നുണ്ടായ സംഭവങ്ങളും ബോളിവുഡിൽ ഏതാനും നാളുകൾ മുമ്പ് വലിയ വിവാദമായിരുന്നു. സുശാന്തിന്റെ മരണത്തിന് പിന്നില്‍ പല തരത്തിലുള്ള ഗൂഢാലോചനകളും ആരോപിക്കപ്പെട്ടിട്ടുണ്ട്. പല മുന്‍നിര താരങ്ങളെയടക്കം സോഷ്യൽ മീഡിയയും സമൂഹവും ഉത്തരവാദികളായി ചിത്രീകരിച്ചു. സുശാന്തിന്റെ മരണം മാനസികാരോഗ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിരുന്നു. കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നു സുശാന്ത്. താരത്തെ ആത്മഹത്യയിലേക്ക് നയിച്ചതും ഈ രോഗാവസ്ഥയായിരുന്നു. സുശാന്തിന്റെ മരണത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ടത് കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തിയായിരുന്നു. കേസില്‍ റിയയെ പ്രതിയാക്കുകയും റിയയ്ക്ക് മാസങ്ങളോളം ജയില്‍ വാസം അനുഭവിക്കേണ്ടി വരികയും ചെയ്തു. ഇപ്പോഴിതാ സുശാന്തിന്റെ മരണശേഷം ആദ്യമായൊരു പൊതുവേദിയിലെത്തിയിരിക്കുകയാണ് റിയ ചക്രവര്‍ത്തി. ഈ വേദിയിൽ റിയ പറഞ്ഞ കാര്യങ്ങലാണിപ്പോൾ ബോളിവുഡിൽ ചർച്ചയാകുന്നത്. ഈ രാജ്യം മാനസികാരോഗ്യത്തെ മനസിലാക്കുന്നില്ല. പുതിയ തലമുറ അതേക്കുറിച്ച് സംസാരിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യ മുന്നോട്ട് പോവുകയാണ്. പക്ഷെ…
Read Moreഇസ്രയേലിൽ കുടുങ്ങിയ നടി ഇന്ത്യയിൽ തിരികെയെത്തി
ഇസ്രയേലിൽ കുടുങ്ങിയ ബോളിവുഡ് നടി നുഷ്രത്ത് ബറൂച്ച തിരികെയെത്തി.ഹൈഫ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ വേണ്ടി ഇസ്രായേലിൽ എത്തിയതായിരുന്നു നടി. ഇന്നലെ ഇസ്രായേലും പലസ്തീനുമായുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ താരത്തിനു നാട്ടിലെത്താൻ കഴിയാതെ കുടുങ്ങി. മുംബൈ വിമാനത്താവളത്തിലാണ് താരം ഇറങ്ങിയത്. 2009 ലാണ് നുശ്രഷ് സിനിമയിലെത്തിയത്. കൽ കിസ്നേ ദേഖാ ആണ് ആദ്യ ചിത്രം. പിന്നീട് ലൗ സെക്സ് ഓർ ദോഖ, പ്യാർ ക പഞ്ച്നാമ, പ്യാർ കാ പഞ്ച്നാമ 2, തു ജൂട്ടി മേ മാക്കർ, എന്നിങ്ങനെ നിരവധി സിനിമകളിൽ അഭിനിച്ചു.
Read Moreകണ്ണൂര്‍ സ്ക്വാഡ് കേരളത്തിനു പുറത്തും നൂറിലധികം തിയറ്ററുകളില്‍ വിജയകുതിപ്പിൽ
മമ്മൂട്ടിയുടെ പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡ് വൻ വിജയം നേടി മുന്നേറുന്നു. 50 കോടിയിലധികമാണ് ചിത്രം നേടിയത്. കുറഞ്ഞ സ്കീനിൽ മാത്രമായിരുന്നു സിനിമയുടെ റിലീസ്. എന്നാൽ ഇപ്പോൾ കേരളത്തിനു പുറത്തും നൂറിലധികം തീയറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കുന്ന കാര്യം മെഗാ സ്റ്റാർ അറിയിച്ചു. കണ്ണൂര്‍ സ്ക്വാഡ് പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളുടെ പട്ടികയും മമ്മൂട്ടി പുറത്തുവിട്ടിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് താരം ഈ കാര്യം വ്യക്തമാക്കിയത്. സംവിധായകൻ റോബി വര്‍ഗീസ് രാജിന്റെ കന്നി അരങ്ങേറ്റമാണ് കണ്ണൂർ സ്വാഡ്. മുഹമ്മദ് ഷാഫിയുടെയും നടൻ റോണി ഡേവിഡ് രാജിന്റെയും തിരക്കഥയിൽ പിറന്നത് വിസ്മയമായിരുന്നു. കണ്ണൂര്‍ സ്ക്വാഡിന്റെ വിതരണം ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസാണ്. വിജയരാഘവൻ, കിഷോർ കുമാർ, അസീസ് നെടുമങ്ങാട്, ,ശബരീഷ് വർമ, അർജുൻ രാധാകൃഷ്ണൻ, റോണി ഡേവിഡ്, മനോജ് കെ യു, ദീപക് പറമ്പോല്‍, ശ്രീകുമാർ,ഷെബിൻ ബെൻസൺ, ധ്രുവൻ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.
Read More