വാഷിംഗ്ടൺ ഡിസി; പശ്ചിമേഷ്യയിലെ ഒന്നാം നന്പർ ശത്രുവിനെ ഇസ്രയേലും അമേരിക്കയും വകവരുത്തിയതിനു പിന്നിൽ വർഷങ്ങൾ നീണ്ട ഇന്റലിജൻസ് നിരീക്ഷണം. ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് അദ്ദേഹത്തിന്റെ ഓഫീസിലുണ്ടെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു ഇസ്രയേലും അമേരിക്കയും മിസൈലുകൾ തൊടുത്തത്. ഖമനയ്യുടെ വസതി ഉൾപ്പെടുന്ന ടെഹ്റാനിലെ മേഖല വർഷങ്ങളായി ഇസ്രേലി ചാരസംഘനയായ മൊസാദിന്റെയും അമേരിക്കൻ ചാരസംഘനയായ സിഐഎയുടെയും നിരീക്ഷണത്തിലായിരുന്നെന്നാണു റിപ്പോർട്ട്. ഇറേനിയൻ നേതൃനിരയിലെ ഇസ്രേലി ചാരനും വധത്തിൽ പ്രധാന പങ്കുവഹിച്ചു. ഖമനയ് അദ്ദേഹത്തിന്റെ രണ്ട് ഭൂഗർഭ ബങ്കറുകളിൽ ഏതെങ്കിലും ഒന്നിലായിരുന്നുവെങ്കിൽ ശനിയാഴ്ചത്തെ ഇസ്രേലി-അമേരിക്കൻ ആക്രമണം വിഫലമാകുമായിരുന്നു എന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞത്.അദ്ദേഹം ബങ്കറിലല്ല, ഓഫീസിൽ ഉന്നതവൃത്തങ്ങളുമായി കൂടിക്കാഴ്ചയിലാണെന്ന വിവരം ഉറപ്പിക്കാൻ കഴിഞ്ഞത് ഓപ്പറേഷനിൽ സുപ്രധാനമായി. ഇസ്രയേലിന്റെ ചാരനായ ഉന്നത ഇറേനിയൻ വൃത്തവും ഖമനയ്യുടെ സ്ഥാനത്തെക്കുറിച്ച് വിവരം നല്കി. ഖമനയ്യുടെ വസതിക്കടുത്തുള്ള ട്രാഫിക് കാമറകൾ വർഷങ്ങൾക്കു മുന്‍പേ മൊസാദും…
Read MoreCategory: NRI
ഓപ്പറേഷൻ എപിക് ഫ്യൂറി; ഇറാനിൽ മൂന്നാംഘട്ട ആക്രമണത്തിന് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കാനും ആണവ-മിസൈൽ ശേഷി തകർക്കാനും ലക്ഷ്യമിട്ടുള്ള “ഓപ്പറേഷൻ എപിക് ഫ്യൂറി’യുടെ ഭാഗമായി മൂന്നാം ഘട്ട സൈനിക ആക്രമണം ആരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ വധത്തിനുപിന്നാലെ, പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കാൻ ചേർന്ന യോഗത്തിനുനേരെയും യുഎസ്-ഇസ്രയേൽ സഖ്യം ശക്തമായ ആക്രമണം നടത്തിയതായി ട്രംപ് വെളിപ്പെടുത്തി. ജർമൻ ചാൻസലർ ഫ്രെഡറിക് മെർസുമായി ഓവൽ ഓഫീസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു മുന്‍പ് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അമേരിക്കൻ പ്രസിഡന്റ്.ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തു. ഇറാന് ഇപ്പോൾ നാവികസേനയോ വ്യോമസേനയോ ഇല്ല, റഡാർ സംവിധാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും തകർത്തു. ആദ്യഘട്ട ആക്രമണത്തിൽ 49 പ്രമുഖർ കൊല്ലപ്പെട്ടു. പുതിയ നേതൃത്വത്തെ ലക്ഷ്യമിട്ട് നടന്ന തുടർച്ചയായ ആക്രമണങ്ങൾ വലിയ നാശം വരുത്തി. ഭാവിയിൽ നേതൃസ്ഥാനം ഏറ്റെടുക്കുമെന്നു പ്രതീക്ഷ ഭൂരിഭാഗം പേരും ഇപ്പോൾ ജീവനോടെയില്ലെന്നും…
Read Moreആണവകേന്ദ്രത്തിനെതിരേആക്രമണമുണ്ടായെന്ന് ഇറാൻ
വിയന്ന: ആണവകേന്ദ്രത്തിനു നേർക്ക് അമേരിക്കയും ഇസ്രയേലും ആക്രമണം നടത്തിയെന്ന് ഇറാൻ. നതാൻസ് ആണവകേന്ദ്രത്തിനു നേർക്കാണ് ആക്രമണമുണ്ടായതെന്ന് ഇന്റർനാഷണൽ ആറ്റമിക് എനർജി ഏജൻസിയിലെ (ഐഎഇഎ) ഇറാൻ അംബാസഡർ റേസ നജാഫിയാണ് ഇക്കാര്യം പറഞ്ഞത്. എന്നാൽ, ഇത്തരമൊരു ആക്രമണമുണ്ടായതായി വിവരമില്ലെന്ന് ഐഎഇഎ മേധാവി റഫേൽ ഗ്രോസി പറഞ്ഞു. ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നതായുള്ള അവരുടെ വാദം വലിയ നുണ മാത്രമാണെന്നും വിയന്നയിലെ ഐഎഇഎ ആസ്ഥാനത്ത് റേസ നജാഫി മാധ്യമപ്രവർത്തകരോടു പറഞ്ഞു. മറ്റു രാജ്യങ്ങളെ ആക്രമിക്കാൻ യുഎസ് കള്ളങ്ങളും തെറ്റായ വിവരങ്ങളും ഉപയോഗിക്കുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് യുദ്ധം ആരംഭിച്ചത്. അവർ സമാധാനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പോലും അതൊരു നുണയാണെന്നും റേസ നജാഫി കൂട്ടിച്ചേർത്തു. അതേസമയം, ഇറാനിലെ ഏതെങ്കിലും ആണവകേന്ദ്രങ്ങൾ തകർന്നതിന്റെയോ കേടുപാട് സംഭവിച്ചതിന്റെയോ ലക്ഷണങ്ങളില്ലെന്ന് ഐഎഇഎ മേധാവി റഫേൽ ഗ്രോസി പറഞ്ഞു. ബഷ്ഹർ ആണവ പ്ലാന്റ്, ടെഹ്റാൻ റിസർച്ച് റിയാക്ടർ തുടങ്ങിയ…
Read Moreയുഎസ് എംബസികൾക്കെതിരേ ആക്രമണം: ഇറാനെ തീർക്കുമെന്ന് ട്രംപ്
ദുബായ്/റിയാദ്: പശ്ചിമേഷ്യയിൽ യുഎസ് – ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള പോരാട്ടം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക്. സൗദി അറേബ്യയിലെയും കുവൈറ്റിലെയും അമേരിക്കൻ എംബസികൾക്കെതിരേ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതോടെ മേഖല പൂർണമായും യുദ്ധത്തിലേക്കു നീങ്ങുകയാണ്. മേഖലയിലെ സാഹചര്യം കൈവിട്ടുപോകുന്ന പശ്ചാത്തലത്തിൽ, പശ്ചിമേഷ്യയിലുള്ള അമേരിക്കൻ പൗരന്മാരോട് അടിയന്തരമായി രാജ്യം വിടാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദ്ദേശം നൽകി. ബഹ്റൈൻ, കുവൈറ്റ്, ഈജിപ്റ്റ്, ലെബനൻ, ഒമാൻ, ഇറാഖ്, ഖത്തർ, സൗദി, യുഎഇ തുടങ്ങി 15 രാജ്യങ്ങളിലുള്ളവർ ലഭ്യമായ വിമാന സർവീസുകൾ ഉപയോഗപ്പെടുത്തി ഉടൻത്തന്നെ മടങ്ങണമെന്ന് അസിസ്റ്റന്റ് സെക്രട്ടറി മോറ നംദാർ അറിയിച്ചു. യുഎസ് എംബസിക്കെതിരെയുണ്ടായ ആക്രമണത്തിനും ആറ് യുഎസ് സൈനികരുടെ വീരമൃത്യുവിനും ശക്തമായ തിരിച്ചടി ഉടൻ ഉണ്ടാകുമെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. ഇറാനെതിരെയുള്ള സൈനികനീക്കത്തിൽ കരസേനയെ നേരിട്ട് യുദ്ധക്കളത്തിൽ ഇറക്കേണ്ടിവരില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഇറാനിലെ സൈനിക നടപടികൾ നാലു മുതൽ…
Read Moreസൗദിക്കു പോകേണ്ട കപ്പല്‍ കൊല്ലത്ത് അടുപ്പിച്ചു
കൊല്ലം: യുഎസ്- ഇസ്രയേൽ സംയുക്ത ആക്രമണം ആരംഭിച്ചതിനെത്തുടർന്ന് ഇറാൻ ഗൾഫ് രാജ്യങ്ങളെ വ്യാപകമായി ആക്രമിക്കാൻ ആരംഭിച്ചതോടെ ഹോങ്കോംഗില്‍നിന്ന് സൗദി അറേബ്യയിലേക്ക് പോകുകയായിരുന്ന കപ്പല്‍ കൊല്ലം തുറമുഖത്ത് അടുപ്പിച്ചു. ഓഫ് ഷോര്‍ സപ്ലൈ വെസല്‍ ആണ് കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടത്. ആക്രമണം വ്യാപിച്ചിരിക്കുന്നതിനാല്‍ സൗദി അറേബ്യന്‍ തീരത്തേക്കു പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ കൊല്ലം തുറമുഖത്ത് നങ്കൂരമിടുന്നതിന് കപ്പല്‍ അധികൃതര്‍ അനുമതി തേടുകയായിരുന്നു. കസ്റ്റംസ്, ഇമിഗ്രേഷന്‍ ക്ലിയറന്‍സ് പൂര്‍ത്തിയാക്കി കപ്പല്‍ സുരക്ഷിത കേന്ദ്രത്തില്‍ അടുപ്പിച്ചിട്ടുണ്ട്. ഗള്‍ഫ് മേഖലയില്‍ ആക്രമണം തുടങ്ങിയതിനു പിന്നാലെ അത്യാവശ്യ ഘട്ടത്തില്‍ കപ്പലുകള്‍ അടുപ്പിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് പോര്‍ട്ട് അധികൃതര്‍ക്ക് കേന്ദ്രസർക്കാർ നിര്‍ദേശം നല്‍കിയിരുന്നു.
Read Moreപശ്ചിമേഷ്യ സംഘർഷം; ഷാർജ വിമാനത്താവളം തുറന്നു; വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു
ഷാർജ: സുരക്ഷാ കാരണങ്ങളാൽ താത്കാലികമായി നിർത്തിവെച്ചിരുന്ന ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ഭാഗികമായി പുനരാരംഭിച്ചു. വിമാനത്താവള അതോറിറ്റിയാണ് നിയന്ത്രണങ്ങളോടെ സർവീസുകൾ വീണ്ടും തുടങ്ങിയ വിവരം അറിയിച്ചത്. വിമാനക്കമ്പനികളുമായും മറ്റ് അനുബന്ധ സ്ഥാപനങ്ങളുമായും ഏകോപിപ്പിച്ച് കൃത്യമായി നിശ്ചയിച്ച പുതിയ പ്രവർത്തന ഷെഡ്യൂൾ അനുസരിച്ചായിരിക്കും വിമാനങ്ങൾ സർവീസ് നടത്തുകയെന്ന് ഷാർജ മീഡിയ ബ്യൂറോ വ്യക്തമാക്കി. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് തങ്ങളുടെ യാത്രാ സമയം കൃത്യമായി സ്ഥിരീകരിക്കണം. ടിക്കറ്റ് കൺഫർമേഷൻ ലഭിക്കാതെ വിമാനത്താവളത്തിൽ എത്തുന്നത് ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും, സേവനങ്ങൾ കാര്യക്ഷമമായി ഉറപ്പാക്കാൻ എല്ലാ വിഭാഗങ്ങളും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ ദുബായ് വിമാനത്താവളവും ഭാഗികമായി പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
Read Moreഇറാനെതിരായ സൈനിക നടപടി; നാലാഴ്ച വരെ നീളാമെന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഇറാനെതിരായ സൈനിക നടപടി നാലാഴ്ച വരെ നീളാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.ഇറാൻ വലിയ രാജ്യമാണെന്നും സൈനിക നടപടിക്ക് നാലാഴ്ചയോ അതിൽ കുറവോ സമയമെടുക്കുമെന്നും ബ്രിട്ടീഷ് പത്രത്തോട് ട്രംപ് പറഞ്ഞു. ഇറാനുമായി കൂടുതൽ ചർച്ചകൾക്ക് തയാറാണെന്ന് ട്രംപ് പറഞ്ഞെങ്കിലും ഉടൻ സംഭവിക്കുമോ എന്ന് വ്യക്തമാക്കിയില്ല. അതേസമയം ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ആസ്ഥാനം തകർത്തതായി യുഎസ് സൈന്യം അറിയിച്ചു.കഴിഞ്ഞ 47 വർഷത്തിനിടെ ആയിരത്തിലധികം അമേരിക്കക്കാരുടെ മരണത്തിന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഉത്തരവാദിയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു.
Read Moreഇറാനിൽ താത്കാലിക കൗൺസിൽ; അലിറേസ അറാഫിക്ക് ചുമതല
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ വധത്തെത്തുടർന്നു രാജ്യത്തിന്റെ ഭരണപരമായ ചുമതലകൾ നിർവഹിക്കുന്നതിനായി താത്കാലിക നേതൃത്വ കൗൺസിൽ രൂപീകരിച്ചു. മതപണ്ഡിതനും ഗാർഡിയൻ കൗൺസിൽ അംഗവുമായ അലിറേസ അറാഫി കൗൺസിലിനെ നയിക്കും. ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐഎസ്എൻഎ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതുവരെ ഈ കൗൺസിലായിരിക്കും രാജ്യത്തിന്റെ ചുമതല വഹിക്കുക. പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, ചീഫ് ജസ്റ്റിസ് ഗുലാം ഹുസൈൻ മൊഹ്സെനി എജെ എന്നിവർക്കൊപ്പമാണ് അലിറേസ അറാഫി കൗൺസിലിൽ പ്രവർത്തിക്കുക. ഖമേനിയുടെ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണവും ഏഴു ദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.ഖമനയ് കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതോടെ ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ സമ്മിശ്ര പ്രതികരണങ്ങളാണു ദൃശ്യമായത്. ശനിയാഴ്ച രാത്രി വൈകി ഔദ്യോഗിക സ്ഥിരീകരണം വരുന്നതിന് മുൻപുതന്നെ നഗരത്തിന്റെ ചില ഭാഗങ്ങളിൽ പടക്കം പൊട്ടിച്ച് ആഹ്ലാദപ്രകടനം…
Read Moreഗൾഫ് അശാന്തം; ഖമനയ് കൊല്ലപ്പെട്ടതിനു പിന്നാലെ തിരിച്ചടി ശക്തമാക്കി ഇറാൻ; മരണസംഖ്യ ഉയരുന്നു
ടെഹ്റാൻ/വാഷിംഗ്ടൺ: ഇറാൻ പരമോന്നത നേതാവ് ഖമനയ്യുടെ കൊലയ്ക്കു പിന്നാലെ പശ്ചിമേഷ്യ അതീവ ഗുരുതരമായ യുദ്ധസാഹചര്യത്തിലേക്ക് നീങ്ങുന്നു. യുഎഇ, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ ഇറാൻ ശക്തമായ മിസൈൽ ആക്രമണങ്ങൾ നടത്തി. ഇതോടെ മേഖലയിൽ പൂർണ തോതിലുള്ള യുദ്ധമുണ്ടാകുമെന്ന ആശങ്ക വർധച്ചിരിക്കുകയാണ്. അതേസമയം, ഇറാനെതിരെയുള്ള ബോംബാക്രമണം തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.സംഘർഷം ലെബനനിലേക്കുംഇറാന്റെ സഖ്യശക്തിയായ ഹിസ്ബുള്ള കൂടി രംഗത്തിറങ്ങിയതോടെ സംഘർഷം ലെബനനിലേക്കും വ്യാപിച്ചു. വടക്കൻ ഇസ്രയേലിലെ ഹൈഫയ്ക്ക് സമീപമുള്ള സൈനിക താവളത്തിനെതിരേ ഹിസ്ബുള്ള റോക്കറ്റ്, ഡ്രോൺ ആക്രമണങ്ങൾ നടത്തി. തങ്ങളുടെ നേതാക്കളെയും ജനങ്ങളെയും ലക്ഷ്യമിടുന്ന ഇസ്രയേൽ ആക്രമണത്തിനെതിരേ പ്രതികരിക്കാൻ അവകാശമുണ്ടെന്ന് ഹിസ്ബുള്ള പ്രസ്താവനയിൽ പറഞ്ഞു.ഹിസ്ബുള്ളയ്ക്കു മറുപടിയായി ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേൽ ബോംബാക്രമണം നടത്തി. 2024 നവംബറിൽ ഉണ്ടാക്കിയ വെടിനിർത്തൽ കരാറാണ് ഇതോടെ ലംഘിക്കപ്പെട്ടത്. ഇതിനു പുറമെ, ചെങ്കടലിലെ കപ്പലുകൾക്കെതിരേ വീണ്ടും ആക്രമണം നടത്തുമെന്ന് യെമനിലെ…
Read Moreഖമനയ്ക്കു പകരം തീവ്ര നിലപാടുകാർ; ഇറാനിൽ ഭരണമാറ്റം അസാധ്യമെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം
വാഷിംഗ്ടൺ ഡിസി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ വധത്തിനു പിന്നാലെ രാജ്യത്ത് അട്ടിമറിയിലൂടെ ഭരണമാറ്റം ഉണ്ടാകാൻ സാധ്യതയില്ലെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം. ഖമനയ്യുടെ മരണത്തോടെ ഇറാനിലെ നിലവിലെ ഭരണസംവിധാനം തകരുമെന്ന പ്രതീക്ഷ വേണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 1979 മുതൽ രാജ്യത്തു നിലനിൽക്കുന്ന തീവ്ര മതഭരണകൂടത്തെ അട്ടിമറിക്കാൻ നിലവിലെ പ്രതിപക്ഷത്തിനു സാധിക്കില്ലെന്നാണ് യുഎസ് വിലയിരുത്തുന്നത്. ഇറാനെതിരെയുള്ള ആക്രമണത്തിനു മുൻപ് തന്നെ സിഐഎ വൈറ്റ് ഹൗസിന് സമർപ്പിച്ച രഹസ്യ രേഖകളിൽ ഇക്കാര്യം വ്യക്തമാക്കുന്നതായും റോയിട്ടേഴ്സ്. ഖമനയ് കൊല്ലപ്പെട്ടാൽ പകരക്കാരനായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ ഉയർന്ന ഉദ്യോഗസ്ഥരോ അല്ലെങ്കിൽ അത്രതന്നെ തീവ്ര നിലപാടുള്ള പുരോഹിതന്മാരോ ആയിരിക്കും അധികാരത്തിൽ വരികയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് ഇറാനിലെ നിലവിലെ വിദേശനയങ്ങളിലും സൈനികനീക്കങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരില്ലെന്നും അതേസമയം, കൂടുതൽ കടുത്ത തീരുമാനങ്ങളിലേക്കു ഭരണകൂടം എത്തിച്ചേർന്നേക്കാമെന്നും യുഎസ്…
Read More