അറ്റ്ലാന്റ: ജോർജിയായിൽ നിന്നും ഉപരിപഠനാർഥം കരീബിയൻ ദ്വീപിലെ കെയ്മാനിൽ എത്തിയ വിദ്യാർഥി വജെയ് റംഗീത് (24) പെൺസുഹൃത്ത് സക്കയ്ലാർ മാക്ക (18) എന്നിവരെ നിലവിലെ കോവിഡ് നിയമങ്ങൾ ലംഘിച്ചതിനു നാലു മാസത്തെ തടവിന് കരീബിയൻ കോടതി ശിക്ഷിച്ചു. ജഡ്ജ് റോജർ ചാപ്പലാണ് ശിക്ഷ വർധിപ്പിച്ചുകൊണ്ട് ഉത്തരവിട്ടത്. 40 ദിവസത്തെ കമ്യൂണിറ്റി സർവീസും 2600 ഡോളർ പിഴയും വിധിച്ച കീഴ്കോടതി വിധി വളരെ ലഘുവാണെന്നും ഉയർന്ന ശിക്ഷ നൽകണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടതിനെ അനുകൂലിച്ചുകൊണ്ടാണ് പുതിയ ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. ഡിസംബർ 15ന് വിധി വന്നതിനെ തുടർന്ന് ഇരുവരേയും ജയിലിലടച്ചു. നവംബർ 27 നായിരുന്നു സ്ക്കയ്ലാർ മാക്ക് കെയ്മാനിലെത്തിയത്. സർക്കാർ നിർദേശമനുസരിച്ച് 14 ദിവസത്തെ ക്വാറന്റൈനിൽ കഴിയണമെന്ന് അധികൃതർ നിർദേശിച്ചു. രണ്ടു ദിവസത്തിനുശേഷം ആൺസുഹൃത്ത് പങ്കെടുത്ത ജെറ്റ് സ്ക്കയ് ഇവന്റിൽ പങ്കെടുക്കുന്നതിന്, താമസിച്ചിരുന്ന വീട്ടിൽ നിന്നും ഇവരുടെ ലൊക്കേഷൻ…
Read MoreCategory: NRI
കടുത്ത ശ്വാസമുട്ടലും ഉയർന്ന ഹൃദയ സമ്മർദവും! അമേരിക്കയിൽ കോവിഡ് വാക്സിൻ സ്വീകരിച്ച ആരോഗ്യപ്രവർത്തകയ്ക്ക് അലർജി ലക്ഷണങ്ങൾ…
അലാസ്ക്ക: ഫൈസർ കോവിഡ് വാക്സീൻ അമേരിക്കയിൽ ഉപയോഗിച്ചു തുടങ്ങിയതിനു ശേഷം ആദ്യമായി വാക്സിൻ സ്വീകരിച്ച അലാസ്ക്കയിലെ ഹെൽത്ത് കെയർ വർക്കറിന് പത്തുമിനിട്ടിനുള്ളിൽ കടുത്ത അലർജിയുടെ ലക്ഷണങ്ങൾ അനുഭവപ്പെട്ടതായി ബാർലറ്റ് റീജണൽ ഹോസ്പിറ്റലിലെ ഡോക്ടർ പറഞ്ഞു. ഡിസംബർ 15 ചൊവ്വാഴ്ചയായിരുന്നു ജീവനക്കാരി വാക്സീൻ സ്വീകരിച്ചത്. 10 മിനിറ്റിനുള്ളിൽ ഇവർക്ക് കടുത്ത ശ്വാസമുട്ടലും ഉയർന്ന ഹൃദയ സമ്മർദവും അനുഭവപ്പെട്ടതായി ഡോക്ടർമാർ പറയുന്നു. ഡിസംബർ 16 ബുധനാഴ്ചയാണ് ഇതു സംബന്ധിച്ചു ഒൗദ്യോഗിക അറിയിപ്പുണ്ടായത്. വാക്സിൻ നൽകുന്പോൾ ഇത്തരത്തിലുള്ള അലർജി ഉണ്ടാകാൻ സാധ്യത മുന്നിൽ കണ്ടുകൊണ്ട് ഇതിനാവശ്യമായ ചികിത്സാ സംവിധാനങ്ങളും ഒരുക്കിയിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. അലാസ്ക്കയിലെ കോവിഡ് വാക്സിൻ വിതരണം ചെയ്യുന്ന എല്ലാ സൈറ്റുകളിലും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുന്ന പക്ഷം അതിനാവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് അലാസ്ക്കാ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ആൻ സിങ്ക് പറഞ്ഞു. അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ…
Read Moreഅധ്യാപക ദന്പതികളുടെ ജീവൻ കോവിഡ് കവർന്നു; ആശുപത്രിയിലും ഒന്നിച്ച് കൈകൾ കോർത്ത് മരണത്തിലേക്ക്…
ഡാളസ് (ടെക്സസ്): ഡാളസിൽ കോവിഡ് ബാധിച്ചു അധ്യാപക ദന്പതികൾ മരിച്ചു. ഡാളസിനു സമീപമുള്ള ഗ്രാന്റ്പ്രെറി സിറ്റിയിൽ അധ്യാപകരായ ഭാര്യാ ഭർത്താക്ക·ാർ കോവിഡ് ബാധിച്ചു മരിച്ചു. നോവൽ കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്ന് ഹാരിസ് മെത്തഡിസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അധ്യാപക ദന്പതിമാരായ പോൾ ബ്ലാക്ക് വെൽ (61), റോസ്മേരി ബ്ലാക്ക് വെൽ (65) എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്. കൈകൾ കോർത്തു പിടിച്ച നിലയിരുന്നു ഇരുവരുടെയും മരണം. ഇന്റൻസീവ് കെയർ യൂണിറ്റിൽ വെന്റിലേറ്ററിന്റെ സഹായത്താൽ ജീവൻ നിലനിർത്തിയിരുന്ന ഇവരെ കുടുംബാംഗങ്ങളുടെ അഭ്യർഥന മാനിച്ച് വെന്റിലേറ്ററിൽ നിന്നു പുറത്തെടുക്കുകയായിരുന്നു. തുടർന്ന് ഇരുവരും കൈകൾ കോർത്ത് പിടിച്ചു മിനിറ്റുകൾക്കകം മരിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വളരെ ഹൃദയഭേദകമായ തീരുമാനമായിരുന്നു അതെന്നു മകൻ ക്രിസ്റ്റഫർ ബ്ലാക്ക് വെൽ പറഞ്ഞു. ക്രിസ്റ്റഫറിനെ കൂടാതെ മറ്റു രണ്ടു മക്കളും മാതാപിതാക്കളുടെ മരണത്തിനു സാക്ഷ്യം വഹിച്ചു. ഇങ്ങനെ…
Read Moreരണ്ടു വയസുകാരിയുടെ മരണം കൊലപാതകം; കുഞ്ഞിനെ നോക്കാൻ ഏൽപിച്ച യുവതി അറസ്റ്റിൽ
ജോർജിയ: രണ്ടു വയസുകാരിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബേബി സിറ്റർ (മാതാപിതാക്കൾ പുറത്തു പോകുന്പോൾ കുഞ്ഞുങ്ങളെ നോക്കാൻ ഏൽപ്പിക്കുന്നയാൾ) അറസ്റ്റിൽ. ക്രിസ്റ്റി ഫ്ലഡ് എന്ന ഇരുപതുകാരിയെ അറസ്റ്റ് ചെയ്തതായി സാന്റ സ്പ്രിംഗ് പോലീസ് അറിയിച്ചു. ഡിസംബർ 9നാണു ക്രിസ്റ്റിയുടെ അപ്പാർട്ട്മെന്റിൽ രണ്ടു വയസുകാരിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുട്ടി പിന്നീട് മരിക്കുകയായിരുന്നു. ഓട്ടോപ്സി റിപ്പോർട്ടിൽ കുട്ടിയുടെ മരണം മാരകമായ അടിയേറ്റിട്ടായിരുന്നു എന്ന് വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടി കളിച്ചിരുന്ന പാർക്കിന്റെ സ്ലൈഡിൽ തലയിടിച്ചാണ് കുട്ടിക്കു പരുക്കേറ്റതെന്നാണു ക്രിസ്റ്റി പോലീസിനോടു പറഞ്ഞത്. ബോധം കെട്ടു വീണ കുട്ടി പിന്നീട് ഉണർന്നില്ലെന്നും ഇവർ പറഞ്ഞു. എന്നാൽ ഈ സംഭവത്തിനു മുൻപ് ക്രിസ്റ്റി ഇന്റർനെറ്റിൽ നടത്തിയ അന്വേഷണമാണ് ഇവരെ സംശയിക്കുന്നതിന് കാരണമായത്. മറ്റുള്ളവരുടെ കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നതിലൂടെ എന്തുതരം സന്തോഷമാണ് ലഭിക്കുകയെന്നും നമ്മുടേതല്ലാത്ത കുട്ടികളെ പെട്ടെന്ന്…
Read Moreമാതാപിതാക്കളുടെ തകരുന്ന വിവാഹബന്ധത്തിനു മറ്റൊരു സാക്ഷിപത്രം! മാതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ മകന് 50 വർഷം തടവ്
പാം കോസ്റ്റ്, ഫ്ലോറിഡ: മാതാവിനെ കുത്തി കൊലപ്പെടുത്തിയ മകന് 50 വർഷത്തെ ജയിൽ ശിക്ഷ. നഥനിയേൽ ഷിമ്മലിനാണ് (25) ഫ്ലോറിഡ സർക്യൂട്ട് ജഡ്ജ് ടെറൻസ് പെർകിൻസ് ശിക്ഷ വിധിച്ചത്. ബുധനാഴ്ചയാണ് വിധി പ്രസ്താവിച്ചത്. 2017 ആഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. മകനുമായി വാക്ക് തർക്കത്തിനൊടുവിൽ വീട്ടിൽ നിന്നും പുറത്താക്കുമെന്ന് അറുപതുകാരിയായ മാതാവ് മിഷൽ മകൻ നഥനിയേലിനോട് പറഞ്ഞതാണ് ഇയ്യാളെ പ്രകോപിപ്പിച്ചത്. തുടർന്ന് കത്തിയെടുത്ത് കഴുത്തിലും നെഞ്ചിലും അവസാനം പുറത്തും നിരവധി തവണ കുത്തുകയായിരുന്നു. രക്തം വാർന്നു മാതാവ് മരിക്കുന്നതുവരെ മകൻ അടുത്തുനിന്നിരുന്നു. പിന്നീട് മകൻ തന്നെയാണ് 911 ൽ വിളിച്ച് പോലീസിനെ അറിയിച്ചത്. വീട്ടിൽ അതിക്രമിച്ചു കടന്ന മോഷ്ടാവ് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പോലീസിനോട് ഇയാൾ പറഞ്ഞത്. തുടർന്നു പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ജോലിക്ക് പോകാത്തതെന്താണെന്നും ഉടൻ ജോലി കണ്ടുപിടിച്ചില്ലെങ്കിൽ വീട്ടിൽ നിന്നും പുറത്താക്കുമെന്നും…
Read Moreഐ ആം സോറി..! പതിനെട്ടാം വയസിൽ ഇരട്ടകൊലപാതകം; പ്രതിയുടെ വധശിക്ഷ നടപ്പാക്കി
ഇന്ത്യാന: ടെക്സസ് ഫോർട്ട് ഹുഡ് മിലിട്ടറി റിസർവേഷൻ ക്യാംപിനു സമീപം ദമ്പതിമാരായ യൂത്ത് പാസ്റ്റേഴ്സിനെ തട്ടിക്കൊണ്ടുപോയി വെടിവച്ചു കൊലപ്പെടുത്തിയശേഷം മൃതദേഹം കാറിലിട്ടു തീ കൊളുത്തിയ കേസിലെ രണ്ടാമത്തെ പ്രധാന പ്രതി ബ്രാണ്ടൻ ബെർനാർഡിന്റെ (40) വധശിക്ഷ ഇന്ത്യാന ഫെഡറൽ ജയിലിൽ വ്യാഴാഴ്ച രാത്രി നടപ്പാക്കി. രാത്രി 9.27ന് മരണം സ്ഥിരീകരിച്ചു. ബെർനാഡിന്റെ വധശിക്ഷ ഒഴിവാക്കണമെന്ന അപ്പീൽ ഫെഡറൽ അപ്പീൽസ് കോർട്ട് തള്ളിയതിനെ തുടർന്നാണ് വധശിക്ഷ നടപ്പാക്കിയത്. പല പ്രമുഖരും വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 1999 ജൂണിൽ നടന്ന കൊലപാതകത്തിൽ ബെർണാർഡിന്റെ കൂട്ടുപ്രതികളായ മറ്റു രണ്ടു പേർക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന കാരണത്താൽ വധശിക്ഷ നൽകാതെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. മറ്റൊരു പ്രധാന പ്രതി ക്രിസ്റ്റഫറിന്റെ വധശിക്ഷ സെപ്റ്റംബർ 24ന് നടപ്പാക്കിയിരുന്നു. 70 വർഷത്തിനുള്ളിൽ ഫെഡറൽ ഗവൺമെന്റ് നടപ്പാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രതിയുടെ വധശിക്ഷയാണിത്. ജൂലൈ മാസത്തിനുശേഷം പതിമൂന്നാമത്തെ…
Read Moreമരിച്ച കുട്ടികളുടെ വായിൽ എന്തിന് നാണയങ്ങൾ ? ആർക്കുള്ള കൈക്കൂലി? ആ കഥ ഇങ്ങനെ…
മണ്ണടരുകൾ പറഞ്ഞത് അപരിചിതവും അസാധാരണവുമായ ഒരു കഥയാണ്. താഴ്ന്നുചെല്ലുംതോറും നിരനിരയായി കുട്ടികളുടെ ശരീരാവശിഷ്ടങ്ങൾ. മലർന്ന്, കൈകൾ ഇരുവശത്തേക്കും നിവർത്തിവച്ച്, ഒരു സ്കൂൾ അസംബ്ലിയിലെ അച്ചടക്കത്തോടെ എന്നവിധം അവർ കിടക്കുന്നു. അച്ചടക്കമില്ലാത്ത മരണം എങ്ങനെ വന്നുവെന്ന് അറിവില്ലാത്ത 115 പേർ. പര്യവേക്ഷകർ വിചിത്രമായൊന്നുകൂടി കണ്ടെത്തി- അവരുടെ വായിൽ നാണയങ്ങൾ കുത്തിനിറച്ചിരിക്കുന്നു! കാടുവെട്ടിയത് റോഡിന് ഗ്രീസ് മുതൽ ലിത്വാനിയ വരെ നീളുന്ന ഒരു എക്സ്പ്രസ് മോട്ടോർ വേ ഒരുങ്ങുന്നുണ്ട്. പോളണ്ടിൽ ആ പാതയ്ക്കായി കാടുവെട്ടിത്തെളിക്കുന്നതിനിടെയാണ് ഈ കൂട്ടക്കുഴിമാടം കണ്ടെത്തിയത്. നിസ്കോ എന്നുപേരുള്ള ഒരു പട്ടണത്തോടു ചേർന്ന് കാണപ്പെട്ട ഇവിടെ ഇപ്പോൾ വാഹനങ്ങൾക്കുമുന്പ് ഓർമകൾ ചീറിപ്പായുന്നു. ഇങ്ങനെയൊരു കുഴിമാടമുണ്ടെന്ന് ആ പ്രദേശവാസികൾക്കിടയിൽ ഏറെക്കാലമായി ഒരു കഥ നിലനിന്നിരുന്നു. എവിടെയെന്നോ എങ്ങനെയെന്നോ അറിയാത്ത ഒരിടമായിരുന്നു ഇതുവരെയും അത്. ഇപ്പോൾ അത് യാഥാർഥ്യമായിരിക്കുന്നു. ഗവേഷകർക്ക് ഒട്ടേറെ പഠനങ്ങൾക്കു വഴിതുറന്നിരിക്കുന്നു. പതിനാറാം നൂറ്റാണ്ടിലേക്ക് ഗവേഷകരുടെ അഭിപ്രായമനുസരിച്ച്…
Read Moreകിഡ്നാപ്പിനെ അതിജീവിച്ച പെൺകുട്ടി ! വര്‍ഷങ്ങള്‍ക്ക് മുമ്പ് നേരിട്ട അഗ്നിപരീക്ഷയെക്കുറിച്ചു തുറന്നു പറയുമ്പോള്‍ അവളുടെ കണ്ണുകളില്‍ ഭയത്തിന്റെ നിഴലായിരുന്നില്ല…
“ഏതെങ്കിലുമൊരു സന്ദര്‍ഭത്തിലെങ്കിലും അക്രമി അവന്റെ മുന്‍കരുതലിന് ഒരു അയവ് വരുത്തും …അതാണ് രക്ഷപ്പെടാനുള്ള നിങ്ങളുടെ അവസരം.” 33കാരിയായ കാരാ റോബിന്‍സണ്‍ ചേംബര്‍ലെന്‍ ടിക്ടോക്കിലെ തന്റെ 181,000 ഫോളോവേഴ്സിനോടു പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ നേരിട്ട അസാധാരണമായ അഗ്നിപരീക്ഷയെക്കുറിച്ചു സമൂഹമാധ്യമത്തിലൂടെ തുറന്നു പറയുമ്പോള്‍ അവളുടെ കണ്ണുകളില്‍ ഭയത്തിന്റെ നിഴലായിരുന്നില്ല, മറിച്ചു അതിജീവനത്തിന്റെ കരുത്തായിരുന്നു പ്രകടമായിരുന്നത്. കാരയുടെ സംഭവബഹുലമായ അതിജീവനകഥ ഏതൊരു മനുഷ്യന്റെയും നെഞ്ചിടിപ്പ് കൂട്ടും…. 18 വര്‍ഷങ്ങള്‍ക്ക് മുമ്പ്…. 2002 ജൂണ്‍ 24. പതിനഞ്ചുകാരിയായ കാര സുഹൃത്തിന്റെ വീട്ടിലെ മുന്‍വശത്തുള്ള തേട്ടത്തിലെ ചെടികള്‍ക്കു വെള്ളമൊഴിക്കുകയായിരുന്നു. സുഹൃത്തു കുളിക്കാന്‍ പോയ സമയം അവള് തോട്ടത്തില്‍ തനിച്ചായിരുന്നു. ആ സമയത്ത് ഒരാള്‍ നടവഴിലേക്കു കാർ കയറ്റി നിര്‍ത്തി. പതിയിരിക്കുന്ന അപകടം തിരിച്ചറിയാതെ അവള് അയാളോടു സംസാരിക്കാന്‍ ചെന്നു. സംസാരം തുടര്‍ന്നുകൊണ്ടിരിക്കെ ചില മാസികകള്‍ കാണിച്ച് തന്നോട്ടെ എന്നു ചോദിച്ച അയാള്‍ അവള്‍ക്കു…
Read Moreചങ്ക് പറിച്ച് തരുന്ന ചങ്ങാതി! കാഴ്ച്ചയില്ലങ്കിലെന്താ…വഴി കാട്ടാൻ നീയുണ്ടല്ലോ..! ഹൃദയസ്പർശിയായ വീഡിയോ
കാഴ്ച്ചയില്ലെങ്കിലും വഴികാട്ടിയായി ചങ്ക് പറിച്ച് തരുന്ന ചങ്ങാതി കൂടെയുണ്ടെങ്കില്‍ ജീവിതത്തില്‍ ഒരു പ്രതിസന്ധിയും ആര്‍ക്കുമുണ്ടാകില്ല. മനുഷ്യരുടെ കാര്യത്തില്‍ മാത്രമല്ല മൃഗങ്ങളുടെ കാര്യത്തിലും ഈ വാക്കുകള്‍ സത്യമാണ്. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. രണ്ട് നായ്ക്കളാണ് ഈ വീഡിയോയിലെ താരങ്ങള്‍. ഇതില്‍ ചെറിയ നായക്ക് കാഴ്ച ഇല്ല. ഈ നായയെ വലിപ്പമുള്ള മറ്റൊരു നായ പടികളിറങ്ങാന്‍ സാഹായിക്കുന്നതാണ് വീഡിയോയിലുള്ളത്. 31 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ലക്ഷക്കണക്കിനാളുകളാണ് ഇതുവരെ കണ്ടുകഴിഞ്ഞത്. വീഡിയോയ്ക്ക് മികച്ച പ്രതികരണവുമായി നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.
Read Moreഅതിസങ്കീർണ ഗണിതപ്രശ്നത്തിന് ഉത്തരം നല്കാൻ വെറും 200 സെക്കൻഡ്; ചൈനയുടെ പുതിയ അവകാശവാദം ഇങ്ങനെ…
പ്രകാശത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ ക്വാണ്ടം കംപ്യൂട്ടർ യാഥാർഥ്യമാക്കിയെന്ന് ചൈനീസ് ശാസ്ത്രജ്ഞർ അവകാശപ്പെട്ടു. ജിയുഷാംഗ് എന്നാണു പേര്. ഇന്നത്തെ സൂപ്പർ കംപ്യൂട്ടറുകളെ ശിലായുഗത്തിലേക്കു തള്ളിവിടുന്ന വേഗമാണ് ജിയുഷാംഗിനുള്ളത്. ക്വാണ്ടം മേഖലയിൽ ഗവേഷണം ചെയ്യുന്ന ശാസ്ത്രജ്ഞരായ പാൻ ജിയാൻവെയും ലു ചാവോയാംഗും നേതൃത്വം നല്കിയ സംഘമാണ് കംപ്യൂട്ടർ നിർമിച്ചത്. ഗൗസിയൻ ബോസോൺ സാംപ്ലിംഗ് എന്ന അതിസങ്കീർണ ഗണിതപ്രശ്നത്തിന് ഉത്തരം നല്കാൻ ജിയുഷാംഗിന് 200 സെക്കൻഡ് മതിയെന്ന് ചൈനീസ് സംഘം അവകാശപ്പെട്ടു. ഇന്നത്തെ ഏറ്റവും വേഗമേറിയ സൂപ്പർ കംപ്യൂട്ടറായ ഫുഗാക്കു ഈ പ്രശ്നത്തിന് ഉത്തരം നല്കാൻ 60 കോടി വർഷമെടുക്കും. ഗൂഗിൾ വികസിപ്പിച്ച 53-ക്യുബിറ്റ് ക്വാണ്ടം കംപ്യൂട്ടർ മാത്രമാണ് മുന്‍പ് ഈ പ്രശ്നം പരിഹരിച്ചിട്ടുള്ളത്.
Read More