പ്രണയം തകർന്നതിന്‍റെ കാരണം വെളിപ്പെടുത്തി കാജൽ അഗർവാൾ

ജീവിതത്തില്‍ പ്രണയങ്ങളുണ്ടായിട്ടുണ്ടെന്നും വ്യത്യസ്ത കാരണങ്ങളാല്‍ ഇടയ്ക്ക് വെച്ച് നിര്‍ത്തേണ്ടി വരികയായിരുന്നുവെന്നും കാജല്‍ അഗര്‍വാൾ പറയുന്നു. ദുഃഖപൂര്‍ണമായ അവസാനമായിരുന്നു തന്‍റെ പ്രണയത്തിന് ഉണ്ടായിരുന്നതെന്നും താരം പറയുന്നു. അഭിനേത്രിയാവുന്നതിന് മുന്‍പായിരുന്നു ആദ്യത്തെ പ്രണയം. നന്നായി പോവുമെന്നായിരുന്നു കരുതിയതെങ്കിലും ഇടയ്ക്ക് വച്ച് അതുപേക്ഷിക്കുകയായിരുന്നുവെന്ന് കാജല്‍ പറയുന്നു. അഭിനേത്രിയായതിന് ശേഷം സമയക്കുറവായിരുന്നു പ്രണയം തകരാനുള്ള കാരണം. ജീവിതത്തില്‍ തന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്ന കാര്യമായിരുന്നു പ്രണയ പരാജയമെന്നും താരം പറയുന്നു. സിനിമയില്‍ ഇമോഷണല്‍ സീനുകള്‍ക്കായി കരയാന്‍ പറയുമ്പോള്‍ ഇക്കാര്യം മനസിലേക്കെത്തുമെന്നും പിന്നെ കരച്ചില്‍ താനേ വന്നുകൊള്ളുമെന്നും സ്വന്തം ജീവിതത്തിലെ കാര്യവുമായി പരിഗണിക്കുമ്പോള്‍ ആ രംഗങ്ങള്‍ അങ്ങേയറ്റം മനോഹരമാക്കാനാവാറുണ്ടെന്നുമാണ് താരം പറയുന്നത്.

Read More

ഇന്ത്യയിലെ സുന്ദരികൾ പ്രഭാസിനെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നു: തമന്ന

പ്രഭാസ് വിനയമുള്ള താരമാണെന്ന് തെന്നിന്ത്യൻ താരസുന്ദരി തമന്ന. എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലൂടെയാണ് പ്രഭാസ് ലോക സിനിമയിൽ തന്നെ അറിയപ്പെടുന്ന നടനായി മാറിയത്. ചിത്രത്തിൽ നായികയായി അഭിനയിച്ച അനുഷ്ക ഷെട്ടിയെ പ്രഭാസ് കല്യാണം കഴിക്കുമെന്ന തരത്തിൽ ഗോസിപ്പുകളും വന്നിരുന്നു. ബാഹുബലിയിൽ പ്രഭാസിന്‍റെ മറ്റൊരു നായികയായി അഭിനയിച്ച തമന്നയോട് അടുത്തിടെ പ്രഭാസിന്‍റെ കല്യാണക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ താരത്തിന്‍റെ മറുപടി ഇങ്ങനെയായിരുന്നു ബാഹുബലിയിൽ അഭിനയിച്ചതിനു ശേഷം ഞങ്ങളുടെയെല്ലാം ജീവിതത്തിൽ ബാഹുബലിക്കു മുന്പും ബാഹുബലിക്ക് ശേഷവും എന്ന തരത്തിൽ രണ്ട് സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രഭാസിന്‍റെ കാര്യത്തിൽ ആണെങ്കിൽ മുന്പ് അദ്ദേഹത്തെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നത് ദക്ഷിണേന്ത്യയിൽ മാത്രമുള്ള സുന്ദരികളായിരുന്നു. എന്നാലിപ്പോൾ ബാഹുബലി ഇറങ്ങിയതിനുശേഷം ഇന്ത്യയൊട്ടാകെയുള്ള സുന്ദരികൾ പ്രഭാസിനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. പ്രഭാസ് വളരെ വിനയമുള്ള, അമരരേന്ദ്ര ബാഹുബലിയെ പോലെയുള്ള ഒരു മനുഷ്യനാണ്. അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത ദിവസങ്ങൾ…

Read More

പേരിനൊരു പ്രശ്നം..! നയൻസിന്‍റെ കൊലൈയുതിർ കാലം തടഞ്ഞ് ഹൈക്കോടതി

നയൻതാര നായികയാകുന്ന കൊലൈയുതിർ കാലത്തിന്‍റെ റിലീസ് മദ്രാസ് ഹൈകോടതി തടഞ്ഞു. സിനിമയുടെ പേരിനെ സംബന്ധിച്ച തർക്കമാണ് പ്രശ്നത്തിന് കാരണം. അന്തരിച്ച എഴുത്തുകാരൻ സുജാത രംഗരാജന്‍റെ നോവലിന്‍റെ പേരാണ് കൊലൈയുതിർ കാലം. ഈ പേരിന്‍റെ പകർപ്പവകാശം സംവിധായകൻ ബാലാജി കുമാർ സ്വന്തമാക്കിയിരുന്നു. തന്‍റെ അനുമതി ഇല്ലാതെ പേര് ഉപയോഗിക്കുവാൻ സാധിക്കില്ലെന്ന് കാണിച്ച് ബാലാജി സമർപ്പിച്ച ഹർജിയെ തുടർന്നാണ് കോടതി റിലീസ് തടഞ്ഞത്. ജൂണ്‍ 14നായിരുന്നു സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. ചക്രി തൊലേറ്റിയാണ് സിനിമ നിർമിക്കുന്നത്. വാഷു ബഗ്നാനിയാണ് സിനിമയുടെ നിർമാതാവ്.

Read More

ഗർഭിണിയാണെന്ന വാർത്തയോട് പ്രതികരിച്ച് സാമന്ത

താൻ ഗർഭിണിയാണെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് തെന്നിന്ത്യൻ നടി സാമന്ത. താരം ഗർഭിണിയാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയും വേഗത്തിൽ വൈറലാവുകയും ചെയ്തിരുന്നു. കുഞ്ഞതിഥിയെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ് താരകുടുംബമെന്നും താരം സിനിമയിൽ നിന്നും ഇടവേളയെടുത്തേക്കും എന്നുമൊക്കെയായിരുന്നു റിപ്പോർട്ടുകൾ. സംഭവം വൈറലായതോടെ പ്രതികരണവുമായി സാമന്ത തന്നെ രംഗത്തെത്തുകയായിരുന്നു. ട്വിറ്ററിലൂടെയായിരുന്നു സാമന്ത ഇതേക്കുറിച്ച് പ്രതികരിച്ചത്. ഓണ്‍ലൈൻ മാധ്യമത്തിൽ വന്ന വാർത്തയുടെ ലിങ്ക് സഹിതം ഷെയർ ചെയ്താണ് സാമന്ത വ്യാജവാർത്തയാണിതെന്ന് വിശദീകരിച്ചത്. ”അങ്ങനെയാണോ, നിങ്ങൾ കണ്ടെത്തുന്പോൾ ഞങ്ങളെ കൂടി അറിയിക്കണമെന്ന്’ സാമന്ത വ്യാജവാർത്ത ഷെയർ ചെയ്ത് ട്വീറ്റ് ചെയ്തു.

Read More

കോളജ് കുമാരിയുടെ ലുക്ക് ഉണ്ടോ? കുഞ്ഞെൽദോയുടെ നായികയാകാം

ആസിഫ് അലി നായകനാകുന്ന പുതിയ സിനിമയിലേക്ക് അണിയറപ്രവർത്തകർ നായികയെ തേടുന്നു. നടനും അവതാരകനുമായ ആർ.ജെ. മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞെൽദോ എന്ന സിനിമയിലേക്കാണ് നായികയെ തേടുന്നത്. 17നും 26നും ഇടയിൽ പ്രായമുള്ള കോളജ് കുമാരിയുടെ ലുക്ക് ഉള്ള യുവതിയെയാണ് നായികയായി ആവശ്യമുള്ളത്. ജൂണ്‍ 19ന് മുൻപ് ബയോഡേറ്റയും ഫോട്ടോയും മെയിലായി അയക്കണമെന്ന് ഫേസ്ബുക്കിലൂടെ ആസിഫ് അലി അറിയിച്ചു.

Read More

കവിയും ഗാനരചയിതാവുമായ പഴവിള രമേശൻ അന്തരിച്ചു

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ പഴവിള രമേശൻ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം.സംസ്കാരം വെള്ളിയാഴ്ച നടക്കും. മാളൂട്ടി, അങ്കിൾ ബൺ, വസുധ എന്നിവയടക്കം നിരവധി ചിത്രങ്ങളുടെ ഗാനരചയിതാവാണ്. 2017ൽ കേരള സാഹിത്യ അക്കാഡമി അവാർഡ് നേടിയിരുന്നു.

Read More

ഞാൻ രോഗിയല്ല, ജീവിതം നരകതുല്യം; സുനൈന റോഷൻ

ജീവിതം നരകതുല്യമാണെന്നും കുറച്ചു ദിവസങ്ങളായി താൻ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയാണെന്നും ഹൃത്വിക് റോഷന്‍റെ സഹോദരി സുനൈന റോഷൻ. സുനൈന ബൈപ്പോളാർ ഡിസോഡറിന് ചികിത്സയിലാണെന്നും ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നും മുൻപ് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകളെല്ലാം തള്ളി കളഞ്ഞ ഇവർ താൻ ഒരു രോഗത്തിന് അടിമയല്ലെന്ന് വ്യക്തമാക്കി. എനിക്ക് ബൈപ്പോളാർ ഡിസോഡറില്ല. ഞാൻ ആശുപത്രിയിൽ ചികിത്സയിലുമല്ല. ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിക്കുമ്പോൾ ഞാൻ സുഹൃത്തുക്കൾക്കൊപ്പം ചെമ്പൂരിലുള്ള ഗോൾഫ് ക്ലബിലായിരുന്നു. അച്ഛന്‍റെ വീട്ടിൽ എത്തിയപ്പോളാണ് ഈ കാര്യങ്ങളെല്ലാം അറിയുന്നത്. മുൻപ് മദ്യപാനത്തിൽ നിന്നും മോചനം ലഭിക്കുവാൻ ഞാൻ ചികിത്സ നേടിയിരുന്നു. ലണ്ടനിലായിരുന്നു ഞാൻ. അതെല്ലാം ഇപ്പോൾ ശരിയായി. ആ സമയമാണ് അച്ഛന് അർബുദമാണെന്ന് ഞാൻ അറിയുന്നത്. ഈ വാർത്തകളെല്ലാം പ്രചരിച്ചപ്പോൾ ആരും എന്നെ തിരിഞ്ഞു നോക്കിയില്ല. കുറച്ച് പ്രശ്നങ്ങളുണ്ട്. അതൊന്നും തുറന്നു പറയാൻ സാധിക്കില്ല. ഒരു പ്രശ്നവും എന്‍റെ കുടുംബത്തെ ബാധിക്കരുതെന്ന് എനിക്ക്…

Read More

അതിശയിപ്പിക്കുന്ന വ്യക്തിത്വത്തിന് ഉടമ! മമ്മൂട്ടി ഒരു കിംഗാണ്; മാമാങ്കം നായിക പ്രാചി പറയുന്നു

കേരളം കാത്തിരിക്കുന്ന ചരിത്ര വിസ്മയമാണ് മാമാങ്കം. ചരിത്രത്തെ ആസ്പദമാക്കി വന്പൻ മുതൽ മുടക്കിൽ നിർമിക്കുന്ന സിനിമ ഈ വർഷം പൂജ അവധി ലക്ഷ്യമാക്കി തിയറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയാൻ കഴിയുന്നത്. ചിത്രീകരണം പൂർത്തിയാക്കി അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുന്ന സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. അതിനൊപ്പം ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്പോൾ വന്പൻ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ബോളിവുഡ് നടി പ്രാചി തെഹ്‌ലൻ ആണ് മാമാങ്കത്തിലെ നായിക. ഓഡിഷനിലൂടെയായിരുന്നു പ്രാചി മാമാങ്കത്തിന്‍റെ ഭാഗമാവുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചും മാമാങ്കത്തിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ചതിനെ കുറിച്ചും വെളിപ്പെടുത്തി പ്രാചി എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു നടി മനസ് തുറന്നത്. ഞങ്ങളുടെ സിനിമ മാമാങ്കത്തിന്‍റെ ആദ്യ പോസ്റ്റർ വന്നതിൽ ഞാൻ വളരെയധികം സന്തോഷവതിയാണ്. മലയാളത്തിലെ മുൻനിര താരങ്ങളെല്ലാം ആ പോസ്റ്റർ അവരുടെ സോഷ്യൽ മീഡിയ…

Read More

ബച്ചന് പണിയാണി! അമിതാഭ് ബച്ചന്‍റെ ട്വിറ്ററിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ…

ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. തിങ്കളാഴ്ച രാത്രി വൈകിയാണ് സംഭവം. ബച്ചന്‍റെ ട്വിറ്റർ ഹാൻഡിലിന്‍റെ പ്രൊഫൈൽ ചിത്രം അദ്ദേഹത്തിന്‍റേത് തന്നെ ആയിരുന്നു. എന്നാൽ, ഹാക്ക് ചെയ്തവർ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ ചിത്രമാണ് പ്രൊഫൈലായി നൽകിയത്. “പാക്കിസ്ഥാനെ സ്നേഹിക്കൂ..’ തുടങ്ങിയ ട്വീറ്റുകളും പേജിൽ പൊടുന്നനെ പ്രത്യക്ഷപ്പെട്ടിരുന്നു. റംസാൻ മാസത്തിൽ ഇന്ത്യ ദയയില്ലാതെ മുസ്‌ലീം സമുദായത്തിൽപ്പെട്ടവരെ ആക്രമിച്ചുവെന്നും ഇന്ത്യയിലെ മുസ്‌ലീംങ്ങൾ ഇതിന് പകരം ചോദിക്കാൻ നിയോഗിക്കപ്പെട്ടവരാണെന്നുമായിരുന്നു ഒരു ട്വീറ്റ്. തുർക്കിഷ് ഫുട്ബോൾ കളിക്കാർക്കെതിരെയുള്ള ഐസ്ലൻഡ് റിപ്പബ്ലിക്കിന്‍റെ മോശം പെരുമാറ്റത്തിനെതിരെയുള്ള പ്രതിഷേധമാണിതെന്നും വലിയ സൈബർ ആക്രമണത്തിന്‍റെ തുടക്കമാണിതെന്നും മറ്റൊരു ട്വീറ്റിൽ രേഖപ്പെടുത്തിയിരുന്നു. ഐൽദിസ് തിം തുർക്കിഷ് സൈബർ ആർമിനി എന്നപേരും ചില ട്വീറ്റുകൾക്കൊപ്പം ഉപയോഗിച്ചിരുന്നു. അക്കൗണ്ടിന്‍റെ കവർ ചിത്രവും ഹാക്കർമാർ മാറ്റി. ഐൽദിസ് തിം എന്ന പേരും ഒപ്പം അവരുടെ ചിഹ്നവും കഴുകന്‍റെ…

Read More

ഹോട്ട് ലുക്കിൽ പ്രിയങ്ക! ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

വ്യത്യസ്തമായ വസ്ത്രധാരണത്തിലൂടെ എല്ലാവരുടെയും ശ്രദ്ധ നേടുന്ന നടിയാണ് പ്രിയങ്ക ചോപ്ര. താരത്തന്‍റെ ഡ്രസിങ്ങ് സ്റ്റൈൽ ഫാഷൻ ലോകത്ത് എപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തന്‍റെ ഫോട്ടോ ഷൂട്ടാണ്. ഇൻസ്റ്റൈൽ മാസികയുടെ ജൂലൈ പതിപ്പിലാണ് ഹോട്ട് ലുക്കിൽ താരം പ്രത്യക്ഷപ്പെടുന്നത്. ഫോട്ടോ ഷൂട്ടിന്‍റെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സാരിയിൽ ബ്ലൗസ് ലെസായിട്ടുള്ള താരത്തിന്‍റെ ചിത്രമാണ് മാഗസിന്‍റെ മുഖച്ചിത്രം. സാരിയിൽ തന്നെ ഇൻഡോ-വെസ്റ്റേണ്‍ സ്റ്റൈലിൽ താരം പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രശസ്ത ഡിസൈനേഴ്സായ സബ്യസചി മുഖർജിയും തരുണ്‍ തഹ്‌ലിയും ചോർന്നാണ് വസ്ത്രങ്ങൾ രൂപ കൽപ്പന ചെയ്തിരിക്കുന്നത്. ഇതാദ്യമായിട്ടാണ് പ്രമുഖ അമേരിക്കൻ മാസികയിൽ ഇന്ത്യൻ സാരിയെ കുറിച്ച് ഇത്തരത്തിലുളള കവർ സ്റ്റോറി പ്രസിദ്ധീകരുക്കുന്നത്. വിവാഹത്തിനു ശേഷം ഭർത്താവിനോടൊപ്പം യുഎസിലാണ് പ്രിയങ്ക താമസം.

Read More