ന്യൂഡൽഹി: ഭീകരസംഘടനകൾക്ക് “ഫിത്ന അൽ ഹിന്ദുസ്ഥാൻ’ എന്ന പേരു നൽകിയ പാക്കിസ്ഥാന്റെ നടപടിക്കെതിരേ യുഎൻ രക്ഷാസമിതിയിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ. പാക്കിസ്ഥാൻ എന്നത് “വെറുപ്പിന്റെ ഫാക്ടറി’യാണെന്ന് യുഎന്നിലെ ഇന്ത്യൻ സ്ഥിരപ്രതിനിധി അംബാസഡർ ഹരീഷ് പർവതനേനി കുറ്റപ്പെടുത്തി. ബലൂചിസ്ഥാൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനകളെ “ഫിത്ന അൽ ഹിന്ദുസ്ഥാൻ’ എന്ന് ഔദ്യോഗികമായി വിശേഷിപ്പിക്കാൻ പാക് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഇതിനെതിരെയാണ് ഇന്ത്യയുടെ കടുത്ത മറുപടി. മതപരമായ പദാവലികൾ ഉപയോഗിച്ച് പാക്കിസ്ഥാൻ ഇന്ത്യക്കെതിരേ വ്യാജപ്രചാരണങ്ങൾ നടത്തുകയാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. “അധികാരത്തിൽ തുടരുന്നതിനും രാജ്യത്തിന്റെ വിഭവങ്ങൾ നിയന്ത്രിക്കുന്നതിനും വേണ്ടി, പാക് ഭരണകൂടം തങ്ങളുടെ പൗരന്മാരെ ഇന്ത്യൻ ജനതയെ ശത്രുക്കളായി കാണാൻ പ്രേരിപ്പിക്കുകയാണ്. സ്വന്തം രാജ്യത്തെ രാഷ്ട്രീയ-സാമ്പത്തിക തകർച്ചകളിൽനിന്ന് ജനശ്രദ്ധ തിരിക്കാനുള്ള പാക്കിസ്ഥാന്റെ വെറുപ്പ് എന്ന തന്ത്രത്തിന്റെ ഫലമാണിത്…’ ഹരീഷ് പർവതനേനി വ്യക്തമാക്കി. പാക്കിസ്ഥാനിലെ നിലവിലെ ഭരണനേതൃത്വത്തെയും ഇന്ത്യ ശക്തമായി വിമർശിച്ചു. കഴിഞ്ഞവർഷം ജനറൽ…
Read MoreCategory: NRI
‘സൂക്ഷിച്ചോ അല്ലെങ്കിൽ ഒറ്റയ്ക്കാവും’ : നെതന്യാഹുവിന് ട്രംപിന്റെ മുന്നറിയിപ്പ്
വാഷിംഗ്ടൺ ഡിസി: ഇറാനുനേരേ നടത്താനിരുന്ന ഏറ്റവും വലിയ വ്യോമാക്രമണ പരമ്പരയിൽ നിന്നു പിന്മാറാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനു ശക്തമായ മുന്നറിയിപ്പു നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആക്രമണവുമായി മുന്നോട്ടുപോയാൽ ഇസ്രയേൽ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുമെന്നും അമേരിക്കയുടെ പിന്തുണ നഷ്ടമാകുമെന്നും ട്രംപ് പറഞ്ഞു. തിങ്കളാഴ്ച ഇറാനിലെ ഡസൻ കണക്കിനു തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ വലിയ തോതിലുള്ള ആക്രമണത്തിനു തയാറെടുത്തിരുന്നു. ഇതിനിടയിലാണ് ട്രംപ് നെതന്യാഹുവിനെ ഫോണിൽ വിളിച്ച് പിന്മാറാൻ ആവശ്യപ്പെട്ടതെന്ന് പ്രമുഖ യുഎസ് മാധ്യമം റിപ്പോർട്ട് ചെയ്തു.ഫോൺ സംഭാഷണത്തിൽ ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായെങ്കിലും, ഇറാൻ ഭാഗത്തുനിന്ന് ഇനി ആക്രമണം ഉണ്ടാകാത്ത പക്ഷം തത്കാലം പിന്മാറാമെന്ന് നെതന്യാഹു സമ്മതിക്കുകയായിരുന്നു. തുടർന്ന് ഇസ്രയേൽ സൈനിക കമാൻഡർമാർക്ക് ആക്രമണം റദ്ദാക്കാനുള്ള നിർദേശം നെതന്യാഹു നൽകി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമാക്രമണങ്ങൾ പശ്ചിമേഷ്യയെ വൻ യുദ്ധഭീതിയിലാഴ്ത്തിയതിനു പിന്നാലെ, തത്കാലത്തേക്കു പരസ്പരമുള്ള ആക്രമണങ്ങൾ…
Read Moreലുഫ്താൻസ വിമാനാപകടം: കാരണം “നിസാര’ തെറ്റ്?
ബെർലിൻ: ഫ്രാങ്ക്ഫർട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലുഫ്താൻസയുടെ ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനം മൂക്കുംകുത്തി വീണ സംഭവത്തിൽ ദുരൂഹത തുടരുന്നു. ഏകദേശം 300 മില്യൺ യൂറോ, അതായത് 2,700 കോടി രൂപ വിലമതിക്കുന്ന പുത്തൻ വിമാനം “ടോട്ടൽ ലോസ്’ ആയേക്കുമെന്നാണ് വ്യോമയാന രംഗത്തെ വിലയിരുത്തൽ. അപകടം നടന്നത് എങ്ങനെ വ്യാഴാഴ്ച ഉച്ചയ്ക്ക് 12:45നാണ് ജർമനിയെ നടുക്കിയ അപകടം നടന്നത്. ലോസ് ഏഞ്ചൽസിലേക്ക് പുറപ്പെടാനിരുന്ന എൽഎച്ച്450 വിമാനത്തിന്റെ മുൻചക്രങ്ങൾ പെട്ടെന്ന് മടങ്ങി, വിമാനത്തിന്റെ മുൻഭാഗം റൺവേയിലേക്ക് ശക്തിയായി ഇടിച്ചുവീഴുകയായിരുന്നു.അപകടസമയത്ത് 165 യാത്രക്കാർ വിമാനത്തിൽ കയറാൻ കാത്തുനിൽക്കുകയായിരുന്നു. ഇവരെ പിന്നീട് മറ്റ് വിമാനങ്ങളിലേക്ക് മാറ്റി. സെക്യൂരിറ്റി പിൻ മാറിയിട്ടോ വിദഗ്ധരുടെ പ്രാഥമിക വിലയിരുത്തലിൽ അറ്റകുറ്റപ്പണികൾക്കിടെയുള്ള കടുത്ത അശ്രദ്ധയാണ് ചൂണ്ടിക്കാണിക്കുന്നത്. ലാൻഡിംഗ് ഗിയർ അബദ്ധത്തിൽ ഉള്ളിലേക്ക് മടങ്ങാതിരിക്കാൻ ഇടുന്ന “ഡൗൺലോക്ക് പിൻ’ അഥവാ “സെക്യൂരിറ്റി പിൻ’ തെറ്റായ ദ്വാരത്തിൽ ഇട്ടതാകാം അപകടകാരണം എന്നാണ്…
Read Moreഇന്ത്യക്കാർ ഉടൻ ഇറാൻ വിടണം; ജാഗ്രതാ നിർദേശവുമായി ഇന്ത്യൻ എംബസി
ടെഹ്റാൻ: ഇറാൻ-ഇസ്രയേൽ സംഘർഷം കടുക്കുമെന്ന റിപ്പോർട്ടുകൾക്കിടെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശവുമായി ഇറാനിലെ ഇന്ത്യൻ എംബസി. നിലവിൽ ഇറാനിലുള്ള ഇന്ത്യക്കാർ ലഭ്യമായ ഗതാഗത മാർഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം രാജ്യം വിടണമെന്നാണ് നിർദേശം. ഇന്ത്യൻ പൗരന്മാർ ഇറാനിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും എംബസി കർശന നിർദേശം നൽകി. ഒരു ഇടവേളയ്ക്ക് ശേഷം ഇറാനും ഇസ്രയേലും തമ്മിലുള്ള യുദ്ധം പൂർവ്വാധികം ശക്തിയോടെ പുനരാരംഭിച്ചെന്ന് റിപ്പോർട്ടുകൾ. ഇന്ന് രാത്രി ടെഹ്റാൻ കത്തിക്കണമെന്ന് ഇസ്രയേലി തീവ്രപക്ഷ പ്രതിനിധിയും സുരക്ഷാ മന്ത്രിയുമായ ഇറ്റാമർ ബെൻ ഗ്വിർ ആഹ്വാനം ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാത്രി ഇരുരാജ്യങ്ങളും പരസ്പരം മിസൈലുകൾ തൊടുത്തതോടെ ലോകം വീണ്ടും യുദ്ധമുനമ്പിലായി. ഏപ്രിൽ മാസത്തിൽ ആരംഭിച്ച വെടിനിർത്തൽ തുടരുന്നതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചർച്ചകൾ വീണ്ടും പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് ഇസ്രയേലും ഇറാനും പരസ്പരം ആക്രമണം അഴിച്ചുവിട്ടത്.
Read Moreടെഹ്റാൻ കത്തിക്കണമെന്ന് ഇസ്രയേൽ മന്ത്രി; ലോകം മുൾമുനയിൽ
ജറുസലേം: ഇറാനും ഇസ്രയേലും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്നതിനിടെ പ്രകോപനപരമായ പ്രസ്താവനയുമായി ഇസ്രയേൽ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ. ഇന്ന് രാത്രി ടെഹ്റാൻ കത്തിക്കണമെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്. ബെയ്റൂട്ടിലെ ഇസ്രയേൽ ആക്രമണത്തിന് മറുപടിയായി ഇറാൻ മിസൈൽ വർഷം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ഫെബ്രുവരി 28 നാണ് ഇസ്രയേലും യുഎസും ചേർന്ന് ഇറാനെതിരെ സൈനിക നീക്കം തുടങ്ങിയത്. തുടർന്ന് പാക്കിസ്ഥാന്റെ നേതൃത്വത്തിൽ സമാധാന ചർച്ചകൾ ആരംഭിച്ച് വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ഏപ്രിൽ മാസത്തിൽ ആരംഭിച്ച വെടിനിർത്തൽ തുടരുന്നതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടിരുന്നു. ഇതോടെ ഇസ്രയേലും ഇറാനും പരസ്പരം ആക്രമണം അഴിച്ച് വിട്ടിരിക്കുകയാണ്. ഇതിനിടെയാണ് ഇന്ന് രാത്രി ടെഹ്റാൻ കത്തിക്കണമെന്ന് ഇറ്റാമർ ബെൻ ഗ്വിർ ആഹ്വാനം ചെയ്തത്.
Read Moreഇറാനിൽനിന്ന് യുറേനിയം പിടിച്ചെടുക്കാൻ ട്രംപ് പദ്ധതിയിട്ടു: പിന്മാറിയത് സുരക്ഷാസാധ്യതകൾ പരിഗണിച്ച്
വാഷിംഗ്ടൺ ഡിസി: ഇറാനിൽ സൂക്ഷിച്ചിരിക്കുന്ന സമ്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുക്കാനായി സൈന്യത്തെ അയയ്ക്കുന്നതിനെക്കുറിച്ചു താൻ ആലോചിച്ചിരുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒടുവിൽ കനത്ത സുരക്ഷാസാധ്യതകളും സൈനിക വെല്ലുവിളികളും മുൻനിർത്തിയാണ് താൻ പിന്മാറിയതെന്നും ഓവൽ ഓഫീസിൽ മാധ്യമങ്ങളോടു സംസാരിക്കവെ ട്രംപ് വെളിപ്പെടുത്തി. യുറേനിയം പിടിച്ചെടുക്കാനുള്ള ദൗത്യം അതീവ അപകടം പിടിച്ചതാണെന്ന് സൈനിക വക്താക്കൾ വിലയിരുത്തിയിരുന്നു. വലിയ തോതിലുള്ള സൈനിക സന്നാഹങ്ങളും അത്യാധുനിക യുദ്ധോപകരണങ്ങളും ഇറാനിലേക്ക് എത്തിക്കേണ്ടി വരും. ദൗത്യം പൂർത്തിയാക്കാൻ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലുമെടുക്കും. ആണവ സാമഗ്രികൾ തിരികെ എത്തിക്കാനുള്ള എല്ലാ സൈനിക സാധ്യതകളും പരിശോധിച്ചിരുന്നതായും ട്രംപ് വ്യക്തമാക്കി. പദ്ധതി തത്കാലം ഉപേക്ഷിച്ചെങ്കിലും, അമേരിക്കയ്ക്ക് ആവശ്യമെങ്കിൽ ഇപ്പോഴും അത്തരമൊരു സൈനിക നീക്കത്തിന് കെൽപ്പുണ്ടെന്നും ട്രംപ് ഓർമിപ്പിച്ചു. ആണവ സാമഗ്രികൾ നിലവിൽ വലിയ ഭീഷണിയല്ലാത്തവിധം ഇറാനിൽ കുടുങ്ങിക്കിടക്കുകയാണെന്നും അതുകൊണ്ടാണ് അടിയന്തര സൈനികനീക്കത്തിന് അനുമതി നൽകാതിരുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാനിൽനിന്ന് സമ്പുഷ്ടീകരിച്ച യുറേനിയം…
Read Moreയുഎസ് സൈനികർ കൊല്ലപ്പെട്ടാൽ വെടിനിർത്തൽ അവസാനിക്കും; ഇറാനു ശക്തമായ മുന്നറിയിപ്പുമായി ട്രംപ്
വാഷിംഗ്ടൺ ഡിസി: യുഎസ് സൈനികർക്കുനേരേ ആക്രമണമുണ്ടായാൽ താത്കാലിക വെടിനിർത്തൽ അവസാനിക്കുമെന്നും ഇറാനെതിരേ കനത്ത പ്രത്യാക്രമണമുണ്ടാകുമെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ട്രംപ്.”ഇറാൻ അമേരിക്കൻ സൈനികരെ കൊലപ്പെടുത്തിയാൽ, അതോടെ വെടിനിർത്തൽ കരാർ അവസാനിക്കും. പിന്നെ ഇറാൻ നരകമായി മാറും…’ ട്രംപ് പറഞ്ഞു. മേഖലയിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ തുടരുമെന്ന് ഇറാൻ വ്യക്തമാക്കിയതിനു പിന്നാലെയാണ് ട്രംപിന്റെ ശക്തമായ പ്രതികരണം. അതേസമയം, അമേരിക്കൻ സൈന്യത്തിനുനേരെയുള്ള ആക്രമണങ്ങൾ തുടരുമെന്ന നിലപാടിലാണ് ഇറാൻ. കഴിഞ്ഞ ചൊവ്വാഴ്ച കുവൈറ്റിലെ യുഎസ് സൈനിക താവളത്തിനുനേരേ നടത്തിയ ആക്രമണങ്ങളെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ന്യായീകരിച്ചിരുന്നു.തങ്ങൾക്കെതിരേ സൈനിക നടപടിയെടുക്കാൻ അമേരിക്കയ്ക്കു താവളമൊരുക്കരുതെന്നു മേഖലയിലെ രാജ്യങ്ങൾക്കു നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്ന് അരാഗ്ചി വ്യക്തമാക്കി. തങ്ങളുടെ ലക്ഷ്യം അമേരിക്കൻ താവളങ്ങൾ മാത്രമാണെന്നും അയൽരാജ്യങ്ങളുടെ ഭൂപ്രദേശമല്ലെന്നും ഇറാൻമന്ത്രി കൂട്ടിച്ചേർത്തു. പല പ്രാദേശിക രാജ്യങ്ങളും…
Read More‘നെതന്യാഹുവുമായുള്ള ബന്ധം ദൃഢമാണ്, അദ്ദേഹത്തെ ഭ്രാന്തനെന്നു വിളിച്ചു, എന്നാലും പ്രിയപ്പെട്ടവൻ’: ട്രംപ്
വാഷിംഗ്ടൺ: ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഭ്രാന്തനെന്നു വിളിച്ചതായി വെളിപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം ഇറാനുമായുള്ള ചർച്ചകളെ പിന്നോട്ടടിക്കുന്നതിൽ താൻ അസ്വസ്ഥനാണെന്ന് ട്രംപ് പറഞ്ഞു. എന്നാൽ, നെതന്യാഹുവുമായുള്ള തന്റെ ബന്ധം ദൃഢമാണെന്നും കാരണം തങ്ങൾ യുദ്ധകാല നേതാക്കളാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഞങ്ങൾ ഒരുമിച്ച് നന്നായി പ്രവർത്തിച്ചു. ബിബിയെ വളരെയധികം ഇഷ്ടമാണ്- ന്യൂയോർക്ക് പോസ്റ്റിന്റെ പോഡ് ഫോഴ്സ് വണ്ണിനോടു ട്രംപ് പറഞ്ഞു. ഇറാൻ യുദ്ധം പരിഹരിക്കാൻ ട്രംപ് നേരിടുന്ന സമ്മർദത്തിന്റെ സൂചനയാണ് നെതന്യാഹുവിനെ കുറ്റപ്പെടുത്താനുള്ള കാരണമെന്നു കരുതുന്നു. ഉയർന്ന എണ്ണവിലയും സാമ്പത്തിക അനിശ്ചിതത്വവും ഇടക്കാല തെരഞ്ഞെടുപ്പിലേക്കു പോകുന്ന റിപ്പബ്ലിക്കന്മാരെ ദോഷകരമായി ബാധിക്കുമെന്നതിനാൽ ട്രംപ് സമ്മർദത്തിലാണെന്നാണു റിപ്പോർട്ടുകൾ. സെപ്റ്റംബർ ഏഴ് തൊഴിലാളിദിനം വരെ ഹോർമുസ് അടഞ്ഞുകിടന്നേക്കുമെന്നും ട്രംപ് പറഞ്ഞു.
Read Moreട്രംപിന് തിരിച്ചടി; കോൺഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധം തുടരരുത്, വാർ പവേഴ്സ് റെസല്യൂഷൻ പ്രമേയം പാസാക്കി ജനപ്രതിനിധിസഭ
വാഷിംഗ്ടൺ ഡിസി: ഇറാൻ യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് തിരിച്ചടി. യുദ്ധത്തിനെതിരെ അമേരിക്കൻ ജനപ്രതിനിധിസഭ പ്രമേയം പാസാക്കി. ഇറാനെതിരായ യുദ്ധനടപടികൾക്കു നിയന്ത്രണം ആവശ്യപ്പെട്ടുള്ള വാർ പവേഴ്സ് റെസല്യൂഷൻ പ്രമേയമാണ് പാസാക്കിയത്. ഇതോടെ കോൺഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധം തുടരരുതെന്നാണ് ട്രംപ് ഭരണകൂടത്തോട് ജനപ്രതിനിധിസഭ നിർദേശിച്ചിരിക്കുന്നത്. 208നെതിരെ 215 വോട്ടിനാണ് പ്രമേയം പാസായത്. നാല് റിപ്പബ്ലിക്കൻ അംഗങ്ങൾ ഡെമോക്രാറ്റുകൾക്കൊപ്പം വോട്ട് ചെയ്തു. പ്രമേയം ഇനി സെനറ്റിന്റെ പരിഗണനയ്ക്ക് വയ്ക്കും. പാസായാൽ ട്രംപിന് വലിയ രാഷ്ട്രീയ തിരിച്ചടിയാകും. പ്രസിഡന്റിന്റെ യുദ്ധാധികാരങ്ങൾക്കു പരിധി വേണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാവുകയാണ്.
Read Moreവിമാനത്താവള ആക്രമണം: പരിക്കേറ്റ ഇന്ത്യക്കാരെ പരമിത ത്രിപാഠി സന്ദർശിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രികളിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി സന്ദർശിച്ചു. സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ആക്രമണത്തിൽ മരണപ്പെട്ട ഇന്ത്യൻ പൗരന്റെ മൃതദേഹവും അംബാസഡർ സന്ദർശിച്ചു. കുവൈറ്റ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസ് ജനറൽ മാനേജർ ബ്രിഗേഡിയർ അബ്ദുൾറഹീം അൽ-അവാദിയുമായി അവർ ചർച്ച നടത്തി. കുവൈറ്റ് അധികൃതർ കൈക്കൊണ്ട കൃത്യതയാർന്നതും മാതൃകാപരവുമായ നടപടികൾക്ക് അവർ കൃതജ്ഞത രേഖപ്പെടുത്തി. മരിച്ചയാളുടെ ബന്ധുക്കളുമായി സമ്പർക്കം പുലർത്തുന്നുണ്ടെന്നും മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കാനാവശ്യമായ ക്രമീകരണങ്ങൾ നടത്തി വരികയാണെന്നും എംബസി വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർക്ക് ആവശ്യമായ എല്ലാവിധ പിന്തുണയും എംബസി ഉറപ്പുനൽകിയിട്ടുണ്ട്. പരിക്കേറ്റവരുടെ ആരോഗ്യനില എംബസി അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും മികച്ച ചികിത്സയും സഹായവും ഉറപ്പാക്കാൻ ആശുപത്രി അധികൃതരുമായും കുടുംബങ്ങളുമായും നിരന്തരം ഏകോപനം നടത്തുന്നുണ്ടെന്നും സ്ഥാനപതി വ്യക്തമാക്കി.…
Read More