ടെക്സസ്: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അധികാരമേറ്റതു മുതൽ അമേരിക്കൻ അതിർത്തി പ്രദേശങ്ങൾ പ്രശ്ന സങ്കീർണമായിരിക്കയാണെന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടെക്സസ് ഗവർണർ ഗ്രോഗ് ഏബട്ടുനുമായി ജൂണ്‍ 3ന് ബുധനാഴ്ച സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയിൽ അദ്ദേഹം ആരോപിച്ചു. അതിർത്തി അടയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും രാജ്യം ഇന്ന് സുരക്ഷാ ഭീഷണി നേരിടുകയാണെന്ന് ഗവർണർ പറഞ്ഞു. ടെക്സസ് മെക്സിക്കോ അതിർത്തി പ്രദേശമായ റിയൊ ഗ്രാന്റിയിൽ സന്ദർശനത്തിനെത്തിയതായിരുന്ന ട്രംപ്. കമല ഹാരിസ് ടെക്സസ് അതിർത്തിയിൽ സന്ദർശനത്തിനെത്തിയപ്പോൾ കൂടെയില്ലായിരുന്ന ടെക്സസ് ഗവർണർ ഗ്രോഗ് ഏബട്ട് ട്രംപിനോടൊപ്പം അതിർത്തി പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയിരുന്നു. അതിർത്തി സംരക്ഷിക്കുന്നതിനു മറ്റേതൊരു അമേരിക്കൻ പ്രസിഡന്റ് ചെയ്തതിനേക്കാൾ ശക്തമായ നടപടികൾ, മതിൽ നിർമ്മാണം ഉൾപ്പെടെ സ്വീകരിക്കാൻ കഴിഞ്ഞതിൽ എനിക്കഭിമാനം ഉണ്ടെന്നു ട്രംപ് പറഞ്ഞു. അതിർത്തിയിൽ മതിൽ കെട്ടിയിരുന്നുവെങ്കിൽ ഒഴിവാക്കാമായിരുന്നു സ്റ്റേറ്റ് ട്രൂപ്പർമാരുടേയും സുരക്ഷാ ഉദ്യോഗസ്ഥരുടേയും പ്രവാഹം കുറക്കാമായിരുന്നുവെന്നും ടെക്സസ് ഖജനാവിൽ…
Read MoreCategory: NRI
ജര്‍മനിയില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ചനിലയിൽ! കോട്ടയം കടുത്തുരുത്തി അപ്പാഞ്ചിറ സ്വദേശിനി
ബെര്‍ലിന്‍: ജര്‍മനിയില്‍ മലയാളി വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. കീല് ക്രിസ്റ്റ്യാന്‍ ആല്‍ബ്റെഷ്ട് യൂണിവേഴ്സിറ്റിയില്‍ ബയോമെഡിക്കല്‍ വിഭാഗത്തില്‍ മെഡിക്കല്‍ ലൈഫ് സയന്‍സില്‍ പഠിക്കുന്ന നിതിക ബെന്നി (22) മുടക്കമ്പുറത്തെയാണ് സ്റ്റുഡന്റ് ഹോസ്റ്റലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം കടുത്തുരുത്തി അപ്പാഞ്ചിറ സ്വദേശിനിയാണ്. നിതികയെ കാണാതിരുന്നതിനെ തുടര്‍ന്ന് മലയാളി സുഹൃത്തുക്കള്‍ അന്വേഷിച്ചപ്പോഴാണ് ഹോസ്റ്റലിലെ സ്വന്തം മുറിയിലെ കിടക്കയില്‍ മൃതദേഹം കണ്ടെത്തിയത്. ഉടന്‍തന്നെ എമര്‍ജന്‍സി വിഭാഗത്തിലെ ഡോക്ടറെ അറിയിക്കുകയും തുടര്‍ന്ന് പോലീസ് എത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു. ബുധനാഴ്ച രാത്രിയില്‍ മരണം സംഭവിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തൽ. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലേ മരണ കാരണം സ്ഥിരീകരിക്കാനാവു. ജര്‍മനിയിലെ പോലീസ് നടപടികള്‍ പൂര്‍ത്തിയായെങ്കില്‍ മാത്രമേ മറ്റു നടപടികള്‍ തീരുമാനിക്കു. ആറ് മാസം മുമ്പാണ് പെൺകുട്ടി ജര്‍മനിയില്‍ മാസ്റ്റര്‍ ബിരുദ പഠനത്തിനായി എത്തിയത്. മറ്റൊരു ഇന്ത്യക്കാരി വിദ്യാര്‍ഥിനിക്കൊപ്പമാണ് താമസിച്ചിരുന്നത്. നിതികയുടെ മരണ വിവരം കീല്…
Read Moreഒറ്റ ഡോസ് വാക്സിനെടുത്ത പ്രവാസികൾക്ക് പ്രവേശനമില്ല! കുവൈറ്റ് അധികൃതർ പറയുന്നു…
കുവൈറ്റ് സിറ്റി: ഓഗസ്റ്റ് ആദ്യ വാരം മുതൽ വാക്സിൻ സ്വീകരിച്ച വിദേശികൾക്ക് രാജ്യത്ത് പ്രവേശനം അനുവദിക്കാനുള്ള തീരുമാനം നടപ്പാക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി അധികൃതർ അറിയിച്ചു. അതിനിടെ കോവിഡ് വാക്സിന്റെ ഒരു ഡോസ് എടുത്ത പ്രവാസികൾക്ക് പ്രവേശനം അനുവദിക്കില്ലെന്നും രാജ്യത്ത് അംഗീകരിച്ച ഫൈസർ, ഓക്സ്ഫോർഡ്, മോഡേണ രണ്ട് ഡോസ് സ്വീകരിച്ചവർക്കും ജോണ്സണ് ആൻഡ് ജോണ്സണ് ഒരു ഡോസ് വാക്സിനേഷൻ സ്വീകരിച്ചവർക്കായിരിക്കും പ്രവേശനമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഓഗസ്റ്റ് ഒന്നിന് മുന്‍പ് രാജ്യംവിട്ട ശേഷം പന്ത്രണ്ടിനും പതിനഞ്ച് വയസിന് ഇടയിലുള്ള പ്രവാസി കുട്ടികൾക്ക് കുവൈറ്റ് അംഗീകൃത വാക്സിനേഷൻ ഇല്ലാതെ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുമെന്നും ഇത് സംബന്ധമായി കൂടുതൽ ആവശ്യമായ സമയം സർക്കാർ അനുവദിച്ചതായും അധികൃതർ വ്യക്തമാക്കി. പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികളുടെ വാക്സിനേഷൻ സംബന്ധിച്ച വിഷയങ്ങൾ പഠിക്കുവാൻ സമിതിയെ മന്ത്രിസഭ നിയോഗിച്ചതായും ഇപ്പോഴത്തെ സാഹചര്യത്തിൽ കുട്ടികൾക്ക് യാത്ര ചെയ്യുന്നതിൽ വിലക്കില്ലെന്നും…
Read Moreപള്ളി എന്നു പറയുന്നതു ഒരു കെട്ടിടമല്ല; അവിടെ ആരാധനക്കെത്തുന്നവരുടെ മനസ്സാണ്..! നൂറു വര്‍ഷം പഴക്കമുള്ള അമേരിക്കന്‍ പള്ളി അടച്ചുപൂട്ടുന്നു
ഷിക്കാഗോ: ബ്രോണ്‍സ് വില്ലിയിലെ കോര്‍പസ് ക്രിസ്റ്റി കാത്തലിക്ക് പള്ളി അടച്ചുപൂട്ടുന്നു. നൂറു വര്‍ഷത്തെ പാരമ്പര്യമുള്ള ദേവാലയം പതിനായിരങ്ങളുടെ ജീവിതത്തെ ആഴത്തില്‍ സ്പര്‍ശിച്ചിട്ടുള്ളതാണ്. പള്ളി എന്നു പറയുന്നതു ഒരു കെട്ടിടമല്ല. അവിടെ ആരാധനക്കെത്തുന്നവരുടെ മനസ്സാണ്. എഴുപത്തിമൂന്നുവര്‍ഷമായി ഈ ദേവാലയത്തില്‍ ആരാധനയ്ക്കെത്തുന്ന കേയ്റ്റി വില്യംസ് ഹാല് പറയുന്നു. ഞങ്ങള്‍ ഈ ദേവാലയം സ്ഥിരമായി അടയ്ക്കുന്നുവെന്നതു യാഥാര്‍ഥ്യമാണെങ്കിലും, ഇവിടെ വരുന്നവരില്‍ ഭൂരിഭാഗവും മുതിര്‍ന്നവരാണ്. അവര്‍ക്ക് ഇതു നടത്തികൊണ്ടു പോകുന്നതിനുള്ള സാമ്പത്തിക സ്ഥിതി ഇല്ല. എന്നാല്‍ ആ പ്രദേശത്തെ ഈ ദേവാലയം ഉള്‍പ്പെടെ നാലു ദേവാലയങ്ങള്‍ ചേര്‍ന്ന് പുതിയൊരു ആരാധനാ കേന്ദ്രം തുറന്നിട്ടുണ്ട്. ഔര്‍ ലേഡി ഓഫ് ആഫ്രിക്ക് എന്നതാണ് പുതിയ ദേവാലയത്തിനു നല്‍കിയിരിക്കുന്ന പേര്. കോര്‍പസ് ക്രിസ്റ്റി സൗത്ത് സൈഡിലെ നാലു ദേവാലയങ്ങളില്‍ ആരാധനയ്ക്കെത്തിയിരുന്നവര്‍ ഇവിടെയാണ് ഐക്യത്തിന്റെ സന്തോഷം അനുഭവിക്കുവാന്‍ പോകുന്നത് ചര്‍ച്ച് ഹിസ്റ്റോറിയന്‍ ലാറി കോപ് പറഞ്ഞു. മനോഹരമായ കാലാരൂപങ്ങള്‍…
Read Moreഅധ്യാപികയുടെ കൊലപാതകം! മകൻ അറസ്റ്റിൽ; പോലീസിന്റെ നിഗമനം ങ്ങനെ…
ഗാൽവസ്റ്റണ്‍ (ഹൂസ്റ്റണ്‍): ഗാൽവസ്റ്റണ്‍ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്ട് അധ്യാപിക ദസരി ഹാർട്ടനെറ്റ് (61) കൊല്ലപ്പെട്ട കേസിൽ മുപ്പത്തിരണ്ടുകാരനായ മകൻ ഗ്രിഗറി പോൾ ഹാർട്ടനെറ്റിനെ ഗാൽവസ്റ്റണ്‍ പൊലിസ് അറസ്റ്റു ചെയ്തു. ജൂണ്‍ 28 തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ബ്ലോക്ക് പൈൻ സ്ട്രീറ്റിലെ വീട്ടിൽ ബഹളം നടക്കുന്നതായി അറിഞ്ഞ പൊലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോൾ രക്തത്തിൽ കുളിച്ച് അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു ദസരി. പൊലീസ് ഇവരെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും അവിടെ എത്തും മുൻപ് മരണം സംഭവിച്ചു. അമ്മയും മകനും തമ്മിൽ വഴക്കുണ്ടായതായും, അത് അധ്യാപികയുടെ മരണത്തിൽ അവസാനിക്കുകയായിരുന്നുവെന്നാണു പോലീസിന്റെ നിഗമനം. സംഭവത്തിനുശേഷം രക്ഷപ്പെട്ട ഗ്രിഗറിയെ സമീപ പ്രദേശത്തു നിന്നു തന്നെ പോലീസ് പിടികൂടി. ഗ്രിഗറിയെ പിന്നീട് ഗാൽവസ്റ്റണ്‍ കൗണ്ടി ജയിലിലേക്ക് മാറ്റി. ദീർഘകാലം ഗാൽവസ്റ്റൻ ഐഎസ്ഡിയിൽ ബൈ ലിഗ്വൽ അധ്യാപികയായിരുന്ന ദസരി കഴിഞ്ഞ വർഷമാണ് വിരമിച്ചത്. എന്നാൽ കോവിഡ് വ്യാപകമായതോടെ ഓണ്‍ലൈൻ…
Read Moreഫൈബർ അടങ്ങിയ പഴവർഗം! ഇന്ത്യയിൽ നിന്നും ഡ്രാഗണ്‍ ഫ്രൂട്ട് ദുബായിലെത്തുടങ്ങി
ദുബായ്: ഇന്ത്യയിൽ പ്രാദേശികമായി ഉൽപാദിപ്പിച്ച ഡ്രാഗണ്‍ ഫ്രൂട്ട് ആദ്യമായി ദുബായിൽ എത്തി തുടങ്ങി. മഹാരാഷ്ട്രയിലെ തഡാസർ ഗ്രാമത്തിലെ കർഷകരിൽ നിന്നാണ് ഡ്രാഗണ്‍ ഫ്രൂട്ട് ശേഖരിച്ച് ദുബായിലേക്ക് എത്തിച്ചിരിക്കുന്നത്. ഫൈബർ അടങ്ങിയ പഴവർഗം എന്ന നിലയിൽ വിപണിയിൽ ഏറെ ശ്രദ്ധ ആകർഷിച്ച ഡ്രാഗണ്‍ ഫ്രൂട്ട് പ്രധാനമായും കയറ്റുമതി ചെയ്യുന്നത് കാനഡ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളും തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ മലേഷ്യ, തായ്ലൻഡ് എന്നിവയാണ്. ഇന്ത്യയിൽ ഹോം ഗാർഡനുകളിൽ 25 വർഷം മുന്‍പാണ് ഡ്രാഗണ്‍ ഫ്രൂട്ട് വളർത്താൻ തുടങ്ങിയത്. അടുത്ത കാലത്തായി അതിന്റെ കൃഷിയിലൂടെ തെക്ക്, പടിഞ്ഞാറൻ, കിഴക്കൻ ഇന്ത്യയിലും വിദൂര ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും വാണിജ്യപരമായി വലിയ മുന്നേറ്റം നടത്തി. വളരെ കുറച്ച് വെള്ളം ആവശ്യമുള്ളതിനാൽ ഇതിന്റെ കൃഷി ജനപ്രിയമായി മാറുകയും ചെയ്തു. ഗുജറാത്തിൽ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയിൽ വൻ വർധനവ് വന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കയറ്റുമതിക്ക്…
Read Moreകോവിഡ് കണ്ടെത്താൻ മൊബൈലിന്റെ വലുപ്പത്തിലുള്ള പുതിയ സ്കാനറുകളെത്തി
അബുദാബി: കോവിഡ് കണ്ടെത്താൻ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച ഇഡിഇ സ്കാനറുകൾ വിജയകരമായി പ്രവർത്തിച്ചതോടെ എമിറേറ്റിലുടനീളം ഉടൻ സ്ഥാപിക്കുമെന്ന് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി അറിയിച്ചു. കോവിഡ് രോഗനിർണയം ഉടനടി ലഭിക്കുന്ന ആധുനിക സംവിധാനമാണ് ഇഡിഇ സ്കാനറുകൾ. നിലവിലുള്ള കോവിഡ് പ്രോട്ടോകോൾ നിബന്ധനകളിൽ മാറ്റങ്ങൾ വരുത്താതെ രോഗപ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കുന്നതിനാണ് തിങ്കളാഴ്ച മുതൽ അബുദാബിയിൽ കൂടുതൽ സ്ഥലങ്ങളിൽ സ്കാനറുകൾ പ്രവർത്തന സജ്ജമാകുന്നത്. ദുബായ് – അബുദാബി അതിർത്തികളിൽ പരീക്ഷണാർഥം സ്ഥാപിച്ച സ്കാനർ വിജയകരമായാണ് പ്രവർത്തിച്ചത്. ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് പൊതുജനാരോഗ്യത്തെ പരിരക്ഷിക്കുന്ന കോവിഡ്-19 മുൻകരുതൽ നടപടികൾ തുടർച്ചയായി വർധിപ്പിക്കുന്നതിനുള്ള എമിറേറ്റിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് തീരുമാനം. കോവിഡ് -19 വ്യാപനം പരിമിതപ്പെടുത്തുന്നതിൽ ഇഡിഇ സ്കാനിംഗ് സാങ്കേതികവിദ്യ ഒരു പ്രധാന പങ്ക് വഹിക്കും. പുതിയ സ്കാനറുകൾ അബുദാബിയിലെ മാളുകളിൽ പ്രവർത്തനസജ്ജമായി . വിവിധ ഷോപ്പിംഗ് മാളുകളിലും ചില…
Read Moreഇറാക്കിലെ അമേരിക്കൻ സേനാകേന്ദ്രങ്ങൾ ആക്രമിക്കുന്നതിനു മറുപടി! സിറിയയിലും ഇറാക്കിലുമുള്ള ഭീകരത്താവളങ്ങളിൽ യുഎസ് വ്യോമാക്രമണം
വാഷിംഗ്ടൺ ഡിസി: ഇറാന്റെ പിന്തുണയോടെ ഇറാക്കിലും സിറിയയിലും പ്രവർത്തിക്കുന്ന സായുധ ഗ്രൂപ്പുകളുടെ താവളങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക വ്യോമാക്രമണം നടത്തി. ഇറാക്കിലെ അമേരിക്കൻ സേനാകേന്ദ്രങ്ങൾ ആക്രമിക്കുന്നതിനു മറുപടിയാണിതെന്ന് പെന്റഗൺ വൃത്തങ്ങൾ വാഷിംഗ്ടൺ ഡിസിയിൽ അറിയിച്ചു. ഇറാന്റെ സഹായത്താൽ പ്രവർത്തിക്കുന്ന കതീബ് ഹിസ്ബുള്ള, കതീബ് സയ്യിദ് അൽ ഷൂര എന്നീ ഗ്രൂപ്പുകളുടെ ഇറാക്ക് -സിറിയ അതിർത്തിയിലെ മൂന്നു കേന്ദ്രങ്ങളിൽ യുഎസ് യുദ്ധവിമാനങ്ങൾ മിസൈലുകൾ പ്രയോഗിക്കുകയായിരുന്നു. ആയുധസംഭരണ കേന്ദ്രങ്ങളും ഒളിത്താവളങ്ങളുമാണ് ഇവയെന്ന് പെന്റഗൺ അറിയിച്ചു. ആക്രമണത്തിൽ എത്രപേർ മരിച്ചുവെന്നതിൽ വ്യക്തതയില്ല. നാലു പേർ കൊല്ലപ്പെട്ടതായി, ഇറാക്കിലെ സായുധ ഗ്രൂപ്പുകളുടെ സഖ്യമായ പോപ്പുലർ മൊബിലൈസേഷൻ ഫ്രണ്ട് അറിയിച്ചു. സിറിയൻ അതിർത്തിയിൽ ഒരു കുട്ടി മരിച്ചതായി അവിടുത്തെ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ജോ ബൈഡൻ യുഎസ് പ്രസിഡന്റായി ജനുവരിയിൽ അധികാരമേറ്റശേഷം ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകൾക്കു നേർക്കു നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഇറാക്കിൽ 2,500 യുഎസ്…
Read Moreജോർജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ട സംഭവം! മുൻ പോലീസ് ഓഫീസർക്ക് 22 വര്‍ഷം തടവ്; മൂന്നാഴ്ച നീണ്ട വിചാരണയിൽ കോടതി 45 സാക്ഷികളെ വിസ്തരിച്ചു
മിനിയാപോളീസ്: ജോർജ് ഫ്ലോയ്ഡ് വധത്തിൽ മുൻ പോലീസ് ഓഫീസർ ഡെറിക് ഷോവിന് (45) 22 വര്‍ഷവും ആറുമാസവും തടവ് ശിക്ഷ. മിനിയാപോളീസ് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. അധികാര ദുർവിനയോഗത്തിനും ക്രൂരതയും കണക്കിലെടുത്താണ് ശിക്ഷയെന്ന് കോടതി പറഞ്ഞു. ആഫ്രിക്കൻ വംശജനായ ഫ്ലോയ്ഡ് പോലീസ് നടപടിക്കിടെ കൊല്ലപ്പെട്ട സംഭവം ആഗോളതലത്തിൽ വംശീയവിവേചനത്തിനെതിരായ പ്രതിഷേധങ്ങൾക്കു കാര ണമായിരുന്നു. വെള്ളക്കാരനായ ഷോവിനെതിരേ ചുമത്തിയ മൂന്നു കുറ്റങ്ങളും വിചാരണയിൽ തെളിഞ്ഞിരുന്നു. അദ്ദേഹം അപ്പീൽ നല്‍കുമെന്നാണു സൂചന. വിധിയെ സ്വാഗതം ചെയ്ത് ഫ്ലോയ്ഡിന്റെ കുടുംബം ഫ്ലോയ്ഡിന്റെ കുടുംബം വിധിയെ സ്വാഗതം ചെയ്തു. ഈ വിധി പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ക്രൂരതകൾ ഗൗരവമായി പരിഗണിക്കുന്നുവെന്നാണ് കാണിക്കുന്നത്. പ ക്ഷേ “ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്- ഫ്ലോയ്ഡിന്റെ സഹോദരി ബ്രിഡ്ജറ്റ് ഫ്ളോയിഡ് പറഞ്ഞു. വിധി ഉചിതമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. അന്നു സംഭവിച്ചത് 2020 മേയ്…
Read Moreഫീഡിങ്ങ് ബോട്ടിലില്‍ നിന്നും കണ്ടെത്തിയത് ലഹരിമരുന്ന്..! നാലുമാസം പ്രായമുള്ള കുട്ടിയുടെ മരണം; മാതാപിതാക്കള്‍ അറസ്റ്റില്‍
സൗത്ത് കരോളിന: നാലു മാസം പ്രായമുള്ള കുട്ടിയുടെ മരണത്തില്‍ മാതാപിതാക്കള്‍ അറസ്റ്റില്‍. കുട്ടിയുടെ ഫീഡിങ്ങ് ബോട്ടിലില്‍ നിന്നും ലഹരിമരുന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണു പതിനെട്ടു വയസുള്ള പിതാവ് ബ്രാഡിയും, 19 വയസുള്ള മാതാവ് ബെഡന്ബൊയും അറസ്റ്റിലായത്. ഇവര്‍ പോലിസിനെ വിളിച്ച് കുട്ടി ബോധരഹിതയായി എന്ന് അറിയിക്കുകയായിരുന്നു. ന്യുബെറി കൗണ്ടിയിലുള്ള വീട്ടില്‍ പോലിസ് എത്തുമ്പോള്‍ കുട്ടി മരിച്ച നിലയിലായിരുന്നു. പരിശോധനയില്‍ കുട്ടിയുടെ ശരീരത്തിലും പാല്കുപ്പിയിലും അളവില്‍ കൂടിയ തോതില്‍ ലഹരിമരുന്നു കണ്ടെത്തി. മാതാപിതാക്കള്‍ കുട്ടിക്ക് ബോധപൂര്‍വ്വം മയക്കുമരുന്നു നല്‍കുകയായിരുന്നുവെന്നാണു പൊലീസിന്റെ നിഗമനം. മാതാപിതാക്കളെ പരിശോധനയ്ക്കു വിധേയരാക്കിയപ്പോള്‍ ലഹരിമരുന്നിന്റെ അംശം ശരീരത്തില്‍ കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്കു ജാമ്യം നിഷേധിച്ചു. തുടര്‍ന്നു നുബെറി കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററില്‍ അയച്ചു. 20 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണു ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. റിപ്പോര്‍ട്ട്: പി.പി. ചെറിയാന്
Read More