മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത ആഡംബര വാഹനം തിരകെ കിട്ടാൻ ഗുജറാത്ത് സ്വദേശിക്ക് അടക്കേണ്ടി വന്നത് 27.68 ലക്ഷം രൂപ. രാജ്യത്ത് ഇതുവരെ അടച്ചതിൽ ഏറ്റവും കൂടിയ പിഴതുകയാണിതെന്ന് അഹമ്മദാബാദ് പോലീസ് വിശദമാക്കി. രഞ്ജിത്ത് ദേശായി എന്ന യുവാവാണ് ഇത്രയും ഭീമമായ പിഴയൊടുക്കേണ്ടി വന്നത്. പോർഷെ 991 സ്പോർട്സ് കാർ കൃത്യമായ രേഖകൾ ഇല്ലാതിരുന്നതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തത്. നവംബറിലായിരുന്നു കാർ കസ്റ്റഡിയിലെടുത്തത്. ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ കൃത്യമായ മറുപടിയോ രേഖകളോ ഇല്ലാതിരുന്നതിനാൽ വാഹനം പിടിച്ചെടുക്കുകയായിരുന്നു. പിന്നീടാണ് ഉടമയ്ക്കെതിരേ അധികൃതർ പിഴചുമത്തിയത്.
Read MoreCategory: NRI
പൊന്നുംവിലയ്ക്ക് പിടയ്ക്കണ ട്യൂണ; ഒരു മത്സ്യം ലേലത്തിൽ പോയത് 18 ലക്ഷം ഡോളറിന്
മത്സ്യപ്രേമികളുടെ ഇഷ്ട വിഭവമായ ട്യൂണ മത്സ്യത്തെ വൻ തുകയ്ക്ക് സ്വന്തമാക്കി റസ്റ്ററന്റ് ഉടമ. പ്രമുഖ ജാപ്പനീസ് സുഷീ ചെയിൻ റെസ്റ്ററന്റ് ഉടമയായ കിയോഷി കിമുരയാണ് 18 ലക്ഷം ഡോളർ തുകയ്ക്ക് ട്യൂണ മത്സ്യത്തെ സ്വന്തമാക്കിയത്. 276 കിലോ ഗ്രാം ഭാരമുള്ള ഈ മീനിനെ ടോക്കിയോയിലെ മീൻ മാർക്കറ്റിലാണ് ലേലത്തിന് വച്ചത്. നോർത്ത് ജപ്പാനിൽ നിന്നും പിടികൂടിയ ഈ മീൻ പുതുവർഷത്തിന് ശേഷം നടന്ന ആദ്യത്തെ ലേലം വിളിയിലാണ് വിറ്റു പോയത്. കഴിഞ്ഞ വർഷം 3.1 മില്യണ്‍ ഡോളർ തുകയ്ക്കാണ് കിമുര, ട്യൂണ മത്സ്യത്തെ സ്വന്തമാക്കിയത്. വലിയ തുകയ്ക്ക് മത്സ്യങ്ങളെ വാങ്ങുന്നയാൾ എന്ന ബഹുമതി കിമുരയുടെ കൂടെയാണ്.
Read Moreഹൈതം ബിന്‍ താരിഖ് അല്‍ സെയ്ദ് ഒമാന്റെ പുതിയ സുൽത്താൻ
മസ്കറ്റ്: ഒമാന്റെ പുതിയ സുൽത്താനായി ഹൈതം ബിന്‍ താരിഖ് അല്‍ സെയ്ദ് ചുമതലയേറ്റു. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് അല്‍ സയിദിന്റെ നിര്യാണത്തെ തുടർന്നാണ് ഹൈതം ബിന്‍ താരിഖിനെ പുതിയ ഭരണാധികാരിയായി തെരഞ്ഞെടുത്തത്. രാജകുടുംബത്തിന്റെ ഫാമിലി കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് മുന്‍ സാംസ്കാരിക മന്ത്രി കൂടിയായ ഹൈതം ബിന്‍ താരിഖിനെ പുതിയ ഭരണാധികാരിയായി പ്രഖ്യാപിച്ചത്. ശനിയാഴ്ച രാവിലെ ഫാമിലി കൗൺസലിനു മുന്നിൽ ഹൈതം ബിന്‍ താരിഖ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തന്റെ പിൻഗാമിയുടെ പേരെഴുതി സുല്‍ത്താന്‍ ഖാബൂസ് സൂക്ഷിച്ചിരുന്നു. ഈ കത്ത് തുറന്നാണ് ഹൈതം ബിന്‍ താരിഖിനെ പുതിയ ഭരണാധികാരിയായി നിശ്ചയിച്ചത്. എല്ലാ രാജ്യങ്ങളുമായും സമാധാനപരമായ സഹവർത്തിത്വവും സൗഹൃദ്ബന്ധവും സ്ഥാപിക്കുമെന്ന് അദ്ദേഹം രാജ്യത്തോടായി നടത്തിയ സന്ദേശത്തിൽ പറഞ്ഞു. സുല്‍ത്താന്‍ ഖാബൂസ് പുലർത്തിയ നയങ്ങൾ തന്നെയാവും രാജ്യം തുടരുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുൽത്താൻ ഖാബൂസിന്റെ നിര്യാണത്തിൽ അനുശോചിച്ച് ഒമാൻ…
Read Moreഅബദ്ധം പറ്റി! യുക്രെയിൻ വിമാനം തകർന്ന സംഭവം; കുറ്റം സമ്മതിച്ച് ഇറാൻ
ടെഹ്റാൻ: യുക്രെയിൻ വിമാനം അബദ്ധത്തിൽ തകർത്തതാണെന്ന് സമ്മതിച്ച് ഇറാൻ. ഇറാൻ സൈന്യം പത്രക്കുറുപ്പിലൂടെയാണ് വിമാനം തകർത്തത് തങ്ങളുടെ കൈയബദ്ധം കൊണ്ടാണെന്ന് സമ്മതിച്ചത്. വിമാനം ഇറാന്റെ മിസൈൽ പതിച്ച് തകർന്ന് വീണതാണെന്ന് ആരോപിച്ച് യുഎസിന് പുറമേ കാനഡയും ബ്രിട്ടനും രംഗത്ത് എത്തിയിരുന്നു. ഇത് സാധൂകരിക്കുന്ന നിരവധി രഹസ്യ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞിരുന്നു. ’ഇത് മനഃപൂർവ്വമായിരിക്കില്ലെന്ന് ഞങ്ങൾക്കറിയാം. എന്നിരുന്നാലും മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും കനേഡിയൻ ജനതയ്ക്കും തനിക്കും ഇക്കാര്യത്തിൽ ഉത്തരം ലഭിക്കേണ്ടതുണ്ട്’ -ട്രൂഡോ പറഞ്ഞു. സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമെന്നായിരുന്നു ഇറാന്റെ ആദ്യ വിശദീകരണം. 8,000 അടി ഉയരത്തിലെത്തിയതോടെ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി. അസാധാരണ സാഹചര്യത്തെക്കുറിച്ച് പൈലറ്റ് റേഡിയോ സന്ദേശങ്ങൾ അയച്ചിട്ടില്ല. വിമാനത്തിൽ തീ ദൃശ്യമായിരുന്നു. വിമാനത്താവളത്തിലുണ്ടായിരുന്ന ദൃക്സാക്ഷികളെ ചോദ്യം ചെയ്തിരുന്നു. അപകടത്തിൽപ്പെട്ട ബോയിംഗ് 737 വിമാനത്തിനു മുകളിലൂടെ പറന്ന മറ്റൊരു വിമാനത്തിലെ ദൃക്സാക്ഷികളുടെ…
Read Moreപ്രാർഥനയോടെ സൗദി; ഒടുവിൽ മഴയെത്തി
റിയാദ്: മഴയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു സൗദി അറേബ്യ. രാജ്യത്ത് മഴ പെയ്യാനായി ജനങ്ങൾ പ്രാർഥിക്കണമെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ഒടുവിൽ മഴയെത്തി. സൗദിയുടെ മധ്യ-കിഴക്കൻ പ്രവശ്യകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും മറ്റു പ്രവശ്യകളിൽ തണുത്ത കാറ്റും അനുഭവപ്പെട്ടു. റിയാദ് നഗരം ഉൾപ്പെട്ട പ്രവശ്യയിൽ ശനിയാഴ്ച രാത്രി കനത്ത മഴ ചെയ്തു. പല ഭാഗങ്ങളിലും രാത്രി മുഴുവൻ മഴ പെയ്തു. ഉച്ചനേരത്ത് റിയാദ് നഗരത്തെ പൊതിഞ്ഞ് കോടമഞ്ഞും രൂപപ്പെട്ടിരുന്നു. മഴ കനത്തതോടെ താപനിലയും ഗണ്യമായി കുറഞ്ഞു. ഈ ആഴ്ചയിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴ ഈ രീതിയിൽ തുടരുമെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചിട്ടുണ്ട്.
Read More2019ല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ മരണം നടന്നത് ഭ്രൂണഹത്യയിലൂടെ… വേള്‍ഡ് മീറ്റേഴ്സ് സര്‍വെയില്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍
ന്യൂയോര്‍ക്ക്: 2019ല്‍ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് ഭ്രൂണഹത്യയിലൂടെയാണെന്നു ജനുവരി ആദ്യം പുറത്തുവിട്ട വേള്‍ഡ് മീറ്റേഴ്സ് സര്‍വെയില്‍ ചൂണ്ടിക്കാണിക്കുന്നു. ഭൂമിയില്‍ ജനിക്കേണ്ട 42 മില്യന്‍ കുഞ്ഞുങ്ങളെയാണ് ഭ്രൂണഹത്യയിലൂടെ ഇല്ലായ്മ ചെയ്തത്. അമേരിക്കയിലെ ജനസംഖ്യ ഏറ്റവും കൂടുതലുള്ള 31 സിറ്റികളിലെ ആകെ എണ്ണത്തിനനുസൃതമായാണ് ലോകത്തില്‍ ആകെ നടന്ന ഭ്രൂണഹത്യകളുടെ എണ്ണമെന്ന് വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂവില്‍ പ്രതികരിച്ച യു.എസ് സെന്‍സ് ഡേറ്റയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ലഭ്യമായ സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് ആഗോള തലത്തില്‍ കാന്‍സര്‍ ബാധിച്ച് മരിച്ചവരുടെ എണ്ണം 8.2 മില്യനും, പുകവലി മൂലം മരിച്ചവരുടെ എണ്ണം 5 മില്യനും, മറ്റു പല കാരണങ്ങളാല്‍ മരിച്ചവരുടെ എണ്ണം 13 മില്യനും, എച്ച്.ഐ.വി/ എയ്ഡ്സ് മൂലം മരിച്ചവരുടെ എണ്ണം 1.7 മില്യനും ഉള്‍പ്പടെ ആകെ 27.9 മില്യന്‍ മരണങ്ങളാണ് സംഭവിച്ചിരിക്കുന്നതെന്ന് സര്‍വ്വെയില്‍ പറയുന്നു. വാര്‍ദ്ധക്യസഹജമായ രോഗംമൂലവും, കുറ്റകൃത്യങ്ങളില്‍ കൊല്ലപ്പെട്ടവരും കൂടി 58.6 മില്യന്‍…
Read Moreഭാര്യയെ കൊലപ്പെടുത്തിയ കേസിൽ എഫ്ബിഐയുടെ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റില്‍ ഇന്ത്യാക്കാരനും
ന്യൂയോര്‍ക്ക്: മെരിലാന്‍ഡിലെ ഡങ്കിന് ഡോണട്ട്സില്‍ ഭാര്യ പലക് പട്ടേലിനെ കൊലപ്പെടുത്തിയ കേസില്‍ എഫ്ബിഐ അന്വേഷിക്കുന്ന 29 കാരനായ ഭദ്രേഷ്കുമാര് പട്ടേല്‍ ഇപ്പോഴും എഫ്ബിഐയുടെ പത്ത് പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റില്‍ തുടരുന്നു. 2015 ലായിരുന്നു സംഭവം. ഇന്ത്യയിലെ ഗുജറാത്ത് സ്വദേശിയായ ഭദ്രേഷ്കുമാര് ചേതന്‍ ഭായ് പട്ടേല്‍ 21 കാരിയായ ഭാര്യ പലക് പട്ടേലിനൊപ്പം മെരിലാന്‍ഡിലെ ഹാനോവറിലുള്ള പട്ടേലിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള ഒരു ഡോണട്ട് ഷോപ്പില്‍ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുകയായിരുന്നുവെന്ന് എഫ്ബിഐ റിപ്പോര്‍ട്ടു ചെയ്യുന്നു. 2015 ഏപ്രില്‍ 12 അര്‍ധരാത്രിക്കു തൊട്ടുമുമ്പ്, ഉപഭോക്താക്കള്‍ കടയുടെ മുന്പില് നില്‍ക്കുമ്പോഴാണ് പട്ടേല്‍ തന്റെ ഭാര്യ പാലക് പട്ടേലിനെ കടയുടെ പിന്‍ഭാഗത്തുവച്ചു പലതവണ കുത്തി കൊലപ്പെടുത്തിയത്. പലക് പട്ടേല്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. പലകിന്റെ വീസ കാലാവധി ഒരു മാസം മുന്‍പ് കാലഹരണപ്പെട്ടതായിരുന്നു കാരണം. എന്നാല്‍ ഭര്‍ത്താവ് ഭദ്രേഷ്കുമാര് ഇതിനെ…
Read Moreഅലബാമയിൽ വാഹനാപകടം; മൂന്നു ഹൈസ്കൂള്‍ വിദ്യാർഥിനികൾ മരിച്ചു
അലബാമ: അലബാമയിലെ ബർമിംഗ്ഹാമിൽ നിന്നും ഇരുന്നൂറു മൈൽ ദൂരെ ജനവെ ഗ്രാമത്തിൽ ക്രിസ്മസ് രാത്രിയിലുണ്ടായ വാഹനാപകടത്തിൽ ജനവെ ഹൈസ്കൂളിലെ മൂന്നു വിദ്യാർഥിനികൾ കൊല്ലപ്പെട്ടതായി പോലീസ് വ്യക്തമാക്കി. അഞ്ചു കൂട്ടുകാരികൾ ചേർന്നു കാറിൽ പോകുന്നതിനിടയിൽ നിയന്ത്രണം വിട്ട വാഹനം റോഡിൽ നിന്നും തെന്നിമാറി മരത്തിൽ ഇടിച്ചാണ് അപകടം. അപകടത്തിൽ രണ്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇവർ അപകടനില തരണം ചെയ്തതായും പോലീസ് പറഞ്ഞു. മുൻ സീറ്റിലുണ്ടായിരുന്ന കാമ്പിഡെ ഡൺ, എമിലി ഫെയ്ൽ, അഡിസൺ മാർട്ടിൻ എന്നീ, 16 നും 17 നും ഇടയില്‍ പ്രായമുള്ള വിദ്യാർഥിനികളാണ് കൊല്ലപ്പെട്ടത്. പിൻസീറ്റിലുണ്ടായിരുന്ന രണ്ടു പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. അഞ്ചു പേരെയും ബർമിംഗ്ഹാമിലുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മൂന്നു പേരുടെ ജീവൻ രക്ഷിക്കാനായില്ല. ക്രിസ്മസ് രാത്രിയിൽ കൂട്ടുകാരിയുടെ വീട്ടിലുള്ള ആഘോഷങ്ങൾക്കു ശേഷം മറ്റൊരു കൂട്ടുകാരിയുടെ വീട്ടിലേക്കുള്ള യാത്രയിലാണ് അപകടം. പോലീസ് അപകട കാരണം പരിശോധിച്ചു…
Read Moreജീവനക്കാരായി വന്ന് ജീവിതത്തിൽ ഒന്നിച്ചു; ജോലി ചെയ്ത സ്ഥാപനം തന്നെ സ്വന്തമാക്കി ദമ്പതികൾ
വർഷം 1997. അമേരിക്കയിലെ യൂട്ടായിലുള്ള സബ്വേ ഫാസ്റ്റ് ഫുഡ് റസ്റ്ററന്റിലെ സാൻവിച്ച് മേക്കറായിരുന്നു പതിനേഴുകാരനായ ജോർദാൻ ഓൾസെൻ. 2019 ഓഗസ്റ്റിൽ അതേ സബ്വേ യുടെ ഉടമയായിരിക്കുകയാണ് ജോർദാൻ. ഈ സ്വന്തമാക്കലിനു പിന്നിൽ കഥയുണ്ട്, ഒരു പ്രണയകഥ. ജോർദാനാണ് കഥയിലെ നായകനെങ്കിൽ സബ്വേയിൽ സാൻവിച്ച് ഉണ്ടാക്കാനെത്തിയ ജെന്നിഫറാണ് നായിക. സബ്വേയിൽ വച്ച് ഇരുവരും തമ്മിൽ പ്രണയത്തിലായി. രണ്ടു വർഷത്തിനു ശേഷം ജോർദാൻ സൈന്യത്തിൽ ചേർന്നു. ജെന്നിഫർ സ്വന്തം നാടായ ഐഡഹോയിലേക്കും പോയി. 2002ൽ ഇരുവരും വിവാഹിതരായി. വൈകാതെ ഇരുവരും യൂട്ടായിലെത്തി താമസം ആരംഭിച്ചു. ഇതോടെ തങ്ങൾ നേരത്തെ ജോലി ചെയ്തിരുന്ന സബ്വേയിലെത്താൻ ഇരുവർക്കും സമയം കിട്ടിത്തുടങ്ങി. വല്ലപ്പോഴുമുള്ള സന്ദർശനത്തിനിടെയാണ് സബ്വേ വിൽക്കാനുള്ള നീക്കത്തെക്കുറിച്ച് ജോർദാൻ അറിഞ്ഞത്. ഇതോടെ ജെന്നിഫറുമായി ആലോചിച്ച് ഇരുവരും ചേർന്ന് സബ്വേ വാങ്ങുകയായിരുന്നു. ബാങ്ക് വായ്പയും മറ്റും സംഘടിപ്പിച്ചാണ് ഇരുവരും തങ്ങളുടെ പ്രണയത്തിന്റെ ഓർമയ്ക്കായി…
Read Moreലോകത്തിലെ ഏറ്റവും വലിയ പുഷ്പം ഇതാ….
റഫ്ളേഷ്യ ടുൻ മൂഡെ എന്ന ലോകത്തിലെ ഏറ്റവും വലിയ പുഷ്പത്തിന്റെ ഏറ്റവും വലിയ പുഷ്പം കണ്ടെത്തി. പടിഞ്ഞാറൻ സുമാത്രയിലെ കാട്ടിൽ നിന്നുമാണ് ഇത് കണ്ടെത്തിയത്. ഈ പൂവിന്റെ മൊത്തത്തിലുള്ള വ്യാസം 111 സെന്റീമീറ്ററാണ്. ഇതിന് മുൻപ് കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ പുഷ്പത്തിന്റെ വ്യാസം 107 വ്യാസമാണ്. സാധാരണയായി റഫ്ളേഷ്യ പുഷ്പങ്ങൾക്ക് 15 കിലോ വരെ ഭാരമുണ്ടാകും. പുഷ്പിച്ച ശേഷം ഒരാഴ്ച മാത്രമാണ് ഈ പൂവിന്റെ ആയുസ്. ബ്രിട്ടീഷുകാരനായ ഏജൻസി ഗവേഷകൻ സർ സ്റ്റാംഫോർഡ് റഫൽസാണ് റഫ്ളേഷ്യ പൂവ് കണ്ടെത്തിയത്. ഇത് ഒരു പരാദസസ്യമാണ്. വലിയ തോതിൽ ദുർന്ധം വമിക്കുന്ന ഈ പുഷ്പം തെക്കുകിഴക്കൻ ഏഷ്യൻ ദ്വീപുകളായ മലായ് ഉപദ്വീപ്, ബോർണിയോ, സുമാത്ര, ഫിലിപ്പീൻസ് എന്നിവിടങ്ങളിലാണ് സാധാരണയായി കാണപ്പെടാറുള്ളത്.
Read More