പി.പി. ചെറിയാൻവാഷിംഗ്ടൺ ഡിസി: വിദ്യാഭ്യാസ കടാശ്വാസ പദ്ധതി റദ്ദാക്കിയ സുപ്രീം കോടതി വിധിയെ തുടർന്ന് വായ്പ എടുത്തവരെ സംരക്ഷിക്കാൻ പുതിയ നടപടികളുമായി അമേരിക്കൻ പ്രസിഡന്റ് ബൈഡൻ ജോ ബെെഡൻ. 400 ബില്യൺ ഡോളറിന്റെ വിദ്യാഭ്യാസ കടാശ്വാസ പദ്ധതി സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം. 26 ദശലക്ഷം വിദ്യാർഥികളാണ് കടാശ്വാസത്തിനായി അപേക്ഷിച്ചിരുന്നത്. വിദ്യാഭ്യാസ വായ്പ എടുത്തവരെ സഹായിക്കാനുള്ള രണ്ട് പദ്ധതികളാണ് ബൈഡൻ പ്രഖ്യാപിച്ചിരിക്കുന്നത്. 12 മാസത്തെ താത്കാലിക ഓൺ-റാംപ് റീപേയ്മെന്റ് പ്രോഗ്രാം അതിൽ ഉൾപ്പെടുന്നു. വിശദാംശങ്ങൾ ഇതുവരെ പൂർണമായി ലഭ്യമല്ലെങ്കിലും ചില വിദ്യാഭ്യാസ വായ്പകളിൽ വിട്ടുവീഴ്ച ചെയ്യാനും ഒഴിവാക്കാനും അല്ലെങ്കിൽ റിലീസ് ചെയ്യാനും അനുവദിക്കുമെന്ന് ബൈഡൻ വിശദീകരിച്ചു.
Read MoreCategory: NRI
ഫുട്ബോൾ താരം മരിച്ച സംഭവം; ഫാർമസി കമ്പിനിക്കെതിരേ കേസെടുക്കാൻ കോടതി അനുമതി
പി.പി.ചെറിയാൻഓഹിയോ: ഓഹിയോ ഹൈസ്കൂൾ വിദ്യാർഥിയും ഫുട്ബോൾ താരവുമായ സ്റ്റീഫൻ മെഹ്റർ മരണമടഞ്ഞ സംഭവത്തിൽ ഫാർമസി കന്പനിക്കെതിരേ കേസെടുക്കാൻ കോടതി അനുമതി നൽകി. രണ്ട് മാസത്തിനുള്ളിൽ അമേരിക്കൻ ഫാർമസി കമ്പനിയായ വാൾഗ്രീൻസിൽ നിന്നും പരിധിയിൽ അധികം വേദനസംഹാരി ഗുളിക മെഹ്റർ വാങ്ങിച്ചിരുന്നു. ഇതാണ് വിദ്യാർഥിയുടെ മരണത്തിന് കാരണമായതെന്നാണ് പരാതി. 2009 ഒക്ടോബറിലാണ് ഡബ്ലിൻ ജെറോം സ്കൂളിന് വേണ്ടി ഫുട്ബോൾ കളിക്കുന്നതിനിടെ മെഹ്ററിന് തോളിലെ വേദന ഒഴിവാക്കാൻ അദ്ദേഹത്തിന്റെ ഡോക്ടർ ആദ്യമായി ഹൈഡ്രോകോഡോൺ ഗുളികകൾ നിർദേശിച്ചത്. പിന്നീട് വേദന മാറാൻ മെഹ്റർ തുടർച്ചയായി ഇത് വാങ്ങി കഴിച്ചു. തുടർച്ചയായി ഗുളികകൾ കഴിച്ചതിനെ തുടർന്ന് വിദ്യാർഥി വേദനസംഹാരികൾക്ക് അടിമയായി. അഞ്ച് തവണ മയക്കുമരുന്ന് പുനരധിവാസത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും 2017 ഒക്ടോബറിൽ അദ്ദേഹം മരിച്ചു. മാതാപിതാക്കൾ കന്പനിക്കെതിരേ 2019-ൽ കേസ് കൊടുത്തു. 2022 ഏപ്രിലിൽ ഫാർമസി കന്പനിക്ക് മെഹ്ററുടെ മരണത്തിൽ പങ്കില്ലെന്ന് വിചാരണ കോടതി…
Read Moreകെനിയയിൽ കാൽനടയാത്രക്കാരുടെ ഇടയിലേക്ക് ട്രക്ക് ഇടിച്ചുകയറി 48 മരണം; 30 പേർക്ക് ഗുരുതര പരിക്ക്
നെയ്റോബി: കെനിയയിൽ വാഹനാപകടത്തിൽ 48 പേർ മരിച്ചു. പടിഞ്ഞാറൻ കെനിയയിൽ തിരക്കേറിയ ജംഗ്ഷനിൽ നിയന്ത്രണം വിട്ട ട്രക്ക് വാഹനങ്ങളിലേക്കും കാൽനടയാത്രക്കാരുടെ ഇടയിലേക്കും ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഇതുവരെ 48 പേർ മരിച്ചതായി സ്ഥിരീകരിക്കാൻ സാധിച്ചുവെന്ന് പോലീസ് അറിയിച്ചു. 30 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും നിരവധി പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കെറിച്ചോയിലേക്ക് പോകുകയായിരുന്ന ട്രക്കാണ് നിയന്ത്രണം വിട്ട് റോഡരികിലുണ്ടായിരുന്ന ആളുകളെയും കച്ചവടക്കാരെയും ഇടിച്ചുതെറിപ്പിച്ചത്. എട്ട് വാഹനങ്ങളും നിരവധി മോട്ടോർ സൈക്കിളുകളും തകർന്നു. രക്ഷാപ്രവർത്തനങ്ങൾക്കുശേഷം അപകടകാരണം കണ്ടെത്താനുള്ള അന്വേഷണങ്ങൾ നടത്തുമെന്ന് ഗതാഗത മന്ത്രി കിപ്ചുംബ മുർകോമെൻ ട്വീറ്റ് ചെയ്തു.
Read Moreഅടിസ്ഥാനരഹിതമായ ആരോപണത്തിന് ബോൽസണാരോയ്ക്ക് തിരിച്ചടി; എട്ട് വർഷം തെരഞ്ഞെടുപ്പ് വിലക്ക്
ബ്രസീലിയ: ബ്രസീൽ മുൻ പ്രസിഡന്റ് ജെയ്ർ ബോൽസണാരോയെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് എട്ട് വർഷത്തേക്ക് വിലക്കി ഫെഡറൽ ഇലക്ടറൽ കോടതി. 2030 വരെ ബോൽസണാരോയ്ക്ക് തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിന് വിലക്കേർപ്പെടുത്താനുള്ള നീക്കത്തെ അനുകൂലിച്ച് നാല് ജഡ്ജിമാർ വോട്ട് രേഖപ്പെടുത്തി. ഇലക്ടറൽ കോടതിയിലെ ആകെയുള്ള ഏഴ് ജഡ്ജിമാരിൽ നാല് പേരും വിലക്കിനെ അനുകൂലിച്ചതോടെ, ബോൽസണാരോയുടെ രാഷ്ട്രീയഭാവി അനിശ്ചിതത്വത്തിലായി. ഒരു ജഡ്ജി വിലക്കിനെ എതിർത്തപ്പോൾ, രണ്ട് ജഡ്ജിമാർ ഇതുവരെ വോട്ട് രേഖപ്പെടുത്തിയിട്ടില്ല. 2022 ഒക്ടോബറിലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥിയായ ലുല ഡിസിൽവയോട് പരാജയം നേരിട്ടതോടെ, ബ്രസീലിലെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളെപ്പറ്റി കടുത്ത ആക്ഷേപമാണ് ബോൽസണാരോ ഉന്നയിച്ചത്. വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ബോൽസണാരോ ശ്രമിച്ചു. തലസ്ഥാനനഗരമായ ബ്രസീലിയയിലെ സർക്കാർ മന്ദിരങ്ങൾ കൈയേറാൻ അണികളെ പ്രേരിപ്പിക്കുകയും ചെയ്തു. വോട്ടിംഗ് യന്ത്രത്തെപ്പറ്റി തെളിവുകളില്ലാതെ ആക്ഷേപം ഉന്നയിച്ചതിനാണ് ബോൽസണാരോയ്ക്കെതിരെ കോടതി…
Read Moreഅധികാരമേറ്റ് പത്താം നാൾ രാജിവച്ച് ഫിൻലൻഡ് ധനമന്ത്രി; കുപ്രസിദ്ധ റിക്കാർഡിന്റെ കാരണം ഇങ്ങനെ
ഹെൽസിങ്കി: നാസി അനുകൂല പരാമർശങ്ങൾ നടത്തിയതും ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറെപ്പറ്റി തമാശ പറഞ്ഞതും വെളിപ്പെട്ടതോടെ കാബിനറ്റ് സ്ഥാനം രാജിവച്ച് ഫിന്നിഷ് ധനമന്ത്രി വിൽഹെം യുന്നില. അധികാരമേറ്റ് 10 ദിവസങ്ങൾക്കുള്ളിൽ രാജിവച്ചതോടെ ഫിന്നിഷ് ചരിത്രത്തിലെ ഏറ്റവും വേഗമുള്ള കാബിനറ്റ് സ്ഥാനനഷ്ടമെന്ന കുപ്രസിദ്ധ റിക്കാർഡും യുന്നില സ്വന്തമാക്കി. 1932-ൽ 12 ദിവസം മാത്രം മന്ത്രിപദം അലങ്കരിച്ച കാൾ ലെന്നാർട്ട് ഒയേഷിന്റെ റിക്കാർഡാണ് പഴങ്കഥയായത്. 200-ൽ 108 സീറ്റുകൾ നേടി ജൂൺ 16-നാണ് പെറ്റേരി ഓർപ്പോയുടെ നേതൃത്വത്തിലുള്ള ചതുർകക്ഷി സർക്കാർ രാജ്യത്ത് അധികാരമേറ്റത്. ജൂൺ 20-നാണ് യുന്നില ധനവകുപ്പിന്റെ ചുമതല ഏറ്റെടുത്തത്. പിന്നാലെ 2019-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനിടെ യുന്നില വിവാദപരാമർശങ്ങൾ നടത്തുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. തുർക്കു നഗരത്തിലെ പ്രചാരണയോഗത്തിനിടെ, തന്റെ ബാലറ്റ് നമ്പർ 88 ആണെന്നും ഇത് എച്ച്എച്ച് എന്നും വായിക്കാമെന്നും യുന്നില പറഞ്ഞു. ഇംഗ്ലിഷ് അക്ഷരമാലയിലെ…
Read Moreപ്രധാനമന്ത്രി ഋഷി സുനകുമായുള്ള അഭിപ്രായ വ്യത്യാസം; ബ്രിട്ടീഷ് പരിസ്ഥിതി മന്ത്രി രാജിവച്ചു
ലണ്ടൻ: ബ്രിട്ടനിൽ പ്രധാനമന്ത്രി ഋഷി സുനകുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പരിസ്ഥിതി മന്ത്രി സാക്ക് ഗോൾഡ്സ്മിത്ത് രാജിവച്ചു. സുനകിന് പരിസ്ഥിതി വിഷയങ്ങളിൽ താൽപര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സാക്ക് ഗോൾഡ്സ്മിത്തിന്റെ രാജി. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ അടുപ്പക്കാരനായാണ് ഗോൾഡ്സ്മിത്ത് അറിയപ്പെടുന്നത്. സർക്കാർ പരിസ്ഥിതി വിഷയങ്ങളിൽ എതിർപ്പ് കാണിക്കുന്നതല്ല പ്രശ്നം, പ്രധാനമന്ത്രിക്ക് ഇക്കാര്യങ്ങളിൽ താൽപ്പര്യമില്ല എന്നതാണ്- സ്മിത്ത് പറയുന്നു. സുനകിന്റെ ഓഫീസ് രാജി വാർത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read Moreതാമസയോഗ്യമായ നഗരങ്ങൾ; മിഡ് ഈസ്റ്റിൽ കുവൈറ്റ് സിറ്റി നാലാമത്
അബ്ദുല്ല നാലുപുരയിൽകുവൈറ്റ് സിറ്റി: മിഡ് ഈസ്റ്റ് – നോർത്ത് ആഫ്രിക്ക മേഖലയിലെ മികച്ച താമസയോഗ്യമായ നാലാമത്തെ നഗരമായി കുവൈറ്റ് സിറ്റി. ഇക്കണോമിസ്റ്റ് ഇൻഫർമേഷൻ യൂണിറ്റാണ് 2023-ലെ പട്ടിക പുറത്ത് വിട്ടത്. ദുബായിയും അബുദാബിയും തുടർച്ചയായി അഞ്ചാം വർഷവും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നിലനിർത്തി. ദോഹ, മനാമ, മസ്കറ്റ്, റിയാദ്, അമാൻ, ജിദ്ദ എന്നിവയാണ് പ്രാദേശിക തലത്തിലെ ആദ്യ പത്ത് നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടത്. ആഗോള പട്ടികയിൽ കനേഡിയൻ, യൂറോപ്യൻ, ഓസ്ട്രേലിയൻ നഗരങ്ങൾ ആധിപത്യം പുലർത്തുന്നുണ്ട്. വിയന്നയാണ് ഒന്നാം സ്ഥാനത്ത്. കോപ്പൻഹേഗൻ, മെൽബൺ, സിഡ്നി, വാൻകൂവർ, സൂറിച്ച്, കാൽഗറി, ജനീവ, ടൊറന്റോ, ഒസാക്ക, ഒക്ലാൻഡ് എന്നിവയാണ് പിന്നാലെയുള്ളത്.
Read Moreറഷ്യയിൽ കാൽ വഴുതി തടാകത്തിൽ വീണ് മരിച്ച കണ്ണൂർ സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
കണ്ണൂർ: റഷ്യയിൽ തടാകത്തിൽ മുങ്ങിമരിച്ച കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി പ്രത്യുഷ(24)യുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് പുലർച്ചെ മൂന്നിന് നെടുംന്പാശേരി എയർപോർട്ടിൽനിന്നു മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. തുടർന്ന് രാവിലെ ഒന്പതോടെ വീട്ടിൽ എത്തിച്ചു. വീട്ടിൽ പൊതുദർശനത്തിന് വച്ച മൃതദേഹം ഉച്ചയോടെ മുഴപ്പിലങ്ങാട് പഞ്ചായത്ത് പൊതുശ്മശാനത്തിൽ സംസ്കരിക്കും.റഷ്യയിൽ എംബിബിഎസ് നാലാംവർഷ വിദ്യാർഥിനിയായിരുന്ന പ്രത്യുഷ സുഹൃത്തുക്കളോടൊപ്പം കോളജിനടുത്തുള്ള തടാകം കാണാൻ പോയതായിരുന്നു. സെൽഫി എടുക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി തടാകത്തിൽ വീഴുകയായിരുന്നു. മുഴപ്പിലങ്ങാട് ഹൈസ്കൂളിനു സമീപം താമസിക്കുന്ന പരേതനായ പ്രബനൻ-സി.എം. ഷേർളി ദന്പതികളുടെ ഏകമകളാണ്.
Read Moreടൈറ്റൻ അപകടം; മരിച്ചവരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി
ന്യൂ ഫൗണ്ട്ലാൻഡ്: കടലിന്റെ അടിത്തട്ടിൽ തകർന്നുകിടക്കുന്ന ടൈറ്റാനിക് കപ്പൽ കാണാൻ പോകുന്നതിനിടെ ടൈറ്റൻ സമുദ്രപേടകം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. യുഎസ് തീരസംരക്ഷണസേനയെ ഉദ്ധരിച്ച് പാശ്ചാത്യമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജലാന്തരയാനത്തിന്റെ അവശിഷ്ടങ്ങൾ കഴിഞ്ഞ ദിവസം കാനഡയിലെ സെന്റ് ജോൺസ് തുറമുഖത്ത് എത്തിച്ചിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ലാൻഡിംഗ് ഫ്രെയിമും പിൻ കവറും കണ്ടെത്താൻ കഴിഞ്ഞതു നിർണായകമായി. ഇവ വിശദമായ പരിശോധനകൾക്ക് വിധേയമാക്കുന്നതോടെ പേടകം തകരാൻ ഇടയായ സാഹചര്യം കണ്ടെത്താൻ കഴിയുമെന്നാണു പ്രതീക്ഷ. അഞ്ചു സാഹസിക വിനോദസഞ്ചാരികളുടെ മരണത്തിന് ഇടയാക്കിയ ടൈറ്റൻ പേടകത്തിന്റെ അവശിഷ്ടങ്ങൾ പുറത്തെടുക്കാനുള്ള ദൗത്യം കനേഡിയൻ നാവികസേനാ കപ്പലായ ഹൊറൈസൺ ആർടിക് ആണ് നിർവഹിച്ചത്. സമുദ്രത്തിനടിയിൽ മുങ്ങിക്കിടന്നിരുന്ന പേടക ഭാഗങ്ങൾ റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിൾ ഉപയോഗിച്ചാണ് കപ്പലിൽ എത്തിച്ചത്. പേടകത്തിലുണ്ടായിരുന്ന ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിങ്, ബ്രിട്ടീഷ് പൗരത്വമുള്ള പാക്കിസ്ഥാനി വ്യവസായി ഷഹ്സാദ ദാവൂദ്,…
Read More“എച്ച്ആർ കൊലയാളിക്ക്’ ജീവപര്യന്തം; കരിയർ തകർത്തുവെന്നാരോപിച്ച് കൊലപ്പെടുത്തിയത് മൂന്ന് വനിതാ എച്ച്ആർ മാനേജർമാരെ
പാരീസ്: തന്റെ കരിയർ തകർത്തുവെന്നാരോപിച്ച് ഹ്യൂമൻ റിസോഴ്സ് (എച്ച്ആർ) മാനേജർമാരായ മൂന്നു സ്ത്രീകളെ വെടിവച്ചുകൊന്ന 48 വയസുകാരനു ജീവപര്യന്തം തടവുശിക്ഷ. ഗബ്രിയേൽ ഫോർട്ടിൻ എന്നയാൾക്കാണ് ഫ്രാൻസിലെ വാലൻസ് നഗരത്തിലെ കോടതി 22 വർഷത്തെ ശിക്ഷ വിധിച്ചത്.2021ലാണ് മൂന്നു കൊലപാതകങ്ങളും നടക്കുന്നത്. മൂന്നു സ്ത്രീകളും വെടിയേറ്റു മരിച്ചു ദിവസങ്ങൾക്കു ശേഷം ഫോർട്ടിൻ അറസ്റ്റിലായി. “എച്ച്ആർ കൊലയാളി’ എന്നറിയപ്പെടുന്ന ഫോർട്ടിനിന്റെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയായ ബെർട്രാൻഡ് മിഷലും കോടതിയിൽ ഹാജരായിരുന്നു. 2006ൽ ഒരു കമ്പനിയിൽനിന്ന് ഫോർട്ടിനിനെ പിരിച്ചുവിട്ടതിൽ തുടർന്നുണ്ടായ പകയാണ് കൊലപാതകങ്ങളിൽ കലാശിച്ചത്. അൽസാസ് മേഖലയിൽ 2021 ജനുവരി 26നാണ് ആദ്യ കൊലപാതകം നടന്നത്. എച്ച്ആർ മാനേജരായ എസ്റ്റെല്ലെ ലൂസാണ് ആദ്യം കൊല്ലപ്പെട്ടത്. പട്രീഷ്യ പാസ്ക്യോൺ, ജെറാൾഡിൻ കാക്ലിൻ എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവർ. പിസ വിതരണക്കാരന്റെ വേഷത്തിലെത്തിയ പ്രതി മിഷേലിനെ വെടിവച്ചെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. ഫോർട്ടിനിനെ ഒരു…
Read More