പലരും തങ്ങളുടെ വേറിട്ട കഴിവുകള്‍ നിമിത്തം ഗിന്നസ് റിക്കാര്‍ഡില്‍ ഇടം നേടാറുണ്ട്. എന്നാല്‍ സ്വന്തം ശാരീരിക പ്രത്യേകതകള്‍ കൊണ്ട് ഗിന്നസ് റിക്കാര്‍ഡില്‍ ഇടം പിടിക്കുന്നവരുമുണ്ട്. അത്തരത്തിലൊരാളാണ് അമേരിക്കയിലെ ടെക്സാസില്‍ നിന്നുള്ള ടാനിയ ഹെര്‍ബെര്‍ട്ട് എന്ന യുവതി. ആറടി ഒമ്പതിഞ്ച് ഉയരമുള്ള ഇവരുടെ വലത് കാലിന് 33.1 സെന്‍റിമീറ്ററും (13.03 ഇഞ്ച്) ഇടതിന് 32.5 സെന്‍റിമീറ്ററും (12.79 ഇഞ്ച്) ആണ് നീളം. ടാനിയയുടെ അമ്മയ്ക്ക് ആറടി അഞ്ച് ഇഞ്ചും അച്ഛന് ആറടി നാല് ഇഞ്ചും ആയിരുന്നു ഉയരം. 18 ഇഞ്ചാണ് ടാനിയയുടെ ഷൂ വലിപ്പം അതിനാല്‍തന്നെ സാധാരണ സ്ത്രീകള്‍ക്കുള്ള ഷൂസ് കണ്ടെത്താന്‍ അവള്‍ക്ക് പാകമായിരുന്നില്ല. പുരുഷന്മാരുടെ ഷൂസാണ് താന്‍ മിക്കപ്പോഴും ധരിച്ചിരുന്നതെന്ന് ടാനിയ പറയുന്നു. ഏതായലും ഗിന്നസ് റിക്കാര്‍ഡില്‍ ഇടംനേടിയ സന്തോഷത്തിലാണ് ടാനിയ. നിരവധിയാളുകള്‍ സമൂഹ മാധ്യമങ്ങള്‍ വഴി അവളെ അഭിനന്ദിക്കുന്നുണ്ട്.
Read MoreCategory: NRI
യുഎസ് യൂണിവേഴ്സിറ്റി വിദ്യാർഥികളുടെ മരണം! കൊലയാളിയെ കണ്ടെത്താനായില്ല; ജനം രോഷാകുലരായി
ഐഡഹോ: യുഎസിൽ ഐഡഹോ യൂണിവേഴ്സിറ്റിയിലെ നാലു വിദ്യാർഥികൾ സമീപത്തുള്ള അപ്പാർട്ട്മെന്റിൽ കഴിഞ്ഞ ദിവസം ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ കൊലപാതകിക്കായി തിരച്ചിൽ തുടരുന്നു. പ്രതിയെ കണ്ടെത്താനാകാത്തതിനെതിരെ ജനങ്ങളുടെ ഭാഗത്തു നിന്നു വൻ രോഷം ഉയരുകയാണ്. സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്താൻ പോലീസിന്റെ ഭാഗത്തു നിന്ന് ഉൗർജിതമായ അന്വേഷണം നടക്കുന്നുണ്ടെന്നും ജനം ശാന്തരാകണമെന്നും പോലീസ് അഭ്യർഥിച്ചു. ന്ധന്ധനിങ്ങളുടെ വേദന ഞങ്ങൾ മനസിലാക്കുന്നു. ഭയപ്പെടേണ്ടതില്ല’’. പോലീസ് വാർത്താ സമ്മേളനത്തിൽ ഉറപ്പു നൽകി. അതേ സമയം പ്രതികളെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളുടെ സഹകരണവും അഭ്യർഥിച്ചിട്ടുണ്ട്. കോളജ് ക്യാന്പസിനു സമീപമുള്ള അപ്പാർട്ട്മെന്റിൽ നാലുപേരും കൊല്ലപ്പെട്ടതു മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ചാണെന്നും കൊലപാതകം നടന്ന മുറിയിൽ തളംകെട്ടി നിന്നിരുന്ന രക്തം ചുമരിലൂടെ താഴേക്ക് ഇറങ്ങിവന്നിരുന്ന ദൃശ്യം ഹൃദയഭേദകമാണെന്നും സഹവിദ്യാർഥികൾ പറഞ്ഞു.
Read Moreഗര്‍ഭിണിയായ മുന്‍ കാമുകിയേയും, മകനേയും കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
ഹണ്ട്സ് വില്ല (ടെക്സസ്): മുന്‍ കാമുകിയേയും, മകനേയും കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട പ്രതിയുടെ ശിക്ഷ നവംബര്‍ 16 ബുധനാഴ്ച വൈകീട്ട് ഹണ്ട്സ് വില്ലയിലുള്ള ജയിലില്‍ നടപ്പാക്കി. ടെക്സസിലെ ഈ വര്‍ഷത്തെ അഞ്ചാമത്തേതും ഈ വര്‍ഷത്തെ അവസാനത്തേതുമാണ് ഈ വധശിക്ഷ. സ്റ്റീഫന്‍ ബാര്‍ബി (55)യാണ് ഭാര്യ ലിസ അണ്ടര്‍വുഡ് (34), മകന്‍ ജെയ്സണ്‍ (7) എന്നിവരെ 2005 ഫെബ്രുവരിയില്‍ ഫോര്‍ട്ട് വര്‍ത്തിലുള്ള വീട്ടില്‍യവച്ചു കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. ഏഴുമാസം ഗര്‍ഭിണിയായ മുന്‍ കാമുകിയും മകനും അണ്ടര്‍ വുഡ് എന്ന അറിയപ്പെടാന്‍ ബാര്‍ബി ആഗ്രഹിച്ചില്ല. ഇതാണ് ഇരുവരേയും അവരുടെ വീട്ടില്‍ കയറി കൊലപ്പെടുത്തുവാന്‍ കാരണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ സമര്‍ത്ഥിച്ചു. അണ്ടര്‍വുഡിന്‍റെ ബേബി ഷവറിന്‍റെ ദിവസമാണ് ഇരുവരേയും കാണാതായത്. പിന്നീട് ഡന്‍റന്‍ കൗണ്ടിയിലെ ഷാലൊ ഗ്രേവില്‍ ഇരുവരേയും മറവു ചെയ്തതായി കണ്ടെത്തുകയായിരുന്നു. ബാര്‍ബി കുറ്റം സമ്മതിക്കുകയും…
Read Moreഇന്ത്യന്‍ വംശജ യുഎസ് സംസ്ഥാനമായ മേരിലാൻഡ് ലഫ്റ്റനന്റ് ഗവർണർ; അരുണ മില്ലറുടെ ജനനം ഹൈദരാബാദിൽ
ബാൾട്ടിമോർ: യുഎസ് സംസ്ഥാനമായ മേരിലാൻഡിന്റെ ലഫ്റ്റനന്റ് ഗവർണറായി ഇന്ത്യന്‍ വംശജ അരുണ മില്ലറെ (57) തെരഞ്ഞെടുത്തു. ഗവർണർ തെരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാർഥിയായാണ് അരുണ മത്സരിച്ചത്. മോണ്ടഗോമറി കൗണ്ടിയില്‍ സിവില്‍ ആൻഡ് ട്രാന്സ്പോര്ട്ടേഷന് എന്‍ജിനിയറായി 30 വര്‍ഷം സേവനമനുഷ്ഠിച്ചു. 2010 മുതല്‍ 2018 വരെ മേരിലാൻഡ് ഡിസ്ട്രിക്റ്റ് 15ല്‍ നിന്നു സ്റ്റേറ്റ് ഹൗസ് അംഗമായി. മേരിലാൻഡിന്റെ ലഫ്. ഗവർണറാകുന്ന ആദ്യ കുടയേറ്റക്കാരിയാണ് അരുണ മില്ലർ. 1964 നവംബര്‍ ആറിന് ഹൈദരാബാദിലായിരുന്നു ഇവരുടെ ജനനം. ഏഴു വയസുള്ളപ്പോള്‍ ഇന്ത്യന്‍ മാതാപിതാക്കളോടൊപ്പമാണ് ഇവര്‍ അമേരിക്കയിലേക്ക് കുടിയേറിയത്. മിസോറി യൂണിവേഴ്സിറ്റിയില്‍നിന്നു സയന്‍സ് ആൻഡ് ടെക്നോളജിയില്‍ ബിരുദം നേടിയിട്ടുണ്ട്.
Read More“സ്ത്രീകളുടെ അമിത മദ്യപാനം ജനന നിരക്കു കുറയാന്‍ കാരണം’; പുരുഷന്മാരെ ഇതു ബാധിക്കില്ല; പുലിവാലു പിടിച്ച് പോളീഷ് നേതാവ്
വാഴ്സ: ഒരു പ്രസ്താവനയുടെ പേരില്‍ പുലിവാലു പിടിച്ചിരിക്കുകയാണ് പോളീഷ് നേതാവ് ജറോസ്ളേവ് കാസിന്‍സ്കി. കാസിന്‍സ്കി അത്ര നിസാരക്കാരനല്ല, പോളണ്ടിലെ ഭരണകക്ഷി നേതാവ് കൂടിയാണ് അദ്ദേഹം. ജനന നിരക്കു കുറയാന്‍ കാരണം സ്ത്രീകളുടെ അമിത മദ്യപാനമാണെന്നായിരുന്നു കാസിന്‍സ്കിയുടെ പ്രസ്താവന.യുവതികള്‍ 25 വയസു വരെ മദ്യപിച്ചാല്‍ കുട്ടികളുണ്ടാകില്ല. എന്നാല്‍, പുരുഷന്മാരെ ഇതു ബാധിക്കില്ലത്രെ! അതുമാത്രമല്ല, വിചിത്രമായ മറ്റൊരു അഭിപ്രായപ്രകടനവും അദ്ദേഹം നടത്തി. രണ്ടു വര്‍ഷം തുടര്‍ച്ചയായി മദ്യപിച്ചാല്‍ സ്ത്രീകള്‍ മദ്യത്തിന് അടികളാകുമെന്നും അതേസമയം, പുരുഷന് മദ്യപാനത്തിന് അടിമകളാകണമെങ്കില് ശരാശരി 20 വര്‍ഷമെങ്കിലും അമിതമായി മദ്യപിക്കണമെന്നും കാസിന്‍സ്കി പറഞ്ഞു. ഒരു ഡോക്ടറുടെ അനുഭവത്തെ അടിസ്ഥാനമാക്കിയാണ് തന്റെ വാദമെന്നും കാസിന്‍സ്കി.കാസിന്‍സ്കിയുടെ പ്രസ്താവനയ്ക്കെതിരേ വന്‍ പ്രതിഷേധമാണുയര്‍ന്നത്. കാസിന്‍സ്കിയുടെ ഈ പ്രസ്താവന അമിത മദ്യപാനത്തെത്തുടര്‍ന്നുണ്ടായ മര്യാദകേടാണെന്ന് പലരും അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ മത്രമല്ല, രാഷ്ട്രീയക്കാരും സെലിബ്രിറ്റികളുമെല്ലാം കാസിന്‍സ്കിയുടെ പരാമര്‍ശത്തെ പരസ്യമായി വിമര്‍ശിച്ചു രംഗത്തെത്തി. കാസിന്സ്കിയുടേതു മണ്ടത്തരവും പുരുഷാധിപത്യപരവുമായ…
Read Moreഗര്‍ഭിണിയായ യുവതിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി; ഗര്‍ഭസ്ഥ യുവതിയുടെ ഉദരത്തില്‍ ഉണ്ടായിരുന്ന കുട്ടിയെ കാണാനില്ല; യ കേസ്സില്‍ ദമ്പതിമാര്‍ അറസ്റ്റില്‍
അര്‍ക്കന്‍സാസ്: മുപ്പത്തിമൂന്ന് വയസ്സുള്ള 31 മാസം ഗര്‍ഭിണിയായ മൂന്നു മക്കളുടെ മാതാവിനെ വെടിവെച്ചു കൊലപ്പെടുത്തി യുവതിയുടെ ശരീരത്തില്‍ നിന്നും കുട്ടിയെ വേര്‍പ്പെടുത്തി രണ്ടു പ്രദേശങ്ങളിലായി നിക്ഷേപിച്ച കേസ്സില്‍ ദമ്പതിമാരെ വ്യാഴാഴ്ച അറസ്റ്റു ചെയ്തതായി പ്രോസിക്യൂട്ടര്‍ നാഥന്‍ സ്മിത്ത് പറഞ്ഞു. തിങ്കളാഴ്ചയാണ് യുവതിയെ അവസാനമായി കാണുന്നത്. ആഷ്‌ലി ബുഷ്(31) ആണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഈ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന ദമ്പതിമാരായ ആംബര്‍ വാട്ടര്‍മാന്‍, ജെയ്മി വാട്ടര്‍മാന്‍ എന്നിവരെ അറസ്റ്റു ചെയ്തു. ഇവര്‍ക്കെതിരെ ഫസ്റ്റ് ഡിഗ്രി കിഡ്‌നാപ്പിന് കേസ്സെടുത്ത് മെക്‌ഡൊണാള്‍ഡ് കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററിലടച്ചു. തിങ്കളാഴ്ച ആഷ്‌ലി ഓണ്‍ലൈന്‍ ജോലിക്ക് അപേക്ഷിച്ചു ഇന്റര്‍വ്യൂവിന് പോയതായിരുന്നു. ഇന്റര്‍വ്യൂവിന് ക്ഷണിച്ചത് ആള്‍മാറാട്ടം നടത്തിയ ദമ്പതികളായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ലൂസി എന്നായിരുന്നു ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട സ്ത്രീയുടെ പേര്‍. ബുധനാഴ്ചയും, വ്യാഴാഴ്ചയുമായാണ് ആഷ്‌ലിയുടേയും, ഗര്‍ഭസ്ഥ ശിശുവിന്റേയും മൃതദ്ദേഹങ്ങള്‍ മിസ്സോറിയിലെ രണ്ടു സ്ഥലങ്ങളില്‍ നിന്നും കണ്ടെടുത്തത്. എങ്ങനെയാണ്…
Read Moreഈ വിജയം സ്വപ്നതുല്യം! ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 50 കോടിയുടെ ഒന്നാം സമ്മാനം പ്രവാസി മലയാളിക്ക്
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്‍റെ 245 -ാം സീരീസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 2.5 കോടി ദിര്‍ഹം(50 കോടിയിധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളിയായ സജേഷ് എന്‍ എസ്. ഇദ്ദേഹം വാങ്ങിയ 316764 എന്ന ടിക്കറ്റ് നമ്പരാണ് സ്വപ്നതുല്യമായ സമ്മാനത്തിന് അര്‍ഹമായത്. ഒക്ടോബര്‍ 20നാണ് ഇദ്ദേഹം സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. സമ്മാനവിവരം അറിയിക്കാന്‍ സജേഷിനെ ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ നറുക്കെടുപ്പ് വേദിയില്‍ വെച്ച് വിളിച്ചു. എന്നാല്‍ സമ്മാനം നേടിയ വിവരം അറിയിക്കുന്നതിന് മുമ്പ് തന്നെ കോള്‍ കട്ട് ആകുകയായിരുന്നു. ഇത്തവണത്തെ നറുക്കെടുപ്പില്‍ 14 പേര്‍ക്കാണ് ഉറപ്പുള്ള ക്യാഷ് പ്രൈസുകള്‍ ലഭിച്ചത്. രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് 175544 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഈജിപ്ത് സ്വദേശിയായ മുഹമ്മദ് അബ്ദേല്‍ഗാനി മഹ്മൂദ് ഹാഫേസ് ആണ്. മൂന്നാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് 275155 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യയില്‍ നിന്നുള്ള മുഹമ്മദ് അല്‍താഫ്…
Read Moreഒരേ ദിവസം തന്നെ രണ്ട് ലോട്ടറിയടിച്ചു..!അമേരിക്കയിൽ ഒറ്റദിവസം കൊണ്ട് മില്ല്യണയറായി സ്ത്രീ
ലോട്ടറി അടിക്കുന്നവരെ ഭാഗ്യമുള്ളവർ എന്ന് പറയാറുണ്ട്. എന്നാൽ, ഒരേ സമയം തന്നെ രണ്ട് ലോട്ടറി അടിച്ചാലോ? അങ്ങനെ ഒരു സംഭവം ഉണ്ടായിരിക്കുകയാണ് അങ്ങ് അമേരിക്കയിൽ. ഒരു സ്ത്രീക്ക് അടുപ്പിച്ച് രണ്ട് ലോട്ടറി അടിച്ചു. ഒറ്റ ദിവസം കൊണ്ട് അവരൊരു മില്ല്യണയർ ആയിരിക്കുകയാണ്. 70 -കാരിയായ സ്ത്രീക്ക് ആദ്യം ലോട്ടറി അടിച്ചത് 83,43,406 രൂപയാണ്. ആ പണം വാങ്ങി സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് 2,49,37,514 രൂപ കൂടി ലോട്ടറി അടിക്കുന്നത്. ഡെൽവെയറിലെ സ്പീഡി ഗാസിൽ നിന്ന് വാങ്ങിയ സ്ക്രാച്ച് കാർഡിലാണ് ആദ്യം ഭാഗ്യം സ്ത്രീയെ തേടിയെത്തിയത്. ഒരാഴ്ചയ്ക്ക് ശേഷം സ്ത്രീ തനിക്ക് ലോട്ടറിയിലൂടെ ലഭിച്ച തുക വാങ്ങാൻ പോയി. ആ സമയത്ത് ലോട്ടറി അധികൃതരോട് ഏഴ് വർഷമായി ഡെൽവെയർ ലോട്ടറി എടുക്കുന്നുണ്ട് എന്നും ഇപ്പോഴാണ് ഇങ്ങനെ ഭാഗ്യം കടാക്ഷിച്ചത് എന്നും പറഞ്ഞുവത്രെ. എന്നാൽ, അതിലും വലുതാണ് ഇനി വരാനുള്ളത്…
Read Moreആഡംബര ജീവിതം മടുത്തു, ജീവിതം വല്ലാതെ ബോറടിക്കുന്നു..! 10 ബില്യണിലധികം രൂപ ലോട്ടറി അടിച്ച കാർ മെക്കാനിക്ക് പറയുന്നു…
10 ബില്യണിലധികം എന്നൊക്കെ പറഞ്ഞാൽ സ്വപ്നങ്ങളിൽ പോലും നമുക്ക് സങ്കൽപ്പിക്കാൻ ആകാത്ത അത്ര തുകയുണ്ട്. അപ്പോൾ അത്രയും തുക ലോട്ടറി അടിച്ചാലോ? പിന്നെ എന്താണ് സംഭവിക്കുക എന്ന് പോലും പറയാൻ കഴിയില്ല അല്ലേ? അങ്ങനെയൊരു മഹാഭാഗ്യം യുകെയിലുള്ള ഒരു മെക്കാനിക്കിനെ തേടിയെത്തി. പക്ഷേ, ഇപ്പോൾ ആ കാശുകൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിലാണ് കക്ഷി. തനിക്ക് ആഡംബര ജീവിതം മടുത്തു എന്നും ജീവിതം വല്ലാതെ ബോറടിക്കുന്നു എന്നുമാണ് ഇപ്പോൾ ആളുടെ പരാതി. ഇംഗ്ലണ്ടിലെ കോൾസ്‌ഡൺ സ്വദേശിയായ നീൽ ട്രോട്ടറിന് എട്ട് വർഷം മുമ്പ് ആണ് യൂറോ മില്യൺ പ്രൈസിൽ 107.9 മില്യൺ പൗണ്ട് സമ്മാനമായി ലഭിച്ചത്. അതായത് ഏകദേശം10,287,860,693 ഇന്ത്യൻ രൂപ വരും അത്. ഏതായാലും ഇങ്ങനെയൊരു സമ്മാനം ലഭിച്ചത് ഒരു ഭാരമായെന്നാണ് ആളുടെ പരാതി. കാർ മെക്കാനിക്കായി ജോലി ചെയ്തിരുന്ന നീലിനെ തേടി 2014…
Read Moreതലയും കടിച്ചെടുത്ത് തെരുവിലൂടെ ഓടുന്ന നായ! ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
മെക്സിക്കോ സിറ്റി: മനുഷ്യന്‍റെ തലയും കടിച്ചെടുത്ത് തെരുവിലൂടെ ഓടുന്ന നായയുടെ ഭീകര ദൃശ്യങ്ങൾ പുറത്ത്. മെക്സിക്കോയിലെ സകാറ്റെക്കാസിലാണ് സംഭവം. അക്രമസംഭവങ്ങൾ നിരന്തരം അരങ്ങേറുന്ന മോണ്ടെ എസ്കോബെഡോ നഗരത്തിലാണ് നായ മനുഷ്യ തലയും കടിച്ചെടുത്ത് ഓടിയത്. മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നതെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. അക്രമികൾ ഒരാളുടെ തലവെട്ടി നഗരത്തിലെ എടിഎം കൗണ്ടറിന് സമീപം കൊണ്ടുവയ്ക്കുകയും അതിനടുത്തായി “അടുത്ത തല നിങ്ങളുടേതാണ്’ എന്ന ഭീഷണി വാക്കുകൾ കുറിച്ചുവയ്ക്കുകയും ചെയ്തു. ഭക്ഷണമാണെന്ന് കരുതി നായ ഈ തല കടിച്ചെടുത്തുകൊണ്ട് ഓടുകയായിരുന്നു. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇയാളുടെ മറ്റ് ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടില്ല. മയക്കുമരുന്ന് സംഘങ്ങൾ തമ്മിൽ നിരന്തരം അക്രമങ്ങൾ അരങ്ങേറുന്ന നഗരമാണ് മോണ്ടെ എസ്കോബെഡോ. മെക്സിക്കോയിൽ പലസ്ഥലത്തും മയക്കുമരുന്ന് സംഘങ്ങളാണ് അരങ്ങുവാഴുന്നത്.
Read More