മലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നാണ് ന്യൂഡൽഹി. 1987-ൽ റിലീസ് ചെയ്ത ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാവിഷയമാണ്. മെഗാസ്റ്റാർ മമ്മൂട്ടി അവതരിപ്പിച്ച ജി. കൃഷ്ണമൂർത്തി അല്ലെങ്കിൽ ജികെ എന്ന കഥാപാത്രം ഇന്നും സിനിമാ കോളങ്ങളിൽ ചർച്ചയാവുന്നുണ്ട്. മമ്മൂട്ടിക്കൊപ്പം സുമലത, സുരേഷ് ഗോപി, ത്യാഗരാജൻ, ഉർവശി എന്നിങ്ങനെയുള്ള വൻതാരനിരയായിരുന്നു അണിനിരന്നത്. ഇപ്പോഴിതാ ന്യൂഡൽഹി എന്ന ചിത്രത്തെ കുറിച്ചുള്ള രസകരമായ കഥ പങ്കുവയ്ക്കുകയാണ് ഗാനരചയിതാവും സംവിധായകനുമായ ഷിബു ചക്രവർത്തി. ഒരു ടെലിവിഷൻ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ… ചിത്രത്തിൽ സുമലത നൃത്തം ചെയ്യുന്ന ഒരു ചിത്രം മമ്മൂട്ടി വരച്ചു കൊടുക്കുന്ന സീനുണ്ട്. ഞാൻ അതിനെക്കുറിച്ച് ജോഷി സാറിനോട് പറഞ്ഞിരുന്നു. എന്നാൽ പറഞ്ഞത് അദ്ദേഹത്തിന് മുഴുവനും മനസിലായില്ല. ഉടൻ തന്നെ ഒരു ബട്ടർ പേപ്പറിൽ അദ്ദേഹത്തിന് ഈ പടം വരച്ച് കാണിച്ച് കൊടുത്തു. കണ്ടിട്ട് ജോഷി സാറിന്…
Read MoreCategory: Movies
എനിക്കറിയാവുന്ന കാബൂള്‍ വളരെ മനോഹരമെന്ന് ഹേമമാലിനി
എനിക്കറിയാവുന്ന കാബൂള്‍ വളരെ മനോഹരമാണ്. എന്റെ അനുഭവവും ഒരുപാട് നല്ലതായിരുന്നു. ഞങ്ങള്‍ ചെന്നിറങ്ങിയത് കാബൂള്‍ എയര്‍പോര്‍ട്ടിലാണ്. ആ സമയത്ത് മുംബൈ വിമാനത്താവളം പോലെ ചെറുതാണ് കാബൂള്‍ വിമാനത്താവളം. ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങിവരുന്ന വഴി താലിബാനികളെപ്പോലെ തോന്നിക്കുന്ന നീണ്ട കുര്‍ത്ത ധരിച്ച താടിയുമുള്ള മനുഷ്യരെ ഞങ്ങള്‍ കണ്ടു. ആ സമയത്ത് ഒരു പ്രശ്നവുമില്ലായിരുന്നു. ഞങ്ങള്‍ ഖൈബര്‍ ചുരത്തിലൂടെ കടന്നുപോകുന്പോൾ എല്ലാവരും വിശന്നിരുന്നതിനാല്‍ ഒരു ധാബയില്‍ നിര്‍ത്തി. സസ്യാഹാരികളായതിനാല്‍ റൊട്ടി വാങ്ങി ഉള്ളി കൂട്ടി കഴിച്ചു. വീണ്ടും മുന്‍പു കണ്ട രൂപത്തിലുള്ള പുരുഷന്മാരെ കണ്ടതായി ഞാന്‍ ഓര്‍ക്കുന്നു. അവരെ കാണുന്പോഴേ പേടിയാകും. പക്ഷേ, അവരില്‍ ഭൂരിഭാഗവും ആ കാബൂളിവാലകളാണെന്ന് ഞാന്‍ കരുതുന്നുവെന്ന് ഹേമമാലിനി
Read Moreമലയാളത്തിൽ ആദ്യമായി മമ്മൂട്ടി ഒരു സംവിധായികയുടെ ചിത്രത്തിൽ
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും നടി പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പുഴു’വിന് തുടക്കമായി. ചിങ്ങം ഒന്നിന് എറണാകുളം ചോയ്സ് സ്കൂളിൽ നടന്ന ചടങ്ങിലായിരുന്നു ചിത്രത്തിന്റെ പൂജ. നവാഗതയായ റത്തീന ഷർഷാദാണ് സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത്. സിന് സില് സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോർജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ഉണ്ടക്ക് ശേഷം ഹര്‍ഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. മമ്മൂട്ടി, പാർവതി എന്നിവർക്കൊപ്പം നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി നിരവധി പ്രമുഖരായ ഒരു താര നിര തന്നെയുണ്ട്. ചിത്രത്തിനു വേണ്ടി കാമറ ചലിപ്പിക്കുന്നത് തേനി ഈശ്വറാണ്. പേരൻപ്, ധനുഷ് ചിത്രം കർണ്ണൻ, അച്ചം യെൻപത് മടമയാടാ, പാവൈ കഥൈകൾ തുടങ്ങിയ ചിത്രങ്ങളുടെ കാമറ കൈകാര്യം…
Read Moreവല്ലാത്തൊരു ആരാധനയായിരുന്നു അദ്ദേഹത്തോട്; ആ വാക്കുകൾ ധാരാളം…! പ്രശാന്ത് അലക്സാണ്ടര്‍
എന്റെ ജീവിതത്തില്‍ ഞാന്‍ ആദ്യമായി പരിചയപ്പെടുന്ന സംവിധായകന് സത്യന് അന്തിക്കാടാണ്. വല്ലാത്തൊരു ആരാധനയായിരുന്നു അദ്ദേഹത്തോട്. സുഹൃത്ത് വഴിയാണ് അദ്ദേഹത്തെ നേരില്‍ കാണുന്നത്. കോയമ്പത്തൂരില്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സിനിമയുടെ ചിത്രീകരണം നടക്കുന്ന കാലം ഞാന്‍ അദ്ദേഹത്തിന്റെ താമസ സ്ഥലത്ത് ചെന്നു. ഞങ്ങള്‍ കുറേ നേരം സംസാരിച്ചു. സത്യേട്ടന് പറഞ്ഞു; ഈ ചിത്രത്തില്‍ കഥാപാത്രങ്ങളെല്ലാം ഫിക്സ് ആയി. നല്ലൊരു വേഷം വരട്ടെ. ഞാന്‍ വിളിക്കാം. ആ വാക്കുകള്‍ തന്നെ എനിക്ക് ധാരാളമായിരുന്നു. സന്തോഷത്തോടെയാണ് അന്ന് തിരികെ എത്തിയത് . -പ്രശാന്ത് അലക്സാണ്ടര്‍
Read Moreകിലുക്കത്തില്‍ ആദ്യം തീരുമാനിച്ചത് അമലയെ…
മലയാളികളെ ഇന്നും ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന സിനിമയാണ് കിലുക്കം. എത്ര കണ്ടാലും മടുക്കാതെ, ഇപ്പോഴും പ്രിയപ്പെട്ട സിനിമകളുടെ പട്ടികയിൽ മലയാളി സൂക്ഷിക്കുന്ന ചിത്രം കൂടിയാണ് കിലുക്കം. മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി, തിലകന്, ഇന്നസെന്റ്, മുരളി തുടങ്ങിയ വന്‍ താരനിരയെ അണിനിരത്തി പ്രിയദര്ശന് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. തിയറ്ററുകളില്‍ ചിരി പടര്‍ത്തി 300 ഓളം ദിവസമാണ് ചിത്രം ഓടിയത്. ചിത്രവുമായി ബന്ധപ്പെട്ട ഒരു അണിയറക്കാര്യമാണ് സോഷ്യല്‍ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. കിലുക്കത്തില്‍ രേവതിക്ക് പകരം അഭിനയിക്കേണ്ടിയിരുന്നത് മറ്റൊരു നടിയായിരുന്നു എന്നാണ് പഴയൊരു പത്രറിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അമലയെ ആയിരുന്നു പ്രിയദര്ശന് ചിത്രത്തിലേക്ക് ആദ്യം കാസ്റ്റ് ചെയ്ത നായിക. എന്റെ സൂര്യപുത്രിയ്ക്ക്, ഉള്ളടക്കം തുടങ്ങിയ മലയാളം ചിത്രങ്ങളില്‍ അഭിനയിച്ച് മലയാളത്തില്‍ അമല സജീവമായി നില്ക്കുന്ന സമയം ആയിരുന്നു അത്. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടുപോയപ്പോള്‍ അമലയ്ക്ക് അസൗകര്യങ്ങള്‍ ഉണ്ടാവുകയും പകരം…
Read Moreവേര്‍പിരിയലിനെ കുറിച്ച്
ബ്രേക്ക് അപ്പ് എന്ന് പറയുന്നത് സന്തോഷമാണോ സങ്കടമാണോ എന്ന് മനസിലാക്കാന്‍ ആദ്യം നമുക്ക് സാധിക്കില്ല. വാസ്തവത്തില്‍ ഇത് സന്തോഷമാണോ ദുഃഖമാണോന്ന് എനിക്കും അറിയില്ല. ഓരോരുത്തര്‍ക്കും അവരുടേതായ കാഴ്ചപാടുകളുണ്ട്. എന്ത് കൊണ്ടാണ് ആ തീരുമാനത്തിലേക്ക് എത്തുന്നതെന്ന് അവര്‍ക്കറിയാം. അതാണ് ഏറ്റവും നല്ല തീരുമാനമെന്ന് കൂടി അവര്‍ വിശ്വസിക്കും. അക്കാര്യത്തില്‍ എനിക്ക് നല്ല ഉറപ്പുണ്ട്. ഞങ്ങളും വിധിക്കപ്പെടണമെന്ന് പറയുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. അവര്‍ക്ക് വേണ്ടി ദുഃഖമുള്ളതോ മഹത്തരമായ വാക്കുകളോ നാം ഉപയോഗിക്കരുത്. പ്രത്യേകിച്ച് കുട്ടികള്‍ കൂടി വേര്‍പിരിയലില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നന്നായി ആലോചിച്ചെന്ന് ഉറപ്പ് വരുത്തണം.-ഐശ്വര്യ റായ്
Read Moreഎന്റെ അച്ഛന് ഒരു അച്ഛനായിട്ട് നിന്നാണ് എന്നെ വളര്‍ത്തിയത്
ഞാന്‍ എന്റെ മക്കളുടെ നല്ല സുഹൃത്താവുമെന്ന് കരുതി, എന്നാല്‍ കഴിഞ്ഞില്ല. എന്റെ അച്ഛന് ഒരു അച്ഛനായിട്ട് നിന്നാണ് എന്നെ വളര്‍ത്തിയത്. അതിനാല്‍ തന്നെ എനിക്ക് ഒരു ആഗ്രഹമുണ്ടായിരുന്നു എന്റെ മക്കളുടെ ഏറ്റവും നല്ല സുഹൃത്താവണമെന്ന്. എന്നാല്‍ സത്യത്തില്‍ ഞാന്‍ സുഹൃത്താവാന്‍ വിചാരിച്ചിട്ട് നടക്കുന്നില്ല . ഇതിനെയാണ് ജനറേഷന് ഗ്യാപ്പ് എന്ന് പറയുന്നത്. അവര്‍ക്ക് താത്പര്യമുള്ള പല കാര്യങ്ങളും നമുക്ക് മനസിലാവുന്നില്ല. ജനറേഷന് ഗ്യാപ്പ് എന്ന് പറയുന്നത് വല്ലാത്ത സംഭവമാണ്. -പ്രിയദര്ശന്
Read Moreരാധികയ്ക്കെതിരേ കാമ്പയിന്
ബോളിവുഡ് താരം രാധിക ആപ്തെക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററില്‍ ബോയ്ക്കോട്ട് കാമ്പയിന്.രാധിക ആപ്തെയുടെ 2015-ല്‍ റിലീസ് ചെയ്ത പാര്‍ച്ച്ഡ് എന്ന ചിത്രത്തിലെ രംഗങ്ങളുടെ പേരിലാണ് ട്വിറ്ററില്‍ കാന്പയിന് നടക്കുന്നത്. ചിത്രത്തിലെ പ്രണയരംഗങ്ങളിലെ താരത്തിന്റെ അര്‍ധ നഗ്നയായ ചിത്രമാണ് ഈ കാമ്പയിന് ഇടയാക്കിയിരിക്കുന്നത്.സിനിമയിലെ താരത്തിന്റെ ചിത്രം രാജ്യത്തിന്റെ സംസ്കാരത്തിന് എതിരാണെന്നും സംസ്കാരം സംരക്ഷിക്കുന്നതിന് രാധിക ആപ്തെ യെ നിരോധിക്കണമെന്നുമാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്. ബോളിവുഡ് സിനിമ പൊതുവെ രാജ്യത്തിന് അപമാനമാണെന്നും ഇന്ത്യയുടെ സംസ്കാരത്തെ നശിപ്പിക്കുന്നതാണ് ബോളിവുഡ് സിനിമകളെന്നുമാണ് വിദ്വേഷ പ്രചാരകരുടെ വാദം. സാമ്പത്തികമായ നേട്ടങ്ങള്‍ക്ക് വേണ്ടി രാധിക ആപ്തെ നഗ്നത ഉപയോഗിച്ച് ഇന്ത്യന്‍ സംസ്കാരത്തെ നശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ട്വീറ്റുകളില്‍ പറയുന്നു. 2015ല്‍ റിലീസ് ചെയ്ത പാര്‍ച്ച്ഡ് എന്ന ചിത്രം ലീന യാദവാണ് സംവിധാനം ചെയ്തത്. ഗുജറാത്തിലെ നാല് സ്ത്രീകളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ശൈശവ വിവാഹം, സ്ത്രീധനം,…
Read Moreഓണത്തിന് 10 ദിവസങ്ങളിലായി 10 സിനിമകൾ; കാഴ്ചവിരുന്നൊരുക്കി ആക്ഷൻ പ്രൈം ഒടിടി
ഓണത്തിന് പത്തു ദിവസങ്ങളിലായി പത്ത് സിനിമകളുമായി ആക്ഷൻ പ്രൈം ഒടിടി ചാനൽ. ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) ലോഞ്ച് ചെയ്യുന്ന ആക്ഷൻപ്രൈം ഒടിടി പ്ലാറ്റ്ഫോമിലൂടെ ഓഗസ്റ്റ് 19 മുതൽ 30 വരെ എല്ലാ ദിവസങ്ങളിലും പുതുമയുള്ള സിനിമകൾ പ്രേക്ഷകർക്ക് മുന്നിൽ എത്തും. മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിരയാണ് ഉദ്ഘാടന ചിത്രം. ഓഗസ്റ്റ് 19 ന് മുഹറത്തോടനുബന്ധിച്ചു സമദ് മങ്കട സംവിധാനം ചെയ്ത് അനു മോഹനും ലിയോണയും പ്രധാന വേഷത്തിൽ എത്തുന്ന “കാറ്റ് കടൽ അതിരുകൾ” റിലീസ് ചെയ്യും. ഓഗസ്റ്റ് 20ന് ഉത്രാടം നാളിൽ കാൽ ചിലമ്പ്, തിരുവോണത്തിനു ധനയാത്ര, ഓഗസ്റ്റ് 22ന് സന്തോഷ് പണ്ഡിറ്റിന്റെ ഉരുക്കു സതീശൻ, 23ന് “1948 കാലം പറഞ്ഞത്’, 24ന് ഉരിയാട്ട്, 25ന് മാധവീയം, 26ന് കാന്തൻ -ദ ലവർ ഓഫ് കളർ, 27ന് കഥാന്തരം, 28ന് താമര, 29ന് “സഖാവിന്റെ…
Read Moreകാലില്‍ തൊട്ട് തൊഴണം; ഞാൻ ഇപ്പോഴും സാർ എന്നാണ് വിളിക്കുന്നത്
മമ്മൂക്ക വളരെ വൃത്തിയായിട്ട് വ്യത്യസ്ത ഭാഷാ ശൈലികളില്‍ കഥാപാത്രങ്ങള്‍ ചെയ്യും. അതും അനായാസമായി ചെയ്യും. അതുകൊണ്ടാണ് ഞാന്‍ അദ്ദേഹത്തെ ഇപ്പോഴും സാര്‍ എന്ന് വിളിക്കുന്നത്. മമ്മൂക്കയുടെ കാലില്‍ തൊട്ട് തൊഴണം. അദ്ദേഹം അതിന് വേണ്ടി എടുക്കുന്ന ഒരു സ്ട്രെയിന്‍, അത് സമ്മതിച്ചുകൊടുക്കണം. തിരുവനന്തപുരം ഭാഷയില്‍ സാധാരണ സെന്റിമെന്റ്സ് പറഞ്ഞാല്‍ ആളുകള്‍ കൂവുകയാണ് ചെയ്യാറ്. കോമഡി പറയുവാണെന്ന് പറയും. പക്ഷേ മമ്മൂക്ക രാജമാണിക്യത്തില്‍ എന്ത് ഗംഭീരമായിട്ടാണ് ആ സെന്റിമെന്റല്‍ സീന്‍ ചെയ്തത്. തിരുവനന്തപുരം ഭാഷ ഇങ്ങനെയും ചെയ്യാമെന്ന് മനസിലായത് അദ്ദേഹത്തിന്റെ ആ ഒരു പെര്‍ഫോമന്‍സ് കണ്ടാണ്. –നന്ദു
Read More