ടിപി ബാലഗോപാലന്റെ സെറ്റില്‍ ചാന്‍സ് ചോദിച്ച് ചെന്നപ്പോൽ ടികെ രാമകൃഷ്ണന് സാര്‍ എന്നെ ഫയര്‍ ചെയ്തു. സമയം ഏതാണ്ട് രാവിലെ പത്ത് പതിനൊന്ന് മണിയായിട്ടുണ്ടാകും. രാവിലത്തെ ഷോട്ട് എടുത്ത ശേഷം വിയര്‍ത്തു നനഞ്ഞ ഷര്‍ട്ട് ഊരിക്കൊടുത്ത ശേഷം മോഹന്‍ലാല്‍ ഒരു ചാരുകസേരയില്‍ ഇരിക്കുകയായിരുന്നു. ഞാന്‍ അതിന്റെ പിന്നിലാണ് നില്‍ക്കുന്നത്. ഫയറിംഗ് മൂത്ത് വന്നപ്പോഴേക്കും എനിക്ക് നാണക്കേടായി. ഇവരൊക്കെ കേള്‍ക്കുന്നുണ്ടല്ലോ. ഞാന്‍ എല്ലാത്തിനും വിശദീകരണമൊക്കെ കൊടുക്കുന്നുണ്ട്. ഇതിനിടെ മോഹന്‍ലാല്‍ ഒന്ന് തിരിഞ്ഞു നോക്കി. ഞാന്‍ കരുതിയത് അദ്ദേഹം പറയുന്നത് കേട്ട് മോഹന്‍ലാല്‍ ഒക്കെ എന്നെ കൊച്ചായി കണ്ടുവെന്നാണ്. പക്ഷെ പിന്നീടാണ് സത്യം അറിയുന്നത്. സത്യന് അന്തിക്കാടാണ് പറയുന്നത്. മോഹന്‍ലാലിന് പോലും മോശമായി തോന്നി, ഇങ്ങേരെന്താണ് ഇങ്ങനെ പറയുന്നത് അയാളോട് ഒന്ന് നിര്‍ത്താന്‍ പോയി പറഞ്ഞുവെന്ന് സത്യേട്ടനോട് പറഞ്ഞു 1985 ഡിസംബര്‍ അഞ്ചിനും ജനുവരി പത്തിനും ഇടയ്ക്കാണ് നടക്കുന്നത്. അന്ന്…
Read MoreCategory: Movies
ലഹരിക്കളി ഇവിടെ വേണ്ട; ശ്രീനാഥ് ഭാസിക്ക് സിനിമയിൽ അനിശ്ചിതകാല വിലക്ക്;കുറ്റം സമതിച്ച് നടൻ
അതേസമയം നിർമാതാക്കളുടെ സംഘടന നടൻ ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്നും അനിശ്ചിത കാലത്തേക്ക് വിലക്കി. പരാതിക്കാരിയുമായും ശ്രീനാഥ് ഭാസിയുമായും സംഘടന ചർച്ച നടത്തി. തെറ്റ് പറ്റിയന്ന് നടൻ സമ്മതിച്ചു. ഇനിയൊരിക്കലും ഇത്തരം സമീപനം ഉണ്ടാകില്ല. ചില മാനസിക, വ്യക്തിപരമായ കാരണങ്ങൾക്കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും ശ്രീനാഥ് തുറന്ന് സമ്മതിച്ചതായും യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹി എം. രഞ്ജിത് വ്യക്തമാക്കി. കേസിൽ യാതൊരു ഇടപെടലും നടത്തില്ല. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തിൽ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും രഞ്ജിത് ആവശ്യപ്പെട്ടു. നിലവിൽ ഡബ്ബിംഗ് നടന്നു കൊണ്ടിരിക്കുന്ന നാല് സിനിമകളും, ചിത്രീകരണം പുരോഗമിക്കുന്ന ഒരു സിനിമയും പൂർത്തിയാക്കാൻ അവസരം നൽകും. പിന്നീട് കുറച്ചുകാലത്തേക്ക് നിർമാതാക്കൾ ശ്രീനാഥ് ഭാസിയുടെ സിനിമകൾ ചെയ്യില്ല. എന്നുവരെ മാറ്റിനിർത്തണമെന്നുള്ളത് സംഘട തീരുമാനിക്കും. അവതാരകയോട് നടൻ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാലും മാതൃകാപരമായ നടപടിയാണ് സ്വീകരിക്കേണ്ടതെന്ന…
Read Moreഎന്താണ് ഇത്രയ്ക്കു മനഃപ്രയാസം, ഭർത്താവ് കൂടെയില്ലേ എന്ന് ചോദിച്ചവരുണ്ട്..! മനസുതുറന്ന് ദേവി ചന്ദന
ഭർത്താവ് കൂടെയില്ലേ എന്നും എന്താണ് ഇത്രയ്ക്കു മനഃപ്രയാസമെന്നും ചിലർ ചോദിച്ചു. മറ്റു ചിലർ ഷുഗറാണോ എന്നും ചോദിക്കുകയുണ്ടായി. അടുത്തിടെ ഞാൻ ശരീര ഭാരം കുറച്ചിരുന്നു. വർക്ക് ഔട്ട് ചെയ്താണ് ഭാരം കുറച്ചതെന്നു മനസിലാകാത്തവരാണ് ഇത്തരം കമന്റുകൾ നടത്തിയത്. നടൻ രാജേഷ് ഹെബ്ബാർ ഫെയ്സ് ബുക്കിൽ ഫിറ്റ്നസ് ചലഞ്ച് നടത്തിയിരുന്നു. അതേറ്റെടുത്ത് പോസ്റ്റ് ചെയ്ത വർക്ക് ഔട്ട് വിഡിയോ വൈറലായി. അതിനുശേഷമാണ് ഞാൻ വണ്ണം കുറച്ചതെന്ന് പ്രേക്ഷകർക്കു മനസിലായത്. -ദേവി ചന്ദന
Read Moreമോഹൻലാൽ ചതിക്കുഴികളിൽ വീണിട്ടുണ്ട്..! ശ്രീനിവാസൻ പറയുന്നു…
മോഹൻലാൽ പലപ്പോഴും ചതിക്കുഴികളിൽ വീണുപോയിട്ടുണ്ട്. പരാജയപ്പെട്ട പല സിനിമകളും നിർമാതാക്കൾക്കു വേണ്ടി ചെയ്തതാണ്. പലപ്പോഴും മോഹൻലാലിന് അങ്ങനെയുള്ള സിനിമകൾ ചെയ്യേണ്ടി വന്നിട്ടുണ്ട്. അതിനെക്കുറിച്ച് എനിക്കറിയാം. സിനിമയിൽ വന്നതിനുശേഷം മോഹൻലാലിനു നിരവധി സുഹൃത്തുക്കുളുണ്ടായി. അവരിൽ ചിലർ സിനിമ ചെയ്യണമെന്നു പറയുന്പോൾ അദ്ദേഹത്തിന് ഒഴിവാകാൻ കഴിയില്ല. പലപ്പോഴും തിരക്കഥ പോലും തയാറായിട്ടുണ്ടാകില്ല. മോഹൻലാലിന്റെ ഡേറ്റിനനുസരിച്ച് അവരൊരു സിനിമ ചെയ്യും. ചിലപ്പോൾ സിനിമ പൊട്ടും ചിലപ്പോൾ വിജയിക്കും. -ശ്രീനിവാസൻ
Read Moreദിലീപിനെ നയന്‍താര വിളിച്ചിരുന്നത് സല്മാന് ഖാന് എന്ന്! കാരണം വെളിപ്പെടുത്തി സംവിധായകൻ സിദ്ദിഖ്
സിദ്ദിഖ് സംവിധാനം ചെയ്ത ബോഡിഗാർഡ് എന്ന ചിത്രത്തിൽ നയൻതാരയും ദിലീപും ഒരുമിച്ചഭിനയിച്ചിരുന്നു. ദിലീപിന്റെ അഭിപ്രായം പരിഗണിച്ചാണ് നയൻതാരയെ ചിത്രത്തിലേക്കായി കാസ്റ്റ് ചെയ്തതെന്ന് സംവിധായകൻ സിദ്ദിഖ്. സിനിമയുടെ ചിത്രീകരണവേളയിൽ ഉണ്ടായ സംഭവം ഓർത്തെടുക്കുകയായിരുന്നു സിദ്ദിഖ്. നടി ശ്യാമിലിയെ ആയിരുന്നു ആദ്യം നായികയായി പരിഗണിച്ചിരുന്നത്. തെലുങ്ക് സിനിമയുടെ തിരക്ക് കാരണം ഡേറ്റ് കിട്ടിയില്ല. പിന്നീടാണ് നയന്‍താരയെ നായികയാക്കാന്‍ തീരുമാനിച്ചത്. നയന്‍സ് കഥ ഇഷ്ടപ്പെട്ടാല്‍ അഭിനയിക്കും. ഇക്കയോട് വലിയ റെസ്പെക്ട് ഉള്ള നടിയാണ്, നല്ല കഥാപാത്രം ആണെങ്കില്‍ ഒരു മടിയുമില്ലാതെ അഭിനയിക്കും എന്ന് ദിലീപ് പറഞ്ഞു. അങ്ങനെ ഞാൻ നയന്‍താരയെ വിളിച്ചു. മദ്രാസ് വരെ വരണ്ട, കഥ ഫോണില്‍ കൂടി പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു. ഫോണില്‍ കൂടി ഒരു മണിക്കൂര്‍ കൊണ്ട് കഥയുടെ ആകെത്തുക പറഞ്ഞു. കഥ പറഞ്ഞയുടനെ നയന്‍താര പറഞ്ഞു ഇക്കാ ഈ സിനിമ ഞാന്‍ തന്നെ ചെയ്യും, ഡേറ്റ്…
Read Moreഷെയ്ൻ നിഗം സംവിധായകനാവുന്നു; കഥ, സംഗീതം എന്നിവ ഉൾപ്പെടെ അഞ്ചുമേഖകളിലും കൈവച്ച് നടൻ
നടൻ ഷെയ്ൻ നിഗം ആദ്യമായി സംവിധാനം ചെയ്ത ഷോർട് ഫിലിം സംവെയർ (Somewhere) സ്വന്തം ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യും. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷെയ്ൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ സ്കൂൾകാല സുഹൃത്തുക്കൾക്കൊപ്പം ഷെയ്ൻ കൈകോർക്കുന്ന ചിത്രമാണ് സംവെയർ. 26 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ നാലു കഥാപാത്രങ്ങളുണ്ട്. മാജിക് റിയലിസം വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് സംവെയർ. സ്കൂൾ നാളുകൾ മുതൽ അറിയുന്നവരാണ് സിനിമയുടെ ഭാഗമായുള്ളവരിൽ ഭൂരിപക്ഷവും. കഥ, തിരക്കഥ, കാമറ, എഡിറ്റിംഗ്, സംഗീതം എന്നിവ ഷെയ്ൻ തന്നെയാണു നിർവഹിക്കുന്നത്. കഥയും തിരക്കഥയും ഒരുക്കുന്നത് ഷെയ്ൻ നിഗവും, ഫയാസ് എൻ.ഡബ്ലിയുവും ചേർന്നാണ്. പശ്ചാത്തല സംഗീതം പ്രകാശ് അലക്സ്, അസോസിയേറ്റ് കാമറമാൻ സിതിൻ സന്തോഷ്, ജെ.കെ, കലാസംവിധാനം ഫയസ് എൻ.ഡബ്ലിയു, പ്രൊഡക്ഷൻ കൺട്രോളർ അശ്വിൻ കുമാർ, സ്റ്റുഡിയോ സപ്ത റെക്കോർഡ്സ്, ലൈൻ പ്രൊഡ്യൂസർ ജിതിൻ കെ സലിം, കളറിസ്റ്റ് സജുമോൻ…
Read Moreപിഷൂ തമാശകൾ..! ധർമ്മജന്റെ ഇരട്ടപ്പേര് കേട്ടാൽ നിങ്ങൾ ചിരിച്ച് തലകുത്തുമെന്ന് രമേഷ് പിഷാരടി
സിനിമയിലൂടെയും ടെലിവിഷനിലൂടെയും പ്രശസ്തരാണെങ്കിലും പേര് എന്നും പ്രശ്നമാണ്. ആദ്യം എന്റെ ഒരു സുഹൃത്ത് എന്നെ പേരു തെറ്റിയാണു വിളിച്ചിരുന്നത്. അവന് ഒരിക്കല്‍ മാത്രമാണ് എന്റെ യഥാര്‍ഥ പേരു വിളിച്ചിത്. ഹരീഷേ, സുമേഷേ, രതീഷേ എന്നു തുടങ്ങി എല്ലാ പേരും അവന് എന്നെ വിളിക്കും. പക്ഷേ രമേഷേ എന്നു മാത്രം അവന് എന്നെ വിളിക്കില്ല. ഞാനും ധര്‍മജനും സുഹൃത്തുക്കളായതിനു ശേഷമാണ് മനസുലായത് ധര്‍മജനെ എല്ലാവരും പലപേരാണു വിളിച്ചിരുന്നതെന്ന്. സ്ഥിരമായി ഞാന്‍ ഒരു സ്റ്റുഡിയോയില്‍ പോകാറുണ്ട്. അവിടെ രണ്ട് സെക്യൂരിറ്റിമാരുണ്ട്. കുറെ കാലങ്ങള്‍ക്കു ശേഷം ഞാന്‍ ആ വഴി ചെന്നപ്പോള്‍ അവിടെയുളള ഒരു സെക്യൂരിറ്റി എന്നോട് ചോദിച്ചു മന്മഥന് എവിടെ എന്ന്. അതുകേട്ടു ചിരി വന്ന എനിക്കു മനസിലായി ഇവര്‍ അന്വേഷിക്കുന്നത്ധര്മജനെയാണെന്ന്. – രമേഷ് പിഷാരടി
Read Moreപത്തൊൻപതാം നൂറ്റാണ്ട് ഫ്ലോപ്പ്.. ഇത്തരം നെറികേടിനെ പിതൃശൂന്യത എന്നാണ് വിളിക്കുക..! പ്രതികരിച്ച് വിനയൻ
ഓണത്തോടനുബന്ധിച്ച് മലയാളത്തിൽ റിലീസ് ചെയ്ത മുഴുവൻ സിനിമകളും പരാജയമാണെന്ന തരത്തിൽ ഇറങ്ങിയ വ്യാജ പ്രൊഫൈലിനെതിരെ സംവിധായകൻ വിനയൻ. മലയാളത്തിലെ നിർമാതാക്കളുടെ പേരിലാണ് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകളിൽ നിന്നും പോസ്റ്റ് വന്നത്. ഓണത്തിന് റിലീസ് ചെയ്ത മുഴുവൻ ചിത്രങ്ങളും പരാജയമായിരുന്നു എന്നാണ് ഈ പേജിലൂടെ പ്രചരിച്ചത്. ഇങ്ങനൊരു ഫെയ്സ്ബുക്ക് പേജ് നിർമാതാക്കൾക്കില്ലെന്നും ഈ വ്യാജനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ ശ്രമിക്കുമെന്നും വിനയൻ പറഞ്ഞു. ‘‘രണ്ടു ദിവസം മുൻപ് മുതൽ ഇങ്ങനൊരു വ്യാജ പ്രൊഫൈലിൽ നിന്ന് കേരളത്തിലെ ഇരുന്നൂറിലധികം തിയറ്ററുകളിൽ പ്രേക്ഷകർ കയ്യടിയോടെ സ്വീകരിച്ച് 14-ാം ദിവസം പ്രദർശനം തുടരുന്ന പത്തൊൻപതാം നൂറ്റാണ്ട് ഫ്ലോപ്പ് ആണന്ന് പ്രചരിപ്പിക്കുന്നു. ഇങ്ങനൊരു ഫെയ്സ്ബുക്ക് പേജ് പ്രൊഡ്യൂസേഴ്സിനില്ല. ഈ വ്യാജൻമാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ പരമാവധി ശ്രമിക്കും എന്നാണ് എന്നോടിപ്പോൾ സംസാരിച്ച പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് രഞ്ജിത് പറഞ്ഞത്. ഏതായാലും നല്ലൊരു സിനിമയേ കൊല്ലാൻ…
Read Moreക്രോണിക് ബാച് ലർ ചെയ്തപ്പോൾ മമ്മൂട്ടിയോട് തോന്നിയതെന്തെന്ന് സംവിധായകൻ സിദ്ദിഖ്
ക്രോണിക് ബാച്ലർ സിനിമ കണ്ടവർക്കെല്ലാം ഓർമ ഉണ്ടാവും മമ്മൂക്കയുടെ ഗെറ്റപ്പ്. വളരെ സുമുഖനായ, സുന്ദരനായ മമ്മൂക്കയായിരുന്നു. അതിന്റെ ക്രെഡിറ്റ് മുഴുവൻ മമ്മൂക്കയ്ക്ക് തന്നെയാണ്. ആ ഹെയർസ്റ്റെൽ മമ്മൂക്കയുടെ സജഷൻ ആയിരുന്നു. അതു കുഴപ്പമാവുമോയെന്നു നമുക്കെല്ലാം ഭയമുണ്ടായിരുന്നു. സെറ്റിൽ വന്ന പല സംവിധായകരും ഇത് ഒരു പയ്യന്റെ ഹെയർ സ്റ്റൈൽ ആണ്, മമ്മൂക്കയ്ക്കു ശരിയാവുമോ ആളുകൾ കൂവുമോ എന്നൊക്കെ ചോദിച്ചു. അപ്പോഴൊക്കെ നമുക്ക് ടെൻഷനാണ്. ഞാനീ ടെൻഷൻ മമ്മൂക്കയോട് പറയുകയും ചെയ്തു. മമ്മൂക്ക ചിരിച്ചിട്ട് പറഞ്ഞു അതെനിക്കു വിട്ടേക്ക് എന്ന്. ആ ആത്മവിശ്വാസമാണ് എനിക്ക് ഏറ്റവും മമ്മൂക്കയോടു ബഹുമാനം തോന്നിയത്. വളരെ മുന്‍പേ തന്നെ അതു മുൻകൂട്ടിക്കാണാനും ഈ കഥാപാത്രത്തെ ഞാൻ ചെയ്യാൻ പോവുന്നത് ഇങ്ങനെയാണെന്നും അദ്ദേഹം നിശ്ചയിച്ചുറപ്പിച്ചു. -സിദ്ധിഖ്
Read Moreപൊന്നിയിൽ ശെൽവൻ ഷൂട്ടിംഗിനിടെ ഐശ്വര്യറായിയോട് സംസാരിക്കുന്നത് വിലക്കി മണിരത്നം; അനുഭവം തുറന്ന് പറഞ്ഞ് തൃഷ
പൊന്നിയിൽ ശെൽവൻ ഷൂട്ട് തുടങ്ങിയ ആദ്യ ദിവസം തന്നെ ഐശ്വര്യ റായ് മാഡവുമായി സംസാരിക്കാന്‍ എനിക്കു ഭാഗ്യം കിട്ടിയിരുന്നു. അവർ അകത്തും പുറത്തും വളരെ നല്ലൊരു സ്ത്രീയാണ്. ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയായിരിക്കുമല്ലോ അത്. പ്രശ്നം എന്താണെന്നു വച്ചാൽ സിനിമയിൽ ഞങ്ങൾ എതിര് കഥാപാത്രങ്ങളായിട്ടാണ് അഭിനയിക്കുന്നത്. പരസ്പരം അങ്ങനെ ഇഷ്ടപ്പെടാൻ പാടില്ലായിരുന്നു. അങ്ങനെ ആയപ്പോൾ അത് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഞങ്ങൾ സംസാരിക്കുമ്പോൾ മണിരത്നം സാർ ഇടപെടുമായിരുന്നു. ഞങ്ങൾ സംസാരിക്കുമ്പോൾ മണി സാർ പറയാറുണ്ടായിരുന്നു. നോക്കൂ, നിങ്ങൾ വളരെയധികം സംസാരിക്കുന്നു, സംസാരിക്കുന്നതു നിർത്തൂ, എന്റെ സീനിൽ ഈ സൗഹൃദം ഒന്നും ഉണ്ടാകില്ല എന്ന്. ഐശ്വര്യയ്ക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയാണ്. -തൃഷ കൃഷ്ണൻ
Read More