സിഡ്നി: സിഡ്നിയിലെ ബോണ്ടി ബീച്ചിൽ നടന്ന കൂട്ട വെടിവയ്പിനിടെ, അക്രമികളിലൊരാളെ കീഴ്പ്പെടുത്തിയ അഹമ്മദ് അൽ അഹമ്മദ് ഇപ്പോൾ ഓസ്ട്രേലിയക്കാരുടെ “ഹീറോ’ ആണ്. അഹമ്മദ് ഭീകരനെ കീഴ്പ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി. പതിനഞ്ച് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, പാർക്ക് ചെയ്തിരിക്കുന്ന കാറുകൾക്ക് പിന്നിലൂടെ പമ്മിയെത്തുന്ന അഹമ്മദ് തോക്കുധാരിയെ മൽപ്പിടുത്തത്തിലൂടെ കീഴ്പ്പെടുത്തുന്നതും ഭീകരനിൽനിന്നു തോക്ക് പിടിച്ചുവാങ്ങുന്നതും തുടർന്ന് ഭീകരനുനേരെ തോക്കുചൂണ്ടുന്നതും കാണാം. 43കാരനായ അഹമ്മദ് അൽ അഹമ്മദ് പഴക്കച്ചവടക്കാരനാണ്. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ അഹമ്മദിന് പരിചയമില്ലെന്നും അഹമ്മദ് തെരുവിലൂടെ നടന്നുപോകുകയായിരുന്നുവെന്നും മാധ്യമങ്ങൾ പറയുന്നു.
Read MoreCategory: NRI
ഇന്ത്യക്കെതിരേ 50 ശതമാനം തീരുവ: ‘ട്രംപൻ’ നടപടികൾക്കെതിരേ യുഎസ് സഭയിൽ പ്രമേയം
വാഷിംഗ്ടൺ ഡിസി: ഇന്ത്യക്കെതിരേ 50 ശതമാനം വരെ തീരുവ ചുമത്തിയ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ നടപടി അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രമേയം ഇന്നലെ എസ് പ്രതിനിധി സഭയിലെ മൂന്ന് അംഗങ്ങൾ അവതരിപ്പിച്ചു. ട്രംപിന്റെ നടപടികൾ “നിയമവിരുദ്ധം’ എന്നും അമേരിക്കൻ തൊഴിലാളികൾക്കും ഉപഭോക്താക്കൾക്കും ഉഭയകക്ഷി ബന്ധങ്ങൾക്കും ദോഷകരമാണെന്നും അംഗങ്ങൾ വിശേഷിപ്പിച്ചു. ബ്രസീലിനുമേലുള്ള സമാനമായ താരിഫുകൾ അവസാനിപ്പിക്കുന്നതിനും ഇറക്കുമതി തീരുവ ഉയർത്താൻ പ്രസിഡന്റ് അടിയന്തര അധികാരങ്ങൾ ഉപയോഗിക്കുന്നത് തടയുന്നതിനുമുള്ള ഉഭയകക്ഷി സെനറ്റ് നടപടിയെത്തുടർന്നാണ് പ്രതിനിധികളായ ഡെബോറ റോസ്, മാർക്ക് വീസി, രാജാ കൃഷ്ണമൂർത്തി എന്നിവരുടെ നേതൃത്വത്തിൽ പ്രമേയം അവതരിപ്പിച്ചത്. ഓഗസ്റ്റ് 27 ന് ഇന്ത്യക്കു മേൽ ചുമത്തിയ 25 ശതമാനം ഇരട്ടിത്തീരുവ റദ്ദാക്കാൻ പ്രമേയം ശ്രമിക്കുന്നതായി പ്രസ്താവനയിൽ പറയുന്നു. നേരത്തെയുള്ള പരസ്പര താരിഫുകൾക്ക് പുറമേയാണിത്. “വാണിജ്യം, നിക്ഷേപം എന്നിവയിലൂടെ നോർത്ത് കരോലിനയുടെ സമ്പദ്വ്യവസ്ഥ ഇന്ത്യയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു’ എന്ന് വനിതാനേതാവ് റോസ്…
Read Moreയുദ്ധവിമാനങ്ങൾ നവീകരിക്കാൻ പാക്കിസ്ഥാന് 68.6 കോടി ഡോളർ വാഗ്ദാനം ചെയ്ത് ട്രംപ്
വാഷിംഗ്ടൺ ഡിസി: എഫ്-16 യുദ്ധവിമാനങ്ങൾ നവീകരിക്കാനും പരിപാലിക്കാനുമുള്ള ഉപയോഗത്തിനായി പാക്കിസ്ഥാന് 68.6 കോടി ഡോളർ വാഗ്ദാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലും മറ്റു പദ്ധതികളിലും യുഎസുമായി സഹകരിക്കാൻ പാക്കിസ്ഥാന് ഈ കരാർ ഉപയോഗപ്രദമാവുമെന്ന് ഡിഫൻസ് സെക്യൂരിറ്റി കോഓപറേഷൻ ഏജൻസി (ഡിഎസ്സിഎ) പറഞ്ഞു. നവീകരണങ്ങൾ സാധ്യമാവുമ്പോൾ പാകിസ്ഥാന്റെ എഫ്-16 വിമാനങ്ങൾ 2040 വരെ നിലനിൽക്കാൻ ശേഷിയുള്ളതായി മാറും. യുഎസ്, നാറ്റോ സേനകളുമായി യുദ്ധഭൂമിയിൽ നിന്ന് തത്സമയ വിവരങ്ങൾ കൈമാറാനുള്ള 92 ലിങ്ക്-16, എംകെ -82 500-പൗണ്ട് ബോംബ് ബോഡികളും ഉൾപ്പെടെ പ്രതിരോധ ഉപകരണങ്ങൾ ഇതിൽ ഉൾക്കൊള്ളുന്നു. യുഎസ് ദേശീയ സുരക്ഷയ്ക്ക് ഈ വിൽപ്പന സുപ്രധാനമാണെന്ന് ഡിഎസ്സിഎ അഭിപ്രായപ്പെടുന്നു.
Read Moreഗർഭിണിയും ശിശുവും വെടിയേറ്റ് മരിച്ച കേസിൽ മുൻ കാമുകൻ അറസ്റ്റിൽ;
ടെക്സസ്: ഗർഭിണി വെടിയേറ്റ് മരിച്ച കേസിൽ ആർലിംഗ്ടൺ പോലീസും യുഎസ് മാർഷൽസും ചേർന്ന് മാലിക് മൈനറെ (29) അറസ്റ്റ് ചെയ്തു. നവംബർ 12ന് ഇന്റർസ്റ്റേറ്റ് 20ൽ വച്ചുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. വെടിവയ്പിൽ മരിച്ച 29 വയസുകാരിയായ ബ്രേ’ഏഷ്യ ജോൺസൺ ഗർഭിണിയായിരുന്നു. ഗർഭസ്ഥശിശുവും മരിച്ചു. യുവതിയുടെ കാമുകനും ഗുരുതരമായി പരിക്കേറ്റിരുന്നു. യുവതിയുടെ മുൻ കാമുകനാണ് മൈനർ. ഇയാൾ യുവതി സഞ്ചരിച്ച വാഹനം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. കൊലപാതകം, മാരകായുധം ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരേ ചുമത്തിയിട്ടുള്ളത്. നിലവിൽ പ്രതി ആർലിംഗ്ടൺ സിറ്റി ജയിലിലാണ്. പി.പി. ചെറിയാൻ
Read Moreഇൻഡിഗോ പ്രതിസന്ധി; യാത്രക്കാർക്ക് 10,000 രൂപ നഷ്ടപരിഹാരം
ന്യൂഡൽഹി: യാത്രാ പ്രതിസന്ധിയിൽ വലഞ്ഞ യാത്രക്കാർക്ക് 10,000 രൂപയുടെ യാത്രാ വൗച്ചർ നഷ്ടപരിഹാരം നൽകുമെന്ന് ഇൻഡിഗോ. കമ്പനിയുടെ പ്രതിസന്ധി മൂലം ഡിസംബർ മൂന്ന്, നാല്, അഞ്ച് തീയതികളിൽ റദ്ദാക്കുകയോ ദീർഘനേരം വൈകുകയോ ചെയ്ത വിമാനങ്ങളിലെ യാത്രക്കാർക്കാണ് 10,000 രൂപയുടെ യാത്രാ വൗച്ചർ നൽകുമെന്ന് ഇൻഡിഗോ അറിയിച്ചിരിക്കുന്നത്. വിമാനം റദ്ദാക്കുമ്പോൾ ഡിജിസിഎ ചട്ടപ്രകാരം യാത്രക്കാർക്ക് നൽകേണ്ട നഷ്ടപരിഹാരത്തിനു പുറമേയാണിത്. വരുന്ന 12 മാസത്തിൽ ഏതെങ്കിലും ഇൻഡിഗോ വിമാനയാത്രയ്ക്ക് ഇതുപയോഗിക്കാം. പുറപ്പെടുന്നതിന് 24 മണിക്കൂറിനുള്ളിൽ റദ്ദാക്കുന്ന വിമാനങ്ങൾക്ക് യാത്രാദൈർഘ്യത്തിന്റെ അടിസ്ഥാനത്തിൽ 5000 രൂപ മുതൽ 10,000 രൂപ വരെ നഷ്ടപരിഹാരം നൽകും. പ്രവർത്തനം സാധാരണനിലയിലേക്കെത്തിയെന്നും സമയകൃത്യത തിരിച്ചെത്തിയെന്നും ഇൻഡിഗോ അറിയിച്ചു. അടിയന്തര കാരണങ്ങളാലല്ലാതെ യാത്രാദിനത്തിലുള്ള വിമാന റദ്ദാക്കലുകൾ നടത്തുന്നില്ല. സർവീസുകളുടെ എണ്ണം ദിനംപ്രതി മെച്ചപ്പെടുകയാണെന്നും 138 ലക്ഷ്യസ്ഥാനങ്ങളിലേക്കും വിമാന സർവീസ് നടത്തുന്നുണ്ടെന്നും ഇൻഡിഗോ അറിയിച്ചു. ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സിനോട്…
Read More‘റഷ്യയുമായുള്ള എണ്ണ വ്യാപാരം മാത്രമല്ല കാരണം’: ഇന്ത്യക്കെതിരെയുള്ള യുഎസ് തീരുവയിൽ രഘുറാം രാജൻ
ന്യൂഡൽഹി: ഡൊണാൾഡ് ട്രംപ് ഭരണകൂടം ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ 50 ശതമാനം ഉയർന്ന തീരുവ ഏർപ്പെടുത്തിയതിന്റെ പ്രധാന കാരണം റഷ്യൻ എണ്ണ ഇറക്കുമതി ആയിരുന്നില്ലെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. ഓപ്പറേഷൻ സിന്ദൂറിനെത്തുടർന്ന് പാകിസ്ഥാനുമായുള്ള സൈനിക വെടിനിർത്തലിനെക്കുറിച്ച് ട്രംപ് നടത്തിയ പരാമർശങ്ങൾ ന്യൂഡൽഹി എങ്ങനെ കൈകാര്യം ചെയ്തു എന്നതുമായി ബന്ധപ്പെട്ടാണെന്നും അദ്ദേഹം പറഞ്ഞു. സൂറിച്ച് സർവകലാശാലയിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് രഘുറാം രാജൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്. മുതിർന്ന സാമ്പത്തിക വിദഗ്ധന്റെ പ്രഭാഷണ വീഡിയോ വൈറലാണ്. ട്രംപിന്റെ താത്പര്യങ്ങൾ അംഗീകരിക്കാത്തതാണ് തീരുവ ഉയർത്താൻ കാരണം. ഈമാസം നാലിനെടുത്ത വീഡിയോ ക്ലിപ്പ് കടുത്ത വിമർശനത്തിനു കാരണമായി. സത്യത്തെ വളച്ചൊടിക്കുകയും യുഎസ് നടപടികളെ ന്യായീകരിക്കാൻ ഇന്ത്യയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് ആരോപണങ്ങൾ. രഘുറാം രാജൻ പറഞ്ഞത്“റഷ്യൻ എണ്ണയായിരുന്നില്ല പ്രശ്നം… പ്രധാനകാരണം ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചതിന്റെ ക്രെഡിറ്റ് ട്രംപ് അവകാശപ്പെട്ടതിന് ശേഷം…
Read Moreസഹപ്രവർത്തകരെ പീഡിപ്പിച്ചതിന് ശേഷം ഇന്ത്യയിലേക്ക് മുങ്ങി; മലയാളി നഴ്സിനെ തിരികയെത്തിച്ച് ജയിലിലടച്ച് ബ്രിട്ടൻ
ലണ്ടൻ: സഹപ്രവർത്തകരായ പെൺകുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചതിന് ശേഷം സ്കോട്ലൻഡിൽ നിന്നും ഇന്ത്യയിലേക്ക് മുങ്ങിയ മലയാളി നഴ്സിനെ തിരികയെത്തിച്ച് അറസ്റ്റ് ചെയ്തു. ഹാമില്ട്ടണ് നിവാസിയായ നൈജില് പോളി(47)നെയാണ് പിടികൂടിയത്. ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യന് വംശജനാണ് നൈജില് പോള്. ഇയാളെ കോടതി ഏഴുവർഷവും ഒൻപതുമാസവും കഠിന തടവിന് ശിക്ഷിച്ചു. ജയിൽ മോചിതനായ ശേഷം രണ്ട് വർഷത്തെ നിരീക്ഷണവും ശിക്ഷയുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്. കെയർ ഹോം മാനേജറായ നൈജില് അവിടെ ജോലി ചെയ്തിരുന്ന മൂന്ന് ജീവനക്കാരെയാണ് ലൈംഗീകമായി പീഡിപ്പിച്ചത്. കേസിൽ കുടുങ്ങുമെന്ന് ഉറപ്പായതോടെ സ്കോട്ട്ലാൻഡിൽ നിന്ന് ഇന്ത്യയിലേക്ക് കടന്നത്
Read Moreസമാധാന നൊബേൽ പുരസ്കാര വിതരണം ഇന്ന്: മരിയ കൊരീന എത്തുമോ?
ഓസ്ലോ: സമാധാന നൊബേൽ പുരസ്കാരം ഇന്ന് സമ്മാനിക്കാനിരിക്കെ ജേതാവായ വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊരീന മച്ചാഡോ ഇന്നലെ നടത്താനിരുന്ന മാധ്യമ സമ്മേളനം റദ്ദാക്കിയതായി നോർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. മരിയയുടെ മാധ്യമ സമ്മേളനം പറഞ്ഞ സമയം കഴിഞ്ഞ് മൂന്ന് മണിക്കൂറായിട്ടും തുടങ്ങിയില്ല. തുടർന്ന് സമ്മേളനം റദ്ദാക്കിയതായി ഇൻസ്റ്റിറ്റ്യൂട്ട് അറിയിക്കുകയായിരുന്നു. മച്ചാഡോ ഇപ്പോൾ എവിടെയാണ് എന്നതിനെക്കുറിച്ച് അറിയില്ലെന്നും ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു. അവർക്ക് വരാൻ ആഗ്രഹമുണ്ടെന്നും ഇവിടേക്കുള്ള മാർഗമധ്യേയാണെന്നും പുരസ്കാരം സ്വീകരിക്കാൻ അവർ ഓസ്ലോയിൽ എത്തുമോയെന്ന് അറിയില്ലെന്നും നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും സ്ഥിരം സെക്രട്ടറിയുമായ ക്രിസ്റ്റീൻ ബെർഗ് ഹാർപ്വികെൻ പറഞ്ഞു.
Read Moreവിട്ടുവീഴ്ചയില്ലാതെ തായ്ലൻഡും കംബോഡിയയും: അതിർത്തിയിൽ പലായനം
ബാങ്കോക്ക്: തായ്ലൻഡും കംബോഡിയയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. രാജ്യരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഇരു രാജ്യങ്ങളും ഇന്നലെ അറിയിച്ചു. ഇരു രാജ്യങ്ങളുടെയും അതിർത്തി പ്രദേശങ്ങളിൽനിന്നു പതിനായിരങ്ങൾ ഒഴിഞ്ഞുപോകാൻ തുടങ്ങി. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മധ്യസ്ഥതയിൽ ജൂലൈയിലുണ്ടായ വെടിനിർത്തൽ ലംഘിച്ച് തായ്ലൻഡും കംബോഡിയയും തിങ്കളാഴ്ച വീണ്ടും ഏറ്റുമുട്ടാനുള്ള കാരണം വ്യക്തമല്ല.തായ്ലൻഡിന്റെ ആക്രമണത്തിൽ ഒന്പതു സിവിലിയന്മാർ കൊല്ലപ്പെടുകയും 20 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി കംബോഡിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കംബോഡിയൻ ആക്രമണത്തിൽ മൂന്നു പട്ടാളക്കാർ കൊല്ലപ്പെടുകയും 29 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി തായ് വൃത്തങ്ങളും പറഞ്ഞു. തായ്ലൻഡാണ് ആദ്യം ആക്രമിച്ചതെന്നും പ്രത്യാക്രമണത്തിനു നിർബന്ധിതരാവുകയായിരുന്നുവെന്നും കംബോഡിയയിലെ രാഷ്ട്രീയാതികായനും പ്രധാനമന്ത്രി ഹൺ മാനറ്റിന്റെ പിതാവുമായ ഹൺ സെൻ പറഞ്ഞു. അതിർത്തിയിലെ അഞ്ചു പ്രവിശ്യകളിൽ ഏറ്റുമുട്ടൽ നടക്കുന്നതായി തായ് പ്രതിരോധമന്ത്രാലയം അറിയിച്ചു. കംബോഡിയൻ സേന പീരങ്കി, റോക്കറ്റ് വിക്ഷേപിണി, ബോംബ് ഇടുന്ന ഡ്രോൺ എന്നിവ ഉപയോഗിച്ചാണ് ആക്രമണം…
Read Moreസെലൻസ്കി മാർപാപ്പയുമായികൂടിക്കാഴ്ച നടത്തി
റോം: യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി ലെയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. മാർപാപ്പയുടെ വേനൽക്കാല വസതിയായ കസ്തേൽ ഗണ്ടോൾഫോയിലെത്തിയായിരുന്നു കൂടിക്കാഴ്ച. യുക്രെയ്നിലെ യുദ്ധസാഹചര്യങ്ങളെക്കുറിച്ചായിരുന്നു സംഭാഷണമെന്ന് വത്തിക്കാൻ അറിയിച്ചു. സമാധാനത്തിനായി ചർച്ചകൾ തുടരേണ്ടതിന്റെ ആവശ്യകത മാർപാപ്പ ആവർത്തിക്കുകയും നയതന്ത്ര ഇടപെടലുകൾ നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിലേക്ക് നയിക്കുമെന്ന പ്രതീക്ഷ പുതുക്കുകയും ചെയ്തതായും വത്തിക്കാൻ പ്രസ് ഓഫീസ് കൂട്ടിച്ചേർത്തു. യുദ്ധത്തടവുകാരുടെ പ്രശ്നത്തെക്കുറിച്ചും റഷ്യയുടെ കസ്റ്റഡിയിലുള്ള യുക്രേനിയൻ കുട്ടികളെ തിരികെ കൊണ്ടുവരുന്നത് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും എടുത്തുപറഞ്ഞു. അഞ്ചു മാസം മുന്പും സെലൻസ്കി കസ്തേൽ ഗണ്ടോൾഫോയിലെത്തി മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Read More