ഡബ്ലിൻ: യൂറോപ്യൻ യൂണിയനു പുറത്തുനിന്നുള്ള നഴ്സുമാർക്കായി അയർലൻഡ് പുതിയ വിസ അപേക്ഷാ സംവിധാനവും വർക്ക് പെർമിറ്റ് സന്പ്രദായവും ഏർപ്പെടുത്തി. രാജ്യത്ത് ജോലി ചെയ്യാൻ കരാർ ലഭിച്ച വിദേശ നഴ്സുമാർക്കാണ് ഇതു ബാധകമാകുക. ഐറിഷ് ജനറൽ എംപ്ലോയ്മെന്റ് പെർമിറ്റിന് അപേക്ഷിക്കാൻ തൊഴിലാളിക്കും തൊഴിലുടമയ്ക്കും അനുവാദം നൽകും. പ്രതിവർഷം മുപ്പതിനായിരും പൗണ്ട് എങ്കിലും ശന്പളം നിർബന്ധം. എ ടിപ്പിക്കൽ വർക്ക് സ്കീം വഴിയാണ് വിദേശ നഴ്സുമാർ വിസ അപേക്ഷ നൽകേണ്ടത്. ഐറിഷ് വിസയ്ക്ക് വിദേശികൾക്കിടയിൽ പ്രിയമേറി വരുന്ന സാഹചര്യത്തിലാണ് പരിഷ്കരണങ്ങൾ. ആറ്റിറ്റ്യൂഡ് ടെസ്റ്റ് അല്ലെങ്കിൽ ക്ലിനിയ്ക്കൽ അസസ്മെന്റ് പ്രോഗ്രാം പൂർത്തിയാക്കിയിരിയ്ക്കണം. അയർലണ്ടിലെ നഴ്സിംഗ് (പ്രഫഷണൽ) ബോർഡിൽ രജിസ്റ്റർ ചെയ്ത പിൻനന്പർ ഉണ്ടായിരിയ്ക്കണം. ജോലി സംബന്ധമായ വിസാ കിട്ടിരിയ്ക്കണം. ഐഎൻഐഎസ് (Irish Naturalisation and Immigration Service) രജിസ്ട്രേഷൻ ഉണ്ടായിരിയ്ക്കണം. ഈ കാര്യങ്ങൾ നടത്തിയിട്ടുള്ളവർക്ക് എ ടിപ്പിക്കൽ വർക്ക് സ്കീം വഴിയായി…
Read MoreCategory: NRI
അമേരിക്കയിൽ മക്കളെ അമ്മ വെടിവച്ച് കൊന്ന സംഭവം: പദ്ധതിയിട്ടത് മൂന്നുപേരെ കൊന്ന ശേഷം ജീവനൊടുക്കാൻ
ടെക്സസ്: യുഎസില്‍ പെണ്‍കുട്ടികളെ അമ്മ വെടിവച്ചു കൊലപ്പെടുത്തിയതിന്റെ പിന്നിലെ കാരണമറിയാതെ പോലീസ് കുഴങ്ങുന്നു. ഏഴും അഞ്ചും വയസുള്ള രണ്ടു പെണ്‍കുട്ടികളെയാണ് അമ്മ വെടിവച്ചു കൊലപ്പെടുത്തിത്. ഡാളസിൽനിന്ന് 62 മൈൽ അകലെ ഹെൻഡേഴ്സണ് കൗണ്ടിയിൽ ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. സാറ നിക്കോൾ ഹെൻഡേഴ്സണ് എന്ന ഇരുപത്തൊന്പതുകാരിയാണ് പെണ്മക്കളെ വെടിവച്ചു കൊലപ്പെടുത്തിയത്. രാത്രിയിൽ ഉറങ്ങിക്കിടന്ന കുട്ടികളെയാണ് ഇവര്‍ വെടിവച്ചത്. ശേഷം ഒപ്പം താമസിച്ചിരുന്ന ജാക്ക് എന്നയാളുടെ അടുത്തെത്തി താൻ കുട്ടികളെ വെടിവച്ചെന്ന് അറിയിക്കുകയായിരുന്നു. കുട്ടികളെയും ജാക്കിനെയും കൊന്ന ശേഷം ജീവനൊടുക്കാനായിരുന്നു ഇവരുടെ പദ്ധതി എന്നാണ് പോലീസ് പറയുന്നത്. ബുധനാഴ്ച വൈകിട്ട് ഇവർ താമസിക്കുന്ന വീട്ടിൽ കലഹം നടക്കുന്നതായി ഫോണ്‍സന്ദേശം ലഭിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തിയിരുന്നു. എന്നാൽ, പ്രശ്നങ്ങളൊന്നുമില്ലെന്നു സാറയും ഒപ്പമുണ്ടായിരുന്ന പുരുഷനും പോലീസിനെ അറിയിച്ചു. തുടർന്നു പോലീസ് മടങ്ങിപ്പോകുകയും ചെയ്തു.മൂന്നു മണിക്കൂറിനു ശേഷം വീട്ടിൽ വെടിവയ്പ് നടന്നതായി അറിയിച്ചു പോലീസിനു ഫോണ്‍സന്ദേശം…
Read Moreട്രംപിലൂടെ കേട്ട ‘ഫേക്ക് ന്യൂസ്’ ഈ വര്‍ഷത്തെ വാക്ക്
ലണ്ടൻ: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിലൂടെ ജനശ്രദ്ധ നേടിയ ‘ഫേക്ക് ന്യൂസ്’(വ്യാജ വാർത്ത) എന്ന വാക്കിനെ കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ പ്രചാരത്തില്‍ വന്ന ഇംഗ്ലീഷ് വാക്കായി കോളിന്‍സ് ഡിക്ഷണറി തെരഞ്ഞെടുത്തു. ഈ വാക്കിന്റെ ഉപയോഗം ഒരു വർഷത്തിനുള്ളിൽ 365 ശതമാനം വർധിച്ചുവെന്നാണ് കോളിന്‍സിന്റെ കണ്ടെത്തൽ. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിലും തുടർന്നും ട്രംപ് മാധ്യമങ്ങളെ വിമർശിക്കാനായി ഏറ്റവുമധികം ഉപയോഗിച്ച പദമാണ് “ഫേക്ക് ന്യൂസ്’. വസ്തുതാ വിരുദ്ധവും വ്യാജവുമായ വാർത്തകളെ സൂചിക്കാനാണ് “ഫേക്ക് ന്യൂസ്’ എന്ന വാക്ക് ഉപയോഗിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും പ്രതിപക്ഷ ലേബർ നേതാവ് ജെറിമി കോർബിനും തങ്ങളുടെ പ്രസംഗങ്ങളിൽ ഈ വാക്ക് പ്രയോഗിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ‘ബ്രെക്സിറ്റ്’ എന്ന വാക്കാണ് ഏറ്റവും കൂടുതൽ പ്രചാരത്തില്‍ വന്ന ഇംഗ്ലീഷ് വാക്കായി തെരഞ്ഞെടുത്തത്. ഇത്തവണ ജെൻഡർഫ്ലൂയ്ഡ്, ഫിജറ്റ് സ്പിന്നർ, ഗിഗ് ഇക്കോണമി തുടങ്ങിയവയും ജനപ്രിയ വാക്കുകളുടെ ചുരുക്കപ്പട്ടികയിൽ…
Read Moreതീപിടിച്ച കാറിൽ ഇന്ത്യൻ വംശജയുടെ മരണം: ഡ്രൈവർക്കെതിരേ കൊലക്കേസ്
ന്യൂയോർക്ക്: തീപിടിച്ച കാറിൽ സുഹൃത്ത് ഉപേക്ഷിച്ച ഇന്ത്യൻ വംശജ വെന്തുമരിച്ച സംഭവത്തിൽ വാഹനം ഓടിച്ച ഡ്രൈവർക്കെതിരേ കൊലക്കുറ്റത്തിനു കേസ് രജിസ്റ്റർ ചെയ്തു. ഇന്ത്യൻ അമേരിക്കൻ വിദ്യാർഥിനി ഹർലീൻ ഗ്രെവാളിന്റെ മരണത്തിലാണു പോലീസ് നടപടി. ഈ മാസം 14ന് ന്യുയോർക്കിലുണ്ടായ അപകടത്തിലാണു ഹർലീൻ കാറിൽ വെന്തുമരിച്ചത്. സുഹൃത്ത് സയീദ് ഓടിച്ച കാർ ഡിവൈഡറിലിടിച്ച് തീപിടിക്കുകയായിരുന്നു. കത്തുന്ന കാറിൽനിന്നു പുറത്തിറങ്ങിയ സയീദ് ടാക്സി പിടിച്ച് ആശുപത്രിയിലെത്തി ചികിത്സ തേടി. ഇയാളെ പോലീസ് പിന്നീട് പിടികൂടി. പഞ്ചാബിൽനിന്നു കുടിയേറിയ ദന്പതികളുടെ മകളാണു ഹർലീൻ. കൈക്കും മുഖത്തും നിസാര പരിക്കേറ്റ സയിദ് ഹർലീനെ രക്ഷപ്പെടുത്താൻ ശ്രമിച്ചില്ലെന്നാണു പോലീസ് കേസ്. കുറ്റം തെളിയുകയാണെങ്കിൽ 12 മുതൽ 25 വർഷം വരെ ഇയാൾക്കു തടവുശിക്ഷ ലഭിച്ചേക്കും. ജനുവരി 12 ന് കോടതിയിൽ ഹാജരാകാനാണ് സയിദിനോടു കോടതി നിർദേശിച്ചിട്ടുള്ളത്. റിപ്പോര്‍ട്ട്: പി.പി. ചെറിയാന്
Read Moreനഴ്സുമാരുടെ ശ്രദ്ധയ്ക്ക്;സൗദിയില്‍ നഴ്സുമാര്‍ക്ക് സുവര്‍ണാവസരം
നഴ്സുമാരെ തേടി സൗദി. ബിഎസ് സി നഴ്സുമാര്‍ക്ക് സൗദിയില്‍ സുവര്‍ണാവസം. ദമാമിലെ കിംഗ് ഫഹദ് ആശുപത്രിയിലേക്കാണ് നിയമനം. ആശുപത്രി അധികൃതര്‍ ഇന്ത്യയില്‍ നേരിട്ടെത്തിയാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. അഞ്ചു വര്‍ഷത്തില്‍( ഇന്റേന്‍ഷിപ്പ് കൂട്ടാതെ) കുറയാതെ പ്രവൃത്തിപരിചയമുള്ള നഴ്സുമാര്‍ക്കാണ് അവസരം. നവംബര്‍ 12,13 തീയതികളില്‍ ഡല്‍ഹിയില്‍ വച്ചാണ് ഇന്റര്‍വ്യൂ. 75000-92000 വരെയാണ് ശമ്പളം.
Read Moreഷെറിന്റെ മൃതദേഹം കണ്ടെടുത്തു
റിച്ചാർഡ്സണ്: വൃക്ഷ ചുവട്ടിൽ നി്ന്നും അപ്രത്യക്ഷമായ ഷെറിൻ മാത്യുവിന്േറതെന്ന് സംശയിക്കുന്ന മൃതദേഹം ഒക്ടോബർ 22 ന് റിച്ചാർഡ്സൻ പോലീസ് കണ്ടെടുത്തു. റിച്ചാർഡ്സണ് പോലീസ് മൃതദേഹം കണ്ടെടുത്ത കാര്യം സ്ഥിരീകരിച്ചു. കണ്ടെടുത്തത് ഷെറിന്റെ മൃതദേഹമാണോ എന്ന് ചോദ്യത്തിന് മറിച്ച് ചിന്തിക്കുവാൻ സാധ്യത കാണുന്നില്ലല്ലോ’ എന്നാണ് ഓഫീസർ മറുപടി നൽകിയത്. വിശദമായ പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ ഒൗദ്യോഗികമായി സ്ഥിരീകരിക്കുവാൻ കഴിയുകയുള്ളു എന്നും ഓഫീസർ കൂട്ടിച്ചേർത്തു. മൃതദേഹം കണ്ടെത്തിയ വിവരം മാതാപിതാക്കളെ അറിയിച്ചിരുന്നുവെന്നും തിരിച്ചറിയലിന് എത്തിച്ചേരണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ആരും എത്തിച്ചേർന്നില്ലെന്നും പോലീസ് പറഞ്ഞു. ഒക്ടോബർ ഏഴിന് വീടിന് പുറകുവശത്തുള്ള വൃക്ഷചുവട്ടിൽനിന്നാണ് ഷെറിന് അവസാനമായി കാണാതായത്. തുടർന്നു നടന്ന തിരച്ചിലിനൊടുവിലാണ് സ്പ്രിംഗ് വാലി ടൗണ്‍ സെന്റർ റെയിൽ പാളത്തിന് കുറുകെയുള്ള വലിയ പൈപ്പിന് സമീപം മൃതദേഹം കണ്ടെത്തിയത്. ഷെറിൻ മാത്യുവിന്റെ വീട്ടിൽനിന്നും ഒരു കിലോമീറ്റർ താഴെമാത്രമാണ് ഇവിടേയ്ക്കുള്ള ദൂരം. റെയിൽ പാളത്തിന്…
Read Moreഅബ്കാരി, മയക്കുമരുന്ന് കേസുകളുണ്ടോ? പാസ്പോർട്ടിനായി ഇനി മുതല്‍ എക്സൈസ് വെരിഫിക്കേഷനും
തിരുവനന്തപുരം: പാസ്പോർട്ട് അപേക്ഷകർക്ക് ഇനി മുതൽ എക്സൈസ് വകുപ്പിന്റെ വെരിഫിക്കേഷനും. അബ്കാരി, മയക്കുമരുന്ന് കേസുകളുണ്ടോയെന്ന് പരിശോധിച്ച ശേഷമായിരിക്കും ഇനി മുതൽ പാസ്പോർട്ട് നൽകുക. പോലീസ് തന്നെയാകും വേരിഫിക്കേഷൻ നടത്തുക. നിലവിൽ പാസ്പോർട്ടിന് അപേക്ഷിക്കുന്പോൾ പോലീസ് കേസുകളുണ്ടോയെന്ന് മാത്രമാണ് പരിശോധിച്ചിരുന്നത്. എന്നാൽ മയക്കുമരുന്ന് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് എക്സൈസിന്റെ പരിശോധനകൂടി നിർബന്ധമാക്കിയത്.
Read Moreമലയാളി യുവതിയുടെ മൃതദേഹം നാലു മാസമായി മലേഷ്യയിലെ മോർച്ചറിയിൽ
ക്വലാലംപുർ: മലയാളി യുവതിയുടെ മൃതദേഹം നാലു മാസമായി മലേഷ്യൻ ആശുപത്രിയിലെ മോർച്ചറിയിൽ. തിരുവനന്തപുരം തുരവലിയകാവ് സ്വദേശിനി മെർലിൻ റൂബി (37)യുടെ മൃതദേഹമാണ് തിരിച്ചറിയാതെ ആശുപത്രിയിൽ സൂക്ഷിച്ചത്. നാലു മാസം മുൻപ് സുബാംഗ് ജയയിലെ ജനവാസ കേന്ദ്രത്തിലുള്ള കെട്ടിടത്തിൽനിന്നു വീണാണ് യുവതി മരിച്ചത്. മരണമടഞ്ഞ യുവതിയുടെ പക്കൽനിന്ന് പ്രാഥമിക പരിശോധനയിൽ പാസ്പോർട്ടോ മറ്റു തിരിച്ചറിയൽ രേഖകളോ ലഭിച്ചില്ല. ഇതേതുടർന്ന് നാലുമാസമായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹം. ഇതിനുശേഷം മലേഷ്യൻ പോലീസിന്േറയും ഇന്ത്യൻ ഹൈകമ്മിഷന്േറയും കേരള പോലീസിന്േറയും സഹകരണത്തോടുകൂടി പത്ര മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വാർത്ത നൽകിയതിന്റെ ഫലമായി യുവതിയുടെ പാസ്പോർട്ട് കണ്ടെടുത്തു. ഇതിനെ തുടർന്നാണ് മൃതദേഹം തിരിച്ചറിയാൻ സഹായകരമായത്. മരണ വിവരം യുവതിയുടെ നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. മലേഷ്യയിലെ നടപടികൾ പൂർത്തിയാക്കി മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും. മലേഷ്യൻ പോലീസുമായി സഹകരിച്ചു നിയമ നടപടികൾ പൂർത്തീകരിക്കുന്നതിനു അസോസിയേഷൻ വൈസ് പ്രസിഡന്റ്…
Read Moreആറു വയസുകാരിയുടെ ദേഹത്തു കയറി 147 കിലോ ഭാരമുള്ള സ്ത്രീയുടെ വിളയാട്ടം; കുരുന്നിന് ദാരുണാന്ത്യം
ഫ്ളോറിഡ: അച്ചടക്കം പഠിപ്പിക്കാൻ ഒന്‍പതു വയസുകാരിയുടെ ശരീരത്തിൽ 147 കിലോ ഭാരമുള്ള സ്ത്രീ കയറിയിരുന്നു. ശ്വാസം കിട്ടാതെ കുഞ്ഞ് മരിച്ചു. യുഎസ് സംസ്ഥാനമായ ഫ്ളോറിഡയിൽ ശനിയാഴ്ചയായിരുന്നു സംഭവം. ഡെറിക ലിൻഡ്സേ എന്ന കുരുന്നാണ് ബന്ധുവായ സ്ത്രീയുടെ ക്രൂരതയിൽ കൊല്ലപ്പെട്ടത്. വികൃതി കാണിച്ച കുഞ്ഞിനെ അടക്കിയിരുത്താൻ ബന്ധുവായ വെറോനിക്ക ഗ്രീൻ പോസി എന്ന സ്ത്രീ കുഞ്ഞിന്റെ ശരീരത്തിൽ കയറി ഇരിക്കുകയായിരുന്നു. ഉടൻതന്നെ ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുട്ടിയോടു ക്രൂരത കാണിച്ചു എന്ന കുറ്റം ചുമത്തി വെറോനിക്കയെ പോലീസ് അറസ്റ്റ് ചെയ്തു. വികൃതി കാട്ടിയ കുഞ്ഞിനെ അച്ചടക്കം പഠിപ്പിക്കാൻ, കസേരയിലിരുന്ന കുഞ്ഞിന്റെ ശരീരത്തിൽ താൻ കയറി ഇരിക്കുകയായിരുന്നെന്നു വെറോനിക്ക പോലീസിനോടു പറഞ്ഞു. ഇവർക്കു 147 കിലോ(325 പൗണ്ട്) ഭാരമുണ്ടെന്നു പിന്നീടു പരിശോധനയിൽ വ്യക്തമായി. കുട്ടിക്കുനേരെ നടന്ന ക്രൂരത റിപ്പോർട്ട് ചെയ്യാതിരുന്നതിനു മാതാപിതാക്കളെയും പോലീസ് അറസ്റ്റ്…
Read Moreഅയര്‍ലന്‍ഡില്‍ കൊടുങ്കാറ്റും വെള്ളപ്പൊക്കവും
അയര്‍ലന്‍ഡിനെ വിറപ്പിക്കാന്‍ ശേഷിയുള്ള ഒഫേലിയ തീരത്തോടടുക്കുമ്പോള്‍ രാജ്യമാകെ അതീവ മുന്‍കരുതലില്‍. അയര്ലന്ഡിലാകെ റെഡ് കാറ്റഗറി സുരക്ഷാ മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്. ഒഫേലിയ അറ്റ്ലാന്റിക് സമുദ്രത്തില്‍നിന്നു ഐറിഷ് തീരത്തു കയറുമെന്നാണ് പ്രവചനം. വെക്സ്ഫോഡ്, ഗോള്‍വേ,മേയോ, കെറി,ലിമറിക്ക്,വാട്ടര്‍ഫോഡ് എന്നീ കൗണ്ടികളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് കാറ്റഗറി മുന്നറിയിപ്പ് രാജ്യമാകെയാക്കി. ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ത്തന്നെ കഴിയണമെന്നും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നുമാണ് നിര്‍ദേശം. സ്കൂളുകള്‍ തുറക്കില്ല. ആശുപത്രികളില്‍ ഒപികള്‍ പ്രവര്‍ത്തിക്കില്ല.
Read More