തിരുവനന്തപുരം: പളുങ്ക്, ഭ്രമരം, മായാവി, ചോട്ടാ മുംബൈ തുടങ്ങി മലയാളത്തിലെ സൂപ്പർഹിറ്റ് സിനിമകളിലൂടെ ബാലതാരമായെത്തി പ്രേക്ഷകഹൃദയത്തിലിടം നേടിയ ടോണി സിജിമോൻ നായകവേഷത്തിലേക്കു ചുവടുവയ്ക്കുന്നു. ടോണി നായകനാവുന്ന ആദ്യ ചിത്രം ’വെള്ളരിക്കാപ്പട്ടണം’ 23 ന് റീലിസ് ചെയ്യും. നവാഗത സംവിധായകൻ മനീഷ് കുറുപ്പാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മംഗലേശരി മൂവീസിന്റെ ബാനറിൽ മോഹൻ കെ. കുറുപ്പാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയം ചർച്ച ചെയ്യുന്ന സിനിമയിലൂടെ നായകനിരയിലേക്ക് ചുവടുവയ്ക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ടോണി സിജിമോൻ പറഞ്ഞു. ഒന്നിനോടും താത്പര്യമില്ലാതെ അലസമായി ജീവിതം തള്ളിനീക്കുന്ന പുത്തൻ തലമുറയ്ക്ക് ഒരു പുതിയ ദിശാബോധം നൽകുന്ന സിനിമയാണ് വെള്ളരിക്കാപ്പട്ടണം. നമുക്കു ചുറ്റുമുള്ള ജീവിത സാധ്യതകളെ പ്രയോജനപ്പെടുത്തി മുന്നേറിയാൽ ഏതൊരു പരാജിതന്റെയും ജീവിതം വിജയിക്കുമെന്നാണ് ഈ ചിത്രം സൂചിപ്പിക്കുന്നത്. ചാനൽ ഷോകളിൽ ബാലതാരമായി തിളങ്ങിയ ഈ കൊച്ചുമിടുക്കനെ മമ്മൂട്ടി ചിത്രമായ പളുങ്കിലൂടെ…
Read MoreCategory: Movies
പ്രസക്തിയില്ലാത്ത ചോദ്യങ്ങൾ ആവർത്തിച്ച് ചോദിക്കുന്നതിൽ അർഥമില്ലെന്ന് നിഖില വിമൽ
ചില അഭിനേതാക്കളോടൊപ്പമുള്ള എക്സ്പീരിയൻസ് എങ്ങനെയുണ്ടായിരുന്നു എന്ന ചോദ്യം ആവർത്തിച്ച് ചോദിക്കാറുണ്ട്. അഭിനേതാക്കളുമായുള്ള അനുഭവങ്ങളെക്കുറിച്ച് ഏപ്പോഴും ചോദിക്കുന്നതിൽ അർഥമില്ല. അത് മടുപ്പിക്കുന്നതാണ്. അഭിമുഖങ്ങളിൽ ഏറ്റവും വെറുപ്പ് തോന്നുന്നത് ഇത്തരം ചോദ്യങ്ങളാണ്. കംഫർട്ടബിളായത് കൊണ്ടാണ് എല്ലാവരും വർക്ക് ചെയ്തിട്ടുണ്ടായിരിക്കുക. ഇനി ആർക്കെങ്കിലും ഏതെങ്കിലും ആർട്ടിസ്റ്റിനൊപ്പം കംഫർട്ടബിളല്ല എങ്കിൽ അത് ആരും പരസ്യമായി പറയില്ല. അപ്പോൾ പിന്നെ അത്തരം ചോദ്യങ്ങൾക്ക് പ്രസക്തിയില്ല. ആസിഫ് അലിക്കും റോഷനുമൊപ്പം വർക്ക് ചെയ്ത എക്സ്പീരിയൻസിനെ കുറിച്ച് എന്നോട് ചോദിക്കും. എന്നാൽ നിഖിലയോടൊപ്പം വർക്ക് ചെയ്ത എക്സ്പീരിയൻസിനെ കുറിച്ച് അവരോട് ചോദിക്കണമെന്നില്ല. ഞാനും മമ്മൂക്കയും പടം ചെയ്തപ്പോൾ ആരും മമ്മൂക്കയോട് നിഖില വിമലിനൊപ്പം വർക്ക് ചെയ്തപ്പോഴുള്ള എക്സ്പീരിയൻസ് എങ്ങനെയുണ്ടായിരുന്നുവെന്ന് ചോദിച്ചില്ല. –നിഖില വിമൽ
Read Moreചില നിയോഗങ്ങള്‍ നമ്മളെ തേടി എത്തുമെന്ന് ഉണ്ണി മുകുന്ദൻ
ചില നിയോഗങ്ങള്‍ അങ്ങനെ ആണ്. നമ്മളെ തേടി എത്തും. ഗുജറാത്തില്‍ നിന്ന് സിനിമാ മോഹവുമായി കേരളത്തില്‍ എത്തിയ കാലം മുതല്‍ തുടങ്ങിയതാണ് ഞാനും അകമല ധര്‍മ്മ ശാസ്താ ക്ഷേത്രവും തമ്മിലുള്ള ബന്ധം, . മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഞാനും അയ്യനും തമ്മിലുള്ള ബന്ധം. തൃശൂരില്‍ നിന്ന് ഷൊര്‍ണൂരില്‍ എന്റെ അമ്മാവന്റെ വീട്ടിലേക്കുള്ള യാത്രയിലാണ് ഞാന്‍ ഇവിടെ ദര്‍ശനം തുടങ്ങിയത്. കഴിഞ്ഞ 15 വര്‍ഷമായി അത് തുടരുന്നു. ആദ്യ കാലങ്ങളില്‍ ബസില്‍ യാത്ര ചെയ്യുമ്പോള്‍ ബസിനുള്ളില്‍ നിന്ന് പ്രാര്‍ഥിക്കുമായിരുന്നു. ഞാന്‍ ആദ്യം വരുമ്പോള്‍ ഒരു പ്രതിഷ്ഠ മാത്രം ആണ് ഉണ്ടായിരുന്നത്. എന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ദുഃഖങ്ങളും എല്ലാം പങ്കുവച്ചിരുന്നത് ഇവിടെയാണ്. കാലക്രമേണ ഇത് വലിയ ക്ഷേത്രമായി മാറി. എന്റെ അയ്യനോടൊപ്പം ഞാനും വളര്‍ന്നു. എന്റെ യാത്ര അതുവഴി ബസില്‍ നിന്നു പിന്നീട് ബൈക്കിലും കാറിലും ഒക്കെ ആയി മാറി.…
Read Moreനടീ നടന്മാരുടെ ശമ്പളത്തിൽ ഈക്വാളിറ്റി വേണം; പലരും പറയുന്നതിന്റെ കോൺസപ്റ്റ് മനസിലാകുന്നില്ലെന്ന് ആസിഫ് അലി
ഇത് വളരെ സിംപിൾ ആയിട്ടുള്ള കാര്യമാണ്. നിഖിലയെ വച്ചു ചെയ്ത സിനിമകളെല്ലാം ഹിറ്റാണ്. നിഖില ഡേറ്റ് കൊടുത്താൽ ആ സിനിമയുടെ ബിസിനസ് ഈസിയായി നടക്കും. അങ്ങനൊരു സാഹചര്യം വരുമ്പോൾ നിഖില എന്നേക്കാളും റോഷനേഷക്കാളും കൂടുതൽ സാലറി മേടിക്കും. അപ്പോൾ ഞാൻ പോയി നിഖിലയ്ക്ക് ഇത്രയും സാലറിയില്ലേ? എനിക്കും അത്ര തന്നെ വേണമെന്നു പറയുന്നതിൽ അർഥമില്ല. കാരണം നിഖിലയാണ് ആ സിനിമ ബിസിനസ് ചെയ്യുന്നത്. നിഖിലയുടെ ഡേറ്റ്സിന് അനുസരിച്ചാണ് ആ സിനിമ ഷൂട്ട് ചെയ്യുന്നത്. ഞാനും നയൻതാരയും ഒരുമിച്ച് ഒരു സിനിമ ചെയ്താൽ പ്രതിഫലം കൂടുതൽ നയൻതാരയ്ക്ക് ആയിരിക്കും. കാരണം അവരെ വച്ച് മലയാളത്തിലും തമിഴിലും തെലുങ്കിലും ചിലപ്പോൾ ഹിന്ദിയിൽ വരെ ആ സിനിമയുടെ ബിസിനസ് നടക്കും. ആ ഒരു മാർക്കറ്റാണ് അവരുടെ ശമ്പളം. അതുകൊണ്ടാണ് അവർ തന്റെ ശമ്പളം എത്രയായിരിക്കണമെന്നു തീരുമാനിക്കുന്നത്. അതുകൊണ്ടുതന്നെ സിനിമയിലെ നടീ നടന്മാരുടെ…
Read Moreഎന്നും സിനിമകൾ ഉണ്ടാകും, എന്നും അഭിനയിച്ചുകൊണ്ടിരിക്കും എന്നാണ് കരുതിയിരുന്നതെന്ന് ശങ്കർ
എനിക്ക് പ്ലാനിംഗ് ഉണ്ടായിരുന്നില്ല. അതിന് കാരണം, ഞാൻ ഡെയിലി അഭിനയിച്ചുകൊണ്ടിരുന്ന ആളായിരുന്നു. പത്തു പതിനാല് വർഷം അത് ചെയ്തു. 88- ൽ മലയാളത്തിൽ നിന്നു മാറി ഞാൻ തമിഴിലേക്ക് പോയി. നാലഞ്ച് സിനിമകൾ അവിടെ ചെയ്തു. വീണ്ടും ഇവിടെ വന്നു ചെയ്തു. അങ്ങനെ ആയപ്പോൾ സമയം ഉണ്ടായിരുന്നില്ല. കരിയർ പ്ലാൻ ചെയ്തൊന്നുമില്ല. പ്ലാൻ ചെയ്യണമായിരുന്നു. ഇന്നത്തെ യുവ നടൻമാർ എല്ലാവരും പ്ലാൻ ചെയ്ത്, ഏത് സിനിമ ചെയ്യണം, ഏത് സബ്ജക്ട് ചെയ്യണം എങ്ങനെ ചെയ്യണം എന്നെല്ലാം നോക്കുന്നുണ്ട്. നമ്മൾ ഒരിക്കലും സിനിമയിൽ നിന്ന് പോകുമെന്നൊന്നും വിചാരിച്ചിട്ടില്ല. കുറച്ചു കാലം ഇടവേളയെടുക്കുമെന്നോ, ബ്രേക്ക് എടുത്തുപോകുമെന്നോ ഒന്നും വിചാരിച്ചിട്ടില്ല. എന്നും സിനിമകൾ ഉണ്ടാകും. എന്നും അഭിനയിച്ചുകൊണ്ടിരിക്കും എന്നാണ് കരുതിയിരുന്നത്. വളരെ തിരക്കായി അഭിനയിച്ചു കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. 90 കൾക്ക് ശേഷമാകും ഈ പ്ലാനിംഗ് ഒക്കെ വന്നത്. കാരണം നസീർ…
Read Moreതിരിച്ചുവരവ് എന്ന വാക്കിനോട് യോജിക്കുന്നില്ല, കരിയറിൽ സംഭവിച്ച അപ്സ് ആൻഡ് ഡൗണെന്ന് സിബി മലയിൽ
ഞാൻ എവിടേയും പോയിട്ടൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് തിരിച്ചുവരവ് എന്ന വാക്കിനോട് യോജിക്കുന്നില്ല. മാത്രമല്ല എല്ലാവർക്കും കരിയറിൽ സംഭവിച്ച അപ്സ് ആൻഡ് ഡൗണുകൾ എനിക്കും സംഭവിച്ചിട്ടുണ്ടെന്ന് മാത്രം. രഞ്ജിത്തിനൊപ്പം ചെയ്ത ആദ്യ സിനിമ മായാമയൂരമനാണ്. അന്ന് രഞ്ജിത്ത് കഥ പറഞ്ഞപ്പോൾ ഞങ്ങളെ ആകർഷിച്ചത് മോഹൻലാലിന്റെ ഡബിൾ റോൾ തന്നെയായിരുന്നു. പക്ഷെ തിയറ്ററിൽ എന്തുകൊണ്ടോ വലിയ വിജയമായില്ലെന്ന് മാത്രം. എല്ലാത്തരം സിനിമകളും ചെയ്യണമെന്ന് തന്നെയാണ് ആഗ്രഹം. അതിനുവേണ്ടിയാണ് ശ്രമിക്കുന്നതും. എല്ലാം പരീക്ഷിക്കാൻ താൽപര്യമാണ്. അങ്ങനെയാണ് ഉസ്താദ് ചെയ്തത്. പേഴ്സണലി എനിക്ക് ഇമോഷണൽ ഡ്രാമ സിനിമകൾ ചെയ്യാനാണ് താത്പര്യം.
Read More“നമുക്ക് ചുംബിച്ചാലോ’… ആരാധകന്റെ ചോദ്യത്തിന് ജാൻവിയുടെ കിടിലൻ മറുപടി
നടി ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും മൂത്തമകളാണ് ജാന്‍വി കപൂര്‍. മാതാപിതാക്കള്‍ക്ക് പിന്നാലെ ജാന്‍വിയും സിനിമയിലേക്ക് എത്തുകയായിരുന്നു. ഇപ്പോള്‍ ബോളിവുഡിലെ അറിയപ്പെടുന്ന മുന്‍നിര നടിമാരില്‍ ഒരാളായി വളര്‍ന്നിരിക്കുകയാണ് താരപുത്രി.ഇപ്പോഴിതാ കൈനിറയെ സിനിമകളുമായി തിരക്കിലാണ് നടി. ഇതിനിടയില്‍ ആരാധകരുമായി കിടിലനൊരു സംഭാഷണത്തിന് സമയം കണ്ടെത്തിയിരിക്കുകയാണ് താരപുത്രി. ആരാധകരിൽ ലഭിച്ച ചോദ്യങ്ങൾക്കെല്ലാം മാസ് മറുപടി നൽകിയതിന്റെ പേരിലാണ് ജാൻവി ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. സിനിമയുടെ ഇടവേളകളിലും അല്ലാതെയും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണ് ജാന്‍വി കപൂര്‍. പുതിയ ഫോട്ടോഷൂട്ട് പങ്കുവയ്ക്കുന്നതിനൊപ്പം ഇടയ്ക്ക് ആരാധകരുമായി സംവദിക്കാറുമുണ്ട് നടി. ഏറ്റവും പുതിയതായി ഇന്‍സ്റ്റാഗ്രാമിലെ ക്യൂ ആന്‍ഡ് ഏ എന്ന സെക്ഷന്‍ നടി പങ്കുവെച്ചിരുന്നു. ആരാധകര്‍ക്ക് നടിയോട് എന്ത് വേണമെങ്കിലും ചോദിക്കാനുള്ള അവസരമാണിത്. പലരും രസകരമായ ചോദ്യങ്ങളുമായി വന്നപ്പോള്‍ മറ്റ് ചിലര്‍ വിമര്‍ശിക്കുകയാണ് ചെയ്തത്. തന്നെ ആകര്‍ഷിച്ച ഒത്തിരി ചോദ്യങ്ങള്‍ക്കും ജാന്‍വി ഉത്തരം കൊടുത്തിരുന്നു. അതിലൊരു…
Read Moreവിനയന് എന്ന പേരു പറയാന്‍ പാടില്ലെന്ന ഒരു നിയമം മലയാള സിനിമയില്‍ പൊതുവേയുണ്ട്..! മാല പാർവതി പറയുന്നു…
പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയെ അഭിനന്ദിച്ചുകൊണ്ട് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. ഇരുന്നൂറിലേറെ ആളുകള്‍ അത് ഷെയർ ചെയ്തിട്ടുണ്ട്. നാളെ അതിന്റെ പ്രത്യാഘാതങ്ങള്‍ എനിക്കും ഉണ്ടാവും. പക്ഷേ എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞു. വിനയന് എന്ന പേരു പറയാന്‍ പാടില്ലെന്ന ഒരു നിയമം മലയാള സിനിമയില്‍ പൊതുവേയുണ്ട്. അദ്ദേഹത്തിന്റെ കുഴപ്പം കൊണ്ടാണോ എന്നൊന്നും എനിക്ക് അറിയില്ല. ഗ്രൂപ്പ് വഴക്കുകള്‍ എന്തായാലും ഒരാളെ ജോലി എടുക്കാന്‍ അനുവദിക്കാതിരിക്കിരുന്നത്. ഇദ്ദേഹം പ്രവർത്തിക്കാന്‍ പാടില്ലെന്ന് അനൗദ്യോഗികമായി ബാന്‍ വയ്ക്കുന്നതിന് എതിരേയാണ് ഞാന്‍ സംസാരിക്കുന്നത്. അത് എല്ലാവരും അനുഭവിക്കുന്ന കാര്യമാണ്. ഒരു കാര്യം സംസാരിച്ച് കഴിഞ്ഞാല്‍ അപ്പോള്‍ ബാന്‍. അത് അങ്ങനെയല്ലല്ലോ വേണ്ടത്. -മാല പാർവതി
Read Moreഒരുപാട് സങ്കടപ്പെടുത്തി! തുറന്നുപറഞ്ഞ് മഞ്ജു വാര്യര്‍
എനിക്ക് കുട്ടിക്കാലത്ത് തന്നെ സിനിമകള്‍ കാണാന്‍ അവസരമുണ്ടായിരുന്നു. കണ്ടതാണെങ്കിലും വീണ്ടും അതേ സിനിമ കാണുന്ന ശീലമുണ്ടായിരുന്നു എനിക്ക്. എല്ലാ ശനിയും ഞായറും സിനിമ കണ്ടിരിക്കണമെന്നുള്ളത് തങ്ങളുടെ വീട്ടിലെ നിയമമായിരുന്നു. ഞാന്‍ സിനിമയിലേക്ക് വരുന്നു എന്നറിഞ്ഞപ്പോള്‍ ഏറെ സന്തോഷിച്ചത് അച്ഛന്റെ ചേട്ടനായിരുന്നു. അദ്ദേഹത്തിന് മക്കളുണ്ടായിരുന്നില്ല. നൃത്തവും സിനിമയുമൊക്കെ ഏറെയിഷ്ടമാണ്. ഞാന്‍ ആദ്യ സിനിമയില്‍ അഭിനയിക്കാനായി യാത്ര പുറപ്പെടുന്ന സമയത്താണ് വല്യച്ഛന് മരിച്ചുവെന്ന വിവരം വന്നത്. അത് ഒരുപാട് സങ്കടപ്പെടുത്തി. എപ്പോഴും ചിരിച്ച മുഖത്തോടെ കാണുന്ന എന്റെ ഈ സ്വഭാവത്തിന് പിന്നില്‍ മറ്റുള്ളവരില്‍ നിന്നുമുള്ള പ്രചോദനമല്ല. താന്‍ ഇങ്ങനെ ആയത് കൊണ്ടാണ്. അതേസമയം ഞാനും എല്ലാവരേയും പോലെ അപ്സെറ്റ് ആകാറുണ്ട്. ചില സമയത്ത് പുറമെ കാണിക്കാറുണ്ട്. -മഞ്ജു വാര്യർ
Read Moreപൊന്നിയിൻ സെൽവന്റെ ആഘോഷരാവ്; പൃഥ്വിരാജിന്റെ ശബ്ദത്തിൽ രജനിയും കമലും റീലീസ് ചെയ്ത ട്രെയ്ലർ വമ്പൻ ഹിറ്റ്!
കഴിഞ്ഞ ചൊവ്വാഴ്ച ചെന്നൈയിൽ സിനിമാക്കാർക്കും സിനിമാ പ്രേമികൾക്കും അക്ഷരാർഥത്തിൽ ഉത്സവ രാവായിരുന്നു. താരങ്ങൾ വിണ്ണിലേക്ക് ഇറങ്ങി വന്ന ആഘോഷ രാവ് ! ആയിരക്കണക്കിന് ആരാധകരുടെ സാന്നിധ്യത്തിൽ ചെന്നൈ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന, മണിരത്നം അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ ശെൽവന്റെ ട്രെയ്ലർ- ഓഡിയോ ലോഞ്ചാണ് ഉത്സവ പ്രതീതി തീർത്തത്. സിനിമ പോലെ ഈ ചടങ്ങും ബ്രഹ്മാണ്ഡം തന്നെയായിരുന്നു. ചടങ്ങിൽ നിർമാതാവ് ലൈക്കാ പ്രൊഡക്ഷൻസിന്റെ സാരഥി സുഭാസ്കരൻ, സംവിധായകൻ മണിരത്നം, സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ, ഛായഗ്രാഹകൻ രവി വർമൻ, ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ വിക്രം, കാർത്തി, ജയം രവി, റഹ്മാൻ, ശരത് കുമാർ, ജയറാം, പ്രഭു, വിക്രം പ്രഭു, പാർഥിപൻ, നാസർ, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ധുലിപാല, ജയചിത്ര എന്നിവരും മറ്റു അണിയറ പ്രവർത്തകരും പങ്കെടുത്തു.…
Read More