പശ്ചിമേഷ്യയിൽ സമാധാനം: യുഎസ്-ഇറാൻ ചർച്ച പാക്കിസ്ഥാനിൽ

ഇസ്‌ലമാബാദ്: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾക്കു പാക്കിസ്ഥാനിൽ തുടക്കം. യുഎസ്-ഇറാൻ പ്രതിനിധികളുടെ ചർച്ച ഇന്നു രാവിലെ ഇസ്‌ലമാബാദിൽ ആരംഭിക്കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. രണ്ടാഴ്ചത്തെ താത്കാലിക വെടിനിർത്തലാണു ചർച്ചകൾക്കു വഴിതുറന്നത്. അമേരിക്കയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ്, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മരുമകൻ ജാരെഡ് കുഷ്നർ എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണു ചർച്ചകളിൽ പങ്കെടുക്കുന്നത്. ചർച്ചകൾ ഫലപ്രദമാകുമെന്നു പ്രതീക്ഷിക്കുന്നതായി പാക്കിസ്ഥാനിലേക്ക് തിരിക്കും മുൻപ് വാൻസ് മാധ്യമങ്ങളോടു പ്രതികരിച്ചു. ഇറാൻ പക്ഷത്തുനിന്ന് പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ്, വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്. ട്രംപ് ഭരണകൂടം മുന്നോട്ടുവയ്ക്കുന്ന പതിനഞ്ചിന നിർദേശങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും ചർച്ചകൾ എന്നാണ് അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യന്നത്.ആണവായുധങ്ങൾ ഉപേക്ഷിക്കുക, സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കൈമാറുക, സൈനിക ശേഷിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, സമുദ്ര വ്യാപാരത്തിനു സുപ്രധാനമായ…

Read More

യുഎസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിച്ചേക്കുമെന്ന് കമല ഹാരിസ്

വാഷിംഗ്ടൺ ഡിസി: 2028ൽ യുഎസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിച്ചേക്കുമെന്ന് കമല ഹാരിസ്. പൗരാവകാശ സംഘടനയായ നാഷണൽ ആക്ഷൻ നെറ്റ്‌വർക്കിന്‍റെ ഒരു യോഗത്തിൽ വീണ്ടും മത്സരിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഇവർ. 2028ൽ അമേരിക്കൻ ജനതയ്ക്കു വേണ്ടി പ്രസിഡന്‍റ് എന്ന നിലയിൽ ഏറ്റവും മികച്ച ജോലി ആർക്ക് ചെയ്യാൻ കഴിയുമെന്നതിന്‍റെ പശ്ചാത്തലത്തിൽ താൻ മത്സരിക്കുന്നത് പരിഗണിക്കുമെന്ന് ഹാരിസ് കൂട്ടിച്ചേർത്തു. യുഎസ് വൈസ് പ്രസിഡന്‍റായി സേവനമനുഷ്ഠിച്ച ഹാരിസ്, 2024 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡോ‌ണൾഡ് ട്രംപിനോടു പരാജയപ്പെട്ടു. യുഎസ് സെനറ്ററായും കാലിഫോർണിയയുടെ അറ്റോർണി ജനറലായും കമലാ ഹാരിസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Read More

ഇപ്പോൾ നിർത്തണം, ഹോർമൂസിൽ കപ്പലുകൾക്ക് നികുതി ചുമത്തുന്നതിനെതിരെ ട്രംപ്

വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകൾക്ക് നികുതി ചുമത്തുന്നതിനെതിരെ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. “ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന ടാങ്കറുകളിൽ നിന്ന് ഇറാൻ ഫീസ് ഈടാക്കുന്നതായി റിപ്പോർട്ടുകളുണ്ട്, അവ ഈടാക്കാതിരിക്കുന്നതാണ് നല്ലത്, ഉണ്ടെങ്കിൽ ഇപ്പോൾ നിർത്തണം’.- ട്രംപ് ട്രൂത്തിൽ കുറിച്ചു. “വളരെ വേഗം, ഇറാന്‍റെ സഹായത്തോടെയോ അല്ലാതെയോ എണ്ണ ഒഴുകാൻ തുടങ്ങുന്നത് നിങ്ങൾ കാണും’.-മറ്റൊരു ട്രൂത്ത് പോസ്റ്റിൽ ട്രംപ് കുറിച്ചു. അതേസമ‍യം, വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം ഹോർമുസ് കടലിടുക്ക് വഴി വെറും 10 കപ്പലുകൾ മാത്രമേ കടന്നുപോയിട്ടുള്ളുവെന്നാണ് റിപ്പോർട്ട്.

Read More

ഹോർമുസിൽ ഇറാന്‍റെ പുതിയ നീക്കം; തിരിച്ചടിക്കുമെന്ന് മുജ്തബ ഖമനയ്

ടെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്‍റെ നിയന്ത്രണത്തിൽ ഇറാൻ പുതിയ തലത്തിലേക്കു പ്രവേശിക്കുകയാണെന്നു പരമോന്നത നേതാവ് മുജ്തബ ഖമനയ്. രാജ്യത്തിനുനേരേ ആക്രമണം നടത്തിയവർ ശിക്ഷിക്കപ്പെടുമെന്ന് മുജ്തബ മുന്നറിയിപ്പു നൽകി. നിലവിലെ വെടിനിർത്തൽ ചർച്ചകൾക്കിടയിലും ഇറാൻ തങ്ങളുടെ സൈനികവും നയതന്ത്രവുമായ നിലപാടുകൾ കടുപ്പിക്കുന്നതിന്‍റെ സൂചനകളാണു പുറത്തുവരുന്നത്. യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട തന്‍റെ പിതാവ് ആയത്തുള്ള അലി ഖമനയ്‌യുടെ മരണത്തിനു തീർച്ചയായും പ്രതികാരം ചെയ്യുമെന്ന് മുജ്തബ ആവർത്തിച്ചു. യുദ്ധം ഇറാൻ ആഗ്രഹിച്ചിട്ടില്ലെന്നും എന്നാൽ രാജ്യത്തിന്‍റെ അവകാശങ്ങൾ അടിയറവയ്ക്കില്ലെന്നും മുജ്തബ വ്യക്തമാക്കി. രാജ്യത്തിനുണ്ടായ നാശങ്ങൾക്കും കൊല്ലപ്പെട്ടവർക്കും പരിക്കേറ്റവർക്കും കൃത്യമായ നഷ്ടപരിഹാരം ഈടാക്കുമെന്നും മുജ്തബ കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും നിർണായകമായ ജലപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. റഷ്യൻ വാർത്താ ഏജൻസിയായ ടാസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പ്രതിദിനം പതിനഞ്ചു കപ്പലുകൾക്കു മാത്രമാണു കടലിടുക്കിലൂടെ സഞ്ചരിക്കാൻ അനുമതി…

Read More

‘നരകാഗ്നിയിൽ എരിയട്ടെ’: ഇസ്രയേലിനെതിരേ പാക് മന്ത്രി; ആഞ്ഞടിച്ച് നെതന്യാഹു; ഇസ്‌ലമാബാദിലെ ചർച്ചകളിൽനിന്നു പിന്മാറുമെന്ന് ഇറാൻ

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ പാക്കിസ്ഥാനും ഇസ്രയേലും തമ്മിൽ കടുത്ത വാക്പോര്. ഇസ്രയേലിനെ മനുഷ്യരാശിയുടെ ശാപം എന്നും കാൻസർ ബാധിച്ച രാജ്യം എന്നും പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് വിശേഷിപ്പിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്പോര് രൂക്ഷമായത്. ആസിഫിന്‍റെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. യുഎസ്-ഇറാൻ വെടിനിർത്തൽ നിലനിൽക്കെ, ഇസ്രയേൽ ലെബനനിൽ ആക്രമണം തുടരുന്നതിനെയാണ് ഖ്വാജ ആസിഫ് രൂക്ഷമായി വിമർശിച്ചത്. ഇസ്രയേൽ ആദ്യം ഗാസയിലും പിന്നീട് ഇറാനിലും ഇപ്പോൾ ലെബനനിലും വംശഹത്യ തുടരുകയാണെന്ന് പാക് പ്രതിരോധമന്ത്രി എക്സിൽ കുറിച്ചു. കാൻസർ ബാധിച്ച രാഷ്ട്രം സൃഷ്ടിച്ചവർ നരകാഗ്നിയിൽ എരിയട്ടെ എന്നായിരുന്നു അദ്ദേഹത്തിന്‍റെ വിവാദ പരാമർശം. സമാധാന ചർച്ചകൾ ഇസ്‌ലമാബാദിൽ പുരോഗമിക്കുമ്പോഴാണ് ഇപ്പോൾ നടക്കുന്ന രക്തച്ചൊരിച്ചിലെന്നും ആസിഫ് ആരോപിച്ചു. തിരിച്ചടിച്ച് ഇസ്രയേൽഇസ്രയേലിനെ ഉന്മൂലനം ചെയ്യണമെന്ന പാക് മന്ത്രിയുടെ ആഹ്വാനം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് നെതന്യാഹുവിന്‍റെ ഓഫീസ് വ്യക്തമാക്കി. സമാധാനത്തിനായി…

Read More

ഹോർമുസ് കടലിടുക്കിൽ ബദൽ പാതകൾ പ്രഖ്യാപിച്ച് ഇറാൻ

ടെഹ്റൻ: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ബദൽ പാത പ്രഖ്യാപിച്ച് ഇറാൻ. കടൻ മൈനുകൾ സ്ഥാപിച്ചിരിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് നിർദേശം. “ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കാൻ ഉദേശിക്കുന്ന എല്ലാ കപ്പലുകളും കടൽ മൈനുകളുമായുള്ള കൂട്ടിയിടിയിൽ നിന്നും ഒഴിവാകാൻ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന് ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്ന് അറിയിക്കുന്നു’. -ഇറാന്‍റെ റെവല്യൂഷണറി ഗാർഡ്സ് ആണ് ഇക്കാര്യം അറിയിച്ചത്. ജലപാതയുടെ പ്രധാന മേഖലയിലാണ് മൈനുകൾ സ്ഥാപിച്ചിരിക്കുന്നത്. ലോകത്തിലെ എണ്ണയുടെ അഞ്ചിലൊന്ന് ഭാഗം കടന്നുപോകുന്നത് ഹോർമൂസ് കടലിടുക്കിലൂടെയാണ്.

Read More

യുട്ടായില്‍ മീസെല്‍സ് പടരുന്നു; വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഭീഷണി

സാൾട്ട് ലേക്ക് സിറ്റി: അമേരിക്കയിലെ യുട്ടാ സംസ്ഥാനത്ത് മീസെല്‍സ് രോഗം അതിവേഗം പടരുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവിലെ കണക്കനുസരിച്ച് കഴിഞ്ഞ വേനല്‍ക്കാലം മുതല്‍ ഇതുവരെ 583 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വാക്‌സിന്‍ എടുക്കാത്തവര്‍ക്കിടയിലാണ് രോഗം പ്രധാനമായും പടരുന്നത്. വാക്‌സിന്‍ എടുക്കാത്തവരും ലക്ഷണങ്ങള്‍ ഉള്ളവരും 21 ദിവസം വീട്ടില്‍ കഴിയണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. രോഗബാധിതരില്‍ 83 ശതമാനം പേരും വാക്‌സിന്‍ എടുക്കാത്തവരാണ്. കുട്ടികളിലാണ് രോഗം കൂടുതല്‍ കാണപ്പെടുന്നത് (മുതിര്‍ന്നവരേക്കാള്‍ ഇരട്ടി). ദക്ഷിണ പശ്ചിമ യുട്ടായിലെ ചില മതവിഭാഗങ്ങള്‍ക്കിടയിലാണ് ആദ്യം രോഗം കണ്ടതെങ്കിലും ഇപ്പോള്‍ സംസ്ഥാനത്തെമ്പാടുമുള്ള വിവിധ കമ്യൂണിറ്റികളിലേക്ക് ഇത് വ്യാപിച്ചിട്ടുണ്ട്. ഉയര്‍ന്ന പനി, ന്യൂമോണിയ, തലച്ചോറിലെ വീക്കം എന്നിവയ്ക്ക് ഈ രോഗം കാരണമാകാം. 2025-ല്‍ അമേരിക്കയില്‍ മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വാക്‌സിനേഷനെക്കുറിച്ചുള്ള വ്യാജപ്രചാരണങ്ങളും അവിശ്വാസവുമാണ് രോഗം ഇത്രത്തോളം പടരാന്‍ കാരണമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൃത്യമായ വിവരങ്ങള്‍ക്കായി ഡോക്‌ടര്‍മാരുമായി സംസാരിക്കണമെന്നും മുന്‍കരുതല്‍…

Read More

ലബനനിൽ ഇസ്രയേൽ ആക്രമണം: ഹോർമുസ് വീണ്ടും അടച്ച് ഇറാൻ; വെടിനിർത്തൽ പ്രതിസന്ധിയിൽ

ദുബായ്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇറാനുമായി വെടിനിർത്തൽ പ്രഖ്യാപിച്ച് 24 മണിക്കൂർ തികയുന്നതിനു മുൻപേ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം. ലബനനിൽ ഇസ്രയേൽ തുടരുന്ന അതിശക്തമായ ആക്രമണങ്ങളിൽ പ്രതിഷേധിച്ചു തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. ആഗോള ഊർജവിതരണത്തെ ബാധിക്കുന്ന നീക്കം മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി. ഇതോടെ നിശ്ചയിച്ചിരുന്ന സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലേക്കു നീങ്ങുകയാണ്. ബുധനാഴ്ച പുലർച്ചെയാണ് യുഎസും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചത്. എന്നാൽ കരാർ നിലവിൽ വന്നു മണിക്കൂറുകൾക്കകം ലബനനിൽ ഇസ്രയേൽ വൻതോതിലുള്ള വ്യോമാക്രമണം നടത്തി. ബെയ്‌റൂട്ട് ഉൾപ്പെടെയുള്ള ലെബനൻ നഗരങ്ങളിൽ ഇസ്രയേൽ ശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടത്. വെറും പത്തു മിനിറ്റിനുള്ളിൽ നൂറിലധികം മിസൈലുകളാണ് അയച്ചത്. ഹിസ്ബുള്ളയുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേൽ ബോംബ് ആക്രമണം. ആക്രമണങ്ങളിൽ കുട്ടികളടക്കം 254 പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു. തെക്കൻ ലെബനനെ…

Read More

ചൈനയുടെ ഇടപെടൽനിർണായകം: ട്രംപ്

വാഷിംഗ്ടൺ ഡിസി: വെടിനിർത്തൽ കരാറിനു പിന്നിൽ ചൈനയുടെ ശക്തമായ സമ്മർദമുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സംഘർഷം ലഘൂകരിക്കാൻ ചൈന ക്രിയാത്മകമായ പങ്കുവഹിച്ചതായി ട്രംപ് പറഞ്ഞു. വെടിനിർത്താനുള്ള അമേരിക്കയുടെ തീരുമാനത്തെ ഇസ്രയേൽ പിന്തുണച്ചതായും വൈറ്റ് ഹൗസ്. യുഎസിന്‍റെ മുന്നറിയിപ്പ് അവസാനിക്കാൻ ഒരു മണിക്കൂർ മാത്രം ബാക്കിനിൽക്കെയാണു നിർണായക സമാധാന നീക്കം. വെള്ളിയാഴ്ച പാക്കിസ്ഥാനിലെ ഇസ്‌ലാമാബാദിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക ചർച്ചകൾ ആരംഭിക്കും. നിർണായക കരാറിലെത്താൻ ലക്ഷ്യമിട്ടുള്ള ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കുമെന്ന് മധ്യസ്ഥനായ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് സ്ഥിരീകരിച്ചു. സംഘർഷം അവസാനിപ്പിക്കാനുള്ള നയതന്ത്രനീക്കത്തിന്‍റെ വിജയമായാണ് ഇറാൻ വെടിനിർത്തലിനെ കാണുന്നത്. അതേസമയം, യുഎസ് നടപടിയോട് ഇസ്രയേൽ യോജിക്കുന്നുവെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയെങ്കിലും ഇസ്രയേൽ സൈന്യം ഇറാനു മേലുള്ള ആക്രമണം തുടരുന്നതായി റിപ്പോർട്ടുകളുണ്ട്. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിനു തൊട്ടുപിന്നാലെയും ഇസ്രയേൽ ആക്രമണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.…

Read More

തുർക്കിയിലെ ഇസ്രയേൽ കോൺസുലേറ്റിനു സമീപം വെടിവയ്പ്: മൂന്ന് അക്രമികളെ സുരക്ഷാസേന വധിച്ചു

ഇസ്താംബുൾ: തുർക്കിയിലെ ഇസ്താംബൂളിൽ ഇസ്രയേൽ കോൺസുലേറ്റിനു വെളിയിൽ വെടിവയ്പ്. മൂന്ന് അക്രമികളെ സുരക്ഷാസേന വധിച്ചു. വെടിവയ്പിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കു പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണു സംഭവം. ആക്രമണം ഉണ്ടായ ഉടൻതന്നെ സുരക്ഷാസേന സ്ഥലത്തെത്തി ആക്രമകാരികളെ വധിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി ഇസ്താംബൂളിലെ ഇസ്രയേൽ കോൺസുലേറ്റ് അടഞ്ഞുകിടക്കുകയാണ്.

Read More