എം.ജെ ശ്രീജിത്ത് വയലിനിൽ മാന്ത്രികത തീർത്ത ഉദയസൂര്യൻ അസ്തമിച്ചു. ഇനിയില്ല ശുദ്ധ സംഗീതത്തിന്റെ ആ പ്രതിഭ. 16 വർഷത്തിനു ശേഷം ആറ്റു നോറ്റുണ്ടായ കൺമണിയുടെ പിന്നാലെ, കോളേജു കാലത്ത് പ്രണയമായി കൂടെക്കൂടിയ പ്രിയതമയോട് ഒരു വാക്കു പോലും പറയാതെ പ്രിയപ്പെട്ടവരുടെ ബാലു വിടപറയുന്പോൾ നഷ്ടമാകുന്നത് 12വയസിൽ തുടങ്ങിയ മാന്ത്രിക വിസ്മയത്തെ. ബാലു ആ രണ്ടു വാക്കിൽ ഉണ്ടായിരുന്നു പ്രിയപ്പട്ടവർക്ക് എല്ലാം. എപ്പോഴും ചിരിച്ച മുഖത്തോടെ കാണുന്ന ബാലു സ്കൂൾ കാലംമുതൽ കാത്തു സൂക്ഷിച്ച് സൗഹൃദങ്ങൾ നിരവധി. തിരുവനന്തപുരം മോഡൽ സ്കൂളിൽ പഠിക്കുന്പോൾ തന്നെ സംഗീത രംഗത്ത് ബാലഭാസ്കർ തന്റെ വരവ് അറിയിച്ചു. അമ്മയുടെ സഹോദരൻ ബി ശശികുമാറിൽ നിന്ന് പകർന്നു കിട്ടിയ ശുദ്ധ സംഗീതം ബാലുവിലെ കലാകാരനെ ഉയരങ്ങളിൽ എത്തിച്ചു. താന്ത്രിവാദ്യത്തിലും വൃന്ദവാദ്യത്തിലും സ്കൂൾ തലത്തിൽ തന്നെ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടി. പത്താം ക്ലാസിൽ 525 മാർക്കോടെ…
Read MoreCategory: RD Special
നാളെ ഗാന്ധിജയന്തി; ഓർമകൾ തിരതല്ലുന്ന ദിനത്തിൽ പയ്യന്നൂരിനും കഥ പറയാനുണ്ട്
പയ്യന്നൂർ: രാഷ് ട്രപിതാവ് മഹാത്മജിയുടെ 150ാം ജൻമദിനം നാളെ. സ്വാതന്ത്ര്യ സമരത്തിന്റെ ഈടുവെപ്പുകളാൽ സന്പന്നമായ രണ്ടാം ബർദോളിയെന്ന അപരനാമത്താൽ അറിയപ്പെടുന്ന പയ്യന്നൂരിലും നാളെ ഓർമകൾ തിരതല്ലും. സ്വാതന്ത്ര്യ സമരത്തിന്റെ ബാക്കിപത്രമായ പയ്യന്നൂർ ഗാന്ധിപാർക്കിൽ കാൽനൂറ്റാണ്ടിന്റെ കാലപ്പഴക്കത്താൽ ദ്രവിച്ചുപോയ ഗാന്ധി ശിൽപത്തിന്റെ സ്ഥാനത്ത് പുതിയ ഗാന്ധിശിൽപം ഇടം പിടിക്കുകയാണ്. പഴയ ശിൽപ്പത്തിനും ഗാന്ധി മൈതാനിക്കും ചാരം മൂടിക്കിടക്കുന്ന ഒരു ചരിത്രമുണ്ട്. പഴയകാലത്തെ നെൽവയൽ ഗാന്ധിമൈതാനിയായും ഗാന്ധിപാർക്കായും മാറിയ ചരിത്രം. ഗാന്ധിജിയുടെ പയ്യന്നൂർ സന്ദർശനം 95ന്റെ നിറവിലും സ്വാതന്ത്ര്യ സമര സേനാനി വി.പി. അപ്പുക്കുട്ടപൊതുവാളിന്റെ മനസിൽ തെളിമയാർന്ന ഓർമയാണീചരിത്രം. ഇപ്പോൾ പയ്യന്നൂരിലെ വീട്ടിൽ വിശ്രമ ജീവിതത്തിനിടയിലും അദ്ദേഹം ആ കഥ ഓർക്കുന്നു. 1934 ജനുവരി 12നാണ് ഗാന്ധിജി പയ്യന്നൂരിൽ വന്നത്. അന്ന് പെരുന്പ പുഴയിലുണ്ടായിരുന്ന ചങ്ങാടത്തിലാണ് ഗാന്ധിജി വന്ന കാർ ഇക്കരെ കടത്തിയത്. പിന്നീട് പോലീസ് സ്റ്റേഷന് പിന്നിലെ എൻ.…
Read Moreഎന്തൊരു രക്ഷപ്പെടല്‍!! തിരുവനന്തപുരത്തെ പെണ്‍കുട്ടി സ്കൂട്ടര്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് രണ്ടുതവണ, ആദ്യത്തെ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് വീണ്ടും അപകടത്തിലേക്ക്, വീഡിയോ കാണാം
ഇതുപോലെ ഭാഗ്യമുണ്ടാകുമോ? സംശയമാണ്. തിരുവനന്തപുരത്ത് നടുറോഡില്‍ വാഹനങ്ങള്‍ ചീറിപായുന്ന റോഡില്‍ അപകടത്തില്‍പ്പെട്ട പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ കണ്ടവര്‍ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു. സെക്കന്റുകളുടെ വ്യത്യാസത്തില്‍ രണ്ട് തവണ ഒരാള്‍ മരണത്തിന്റെ വക്കില്‍ നിന്നും രക്ഷപ്പെട്ട സംഭവം തിരുവനന്തപുരത്താണ്. കല്ലമ്പലം എന്ന സ്ഥലത്തെ തിരക്കേറിയ ജംഗ്ഷനിലാണ് സ്കൂട്ടര്‍ യാത്രക്കാരി മരണത്തെ തോല്‍പ്പിച്ചത്. ആദ്യം ഒരു വാഹനത്തില്‍ ഇടിച്ച് വീണ ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ യുവതിയെ പിടിച്ചെഴുന്നേല്‍പ്പിച്ചു. എന്നാല്‍ പരിക്കൊന്നും ഇല്ലാത്തതിനാല്‍ വീണ്ടും അതേ സ്കൂട്ടറില്‍ യാത്ര തുടരാനാണ് യുവതി തുനിഞ്ഞത്. എന്നാല്‍ സ്കൂട്ടറില്‍ കയറിയയുടന്‍ നിയന്ത്രണം വിട്ട് അത് വഴി വന്ന കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനാല്‍ അവര്‍ രക്ഷപ്പെടുകയായിരുന്നു. വീഡിയോ കാണാം.
Read Moreഅന്യനായി ജീവന് വെടിയുന്നവര്‍ ഇപ്പോഴും ഈ ലോകത്തുണ്ട്! ഭൂകമ്പത്തിനിടയില്‍ വിമാനം പറന്നുയരാന്‍ തുടങ്ങി, ജോലി അവസാനിപ്പിച്ച് രക്ഷപ്പെടാന്‍ സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടും വിമാന യാത്രക്കാരുടെ ജീവന് രക്ഷിച്ച് അന്തോണിയസ് യാത്രയായി
ഭൂകമ്പത്തിലും പതറാതെ യാത്രാവിമാനത്തിനു വഴികാട്ടി ജീവന് ത്യജിച്ച് ഇന്തോനേഷ്യന്‍ യുവാവ്. പാലു നഗരത്തിലെ അല്ജുഫ്രി വിമാനത്താവളത്തില്‍ എയര്‍ട്രാഫിക് കണ്‍ട്രോളറായി ജോലിചെയ്തിരുന്ന ഇരുപത്തൊന്നുകാരന് അന്തോണിയസ് ഗുണവാംഗ് അഗംഗ് ആണ് അസാധാരണ ധൈര്യം പ്രകടിപ്പിച്ചത്. വെള്ളിയാഴ്ച സുലവേസി ദ്വീപ് തുടര്‍ച്ചയായ ഭൂചലനങ്ങളില്‍ വിറയ്ക്കുമ്പോള്‍ വിമാനത്താവളത്തില്‍ ജോലിയിലായിരുന്നു അന്തോണിയസ്. ഈ സമയത്താണ് ബാതിക് എയര്‍ കന്പനിയുടെ ഫ്ലൈറ്റ് 6231 വിമാനത്താവളത്തില്‍നിന്ന് പറന്നുയരുന്നത്. ജീവന് രക്ഷിക്കാന്‍ ഓഫീസ് വിടണമെന്ന് സഹപ്രവര്‍ത്തകര്‍ അന്തോണിയസിനോട് അഭ്യര്‍ഥിച്ചു. എന്നാല്‍, വിമാനം സുരക്ഷിതമായി ആകാശത്തേക്ക് ഉയര്‍ന്നിട്ടേ താന്‍ ജോലി നിര്‍ത്തൂ എന്ന് ഇദ്ദേഹം പറഞ്ഞു. വിമാനം സുരക്ഷിതമായി പറന്നുയര്‍ന്നപ്പോഴേക്കും ശക്തമായ ഭൂചലനം ഓഫീസ് കെട്ടിടത്തെ കുലുക്കി. നാലുനിലക്കെട്ടിടത്തില്‍നിന്ന് താഴേക്കു ചാടി രക്ഷപ്പെടാന്‍ അന്തോണിയസ് ശ്രമിച്ചു. കാലൊടിഞ്ഞ് ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ ഉടന്‍ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. ഇവിടെ സൗകര്യങ്ങള്‍ അപര്യാപ്തമായിരുന്നു. ഹെലികോപ്റ്ററില്‍ മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകാനുള്ള തയാറെടുപ്പുകള്‍ക്കിടെ അന്തോണിയസ് ജീവന് വെടിഞ്ഞു.…
Read Moreവരദാനമാണ് വരുമാനം! അനുസരണം അടിമത്തമാണെന്ന് നിങ്ങളോടാരു പറഞ്ഞു? വരുമാനമുള്ള ജോലി സ്വയം വേണ്ടെന്നു വച്ചു ബുദ്ധിന്യൂനതയുള്ള മക്കൾക്കായി ജീവിതം സമർപ്പിച്ച ഒരു സന്യാസിനിക്കു പറയാനുള്ളത് കേട്ടിട്ട് ഇനി വിധിയെഴുതൂ…
അമ്മയുടെ കൈയിൽപിടിച്ചു പാലാ കത്തീഡ്രൽപള്ളിയുടെ അൾത്താരയിലേക്കു നോക്കിയാണ് എന്റെ വിശ്വാസ ജീവിതം ഞാൻ ആരംഭിക്കുന്നത്. വെള്ളയുടുപ്പിട്ട് അൾത്താരയിൽ വിശുദ്ധ കുർബാനയ്ക്കു പൂക്കളൊരുക്കുന്ന സിസ്റ്റേഴ്സിനെ ചൂണ്ടി അമ്മ പറയുമായിരുന്നു, അതു മാലാഖാമാരാണ്. ഈശോയുടെ അടുത്തു നിൽക്കാൻ അവർക്കു ലഭിക്കുന്നത് എത്ര വലിയ ഭാഗ്യമാണ്. യേശുവിന്റെ അടുത്തു ജീവിക്കാനുള്ള ഒരു മാർഗമായാണ് കത്തോലിക്കാ സന്യാസ ജീവിതം എന്റെ മനസിൽ മുളപൊട്ടുന്നത്. പാലാ സെന്റ് മേരീസ് സ്കൂളിൽ എന്നെ ഒന്നാംക്ലാസ് മുതൽ പന്ത്രണ്ടാംക്ലാസ് വരെ പഠിപ്പിച്ച എഫ്സിസി സിസ്റ്റേഴ്സിന്റെ സ്നേഹാർദ്രമായ ജീവിതമാതൃക ഒരു കന്യാസ്ത്രീയാകുവാൻ എന്നെ കൊതിപ്പിച്ചിരുന്നു. എന്റെ കുടുംബത്തിലും ബന്ധുവീടുകളിലും നിരവധി വൈദികരും സമർപ്പിതരും യേശുവിനുവേണ്ടി സഭയോടൊത്തു ചെയ്യുന്ന അദ്ഭുതകരമായ പ്രേഷിത ശുശ്രൂഷകളും ചെറുപ്പത്തിൽത്തന്നെ എന്റെ ആവേശമായിരുന്നു. ആരും നിർബന്ധിച്ചില്ല കത്തോലിക്കാസഭയിലെ സ്ത്രീകൾക്കു ലഭിക്കുന്ന ഏറ്റവും ധന്യവും ഉന്നതവുമായ ജീവിത ശൈലിയായ സന്യാസ ജീവിതം സ്വീകരിക്കാൻ ആരുമെന്നെ നിർബന്ധിച്ചിട്ടില്ല.…
Read Moreകണ്ടാല്‍ കല്‍ക്കണ്ടം; പക്ഷേ, ഭീകരന്! കൊച്ചിയില്‍ പിടിച്ചത് ലോകവ്യാപകമായി നിരോധിക്കപ്പെട്ട മയക്കുമരുന്ന്; ഒരു മില്ലിഗ്രാം എംഡിഎംഎയുടെ ലഹരി 24 മണിക്കൂറിലേറെ നീണ്ടുനില്‍ക്കും
കൊച്ചി: കൊറിയർ കന്പനിയുടെ പാഴ്സൽ പായ്ക്കറ്റിലെത്തിയ 200 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് കൊച്ചിയിൽ എക്സൈസ് പിടികൂടി. അന്താരാഷ്ട്ര വിപണിയിൽ എംഡിഎംഎ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മെത്തലിൻ ഡയോക്സി മെത്താംഫീറ്റമിൻ എന്ന മയക്കുമരുന്നാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റിനാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് പിടികൂടിയത്. ലോകവ്യാപകമായി നിരോധിക്കപ്പെട്ട മയക്കുമരുന്നാണിത്. പിടിച്ചെടുത്ത മയക്കുമരുന്ന് 30 കിലോഗ്രാം തൂക്കം വരും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയാണിതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. എറണാകുളം എംജി റോഡിൽ ഷേണായീസിനു സമീപം പ്രവർത്തിക്കുന്ന കൊറിയർ കന്പനിയുടെ പാഴ്സൽ പായ്ക്കറ്റിലാണു ലഹരിമരുന്നെത്തിയത്. എട്ടു പാർസൽ പെട്ടികളിലായി തുണിത്തരങ്ങളുടെ ഇടയിൽ കാർബണ്ഷീറ്റുകൾ പൊതിഞ്ഞ നിലയിൽ 64 പായ്ക്കറ്റുകളിലായിരുന്നു മയക്കുമരുന്ന്. എംഡിഎംഎയുടെ ഏറ്റവും ശുദ്ധീകരിച്ച രൂപമാണ് പിടിച്ചെടുത്തത്. എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.എസ്. രഞ്ജിത്തിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ആർക്കാണ് പാഴ്സൽ വന്നതെന്നും ആരാണ് അയച്ചതെന്നുമടക്കമുള്ള കാര്യങ്ങൾ…
Read Moreകരീന-സെയ്ഫ് ദമ്പതികളുടെ മകന് തൈമുറിന്റെ ആയയുടെ ഒരു മാസത്തെ ശമ്പളം അറിഞ്ഞാല്‍ ഞെട്ടും
ബോളിവുഡിന്റെ താരദമ്പതികളില്‍ ഇപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നവരാണ് കരീന-സെയ്ഫ് ദമ്പതികള്‍. ഇരുവരും എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ടെങ്കിലും ഇപ്പോള്‍ ഏവരും ഇവരുടെ മകന് കൊച്ചു സെലിബ്രിറ്റിയുടെ പിന്നാലെയാണ്. രാജ്യത്തെ ഏറ്റവും പ്രശസ്തനായ സെലിബ്രിറ്റി കുട്ടിയാണ് കരീന-സെയ്ഫ് ദമ്പതികളുടെ മകന് തൈമൂര്‍. ഇപ്പോഴിതാ തൈമൂറിന്റെ ആയയെ കുറിച്ചുള്ള വാര്‍ത്തയാണ് പുറത്ത് വരുന്നത്. തൈമൂറിന്റെ ആയയുടെ ശമ്പളമാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. മാസം 1.5 ലക്ഷം രൂപയാണ് തൈമൂറിന്റെ ആയയുടെ ശമ്പളം എന്നാണ് റിപ്പോര്‍ട്ട്. വീട്ടില്‍ ചെലവഴിക്കുന്ന അധികസമയത്തെ ശമ്പളം കൂട്ടുമ്പോള്‍ അത് 1.75 ലക്ഷം രൂപ വരെ വരും. തൈമൂറിനെ സമീപപ്രദേശങ്ങളില്‍ കൊണ്ടുപോകാനായി പ്രത്യേക കാറുമുണ്ട്. തൈമൂറിനൊപ്പം വിദേശത്ത് പോകാനും ആയയ്ക്ക് അവസരമുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
Read Moreവാഹനയാത്രയ്ക്കിടെ മദ്യപിച്ചോ എന്നറിയാന്‍ ആളറിയാതെ ഡിഐജിയെ ഊതിച്ചു…! പോലീസുകാര്‍ക്ക് ക്യാഷ് അവാര്‍ഡ്, അഭിനന്ദനം നേടിക്കൊടുത്തത് ‘പെരുമാറ്റത്തില്‍ പുലര്‍ത്തിയ വിനയം’
അര്‍ധ രാത്രിയില്‍ നഗരത്തിലൂടെ പോയ വാഹനം തടഞ്ഞു നിര്‍ത്തി മദ്യപിച്ചിട്ടുണ്ടോയെന്ന് അറിയാന്‍ ആളറിയാതെ ഡിഐജിയെ ഊതിച്ചു. ആളറിയാതെ നടത്തിയ പരിശോധനയ്ക്ക് ഡിഐജിയുടെ ശിക്ഷ ക്യാഷ് അവാര്‍ഡായിരുന്നു. ഡിഐജി ഷെഫിന് അഹമ്മദ് ആണ് വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ജയകുമാര്‍, അജിത് കുമാര്‍, അനില്‍ കുമാര്‍ എന്നിവര്‍ക്ക് 500 രൂപ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചത്. പെരുമാറ്റത്തില്‍ പുലര്‍ത്തിയ വിനയമാണ് പോലീസുകാര്‍ക്ക് അഭിനന്ദനം നേടിക്കൊടുത്തത്. തിരുവനന്തപുരം നഗരത്തിലെ തകരപ്പറമ്പ് ഭാഗത്ത് പട്രോളിങ് ഡ്യൂട്ടിയിലായിരുന്നു പോലീസ് സംഘം. 12.15നാണ് ഡിഐജിയുടെ സ്വകാര്യ വാഹനം ഇതുവഴി കടന്നുവരുന്നത്. വാഹനം തടഞ്ഞുനിര്‍ത്തിയ പോലീസുകാര്‍ വാഹനത്തിനുള്‍വശം പരിശോധിച്ചശേഷം മദ്യപിച്ചിട്ടുണ്ടോയെന്നറിയാന്‍ ബ്രീത്ത് അനലൈസറില്‍ ഊതാന്‍ ആവശ്യപ്പെട്ടു. മുന്നില്‍ നില്‍ക്കുന്നത് ഡിഐജിയാണെന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞിരുന്നില്ല. പരിശോധനയ്ക്ക് ശേഷമാണ് ഡിഐജിയെ പറഞ്ഞയച്ചത്. അര്‍ധരാത്രിയിലും ഡ്യൂട്ടിയില്‍ കാണിച്ച ആത്മാര്‍ഥതയ്ക്കും വിനയത്തിനുമാണ് അവാര്‍ഡ് നല്‍കുന്നതെന്ന് ഷെഫിന് അഹമ്മദിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. കൃത്യമായി ഡ്യൂട്ടി…
Read Moreബാലഭാസ്കറേട്ടാ മാപ്പ്, അറിയാതെ പറ്റിപ്പോയ ഒരു കമന്റിന്, അറിവില്ലായ്മ മൂലം സംഭവിച്ച വലിയ തെറ്റാണ്, എല്ലാവരോടും മാപ്പു ചോദിച്ചു പ്രബി ലൈഫി രംഗത്ത്
സംഗീജ്ഞന്‍ ബാലഭാസ്കറിനും ഭാര്യയ്ക്കും വേണ്ടിയുള്ള പ്രാര്‍ഥനയിലാണ് മലയാളികള്‍. ഇവരുടെ രണ്ടുവയസ് മാത്രം പ്രായമുള്ള കുഞ്ഞോമനയെ നഷ്ടപ്പെട്ടത് ബാലഭാസ്കര്‍ ഇതുവരെ അറിഞ്ഞിട്ടമില്ല. പ്രിയ താരത്തിനായി പ്രാര്ഥിക്കുമ്പോഴും മോശം പരാമര്‍ശവുമായി ചിലര്‍ രംഗത്തെത്തിയിരുന്നു. അത്തരത്തില്‍ പ്രബി ലൈഫി എന്ന ഫേയ്സ്ബുക്ക് പ്രൊഫൈലില്‍ നിന്ന് ഒരു യുവാവ് നടത്തിയ കമന്റ് വലിയ പ്രതിഷേധത്തിന് ഇടയാക്കി. മകളെ നഷ്ടപ്പെട്ടെങ്കിലെന്താ, അവന് അധികം പ്രായമൊന്നും ആയിട്ടില്ലല്ലോ, എന്നായിരുന്നു ഇയാളുടെ കമന്റ്. ഇതിനെതിരെ പ്രതിഷേധം കനത്തതോടെ മാപ്പു പറഞ്ഞു. ദയവ് ചെയ്ത് ഇനി എന്നെ വിമര്‍ശിക്കരുത്. അറിവില്ലായ്മ മൂലം സംഭവിച്ച വലിയ തെറ്റാണ്. എല്ലാവരോടും മാപ്പ് ചോദിക്കുന്നുവെന്ന് ഇയാള്‍ കുറിച്ചു. താന്റെ തെറ്റിന് മാപ്പിരക്കുന്നതായും ഇയാള്‍ പറഞ്ഞു. ബാലഭാസ്കറിന്റെ സുഹൃത്തും റേഡിയോ ജോക്കിയുമായ കിടിലം ഫിറോസാണ് ഫേസ്ബുക്കിലൂടെ സംഭവം പുറം ലോകത്തെ അറിയിച്ചത്. ഫിറോസിന്റെ പോസ്റ്റിങ്ങനെ- ഒരുപാട് ഹൃദയവേദനയോടെയാണ് ഇതെഴുതുന്നത്. ബാലഭാസ്കര്‍ എന്ന അതുല്യനായ കലാകാരന്റെ…
Read Moreമാധ്യമവേട്ട, കാണാപ്പുറങ്ങള്‍! ചില മാധ്യമങ്ങളും തത്പരകക്ഷികളും പറയുന്നതുകേട്ട് വികാരമിളകി ട്രോളുകളിട്ടു മടുക്കുന്പോൾ വരിക. ഈ സമൂഹം ഇവിടെത്തന്നെയുണ്ടാകും, ക്ഷമിക്കാനും ക്ഷമ ചോദിക്കാനും സ്നേഹിക്കാനും തയാറായി
ചില മാധ്യമങ്ങളും തത്പരകക്ഷികളും പറയുന്നതുകേട്ട് വികാരമിളകി ട്രോളുകളിട്ടു മടുക്കുന്പോൾ വരിക. ഈ സമൂഹം ഇവിടെത്തന്നെയുണ്ടാകും, ക്ഷമിക്കാനും ക്ഷമ ചോദിക്കാനും സ്നേഹിക്കാനും തയാറായി. ഒരു വ്യക്തിയുടെ പേരിൽ ആരോപണമുണ്ടായാൽ അവർ ഉൾപ്പെടുന്ന സമുദായത്തെ അവഹേളിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നതിന്റെ ഉദ്ദേശ്യം വേറെ തന്നെയാണ്. അതുകൊണ്ടാണല്ലോ സമരപ്പന്തലിലെ യഥാർഥ ആവശ്യങ്ങൾ ബാനറുകളിൽ തെളിഞ്ഞുകണ്ടത്. കുന്പസാരം നിരോധിക്കലും പൗരോഹിത്യത്തിനെതിരേയുള്ള വിഷം ചീറ്റലുമൊക്കെയായിരുന്നല്ലോ അവിടെ നിറഞ്ഞത്. സഭ കുറ്റക്കാരെ പിന്തുണയ്ക്കില്ലെന്നു പറഞ്ഞാലും മാധ്യമങ്ങൾ അതു കേട്ടതായി ഭാവിക്കില്ല. അത് ഉയർത്തിക്കാട്ടിയാൽ പിന്നെ കുന്തമുന ഒടിഞ്ഞുപോകില്ലേ? പത്രം വിൽക്കേണ്ടത് എങ്ങനെ എന്നറി യാവുന്ന ചിലർ ചില സമുദായക്കാരെ തൊ ടില്ല. തൊട്ടപ്പോഴൊക്കെ അനുഭവിച്ചിട്ടുമുണ്ട്. സാന്പത്തികലാഭത്തെ ബാധിക്കുന്ന കാര്യങ്ങൾക്ക് അവർ ഇറങ്ങിപ്പുറെ പ്പടാറുമില്ല. കത്തോലിക്കാ വൈദികർക്കും സന്യസ്തർക്കുമെതിരേ കാണിക്കുന്ന ആവേശം മറ്റു ചില വാർത്തകളിൽ കാണാനുമില്ല. ഇങ്ങനെ അസത്യവും പരിഹാസവും അശ്ലീല കമന്റുകളും പടച്ചുവിടുന്ന കൂടുതൽപേരുടെയും മക്കൾ ഇതേ…
Read More