ഒട്ടനവധി ചിത്രങ്ങളിലൂടെ ബോളിവുഡിന്റെ പ്രിയങ്കരിയായി മാറിയ നടിയാണ് റിമി സെൻ. രണ്ടായിരം കാലഘട്ടത്തിലെ ഹിറ്റ് ചിത്രങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്ന റിമി ഇപ്പോൾ വലിയ ഒരു ഇടവേളയ്ക്കു ശേഷം തിരിച്ചുവരവിനൊരുങ്ങുകയാണ്. അതേസമയം, അന്ന് തനിക്ക് പക്വതയുണ്ടായിരുന്നില്ല എന്നാണ് റിമിയുടെ അഭിപ്രായം. ചെറുപ്പമായിരുന്നു, അഗ്രസീവ് ആയിരുന്നു, ഒരുപാട് വര്‍ക്ക് ലഭിച്ചിരുന്നു, ആ ഫ്ളോയ്ക്ക് ഒപ്പം നീങ്ങി. പണം മാത്രമാണ് നോക്കിയിരുന്നതെന്നും റിമി സെൻ പറഞ്ഞു. “ഞാന്‍ ധൂം ചെയ്തു, ഹേരാ ഫേരി ചെയ്തു. ഹംഗാമ, ഗോല്‍മാല്‍ ഒക്കെ ചെയ്തു. എല്ലാത്തിലും വെറും ഫര്ണിച്ചറായിരുന്നു എന്റെ കഥാപാത്രം. അന്ന് സിനിമാ ലോകം പുരുഷ കേന്ദ്രീകൃതമായിരുന്നു. ഇന്ന് കണ്ടന്റാണ് ഹീറോ. അന്നത്തെ കാലത്ത് ഹീറോ മാത്രമായിരുന്നു ഹീറോ. ഒടിടി പ്ലാറ്റ്ഫോമുകള് എല്ലാം മാറ്റിമറിച്ചു.’- റിമി സെൻ പറയുന്നു.
Read MoreCategory: Movies
പതിനാറിലധികം ടേക്ക് ! അനിയത്തിപ്രാവിലെ ആ ഒരു മൂളല്‍ കിട്ടാന്‍ വേണ്ടി…
കുഞ്ചാക്കോ ബോബന് നായകനായെത്തിയ ആദ്യ ചിത്രം. ബാലനടിയായി സിനിമയിലെത്തിയ ശാലിനി ആദ്യമായി നായികയായെത്തിയ ചിത്രം ഇതായിരുന്നു അനിയത്തിപ്രാവ്. ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ് അനിയത്തിപ്രാവ്. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മികച്ച തുടക്കമാണ് ചാക്കോച്ചന് ലഭിച്ചത്. അനിയത്തിപ്രാവിലൂടെ മലയാളത്തിലെ റൊമാന്റിക്ക് ഹീറോയായി കുഞ്ചാക്കോ ബോബന് മാറി. 1997ല്‍ റിലീസ് ചെയ്ത സിനിമ സംവിധായകന് ഫാസിലിന്റെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കി. അനിയത്തിപ്രാവിലെ സുധിയും മിനിയും ഇന്നും മലയാളികള്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങളാണ്. താരങ്ങളുടെ പ്രകടനത്തിനൊപ്പം ഈ പ്രണയ ചിത്രത്തിലെ പാട്ടുകളും ഒരുകാലത്ത് തരംഗമായി മാറിയിരുന്നു. അതേസമയം അനിയത്തിപ്രാവില്‍ കുഞ്ചാക്കോ ബോബന് ഡബ് ചെയ്ത കൃഷ്ണചന്ദ്രന്റെ ശബ്ദവും ശ്രദ്ധേയമായിയിരുന്നു. ചാക്കോച്ചന്റെ പ്രകടനത്തിനൊപ്പം കൃഷ്ണചന്ദ്രന്റെ ശബ്ദം കൂടി ചേര്‍ന്നപ്പോഴാണ് സുധി എന്ന കഥാപാത്രം മികച്ചതായത്. നടനായും പിന്നണി ഗായകനായും തിളങ്ങിയ കൃഷ്ണചന്ദ്രന് ഒരുകാലത്ത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും മോളിവുഡില്‍ സജീവമായിരുന്നു. അതേസമയം അനിയത്തിപ്രാവിലെ ഒരു രംഗത്തിനായി…
Read Moreനടൻ ടോവിനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചു
കൊച്ചി: നടൻ ടോവിനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. രോഗലക്ഷണങ്ങൾ ഒന്നുമില്ലെന്നും നിരീക്ഷണത്തിൽ കഴിയുകയാണെന്നും ടോവിനോ അറിയിച്ചു. ‘എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. രോഗ ലക്ഷണങ്ങളൊന്നും ഇതുവരെയില്ല. ആരോഗ്യപരമായി പ്രശ്നങ്ങളുമില്ല. കുറച്ച് ദിവസത്തിന് നിരീക്ഷണത്തില്‍ തുടര്‍ന്ന ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നതായിരിക്കും. എല്ലാവരും സുരക്ഷിതരായി ഇരിക്കു’. ടോവിനോ ഫേസ്ബുക്കിൽ കുറിച്ചു.
Read Moreഐ ആം സോറി..! മോഹൻ സിത്താര സംവിധായകനാകുന്നു
തൃശൂർ: അനേകം ഹിറ്റ് സിനിമാഗാനങ്ങൾ അണിയിച്ചൊരുക്കിയ സംഗീത സംവിധായകൻ മോഹൻ സിത്താര ഇതാദ്യമായി സിനിമ സംവിധാനം ചെയ്യുന്നു. മോഹൻ സിത്താര തന്നെ കഥയും തിരക്കഥയും എഴുതിയ ”ഐ ആം സോറി’ എന്ന സിനിമയാണ് സംവിധാനം ചെയ്യുന്നത്. മ്യൂസിക്കൽ ലൗ സ്റ്റോറിയാണിത്. പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖ താരങ്ങളെയും പ്രാധാന്യത്തോടെ ബിഗ് സ്ക്രീനിൽ എത്തിക്കുന്ന സിനിമയാണിതെന്നു മോഹൻ സിത്താര വാർത്താസമ്മേളനത്തിൽ പറഞ്ഞു. മോ ഇന്റർനാഷണൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ മോഹൻ സിത്താര, ബിനോയ് ഇടത്തിനകത്ത്, കെ. സിന്ധു, എം.ബി. മരുകൻ എന്നിവർ ചേർന്നാണു സിനിമ നിർമിക്കുന്നത്. രജിത് ടി. നന്ദനം ഛായാഗ്രഹണം നിർവഹിക്കും. സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും മോഹൻ സിത്താരയുടെ മകൻ വിഷ്ണുവാണു നിർവഹിക്കുന്നത്.
Read Moreഒരേ ചിത്രത്തില്‍ വിജയ്ക്ക്പ്രതിഫലം രണ്ടു കോടി, സൂര്യക്ക് അഞ്ച് ലക്ഷം!
തമിഴിനു പുറമെ മലയാളത്തിലും നിരവധി ആരാധകരുള്ള താരങ്ങളാണ് വിജയ്യും സൂര്യയും. വ്യത്യസ്തമായ അഭിനയശൈലിയിലൂടെ സിനിമാ രംഗത്ത് തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയ താരങ്ങളാണ് ഇരുവരും. ഇപ്പോഴിതാ നിര്‍മ്മാതാവ് അപ്പച്ചന് എന്ന സ്വര്‍ഗചിത്ര അപ്പച്ചന് ഇരുവരെയും കുറിച്ചു പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധയമാകുന്നത്. മലയാളത്തില്‍ റാംജിറാവ് സ്പീക്കിംഗ്, ഗോഡ്ഫാദര്, വിയറ്റ്നാം കോളനി, അനിയത്തിപ്രാവ് തുടങ്ങി നിരവധി ഹിറ്റുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അപ്പച്ചന് തമിഴിലും വിജയ്യെ നായകനാക്കി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സിദ്ദിഖിന്റെ സംവിധാനത്തില്‍ ഒരുക്കിയ ഫ്രണ്ട്സിന്റെ തമിഴ് റീമേക്കില്‍ വിജയ്യും സൂര്യയും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചിരുന്നു. തുടക്ക കാലത്ത് വിജയ്ക്ക് സൂര്യയേക്കാള്‍ അധികം പ്രതിഫലം നല്‍കിയിരുന്നുവെന്ന് അപ്പച്ചന് പറയുന്നു. അനിയത്തിപ്രാവ് തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ സംവിധായകന് ഫാസില്‍ ആയിരുന്നെങ്കിലും നിര്‍മാണം സ്വര്ഗചിത്രയായിരുന്നില്ല. എന്നാല്‍ ആ സമയത്ത് ലൊക്കേഷനില്‍ താന്‍ ഉണ്ടായിരുന്നുവെന്ന് അപ്പച്ചന് പറയുന്നു. ശാലിനിയുടെ നായകനായി എത്തിയത് വിജയ് ആയിരുന്നു. അന്ന്…
Read Moreതൊരപ്പൻ ബാസ്റ്റിനിൽ നിന്ന് പനച്ചേൽ കുട്ടപ്പനിലേക്ക്…
വാകത്താനം സ്വദേശിയായ പി.എൻ. സണ്ണി എന്ന റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ പെട്ടെന്നൊരു ദിവസം കൊണ്ടാണ് സിനിമാ പ്രേക്ഷകരുടെ മനസിൽ കടന്നു കൂടിയത്. ഒരിടവേളയ്ക്കു ശേഷം ഇപ്പോഴിതാ ഒറ്റ രാത്രികൊണ്ടാണ് സിനിമാ പ്രേക്ഷകരുടെ മനസിൽ വീണ്ടും ഇടംപിടിച്ചത്. മോഹൻലാൽ നായകനായ സ്ഫടികത്തിലെ തൊരപ്പൻ ബാസ്റ്റിൻ എന്ന ഗുണ്ടാ വേഷത്തിലാണ് ആദ്യമായി സണ്ണി കാമറയ്ക്കു മുന്നിലെത്തുന്നത്. ആടുതോമ്മയെ മെരുക്കാൻ ജയിലിൽ നിന്നു കൊണ്ടു വന്ന തൊരപ്പൻ ബാസ്റ്റിൻ എന്ന കഥാപാത്രത്തെയും തീപ്പെട്ടിയുണ്ടോ എന്ന ആ ഡയലോഗും തൊരപ്പൻ ബാസ്റ്റിനും ആടു തോമയുമായുള്ള സംഘട്ടന രംഗങ്ങളും ഇന്നും മലയാളികളുടെ മനസിൽ നിന്നു മായാതെ നിൽക്കുന്നു. ആടുതോമ്മയെ കുത്തിവീഴ്ത്തുന്ന രംഗവും മലയാളികളുടെ മനസിൽ നിന്നു മാഞ്ഞു പോയിട്ടില്ല. അന്ന് കോട്ടയം പോലീസ് സ്റ്റേഷനിൽ കോണ്‍സ്റ്റബിളായിരുന്നു. പിന്നീട് ജോലിയുടെ തിരക്കിൽ സിനിമയിൽ സജീവമായില്ല. ഇപ്പോഴിതാ കോട്ടയം ജില്ലയുടെ കിഴക്കൻ പശ്ചാത്തലത്തിലുള്ള പനച്ചേൽ കുടുംബത്തിന്റെ കഥയെ…
Read Moreറോഷൻ ആൻഡ്രൂസ് ദുൽഖറിനെക്കുറിച്ച് പറഞ്ഞത്…
സ്നേഹത്തോടെയും ബഹുമാനത്തോടെയും നമ്മൾ അ ദ്ദേഹത്തെ വിളിക്കും ഡിക്യൂ എന്ന്. എന്റെ എക്കാലത്തെയും വലിയ സ്വപ്നങ്ങളില്‍ ഒന്നായ താങ്കളുമായി ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം യാഥാര്‍ഥ്യമാക്കാന്‍ സഹായിച്ചതിന് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ താങ്കളോട് നന്ദി അറിയിക്കുന്നു. നമ്മളൊന്നിച്ച് ചെലവഴിച്ച നിമിഷങ്ങളിലൂടെ ഞാന്‍ മനസിലാക്കിയ കാര്യമുണ്ട്, താങ്കള്‍ മികച്ചൊരു മനുഷ്യനാണെന്ന്. ആ ഗുണം തന്നെയാണ് താങ്കളെ മികച്ചൊരു നടനാക്കുന്നതും. എന്റെ എല്ലാ സഹപ്രവര്‍ത്തകരായ സംവിധായകരോടും ഞാന്‍ പറയും, ദുല്‍ക്കര്‍ സല്‍മാനുമായി ജോലി ചെയ്യുക എന്നത് നിങ്ങളുടെ കരിയറില്‍ ഒരിക്കലും മിസ് ചെയ്യാന്‍ പാടില്ലാത്ത അനുഭവമാണെന്ന് റോഷന് ആന്‍ഡ്രൂസ്
Read Moreഗുരുവായൂര്‍ ക്ഷേത്രത്തില്‍ അച്ഛനും അമ്മയ്ക്കുമൊപ്പം ഹാഫ് സാരിയില്‍ അതീവ സുന്ദരിയായി കീര്‍ത്തി; ചിത്രം ഏറ്റെടുത്ത് ആരാധകരും
മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് കീര്‍ത്തി സുരേഷ്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലുമൊക്കെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച് ഒരുപാട് ആരാധകരുള്ള നടിയാണ് കീര്‍ത്തി സുരേഷ്. നിര്‍മാതാവും നടനുമായ സുരേഷിന്റെയും പഴയകാലനടി മേനകയുടേയും മകളായ കീര്‍ത്തി ദേശീയ പുരസ്കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ചുരുങ്ങിയ കാലം കൊണ്ട് നേടിയിട്ടുണ്ട്. ഇപ്പോള്‍ താരത്തിന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പും ചിത്രങ്ങളും വൈറലായിരിക്കുകയാണ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അച്ഛനും അമ്മയ്ക്കുമൊപ്പം നില്ക്കുന്ന ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിലെ കുറിപ്പും കീര്‍ത്തി ധരിച്ചിരിക്കുന്ന വേഷവുമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച. സെറ്റിന്റെ ഹാഫ് സാരിയില്‍ അതീവ സുന്ദരിയായി കീര്‍ത്തി. മനോഹരമായ ഡ്രസ് ഡിസൈന്‍ ചെയ്തിരിക്കുന്നത് നടിയായ പൂര്‍ണിമ ഇന്ദ്രജിത്താണ്. എനിക്ക് ഈ മനോഹര സാരി സമ്മാനിച്ചതില്‍ പൂര്‍ണിമയ്ക്ക് നന്ദി എന്നു കുറിച്ചു കൊണ്ടാണ് കീര്‍ത്തി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. കീര്‍ത്തി അതീവ സുന്ദരിയായിട്ടുണ്ടന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടു.
Read Moreഅന്നു ഞങ്ങള്‍ പ്രണയത്തിലായിരുന്നു, എന്നാല്‍ വിധി മറ്റൊരു വഴിയിലൂടെ സഞ്ചരിച്ചു… കരീന കപൂര്‍
ജബ് വി മെറ്റിലെ ഗീത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് ഷാഹിദാണ് എന്നോട് പറഞ്ഞത്. അന്നു ഞങ്ങള്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ വിധി മറ്റൊരു വഴിയിലൂടെ സഞ്ചരിച്ചു. ആ സിനിമയ്ക്കിടെ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചു. ജബ് വി മെറ്റില് അഭിനയിക്കുന്നതിനിടെ ഞാന്‍ തഷാനിലും ജോലി ചെയ്തിരുന്നു. അതിനിടെ സെയ്ഫ് അലി ഖാനുമായി അടുത്തു. ജബ് വി മെറ്റ് എന്റെ കരിയര്‍ മാറ്റി മറിച്ചു, തഷാന്‍ എന്റെ ജീവിതവും. -കരീന കപൂര്‍
Read Moreപലരും ഡിപ്രസ്ഡാണോ, ഓകെയല്ലേ എന്നൊക്കെ ചോദിക്കാന്‍ തുടങ്ങി..! സംയുക്ത മേനോന്
സൗകര്യവും സമയവും ഉണ്ടെങ്കിലാണ് ഞാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത്. പുതിയ കാര്യങ്ങള്‍ വായിക്കാനും പഠിക്കാനും പിന്നെ എന്നെത്തന്നെ മെച്ചപ്പെടുത്താനും ശ്രമിക്കുകയായിരുന്നു ഈ സമയത്ത്. അപ്പോള്‍ പലരും ഡിപ്രസ്ഡാണോ, ഓകെയല്ലേ എന്നൊക്കെ ചോദിക്കാന്‍ തുടങ്ങി. ഈ കാലയളവില്‍ ഞാന്‍ വളരെ ഹാപ്പിയായിരുന്നു. സിനിമയില്‍ സ്വാഭാവികമായി വന്ന ഗ്യാപ്പിനൊപ്പം ലോക്ഡൗണ്‍ കൂടിയായപ്പോള്‍ അത് അല്‍പ്പം നീണ്ടും എന്നേയുളളൂ. -സംയുക്ത മേനോന്
Read More