ന്യൂഡൽഹി: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി സുരക്ഷാവിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള 57-ാമത് ഡയറക്ടർ ജനറൽ തല സമ്മേളനം എട്ടു മുതൽ 11 വരെ ഡൽഹിയിൽ നടക്കും. ഇന്ത്യയുടെ അതിർത്തി രക്ഷാസേന (ബിഎസ്എഫ്) യും ബോർഡർ ഗാർഡ് ബംഗ്ലാദേ (ബിജിബി) ശും തമ്മിലാണു ചർച്ചകളെന്ന് ബിഎസ്എഫ് ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ബിഎസ്എഫ് ഡയറക്ടർ ജനറൽ പ്രവീൺ കുമാർ ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കും. മേജർ ജനറൽ മുഹമ്മദ് അഷ്റഫുസാമാൻ സിദ്ദിഖിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബംഗ്ലാദേശിനെ പ്രതിനിധീകരിക്കുക. ബംഗ്ലാദേശുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന പശ്ചിമ ബംഗാളിൽ പുതിയ ബിജെപി സർക്കാർ അധികാരമേറ്റ ശേഷമുള്ള ഇരു സേനകളുടെയും ആദ്യ കൂടിക്കാഴ്ച കൂടിയാണിത്. ബംഗ്ലാദേശ് പൗരന്മാർ ബിഎസ്എഫ് ജവാന്മാർക്കും ഇന്ത്യൻ പൗരന്മാർക്കുംനേരേ നടത്തുന്ന ആക്രമണങ്ങൾ തടയുക, അതിർത്തി വഴിയുള്ള കള്ളക്കടത്തും മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുക, ബംഗ്ലാദേശി കുറ്റവാളികൾ ഇന്ത്യയിലേക്കു കടക്കുന്നതു തടയുക,…
Read MoreCategory: NRI
‘ഇറാൻ നേതാവ് മുജ്തബ ഖമനയ് ജീവനോടെയുണ്ട്, രാജ്യത്തിന്റെ ഭരണനിർവഹണത്തിൽ സജീവമായി ഇടപെടാൻ തുടങ്ങി’: മാർക്കോ റൂബിയോ
വാഷിംഗ്ടൺ ഡിസി: ഇറാന്റെ പരമോന്നത നേതാവായി അധികാരമേറ്റ മുജ്തബ ഖമനയ് ജീവിച്ചിരിക്കുന്നുണ്ടെന്നും രാജ്യത്തിന്റെ ഭരണനിർവഹണത്തിൽ സജീവമായി ഇടപെടാൻ തുടങ്ങിയെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. യുഎസ് സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റിക്ക് മുന്നിലാണ് റൂബിയോയുടെ നിർണായക വെളിപ്പെടുത്തൽ. കഴിഞ്ഞ ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനിൽ നടത്തിയ ആക്രമണത്തിൽ മുജ്തബയ്ക്കു ഗുരുതര പരിക്കേറ്റിരുന്നു. മുജ്തബയുടെ പിതാവും പരമോന്നത നേതാവുമായിരുന്ന ആയത്തുള്ള അലി ഖമനയ് ഈ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. തുടർന്ന്, മുജ്തബയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഊഹാപോഹങ്ങൾ നിലനിന്നിരുന്നു. എന്നാൽ, ഇറാന്റെ ആഭ്യന്തരകാര്യങ്ങളിൽ മുജ്തബ നിലവിൽ വ്യക്തമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നതിന് കൃത്യമായ സൂചനകളുണ്ടെന്നും റൂബിയോ വ്യക്തമാക്കി. യുഎസും ഇറാനും തമ്മിലുള്ള ചർച്ചകൾ നിലവിൽ സ്തംഭനാവസ്ഥയിലാണ്. ഏപ്രിൽ എട്ടിന് പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ഒപ്പുവച്ച താത്കാലിക വെടിനിർത്തൽ കരാർ കടുത്ത സമ്മർദത്തിലായിരിക്കുന്ന പശ്ചാത്തലത്തിലാണ് റൂബിയോയുടെ പ്രസ്താവന. ഇറാനുമായി പുതിയ കരാറിലെത്താൻ അമേരിക്കയ്ക്കു…
Read Moreജോലി കിട്ടിയില്ല; യുവാവിന്റെ കുറിപ്പ് വൈറൽ; 12 മാസത്തിനിടെ 12,000 അപേക്ഷ
ന്യൂയോർക്ക്: കോവിഡ് മഹാമാരിക്ക് ശേഷം ആഗോള തൊഴിൽ വിപണി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്നതിന്റെ നേർക്കാഴ്ചയായി ഉദ്യോഗാർഥിയുടെ കുറിപ്പ്. ഉപരിപഠനം കഴിഞ്ഞിറങ്ങി ഒരു വർഷമായിട്ടും ജോലി ലഭിക്കാത്തതിനെത്തുടർന്ന് മാനസികമായി തളർന്ന ഒരു യുവാവ് റെഡ്ഡിറ്റിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. 2025 മേയിൽ മാസ്റ്റേഴ്സ് ബിരുദം പൂർത്തിയാക്കിയ താൻ കഴിഞ്ഞ ഒരു വർഷത്തിനിടെ 12,000-ലേറെ ജോലികൾക്ക് അപേക്ഷിച്ചിട്ടും ജോലി ലഭിച്ചില്ലെന്ന് യുവാവ് വെളിപ്പെടുത്തുന്നു. ലിങ്ക്ഡ്ഇൻ വഴി ആറായിരത്തോളവും, ഇൻഡീഡ് വഴി 4500-ഓളം, ഗ്ലാസ്ഡോർ വഴി 664, നൗക്രിഗൾഫ് വഴി 900 എന്നിങ്ങനെയാണ് വിവിധ തൊഴിൽ പോർട്ടലുകളിലൂടെ ഇയാൾ അപേക്ഷകൾ സമർപ്പിച്ചത്. ഈ സാഹചര്യത്തിൽ തനിക്ക് ആരുടെയും ഉപദേശങ്ങൾ ആവശ്യമില്ലെന്നും, ഭയത്തിനും അപമാനത്തിനും അപ്പുറം മനസിൽ ഇപ്പോൾ ശൂന്യത മാത്രമാണെന്നും യുവാവ് കുറിച്ചു. ഇത്രയും കാലം താൻ എങ്ങനെ അതിജീവിച്ചു എന്ന് തനിക്ക് തന്നെ അറിയില്ലെന്നും,…
Read Moreനാടുകടത്തുമെന്ന് യുഎസ്; 30 ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഉൾപ്പെടെ 52 അനധികൃത കുടിയേറ്റക്കാർ പിടിയിൽ
വാഷിംഗ്ടൺ ഡിസി: യുഎസിൽ അനധികൃതമായി താമസിച്ച് വാണിജ്യ വാഹനങ്ങൾ ഓടിച്ചിരുന്ന 30 ഇന്ത്യക്കാർ ഉൾപ്പെടെ 52 പേരെ അറസ്റ്റ് ചെയ്തു.അരിസോണയിലെ യൂമ സെക്ടറിൽ മേയ് 11 മുതൽ 15 വരെ ബോർഡർ പട്രോൾ വിഭാഗം നടത്തിയ ശക്തമായ പരിശോധനയിലാണ് അനികൃത കുടിയേറ്റക്കാർ പിടിയിലായത്. അറസ്റ്റിലായ എല്ലാവരെയും ഉടൻ നാടുകടത്തുമെന്ന് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.”ഓപ്പറേഷൻ ചെക്ക്മേറ്റ്’ എന്നു പേരിട്ടിരിക്കുന്ന പ്രത്യേക സുരക്ഷാ കാമ്പെയ്ന്റെ ഭാഗമായായിരുന്നു പരിശോധന. അറസ്റ്റിലായ 52 പേരിൽ 36 പേരും ട്രക്കുകൾ ഓടിച്ചിരുന്നവരാണ്. ഇതിൽ 30 പേർ ഇന്ത്യക്കാരാണെന്നും അവശേഷിക്കുന്ന ആറുപേർ മെക്സിക്കോ, എൽ സാൽവദോർ, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും അധികൃതർ വ്യക്തമാക്കി.പിടിക്കപ്പെടുമ്പോൾ ട്രക്ക് ഓടിച്ചിരുന്ന മൂന്നു പേർക്ക് ഡ്രൈവിംഗ് ലൈസൻസ് പോലുമുണ്ടായിരുന്നില്ല. എന്നാൽ സുരക്ഷാ കാരണങ്ങളാൽ അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. അമേരിക്കയിൽ കൃത്യമായ രേഖകളില്ലാതെ താമസിച്ച്…
Read More‘നിങ്ങളോട് എല്ലാവർക്കും വെറുപ്പാണ്’ ഇസ്രയേൽ പ്രധാനമന്ത്രിക്കെതിരേ ട്രംപ്: ട്രംപ് – നെതന്യാഹു ഫോൺ സംഭാഷണം പുറത്ത്
വാഷിംഗ്ടൺ ഡിസി: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കടുത്ത ഭാഷയിൽ വിമർശിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലബനനിലെ സൈനിക നീക്കങ്ങൾ ശക്തമാക്കിയ സാഹചര്യത്തിലാണ് ട്രംപിന്റെ രൂക്ഷവിമർശനം. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ഇറാനുമായി യുഎസ് നടത്തുന്ന സമാധാന ചർച്ചകളെ ഇസ്രയേലിന്റെ നിലപാടുകൾ പ്രതികൂലമായി ബാധിക്കുന്നതിനെത്തുടർന്നാണ് ഫോണിലൂടെ നെതന്യാഹുവിനെ യുഎസ് പ്രസിഡന്റ് അതിരൂക്ഷമായി വിമർശിച്ചത്. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ “ആക്സിയോസ്’ ആണ് നിർണായക വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്. ലബനൻ തലസ്ഥാനമായ ബെയ്റൂട്ട് ആക്രമിക്കാനുള്ള ഇസ്രയേലിന്റെ നീക്കങ്ങൾക്ക് ട്രംപ് തടയിട്ടതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ബെയ്റൂട്ടിന് മേൽ നടത്തുന്ന ഭീഷണികൾ അന്താരാഷ്ട്രസമൂഹത്തിൽ ഇസ്രയേലിനെ കൂടുതൽ ഒറ്റപ്പെടുത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്ന നെതന്യാഹുവിനെ മുൻപ് താൻ സഹായിച്ചിട്ടുള്ള കാര്യം ഓർമിപ്പിച്ചായിരുന്നു ട്രംപിന്റെ രോഷപ്രകടനം: “നിങ്ങൾക്കു ഭ്രാന്താണ്. ഞാനില്ലായിരുന്നെങ്കിൽ നിങ്ങൾ ജയിലിൽ കിടന്നേനെ. ഞാൻ നിങ്ങളെ രക്ഷിക്കുകയാണ്. എന്നാൽ…
Read Moreമാർപാപ്പയ്ക്കെതിരേ വീണ്ടും ട്രംപ്
വാഷിംഗ്ടൺ ഡിസി: ഇറാന്റെ ആണവ നിലപാടിനെക്കുറിച്ച് ലെയോ പതിനാലാമൻ മാർപാപ്പയ്ക്കു ധാരണയില്ലെന്നും ഇറാന്റെ കൈവശം ആണവായുധം ഉണ്ടാകാൻ പാടില്ലെന്ന കാര്യം ആരെങ്കിലും അദ്ദേഹത്തെ ബോധ്യപ്പെടുത്തണമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഡെമോക്രാറ്റ് നേതാവുകൂടിയായ ഷിക്കാഗോ മേയർ ബ്രാൻഡൻ ജോൺസൺ വെള്ളിയാഴ്ച വത്തിക്കാനിലെത്തി മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയതിനെയും ട്രംപ് സമൂഹമാധ്യമത്തിലൂടെ വിമർശിച്ചു. ഷിക്കാഗോ മേയർ നിർഗുണനായ വ്യക്തിയാണെന്ന കാര്യം ഷിക്കാഗോയിൽ ജനിച്ച കത്തോലിക്കാസഭയുടെ പരമാധ്യക്ഷൻ അറിഞ്ഞിരിക്കണമെന്നും അതല്ലെങ്കിൽ വത്തിക്കാൻ ഉദ്യോഗസ്ഥർ അദ്ദേഹത്തെ ഇക്കാര്യം അറിയിക്കണമെന്നുമായിരുന്നു ട്രംപിന്റെ വിമർശനം. ഇറാൻ സംഘർഷവും അമേരിക്കയിലെ കുടിയേറ്റ പ്രശ്നങ്ങളും മാർപാപ്പയുമായി ചർച്ച ചെയ്തുവെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ഷിക്കാഗോ മേയർ പറഞ്ഞിരുന്നു. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്.
Read Moreമ്യാൻമർ സ്ഫോടനം; മരണം 50 കടന്നു
യാങ്കോൺ: ചൈനീസ് അതിർത്തിയോടു ചേർന്നുള്ള വടക്കൻ മ്യാൻമറിലെ നാംഖാം ടൗൺഷിപ്പിലുണ്ടായ അതിശക്തമായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം അന്‍പതായി. മരിച്ചവരിൽ ആറു കുട്ടികളും ഉൾപ്പെടുന്നു. പ്രാദേശിക മാധ്യമങ്ങളാണ് മരണം സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. പരിക്കേറ്റ നൂറിലേറെപ്പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിർ പലരുടെയും നില ഗുരുതരമായി തുടരുന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഖനന ആവശ്യങ്ങൾക്കായി സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന കൗങ്തുപ് ഗ്രാമത്തിലെ കെട്ടിടത്തിൽ ഇന്നലെ ഉച്ചയോടെയാണു സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ നൂറിലധികം വീടുകൾ തകർന്നു. ചില വീടുകൾ പൂർണമായും നിലംപൊത്തി. പ്രദേശം മുഴുവൻ അവശിഷ്ടങ്ങളാൽ നിറഞ്ഞ നിലയിലാണ്. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽനിന്നു മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം ഇന്നലെ രാത്രി വൈകിയും തുടർന്നു.പാറ പൊട്ടിക്കുന്നതിനായി സൂക്ഷിച്ചിരുന്ന ജലാറ്റിൻ സ്റ്റിക്കുകളാണ് സ്ഫോടനത്തിനു കാരണമെന്ന് പ്രദേശത്തിന്റെ നിയന്ത്രണമുള്ള വംശീയ സായുധ ഗ്രൂപ്പായ തആങ് നാഷണൽ ലിബറേഷൻ…
Read Moreലെബനനിൽ സൈനികമുന്നേറ്റം ശക്തമാക്കി ഇസ്രയേൽ
കുവൈറ്റ് സിറ്റി: പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമാകുന്നു. ലെബനനിൽ ഇസ്രയേൽ സൈന്യം ചരിത്രത്തിലെ ഏറ്റവും ശക്തമായ ആക്രമണം നടത്തുന്നതിനിടയിൽ, കുവൈറ്റിനുനേരേ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം. വ്യോമാക്രമണ ഭീഷണിയെത്തുടർന്ന് കുവൈറ്റിലുടനീളം അപായ സൈറണുകൾ മുഴങ്ങി. എന്നാൽ, രാജ്യത്തെ വ്യോമപ്രതിരോധ സംവിധാനം ആക്രമണങ്ങളെ വിജയകരമായി ചെറുത്തതായി കുവൈറ്റ് സൈനിക വക്താവ് അറിയിച്ചു. കാൽനൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ സൈനിക മുന്നേറ്റമാണ് ഇസ്രയേൽ ഇപ്പോൾ ലെബനനിൽ നടത്തുന്നത്. ഞായറാഴ്ച തെക്കൻ ലെബനനിലെ തന്ത്രപ്രധാനമായ കോട്ട ഇസ്രായേൽ സൈന്യം പിടിച്ചെടുത്തിരുന്നു. ഇസ്രയേലിന്റെ നീക്കം യുഎസ് – ഇറാൻ വെടിനിർത്തൽ കരാറിനെ പൂർണമായും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ലെബനനിലെ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. അതിനിടെ, പുതിയൊരു വെടിനിർത്തൽ നിർദേശവുമായി യുഎസ് രംഗത്തെത്തി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു എന്നിവരുമായി ചർച്ച നടത്തി. ഹിസ്ബുള്ള ആക്രമണം പൂർണമായി…
Read Moreസ്കൂളുകളിൽ കുട്ടികൾക്ക് നേരെ പീഡനം, ഫ്രാൻസിൽ വ്യാപക അന്വേഷണം
പാരീസ്: ഫ്രാൻസിലെ സ്കൂളുകളിലും ഡേകെയർ സെന്ററുകളിലും കുട്ടികൾക്ക് നേരെയുള്ള പീഡനങ്ങളുടെ വിവരങ്ങൾ പുറത്ത്. വിദ്യാലയങ്ങളിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ശാരീരിക മർദനം, പട്ടിണിക്കിടൽ, ലൈംഗിക അതിക്രമങ്ങൾ, ബലാത്സംഗം എന്നിവയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന ആരോപണങ്ങളെ തുടർന്ന് ഫ്രാൻസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാരീസിലെ 84 പ്രീ സ്കൂളുകൾ, ഇരുപതോളം പ്രൈമറി സ്കൂളുകൾ, പത്തോളം ഡേകെയർ സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഉച്ചഭക്ഷണ സമയം, കളിസമയം, കുട്ടികൾ ഉറങ്ങുന്ന സമയം, സ്കൂൾ കഴിഞ്ഞുള്ള മറ്റ് പ്രവർത്തനങ്ങൾ എന്നിവയുടെ മേൽനോട്ടം വഹിക്കുന്ന സ്കൂൾ മോണിറ്റർമാരാണ് ഈ കുറ്റകൃത്യങ്ങൾക്ക് പിന്നിലെന്നാണ് ആരോപണം. കുട്ടികളുടെ മാതാപിതാക്കൾ നൽക്കിയ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ സഹായിയായി ജോലി ചെയ്തിരുന്ന ഡേവിഡ് ജി (36) യെ പോലിസ് ചോദ്യം ചെയ്തു വരികയാണ്. മൂന്നിനും അഞ്ചിനും ഇടയിൽ പ്രായമുള്ള അഞ്ച് പ്രീ സ്കൂൾ കുട്ടികളെ ലൈംഗികമായി…
Read Moreഅബ്ദുള്‍ റഹീം ജയില്‍മോചിതനായി; ഉടൻ നാട്ടിലേക്ക്
കോഴിക്കോട്: സൗദി അറേബ്യയിലെ ജയിലിൽ 20 വർഷത്തോളം തടവിലായിരുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീം ജയില്‍മോചിതനായി. മോചനത്തിനായുള്ള എക്സിറ്റ് ഉത്തരവ് പുറത്തിറങ്ങി. സൗദി ഭരണകൂടം റഹീമിന്റെ എക്സിറ്റ് വീസയില്‍ ഒപ്പുവച്ചു. യാത്രയ്ക്കായി ഇന്ത്യന്‍ എംബസി അനുവദിച്ച താത്കാലിക പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് എക്സിറ്റിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നത്. വലിയ പെരുന്നാൾ അവധിയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ ഒഴിവായാല്‍ ഇന്നോ നാളെയോ റഹീമിന് നാട്ടിലേക്കു മടങ്ങാനാകുമെന്നാണ് ആക്ഷൻ കൗൺസിൽ പ്രതീക്ഷിക്കുന്നത്. 20 വർഷത്തിനുശേഷമാണ് റഹീമിന്റെ മോചനം സാധ്യമാകുന്നത്.15 വയസുകാരനായ സൗദി ബാലന് അനസ് അൽ ഫായിസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണു റഹീമിനു വധശിക്ഷ ലഭിച്ചത്.റിയാദ് ക്രിമിനൽ കോടതിയിൽ സൗദി ബാലന്റെ കുടുംബം മാപ്പ് നൽകാൻ സന്നദ്ധത അറിയിച്ചതിനെത്തുടർന്നാണ് റഹീമിന് മോചനം ലഭിച്ചത്. 34.35 കോടി രൂപ ദയാധനം സ്വീകരിച്ചാണ് കുടുംബം മാപ്പു നൽകിയത്. ഈ വലിയ തുക ജനകീയ കാംപയിനിലൂടെയാണു സമാഹരിച്ചത്.…
Read More