ഓസ്റ്റിൻ : കലിഫോർണിയായിലെ സുപ്രസിദ്ധ പിഡിയാട്രിഷ്യനും ഇന്ത്യൻ അമേരിക്കൻ ഡോക്ടറും ടെർമിനൽ കാൻസർ രോഗിയുമായ ഡോ. ഭരത് നരൂമാൻജി (43) ഓസ്റ്റിൻ ചിൽഡ്രൻസ് മെഡിക്കൽ ഗ്രൂപ്പ് ഓഫീസിൽ അതിക്രമിച്ചു കയറി അവിടെ ഡ്യൂട്ടി ചെയ്തിരുന്ന വനിതാ ഡോക്ടറും പിഡിയാട്രീഷ്യനുമായ ഡോ. കാതറിൻ ലിൻഡ്ലെ ഡോഡ്സനെ വെടിവെച്ചു കൊന്നു. ജനുവരി 26 ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. കൊല്ലപ്പെട്ട വനിതാ ഡോക്ടറുമായി യാതൊരു മുൻ ബന്ധവുമില്ലായിരുന്ന ഡോ. ഭരത്തിനെന്ന് പോലീസ് പറയുന്നു. രണ്ടാഴ്ച മുന്‍പ് ഓസ്റ്റിൻ ഓഫീസിൽ ഭരത് വോളണ്ടിയർ സർവീസിനു അവസരം വേണമെന്നാവശ്യപ്പെട്ടു അപേക്ഷ നൽകുകയും ഇന്റർവ്യുവിനുശേഷം ജോലി നിഷേധിക്കപ്പെടുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം ഓസ്റ്റിൻ ഓഫീസിൽ അതിക്രമിച്ചു കയറി ഡോ. ഭരത് അവിടെയുണ്ടായിരുന്ന ഡോക്ടർമാർ ഉൾപ്പെടെ ആറു പേരെ ബന്ദികളാക്കി. വിവരം അറിഞ്ഞു പോലീസും സംഭവ സ്ഥലത്തെത്തി. ഭരതുമായി ദീർഘ നേരം ചർച്ച നടത്തിയെങ്കിലും പൂർണമായി വിജയിച്ചില്ല.…
Read MoreCategory: NRI
കുട്ടികളുടെ മാനസിക ആരോഗ്യത്തിന് അത്യാവശ്യം..! ബാത്ത്റൂമിൽ ബീച്ച് ഒരുക്കി ഒരമ്മ
അവധി ആഘോഷിക്കാൻ പുറത്തുപോകുക എന്നത് കുട്ടികളെ സംബന്ധിച്ച് വലിയ കാര്യമാണ്. പാർക്കിലും ബീച്ചിലുമൊക്കെയാണ് സാധാരണ പോകുക. എന്നാൽ കൊറോണ കാരണം യാത്രകൾക്ക് വിലക്കുള്ള ഈ സമയത്ത് എന്തുചെയ്യും? ഇതിന് മനോഹരമായ ഒരു ഉത്തരം ലോകത്തിന് കാണിച്ചുകൊടുത്തിരിക്കുകയാണ് സ്റ്റേസി സോളമൻ. ദുബായിലെ ബീച്ചിൽ പോകണമെന്നായിരുന്നു കുട്ടികളുടെ ആഗ്രഹം. പക്ഷെ സാധിച്ചില്ല. അതുകൊണ്ട് വീട്ടിലെ ബാത്ത്റൂം ബീച്ചാക്കി മാറ്റിയിരിക്കുകയാണ് സ്റ്റേസി. ബാത്ത്റൂമിൽ പ്ലാസ്റ്റിക് ഒട്ടിച്ച് അതിൽ മണൽ വിരിച്ചു. സൈഡിലായി ഒരു ബാത്ത്ടബ്ബും പിടിപ്പിച്ചതോടെ ബീച്ച് റെഡി! ബീച്ചിൽ കളിക്കുന്ന മക്കളായ ലൈറ്റൺ, സാക്ക്, റെക്സ് എന്നിവരുടെ ചിത്രങ്ങളും സ്റ്റേസി പങ്കുവച്ചിട്ടുണ്ട്. “ബാത്ത്റൂമിലെ ബീച്ച് ലൈഫ്’ എന്നാണ് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. കുട്ടികളുടെ മാനസിക ആരോഗ്യത്തിന് ഇത്തരം കാര്യങ്ങൾ ആവശ്യമാണെന്നാണ് സ്റ്റേസി പറയുന്നത്.
Read Moreവയറുനിറയെ മിഠായി തിന്നൂ, കൈനിറയെ ശമ്പളം തരാമെന്ന് കമ്പനി; സംഗതി തമാശയല്ല…
മിഠായി അധികം കഴിക്കല്ലെ.. പല്ലെല്ലാം കേടാകും കുഞ്ഞുങ്ങളോട് ഇങ്ങനെ ഉപദേശിക്കും. മധുരം അധികം കഴിക്കല്ലെ പ്രമേഹം വരും… വലിയവരോടുള്ള ഉപദേശം ഇങ്ങനെ. പക്ഷേ, ഉപദേശമൊക്കെ കിട്ടിയാലും മധുരത്തെ അങ്ങനെ ഉപേക്ഷിക്കാൻ ആരും തയാറല്ല. അത്രയ്ക്ക് ഇഷ്ടമാണ് പലർക്കും മിഠായി. എന്നാൽ, ഒരു മിഠായി കന്പനിയിൽ പണി കിട്ടിയാലോ? വെറും പണിയല്ല കന്പനിയുടെ മിഠായി രുചിച്ചു നോക്കി അഭിപ്രായം പറയണം. ശന്പളമായി വലിയൊരു തുകയും കിട്ടും. സംഗതി തമാശയല്ല, കാൻഡി ഫണ്‍ ഹൗസ് എന്ന കനേഡിയൻ കന്പനിയാണ് കാൻഡിയോളജിസ്റ്റ് എന്ന പേരിട്ടിരിക്കുന്ന തസ്തികയിലേക്കു ജോലിക്കാരെ തേടുന്നത്. ഒരു മണിക്കൂർ മുതൽ എട്ടു മണിക്കൂർ വരെയുള്ള ജോലി തെരഞ്ഞെടുക്കാം. യോഗ്യതയായി ആകെ വേണ്ടത് അൽപം മധുരത്തോടുള്ള ഇഷ്ടം മാത്രം. ഭക്ഷണങ്ങളൊന്നും അലർജിയല്ലെന്നു തെളിയിക്കുന്ന സാക്ഷ്യപത്രവും കന്പനിക്കു നൽകണം. കന്പനി നൽകിയ രസകരമായ പരസ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇത്രയും…
Read Moreദുബായിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; പിതാവ് അബ്ദുള്ളയെ കാണാതായിട്ട് 20 വർഷത്തോളമായി
ഉരുവച്ചാൽ: ദുബായിൽ കാണാതായ യുവാവ് മരിച്ച നിലയിൽ കണ്ടെത്തി. ശിവപുരം മൊട്ടയിലെ ചിറമ്മൽ ഹൗസിൽ സി. അബ്ദുള്ളയുടെ മകൻ മുഴപ്പിലങ്ങാട് സഫിമർവയിലെ ഷാനിബ് (24) ആണ് ഷാർജയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദിവസവും വീട്ടിലും, സുഹൃത്തുക്കളുമായി വിളിക്കുകയും വാട്സാപ്പിൽ മെസേജ് അയക്കുകയും ചെയ്യാറുള്ള ഷാനിബ് ഏതാനും ദിവസങ്ങളായി വിവരങ്ങളൊന്നുമില്ലാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആശുപത്രിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. നാട്ടിൽ നിന്ന് വിവരം അറിയിച്ചതിനെ തുടർന്ന് ഷാർജയിലെ ബന്ധുക്കൾ ഷാനിബിനെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകി. ഇതേ തുടർന്ന് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ഷാനിബിന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു. ഷാർജയിൽ ഒരു കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്ന ഷാനു അവധി കഴിഞ്ഞ് നാലു മാസം മുമ്പാണ് ഷാർജയിൽ എത്തിയത്. മൂന്ന് മാസത്തോളം ജോലിയില്ലാതെ കഴിഞ്ഞു. മറ്റൊരു കമ്പനിയിൽ ജോലി ലഭിച്ചിട്ട് കുറച്ചു ദിവസങ്ങളെയായുള്ളൂ. കമ്പനിയിൽ ജോലിയായതിനാൽ പാസ്പോർട്ട് , മറ്റ് വിലാസമൊന്നും…
Read Moreഅമ്മയുടെ ക്രൂരത! അഞ്ചു കുട്ടികളെ തലയ്ക്ക് വെടിവച്ചു കൊലപ്പെടുത്തിയശേഷം വീടിനു തീയിട്ടു അമ്മ ജീവനൊടുക്കി; കാരണം…
വെസ്റ്റ് വെർജിനിയ: അഞ്ചു പിഞ്ചുകുട്ടികളെ വെടിവച്ചു കൊലപ്പെടുത്തിയശേഷം വീടിനു തീയിട്ടശേഷം അമ്മ ജീവനൊടുക്കി. ഒരു വയസ് മുതൽ ഏഴു വയസുവരെ പ്രായമുള്ള അഞ്ചു കുട്ടികളെ ഒരോരുത്തരായി തലയ്ക്ക് വെടിവച്ചു കൊലപ്പെടുത്തിയശേഷം വീടിനു തീയിട്ടാണ് അമ്മ ജീവനൊടുക്കിയത്. വെസ്റ്റ് വെർജിനിയായിലെ വില്യംസ് ബർഗിൽ ഡിസംബർ എട്ടിനായിരുന്നു സംഭവം. ഭർത്താവിന്റെ മുൻ വിവാഹത്തിൽ ജനിച്ച രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചു പേരാണ് 25 വയസുള്ള മാതാവ് ഒറിയാൻ മെയേഴ്സിന്റെ ക്രൂര കൃത്യത്തിന് വിധേയരായതെന്ന് ലോ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ജനുവരി 21 വ്യാഴാഴ്ച വെളിപ്പെടുത്തി. സ്വന്തം വീട്ടിൽ താമസിക്കാതെ ഭർത്താവ് തന്നെയും കുട്ടികളേയും തനിച്ചാക്കി രണ്ടാഴ്ചയോളം സ്വന്തം പിതാവിനോടൊപ്പം ജീവിച്ചതാണ് ഇവരെ പ്രകോപിപ്പിച്ചതെന്ന് ഗ്രീൻ ബ്രിയർ കൗണ്ടി ഷെറിഫ് ബ്രൂസ് സ്ലോൻ പറഞ്ഞു. ഇവർ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും ഷെറിഫ് പറഞ്ഞു. സംഭവ ദിവസം സ്കൂളിൽ നിന്നും രണ്ടു കുട്ടികളേയും കൂട്ടി വീട്ടിലെത്തി…
Read Moreസോഷ്യൽ മീഡിയയിലെ പുതിയ താരം! വൈറലായി വെള്ള കങ്കാരു
ന്യൂയോർക്കിലെ അനിമൽ അഡ്വഞ്ചർ പാർക്കിലെ പുതിയ അതിഥിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ കൗതുകമാകുന്നു. റോസി എന്ന കങ്കാരുവിന് ജനിച്ച കുഞ്ഞാണ് താരം. ചുവന്ന കളറുള്ള റോസിക്ക് ജനിച്ചിരിക്കുന്നത് വെള്ള നിറത്തിലുള്ള കുഞ്ഞാണ്. സാധാരണ വെള്ള നിറത്തിൽ ചുവന്ന കങ്കാരുകൾക്ക് കുഞ്ഞ് ജനിക്കാറില്ലെന്നാണ് പാർക്ക് ജീവനക്കാർ പറയുന്നത്. മൂന്നു – നാലു മാസം മുന്‍പാണ് കങ്കാരു കുഞ്ഞിന് ജന്മം നൽകിയത്. കഴിഞ്ഞ ദിവസമാണ് കുഞ്ഞിനെ പരിശോധിക്കാനായി കങ്കാരുവിന്റെ സഞ്ചിയിൽ നിന്ന് പുറത്തെടുത്തത്. അപ്പോഴാണ് വെള്ള കങ്കാരുവാണ് ജനിച്ചിരിക്കുന്നതെന്ന് ജീവനക്കാർ അറിയുന്നത്. പുതിയ അതിഥിയുടെ വിശേഷം അനിമൽ അഡ്വഞ്ചർ പാർക്ക് ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. കങ്കാരു കുഞ്ഞിന്റെ ചിത്രങ്ങൾ വൈറലാണ്.
Read Moreരണ്ടാമത്തേതിനെ അതിജീവിക്കാനായില്ല..! കൊറോണയില്‍ നിന്നും മുക്തിനേടിയ ആള് വീണ്ടും കൊറോണ ബാധിച്ചു മരിച്ചു; വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ…
ബര്‍ലിന്‍: ജര്‍മനിയില്‍ രണ്ടാമത്തെ കൊറോണ അണുബാധയെത്തുടര്‍ന്ന് ബാഡന്‍വുര്‍ട്ടെംബര്‍ഗില്‍ 72 കാരനായ രോഗി മരിച്ചു.ബ്ളാക്ക് ഫോറസ്റ്റില്‍ നിന്നുള്ളയാള്‍ ആദ്യത്തെ കൊറോണ അണുബാധയെ അതിജീവിച്ചയാളാണ്. പക്ഷേ അദ്ദേഹത്തിന് രണ്ടാമത്തേതിനെ അതിജീവിക്കാനായില്ല. കേസ് ദാരുണമാണ്, ഇത് ആശങ്കയ്ക്ക് കാരണമില്ലെന്ന് വിദഗ്ധര്‍ പറയുന്നുവെങ്കിലും ആശങ്കകള്‍ ഇതുവരെ തീര്‍ത്തും ദൂരികരിച്ചിട്ടില്ല. ഇത് അസാധാരണമായ ഒരു കേസാണ്, ജര്‍മ്മന്‍ സൊസൈറ്റി ഫോര്‍ ഇമ്മ്യൂണോളജി സെക്രട്ടറി ജനറല്‍ കാര്‍സ്റ്റണ്‍ വാട്സ് പറഞ്ഞു. 2020 ഏപ്രിലില്‍ ആദ്യമായി കോവിഡ് 19 രോഗബാധിതനായ ഒരാളാണിത്. 2020 ഡിസംബര്‍ അവസാനം, ഇയാള്‍ക്ക് വീണ്ടും രോഗം ബാധിച്ചു, ഇതാവട്ടെ ജനുവരി ആദ്യം സ്ഥിരീകരിച്ചിരുന്നു. റീഇന്‍ഫെക്ക്ഷന്‍ അതായത്, ഇതിനകം കടന്നുപോയ ഒരു അണുബാധയ്ക്ക് ശേഷമുള്ള അണുബാധ അപൂര്‍വമാണ്, മാത്രമല്ല പൂര്‍ണ്ണമായും ഒഴിവാക്കപ്പെടുന്നില്ല. രോഗബാധിതരായ ആളുകള്‍ ആദ്യം രോഗം പിടിപെട്ടാല്‍ മതിയായ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നില്ലെന്നും വീണ്ടും രോഗബാധിതരാകാമെന്നും അറിയപ്പെടുന്ന കേസുകള്‍ കാണിക്കുന്നുവെന്ന് ഡോര്‍ട്മുണ്ട് ടെക്നിക്കല്‍ യൂണിവേഴ്സിറ്റി…
Read Moreഗോപാലൻ തന്റെ ഇംഗിതം പരസ്യമാക്കി! കമല ഹാരിസിന് അഭിനന്ദനം അറിയിക്കാൻ അമ്മാവൻ ഗോപാലൻ അമേരിക്കയിലെത്തും
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ പ്രഥമ വനിതാ വൈസ് പ്രസിഡന്റായി അധികാരമേറ്റ കമല ഹാരിസിന് നേരിട്ട് അഭിനന്ദനം അറിയിക്കാൻ മാതൃസഹോദരൻ ഗോപാലൻ ബാലചന്ദ്രൻ അമേരിക്കയിലെത്തും. ജനുവരി 21 നാണ് ഗോപാലൻ തന്റെ ഇംഗിതം പരസ്യമാക്കിയത്. കോവിഡ് വാക്സീൻ ലഭിച്ചാൽ ആദ്യം അമേരിക്കയിലെത്തുക എന്നതാണ് തന്റെ ലക്ഷ്യം. സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിചേരണമെന്നായിരുന്നു തന്റെ ആഗ്രഹം – ഇന്ത്യയിലെ സീനിയർ പ്രതിരോധ വിദഗ്ധൻ കൂടിയായ ഗോപാലൻ പറഞ്ഞു. തന്റെ സഹോദരിയും കമലയുടെ മാതാവുമായ ശ്യാമളയുടെ പേർ കമല തന്റെ പ്രസംഗത്തിൽ പലപ്പോഴും സ്മരിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഗോപാലൻ പറഞ്ഞു. കമല നല്ലൊരു പ്രാസംഗികയാണ്. വളരെ ചെറുപ്പം മുതൽ തന്നെ കമലയെ എനിക്കറിയാം. എന്റെ സഹോദരി ശ്യാമളയുടേയും ജമൈക്കയിൽ നിന്നുള്ള പിതാവിന്റേയും രണ്ടു പെൺമക്കളിൽ മൂത്തവളാണ് കമല. കമലയുടെ സ്ഥാനാരോഹണത്തിൽ ഇന്ത്യയിലുള്ള ഞങ്ങളുടെ കുടുംബാംഗങ്ങളുടെ സന്തോഷം അവർണനാതീതമാണ്. സുരക്ഷിതമായി യാത്ര ചെയ്യുവാൻ അവസരം ലഭിച്ചാൽ…
Read Moreമകളെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി ഇന്ത്യൻ വ്യവസായി ജീവനൊടുക്കി; വീട്ടിൽ അസ്വാരസ്യങ്ങൾ പതിവാണെന്ന് അയൽവാസി
ന്യൂയോർക്ക്: ഇന്ത്യൻ വ്യവസായി പതിനാലു വയസുള്ള മകളെയും അനത്തിയഞ്ചു വയസുള്ള ഭാര്യാമാതാവിനെയും കൊലപ്പെടുത്തി ജീവനൊടുക്കി. ഭൂപീന്ദർ സിംഗ് (57) എന്ന ഇന്ത്യൻ വംശജനാണ് മകളെയും ഭാര്യാമാതാവിനെയും വെടിവച്ചു കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. ഇദ്ദേഹത്തിന്റെ ഭാര്യ രഷ്പാൽ കൗറിനു (40) കൈയിൽ വെടിയേറ്റിട്ടുണ്ട്. ഇവരെ ആല്ബെനീ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു . ജനുവരി 13 രാത്രി ന്യൂയോർക്ക് തലസ്ഥാനമായ അല്ബാനിക് സമീപമുള്ള കാസ്ടൽട്ടനിലായിരുന്നു സംഭവം. വീട്ടിൽ അസ്വാരസ്യങ്ങൾ പതിവാണെന്ന് അയൽവാസി പോലീസിന് മൊഴി നൽകി. ’കഴിക്കാൻ ഭക്ഷണം കിട്ടാറില്ല, എന്നെ അദ്ദേഹം എവിടെയും കൊണ്ടുപോകില്ല, കാർ ഓടിക്കാൻ അനുവദിക്കില്ല’ എന്നീ പരാതികൾ തന്നോടും ഭാര്യയോടും പങ്കുവച്ചിരുന്നെന്ന വിവരവും അയൽവാസി മാധ്യമങ്ങളോട് പറഞ്ഞു. ന്യൂയോർക്ക് ഹഡ്സണിൽ മദ്യം വിൽക്കുന്ന കട നടത്തുകയായിരുന്ന സിംഗിന്റെ പേരിൽ 2016 ൽ ബലാത്സംഗത്തിന ്കേസ് എടുത്തിരുന്നെങ്കിലും വിചാരണയ്ക്ക് ശേഷം വെറുതെ വിടുകയായിരുന്നു . അമേരിക്കയിൽ ഓരോദിവസവും…
Read Moreകാലഘട്ടത്തിന്റെ പ്രതിനിധി, പുതിയ കീഴ്വഴക്കങ്ങളുടെ തുടക്കം! മേയര്‍ ആര്യ രാജേന്ദ്രനെപ്പറ്റി ജര്‍മന്‍ മീഡിയയും
ബര്‍ലിന്‍: ഇരുപത്തിയൊന്നുകാരി ബിഎസ്സി മാത്സ് രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി തിരുവനന്തപുരം മേയറായി അധികാരമേറ്റപ്പോള്‍ ലോകത്തിലെ മീഡിയക്കണ്ണുകളും മേയറുടെ പുറകെ കൂടിയത് യാദൃച്ചികമാണോ എന്നു ചോദിച്ചാല്‍ അല്ലെന്നു തന്നെ പറയാം. അതുകൊണ്ടുതന്നെ ജര്‍മന്‍ മീഡിയകളില്‍ ആര്യ വിശേഷിപ്പിച്ചത് കാലഘട്ടത്തിന്റെ പ്രതിനിധിയായിട്ടും പുതിയ കീഴ്വഴക്കങ്ങളുടെ തുടക്കവുമാണന്നാണ് ആര്യ ഇപ്പോള്‍ ഒരു മില്യന്‍ ആളുകള്‍ അധിവസിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്റെ മേയറും അതും കേരള സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയും ഭരണ സിരാകേന്ദ്രത്തിന്റെ നടുവില്‍ നില്ക്കുന്ന പ്രദേശവുമാണ്. കേരളം ഭരിയ്ക്കുന്ന ഇടതുപക്ഷ സര്‍ക്കാരിലെ മുഖ്യകക്ഷിയായ സിപിഎംന്റെ/ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നുള്ള ആര്യ രാജേന്ദ്രന് ഇന്‍ഡ്യാ മഹാരാജ്യത്തിന്റെ തെക്ക് ഭാഗത്ത് പുതിയ മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിയ്ക്കയാണ്. സിറ്റിയിലെ വളരെ പഴക്കമുള്ള ഓള് സെയിന്റ്സ് കോളേജിലെ ഗണിതശാസ്ത്ര വിദ്യാര്‍ത്ഥിനിയാണ് ആര്യ. ഡിസം.29 ന് തിങ്കളാഴ്ച വലതു കൈ ഉയര്‍ത്തി, 21 ാം വയസില്‍ ആര്യ രാജേന്ദ്രന് കേരളത്തിന്റെ…
Read More