പെരുന്നാൾ ദിനത്തിൽ സ്വീഡനിൽ ഖുറാൻ കത്തിച്ചു പ്രതിഷേധം; വംശീയവിദ്വേഷ വകുപ്പ് ചുമത്തി കേസെടുത്ത് പോലീസ്

  സ്റ്റോക്ഹോം: സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ഹോമിൽ ഇസ് ലാമിക വിരുദ്ധ പ്രതിഷേധക്കാർ ഖുറാൻ കത്തിച്ചു പ്രതിഷേധം നടത്തി. ബലി പെരുന്നാൾ ദിനത്തിലെ പ്രാർഥനകൾക്കായി വിശ്വാസികൾ ഒത്തുകൂടിയ സ്റ്റോക്ഹോം സെൻട്രൽ മോസ്കിനു മുമ്പിലാണു തീവ്ര വലതുപക്ഷ വിഭാഗക്കാരനായ സൽവാന മോമിക എന്നയാൾ ഈ കൃത്യം നിർവഹിച്ചത്. സ്വീഡിഷ് പതാകകൾ കൈയിലേന്തിയ ഇയാൾ പൊതുമധ്യത്തിൽവച്ച് ഖുറാൻ വലിച്ചുകീറുകയും തീ വച്ചു നശിപ്പിക്കുകയുമായിരുന്നു. ഇയാളുടെ കൂട്ടാളി പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. ഖുറാൻ വിരുദ്ധ പ്രതിഷേധം നടത്താൻ പോലീസ് അനുമതിയോടെയാണ് ഇവർ സ്ഥലത്തെത്തിയത്. സംഭവത്തിനുശേഷം ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇവർക്കെതിരേ വംശീയവിദ്വേഷ വകുപ്പ് ചുമത്തി കേസ് ചാർജ് ചെയ്തതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച വിശ്വാസികളെയും പോലീസ് സ്ഥലത്തുനിന്നു നീക്കി.

Read More

ഫ്രാന്‍സില്‍ പതിനേഴുകാരനെ പോലീസ് വെടിവെച്ചു കൊന്നു ! വന്‍ പ്രതിഷേധം; കിലിയന്‍ എംബാപ്പെ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത്

ഗതാഗതനിയമം ലംഘിച്ചെന്നാരോപിച്ച് വണ്ടി തടഞ്ഞ് പതിനേഴു വയസു മാത്രം പ്രായമുള്ള ഡ്രൈവറെ വെടിവെച്ചു കൊന്ന് ട്രാഫിക് പോലീസ്. ഇതേത്തുടര്‍ന്ന് ഫ്രാന്‍സിലെങ്ങും പ്രതിഷേധം ആളിക്കത്തുകയാണ്. അള്‍ജീരിയന്‍ വംശജനായ നയേല്‍ എം ആണ് കൊല്ലപ്പെട്ടത്. വെടിവെച്ച പോലീസുകാരനെ കസ്റ്റഡിയിലെടുത്തു. വെടിവെക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പോലീസ് നുണപറയുക കൂടിചെയ്തതോടെ പ്രതിഷേധങ്ങള്‍ അക്രമാസക്തമായി. ഫ്രഞ്ച് പുരുഷ ഫുട്‌ബോള്‍ടീം ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെ, നടന്‍ ഒമര്‍ സൈ തുടങ്ങി ഒട്ടേറെപ്പേര്‍ പോലീസിനെതിരേ രംഗത്തെത്തി. പ്രതിഷേധക്കാര്‍ ചൊവ്വാഴ്ചരാത്രി നാല്‍പ്പതോളം കാറുകള്‍ കത്തിച്ചു. 24 പോലീസുകാര്‍ക്ക് പരിക്കേറ്റു. 31 പേരെ അറസ്റ്റുചെയ്‌തെന്ന് ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡര്‍മനിന്‍ പറഞ്ഞു. പ്രദേശികസമയം ചൊവ്വാഴ്ച പകല്‍ എട്ടരയ്ക്കാണ് രണ്ട് ട്രാഫിക് പോലീസുകാര്‍ വണ്ടിതടഞ്ഞ് നയേലിനെ വെടിവെച്ചുകൊന്നത്. നയേല്‍ തനിക്കുനേരെ കാറോടിച്ചു കയറ്റാന്‍ നോക്കിയതിനാലാണ് വെടിവെച്ചതെന്നാണ് പോലീസുകാരന്‍ പറഞ്ഞത്. എന്നാല്‍, ഇത് പച്ചക്കള്ളമാണെന്ന് വെളിവാക്കുന്ന ദൃശ്യങ്ങള്‍ പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. ദൃശ്യങ്ങള്‍ യഥാര്‍ഥമാണെന്ന് വാര്‍ത്താ…

Read More

മലയാളികൾ ഇറാൻ ജയിലിൽ: കേന്ദ്രസർക്കാർ ഇടപെടണം; സങ്കടക്കടലിൽ കുടുംബങ്ങൾ

പരവൂർ: ഇറാനിൽ തടവിലായ മലയാളികളെ മോചിപ്പിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ബന്ധുക്കൾ. പരവൂർ കോങ്ങാൽ കൊല്ലന്‍റഴികം വീട്ടിൽ ഷാഹുൽ ഹമീദ്, പുതുമല ഷാഹിദാ മൻസിലിൽ ഷംസീർ എന്നിവരാണ്ഇറാൻ ജയിലിൽ കഴിയുന്നത്. സമുദ്രാതിർത്തി ലംഘിച്ചു മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ചാണ് ഇറാൻ തടവിലാക്കിയത്. കാലിന് വൈകല്യമുള്ള വ്യക്തിയാണ് ഷാഹുൽ ഹമീദ്. കഴിഞ്ഞ 18നു വൈകിട്ട് ഷാഹുൽ ഹമീദ് വീട്ടിൽ ഫോൺ ചെയ്തിരുന്നു. കടലിൽ പോകുകയാണെന്ന് പറഞ്ഞു. മത്സ്യബന്ധനം കഴിഞ്ഞ് കരയിൽ എത്തുമ്പോൾ വിളിക്കുകയാണ് പതിവ്. എന്നാൽ പതിവ് സമയം പിന്നിട്ടിട്ടും ഫോൺ വന്നില്ല. അതോടെ കുടുംബാംഗങ്ങൾ ആശങ്കയിലായി. ഇതിനിടെയാണു ഷാഹുൽ ഹമീദിന് ഒപ്പം ഇറാനിൽ പിടിയിലായ തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിയുടെ ബന്ധുക്കൾ വിവരം ഷാഹുൽ ഹമീദിന്‍റെ കുടുംബങ്ങളെ വിവരം അറിയിക്കുന്നത്. കഴിഞ്ഞ അവധിക്കു നാട്ടിൽ എത്തിയശേഷം ഒരു മാസം മുൻപാണ് ഷാഹുൽ ഹമീദ് യുഎ ഇയിലേക്ക് മടങ്ങിയത്. ഇരുപത് വർഷമായി…

Read More

പ്രായം കണക്കാക്കാൻ പൊതുരീതി;  ദക്ഷിണ കൊറിയക്കാരുടെ പ്രായം ഇനി 2 വയസുവരെ കുറയും!

സോൾ: ദക്ഷിണ കൊറിയക്കാരുടെ പ്രായം ഇന്നുമുതൽ രണ്ട് വയസുവരെ കുറയും. പ്രായം കണക്കാക്കുന്നതിൽ ഇതുവരെ ഉപയോഗിച്ചിരുന്ന പരമ്പരാഗത രീതി ഉപേക്ഷിച്ച് ലോകമെമ്പാടുള്ള പൊതുരീതി ദക്ഷിണ കൊറിയ ഇന്നുമുതൽ സ്വീകരിക്കുന്നതോടെയാണു കൗതുകകരമായ ഈ വ്യത്യാസം. ഇതുവരെ പിന്തുടർന്ന രീതിയനുസരിച്ച് ജനിച്ചു വീഴുന്ന കുഞ്ഞിന് ഒരു വയസാണ് പ്രായം. അടുത്ത ജനുവരി ഒന്നിന് അടുത്ത വയസ് തികയും. ഡിസംബർ 31നാണ് കുഞ്ഞ് ജനിക്കുന്നതെങ്കിൽ പിറ്റേദിവസമായ ജനുവരി ഒന്നിന് കുഞ്ഞിന് രണ്ടു വയസാകും. എന്നാൽ, പൊതുരീതി സ്വീകരിക്കുമ്പോൾ ജനനസമയത്ത് പൂജ്യം വയസും ആദ്യത്തെ ജന്മദിനത്തിൽ ഒരു വയസും എന്ന രീതിയിലേക്ക് കൊറിയയും മാറും. ഇതോടെ എല്ലാ കൊറിയക്കാരുടേയും പ്രായം രണ്ട് വയസ് വരെ കുറയും. പ്രായം കണക്കാക്കുന്നതിനുള്ള വ്യത്യസ്ത രീതികൾമൂലമുള്ള നിയമപരവും സാമൂഹികവുമായ തർക്കങ്ങളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കാനും അനാവശ്യ സാമൂഹിക സാമ്പത്തിക ചെലവുകൾ കുറയ്ക്കാനുമാണ് പരിഷ്കരണംകൊണ്ട് ലക്ഷ്യമിടുന്നത്. പൊതുജനാഭിപ്രായത്തിന്‍റെ പിൻബലത്തിൽ പ്രസിഡന്‍റ്…

Read More

യുക്രെയ്നിൽ റഷ്യൻ മിസൈൽ ആക്രമണം; കുട്ടി ഉൾപ്പടെ മൂന്നുപേർ കൊല്ലപ്പെട്ടു

കീവ്: യുക്രെയ്നിൽ റഷ്യ നടത്തിയ ആക്രമണത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പടെ മൂന്നുപേർ കൊല്ലപ്പെട്ടു. നാൽപ്പതിലേറെ പേർക്കു പരിക്കേറ്റു. കിഴക്കൻ യുക്രെയ്നിലെ ക്രാമാറ്റോർസ്ക് നഗരത്തിലെ റസ്റ്ററന്‍റിനു നേർക്കാണ് റഷ്യ റോക്കറ്റ് ആക്രമണം നടത്തിയത്. കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽനിന്നുമാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. പരിക്കേറ്റവരിൽ ഒരു വയസുള്ള കുട്ടിയും ഉൾപ്പെടുന്നു. കിഴക്കൻ ഭാഗത്ത് യുക്രെയ്ന്‍റെ നിയന്ത്രണത്തിലുള്ള ഏറ്റവും വലിയ നഗരമാണിത്. രണ്ട് റഷ്യൻ റോക്കറ്റുകൾ ഇവിടെ പതിച്ചതായി ഡൊനെറ്റ്‌സ്‌ക് ഗവർണർ പാവ്‌ലോ കൈറിലെങ്കോ പറഞ്ഞു. ആക്രമണത്തിൽ മറ്റു ചില കെട്ടിടങ്ങൾക്കും കേടുപാടു സംഭവിച്ചിട്ടുണ്ട്. അതിനിടെ യുക്രെയ്നിന് 500 മില്യൺ ഡോളറിന്‍റെ സുരക്ഷാസഹായം യുഎസ് പ്രതിരോധ വകുപ്പ് പ്രഖ്യാപിച്ചു. സുരക്ഷാ, പ്രതിരോധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് അധിക സുരക്ഷാസഹായ പാക്കേജ് പ്രഖ്യാപിച്ചതെന്ന് യുഎസ് പ്രതിരോധ വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.

Read More

ഗൾഫിൽ ഇന്ന് ബലിപെരുന്നാൾ; കേരളത്തിൽ നാളെ

തിരുവനന്തപുരം: സൗദി അടക്കം എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്പോൾ കേരളത്തിൽ നാളെയാണ് വലിയപെരുന്നാള്‍ (ബക്രീദ്). ആത്മസമര്‍പ്പണത്തിന്‍റെ ഓര്‍മ പുതുക്കുന്ന പെരുന്നാളിനായി വിശ്വാസികള്‍ ഒരുങ്ങിക്കഴിഞ്ഞു. പള്ളികളിലും ഈദ്ഗാഹുകളിലും നാളെ പ്രത്യേക നമസ്കാരം നടക്കും. വലിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് ഇന്നും നാളെയും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ ബക്രീദ് നാളെയായ സാഹചര്യത്തിൽ ഇന്നത്തെ അവധി നിലനിർത്തി നാളെകൂടി അവധിയായി നിശ്ചയിക്കാൻ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. അതേസമയം, സംസ്ഥാനത്തെ കേന്ദ്ര ഗവൺമെന്‍റ് സ്ഥാപനങ്ങൾക്കുള്ള ബക്രീദ് അവധി നാളെയാ ണെന്നു കേന്ദ്ര ഗവണ്‍മെന്‍റ് ജീവനക്കാരുടെ ക്ഷേമ ഏകോപന സമിതി അറിയിച്ചു. ഇന്ന് നിയന്ത്രിത അവധിയാണെന്നും അറിയിച്ചു. ദുബായിൽ രണ്ടിടത്തായി മലയാളം ഈദ് ഗാഹുകൾ ക്രമീകരിച്ചിട്ടുണ്ട്. ഷാർജയിലും മലയാളം ഈദ് ഗാഹ് ഒരുക്കിയിട്ടുണ്ട്. ഹജ് തീർഥാടകർ ആദ്യ കല്ലേറ് കർമം നിർവഹിച്ചശേഷം പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമാകും.  

Read More

അക്ഷർധാം ക്ഷേത്രത്തിനു സമീപം ഡ്രോൺ;  ബംഗ്ലാദേശ്  യുവതി പിടിയിൽ

ന്യൂഡൽഹി: അക്ഷർധാം ക്ഷേത്രത്തിന് സമീപം ഡ്രോൺ പറത്തിയതിന് ബംഗ്ലാദേശ് യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ധാക്ക സ്വദേശിനിയായ മോമോ മുസ്തഫ(33) ആണു പിടിയിലായത്. ഇവർ ടൂറിസ്റ്റ് വിസയിലാണു രാജ്യത്തെത്തിയത്. ഡ്രോൺ കണ്ടെത്തിയെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ, ക്ഷേത്രത്തിനു സമീപം ഒരു സ്ത്രീ ഡ്രോൺ പറത്തുന്നതു കണ്ടതായി അക്ഷർധാം ക്ഷേത്ര ജീവനക്കാരാണ് പോലീസിനെ അറിയിച്ചത്. വിവരമറിഞ്ഞ് മണ്ഡാവലി പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘമാണു യുവതിയെ പിടികൂടിയത്. യുവതി നേരത്തെയും ക്ഷേത്രത്തിനു മുകളിലൂടെ ഡ്രോൺ പറത്താൻ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Read More

ഹജ്ജ് തീർത്ഥാടനം; അറഫാ സംഗമത്തിനു തുടക്കമായി; മൈതാനം നിറഞ്ഞ് തീർഥാടകർ

ജിദ്ദ: അറഫ മൈതാനത്തെ വിശ്വാസസാഗരമാക്കി ഹജ്ജിന്‍റെ പ്രധാന ചടങ്ങുകളിലൊന്നായ അറഫാ സംഗമത്തിനു തുടക്കമായി. മിനായിൽ ഇന്നലെ രാത്രി ചെലവഴിച്ച തീർഥാടകർ ഇന്നു പുലർച്ചെ അറഫ മലയെ ലക്ഷ്യമാക്കിയുള്ള യാത്ര തുടങ്ങുകയായിരുന്നു. നമീറ പള്ളിയും അറഫാ നഗരിയും ഉച്ചയോടെ തീർഥാടകരെക്കൊണ്ട് നിറഞ്ഞു. ഇന്ന് പകൽ മുഴുവൻ പ്രാര്‍ഥനകളുമായി അവർ അറഫയിൽ ചെലവഴിക്കും. മുഹമ്മദ് നബി ഹജ്ജില്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയശേഷം ഇവിടെ വച്ച് കാരുണ്യത്തിനായി ദൈവത്തോട് പ്രാര്‍ഥിച്ചെന്ന വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹാജിമാര്‍ അറഫയില്‍ സംഗമിക്കുന്നത്. ഉച്ചനമസ്കാരത്തിന് മുന്നോടിയായി പ്രവാചകന്‍റെ വിടവാങ്ങല്‍ പ്രസംഗത്തെ അനുസ്മരിച്ച് ഇമാം അറഫാ പ്രഭാഷണം നടത്തും. ളുഹര്‍, അസര്‍ നമസ്കാരങ്ങൾ അറഫയില്‍ നിര്‍വഹിക്കുന്ന ഹാജിമാര്‍ സൂര്യാസ്തമനത്തിനുശേഷം മുസ്ദലിഫയിലേക്ക് പോകും. രാത്രി അവിടെ ചെലവഴിക്കുന്ന തീര്‍ഥാടകര്‍, ചെകുത്താനെ എറിയുന്നതിനുള്ള കല്ലുകൾ ശേഖരിക്കും.ബലി പെരുനാൾ ദിവസം ബലികര്‍മവും മുടി മുറിക്കലും നടത്തും. തുടര്‍ന്ന് ജംറയിലെ ആദ്യ കല്ലേറ് കര്‍മം…

Read More

അജ്മാനിൽ 30 നിലകളുള്ള ഫ്ലാറ്റ് തീപിടിത്തം; മലയാളികളടക്കമുള്ളവരെ ഒഴിപ്പിച്ചു; തീപിടുത്തത്തിന്‍റെ കാരണം തേടി പോലീസ്

ഷാർജ: അജ്‍മാനിൽ 30 നിലകളുള്ള ഫ്ലാറ്റ് സമുച്ചയത്തിൽ തീപിടിത്തം. മലയാളികളടക്കം നൂറുകണക്കിന് കുടുംബങ്ങളെ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചു. ആളപായമുള്ളതായി റിപ്പോർട്ടില്ല. ഷാര്‍ജ അജ്മാന്‍ അതിര്‍ത്തിയിലെ റുമൈലക്ക് സമീപം ബാങ്ക് സ്ട്രീറ്റിലെ അജ്മാൻ വൺ ടവേഴ്സ് എന്ന ഫ്ലാറ്റ് സമുച്ചയത്തിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ച രാത്രി പന്ത്രണ്ടോടെ സമുച്ചയത്തിലെ രണ്ടാം നമ്പർ ടവറിലാണ് തീപിടിത്തുണ്ടായത്. ഒരു മണിക്കൂറിനകം കെട്ടിടത്തിൽ താമസിക്കുന്നവരെ പൂർണമായും ഒഴിപ്പിച്ചു. 12 ടവറുകളിലായി 3000 അപ്പാര്‍ട്‌മെന്‍റുകള്‍ ഉള്‍പ്പെടുന്നതാണ് അജ്മാന്‍വണ്‍ കോംപ്ലക്‌സ്. ഇതില്‍ ടവര്‍ ഒന്നില്‍ വലിയ നാശനഷ്ടമുണ്ടായതായി അധികൃതര്‍ സ്ഥിരീകരിച്ചു. യുഎഇ ആഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ് യാന്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സമീപത്തെ മറ്റു കെട്ടിടങ്ങളിലേക്ക് പടരും മുമ്പ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചതായി അധികൃതർ പറഞ്ഞു. തീപിടിത്തത്തിന്‍റെ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Read More

റഷ്യയിൽ മുങ്ങിമരിച്ച് മലയാളിയായ എംബിബിഎസ്  വിദ്യാർഥിനി; ഏകമകളുടെ മരണം താങ്ങാനാവാതെ അച്ഛനും അമ്മയും

കണ്ണൂർ: റ‍ഷ‍്യയിൽ തടാകത്തിൽ മുങ്ങിമരിച്ച മുഴപ്പിലങ്ങാട് സ്വദേശിനി പ്രത്യുഷ (24)യുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി. നോർക്ക വഴി ബുധനാഴ്ചയോടെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. നാളെ വൈകുന്നേരത്തോടെ ഇക്കാര്യത്തിൽ തീരുമാനമാകും. മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് അമ്മ ഷേർളി ഇന്നലെ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. റഷ്യയിൽ എംബിബിഎസ് നാലാംവർഷ വിദ‍്യാർഥിനിയായിരുന്നു പ്രത്യുഷ. മുഴപ്പിലങ്ങാ‌‌‌ട് ഹൈസ്കൂളിനു സമീപം താമസിക്കുന്ന പരേതനായ പ്രബനൻ-സി.എം. ഷേർളി ദന്പതികളുടെ ഏകമകളാണ്. ഓഗസ്റ്റിൽ നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. രണ്ടു ദിവസം മുന്പ് അമ്മ ഷേർളിയെ ഫോണിൽ വിളിച്ചപ്പോൾ ഒരു തടാകം കാണാൻ പോകുന്നുവെന്ന് പറഞ്ഞിരുന്നു. തടാകം കാണാൻ പ്രത‍്യൂഷയുൾപ്പെടെ അഞ്ചു പേരാണ് പോയതെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. ഇതിൽ പ്രത‍്യുഷയുൾപ്പെടെ മൂന്നുപേർ മരിച്ചുവെന്ന് മെഡിക്കൽ കോളജിലെ ഒരു ഡോക്ടറും പ്രത‍്യുഷയുടെ കൂടെ പഠിക്കുന്ന ഒരു സുഹൃത്തും ബന്ധുക്കളെ അറിയിച്ചു.

Read More