മനുഷ്യന്‍റെ മുഖസാദൃശ്യമുള്ള അത്ഭുത മത്സ്യം; അമ്പരപ്പ്

മനുഷ്യമുഖത്തോട് സാദൃശ്യമുള്ള മീൻ ഇന്‍റർനെറ്റ് ലോകത്ത് അമ്പരപ്പ് സമ്മാനിക്കുന്നു. ചൈനയിലെ മിയോ ഗ്രാമത്തിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. മനുഷ്യന്‍റേത് പോലുള്ള കണ്ണ്, മൂക്ക്, വായ എന്നിവയാണ് ഈ മീനിന്‍റെ പ്രത്യേകതകൾ. 14 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. ഈ വീഡിയോയുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ ചർച്ചകൾ കൊഴുക്കുകയാണ്. ഇത്തരത്തിലുള്ള പ്രത്യേകതകൾ എങ്ങനെ സംഭവിക്കുമെന്നാണ് ചോദ്യമുയരുന്നത്.

Read More

ഡോക്ടർമാർക്കും നഴ്സുമാർക്കും പാദരക്ഷാ ആരോഗ്യത്തിനായി എയർ സൂം പൾസ് ഷൂ

ബർലിൻ: ആരോഗ്യരംഗത്ത് 12 മണിക്കൂർ ഷിഫ്റ്റുകളിൽ ജോലി ചെയ്തു നട്ടം തിരിയുന്ന ഡോക്ടർമാരുടെയും നഴ്സുമാരുടെയും പാദരക്ഷാ ആരോഗ്യത്തിനായി അന്താരാഷ്ട്ര പാദരക്ഷാ ബ്രാൻഡ് കന്പനിയായ നൈക്ക് പുതിയ ’എയർ സൂം പൾസ്’ ഷൂവമായി ആരോഗ്യ രംഗത്തെത്തുന്നു. ദൈനംദിനമായി ആരോഗ്യരംഗത്ത് പരിചരണം നൽകുന്ന ഡോക്ടർമാർക്കും, നഴ്സുമാർക്കും വേണ്ടിയാണ് ചെരിപ്പുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കന്പനി പറയുന്നു. ആരോഗ്യരംഗത്തെ അത്ലറ്റിക് എന്നാണ് കന്പനി ഷൂവിനെ വിശേഷിപ്പിക്കുന്നത്. പ്രത്യേക തരത്തിൽ ഡിസൈൻ ചെയ്ത് വളരെ എളുപ്പത്തിൽ ധരിയ്ക്കാൻ ഉതകുന്ന തരത്തിലാണ് ’എയർ സൂം പൾസ്’ ഷൂകൾ നിർമ്മിച്ചിരിയ്ക്കുന്നത്. ഗ്രിപ്പുള്ള റബർ സോൾ, പ്ലാസ്റ്റിക് കോട്ടിംഗ്, ഇലാസ്റ്റിറ്റി ഫിറ്റ്, ലെയ്സ്ലെസ്് എന്നിവ ഉൾപ്പെടുത്തിയുള്ള കംഫർട്ടാണ് ഷൂവിന്‍റെ പ്രത്യേകതകൾ. ആരോഗ്യമേഖലയിൽ ആഗോള തലത്തിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ പഠനങ്ങളുടെ വെളിച്ചത്തിലും, ആശുപത്രി ജീവനക്കാരുടെ ഇൻപുട്ട് ഉപയോഗിച്ചാണ് നിർമ്മാണം നടത്തിയതെന്നും അമേരിക്കൻ സ്പോർട്സ് വസ്ത്ര കന്പനിയായ നൈക്ക് അവകാശപ്പെടുന്നു.…

Read More

ബിയർ മോഷ്ടിക്കുന്നതിനിടെ സ്റ്റോർ ജീവനക്കാരനെ കൊലപ്പെടുത്തി; പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ജോർജിയ: സ്റ്റോറിൽ നിന്നു രണ്ടു കേസ് ബിയർ മോഷ്ടിച്ചതിനുശേഷം പുറത്തു കടക്കുന്നതിനിടയിൽ ജീവനക്കാരനെ വെടിവച്ചു കൊലപ്പെടുത്തിയ റെ ജഫർസണ്‍ ക്രൊമാർട്ടിയുടെ(52) വധശിക്ഷ ജാക്സണ്‍ സ്റ്റേറ്റ് പ്രിസണിൽ നവംബർ 13 ബുധനാഴ്ച രാത്രി 10.59ന് നടപ്പാക്കി. ഇരുപത്തിയഞ്ചു വർഷം മുന്പ് 1994 ഏപ്രിൽ 10നായിരുന്ന സംഭവം. ജോർജിയ-ഫ്ളോറിഡ ലൈനിലെ കണ്‍വീനിയൻസ് സ്റ്റോറിൽ ക്രൊമാർട്ടിയുൾപ്പെടെ രണ്ടുപേരാണ് അതിക്രമിച്ചു കയറിയതും സ്റ്റോറിലെ ബിയർ മോഷ്ടിച്ചതിനുശേഷമാണ് സ്റ്റോർ ക്ലാർക്കിനെ നേരെ വെടിയുയർത്തത്. വധശിക്ഷ മാറ്റിവയ്ക്കണമെന്ന അപേക്ഷ സുപ്രീംകോടതി തള്ളിയതോടെ ശിക്ഷ നടപ്പാക്കുകയായിരുന്നു. അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നും, ചാപ്ലിയനെ പ്രാർഥിക്കാൻ അനുവദിക്കണമെന്നും പ്രതി ആവശ്യപ്പെട്ടു. വിഷമിശ്രിതം സിരകളിലേക്കു പ്രവഹിച്ചു നിമിഷങ്ങൾക്കകം മരണം സ്ഥിരീകരിച്ചു. ജോർജിയായിൽ ഈ വർഷം നടപ്പാക്കിയ മൂന്നാമത്തെ വധശിക്ഷയാണിത്. അമേരിക്കയിലെ ഇരുപതാമത്തേയും. ഈ വർഷം അഞ്ചുപേരുടെ കൂടെ വധശിക്ഷ നടപ്പാക്കേണ്ടതുണ്ട്. വധശിക്ഷക്കെതിരേ വ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടയിലും അമേരിക്കയിൽ…

Read More

ക്രാഷ് ടെസ്റ്റ് പരീക്ഷണത്തിന് ബലിയാടായി ജീവനുള്ള പന്നികൾ; പരീക്ഷണത്തിന് ഒരു ദിവസം മുന്‍പ് പന്നികളെ പട്ടിണിക്കിടും, ആറ് മണിക്കൂര്‍ വെള്ളം പോലും നല്‍കില്ല; പ്രതിഷേധമുയരുന്നു

കാറുകളുടെ ക്രാഷ് ടെസ്റ്റ് പരീക്ഷണത്തിനായി ഉപയോഗിച്ചത് ജീവനുള്ള പന്നികളെ. ചൈനയിൽ നിന്നുമാണ് ഏറെ ഞെട്ടലുളവാക്കുന്ന റിപ്പോർട്ടുകൾ വരുന്നത്. ഏകദേശം 15ലധികം പന്നികളെ ഇത്തരത്തിൽ ഉപയോഗിച്ചുവെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. ഡ്രൈവറില്ലാത്ത കാറിനുള്ളിൽ പന്നികളെ ഇരുത്തിയതിന് ശേഷം കാർ മതിലിലും മറ്റും ഇടിപ്പിക്കുകയായിരുന്നു. പരീക്ഷണങ്ങൾക്കിടയിൽ ഏഴ് പന്നികൾ ചത്തുവെന്നും എട്ട് പന്നികൾക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൊല്ലപ്പെട്ട പന്നികളുടെ ആന്തരീകാവയവങ്ങൾ തകർന്ന നിലയിലായിരുന്നു. പരീക്ഷണത്തിന് ഒരു ദിവസം മുൻപ് പന്നികളെ പട്ടിണിക്കിട്ടുവെന്നും ആറ് മണിക്കൂർ വെള്ളം പോലും നൽകാതിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇതെല്ലാം കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ള പരീക്ഷണമായിരുന്നുവെന്നാണ് ഗവേഷകരുടെ വാദം. ആറ് വയസിൽ താഴെയുള്ള കുട്ടികൾക്കു പ്രത്യേകതമായി നിർമിക്കുന്ന സീറ്റ് ബെൽറ്റിനുവേണ്ടിയാണ് ഈ പരീക്ഷണം നടത്തിയതെന്നും ചെറിയ പന്നികളുടെയും കുട്ടികളുടെയും ആന്തരീകാവയവങ്ങളുടെ ഘടന ഒരുപോലെയാണെന്നും ഇവർ പറയുന്നു. ക്രാഷ് ടെസ്റ്റിനായി പന്നികളെ കോണ്ടുപോകുന്നതിന്‍റെ ചിത്രങ്ങൾ വൈറലായി…

Read More

സോഷ്യൽ മീഡിയയിൽ ട്രംപിന് ഭീഷണി മുഴക്കിയ പ്രതിക്ക് ജാമ്യം നിഷേധിച്ചു

ഷ്രെവപോർട്ട് (ലൂസിയാന): സോഷ്യൽ മീഡിയയിൽ ട്രംപിനെതിരെ ഭീഷണി മുഴക്കിയ ഫ്രൈഡ് റിച്ച് ഇഷോലക്കിന് (31) യുഎസ് മജിസ്ട്രേറ്റ് ഡിസ്ട്രിക്ട് ജഡ്ജി ജാമ്യം നിഷേധിച്ചു. കഴിഞ്ഞ ആഴ്ചയിൽ അറസ്റ്റിലായ പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു ജഡ്ജിയുടെ ഉത്തരവ്. ബോണ്ട് സമർപ്പിച്ച് ജാമ്യം നൽകണമോ എന്നു പിന്നീട് കോടതി തീരുമാനിക്കും. നവംബർ ആറിനായിരുന്നു ഫ്രൈഡിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കാഡൊ പാരിഷ് ഷെറിഫ് ഓഫിസാണ് സോഷ്യൽ മീഡിയായിലെ ഭീഷണി കണ്ടെത്തിയത്. സോഷ്യൽ മീഡിയയിലൂടഐന്തും പ്രചരിപ്പിക്കാം എന്ന് ചിന്തിക്കുന്നവർക്ക് ഒരു മുന്നറിയിപ്പാണ് ഈ വിധി. സോഷ്യൽ മീഡിയയിൽ അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം വിദഗ്ദ്ധമായ പരിശോധനകൾ നടത്തുന്നുണ്ട്. തനിക്ക് ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടെന്നുഇഷോലക്ക് കോടതിയിൽ ബോധിപ്പിച്ചുവെങ്കിലും യുഎസ് മാർഷൽ പരിശോധിക്കുമെന്നായിരുന്നു ജഡ്ജിയുടെ മറുപടി. റിപ്പോർട്ട്: പി.പി. ചെറിയാൻ

Read More

കുവൈറ്റില്‍ വാഹനാപകടം; മലയാളി നഴ്‌സ് മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്

കുവൈറ്റ് സിറ്റി: കുവൈത്തില്‍ ശനിയാഴ്ച രാത്രിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു. സംഭവത്തിൽ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കെഒസി ആശുപത്രിയില്‍ കെആര്‍എച്ച് കമ്പനിയുടെ കീഴില്‍ നഴ്‌സായി ജോലി ചെയ്യുന്ന മേഴ്സി മറിയക്കുട്ടിയാണ് മരിച്ചത്. ശനിയാഴ്ച രാത്രി സിക്‌സ്ത് റിംഗ് റോഡിനും അഹമ്മദി റോഡിനും ഇടയിലാണു അപകടം നടന്നത്. നഴ്‌സ്മാരുമായി ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ പുറത്തേക്ക് തെറിച്ച മേഴ്സി വാഹനത്തിന്‍റെ പിന്‍ഭാഗത്തുള്ള ചക്രത്തിനടിയില്‍ കുടുങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു. പരിക്കേറ്റ മറ്റു നഴ്‌സുമാരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണു പ്രാഥമിക വിവരം.

Read More

ഇരട്ട കൊലപാതകം! കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പതിമൂന്നുകാരനെ അമ്മ പോലീസിൽ ഏല്‍പിച്ചു

നോർത്ത് കരോളൈന: ഇരട്ട കൊലപാതക കേസിൽ അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയശേഷം തിരികെ കൊണ്ടുവരുന്നതിനിടയിൽ പോലീസുകാരുടെ കണ്ണുവെട്ടിച്ചു രക്ഷപ്പെട്ട പതിമൂന്നുകാരനായ ജെറിക്കൊയെ മാതാവ് പോലീസിൽ ഏൽപിച്ചു. നവംബർ 5 നായിരുന്നു കാലിൽ ചങ്ങലയിട്ടിരുന്ന ജെറിക്കൊ റോബ്സൺ കൗണ്ടി കോർട്ടിൽ നിന്നും പുറത്തുകടക്കുന്നതിനിടെ രക്ഷപ്പെട്ടത്.കുട്ടിയെ കണ്ടെത്തുന്നവർക്ക് പോലീസ് 15,000 ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ഒക്ടോബർ 14 ന് ഫ്രാങ്ക് തോമസ് (34) ആഡം തോമസ് (33) എന്നിവർ മരിച്ച കേസിലായിരുന്നു ജെറിക്കൊയെ അറസ്റ്റു ചെയ്തു കൊലപാതക കുറ്റത്തിന് കേസെടുത്തത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ചിത്രം പരസ്യപ്പെടുത്തുന്നതിന് വിലക്കുണ്ടെങ്കിലും ജെറിക്കൊ അപകടകാരിയെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നു കുട്ടിയുടെ ചിത്രം പോലീസ് പരസ്യപ്പെടുത്തുകയും പിടികൂടാൻ പൊതുജനങ്ങളുടെ സഹകരണം അഭ്യർഥിക്കുകയും ചെയ്തിരുന്നു. നവംബർ 5 മുതൽ പോലീസിന് തലവേദന സൃഷ്ടിച്ച ജെറിക്കൊ സ്വന്തം വീട്ടിൽ എങ്ങനെ എത്തിയെന്നറിയില്ല. ബുധനാഴ്ച ജെറിക്കൊയെ ജുവനൈൽ ഡിറ്റൻഷൻ സെന്‍ററിൽ അടച്ചു.…

Read More

അറ്റ്ലാന്‍റയിൽ കാണാതായ കോളജ് വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി

അറ്റ്ലാന്‍റ: അറ്റ്ലാന്‍റ യൂണിവേഴ്സിറ്റി വിദ്യാർഥിനി അലക്സിസ് ക്രോ ഫോർഡിന്‍റെ (21) മൃതദേഹം ഡികാൽബ് കൗണ്ടി പാർക്കിൽ നിന്നും കണ്ടെടുത്തതായി അറ്റ്ലാന്‍റ പോലീസ് ചീഫ് എറിക് ഷീൽഡ്സ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരാഴ്ച മുമ്പാണ് വിദ്യാർഥിനിയെ കാണാതായത്. വിദ്യാർഥിനിയുടെ തിരോധാനവും കൊലപാതകവും സംബന്ധിച്ചു രണ്ടു പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുത്തിട്ടുള്ളതായി പോലീസ് പറഞ്ഞു. ക്രോഫോർഡിന്‍റെ റൂം മേയ്റ്റ് ജോർഡൻ ജോൺസിനേയും (21) ഇവരുടെ ബോയ്ഫ്രണ്ട് ബാരൺ ബ്രാന്‍റെലെയുമാണ് (21) ചോദ്യം ചെയ്യുന്നത്. ഒക്ടോബർ 27 ന് ക്രോഫോർഡ് പോലീസിൽ നൽകിയ പരാതിയിൽ റൂം മേയ്റ്റ് ജോർഡന്‍റെ ബോയ്ഫ്രണ്ട് തന്നോട് അപമര്യാദയായി പെരുമാറി എന്നു ചൂണ്ടികാണിച്ചിരുന്നു. നവംബർ ഒന്നിനാണ് ക്രോഫോർഡിനെ കാണാതായത്. കാണാതായ ദിവസം ക്രോഫോർഡിന്‍റെ സഹോദരിയുമായി ഫേയ്സ് ടൈമിൽ സംസാരിച്ചിരുന്നതായി പറയുന്നു. റിപ്പോർട്ട്: പി.പി. ചെറിയാൻ

Read More

ലേലം വിളി പൊടിപൊടിച്ചു; ഒരു ഞണ്ടിനെ വിറ്റത് 33 ലക്ഷത്തിന്

ഞണ്ടിനെ ലേലത്തിൽ വിറ്റത് റിക്കാർഡ് തുകയ്ക്ക്. ജപ്പാനിലെ ടോട്ടോറിയയിലാണ് അൽപ്പം വ്യത്യസ്തമായ കച്ചവടം നടന്നത്. ഞണ്ടിനെ 46,000 ഡോളറിനാണ് (33 ലക്ഷം രൂപ) വിറ്റത്. 1.2 കിലോഗ്രാം ഭാരവും 14.6 സെന്‍റീമീറ്റർ നീളവുമുള്ള ഞണ്ടിന്‍റെ വിളിപ്പേര് സ്നോ ക്രാബ് എന്നാണ്. ഇവിടെ എല്ലാ വർഷവും ഞണ്ട് ലേലം നടക്കുന്നതാണ്. എന്നാൽ ഇതാദ്യമായി ആണ് ഇത്രെയും വലിയ തുകയ്ക്ക് ഞണ്ടിനെ വിറ്റത്. ഇവിടെയുള്ള ഒരു റസ്റ്റോറന്‍റിലെ ആവശ്യത്തിന് ഞണ്ടിനെ ഉപയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഞണ്ടിനെ കൂടാതെ ട്യൂണ, മത്തങ്ങ എന്നിവയെല്ലാം വലിയ തുകയ്ക്കാണ് ലേലത്തിൽ പോയത്. ഇത്രെയും വലിയ തുകയ്ക്ക് ഞണ്ടിനെ വിറ്റത് വളരെ അത്ഭുതകരമായ കാര്യമാണെന്ന് പ്രദേശത്തെ സർക്കാർ ഉദ്യോഗസ്ഥനായ ഷോട്ടോ ഇനമോണ എന്നയാൾ പറഞ്ഞു.

Read More

പാൽ പണികൊടുത്തു; താഴെവീണ യുവാവിനെ രക്ഷിച്ചത് പാൽ കവർ

നിലത്തേക്ക് തലകുത്തി വീണ ഹോട്ടൽ ജീവനക്കാരൻ തലനാരിഴയ്ക്ക് രക്ഷപെടുന്നതിന്‍റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. ഹോട്ടൽ ജീവനക്കാരനായ ഒരാൾ പാലുമായി നടന്നു നീങ്ങുമ്പോൾ കൈയിൽ ഇരുന്ന പാൽ കവർ നിലത്തേക്ക് വീണു. മുന്നിലേക്ക് നടക്കുവാൻ ശ്രമിച്ച ഇയാൾ പാലിൽ ചവിട്ടി നിലത്തേക്ക് തെന്നി വീഴുകയായിരുന്നു. കൈയിലുണ്ടായിരുന്ന പാൽ കവറിൽ തലയിടിച്ചത് കൊണ്ട് ഇയാൾ തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു. സമീപത്തെ സിസിടിവിയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. സംഭവം എവിടെയാണ് നടന്നതെന്ന് വ്യക്തമല്ല. When things go from bad to worse in less than a second. pic.twitter.com/XMazyZIR3f — Imtiaz Mahmood (@ImtiazMadmood) November 8, 2019

Read More