മാമാങ്കത്തിനും രക്ഷയില്ല; തമിഴ് റോക്കേഴ്സ് ചോർത്തി

കൊച്ചി: മമ്മൂട്ടി നായകനായ ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്‍റെ വ്യാജ പതിപ്പ് ഇന്‍റർനെറ്റിൽ. തമിഴ് റോക്കേഴ്‌സാണ് ചിത്രം ചോര്‍ത്തിയത്. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ ചിത്രം ഇന്‍റർനെറ്റിൽ എത്തുകയായിരുന്നു. കേരളാ പോലീസിന്‍റെ സൈബര്‍ഡോം സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. ഈ മാസം 12നാണ് മാമാങ്കം തിയേറ്ററുകളില്‍ എത്തിയത്. 45 രാജ്യങ്ങളിലായി രണ്ടായിരത്തിലധികം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. എം. പത്മകുമാര്‍ സംവിധാനം ചെ‍യ്ത മാമാങ്കം കാവ്യാ ഫിലിംസിന്‍റെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ് നിര്‍മിച്ചത്.

Read More

വായ് വിട്ട വാക്കും കൈവിട്ട ആയുധവും…! കമൽ ഹാസന്‍റെ പോസ്റ്ററിൽ‌ ചാണകമെറിഞ്ഞു; പുലിവാലു പിടിച്ച് രാഘവ ലോറൻസ്

വായ് വിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാൻ പറ്റില്ലെന്ന പഴമൊഴി അക്ഷരാർഥത്തിൽ അനുഭവിച്ചറിഞ്ഞിരിക്കുകയാണ് തെന്നിന്ത്യൻ താരവും സംവിധായകനും നർത്തകനുമായ രാഘവ ലോറൻസ്. കുട്ടിക്കാലത്ത് കമൽഹാസന്‍റെ പോസ്റ്ററുകളിൽ ചാണകമെറിയുമായിരുന്നുവെന്ന് രാഘവ ലോറൻസ് പറഞ്ഞതാണ് വിവാദമായത്. ഡിസംബർ 7ന് ചെന്നൈയിൽ രജനീകാന്തിന്‍റെ പുതിയ ചിത്രമായ ദർബാറിന്‍റെ ഓഡിയോ ലോഞ്ചിനിടെയാണ് കടുത്ത രജനീകാന്ത് ആരാധകനായ രാഘവ ലോറൻസ് വിവാദ പ്രസ്താവന നടത്തിയത്. രജനീകാന്തിന്‍റെ ആരാധകനായ താൻ കുട്ടിക്കാലത്ത് കമൽഹാസന്‍റെ പോസ്റ്ററുകൾ നശിപ്പിക്കുമായിരുന്നവെന്ന് പറഞ്ഞതിനെത്തുടർന്ന് കമൽഹാസൻ ആരാധകർ രാഘവ ലോറൻസിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ചടങ്ങിന്‍റെ വീഡിയോ വൈറലായതിനെത്തുടർന്ന് സോഷ്യൽ മീഡിയയിൽ കമൽ ആരാധകർ ലോറൻസിനെതിരെ വിമർശനം ചൊരിയുകയാണ്. അതേസമയം താൻ തെറ്റായൊന്നും പറഞ്ഞില്ലെന്നും വീഡിയോ മുഴുവൻ കണ്ടാൽ അതു മനസിലാകുമെന്നും രാഘവ ലോറൻസ് പറയുന്നു. സിനിമയെപ്പറ്റി കുട്ടിക്കാലത്ത് വലിയ അറിവില്ലായിരുന്നുവെന്നും രജനീകാന്തിനോടുള്ള ആരാധനയിൽ അന്നങ്ങനെയൊക്കെ കാട്ടിക്കൂട്ടിയെങ്കിലും പിന്നീട് സിനിമാ ലോകത്ത് കമലും രജനിയും കൈകോർത്ത്…

Read More

പൊന്നിയിൻ സെൽവനിൽ നിന്നും കീർത്തി സുരേഷ് പിന്മാറി ?

മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ എന്ന സിനിമയിൽ നിന്നും കീർത്തി സുരേഷ് പിന്മാറിയതായി റിപ്പോർട്ടുകൾ. രജനികാന്ത് നായകനാകുന്ന പുതിയ സിനിമയിൽ കീർത്തി സുരേഷ് നായികയാകുമെന്ന് അറിയിച്ചിരുന്നു. തുടർന്നാണ് പൊന്നിയിൽ സെൽവനിൽ നിന്നും കീർത്തി പിന്മാറിയത്. അതേ സമയം സിനിമയുടെ ചിത്രീകരണം തായ്ലൻഡിൽ ആരംഭിച്ചു. ചോള സാമ്രാജ്യത്തിലെ രാജാവായിരുന്ന അരുൾ മൊഴി വർമനെ ആസ്പദമാക്കി കൽക്കി കൃഷ്ണമൂർത്തി രചിച്ച പൊന്നിയിൻ സെൽവൻ എന്ന കൃതിയാണ് അതേ പേരിൽ തന്നെ സിനിമയാക്കുന്നത്. ജയംരവി, കാർത്തി, വിക്രം, ഐശ്വര്യ റായ്, തൃഷ, വിക്രം പ്രഭു തുടങ്ങി വൻ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്.

Read More

പേടിപ്പിക്കാൻ മഞ്ജു വാര്യർ; പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല…

മഞ്ജു വാര്യർ ഹൊറർ സിനിമയിലഭിനയിക്കുന്നു. സിനിമയുടെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. സണ്ണി വെയ്ൻ ആണ് ചിത്രത്തിൽ നായകനാകുന്നത്. ആസിഫ് അലി നായകനായ കോഹിനൂർ എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്തുക്കളായ രഞ്ജിത് കമല ശങ്കർ, സലിൽ.വി എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭയകുമാർ.കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ ആണ് ചിത്രത്തിന്‍റെ സ്വിച്ച് ഓൺ നിർവഹിച്ചത്. ജിസ് ടോംസ്, ജസ്റ്റിൻ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രഞ്ജി പണിക്കർ, അലൻസിയർ, സരയൂ എന്നിവരും സിനിമയിലൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read More

ശ്രീകുമാറും സ്നേഹയും വിവാഹിതരായി

എസ്.പി. ശ്രീകുമാറും സ്നേഹ ശ്രീകുമാറും വിവാഹിതരായി. എറണാകുളം പൂർണത്രയീശ അമ്പലത്തിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.മറിമായം എന്ന ടെലിവിഷൻ പരിപാടിയിലൂടെ പ്രശസ്തി നേടിയ ഇരുവരും നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായ മെമ്മറീസിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീകുമാർ മികച്ച അഭിനയമാണ് കാഴ്ചവെച്ചത്.

Read More

ആഷിഖ് അബു ബോളിവുഡിലേക്ക്; നായകൻ ഷാരൂഖ് ഖാൻ

ഷാരൂഖ് ഖാനെ നായകനാക്കി ബോളിവുഡ് സിനിമയൊരുക്കുവാൻ സംവിധായകൻ ആഷിഖ് അബു. ശ്യാം പുഷ്ക്കരനാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുക്കുന്നത്. പ്രൊജക്ടുമായി ബന്ധപ്പെട്ട് ആഷിഖ് അബുവും ശ്യം പുഷ്ക്കരനും ഷാരൂഖ് ഖാനെ വീട്ടിൽ എത്തി സന്ദർശിച്ചു. ഇരുവരും ഷാരൂഖ് ഖാനൊപ്പമുള്ള ചിത്രവും സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സീറോയാണ് ഷാരൂഖ് ഖാന്‍റേതായി റിലീസ് ചെയ്ത അവസാന ചിത്രം. സിനിമയുടെ പരാജയത്തെ തുടർന്ന് അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണ് ഷാരൂഖ്.

Read More

മുക്കുത്തി അമ്മൻ! നയൻതാര കന്യാകുമാരി ക്ഷേത്രത്തിൽ

മുക്കുത്തി അമ്മൻ എന്ന ചിത്രത്തിൽ ദേവി ആയി അഭിനയിക്കുന്നതിനാൽ നയൻതാര വ്രതമെടുക്കാൻ തീരുമാനിച്ചത് നേരത്തെ വാർത്തയായിരുന്നു. ഇപ്പോൾ സിനിമയുടെ ചിത്രീകരണത്തിനുമുന്പ് ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന തിരക്കിലാണ് നടി. സംവിധായകൻ വിഘ്നേഷ് ശിവനൊപ്പമാണ് നയൻസിന്‍റെ ക്ഷേത്രദർശനങ്ങളെല്ലാം. ഇപ്പോൾ നടി കന്യാകുമാരി ക്ഷേത്രത്തിൽ ദർശനം നടത്തിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളും വീഡിയോയും വൈറലായിരിക്കുകയാണ്.

Read More

അങ്ങനെ ചെയ്യുമ്പോള്‍ തനിക്ക് കൈവിറയ്ക്കും! ദുൽഖർ പറയുന്നു…

വ്യത്യസ്തങ്ങളായ വേഷങ്ങൾ ചെയ്ത് ചലച്ചിത്രപ്രേമികളുടെ മനംകവരുന്പോഴും തന്നെ അലട്ടുന്ന ഒരു പ്രശ്നത്തെപ്പറ്റി മനസുതുറക്കുകയാണ് ദുൽഖർ സൽമാൻ. ഇന്‍റിമേറ്റ് രംഗങ്ങളിലൊക്കെ ഇഴുകിച്ചേർന്നഭിനയിക്കാൻ ഇപ്പോഴും ഇത്തിരി ബുദ്ധിമുട്ടാണെന്നാണ് ദുൽഖർ പറയുന്നത്. അത്തരം രംഗങ്ങളിൽ അഭിനയിക്കുന്പോൾ തനിക്ക് കൈവിറയ്ക്കുമെന്നും ദുൽഖർ പറയുന്നു. ഒരു അഭിമുഖത്തിലാണ് ദുൽഖർ ഇങ്ങനെ വെളിപ്പെടുത്തിയത്. ജീവിതത്തിൽ ഇത്തരം സന്ദർഭങ്ങൾ പ്രശ്നമല്ല പക്ഷെ കാമറയ്ക്കുമുന്നിൽ ഇത്തരം രംഗങ്ങളിൽ അഭിനയിക്കുന്പോൾ പ്രയാസം തോന്നും. ഇപ്പോൾ ഇക്കാര്യത്തിൽ കുറെയേറെ മാറ്റം വന്നിട്ടുണ്ടെങ്കിലും പൂർണമായി മാറി എന്നു പറയാനും പറ്റില്ല- ദുൽഖർ പറയുന്നു. ഹിന്ദി ചിത്രത്തിൽ സോനം കപൂറിനൊപ്പം ഇന്‍റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചപ്പോൾ താൻ ലജ്ജാലുവായിപ്പോയെന്നും ദുൽഖർ പറയുന്നു. താരപദവി എന്നതുമായി പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും താനൊരു താരമാണോയെന്ന് അറിയില്ലെന്നും ദുൽഖർ സൽമാൻ പറയുന്നു.

Read More

ആസിഡ് ആക്രമണത്തിന് ഇരയായി ദീപിക; ഛപകിന്‍റെ ട്രെയിലർ എത്തി

ദീപിക പദുക്കോണ്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഛപക് എന്ന സിനിമയുടെ ട്രെയിലർ പുറത്തുവിട്ടു. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗർവാളിന്‍റെ കഥ പറയുന്ന സിനിമയിൽ മാൽതി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. മേഘ്ന ഗുൽസാർ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. വിക്രാന്ത് മാസയും സിനിമയിൽ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്, ഗോവിന്ദ് സിംഗ്, ദീപിക പദുക്കോണ്‍, മേഘ്ന ഗുൽസാർ എന്നിവരാണ് സിനിമ നിർമിക്കുന്നത്.

Read More

റിക്കാർഡിലേക്ക് പാടിക്കയറി മാരി-2 വും റൗഡി ബേബിയും

ധനുഷും സായി പല്ലവിയും അഭിനയിച്ച മാരി-2വിലെ റൗഡി ബേബി എന്ന ഗാനം സൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴിതാ മറ്റൊരു ബഹുമതി കൂടെ ഈ ഗാനത്തിനു ലഭിച്ചിരിക്കുന്നു. 2019ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആൾക്കാർ കണ്ട മ്യൂസിക്കൽ വീഡിയോ എന്ന അംഗീകാരമാണ് റൗഡി ബേബിക്ക് ലഭിച്ചിരിക്കുന്നത്. ഇതുവരെ 71 കോടിയിലധികം പേർ ഈ വീഡിയോ യൂട്യൂബിൽ കണ്ടുകഴിഞ്ഞു. ധനുഷാണ് ഈ സൂപ്പർഹിറ്റ് ഗാനത്തിന്‍റെ വരികൾ രചിച്ചത്. സംഗീതം പകർന്നത് യുവൻ ശങ്കർ രാജയും. ഗാനം ആലപിച്ചിരിക്കുന്നത് ധനുഷും ദീയും ചേർന്നാണ്. പുതിയ അംഗീകാരത്തിന്‍റെ വിവരം ലോകത്തെ അറിയിച്ചതും ധനുഷ് തന്നെയാണ്.

Read More