ബേസിൽ ജോസഫ് – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുതിയ ചിത്രം നുണക്കുഴി

യൂത്ത് ഐക്കൺ ബേസിൽ ജോസഫിനെ നായകനാക്കി സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന പുതിയ ചിത്രം നുണക്കുഴിയുടെ പോസ്ററർ ഫേസ്ബുക്ക് പേജിലൂടെ പ്രേക്ഷകരുമായി ജീത്തു ജോസഫ് പങ്കുവെച്ചിരിക്കുന്നു.  ജീത്തു ജോസഫ് ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ പിറക്കുന്ന പുതിയ ചിത്രത്തിന്‍റെ വരവിനെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.  നിലവിൽ മോഹൻലാലിനെ നായകനാക്കി നേര് എന്ന ചിത്രത്തിന്‍റെ ഷൂട്ടിലാണ് ജീത്തു ജോസഫ്. ഈ ചിത്രം പൂർത്തിയാക്കിയ ശേഷം ഉടൻ തന്നെ നുണക്കുഴിയുടെ ചിത്രീകരണം തുടങ്ങും. പ്രമുഖ നിർമാണ കമ്പനിയായ സരിഗമയും ജീത്തു ജോസഫിന്‍റെ വിന്‍റേജ് ഫിലിമും ചേർന്നൊരുക്കുന്ന ചിത്രത്തിൽ ഗ്രേസ് ആന്‍റണി മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. സിദ്ധിക്ക്, മനോജ്.കെ.ജയൻ, ബെെജു, അജു വർഗീസ്, സെെജു കുറുപ്പ്, ബിനു പപ്പു, പ്രമോദ് വെളിയനാട്, അസീസ് നെടുമങ്ങാട് എന്നിവരും ചിത്രത്തിൽ അഭിന‌ിക്കുന്നു. ജീത്തു ജോസഫ് ചിത്രമായ ട്വൽത്ത് മാൻ, കൂമൻ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ…

Read More

ബസിലാണ് പോയത്, ഓട്ടോയിൽ പോകാൻ പൈസയില്ലായിരുന്നു; തുറന്ന് പറഞ്ഞ് കനി

ഈ രാജ്യവും ഭരണഘടനയും അനുവദിച്ചു തരുന്ന സ്വാതന്ത്ര്യമുണ്ടല്ലോ. അവിടെ ഞാന്‍ എന്‍റെ ഇഷ്ടം പറയുന്നു. ഇത് ഞാന്‍ പറയുന്നതുകൊണ്ട് ഇവിടെ എന്തെങ്കിലും ഇംപാക്ട് ഉണ്ടാക്കുമെന്നോ അല്ലെങ്കില്‍ ചിലര്‍ക്ക് ദേഷ്യം വരുമെന്നോ ഒന്നും ഞാന്‍ ആലോചിക്കുന്നില്ല. അതേസമയം ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ മറ്റുള്ളവരെ ദേഷ്യപ്പെടുത്തുന്നതായി ഞാന്‍ മനസിലാക്കുന്നുണ്ട്. ഞാന്‍ ആദ്യമായി മുണ്ടുടുത്ത് പോയപ്പോള്‍ ഉള്ളൂരും പാളയത്തുമൊക്കെയുള്ള ചില ചെക്കന്‍മാര്‍ കൂവുന്നുണ്ടായിരുന്നു. ബസിലാണ് ഞാന്‍ പോകുന്നത്. ഓട്ടോയ്ക്ക് പോകാന്‍ പൈസ പോലുമില്ല. അവര്‍ ശരിക്കും എന്നെ നോക്കി കൂവി. -കനി കുസൃതി

Read More

നേരിട്ട ജാതീയത പറയാന്‍ ഏഴ് മാസം; മന്ത്രിയുടെ പ്രതികരണം പാതി ബുദ്ധിയില്ലായ്മയും പാതി നിവൃത്തിയില്ലായ്മയുമാണെന്ന് ഹരീഷ് പേരടി

ക്ഷേത്രത്തില്‍ തനിക്കു നേരെയുണ്ടായ ജാതീയത പറയാന്‍ ദേവസ്വം മന്ത്രിക്ക് ഏഴ് മാസം സമയമെടുത്തതിനെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. ജാതിയത നേരിട്ട ദേവസ്വം മന്ത്രിക്ക് അത് പുരോഗമന കേരളത്തോട് പറയാന്‍ ഏഴുമാസം. ബുദ്ധിയുള്ളവര്‍ ഈ വിഷയത്തോട് പ്രതികരിക്കുക ഇനിയും ഏഴുമാസം കഴിഞ്ഞ് മാത്രമാണ്. എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്‌ മന്ത്രിയുടെ ഈ പ്രതികരണം തന്നെ പാതി ബുദ്ധിയില്ലായമയും പാതി നിവൃത്തിയില്ലായമയുമാണ് എന്നാണ് ഹരീഷ് പേരടി പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് തനിക്ക് ജാതി വിവേചനം നേരിടേണ്ടി വന്നതിനെക്കുറിച്ച് മന്ത്രി കെ രാധാകൃഷ്ണന്‍ പൊതുവേദിയില്‍ തുറന്ന് പറഞ്ഞത്. ഈ സമീപനത്തിന് അതേ വേദിയില്‍ തന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി വ്യക്തമാക്കിയിരുന്നു.      

Read More

പ്രൊപ്പോസലുകൾ വേണ്ട; ലക്ഷ്മി മേനോൻ

പത്തു വർഷത്തെ സിനിമാ കരിയറിൽനിന്ന് ഒരുപാട് പഠിച്ചു. വീഴ്ചകളും ഉയർച്ചകളും ഉണ്ടാകും. വർക്കിൽ 100 ശതമാനം നൽകണം. താരം എന്നതിനപ്പുറം സാധാരണക്കാരിയായാണ് ഞാനെപ്പോഴും പെരുമാറാറുള്ളത്. മാതാപിതാക്കളാണ് അങ്ങനെ പഠിപ്പിച്ചത്. ഇനിയും മെച്ചപ്പെടാനുണ്ടെന്ന ചിന്ത എപ്പോഴും വേണം. സിനിമാ ലോകത്തുനിന്നു പ്രണയാഭ്യർത്ഥനകൾ വന്നിട്ടില്ല. എനിക്ക് പ്രൊപ്പോസലുകൾ വേണ്ട. ജീവിതത്തിൽ സമാധാനമുണ്ട്. ജീവിതം നന്നായി പോകുന്നുണ്ട്. അത് മതി. ഒരാളെ ഇഷ്ടപ്പെട്ടാൽ താൻ തുറന്ന് പറയും. മുമ്പ് അങ്ങനെ പറഞ്ഞിട്ടുണ്ട്. പാണ്ഡ്യനാട് എന്ന സിനിമ ചെയ്യുമ്പോൾ വളരെ ചെറിയ കുട്ടിയായിരുന്നു. സാരിയെല്ലാം ധരിക്കുമ്പോൾ എനിക്കിത് വേണ്ട എന്നൊക്കെ പറയും. ആളുകൾ കരുതിയത് ഞാൻ വലിയൊരു പെൺകുട്ടിയാണെന്നാണ്. -ലക്ഷ്മി മേനോൻ

Read More

വിവാഹം നടക്കേണ്ട സമയത്ത് നടക്കും; പ്രതികരണവുമായി കീർത്തി

തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് മലയാളിയായ കീർത്തി സുരേഷ്. നിരന്തരം ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിക്കുന്ന നായിക കൂടിയാണ് കീർത്തി. കീർത്തിയുടെ വിവാഹം സംബന്ധിച്ച ഗോസിപ്പുകളാണ് കഴിഞ്ഞ കുറച്ചുനാളുകളായി തെന്നിന്ത്യൻ സിനിമാ ലോകത്ത് സംസാരവിഷയം. കഴിഞ്ഞ ദിവസങ്ങളിൽ അത്തരത്തില്‍ പ്രചരിച്ച വലിയ ഗോസിപ്പുകളിലൊന്നായിരുന്നു സംഗീത സംവിധായകനായ അനിരുദ്ധും കീര്‍ത്തി സുരേഷും വിവാഹം കഴിക്കാന്‍ പോകുന്നുവെന്നത്. കീര്‍ത്തിയും അനിരുദ്ധും പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്നും നേരത്തെ യും ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത അധികം വൈകാതെ കെട്ടടങ്ങുകയുണ്ടായി. പിന്നീട് ഇപ്പോൾ ഈ ഗോസിപ്പ് വീണ്ടും തലപൊക്കിയിരിക്കുകയാണ്. ജവാൻ സിനിമയിലൂടെ അനിരുദ്ധ് ബോളിവുഡിലടക്കം തിളങ്ങി നിൽക്കുന്ന സമയത്താണ് സോഷ്യൽ മീഡിയയിൽ വിവാഹ വാർത്ത വൈറലാകുന്നത്. എന്നാൽ ഇതുവരെ ഇക്കാര്യത്തിൽ ഒരു പ്രതികരണം നടത്താൻ അനിരുദ്ധ് തയാറായിട്ടില്ല. എന്നാലിപ്പോൾ ഈ വിഷയത്തിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് കീർത്തി സുരേഷ്. താനും അനിരുദ്ധും വിവാഹിതരാവുന്നു…

Read More

നമ്മൾ വിചാരിക്കുന്നത് പോലെയല്ലല്ലോ കാര്യങ്ങൾ സിംഗിൾ ആയി നിൽക്കാനാണ് താൽപര്യം; കൃഷ്ണ പ്രഭ

ഈ ഫീൽഡിൽ ഇത്രയും കാലം നിൽക്കാൻ പറ്റുന്നത് വലിയൊരു കാര്യമാണ്. എന്നോട് ഇങ്ങനത്തെ കഥാപാത്രങ്ങൾ ചെയ്താൽ മതിയെന്ന് പറയാനൊന്നും ആരും ഉണ്ടായിട്ടില്ല. എല്ലാവരുമായും നല്ല ബന്ധമാണെങ്കിലും ഒരു ഗോഡ്ഫാദർ ഒന്നും ഉണ്ടായിട്ടില്ല. അതില്ലാതെ ഇത്രയും കാലം നിൽക്കാൻ കഴിയുമെന്ന് തെളിയിച്ചവരാണ് ഞങ്ങൾ ചിലർ. അങ്ങനെ നിൽക്കാൻ കഴിഞ്ഞത് വലിയൊരു കാര്യമാണ്. എന്‍റെ ആഗ്രഹം മരണം വരെ ഈ ഫീൽഡിൽ നിൽക്കുക എന്നതുതന്നെയാണ്. ഞാൻ ഇപ്പോഴും കല്യാണം കഴിച്ചിട്ടില്ല. ഇനിയും സിംഗിൾ ആയിതന്നെ നിൽക്കാനാണ് എനിക്ക് താൽപര്യം. അതിന് പ്രധാന കാരണം എന്‍റെ പ്രധാന ഫോക്കസ് ഈ കലയിൽ ആണെന്നതാണ്. അതിലൊരു ഡിസ്ട്രക്ഷൻ വരരുതെന്ന് കരുതിയിട്ടാണ് കല്യാണത്തിലേക്ക് ഒന്നും ഞാൻ പോകാത്തത്. പിന്നെ നമ്മൾ വിചാരിക്കുന്നത് പോലെയല്ലല്ലോ കാര്യങ്ങൾ പോവുക. എന്നാലും കഴിവതും സിംഗിളായി തന്നെ നിൽക്കാനാണ് ആഗ്രഹം. 

Read More

ഇരുപത് കൊല്ലമെടുത്തു ഞാൻ ഒന്ന് ഇരിക്കാൻ; ചിലർക്ക് പ്രശ്നം എന്‍റെ ജാതിയെന്ന് വിനായകൻ

ജയിലർ സിനിമ ഇത്രയൊരു സ്പേസിലെത്തുമെന്ന് കരുതിയില്ല. എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയൊരു ഹിറ്റാണ്. ഇതൊക്കെ ഒരു ഭാഗ്യം ആണ്. സംവിധായകൻ നെൽസണും പടം കണ്ട ജനവും ഹാപ്പിയാണ്. 20 കൊല്ലമെടുത്തു ഞാൻ ഒന്ന് ഇരിക്കാൻ. രാജീവിന്‍റെ കമ്മട്ടിപ്പാടത്തോട് കൂടിയാണ് ഞാൻ ഒന്ന് ഇരുന്നത്. ഇല്ലെങ്കിൽ ഇപ്പോഴും ഞാൻ ജൂണിയർ ആർട്ടിസ്റ്റ് ആയി നിൽക്കേണ്ടി വന്നേനെ. ജയിലറിലെ വര്‍മന്‍ എന്ന കഥാപാത്രം ഒരു വര്‍ഷക്കാലത്തോളം ഹോള്‍ഡ് ചെയ്തു. ഇത്രയും കാലം താന്‍ മുഴുകിയ മറ്റൊരു കഥാപാത്രം ഇല്ല. എനിക്ക് സീറ്റ് കിട്ടുന്നതിൽ അതൃപ്തിയുള്ള ചിലർ കാണും. അവർക്ക് ചിലപ്പോൾ എന്‍റെ നിറമാകും പ്രശ്നം, ചിലപ്പോൾ ജാതിയായിരിക്കാം. എനിക്ക് കാശ് ഇത്രയും കിട്ടിയിട്ടും അത് ചിലർക്ക് അംഗീകരിക്കാൻ പറ്റിയിട്ടില്ല. ജയലറിലെ എന്‍റെ പ്രതിഫലം 35 ലക്ഷം രൂപയൊന്നുമല്ല. പ്രൊഡ്യൂസര്‍ കേള്‍ക്കേണ്ട, അതൊക്കെ നുണയാണ്. ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടി കിട്ടിയിട്ടുണ്ട്. എനിക്കിത്രയൊക്കെ…

Read More

മലൈക്കോട്ടെ വാലിബന്‍ ജനുവരി 25ന്; ഫാന്‍സ് ഷോ ബുക്കിംഗുമായി ആരാധകര്‍

കോഴിക്കോട്: മോഹൻലാൽ ചിത്രം മലൈക്കോട്ടെ വാലിബന്‍റെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചതിനു പിന്നാലെ ഫാന്‍സുകാര്‍ ആവേശത്തില്‍. ചിത്രം ജനവരി 25ന് എത്താനിരിക്കെ മണ്ണാര്‍ക്കാട് ഫാന്‍സ് ഷോ ടിക്കറ്റ് ബുക്കിംഗും ആരംഭിച്ചു. ഇന്നലെ വൈകിട്ടാണ് ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന വാലിബന്‍ സിനിമയുടെ ആദ്യ ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തിറക്കിയത്. മിനുട്ടുകള്‍ കൊണ്ട് പോസ്റ്റര്‍ വൈറലാകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് തിയറ്ററുകളില്‍ ഫാന്‍സ് ഷോ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലേക്ക് ഫാന്‍സുകാര്‍ എത്തിയത്.

Read More

കുട്ടിക്കാലത്ത് തനിക്കുണ്ടായ ബോഡി ഇമേജ് പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് സംസാരിച്ച് വിദ്യ ബാലൻ

ബോളിവുഡിലെ സൂപ്പർ നായികമാരിൽ ഒരാളാണ് വിദ്യ ബാലൻ. ദേശീയ പുരസ്കാരമടക്കം നേടി തിളങ്ങി നിൽക്കുകയാണ് നടി. തന്‍റെ വ്യക്തിത്വംകൊണ്ടും ശ്രദ്ധ നേടിയിട്ടുള്ള ആളാണ് വിദ്യ ബാലൻ. ബോളിവുഡിലെ ഗ്ലാമറസ് ലോകത്ത് തന്‍റേതായ ഇടം കണ്ടെത്തുക എന്നത് വിദ്യ ബാലനെ സംബന്ധിച്ച് എളുപ്പമായിരുന്നില്ല. ബോ‍ഡി പോസിറ്റിവിറ്റിയെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന വിദ്യ ശരീരഭാരത്തിന്‍റെ പേരിൽ സിനിമാലോകത്ത് താൻ നേരിട്ട പ്രശ്നങ്ങളെക്കുറിച്ചും പരിഹാസങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ കുട്ടിക്കാലത്ത് തനിക്കുണ്ടായിട്ടുള്ള ബോഡി ഇമേജ് പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് വിദ്യ ബാലൻ. എന്‍റെ ശരീരഭാരത്തെക്കുറിച്ചുള്ള അമ്മയുടെ ആശങ്കകൾ നേരത്തെതന്നെ ഡയറ്റിംഗിലേക്കും വ്യായാമം ചെയ്യുന്നതിലേക്കും എന്നെ കൊണ്ടെത്തിച്ചു. അത് ശരീരവുമായി എനിക്കുള്ള ബന്ധത്തെ സ്വാധീനിച്ചു. ഞാനൊരു തടിച്ച പെൺകുട്ടിയാകുമെന്ന ഭയം അമ്മയ്ക്ക് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ വലുതാകുമ്പോൾ വണ്ണം വയ്ക്കാതിരിക്കാൻ അമ്മ പലതും ചെയ്യുമായിരുന്നു. ശരീരഭാരത്തിന്‍റെ പേരിൽ അമ്മ അനുഭവിച്ചത് പോലുള്ള പ്രശ്നങ്ങൾ എനിക്കും നേരിടേണ്ടി…

Read More

മമ്മൂക്കയുടെ മാര്‍ഗനിര്‍ദേശവും പിന്തുണയും എന്‍റെ സ്വന്തം പരിമിതികള്‍ മറികടക്കാന്‍ സഹായിച്ചു ;സിദ്ധാര്‍ത്ഥ് ഭരതന്‍

മമ്മൂട്ടിക്കൊപ്പം അഭിനയിക്കുക എന്നത് വെല്ലുവിളി ആയിരുന്നു എന്ന് സംവിധായകനും നടനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍. മമ്മൂക്കയ്ക്കൊപ്പം ബ്രഹ്മയുഗം എന്ന ചിത്രത്തിലെ സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്നത് ഒരു ബഹുമതിയും വെല്ലുവിളിയും ആയിരുന്നു.  അദ്ദേഹത്തിന്‍റെ നിലവാരമുള്ള ഒരാളോടൊപ്പം അഭിനയിക്കുന്നത് ഭയങ്കരമായിരുന്നു, പക്ഷേ അതിശയകരമെന്നു പറയട്ടെ, അദ്ദേഹം അത് അനായാസമാക്കി. മമ്മൂക്കയുടെ മാര്‍ഗനിര്‍ദേശവും പിന്തുണയും എന്‍റെ സ്വന്തം പരിമിതികള്‍ മറികടക്കാന്‍ എന്നെ സഹായിച്ചു, അദ്ദേഹത്തിന്റെ പ്രൊഫഷണലിസവും അദ്ദേഹത്തിന്റെ കരകൗശലത്തോടുള്ള അര്‍പ്പണബോധവും നിരീക്ഷിച്ചതില്‍ നിന്ന് ഞാന്‍ വളരെയധികം പഠിച്ചു. നിങ്ങള്‍ ശരിക്കും ഒരു ഇതിഹാസമാണ്, ഈ അവിശ്വസനീയമായ സിനിമയുടെ ഈ യാത്രയില്‍ നിങ്ങളോടൊപ്പം കടന്നുവന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. നിങ്ങളുടെ സ്നേഹത്തിന്‍റെ ആശ്ലേഷം എപ്പോഴും വിലമതിക്കപ്പെടും, എന്‍റെ സ്വന്തം കരവിരുതില്‍ മഹത്വത്തിനായി പരിശ്രമിക്കാന്‍ എന്നെ പ്രചോദിപ്പിക്കുന്ന ഒരു നിമിഷം. എന്നാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നമ്മള്‍ എന്ന ചിത്രത്തിലൂടെ ആണ് സിദ്ധാര്‍ത്ഥ് ആദ്യമായി വെള്ളിത്തിരയില്‍…

Read More