ലണ്ടൻ: മലയാളി പെൺകുട്ടിക്ക് നേരേ ലണ്ടനിൽ അജ്ഞാതന്റെ ആക്രമണം. കൊച്ചി ഗോതുരുത്ത് സ്വദേശി ലിസ മരിയയ്ക്ക് നേരെയാണ് അജ്ഞാതൻ വെടിയുതിര്‍ത്തത്. എറണാകുളം ഗോതുരുത്ത് ആനത്താഴത്ത് വീട്ടിൽ വിനയ, അജീഷ് ദമ്പതികളുടെ മകളാണ് ലിസ മരിയ. പെണ്‍കുട്ടിയുടെ നില ഗുരുതരം. ലിസ മരിയയും കുടുംബവും വർഷങ്ങളായി ബർമിങ്ഹാമിൽ താമസിക്കുകയാണ്. ഹോട്ടലില്‍ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെയാണ് ആക്രമണം. ബൈക്കിലെത്തിയ ആളാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം. വെടി ഉതിർത്ത ശേഷം പ്രതി രക്ഷപ്പെട്ടു. പോലീസെത്തി തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ലിസ ഉൾപ്പെടെ അഞ്ച് പേര്‍ക്കാണ് വെടിയേറ്റത്. മറ്റ് നാല് പേരും ആശുപത്രിയിൽ ചികിത്സയിലാണ്.
Read MoreCategory: NRI
ഉത്തരകൊറിയയിൽനിന്ന് ദക്ഷിണകൊറിയയിലേക്ക് ബലൂണിൽ മാലിന്യം വിതറൽ
സീയൂൾ: ഉത്തരകൊറിയ ബലൂണുകൾ ഉപയോഗിച്ച് ദക്ഷിണകൊറിയയിലുടനീളം മാലിന്യം വിതറി. ദുർഗന്ധം വമിക്കുന്നതും അപകടമുണ്ടാക്കുന്നതുമായ മാലിന്യങ്ങൾ 260 ബലൂണുകളിലാണ് പറത്തിവിട്ടത്. ദക്ഷിണകൊറിയയിലെ ഒന്‍പതു പ്രവിശ്യകളിൽ എട്ടിലും ഇവ പതിച്ചു. ഉത്തരകൊറിയയിൽ ദക്ഷിണകൊറിയക്കാർ ബലൂണുകൾ ഉപയോഗിച്ച് പ്രചാരണ ലഘുലേഖകളും നിരോധിത വസ്തുക്കളും വിതരണം ചെയ്യുന്നതിനുള്ള പ്രതികാരമാണിതെന്നു കരുതുന്നു. ടോയ്ലറ്റ് പേപ്പറുകൾ, കറുത്ത മണ്ണ്, ബാറ്ററികൾ തുടങ്ങിയവയാണ് ഉത്തരകൊറിയൻ ബലൂണുകളിൽ കെട്ടിത്തൂക്കിയ പ്ലാസ്റ്റി ക് ബാഗുകളിൽ ഉണ്ടായിരുന്നത്. ചില ബലൂണുകളിൽ മലവും ഉണ്ടായിരുന്നുവെന്നാണു സൂചന. പ്രചാരണ ലഘുലേഖകൾ ഉണ്ടോ എന്നതു പരിശോധിച്ചുവരുകയാണ്. ബലൂണകളിലോ അവയ്ക്കൊപ്പമുള്ള ബാഗുകളിലോ തൊട്ടുപോകരുതെന്നു ജനങ്ങൾക്കു ദക്ഷിണകൊറിയൻ സർക്കാർ നിർദേശം നല്കി. 1950ലെ യുദ്ധം മുതൽ ഇരു കൊറിയകളും ബലൂണുകൾ പറത്താറുണ്ട്. അടുത്തിടെ ദക്ഷിണകൊറിയയിലെ ഉത്തരകൊറിയൻ വിരുദ്ധർ പണം, ഉത്തരകൊറിയയിൽ നിരോധനമുള്ള സിനിമകളും പാട്ടുകളും ഉൾക്കൊള്ളുന്ന യുഎസ്ബി സ്റ്റിക്കുകൾ, ഭക്ഷ്യവസ്തുക്കൾ മുതലായവ ബലൂണിൽ അതിർത്തി കടത്തിവിട്ടിരുന്നു. ഇതിനു പ്രതികാരമായി…
Read Moreപാക്കിസ്ഥാനിൽ ഇറാൻ ആക്രമണം; നാലു പേർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ ഇറാൻ സൈന്യം നടത്തിയ വെടിവയ്പിൽ നാലു പാക്കിസ്ഥാനികൾ കൊല്ലപ്പെടുകയും രണ്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയാണു സംഭവം. പാക്കിസ്ഥാൻ-ഇറാൻ അതിർത്തിക്കു സമീപമാണ് വെടിവയ്പ് നടന്നത്. വിഘടനവാദികളായ ബലൂച് ലിബറേഷൻ ഫ്രണ്ടിന്റെയും ബലൂച് ലിബറേഷൻ ആർമിയുടെയും താവളങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് പാക്കിസ്ഥാൻ അറിയിച്ചു. അതേസമയം, ജെയ്ഷ് അൽ അദ്ൽ (ജെഎഎ) ഗ്രൂപ്പിലെ തീവ്രവാദികളെയാണ് തങ്ങൾ ആക്രമിച്ചതെന്ന് ഇറാൻ വ്യക്തമാക്കി. ഇറാൻ മുൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഏപ്രിലിൽ പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നു. ഇതിനുശേഷം ഇരുരാജ്യങ്ങളും ബന്ധം മെച്ചപ്പെടുത്താൻ പരിശ്രമിച്ചുവരുന്നതിനിടെയാണ് ആക്രമണം.
Read Moreഒമാൻ സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി
മസ്കറ്റ്: ഒമാനിൽനിന്നു കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി. കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍നിന്നു മസ്കറ്റിലേക്കും തിരിച്ചുമുള്ള ആകെ 14 സര്‍വീസുകളാണു ജൂൺ ഏഴുവരെ റദ്ദാക്കിയത്. ജൂൺ ഒന്ന് വരെയുള്ള പല സർവീസുകളും നേരത്തെ റദ്ദാക്കിയിരുന്നു. ജൂൺ 2, 4, 6, ദിവസങ്ങളിൽ കോഴിക്കോട് നിന്നു മസ്കറ്റിലേക്ക് സർവീസുണ്ടാകില്ല. ജൂൺ 3, 5, 7 ദിവസങ്ങളിലെ മസ്കറ്റ് -കോഴിക്കോട് സർവീസുകളും റദ്ദാക്കി. ജൂൺ 1, 3, 5, 7 ദിവസങ്ങളിൽ കണ്ണൂരിൽനിന്നു മസ്കറ്റിലേക്കും തിരിച്ചും സർവീസുണ്ടാകില്ല. തിരുനന്തപുരത്തുനിന്നു മസ്കറ്റിലേക്കും തിരിച്ചുമുള്ള സർവീസുകളെയും പുതിയ തീരുമാനം ബാധിക്കും. ജൂൺ 1, 3, 5, 7 ദിവസങ്ങളിൽ തിരുവനന്തപുരം- മസ്കറ്റ് സർവീസ് ഉണ്ടാകില്ലെന്ന് എയർഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ബലിപെരുന്നാൾ ആഘോഷത്തിനും കേരളത്തിൽ അധ്യയന വർഷം ആരംഭിക്കുന്നത് കണക്കാക്കിയും യാത്ര പ്ലാൻ ചെയ്തവർക്ക് കനത്ത തിരിച്ചടിയാകും ഇത്.
Read Moreപറന്നുയരുന്നതിനു തൊട്ടുമുമ്പ് വിമാനത്തിൽ തീ;യാത്രക്കാർ സുരക്ഷിതർ
ഷിക്കാഗോ: ടേക്ക് ഓഫിന് തൊട്ടുമുമ്പ് യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു. ഷിക്കാഗോയിലെ ഒഹെയർ രാജ്യാന്തര വിമാനത്താവളത്തിൽ കഴിഞ്ഞദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. സിയാറ്റിൽ-ടകോമയിലേക്കുള്ള യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 2091 ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ടാക്സിവേയിൽ നിൽക്കുമ്പോഴാണ് ഒരു എഞ്ചിനിൽ തീ പടർന്നത്. 148 യാത്രക്കാരും അഞ്ച് ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. അഗ്നിരക്ഷാസേനയും മെഡിക്കൽ സംഘവും ഉടൻതന്നെ സ്ഥലത്തെത്തി തീയണച്ചു. യാത്രക്കാരെ സുരക്ഷിതമായി വിമാനത്തിൽനിന്ന് പുറത്തിറക്കുകയും ചെയ്തു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreഗാസയിലേക്കു സഹായം; അമേരിക്ക നിർമിച്ച താൽകാലിക പാതകടൽക്ഷോഭത്തിൽ തകർന്നു
ഗാസ: ഗാസയിലേക്ക് സഹായമെത്തിക്കാനായി അമേരിക്ക നിർമിച്ച താൽകാലിക പാത കടൽക്ഷോഭത്തിൽ തകർന്നു. ഗാസയുടെ തീരത്തോട് ചേർന്ന് ഏതാനും ആഴ്ചകൾക്ക് മുൻപാണ് അമേരിക്ക ഭക്ഷണവും ഇന്ധനവും അടക്കമുള്ള അവശ്യസാധനങ്ങൾ എത്തിക്കുന്നതിനായി താൽകാലിക പ്ലാറ്റ്ഫോം സജ്ജമാക്കിയത്. വേലിയേറ്റത്തിൽ താൽകാലിക പ്ലാറ്റ്ഫോമിന്റെ ഒരു ഭാഗം തകർന്നതായാണ് യുഎസ് അധികൃതർ വിശദമാക്കുന്നത്. ഇതിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ ഒരാഴ്ച വേണ്ടി വരുമെന്നും അധികൃതർ പറഞ്ഞു. യുഎന്നും മനുഷ്യാവകാശ സംഘടനകൾ അടക്കമുള്ളവരും ഗാസയിലേക്ക് ആവശ്യമായ സഹായം എത്തുന്നില്ലെന്നു നിരന്തരമായി പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് 548 മീറ്റർ നീളത്തിലധികമുള്ള താൽകാലിക പ്ലാറ്റ്ഫോം അമേരിക്കൻ സൈന്യം ഗാസ തീരത്ത് സജ്ജമാക്കിയത്. തീരവുമായി ബന്ധിപ്പിക്കുന്ന ഭാഗത്താണ് നിലവിൽ തകരാറ് സംഭവിച്ചിട്ടുള്ളത്. ു
Read Moreഅക്കൗണ്ടിൽ 100 കോടി ദിർഹം! ഞെട്ടിത്തരിച്ച് പ്രവാസി
കോഴിക്കോട്: ദുബായിയിൽ 15വർഷമായി ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയായ മുഹമ്മദ് യാസിറിന്റെ അക്കൗണ്ടില്‍ ഒറ്റ ദിവസം എത്തിയത് നൂറ്കോടി ദിര്‍ഹം, അതായത് 2,263 കോടി രൂപ!കഴിഞ്ഞയാഴ്ച എടിഎമ്മിൽ കയറി തന്റെ ബാങ്ക് ബാലൻസ് പരിശോധിച്ചപ്പോഴാണ് വിവരമറിയുന്നത്. അവിശ്വസനീയമായ, തനിക്ക് ഊഹിക്കാൻ പോലും പറ്റാത്ത വലിയ തുക അക്കൗണ്ടിൽ കാണിക്കുന്നു. എമിറേറ്റ്സ് ഐഡിയും പാസ്പോർട്ടും അപ്ഡേറ്റ് ചെയ്ത ശേഷം എടിഎം കാർഡ് ശരിയായോ എന്നറിയാനാണ് എടിഎമ്മിൽ കയറിയത്. അപ്പോഴാണ് 15,000ദിർഹം മാത്രമുണ്ടായിരുന്ന അക്കൗണ്ടിൽ 100കോടി ദിർഹം ബാലൻസ് കാണിച്ചത്. സ്വന്തം കണ്ണുകളെ വിശ്വസിക്കാനാവാതെ വന്നപ്പോൾ എടിഎമ്മിൽനിന്ന് ലഭിച്ച സ്ലിപ്പ് ചില സുഹൃത്തുക്കൾക്ക് അയച്ച് പരിശോധിച്ചപ്പോൾ എല്ലാവരും ഇത് വൻതുക തന്നെയെന്ന് ഉറപ്പിച്ചു.പിന്നീട് ആശങ്കയുടെ മണിക്കൂറുകളായിരുന്നു. എന്തോ തട്ടിപ്പിൽ കുരുങ്ങിയോ എന്നതായിരുന്നു പേടി. അക്കൗണ്ടിലുണ്ടായിരുന്ന തുകയും നഷ്ടപ്പെടുമോ എന്നും ഭയപ്പെട്ടു. പിറ്റേന്ന് ബാങ്കിൽ ചെന്ന് വിഷയം പറഞ്ഞപ്പോൾ സാങ്കേതികമായ കാരണങ്ങളാലാണ്…
Read Moreബുർക്കിന ഫാസോ അഞ്ചു വർഷം കൂടി പട്ടാളഭരണത്തിൽ
വാഗഡുഗു: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിൽ പട്ടാളഭരണം അഞ്ചുവർഷത്തേക്കുകൂടി നീട്ടി. പട്ടാളഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്. പട്ടാളഭരണാധികാരി ക്യാപ്റ്റൻ ഇബ്രാഹിം ട്രാവോറിന് അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുമാകും. രണ്ടു വർഷം മുന്‍പ് അധികാരം പിടിച്ച ക്യാപ്റ്റൻ ട്രാവോർ ഈ ജൂലൈ ഒന്നിനകം ജനാധിപത്യഭരണം പുനഃസ്ഥാപിക്കുമെന്നു വാഗ്ദാനം ചെയ്തിരുന്നതാണ്. എന്നാൽ, ജൂലൈ രണ്ടു മുതലുള്ള 60 മാസത്തേക്കുകൂടി പട്ടാളഭരണം നീട്ടുകയാണെന്ന അറിയിപ്പാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. അതിനു മുന്‍പ് രാജ്യം ജിഹാദി ഭീഷണിയിൽനിന്നു മുക്തമായാൽ തെരഞ്ഞെടുപ്പു നേരത്തേ നടത്തുമെന്നും കൂട്ടിച്ചേർത്തു. ബുർക്കിനാ ഫാസോ 2022 ജനുവരി മുതൽ പട്ടാളഭരണത്തിലാണ്.
Read Moreഅമേരിക്കയിൽ ചുഴലിക്കാറ്റ് ഒൻപതുപേർ മരിച്ചു
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങളിൽ ചുഴലിക്കാറ്റ് വീശിയടിച്ചതിനെത്തുടർന്ന് ഒമ്പത് പേർ മരിച്ചതായി അധികൃതർ അറിയിച്ചു. ടെക്സസ്, അർക്കൻസാസ്, ഒക്ലഹോമ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അപകടമുണ്ടായത്. തെക്കൻ സമതല മേഖലയിൽ ശനിയാഴ്ച വൈകി ആരംഭിച്ച കൊടുങ്കാറ്റിനെത്തുടർന്ന് ലക്ഷക്കണക്കിന് ആളുകൾക്കു വൈദ്യുതിയില്ല. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ഡാളസിന് വടക്കുള്ള വാലി വ്യൂ ഏരിയയിൽ ചുഴലിക്കാറ്റ് വീശിയതിനെത്തുടർന്ന് അഞ്ചു പേർ മരിച്ചതായി പോലീസ് പറഞ്ഞു. മരണസംഖ്യ ഉയർന്നേക്കാമെന്ന് ആശങ്കയുണ്ട്. ഒക്ലഹോമയിലെ മെയ്സ് കൗണ്ടിയിൽ വീശിയടിച്ച ചുഴലിക്കാറ്റിലും വടക്കൻ അർക്കൻസാസിൽ ഇന്നലെ പുലർച്ചെയുണ്ടായ കൊടുങ്കാറ്റിലും രണ്ടുപേർ വീതം മരിച്ചതായി പ്രാദേശികഭരണകൂടം സ്ഥിരീകരിച്ചു.
Read Moreകാനഡയിൽ കൊല്ലപ്പെട്ട മലയാളി യുവതിയുടെ സംസ്കാരം നാളെ
ചാലക്കുടി : കാനഡയിൽ വീടിനകത്ത് കൊല്ലപ്പെട്ട മലയാളി യുവതി ചാലക്കുടി പാലസ് റോഡിൽ പടിക്കല സാജന്റെ മകൾ ഡോണയുടെ സംസ്കാരം നാളെ 11ന് ചാലക്കുടി സെന്റ് മേരീസ് ദേവാലയത്തിൽ നടത്തും. മൃതദേഹവുമായി കാനഡയിൽ നിന്നും വിമാനം ഇന്ന് ഉച്ചക്ക് ദൽഹി വിമാനത്താവളത്തിൽ എത്തി. രാത്രി എട്ടിനു കൊച്ചിയിലെത്തും. നാളെ രാവിലെ എട്ടിനു വീട്ടിലേക്ക് കൊണ്ടുവരും. മേയ് ഏഴിനാണു വീടിനകത്ത് ഡോണമരിച്ചനിലയിൽ കണ്ടെത്തിയത്. ഡോണയുടെ ഭർത്താവ് കുണ്ടുകുഴിപ്പാടം സ്വദേശി കണ്ണന്പുഴ ലാലിനെ കാണാതാവുകയും ചെയ്തു. പോലീസ് അന്വേഷണത്തിൽ ഭർത്താവ് ലാൽ സംഭവ ദിവസം ഇന്ത്യയിലേക്ക് പോയെന്നും ഡൽഹിയിൽ എത്തിയെന്നും കണ്ടെത്തി. എന്നാൽ ഇതുവരെ ലാലിനെ കണ്ടെത്തനായിട്ടില്ല. മൂന്നുവർഷം മുന്‍പാണ് ഇവരുടെ വിവാഹനം നടന്നത്.
Read More