നാൻസി എവിടെ? ആ രഹസ്യ 911 കോൾ ആക്രമിയുടെ പദ്ധതി തെറ്റിച്ചു; സാൻ ഫ്രാൻസിസ്കോയിൽ പുലർച്ചെ സംഭവിച്ചത് ത്രില്ലർ സിനിമയെ വെല്ലുന്ന സംഭവം

യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ ഭർത്താവ് പോൾ പെലോസിയെ വെള്ളിയാഴ്ച പുലർച്ചെ സാൻ ഫ്രാൻസിസ്കോയിലെ വീട്ടിൽ അതിക്രമിച്ച് കയറി ചുറ്റിക കൊണ്ട് തലയോട്ടി തകർക്കുകയും ചെയ്ത സംഭവം ആസൂത്രിതം എന്ന് പോലീസ്. പുലർച്ചെ 2:27 ഓടെ ആയിരുന്നു അക്രമം നടന്നത്. ഡേവിഡ് ഡിപാപ്പ് (42) ആണ് പ്രതിയെന്ന് സ്‌കോട്ട് തിരിച്ചറിഞ്ഞു. ഡിപാപ്പിനെ ആശുപത്രിയിൽ എത്തിച്ച ശേഷം, കൊലപാതകശ്രമം, ഫസ്റ്റ് ഡിഗ്രി കവർച്ച, മാരകായുധം ഉപയോഗിച്ച് ആക്രമണം, ഒരു പൊതു ഉദ്യോഗസ്ഥന്റെ കുടുംബാംഗത്തെ ഭീഷണിപ്പെടുത്തൽ, മുതിർന്ന ദ്രോഹം, ഗുരുതരമായ ദേഹോപദ്രവം ഏൽപ്പിച്ച ബാറ്ററി, പിന്തിരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് കേസെടുത്തു. ഒരു വയർലെസ് ഉപകരണം നശിപ്പിച്ചു എന്ന കുറ്റവും ചാർത്തിയിട്ടുണ്ട്. 82 കാരനായ പോൾ പെലോസിക്ക് ശരീരത്തിന്റെ മുകൾഭാഗത്ത് നിരവധി അടിയും കൈകൾക്കും കൈകൾക്കും പരുക്കുകളും തലയോട്ടിക്ക്‌ പൊട്ടലും സംഭവിച്ചു. തുടർന്ന് ശസ്ത്രക്രിയ ആവശ്യമായി…

Read More

കെനിയയില്‍ കാണാതായ രണ്ട്‌ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്നു സൂചന! എസ്‌എസ്‌യു വെളിപ്പെടുത്തല്‍

നെയ്‌റോബി: കഴിഞ്ഞ ജൂലൈയില്‍ കെനിയയില്‍ കാണാതായ രണ്ട്‌ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌. കെനിയന്‍ പ്രസിഡന്റ്‌ വില്യം റൂട്ടോയുടെ ഡിജിറ്റല്‍ കാമ്പയിന്‍ ടീമംഗങ്ങളായ സുള്‍ഫിക്കര്‍ അഹമ്മദ്‌ ഖാന്‍, സുഹൃത്ത്‌ മുഹമ്മദ്‌ സെയ്‌ദ്‌ സമി കിദ്‌വാനി എന്നിവരാണ്‌ മരിച്ചത്‌. ടാക്‌സി ഡ്രൈവറായ നിക്കോഡെമസ്‌ മ്വാനിയയ്‌ക്കൊപ്പം കഴിഞ്ഞ ജൂലൈയിലാണ്‌ ഇവരെ മൊംബാസ റോഡില്‍നിന്ന്‌ കാണാതായത്‌. പിരിച്ചുവിടപ്പെട്ട ഡയറക്‌ടറേറ്റ്‌ ഓഫ്‌ ക്രിമിനല്‍ ഇന്‍വസ്‌റ്റിഗേഷന്‍ യൂണിറ്റാണ്‌ ഇവരെ കൊല്ലപ്പെടുത്തിയതെന്ന്‌ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. പ്രസിഡന്റ്‌ വില്യം റൂട്ടോയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ വിജയത്തിന്‌ ഇരുവരും നിര്‍ണായക സംഭാവനകള്‍ നല്‍കിയിരുന്നതായി ദി നേഷന്‍ പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു. നിയമവിരുദ്ധമായ കൊലപാതകങ്ങള്‍ ചെയ്‌തെന്ന്‌ ആരോപിക്കപ്പെടുന്ന സ്‌പെഷല്‍ സര്‍വീസ്‌ യൂണിറ്റ്‌(എസ്‌.എസ്‌.യു) പിരിച്ചുവിട്ട പശ്‌ചാത്തലത്തിലാണ്‌ ഈ വെളിപ്പെടുത്തല്‍. രണ്ട്‌ ഇന്ത്യക്കാരുടെ തിരോധാനത്തിന്‌ പിന്നിലും ഈ സംഘമാണെന്നാണ്‌ സംശയം. ഇന്ത്യക്കാരെ കാണാതായതു സംബന്ധിച്ച അന്വേഷണം എസ്‌.എസ്‌.യുവില്‍ ചെന്നെത്തിയതോടെ ഈ യൂണിറ്റ്‌ പിരിച്ചുവിടാന്‍…

Read More

അമ്മയാണത്രേ… അമ്മ..! ഇരട്ടക്കുട്ടികളെ കൈകള്‍ ബന്ധിച്ച് പട്ടിണിക്കിട്ട മാതാവിനെ അറസ്റ്റു ചെയ്തു

സൈപ്രസ് (ടെക്സസ്): കൗമാരക്കാരായ ഇരട്ടക്കുട്ടികളെ വീട്ടിലെ ലോണ്ടറിയിൽ കൈകള്‍ ബന്ധിച്ച് പട്ടിണിക്കിട്ട മാതാവ് സൈക്കിയ ഡങ്കനെ (40) അറസ്റ്റ് ചെയ്തു. ഇവരെ ലൂസിയാന ബാറ്റൺ റഗിലുള്ള ജയിലിലടച്ചതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു. ഹൂസ്റ്റണിലെ സൈപ്രസ് പ്രദേശത്തെ വീടുകളിലാണ് രാവിലെ 5.30ന് കുട്ടികൾ സഹായഭ്യർഥനയുമായി എത്തിയത്. നഗ്നപാദരായി, ആവശ്യമായ വസ്ത്രങ്ങൾ ഇല്ലാതെ, കൈകള്‍ ബന്ധിച്ചിരുന്ന ചങ്ങല പൊട്ടിച്ച നിലയില്‍ ഓരോ വീടിന്റേയും വാതിലിൽ ഇവർ മുട്ടിയത്. ഇരട്ടകളിലെ പെൺകുട്ടി പ്ലാസ്റ്റിക് ഗ്രോസറി ബാഗ് കൊണ്ടാണു തന്റെ മാറു മറച്ചിരുന്നത്. കുട്ടികളുടെ നിസ്സഹായവസ്ഥ കണ്ടു വാതിൽ തുറന്ന ഒരു വീട്ടുടമസ്ഥയോട് “ഞങ്ങൾ നിങ്ങളെ ഉപദ്രവിക്കാനല്ല, അഭയം തേടിയാണ് എത്തിയത്” എന്ന് ഇരുവരും പറഞ്ഞു. കൈകളില്‍ വിലങ്ങുമായി നില്‍ക്കുന്ന പെണ്‍കുട്ടി വിറയ്ക്കുകയായിരുന്നു എന്ന് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വീട്ടുടമസ്ഥ പറഞ്ഞു. മാതാവ് തങ്ങളെ വിലങ്ങുവച്ച് ആഹാരം പോലും നൽകാതെ ലോണ്ടറി മുറിയിൽ…

Read More

ആ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉപയോഗിക്കരുത്, പണികിട്ടും! യുവതി കോടതിയില്‍

വാഷിങ്ടൺ: ലോറിയൽ കമ്പനിയുടെ ഹെയർ സ്ട്രങ്തനിങ് ഉൽപ്പന്നങ്ങൾ ഗർഭാശയ അർബുദത്തിന് കാരണമായെന്ന് കാണിച്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ട് യു.എസ് യുവതി കോടതിയിൽ. കമ്പനിക്കെതിരെ കേസ് നൽകിയിരിക്കയാണ് ജെന്നി മിച്ചൽ. 20 കൊല്ലമായി ഈ കമ്പനിയുടെ ഉൽപ്പന്നങ്ങളാണ് ഉപയോഗിക്കുന്നതെന്നും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടി. അർബുദത്തെ തുടർന്ന് ഗർഭാശയം എടുത്തുമാറ്റേണ്ടി വന്നു. കെമിക്കൽ ഹെയർ സ്ട്രങ്തനിങ് ഉൽപ്പന്നങ്ങളുടെ ഉപയോഗം ഗർഭാശയ അർബുദത്തിന് ഇടയാക്കുന്നു എന്ന ഒരു പഠനം നാഷനൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു. അതിനു പിന്നാലെയാണ് യുവതി പരാതി നൽകിയത്. വർഷത്തിൽ നാലിലേറെ തവണ ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന യുവതികൾക്ക്, ഇവ ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് ഗർഭാശയ അർബുദം വരാനുള്ള സാധ്യത രണ്ട് മടങ്ങാണെന്നായിരുന്നു പഠന റിപോർട്ട്. ഗർഭാശയ അർബുദം അപൂർവമാണ്. അതേസമയം, യു.എസിൽ കറുത്ത വർഗക്കാരായ സ്ത്രീകൾക്കിടയിൽ ഗർഭാശയ അർബുദം വർധിച്ചു വരികയാണ്. വിപണിയിൽ ലഭ്യമായ സൗന്ദര്യ വർധക ഉൽപ്പന്നങ്ങൾ…

Read More

കാണാതായ വിദ്യാർഥിനി മരിച്ചനിലയിൽ! അപ്രത്യക്ഷമായ ദിവസം തന്നെ വിദ്യാര്‍ഥിനിയുടെ സെല്‍ഫോണ്‍ സമീപ സ്ഥലത്തു കണ്ടെത്തിയിരുന്നു

ന്യൂജെഴ്സി: ഒക്ടോബര്‍ 14-ന് കാണാതായ പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാർത്ഥിനി മിസ്‌റാച്ച് എവുനെറ്റിയെ (20) കാമ്പസിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി പ്രാദേശിക പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു. 2024-ൽ ബിരുദധാരിയാകേണ്ട എവൂനെറ്റിയെ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സ്‌കൂളിലെ ടെന്നീസ് കോർട്ടുകൾക്ക് പിന്നിൽ ഒരു ഫെസിലിറ്റി ജീവനക്കാരനാണ് കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം നടത്തിയാലേ മരണകാരണം വ്യക്തമാകൂ എന്ന് ന്യൂജെഴ്സി മെര്‍സര്‍ കൗണ്ടി പ്രൊസിക്യൂട്ടര്‍ ഓഫീസ് പറഞ്ഞു. മൃതദേഹത്തില്‍ പരിക്കിന്റെ വ്യക്തമായ സൂചനകളൊന്നും ഉണ്ടായിരുന്നില്ലെന്നും, മരണത്തില്‍ അസ്വാഭിവകതയൊന്നും കണ്ടെത്താനായില്ലെന്നും പ്രൊസിക്യൂട്ടര്‍ ഓഫീസ് പറഞ്ഞു. ഒക്‌ടോബർ 14 വെള്ളിയാഴ്ച പുലർച്ചെ 3 മണിക്ക് കാമ്പസിലെ ഒരു ഡോർമിറ്ററി കെട്ടിടമായ സ്‌കല്ലി ഹാളിന് സമീപം എവുനെറ്റിയെ അവസാനമായി കണ്ടവരുണ്ട്. എന്നാല്‍, ദിവസങ്ങളായി ഒരു വിവരവുമില്ലെന്ന് പറഞ്ഞ് എവുനെറ്റിയുടെ കുടുംബം ഞായറാഴ്ച യൂണിവേഴ്സിറ്റിയുടെ സുരക്ഷാ വിഭാഗവുമായി ബന്ധപ്പെടുകയും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രദേശത്തുള്ള തടാകത്തിലും,…

Read More

ഒമ്പതുമാസം പ്രായമുള്ള സ്വന്തം പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി; പിതാവിന്റെ വധശിക്ഷ നടപ്പാക്കി; കൊല ചെയ്യാനുള്ള കാരണം കേട്ട് ഞെട്ടരുത്…

ഒക്കലഹോമ: ഒമ്പതുമാസം പ്രായമുള്ള സ്വന്തം പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്സില്‍ 2002 ല്‍ വധശിക്ഷക്കു വിധിച്ച പിതാവ് ബെഞ്ചമിന്‍ കോളിന്റെ വധശിക്ഷ ഒക്കലഹോമയില്‍ നടപ്പാക്കി. വീഡിയോ ഗെയിം കളിക്കുന്നത് തടസ്സപ്പെടുത്തിയതിനാണ് കുഞ്ഞിനെ നട്ടെല്ലു തകര്‍ത്തു ക്രൂരമായി കൊലപ്പെടുത്തിയത്. രാവിലെ മാരകമായ വിഷമിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിച്ചു 10.11ന് ബോധരഹിതനായ പ്രതി 10.22ന് മരിച്ചതായി ഒക്കലഹോമ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കറക്ഷന്‍സ് ചീഫ് ഓഫ് ഓപ്പറേഷന്‍ ജസ്റ്റിന്‍ ഹാരിസ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. മകളെ കൊല്ലുമ്പോള്‍ 57 വയസ്സുള്‌ള പ്രതി മാനസിക രോഗത്തിനടിമയായിരുന്നുവെന്ന വാദം തള്ളിയാണ് കോടതി വധശിക്ഷ വിധിച്ചത്. രണ്ട് പതിറ്റാണ്ടു നീണ്ടു നിന്ന നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ സുപ്രീം കോടതി വധശിക്ഷ നടപ്പാക്കുന്നതിനുള്ള വിധി പുറപ്പെടുവിച്ചു. സാധാരണ നല്‍കുന്ന അവസാന ഭക്ഷണം വേണ്ടെന്ന് പറഞ്ഞ പ്രതി ആത്മീയ പുരോഹിതരുടെ സാന്നിധ്യവും നിഷേധിച്ചു. ആദ്യ ക്രിസ്തുമസ് പോലും ആഘോഷിക്കുവാന്‍ അവസരം നല്‍കാതെ ക്രൂരമായി കുഞ്ഞിനെ കൊലപ്പെടുത്തിയ…

Read More

ഓർഡർ ചെയ്ത ചിക്കന്‍ ബിരിയാണി കിട്ടിയില്ല; റസ്റ്റാറന്റിന് തീയിട്ട 49 കാരൻ അറസ്റ്റിൽ; ദൃശ്യങ്ങൾ സി.സി.ടി.വിയിൽ

ന്യൂയോർക്: ചിക്കന്‍ ബിരിയാണി നല്‍കിയില്ലെന്നാരോപിച്ച് റസ്റ്റാറന്റിന് തീയിട്ട 49കാരന്‍ അറസ്റ്റില്‍. ന്യൂയോര്‍ക്കിലെ ബംഗ്ലാദേശി റസ്‌റ്റാറന്റായ ഇറ്റാടി ഗാര്‍ഡന്‍ ആന്‍ഡ് ഗ്രില്ലിനാണ് ചോഫൈൽ നോർബു തീയിട്ടത്. തീയിട്ട കാര്യം നോർബു പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ”ഞാൻ നന്നായി മദ്യപിച്ചിരുന്നു. ഹോട്ടലിൽ നിന്ന് ചിക്കൻ ബിരിയാണി ഓർഡർ ചെയ്തു. സമയമേറെ കഴിഞ്ഞിട്ടും അവർ ബിരിയാണി നൽകിയില്ല. ദേഷ്യം തീർക്കാൻ പിറ്റേന്ന് രാത്രി കടക്ക് തീവെക്കുകയായിരുന്നു”-എന്നാണ് നോർബു പൊലീസിനോട് പറഞ്ഞത്. ഒരു കുപ്പി പെട്രോൾ വാങ്ങി കടക്കു മുകളിലൂടെ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ന്യൂയോർക് അഗ്നിശമന വകുപ്പാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. രാത്രി റസ്റ്റാറന്റ് അടച്ച സമയത്തായിരുന്നു തീയിട്ടത്.

Read More

53 വർഷം പുറംലോകം കാണാതെ ജയിലിൽ; നടി ഉള്‍പ്പെടെ ഏഴുപേരെ കൊലപ്പെടുത്തിയ 71കാരിയോട്‌ പതിനാലാം തവണയും ഗവർണർ പറഞ്ഞത് ഇങ്ങനെ…

കലിഫോർണിയ: 53 വർഷമായി പുറംലോകം കാണാതെ ജയിലിൽ കഴിയുന്ന 71 കാരിക്കു 14ാം തവണയും കലിഫോർണിയ ഗവർണർ പരോൾ നിഷേധിച്ചു. പട്രീഷ ക്രെൻവിങ്കലാണ് ഇനിയും പരോൾ ലഭിക്കാതെ ജയിലിൽ കഴിയേണ്ടി വരുന്നത്. 1969 ൽ ഓഗസ്റ്റിൽ ഒരു കുടുംബത്തിലെ ഏഴു പേരെ കൊലപ്പെടുത്തിയ കേസിൽ 1971 ൽ ആണ് ആദ്യമായി ഇവർക്കു വധശിക്ഷ വിധിച്ചത്. ഒരു വർഷത്തിനു ശേഷം കലിഫോർണിയയിൽ വധശിക്ഷ ഭരണഘടനാ വിരുദ്ധമാണെന്നു നിയമം വന്നതോടെ ഇവരുടെ വധശിക്ഷ ജീവപര്യന്തമായി മാറ്റി. 1969ൽ ഇവർ നടത്തിയ ആക്രമണത്തിൽ പ്രമുഖ നടി ഷാരോണ്‍ ടേറ്റ് ഉൾപ്പെടെ 7 പേരാണു കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് ഫോൾജറെ 28 തവണയാണ് ഇവർ കുത്തി കൊലപ്പെടുത്തിയത്.     ജയിലിലെ അവരുടെ പെരുമാറ്റവും അവരുടെ വയസും പരിഗണിക്കുന്പോൾ സുരക്ഷിതമായി ജയിലിൽ നിന്നും പുറത്തുവിടാവുന്ന സാഹചര്യമല്ലെന്നാണ് ഒക്ടോബർ 14 വെള്ളിയാഴ്ച ഇവരുടെ അപേക്ഷ…

Read More

മൂന്നു ലക്ഷം ഡോളറിന്റെ മദ്യം മോഷ്ടിച്ചവരില്‍ ഇന്ത്യക്കാരനും! തെളിഞ്ഞാല്‍ 10 വര്‍ഷത്തെ തടവും 10,000 ഡോളര്‍ പിഴയും

ഡാളസ്: ഡാളസ് കൗണ്ടി വിതരണക്കാരില്‍ നിന്നും മൂന്നുലക്ഷം ഡോളര്‍ വിലമതിക്കുന്ന മദ്യം മോഷ്ടിച്ച കേസില്‍ നാലു പേരെ അറസ്റ്റു ചെയ്തതായി ടെക്‌സസ് ആല്‍ക്കഹോളിക് ബിവറേജ് കമ്മീഷന്‍ അറിയിച്ചു. കഴിഞ്ഞ ഏപ്രിലില്‍ ആരംഭിച്ച അന്വേഷണത്തിനൊടുവിലാണ് ഇന്ത്യക്കാരനായ ജനിഷ് പങ്കജ് വൈഷ്ണവ് (33), വിക്ടര്‍ അന്‍റോണിയെ (34), കാര്‍ലോസ് ജയ്മി (43), മൈക്കിള്‍ എയ്ജല്‍ (22) എന്നിവര്‍ അറസ്റ്റിലായത്. ഇവര്‍ക്കെതിരെ മോഷണ കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. സതേണ്‍ ഗ്ലെയ്‌സിയര്‍ വൈന്‍ ആന്‍ഡ് സ്പിരിറ്റ് ഉടമ ടെക്‌സസ് ആള്‍ക്കഹോളിക് ബിവറേജ് കമ്മീഷനില്‍ പരാതിപെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. മോഷണം പോയ 220 കേയ്‌സ് വോഡ്ക, 119 കേയ്‌സ് കോണിയാക്, 29 കേയ്‌സ് ടെകീല എന്നിവ ഇതിനകം പിടിച്ചെടുത്തിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ 300,000 ഡോളര്‍ വിലമതിക്കുന്ന മദ്യമാണ് ഇവര്‍ മോഷ്ടിച്ചത്. തെളിഞ്ഞാല്‍ 10 വര്‍ഷത്തെ തടവും 10,000 ഡോളര്‍ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

Read More

എട്ടുമാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ നാലു ഇന്ത്യന്‍ അമേരിക്കന്‍ സിക്ക് കുടുംബാംഗങ്ങളുടെ കൂട്ടകുരുതി! പ്രതി കോടതിയില്‍ പറഞ്ഞത് ഇങ്ങനെ…

മേര്‍സിഡ് (കാലിഫോര്‍ണിയ): എട്ടുമാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ നാലു ഇന്ത്യന്‍ അമേരിക്കന്‍ സിക്ക് കുടുംബാംഗങ്ങളെ കൂട്ടകുരുതി നടത്തിയ പ്രതി കുറ്റം കോടതിയില്‍ നിഷേധിച്ചു. ഒക്ടോബര്‍ 13ന് മേര്‍സിഡ് കൗണ്ടി കോടതിയില്‍ കാലുകള്‍ ചങ്ങലയ്ക്കിട്ടും, സുരക്ഷാ കവചം ധരിച്ചും കൊണ്ടുവന്ന പ്രതി യാതൊരു ഭാവഭേദവുമില്ലാതെയാണ് താന്‍ കുറ്റക്കാരനല്ലെന്ന് കേടതിയില്‍ ബോധിപ്പിച്ചത്. വീട്ടില്‍ നിന്നും തട്ടികൊണ്ടുപോയി അതിവിദൂരമല്ലാത്ത തോട്ടത്തില്‍ നാലുപേരേയും കൊലപ്പെടുത്തിയശേഷം അവിടെ നിന്നും രക്ഷപ്പെട്ട പ്രതി രണ്ടുദിവസങ്ങള്‍ക്കുശേഷം ഒക്ടോബര്‍ 4നാണ് പോലീസ് പിടിയിലാകുന്നത്. ഇതിനിടയില്‍ ആത്മഹത്യശ്രമം നടത്തി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രണ്ടുദിവസത്തിനുശേഷം ഇയാളെ അതിസുരക്ഷിത ജയിലിലേക്ക് മാറ്റിയിരുന്നു. നാലു കൊലകുറ്റത്തിനും, തോക്ക് കൈവശം വെച്ചതിനും കേസെടുത്തിട്ടുണ്ട്. ഒക്ടോബര്‍ 15നും ഇയാളെ വിചാരണയ്ക്കായി ഇതേ കോടതിയില്‍ ഹാജരാക്കും. പ്രതി ജസ്റ്റിസ് സല്‍ഗഡൊ സിക്ക് കുടുംബാംഗങ്ങള്‍ നടത്തിയിരുന്ന ട്രക്ക് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്നു. പിന്നീട് ഇവരുമായി കലഹിച്ചശേഷം ഇയാള്‍ കമ്പനി…

Read More