പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ കഥാപാത്രം സത്യസന്ധമായി സ്ക്രീനിൽ അവതരിപ്പിക്കാൻ ആഗ്രഹമുണ്ടെന്ന് നടി പാർവതി തിരുവോത്ത്. മാധവിക്കുട്ടിയോട് കാണിക്കേണ്ട മര്യാദ, അവരുടെ ജീവിതം വിവാദമാക്കാതിരിക്കുക എന്നതാണ്. അവരുടെ വ്യക്തിത്വത്തെ അതേരീതിയിൽ, സത്യസന്ധമായി അവതരിപ്പിക്കാൻ കഴിഞ്ഞാൽ സന്തോഷമാണ്. മാധവിക്കുട്ടിയുടെ ക്യാരക്ടർ സത്യസന്ധമായ രീതിയിൽ അവതരിപ്പിക്കണമെന്നുണ്ട്. സത്യസന്ധമെന്നത് അടിവരയിട്ടു പറയുന്നു. അവരാരാണെന്നത് അതിന്റെ മുഴുവൻ അർത്ഥത്തിൽ ഉൾക്കൊള്ളാനുള്ള ശക്തിയോ ഒൗചിത്യമോ നമുക്കില്ലാതെ പോയി’- പാർവതി ഒരഭിമുഖത്തിൽ വ്യക്തമാക്കി. അതേസമയം, മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി സംവിധായകൻ കമൽ ആമി എന്നൊരു സിനിമ ഇറക്കിയിരുന്നു. മഞ്ജു വാര്യർ ആയിരുന്നു മാധവിക്കുട്ടിയായി എത്തിയത്. നീണ്ട 20 വർഷങ്ങൾക്ക് ശേഷം മഞ്ജുവും കമലും ഒന്നിച്ച സിനിമ കൂടിയായിരുന്നു ആമി. ചിത്രം റിലീസ് ചെയ്യുന്നതിനു മുന്‍പേ ഏറെ വിവാദങ്ങളും ഉരുത്തിരിഞ്ഞിരുന്നു. മാധവിക്കുട്ടിയുടെ യഥാർത്ഥ ജീവിതമല്ല, കമൽ സിനിമയാക്കിയതെന്നും കൃത്രിമത്വം കാണിച്ചുവെന്നുമായിരുന്നു ഇതിൽ പ്രധാനം. ഇപ്പോൾ എഴുത്തുകാരിയുടെ ജീവിതം ന്ധസത്യസന്ധമായി’…
Read MoreCategory: Movies
ചാവറയച്ചനെക്കുറിച്ചുള്ള സിനിമ ഉടൻ തീയേറ്ററുകളിലേക്ക്
കോട്ടയം: വിശുദ്ധ ചാവറയച്ചന്റെ ജീവിതത്തെ ആസ്പദമാക്കി അജി കെ. ജോസ് സംവിധാനം ചെയ്ത ‘കർമസാഗരം: വിശുദ്ധ ചാവറയച്ചൻ’ എന്ന ചിത്രം തിയേറ്ററുകളിലേക്ക്. ചാവറയച്ചന്റെ ചെറുപ്പം മുതൽ മരണംവരെയുള്ള ജീവിതവും പ്രവർത്തനങ്ങളുമാണ് സിനിമ. ഇതാദ്യമായാണ് ചാവറയച്ചന്റെ ജിവിതത്തെ ആസ്പദമാക്കി ഒരു സിനിമയുണ്ടാകുന്നത്. സിഎംഐ തിരുവനന്തപുരം പ്രൊവിൻസിന്റെ നേതൃത്വത്തിൽ അൻസാരി പുക്കടശേരിയാണു ചിത്രം നിർമിക്കുന്നത്. ‘ രാഘവൻ, മക്ബുൽ സൽമാൻ, കോട്ടയം രമേശ്, ഹാഷിം, കോട്ടയം പുരുഷൻ, പദ്മൻ, പൂജിതാ മേനോൻ, പ്രഭ തുടങ്ങിയവരാണു പ്രധാന കഥാപാത്രങ്ങൾ. അനിൽ ചേർത്തല തിരക്കഥയും രജിത് പുന്നപ്ര ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. ഗിരീഷ് നാരായണന്റേതാണ് സംഗീതം. സിഎംഐ തിരുവനന്തപുരം പ്രൊവിൻസ് എഡ്യുക്കേഷൻ ആൻഡ് കൾചർ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണു ചിത്രം പുറത്തിറങ്ങുന്നത്. പി.ജെ. ജോസഫ് എംഎൽഎയുടെ മകൻ അപു ജോണ്‍ ജോസഫ് ആദ്യമായി പിന്നണി ഗായകനായ ചിത്രംകൂടിയാണിത്. കൈനകരി, അർത്തുങ്കൽ, പള്ളിപ്പുറം, വെച്ചൂർ, മാന്നാനം,…
Read Moreഓരോ നിമിഷവും സൈബര്‍ വലകളില്‍ കുരുങ്ങി പിടയുന്നവരുടെ എണ്ണം നമ്മള് വിചാരിക്കുന്നതിലുമപ്പുറമാണ്..! ‘കോൺസ്റ്റബിൾ ജെസി’യുടെ പുതിയ വിശേഷങ്ങള്‍
ടി.ജി.ബൈജുനാഥ് ധന്യഅനന്യ പ്രേക്ഷകമനസുകളില്‍ ഹിറ്റായത് സച്ചിയുടെ അയ്യപ്പനും കോശിയും സിനിമയിലെ കോണ്‍സ്റ്റബിള്‍ ജെസിയിലൂടെയാണ്. അതിനുംമുമ്പേ ലാല്ജോസ്ചിത്രം നാല്‍പ്പത്തിയൊന്നിലെ സുമയായി ധന്യ ലക്ഷണയുക്തയായ അഭിനേത്രിയുടെ അടയാളങ്ങള്‍ ചാര്‍ത്തിയിരുന്നു. കാലടി ശ്രീശങ്കരയില്‍ എംഎ തിയറ്ററിനു പഠിക്കുമ്പോള്‍ സ്വതന്ത്രസിനിമകളില്‍ വേഷമിട്ട് അഭിനയത്തോടു ധന്യ ഇഷ്ടംകൂടി. പിന്നീടു ഗോപന് ചിദംബരന് മാഷിന്റെ തുറമുഖം നാടകത്തിലൂടെ അരങ്ങിലുമെത്തി. 2019 ല്‍, ഫഹദ്ഫാസില്‍ ചിത്രം അതിരനില്‍ ഫീമെയില്‍ നഴ്സ് ലില്ലിയായി കൊമേഴ്സ്യല്‍ സിനിമയില്‍ ധന്യയുടെ അരങ്ങേറ്റം. തരുണ്‍ മൂര്‍ത്തി കഥയെഴുതി സംവിധാനം ചെയ്ത സൈബര്‍ ത്രില്ലര്‍ ‘ഓപ്പറേഷന് ജാവ’യാണ് ധന്യഅനന്യയുടെ പുതിയ സിനിമ. ജാനകിയാകുമ്പോള് അയ്യപ്പനും കോശിയും തിയറ്ററുകളിലെത്തിയ സമയത്താണ് തരുണ്‍ മൂര്‍ത്തി ധന്യയെ ഓപ്പറേഷന് ജാവയിലേക്കു വിളിച്ചത്. ‘നാല്പത്തിയൊന്നി’ലെ പെര്‍ഫോമന്‍സും സംവിധായക െ ന്റ മനസിലുണ്ടായിരുന്നു. ഓപ്പറേഷന് ജാവയില്‍ ധന്യയ്ക്കു വിനായകെ ന്റ ഭാര്യവേഷം. കഥാപാത്രം ജാനകി. ഏതു സമയത്തും ആര്‍ക്കും എവിടെയും സംഭവിക്കാവുന്ന…
Read Moreഅങ്ങനെ ഞാൻ സിനിമ പഠിച്ചു..! ദുർഗ കൃഷ്ണ പറയുന്നു…
സിനിമയെക്കുറിച്ച് ഒന്നുമറിയാതെ സിനിമയിലെത്തിയതാണ് താനെന്ന് നടി ദുർഗ കൃഷ്ണ. മ റ്റുള്ളവര്‍ പറയുന്ന പോലെ സിനിമയിലേക്കുള്ള എന്‍ട്രി തനിക്ക് ബുദ്ധിമുട്ടായിരുന്നില്ലെന്നും ഇപ്പോള്‍ സിനിമ പഠിച്ചുവെന്നും ദുർഗ കൂട്ടിച്ചേർത്തു, പുറത്തു പോവുമ്പോഴെല്ലാം മറ്റുള്ളവര്‍ തിരിച്ചറിയുന്നതും സ്നേഹം കാണിക്കുന്നതുമൊക്കെ ആസ്വദിക്കാറുണ്ട്. താന്‍ ഏറെ ആരാധിക്കുന്ന മോഹൻലാലിന്റെയും തൃഷയുടെയും ഒപ്പം റാമില്‍ അഭിനയിക്കാന്‍ കഴിഞ്ഞതാണ് പോയവര്‍ഷത്തെ തന്റെ ഏറ്റവും വലിയ സന്തോഷമെന്നും നടി പറഞ്ഞു.
Read Moreട്രെയ്ലറുകളോ ഭാഗങ്ങളോ റീലിസ് ചെയ്യരുത്..! ‘മരട് 357’ സിനിമയുടെ റിലീസ് കോടതി തടഞ്ഞു; നടപടി ഫ്ലാറ്റ് ഉടമകളുടെ ഹർജിയിൽ
കൊച്ചി: മരട് ഫ്ളാറ്റ് പൊളിക്കല്‍ സംഭവം പശ്ചാത്തലമാക്കി ഒരുക്കിയ “മരട് 357′ എന്ന സിനിമയുടെ റിലീസ് എറണാകുളം മുൻസിഫ് കോടതി തടഞ്ഞു. കണ്ണന് താമരക്കുളം സംവിധാനം ചെയ്ത സിനിമയുടെ ട്രെയ്ലറുകളോ ഭാഗങ്ങളോ റീലിസ് ചെയ്യരുതെന്നും മുന്‍സിഫ് കോടതി ഉത്തരവിട്ടു. മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ നിര്‍മാതാക്കള്‍ നല്കിയ ഹര്‍ജിയിലാണ് നടപടി. സിനിമ ഫെബ്രുവരി 19ന് തീയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കെയാണ് കോടതിയുടെ ഉത്തരവ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന മരട് കേസിന്റെ വിചാരണയെ സിനിമ ബാധിക്കുമെന്നാണ് ഫ്ളാറ്റ് നിര്‍മാതാക്കളുടെ വാദം. സിനിമയുടെ നിര്‍മാതാക്കള്‍ക്ക് നിക്ഷിപ്ത താല്പര്യമുണ്ടെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. എന്നാൽ സിനിമയിൽ ഫ്ലാറ്റ് നിർമാതാക്കളെ അപകീർത്തിപ്പെടുത്തുന്ന ഒരു രംഗം പോലും ചിത്രത്തിലില്ലെന്ന് സംവിധായകൻ പറഞ്ഞു. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന മരട് ഫ്ളാറ്റ് പൊളിക്കല്‍ സംഭവവുമായി ബന്ധപ്പെട്ട് 357 കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ട യഥാര്‍ത്ഥ സംഭവമാണ് മരട് 357പറയുന്നത്. ‘പട്ടാഭിരാമൻ’ എന്ന സിനിമയ്ക്ക്…
Read Moreദൃശ്യം-2 ഒരു തീയറ്ററിലും പ്രദർശിപ്പിക്കാൻ അനുവദിക്കില്ല; ഫിലിം ചേംബർ
കൊച്ചി: മോഹന്‍ലാല്‍ ചിത്രം ദൃശ്യം -2 തീയറ്ററില്‍ പ്രദര്‍ശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഫിലിം ചേംബർ. ചിത്രം ഒടിടി റിലീസായി ആദ്യം വരുന്നതിനാൽ പിന്നീട് ഒരു തീയറ്ററിലും പ്രദർശിപ്പിക്കില്ലെന്നും ഫിലിം ചേംബർ പ്രസിഡന്റ് വിജയകുമാർ പറഞ്ഞു. ദൃശ്യം-2 ഒടിടി റിലീസിന് ശേഷം തീയറ്ററുകളിലെത്തുമെന്ന വാർത്തകൾക്കിടെയാണ് ഫിലിം ചേംബർ നിലപാട് കടുപ്പിച്ചത്. തീയറ്ററില്‍ റിലീസ് ചെയ്തശേഷം ശേഷം ഒടിടി എന്നതാണ് ഫിലിം ചേംബറിന്റെ തീരുമാനമെന്നും വിജയകുമാർ വ്യക്തമാക്കി.
Read Moreബ്ലാക്ക് കോഫി! സാൾട്ട് ആൻഡ് പെപ്പറിനു രണ്ടാം ഭാഗവുമായി ബാബുരാജ്
ദോശ ചുട്ട കഥ പറഞ്ഞെത്തി 2011-ൽ ചരിത്രം സൃഷ്ടിച്ച സിനിമയായിരുന്നു സാൾട്ട് ആൻഡ് പെപ്പർ. ആസിഫ് അലി, ലാൽ, ബാബു രാജ്, ശ്വേത മേനോൻ, മൈഥിലി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം അന്നു വലിയ പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. ചിത്രത്തിലെ ബാബുരാജ് അവതരിപ്പിച്ച കുക്ക് ബാബുവിനെ പ്രേക്ഷകർക്കു മറക്കാനാവില്ല. ഇപ്പോൾ ഇടവേളയ്ക്കു ശേഷം സാൾട്ട് ആൻഡ് പെപ്പറിലെ കഥാപാത്രങ്ങളുമായി ബാബുരാജ് മറ്റൊരു ചിത്രവുമായി എത്തുകയാണ്. ബ്ലാക്ക് കോഫി എന്നു പേരിട്ടിരിക്കുന്ന ചിത്രം 19ന് തിയറ്ററിലെത്തും. ബാബുരാജിന്റെ കുക്ക് ബാബുവിനു പുറമെ കാളിദാസനായി ലാലും മായയായി ശ്വേത മേനോനും ബ്ലാക്ക് കോഫിയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കാളിദാസനുമായി പിണങ്ങിയ ബാബു നാലു പെണ്‍കുട്ടികളുള്ള ഫ്ളാറ്റിലെ പാചകക്കാരനാകുന്നതോടെയാണ് ബ്ലാക്ക് കോഫി തുടങ്ങുന്നത്. സണ്ണി വെയ്ൻ, സിനി സൈനുദ്ദീൻ, മൂപ്പനായി അഭിനയിച്ച കേളുമൂപ്പൻ എന്നിവരുമുണ്ട്.…
Read Moreസ്ഫടികത്തിലെ മൈനയ്ക്കു ശബ്ദം നല്‍കിയത് ആരാണെന്നറിയാമോ..? ആലപ്പി അഷ്റഫിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു…
മോഹന്‍ലാല്‍ ആടുതോമയായി തിളങ്ങിയ സ്ഫടികം ഇന്നും മലയാളി പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ്. ഭദ്രന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സ്ഫടികം മോഹന്‍ലാലിന്റെ മാസ് ആക്ഷന്‍ ചിത്രങ്ങളിലൊന്നാണ്. ലാലേട്ടനൊപ്പം ചാക്കോ മാഷ് ആയി എത്തിയ തിലകനും മല്‍സരിച്ചുളള അഭിനയ പ്രകടനമാണ് കാഴ്ചവെച്ചത്. സ്ഫടികത്തില്‍ ചാക്കോ മാഷിനെ കടുവയെന്ന വട്ടപ്പേര് വിളിക്കുന്ന വീട്ടില്‍ വളര്‍ത്തുന്ന മൈനയും ഇന്നും പ്രേക്ഷക മനസുകളിലുണ്ട്. ഈ മൈനയ്ക്കു ശബ്ദം നല്‍കിയത് ആരാണെന്നറിയാമോ… അതു താനാണെന്ന് വെളിപ്പെടുത്തി സംവിധായകന് ഒരിക്കല്‍ മിമിക്രി കലാകാരനും സംവിധായകനുമായ ആലപ്പി അഷ്റഫ് രംഗത്തെത്തിയിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വിവരം സംവിധായകന് എല്ലാവരെയും അറിയിച്ചത്. ആലപ്പി അഷ്റഫിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു… റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ചാനലുകളില്‍ സ്ഫടികം വന്നാല്‍ പ്രേക്ഷകര്‍ അത് വിടാതെ കാണാറുണ്ട്. സ്ഫടികം സിനിമയുടെ നൂറാം ദിവസ ആഘോഷത്തില്‍ എനിക്കും ക്ഷണമുണ്ടായിരുന്നു. അവര്‍…
Read Moreഞാന്‍ എന്റെ ഇഷ്ടം പറഞ്ഞു. അതിനുളള സ്വാതന്ത്ര്യം എനിക്കില്ലേ..! സുരേഷ് ഗോപി
മലയാളത്തില്‍ നല്ല നടന്മാര് ഒരുപാട് പേരുണ്ടെന്നും എങ്കിലും ഇന്നത്തെ കാലത്ത് പറയുകയാണെങ്കില്‍ മോഹന്‍ലാല്‍ ആണ് ഒരു മഹാനായ നടന്. ഞാന്‍ എന്റെ ഇഷ്ടം പറഞ്ഞു. അതിനുളള സ്വാതന്ത്ര്യം എനിക്കില്ലേ… മാത്രമല്ല എന്നെ അങ്ങനെ ഇഷ്ടമാണെന്ന് പറയുന്നവര്‍ എത്രപേരുണ്ടാവും. ഞാനൊരു ആവറേജ് നടനാണെന്ന് എനിക്ക് നന്നായിട്ടറിയാമെന്നും ഒരുപക്ഷേ ആ ഒരു ടാലന്റ് വെച്ച് ഇത്രയും വലിയ പൊസിഷനില്‍ എത്താന്‍ പ്രാപ്തമല്ല എന്നും എനിക്ക് നന്നായിട്ടറിയാം. ഇക്കാര്യത്തില്‍ ഞാന്‍ ആരോടും അസൂയപ്പെടുന്നില്ല. –സുരേഷ് ഗോപി
Read Moreഒരു മദ്യപാനിയുടെ ആത്മകഥയുമായി പോലീസ്
കോട്ടയം: വർധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിനായി ഒരു മദ്യപാനിയുടെ ആത്മകഥയുമായി ജനമൈത്രി പോലീസ്. ലഹരി, മയക്കുമരുന്ന് ഉപയോഗം തടയുന്നതിനും സമൂഹത്തേയും യുവതലമുറയേയും ലഹരിയുടെ ദോഷവശങ്ങളെ ബോധ്യപ്പെടുത്തുന്നതിനും ജനമൈത്രി ഡ്രാമാ ടീമാണ് പാഠം ഒന്ന് ഒരു മദ്യപാനിയുടെ ആത്മകഥ എന്ന പേരിൽ ബോധവത്കരണ നാടകം വേദിയിലെത്തിക്കുന്നത്. ഒരു കുടുംബ പശ്ചാത്തലത്തിൽ വികാരനിർഭരമായ രംഗങ്ങൾ ഉൾപ്പെടുത്തി പ്രേക്ഷകന്റെ മനസിൽ ആഴത്തിൽ പതിയുന്ന രീതിയിലാണ് നാടകം ഒരുക്കിയിരിക്കുന്നത്. ഡിജിപി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിൽ ജനമൈത്രി സംസ്ഥാന നോഡൽ ഓഫീസർ എഡിജിപി എസ്. ശ്രീജിത്തിന്റെ ആശയത്തിൽ ജനമൈത്രി ഡയറക്്ടറേറ്റിലെ പോലീസ് ഉദ്യോഗസ്ഥരാണ് നാടകം അവതരിപ്പിക്കുന്നത്. സബ് ഇൻസ്പെക്്ടർമാരായ ജേക്കബ് സൈമണ്‍, നുജുമുദ്ദീൻ, മുഹമ്മദ് റാഫി, അസിസ്റ്റന്റ് സബ് ഇൻസ്പെക്്ടർ നിസാറൂദീൻ, സീനിയർ സിവിൽ പോലീസ് ഓഫീസറായ ആര്യാദേവി, സിവിൽ പോലീസ് ഓഫീസർമാരായ സുഭാഷ് കുമാർ, സനിൽകുമാർ, ഷംനാദ്, സോൾവിൻ എന്നിവരടങ്ങുന്ന ജനമൈത്രി ഡ്രാമ…
Read More