ഞങ്ങളുടെ ലാലേട്ടന്‍റെ അമ്മയായി മാത്രം അഭിനയിച്ചാല്‍ മതി എന്ന് പറഞ്ഞവരുണ്ട്..! കവിയൂര്‍ പൊന്നമ്മ പറയുന്നു…

വളരെ ചെറിയ പ്രായ ത്തില്‍ തന്നെ ഞാന്‍ നിരവധി അമ്മ വേഷ ങ്ങള്‍ ചെയ്തു, അ തും അന്ന ത്തെ സൂപ്പര്‍ താരങ്ങളുടെ അമ്മയായി. ശേഷം സോമന്‍, സുകുമാരന്‍ എന്നിവരുടെ കാലഘട്ടത്തിലും ഞാന്‍ അമ്മ വേഷങ്ങള്‍ ചെയ്തു കൊണ്ടു സജീവമായിരുന്നു. പിന്നെ ലാലിന്‍റെ അമ്മയായതോടെ കൂടുതല്‍ ഇഷ്ടം പ്രേക്ഷകരില്‍ നിന്ന് ലഭിച്ചു തുടങ്ങി. ഒരു സൂപ്പര്‍ താരത്തെ കാണുന്നത് പോലെ എന്നെയും അവര്‍ കണ്ടു തുടങ്ങി. ഞങ്ങളുടെ ലാലേട്ടന്‍റെ അമ്മയായി മാത്രം അഭിനയിച്ചാല്‍ മതി എന്ന് പറഞ്ഞവരുണ്ട്. അതൊക്കെ ഒരു നടിക്കു കിട്ടുന്ന വലിയ അംഗീകാരമാണ്. -കവിയൂര്‍ പൊന്നമ്മ

Read More

റോഷനെ വിശ്വസിച്ച് ഏതു വേഷവുമേൽപ്പിക്കാം! ഇമേജ് മാറ്റിമറിച്ച് റോഷന്റെ കുരുതിവരവ്‌

ടി.ജി.ബൈജുനാഥ് കഥാപാത്രസ്വഭാവത്തിന്‍റെ ഓരോ സെല്ലിലേക്കുമുള്ള നടന്‍റെ പ്രണയാതുര യാത്രകളാണ് റോഷൻ മാത്യുവിന് ഓരോ സിനിമയും. കൂടെയിലെ കൃഷും തൊട്ടപ്പനിലെ ഇസ്മുവും മൂത്തോനിലെ അമീറും കപ്പേളയിലെ വിഷ്ണുവും സിയുസൂണിലെ ജിമ്മിയുമല്ല കുരുതിയിലെ ഇബ്രാഹിം. കഥാപാത്രമല്ലാതെ മറ്റൊന്നും താൻ കാണുന്നില്ലെന്ന നടന്‍റെ മനസുറപ്പിന്‍റെ തുടർച്ചകളാണ് ഇവയോരോന്നും. റോഷനെ വിശ്വസിച്ച് ഏതു വേഷവുമേൽപ്പിക്കാമെന്നു വിളിച്ചുപറയുകയാണു ‘കുരുതി’. ഒരു പ്രത്യേകതരം മൂഡിലുള്ള സിനിമകൾക്കു മാത്രം സെറ്റാകുന്ന നടൻ എന്ന ഇമേജിൽ നിന്നു റോഷൻ പുറത്തുകടന്നിരിക്കുന്നു. വെറുതെയല്ല, പൃഥ്വിരാജ് റോഷനെ നായകനാക്കിയതെന്നു ബോധ്യപ്പെടുത്തുന്ന 122 മിനിറ്റുകൾ. കുരുതിയിൽ കാണാം റോഷനിലെ കരുത്തുറ്റ നടനെ, സിനിമയെ തന്നിലേക്കു ചേർത്തുനിർത്തുന്ന നായകനെ. അങ്ങനെ സിനിമ ചെയ്യാനാവില്ല കൊല്ലും എന്ന വാക്കിനും കാക്കും എന്ന പ്രതിജ്ഞയ്ക്കുമിടയിലെ കാഴ്ചകൾ പക്ഷം ചേരലില്ലാതെ അവതരിപ്പിക്കുകയാണു കുരുതി. തൊട്ടാൽ പൊള്ളുന്ന പ്രമേയം. കഥ കേൾക്കുന്പോൾ അതിലെ വിവാദസാധ്യതയൊന്നും നോക്കാറില്ലെന്നു റോഷൻ. ‘ സിനിമ…

Read More

അഭിനയിക്കാനില്ലെന്നു പറഞ്ഞ ബിജു മേനോന്‍…

ബിജു മോനോന്‍ അഭിനയരംഗത്തേക്ക് എത്തിയതിനെക്കുറിച്ച്‌ നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ജോണ്‍സണ്‍ മഞ്ഞളി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഭിനയിക്കാന്‍ മടിച്ച ബിജു പിന്നീട് സീരിയല്‍ രംഗത്തേക്ക് വന്ന കഥ ജോണ്‍സണ്‍ പറഞ്ഞത്. ദൂരദര്‍ശനിലെ സീരിയലുകളിലൂടെയായിരുന്നു ബിജു മേനോന്‍റെ അഭിനയ ജീവിതത്തിനു തുടക്കം. നടന്‍റെ പിതാവ് പി.എന്‍. ബാലകൃഷ്ണപിളളയും അഭിനേതാവ് ആയിരുന്നു. അങ്ങനെയാണ് ഒരിക്കല്‍ ബിജു മേനോനെ അഭിനയിക്കാന്‍ വിളിക്കുന്നത്. ചേട്ടന് വേറെ പണിയൊന്നും ഇല്ലേ, അതൊന്നും ശരിയാവില്ല, എന്നെക്കൊണ്ടു നടക്കില്ല എന്നായിരുന്നു ബിജുവിന്‍റെ മറുപടി. കണ്ണനെ കൊണ്ടുപോയിക്കോ എന്നായിരുന്നു ബിജു പറഞ്ഞത്. ബിജുവിന്‍റെ ചേട്ടനാണ് കണ്ണന്‍. കണ്ണനെ വച്ച്‌ ഒരു സീരിയല്‍ 13 എപ്പിസോഡ് ചെയ്തെങ്കിലും അത് നന്നായി വന്നില്ല. പിന്നെയും ഞാന്‍ ബിജുവിന്‍റെ പുറകെ നടന്ന് രണ്ട് എപ്പിസോഡുകളില്‍ ബിജുവിനെ അഭിനയിപ്പിച്ചു. ചില ആളുകളെ കാണുന്പോള്‍ നമുക്ക് ഒരു സ്പാര്‍ക്ക് വരും, ഇവന്‍ കയറിപ്പോവുമെന്ന്. അങ്ങനെ…

Read More

ആതുരസേവനവും അഭിനയവും…

ആതുരസേവനത്തോടൊപ്പം അഭിനയരംഗത്തും തിളങ്ങി നില്‍ക്കുന്ന ഡോ.ഷിനു ശ്യാമളന്‍ വിനയന്‍റെ പുതിയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയില്‍ മാതു എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളത്തില്‍ ചുവടുറപ്പിക്കുന്നു. ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ മലയാളത്തിലെ വന്‍ താരനിരയ്‌ക്കൊപ്പമാണ് ഷിനു ശ്യാമളന്‍ മാതുവെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതിനു മുന്പ് ആറു ചെറു സിനിമകളടങ്ങിയ ആന്തോളജി മൂവിയായ ചെരാതുകളില്‍ സിസിലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഷിനു ശ്യാമളന്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. മമ്മൂട്ടി അഭിനയിച്ച സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന സിനിമയുടെ രചയിതാവ് ഫവാസ് മുഹമ്മദാണ് ചെരാതുകളുടെ സംവിധായകന്‍. കെ.ജെ.ഫിലിപ്പ് സംവിധാനം ചെയ്ത സ്വപ്‌നസുന്ദരിയാണ് ഡോ.ഷിനു ശ്യാമളന്‍ അഭിനയിച്ച മറ്റൊരു ചിത്രം. ഇതില്‍ ജമന്തി എന്ന നാടന്‍ പെണ്‍കുട്ടിയെ വളരെ മനോഹരമായി യുവത്വത്തിന്‍റെ എല്ലാ ചുറുചുറുക്കോടും തന്‍റേടത്തോടും കൂടിയാണ് ഷിനു ശ്യാമളന്‍ അവതരിപ്പിച്ചിരിക്കുന്നത്. ജമന്തിക്കും…

Read More

നായകൻമാരുടെ  ‘സഹോദരി’… ചില വെളിപ്പെടുത്തലുമായി ബീനാ ആന്‍റണി

സിനിമയില്‍ നിന്ന് മാറി നില്‍ക്കാനുള്ള പ്രധാന കാരണം എനിക്ക് കൂടുതലായും ലഭിച്ചത് സഹോദരീ കഥാപാത്രങ്ങളാണ് എന്നതാണ്. അങ്ങനെ മുന്നോട്ട് പോകാനാകില്ലെന്ന് തോന്നി. അക്കാലത്താണ് സീരിയലിലേക്ക് വിളിവന്നത്. സിനിമയിലേക്കാള്‍ കൂടുതല്‍ പ്രധാന്യമുള്ള കഥാപാത്രങ്ങള്‍ സീരിയലില്‍ കിട്ടിയതോടെ മിനിസ്‌ക്രീനാണ് കരിയറെന്ന് ഉറപ്പിച്ചു. ഒരുപാട് നല്ല സീരിയലുകളും ടെലിവിഷന്‍ ഷോകളും ചെയ്യാന്‍ കഴിഞ്ഞു. ഇപ്പോഴും ചെയ്യുന്നു. ജനങ്ങളുടെ മനസില്‍ എന്നെ അടയാളപ്പെടുത്തിയത് സീരിയലുകള്‍ തന്നെയാണ്. ഈ മേഖലയില്‍ നിന്നൊരു ആളെ തന്നെ വിവാഹം കഴിച്ചതിനാല്‍ കരിയര്‍ ബ്രേക്കും വന്നില്ല. ബീന ആന്‍റണി

Read More

ഒരു തെറ്റു പറ്റി, പക്ഷേ കുഴപ്പമില്ല…

നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായിയും ഭര്‍ത്താവുമായ രാജ് കുന്ദ്രയ്ക്ക് പിന്തുണയുമായി നടി ശില്‍പ ഷെട്ടി. ഭർത്താവിന്‍റെ അറസ്റ്റിനു പിന്നാലെ ശില്‍പ ഷെട്ടിക്കു നേരേ സൈബര്‍ ആക്രമണങ്ങള്‍ രൂക്ഷമായിരുന്നു. എങ്കിലും സൈബര്‍ ഇടത്തില്‍ നിന്ന് താരം മാറി നിന്നിട്ടില്ല. താരം പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റുകളും ചര്‍ച്ചയാവാറുണ്ട്. തെറ്റുകളെക്കുറിച്ചുള്ള ശില്‍പ ഷെട്ടിയുടെ പുതിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. \”ഒരു ജീവിതത്തിനായി ഒരാള്‍ നല്‍കുന്ന കുടിശികയുടെ ഭാഗമാണ് തെറ്റുകള്‍ ” എന്ന സോഫിയ ലോറന്‍റെ വാക്കുകളാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. “ഒരു തെറ്റ് പറ്റി, പക്ഷേ കുഴപ്പമില്ല” എന്ന കുറിപ്പോടെയാണ് പുസ്തകത്തിന്‍റെ ചിത്രം പോസ്റ്റ് ചെയ്തത്. ഞാന്‍ തെറ്റുകള്‍ തിരുത്താന്‍ പോകുന്നു. ഞാന്‍ എന്നോട് ക്ഷമിക്കുകയും അതില്‍ നിന്ന് പഠിക്കുകയും ചെയ്യുമെന്നും കുറിപ്പിലുണ്ട്. അശ്ലീല ചിത്രങ്ങള്‍ നിര്‍മിച്ചതിനും പ്രചരിപ്പിച്ചതിനുമാണ് രാജ് കുന്ദ്ര അറസ്റ്റിലാകുന്നത്. വിവാദങ്ങളില്‍ നിറഞ്ഞതോടെ മാധ്യമവിചാരണ…

Read More

സാറാസിനെ ഹോം തോല്പിച്ചു! ഉത്തരം കണ്ടെത്തി പ്രേക്ഷകർ

സിനിമയെ സിനിമ തോൽപ്പിക്കുമോയെന്ന ചോദ്യത്തിന് സാറാസിനെ ഹോം തോൽപ്പിച്ചു എന്ന ഉത്തരം കണ്ടെത്തിയിരിക്കുകയാണ് പ്രേക്ഷകർ. ഒരേ വർഷം മാസങ്ങളുടെ ഇടവേളയിൽ ഒടിടി പ്ലാറ്റ് ഫോമിലുടെ പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളാണ് ഇവ രണ്ടും. ഒടിടി പ്ലാറ്റ് ഫോമിലൂടെ ആദ്യം പ്രേക്ഷകർക്ക് അരികിലേക്ക് എത്തിയത് സാറാസാണ്. വന്നിറങ്ങിയ പുറകെ വിവാദങ്ങളുടെ തോഴിയാവുകയും ചെയ്തു സാറാസ്. ചിത്രത്തിന്‍റെ പ്രമേയം തന്നെയാണ് വിവാദ കളത്തിലേക്ക് സാറാസിനെ കൊണ്ടെത്തിച്ചത്. ചിത്രം സംവിധാനം ചെയ്ത ജൂഡ് ആന്‍റണി ജോസഫ് സോഷ്യൽ മീഡിയയിൽ നിന്നും പ്രത്യേകിച്ച് ക്രിസ്ത്യാനികൾക്ക് ഇടയിൽ നിന്നും നല്ല ചീത്തപ്പേര് സന്പാദിച്ചുവെന്ന് പറയാം. ഗർഭഛിദ്രത്തെ അനുകൂലിച്ച് സിനിമയെടുത്തു എന്നുള്ളതാണ് പ്രേക്ഷക സമൂഹത്തിലെ ഒരുപക്ഷം സംവിധായകന്‍റെ മേൽ ചാർത്തിയ കുറ്റം. ഇപ്പോഴത്തെ ന്യൂജൻ പിള്ളേർ സംവിധായകന് പിന്തുണയുമായി എത്തിയതോടെ സാറാസ് വിവാദ ചർച്ചകളിലേക്ക് വഴിമാറി. പതിയെ ചിത്രം എല്ലാവരുടെയും വീടുകളിലേക്ക് സ്ഥാനം പിടിച്ചു. കാണാത്തവർ ഇതിലെ…

Read More

ആസിഫ് അലി കഥ ഇഷ്ടപ്പെടാതെ ചെയ്ത സിനിമ

താൻ സംവിധാനം ചെയ്ത സിനിമയുടെ കഥ ആസിഫ് അലിക്ക് ഇഷ്ടമാകാതെയാണ് അതിൽ അഭിനയിച്ചതെന്ന് സംവിധായകന്‍ ജിസ് ജോയ്. ശ്രീനിവാസന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ അഭിനയിച്ചു വലിയ ഹിറ്റായി മാറിയ ‘സണ്‍ഡേ ഹോളിഡേ’ ജിസ് ജോയ് എന്ന സംവിധായകന് ഹിറ്റ് സംവിധായകനെന്ന ലേബല്‍ നല്‍കിയ ചിത്രമായിരുന്നു. തന്‍റെ കരിയറില്‍ വലിയ സക്‌സസ് ആയി മാറിയ സിനിമയെക്കുറിച്ച് ഓര്‍ക്കുന്പോള്‍ ആസിഫ് അലിയോടു കഥ പറയാന്‍ പോയ അനുഭവത്തെക്കുറിച്ച് ജിസ് ജോയ് അടുത്തയിടെ തുറന്നു പറഞ്ഞു. സണ്‍ഡേ ഹോളിഡേ എന്ന സിനിമയുടെ കഥ ആസിഫിന് ഇഷ്ടപ്പെടാതെ ചെയ്തതാണ്. അത് എനിക്ക് മനസിലായ കാര്യവുമാണ്. കഥ മുഴുവന്‍ പറഞ്ഞ ശേഷം ആസിഫ് അതിനെക്കുറിച്ച് സംസാരിക്കാതെ മറ്റെന്തൊക്കെയോ പറഞ്ഞു കൊണ്ടിരിന്നു. കഥ ഓക്കെ ആണോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ആസിഫ് പറഞ്ഞു. നീ മോശം സിനിമ എടുക്കില്ല എന്ന് എനിക്ക് അറിയാം. നമ്മള്‍ തമ്മിലുള്ള…

Read More

അനിയത്തി പ്രാവ് ! ചാക്കോച്ചൻ ആദ്യം വേണ്ടെന്നു വച്ച സിനിമ; ചാക്കോച്ചന്‍റെ വാക്കുകള്‍ ഇങ്ങനെ…

മലയാളികളുടെ പ്രിയപ്പെട്ട ചിത്രമാണ് അനിയത്തി പ്രാവ്. ഫാസില്‍ സംവിധാനം ചെയ്ത ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചാവിഷയമാണ്. സുധിയും മിനിയുമൊക്കെ പ്രേക്ഷകരുടെ മനസുകളില്‍ ഇന്നുമുണ്ട്. ചാക്കോച്ചനെക്കുറിച്ചും ശാലിനിയെക്കുറിച്ചും പറയുന്പോൾ പ്രേക്ഷകരുടെ മനസില്‍ ആദ്യം ഓടിയെത്തുന്നത് അനിയത്തി പ്രാവാണ്. എന്നാൽ അനിയത്തി പ്രാവിലെ സുധി എന്ന കഥാപാത്രം ചെയ്യാന്‍ കുഞ്ചാക്കോ ബോബന് ആദ്യം താല്‍പര്യമുണ്ടായിരുന്നില്ല. ഒരഭിമുഖത്തിലാണ് ചാക്കോച്ചൻ ഇക്കാര്യം വെളിപ്പെടുത്തിയത്. അനിയത്തി പ്രാവ് താന്‍ വേണ്ടെന്ന് വെച്ച സിനിമയാണെന്നും അച്ഛന്‍റെയും കൂട്ടുകാരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് സിനിമ ചെയ്തതെന്നുമാണ് താരം പറയുന്നത്. ചാക്കോച്ചന്‍റെ വാക്കുകള്‍ ഇങ്ങനെ… സിനിമയില്‍ ചാന്‍സ് ലഭിച്ചപ്പോള്‍ തുടക്കത്തില്‍ എനിക്ക് പറ്റിയ പണിയല്ല ഇതെന്നാണ് വിചാരിച്ചിരുന്നത്. അനിയത്തി പ്രാവ് വേണ്ടെന്ന് വെച്ച ചിത്രമായിരുന്നു. അച്ഛന്‍റെയും കൂട്ടുകാരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് അന്ന് സ്ക്രീന്‍ ടെസ്റ്റിന് പോകുന്നത്. എന്നാല്‍ പാച്ചിക്ക( സംവിധായകന്‍ ഫാസില്‍) ഞാന്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അന്ന്…

Read More

വയസ് 43, ഓണത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറിയതിപ്പോളെന്ന് ആനി…

ഓണം ആഘോഷിക്കുന്നത് ഹിന്ദുക്കള്‍ മാത്രമാണെന്ന് തെറ്റിദ്ധരിച്ചിരുന്നു.എന്നാല്‍ ഓണം എല്ലാ മതക്കാര്‍ക്കും ഉള്ളതാണെന്ന് മനസിലായത് ഇപ്പോഴാണെന്ന് ആനി. എല്ലാവരും ഒരുമിച്ച് ഓണം ആഘോഷിക്കണം. ഓണം മലയാളികളുടെ ആഘോഷമാണ്. കോവിഡൊക്കെ മാറി എല്ലാവരും ഒരുമിച്ച് ഒത്തുകൂടുന്പോൾ വളരെ സന്തോഷമായിരിക്കും. അകൊണ്ടാണ് ഓണത്തെ ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും ഓണമെന്നു പറയുന്നത്. ഇത്തവണ വീട്ടിലൊതുങ്ങിക്കൊണ്ടുള്ള ചെറിയ ആഘോഷങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ആനി

Read More