ഒരു സിനിമാ ലൊക്കേഷനില്‍ വച്ച് എസ്.എന്‍. സ്വാമി സിബിഐ ഡയറിക്കുറിപ്പിന്റെ കഥ വിവരിക്കുന്പോള് മമ്മൂട്ടി കഥ കേട്ടത് കൈ പിറകില്‍ കെട്ടി നടന്ന്. എസ്.എൻ. സ്വാമിയാണ് ഇക്കാര്യം ഒരിക്കൽ വെളിപ്പെടുത്തിയത്. കഥ പറഞ്ഞു തീര്‍ന്നപ്പോള്‍, കഥാനായകന്റെ ചലനങ്ങളില്‍ കൈ പിറകില്‍ കെട്ടിയുള്ള നടപ്പു കൂടി സ്വാമി എഴുതിച്ചേര്‍ക്കുകയായിരുന്നു. സിബിഐ ഓഫീസറായ സേതുരാമന്, സേതുരാമയ്യര്‍ ആയിക്കോട്ടെ എന്ന് നിര്‍ദേശിച്ചതും മമ്മൂട്ടിയായിരുന്നു. അയ്യരായാല്‍ നന്നായിരിക്കും. ബുദ്ധികൂര്‍മത അയ്യര്ക്കല്ലേ, താനും ഒരു സ്വാമിയല്ലേ. തന്റെ ബുദ്ധിയല്ലേ ഈ സിനിമ. അപ്പോള്‍ അയ്യര്‍ ആകുന്നതല്ലേ നല്ലത് എന്നായിരുന്നു സ്വാമിയോട് മമ്മൂട്ടി പറഞ്ഞത്. ഒരു കുറ്റാന്വേഷകന്റെ ചലനങ്ങള്‍, ഭാവങ്ങള്‍, കുശാഗ്രബുദ്ധിയോടെ കുരുക്കുകള്‍ അഴിക്കുന്ന രീതി ഇതെല്ലാം കൃത്യമായി മനസിലാക്കിയാണ് മമ്മൂട്ടി സേതുരാമയ്യരായതെന്നും എസ്.എൻ. സ്വാമി പറഞ്ഞു ഒരു സിബിഐ ഡയറിക്കുറിപ്പിനു(1988) പിന്നാലെ ജാഗ്രത (1989), സേതുരാമയ്യർ സിബിഐ (2004), നേരറിയാൻ സിബിഐ (2005), എന്നീ…
Read MoreCategory: Movies
കാർത്തിക ഭാവനയായപ്പോൾ
എന്റെ പേര് മാറ്റാന്‍ കാരണം സംവിധായകന് കമല്‍ സാറാണ്. എന്നെ സിനിമാ രംഗത്തേക്ക് അവതരിപ്പിച്ചത് കമല്‍ സാറായിരുന്നു. അദ്ദേഹമാണ് കാര്‍ത്തിക എന്ന പേര് മാറ്റണം എന്ന് പറഞ്ഞത്. കാരണം, ആള്‍റെഡി ഒരു കാര്‍ത്തിക ഉണ്ട്, പിന്നെ പഴയകാല നടി കാര്‍ത്തിക ഉണ്ട്. അതുകൊണ്ട് മീഡിയാസിനോട് പറയുമ്പോള്‍ കണ്‍ഫ്യൂഷനാകും അതിനാലാണ് അന്നു പേര് മാറ്റിയത്. അന്നു പേര് മാറ്റുമ്പോള്‍ ആസ്ട്രോളജിയൊന്നും നോക്കിയിട്ടില്ല. കമല്‍ സാര്‍ പറഞ്ഞു. നീ തന്നെ നിനക്ക് ഇഷ്ടമുള്ള പേര് പറയൂ, അതില്‍ നിന്ന് ഞങ്ങള്‍ സെലക്ട് ചെയ്തുതരാം എന്ന്. അപ്പോള്‍ തോന്നിയ നാലഞ്ച് പേര് ഞാന്‍ പറഞ്ഞു. ഇപ്പോൾ ആണേല്‍ കുറച്ച് നല്ല പേര് കണ്ടെത്തിയേനെ. അന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എല്ലാവര്ക്കും ഇഷ്ടപ്പെട്ട പേരാണ് ഭാവന. ഭാവന ഈ കരിയറിന് പറ്റുന്ന പേരാണെന്നും മറ്റാരും ഈ പേരിലില്ല എന്നൊക്കെ നോക്കിയാണ് ഈ പേര് തെരഞ്ഞെടുത്തത്.…
Read Moreസ്ത്രീകൾ വളരരുതെന്ന സിസ്റ്റം! മള്ട്ടിപ്ലക്സുകൾക്കെതിരേ കങ്കണ
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി തയാറാക്കിയ തലൈവി റിലീസിനൊരുങ്ങുമ്പോള്‍ ചില മള്‍ട്ടിപ്ലക്സുകള്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തയാറാകുന്നില്ലെന്ന പരാതിയുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. മള്ട്ടിപ്ലക്സുകള്ക്കെതിരേ രൂക്ഷമായ വിമര്‍ശനവുമായാണ് നടി രംഗത്തെത്തിയത്. സൂപ്പര്‍ താരങ്ങളുടെ കാര്യത്തില്‍ മള്‍ട്ടിപ്ലസുകള്‍ക്ക് വേറെ നിയമമാണെന്ന് അവര്‍ ആരോപിച്ചു. സല്മാന് ഖാന്റെയും വിജയ്യുടേയും സിനിമകള്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്ന് കങ്കണ ഫേസ്ബുക്കില്‍ കുറിച്ചു. മുന്‍നിര നടന്മാര് എത്തുമ്പോള്‍ മള്‍ട്ടിപ്ലക്സിന് വേറെ നിയമമാണ്. അവര്‍ രാധെ സിനിമ ഒടിടിയിലും തിയറ്ററിലും ഒന്നിച്ച് റിലീസ് ചെയ്തു. മാസ്റ്റര്‍ രണ്ട് ആഴ്ചയിലേക്കാണ് റിലീസ് ചെയ്ത്. ഹോളിവുഡ് ചിത്രങ്ങളും ഒടിടിക്കൊപ്പം അവര്‍ തിയറ്ററിലെത്തിക്കും. എന്നാല്‍ ദക്ഷിണേന്ത്യയില്‍ നാലാഴ്ചത്തെ സമയമുണ്ടായിട്ടും തലൈവി റിലീസ് ചെയ്യാന്‍ തിയറ്ററുകള്‍ തയാറാവുന്നില്ല. സ്ത്രീകള്‍ വളരരുത് എന്നുറപ്പിക്കുന്ന സിസ്റ്റമാണിത്.അവര്‍ തന്നെ പുരുഷന്മാരെപ്പോലെ സ്ത്രീ സൂപ്പര്‍ സ്റ്റാറുകള്‍ കാണികളെ തിയറ്ററുകളില്‍ എത്തിക്കാത്തതിനെക്കുറിച്ച് പരാതിയും പറയുന്നു. പ്രതിസന്ധി…
Read Moreയോദ്ധായിൽ ചെറിയ റോളായിട്ടും ഉർവശി വന്നതിന്റെ കാരണം ഇതാണ്
ഒരുകാലത്ത് ഒരു സെറ്റില്‍ നിന്ന് മറ്റൊരു സെറ്റിലേക്ക് ഓടിനടന്ന് അഭിനയിച്ചിരുന്ന നടിയായിരുന്നു ഉര്‍വശി. മലയാള സിനിമയില്‍ നായകന്മാരെ പോലും വെല്ലുന്ന പ്രകടനങ്ങള്‍ ഉര്‍വശി നടത്തിയിട്ടുണ്ട്. ഇത്ര തിരക്കിനിടയിലും സൗഹൃദത്തിന്റെ പേരില്‍ ഒരു സിനിമയിൽ വളരെ ചെറിയൊരു വേഷം പോലും ഉർവശി ചെയ്തിട്ടുണ്ട്. മോഹന്‍ലാലും ജഗതിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ മാത്രം ഉര്‍വശി ചെയ്ത കഥാപാത്രമാണ് അത്. ഇന്നും നിരവധി ആരാധകര്‍ ഉള്ള സംഗീത് ശിവന് സംവിധാനം ചെയ്ത ചിത്രം യോദ്ധയാണ് അത്. യോദ്ധയില്‍ ദമയന്തി എന്ന കഥാപാത്രത്തെയാണ് ഉര്‍വശി അവതരിപ്പിച്ചിരിക്കുന്നത്. ജഗതിയുടെ അരുശുംമൂട്ടില്‍ അപ്പുക്കുട്ടന് എന്ന കഥാപാത്രത്തിന്റെ മുറപ്പെണ്ണാണ് ദമയന്തി. ആറോ ഏഴോ സീനില്‍ മാത്രമേ ഉര്‍വശി യോദ്ധയില്‍ എത്തുന്നുള്ളൂ. ഉര്‍വശി വലിയ തിരക്കുള്ള നടിയായിരുന്നു ആ സമയത്ത്. എന്നാല്‍, ചെറിയ കഥാപാത്രമാണെന്ന് അറിഞ്ഞിട്ടും യോദ്ധയില്‍ അഭിനയിക്കാന്‍ ഉര്‍വശി സമ്മതം അറിയിച്ചു. മോഹൻലാലും ജഗതി ശ്രീകുമാറും വിളിച്ചിട്ടാണ്…
Read Moreഎമി ജാക്സണും ഭാവിവരനും വേർപിരിയുന്നു
നടി എമി ജാക്സനും ഭാവിവരനും പങ്കാളിയുമായ ജോര്‍ജും വേർപിരിയുന്നു. മകന് രണ്ടു വയസ് തികഞ്ഞതിന് പിന്നാലെയാണ് ഇരുവരുടേയും ബന്ധത്തില്‍ വിള്ളല്‍ വീണിരിക്കുന്നത്. പങ്കാളി ജോര്‍ജ് പിനായിട്ടുവുമായി ചേര്‍ന്നുള്ള ചിത്രങ്ങളെല്ലാം താരം തന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടില്‍ നിന്നു നീക്കം ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം 2019 ജനുവരി ഒന്നിനായിരുന്നു ജോര്‍ജ്-എമി വിവാഹനിശ്ചയം നടന്നത്. 2019 മാര്‍ച്ചില്‍ താന്‍ ഗര്‍ഭിണിയാണെന്നും സെപ്തംബര്‍ 17 ന് അമ്മയായ വിവരവും എമി ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോള്‍ മകന്റെ രണ്ടാം പിറന്നാളിന് ഒരുങ്ങുമ്പോഴാണ് ഇരുവരും പിരിയുന്ന വിവരവും മാധ്യമങ്ങളില്‍ എത്തിയിരിക്കുന്നത്. ജോർജുമൊത്തുള്ള ചിത്രങ്ങൾ നടി സമൂഹമാധ്യമങ്ങളിൽ നിന്നു നീക്കം ചെയ്തതാണ് ഊഹാപോഹങ്ങൾക്കു കാരണം. കുഞ്ഞ് ജനിച്ചപ്പോൾ ജോർജിനൊപ്പമുള്ള ചിത്രമാണ് ആരാധകർക്കായി നടി പങ്കുവച്ചത്. എന്നാൽ ആ ഫോട്ടോയും എമി ഇപ്പോൾ നീക്കം ചെയ്തിട്ടുണ്ട്. കുറച്ചു കാലമായി സിനിമയിൽ നിന്നു വിട്ടുനിൽക്കുന്ന…
Read Moreഒറ്റയാന്റെ കഥയുമായി ‘ഏകദന്ത’ ! പുതിയ പോസ്റ്റർ പുറത്തിറക്കി മോഹൻലാൽ
ഹ്രസ്വചിത്രങ്ങളിലൂടെയും വെബ്സീരീസുകളിലൂടെയും ശ്രദ്ധേയനായ മഹേഷ് പാറയിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഏകദന്ത”. ഷിമോഗ ക്രിയേഷൻസിന്റെയും ഡ്രീം സിനിമാസിന്റെയും ബാനറിൽ ഷബീർ പത്തൻ, നിധിൻ സെയ്നു മുണ്ടക്കൽ, എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ബാദുഷ എൻ.എം ആണ് പ്രൊജക്ട് ഡിസൈനർ. മലയാള മുൻനിര താരങ്ങൾ അഭിനയിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്ന് സംവിധായകൻ മഹേഷ് പറഞ്ഞു. ഒരു കൊമേഴ്സ്യല്‍ ചിത്രത്തിന് വേണ്ട എല്ലാ ചേരുവകളും ചിത്രത്തിൽ ഉണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഇടുക്കി, വയനാട്, തൊടുപുഴ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. കാടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നിജയ്ഘോഷ് നാരായണനാണ്. അര്ജുന് രവി ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. മ്യൂസിക്ക് & ബിജിഎം ഒരുക്കുന്നത് രതീഷ് വേഗയാണ്. എഡിറ്റര്‍- പി.വി.ഷൈജല്‍, പ്രൊഡക്ഷൻ കൺട്രോളർ- റിച്ചാർഡ്, കലാസംവിധാനം- ദിലീപ് നാഥ്, കോസ്റ്റ്യൂം ഡിസൈനർ –…
Read Moreവിനീതിന്റെ പ്ലസും മൈനസും പറയാതെ അജു വർഗീസ്
ലൗ ആക്ഷന്‍ ഡ്രാമ സിനിമയുടെ സമയത്ത് വിനീത് എന്നെ സാമ്പത്തികമായി സഹായിച്ചിരുന്നു. വലിയ ഒരു തുക നല്‍കിയാണ് സഹായിച്ചത്. തിരിച്ചുകൊടുക്കണോ വേണ്ടയോ എന്നുളള ആലോചനയിലാണ് താനെന്ന് അജുവർഗീസ് വിനീതുമായി എനിക്ക് തമാശ ബന്ധമല്ല. കുറച്ചുകൂടി സീരിയസാണ്. എന്റെ ഗുരുവാണല്ലോ. പുളളിയോട് അതിന്റെ ബഹുമാനം ഉണ്ട്. ധ്യാനുമായിട്ടാണ് ഞാന്‍ കൂടുതല്‍ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്. എന്നെ സിനിമയില്‍ കൊണ്ടുവന്ന ആളെന്ന നിലയില്‍ വിനീതിന്റെ പ്ലസും മൈനസും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
Read Moreനിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങുന്നയാളാണ് ഞാന്‍, മമ്മൂട്ടി അങ്ങനെയല്ലെന്ന് മോഹൻലാൽ
മമ്മൂട്ടി അധികം കഴിക്കില്ല. ആരൊക്കെ, അവര്‍ എത്രയൊക്കെ പ്രിയപ്പെട്ടവരാവട്ടെ, ഏതൊക്കെ തരത്തില്‍ നിര്‍ബന്ധിച്ചാലും തന്റെ തീരുമാനത്തില്‍നിന്ന് മമ്മൂട്ടി പിന്മാറില്ല. എന്റെ സ്വഭാവം നേരേ മറിച്ചാണ്. യാതൊരുവിധ നിയന്ത്രണങ്ങളും എനിക്ക് സ്ഥിരമായി കൊണ്ടുനടക്കാന്‍ സാധിക്കാറില്ല. സൗഹൃദങ്ങളുടെ, സഭയുടെ നിര്‍ബന്ധങ്ങള്‍ക്ക് നിരുപാധികം വഴങ്ങുന്നയാളാണ് ഞാന്‍. പ്രധാനമായും ഭക്ഷണത്തിന്റെ കാര്യത്തില്‍ എത്രയോ തവണ ഇനി ഞാന്‍ ഇങ്ങനെയാവില്ല എന്ന് ശപഥം ചെയ്തിട്ടുണ്ട്. മണിക്കൂറുകളുടെ ആയുസേ ഉണ്ടാവൂ ഇത്തരം ശപഥങ്ങള്‍ക്ക് എന്നാണ് അനുഭവം.
Read Moreഇന്ദ്രൻസിന്റെ ‘വിത്തിന് സെക്കന്റ്സ്’
ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി വിജയന് സംവിധാനം ചെയ്യുന്ന ‘വിത്തിന് സെക്കന്റ്സ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസായി.സുധീര്‍ കരമന, അലന്‍സിയാര്‍, സെബിന് സാബു, ബാജിയോ ജോര്‍ജ്ജ്, സാന്റിനോ മോഹന്‍, മാസ്റ്റര്‍ അര്ജൂന് സംഗീത്, സരയൂ മോഹന്‍, അനു നായര്‍, വര്‍ഷ ഗെയ്ക്വാഡ്, സീമ ജി നായര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡോക്ടര്‍ സംഗീത് ധര്മ്മരാജന്, വിനയന് പി വിജയന് എന്നിവര്‍ ചേര്‍ന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു. അനില്‍ പനച്ചുരാന്റെ വരികള്‍ക്ക് രഞ്ജിന് രാജ് സംഗീതം പകരുന്നു. നിര്‍മ്മാണം- ഡോ: സംഗീത ധര്മ്മരാജന്, ബാനര്‍- ബോള്‍ എന്റര്‍ടെയിന്‍മെന്റ്. കാമറ- രജീഷ് രാമന്, എഡിറ്റര്‍- അയൂബ്ഖാന്, കലാസംവിധാനം- നാഥന് മണ്ണൂര്‍, മേയ്ക്കപ്പ്- ബൈജു ബാലരാമപുരം, പ്രൊഡക്ഷന്‍ കണ്ട്രോളര് ജെ.പി. മണക്കാട്, കോസ്റ്റ്യൂം ഡിസൈനര്‍- കുമാര്‍ എടപ്പാള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രവീണ്‍, അസോസിയേറ്റ് ഡയറക്ടര്‍-…
Read Moreറൊമാന്‍സ് രംഗങ്ങള്‍ ചെയ്തപ്പോള്‍ കരയേണ്ടി വന്നു…! എനിക്ക് വെറും ഇരുപത്തിയൊന്ന് വയസ് മാത്രമേ ഉണ്ടായിരുന്നുള്ളു…
സൂപ്പര്‍ഹിറ്റ് ചിത്രം റോജയില്‍ മധുബാലയ്ക്ക് ഒപ്പം റൊമാന്‍സ് രംഗങ്ങള്‍ ചെയ്തപ്പോൾ തനിക്കു കരയേണ്ടി വന്നു എന്നു നടൻ അരവിന്ദ് സ്വാമി. സൂപ്പര്‍ ഡാന്‍സര്‍ റിയാലിറ്റി ഷോയില്‍ നടി മധുബാല അതിഥിയായി എത്തിയപ്പോള്‍ വീഡിയോയിലൂടെയാണ് അരവിന്ദ് സ്വാമി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. റോജയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് വെറും ഇരുപത്തിയൊന്ന് വയസ് മാത്രമേ ഉണ്ടായിരുന്നുള്ളു. മധുവിനൊപ്പം റൊമാന്റിക് സീനുകള്‍ ചെയ്യുമ്പോള്‍ വളരെ നാണം തോന്നി. പിന്നെയത് കരച്ചില് വരെ എത്തി. ഒടുവില്‍ സിനിമയിലെ ചുംബന രംഗത്തില്‍ അഭിനയിക്കുന്നതിന് വേണ്ടി സംവിധായകന് മണിരത്നവും നടി മധുവും ഏറെ നേരം സംസാരിച്ച് ബോധ്യപ്പെടുത്തുകയായിരുന്നു. എന്തായാലും മധുവിനെ ഇനിയും നേരില്‍ കാണാം എന്നും വീഡിയോയിലൂടെ അരവിന്ദ് സ്വാമി പറഞ്ഞു. -പിജി
Read More