പച്ചനുണകളും അർധ സത്യങ്ങളും ആധാരമാക്കിയുള്ള ചില മാധ്യമ-സാമൂഹ്യമാധ്യമ വായാടിത്തങ്ങൾ അതിരു കടക്കുകയാണ്. ഒരു ബിഷപ് ആരോപണവിധേയനായ കേസിന്റെ മറവിൽ വൈദികരെയും കന്യാസ്ത്രീകളെയും കത്തോലിക്കാ സഭയെ ആകെത്തന്നെയും അധിക്ഷേപിക്കുന്നതിൽ ആനന്ദിക്കുകയാണ് തത്പര കക്ഷികൾ. മുന്‍പ് സഭയുടെ നന്മകളെ അംഗീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്തവരൊന്നുമല്ല ഇത്തരം കുപ്രചാരണങ്ങൾക്കു പിന്നിലുള്ളതെന്നതും ശ്രദ്ധേയമാണ്. ചില തുറന്നുപറച്ചിലുകൾക്കു സമയമായിരിക്കുന്നു. ഈ തുറന്നെഴുത്ത് തെറ്റിനെയോ തെറ്റുകാരെയോ ന്യായീകരിക്കാനുള്ള പരിശ്രമമായി ആരും ദുര്‍വ്യാഖ്യാനം ചെയ്യേണ്ടതില്ല. “മഠങ്ങളിലെ മൗനവിലാപങ്ങൾ’ എന്ന പേരിൽ രണ്ടു ദിവസം മുന്‍പ്, ഒരു പ്രത്യേക സമുദായം നടത്തുന്ന ഒരു മാധ്യമം കത്തോലിക്കാസഭയെ അവഹേളിക്കാൻ, യാതൊരു ധാർമികതയോ സത്യസന്ധതയോ ഇല്ലാതെ പരന്പര തുടങ്ങിയിട്ടുണ്ട്. അനുവദിച്ചിരിക്കുന്ന സമയത്തല്ലാതെ ഇത്തിരി വർത്തമാനം പറയാൻപോലും കഴിയാത്ത കന്യാസ്ത്രീകളെയോർത്തു കരഞ്ഞുകൊണ്ടാണ് തുടക്കം. കത്തോലിക്കാ സഭയെ അറിയാവുന്നവർ മൂക്കത്തു വിരൽ വച്ചുപോയി സന്യാസത്തിന്റെ അന്തഃസത്ത മനസിലാക്കാതെ എഴുതിപ്പിടിപ്പിച്ചിരിക്കുന്ന വിഡ്ഢിത്തങ്ങൾ കേട്ട്. ഏതെങ്കിലും ഒരു കന്യാമഠത്തിൽ…
Read MoreCategory: RD Special
ചരിത്രവിധി! ശാരിരിക അവസ്ഥയുടെ പേരില്‍ ഒരിക്കലും വിവേചനം പാടില്ല; ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാം
ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാൻ സുപ്രീം കോടതി അനുമതി നൽകി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ റോഹിന്റൺ നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഢ് എന്നിവർ വിഷയത്തിൽ ഒരേനിലപാട് സ്വീകരിച്ചു. ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായ ജസ്റ്റീസ് ഇന്ദു മൽഹോത്ര വിഭിന്നമായ വിധിയാണ് പുറപ്പെടുവിച്ചത്. ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് പ്രായഭേദമില്ല. ശബരിമലയിലെ ആചാരം ഹിന്ദു സ്ത്രീകളുടെ അവകാശം ഹനിക്കുന്നതാണ്. ശാരിരിക അവസ്ഥയുടെ പേരിൽ ഒരിക്കലും വിവേചനം പാടില്ല. വിശ്വാസത്തിന്റെ പേരിൽ ഭരണഘടനാ അവകാശം നിഷേധിക്കാനാകില്ലെന്നും സ്ത്രീകളെ ദൈവമായി കണക്കാക്കിയ രാജ്യമാണ് നമ്മുടേതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. മതത്തിലെ പുരുഷാധിപത്യം വിശ്വാസത്തിന്റെ പേരിൽ അടിച്ചേൽപ്പിക്കാനാകില്ല. സ്ത്രീകളോടുള്ള ഇരട്ടത്താപ്പ് തരം താഴ്ത്തുന്നതിന് തുല്യമാണ്. വിശ്വാസത്തിൽ തുല്യതയാണ് വേണ്ടത്. സ്ത്രീകൾക്കെതിരേയുള്ള വിവേചനത്തെ ഭരണഘടന അംഗീകരിക്കില്ലെന്നും സുപ്രീം കോടതി…
Read Moreമോഹന്‍ലാല്‍ വെറും അംബാസിഡറല്ല, കേരള ബ്ലാസ്റ്റേഴ്സിന്റെ പാതി ഉടമ തന്നെ, ഗ്യാലറിയിലെത്തി ടീമിനെ പിന്തുണയ്ക്കുക പണമൊന്നും വാങ്ങാതെ, ചിരഞ്ജീവിയും കൂട്ടരും ലക്ഷ്യമിടുന്നത് ഇതൊക്ക
കേരള ബ്ലാസ്റ്റേഴ്സിന്റെ ബ്രാന്‍ഡ് അംബാസിഡറായി മാത്രമല്ല മോഹന്‍ലാല്‍ വരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ടീമിന്റെ ഓഹരികളും ലാല്‍ സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. സച്ചിന് തെണ്ടുല്‍ക്കര്‍ കൈവശം വച്ചിരുന്ന 20 ശതമാനം ഓഹരികളാകും ലാല്‍ വാങ്ങുക. അടുത്ത അഞ്ചുവര്‍ഷത്തേക്ക് പുതിയ ബ്രാന്‍ഡ് അംബാസിഡറായി ലാല്‍ കഴിഞ്ഞദിവസം കരാറില്‍ ഒപ്പിട്ടിരുന്നു. ജേഴ്സി പ്രകാശന ചടങ്ങ് അവതരിപ്പിച്ച ടെലിവിഷന്‍ താരം രാജേഷ് കേശവും മോഹന്‍ലാല്‍ അടുത്ത് തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമയാവും എന്നും പറഞ്ഞിരുന്നു. കേരള ബ്ലാസ്റ്റേഴ്സില്‍ സച്ചിന് ഉണ്ടായിരുന്ന ഓഹരികളാവും മോഹന്‍ലാല്‍ സ്വന്തമാക്കുക. സച്ചിന് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു പോയതോടെ ഉണ്ടായ വിടവ് മോഹന്‍ലാലിന്റെ വരവോടെ നികത്താനാവും എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ പ്രതീക്ഷ. സച്ചിന് ഒരുകോടി രൂപ ഓരോ മത്സരത്തിനു വാങ്ങിയിരുന്നെങ്കില്‍ ലാല്‍ പണമൊന്നും വാങ്ങില്ല. സൗജന്യ സേവനമാകും ലാല്‍ നല്‍കുക. ഇതിനു പകരമായാണ് ഓഹരികള്‍ വാങ്ങുന്നത്. നഷ്ടത്തിലോടുന്ന ക്ലബിന് ലാലിന്റെ വരവ്…
Read Moreപ്രളയത്തിൽ എല്ലാം നഷ്ടമായി തൊഴുത്തിൽ അന്തിയുറങ്ങുന്ന ബാലനു പശുക്കളെ വാങ്ങാൻ സഹായവുമായി ഫാ.റ്റൂബിയും; ബാലന്റെ ജീവിതകഥ ‘രാഷ്ട്ര ദീപിക’യിലൂടെ അറിഞ്ഞാണ് സഹായവുമായി ഫാദർ എത്തിയത്
കൊച്ചി: പ്രളയത്തിൽ ജീവിതോപാദിയായ പശുക്കളെ നഷ്ടമായി തൊഴുത്തിൽ അന്തിയുറങ്ങുന്ന ബാലനെ തേടി സുമനസുകളുടെ കാരുണ്യം തുടരുന്നു. ചെറായി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ നേതൃത്വത്തിൽ കറവയുള്ള രണ്ടു പശുക്കളെ വാങ്ങുന്നതിനു 40,000 രൂപയുടെ ചെക്ക് ഇന്നലെ നോർത്ത് പറവൂർ ചിറ്റാട്ടുകര ആളംതുരുത്തിൽ താമസിക്കുന്ന കരുവേലിപ്പാടം ബാലനു കൈമാറി. ബാലന്റെ ജീവിതകഥ ‘രാഷ്ട്ര ദീപിക’യിലൂടെ അറിഞ്ഞതിനെത്തുടർന്നാണു സഹായം കൈമാറിയതെന്നു വികാരി ഫാ. റ്റൂബി ഇടമറുക് അറിയിച്ചു. പാതിവഴിയിൽ മുടങ്ങിയ ബാലന്റെ വീടുനിർമാണത്തിനു സാന്പത്തിക സഹായം ലഭ്യമാക്കാൻ സുമനസുകളുടെ സഹായം തേടുമെന്നും ഫാ. റ്റൂബി പറഞ്ഞു. പറവൂർ മേഖലയിലെ പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഫാ. റ്റൂബി സജീവമായിരുന്നു. വിവിധ ദുരിതാശ്വാസ ക്യാന്പുകളിൽ അരിയും ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും എത്തിച്ചു. വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ജാതിമതഭേദമന്യേ വിദ്യാർഥികൾക്കു പഠനോപകരണങ്ങളും വീടുകളിലേക്കു നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റുകളും വിതരണം ചെയ്തുവരുന്നുണ്ട്. പ്രളയം ദുരിതം വിതച്ച ചേന്ദമംഗലത്തെ…
Read Moreലാലേട്ടന് ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുന്നു, എത്തുന്നത് സച്ചിന്റെ പകരക്കാരനായി, മഞ്ഞപ്പടയുടെ ആവേശം അത്യുന്നതിയിലെത്തിക്കാന്‍ ലാലേട്ടന് ഗ്യാലറിയിലുമുണ്ടാകും, പ്രതീക്ഷയോടെ ആരാധകര്‍
കേരളത്തിലെ ഫുട്ബോള്‍ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത എത്തുന്നുവെന്ന് സൂചന. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പുതിയ സീസണിന് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ അംബാസിഡറായി കേരളത്തിന്റെ അഭിമാനമായ താരം മോഹന്‍ലാല്‍ വരുമെുന്നു സൂചന. ഇന്നു നടക്കുന്ന ജേഴ്സി പ്രകാശന ചടങ്ങില്‍ പ്രഖ്യാപനം ഉണ്ടാവുമെന്നാണു കരുതുന്നത്. കൊച്ചിയിലെ ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാതില്‍ വെച്ചാണ് ജേഴ്സി പ്രകാശനം. പുതിയ സീസണു തൊട്ടു മുന്‍പായി കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശം സച്ചിന് ടെണ്ടുല്‍ക്കര്‍ കൈവിട്ടത് കേരളത്തിന്റെ സ്വന്തം മഞ്ഞപ്പടയുടെ ആരാധകരെ നിരാശരാക്കിയിരുന്നു. ഈ നിരാശയില്‍ നിന്ന് ആരാധകരെ കരകയറ്റാന്‍ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍ക്കു സാധിക്കുമെന്നാണ് ഉടമസ്ഥരുടെ പ്രതീക്ഷ. കേരളക്കര നെഞ്ചേറ്റിയ താരങ്ങളില്‍, മോഹന്‍ലാലിനോളം ജനപ്രീതി മറ്റാര്‍ക്കുമില്ലെന്നതാണ് ഉടമസ്ഥരെ മോഹന്ലാലിലെയ്ക്കെത്തിച്ചതെന്നാണു വിവരം. ഈ വാര്‍ത്ത സത്യമാവുകയാണെങ്കില്‍ ഇപ്പോള്‍ തന്നെ മലയാളികള്‍ നെഞ്ചോട് ചേര്‍ത്തിയ കേരള ബ്ലാസ്റ്റേഴ്സ് കൂടുതല്‍ ഉയരങ്ങള്‍ സ്വന്തമാക്കാനാവും. സെപ്റ്റംബര്‍ 29ന് കൊല്‍ക്കത്തയില്‍ എ.ടി.കെകെതിരെയാണ്…
Read Moreഅയാള്‍ ആ സീനിലില്ലായിരുന്നു എന്നിട്ടും എന്നെ കെണിയിലാക്കി, എന്റെ കൈയില്‍ കയറിപ്പിടിച്ചു, ഇഴുകി അഭിനയിക്കാന്‍ ആവശ്യപ്പെട്ടു, അയാള്‍ വെറും വൃത്തിക്കെട്ടവനാണ്, ആഞ്ഞടിച്ച് നടി തനുശ്രീ ദത്ത രംഗത്ത്
സിനിമരംഗത്ത് ഇപ്പോള്‍ മീ ടു ക്യാംപെയ്നിന്റെ കാലമാണ്. മലയാളത്തിലു അന്യഭാഷകളിലും തങ്ങള്‍ക്ക് സംഭവിച്ച അതിക്രമങ്ങള്‍ നടിമാര്‍ തുറന്നുപറയുന്നു. ഇപ്പോള്‍ ബോളിവുഡ് താരം തനുശ്രീ ദത്തയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. രാധികാ ആപ്തെ, റിച്ച ഛദ്ദ, സ്വര ഭാസ്കര്‍, കൊങ്കണ സെന്‍ശര്‍മ്മ എന്നിവര്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം തുറന്നുപറയുകയും ചെയ്തു. ഓരോരുത്തരുടെയും പേര് പറഞ്ഞാണ് തനുശ്രീയുടെ വെളിപ്പെടുത്തല്‍. 2008ല്‍ പ്രശസ്ത നടന് നാനാ പടേക്കര്‍ തന്നോട് മോശമായി പെരുമാറിയെന്ന് തനുശ്രീ പറയുന്നു. 2008ലാണ് സംഭവം. അന്ന് ഒരു ഗാനരംഗത്തില്‍ അഭിനയിക്കാന്‍ എത്തിയ തനിക്ക് ഒരു നടനില്‍ നിന്ന് തീര്‍ത്തും മോശം അനുഭവമുണ്ടായതായി താരം മുമ്പ് തന്നെ വെളിപ്പെടുത്തിയിരുന്നു. നാനാ പടേക്കറാണ് തന്നെ അപമാനിച്ചതെന്ന് തനുശ്രീ തുറന്നുപറയുന്നു. സെറ്റില്‍ വച്ച് പടേക്കര്‍ തന്നോട് മോശമായി പെരുമാറുകയും കൈകളില്‍ പിടിക്കുകയും ചെയ്തു. കൂടാതെ അടുത്തിടപഴകുന്ന രംഗങ്ങളില്‍ അഭിനയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍…
Read Moreമൂന്നാം തവണയും നടി രംഭ അമ്മയായി
തെന്നിന്ത്യന്‍ ചലചിത്ര ലോകത്തിന്റെ പ്രിയങ്കരിയായിരുന്ന നടി രംഭയ്ക്ക് ഒരു ആണ്‍കുട്ടി പിറന്നു. ഭര്‍ത്താവായ ഇന്തിരന് പത്മനന്തന് രംഭയുടെ ഇന്‍സ്റ്റാഗ്രാമിലൂടെ ആണ്‍കുട്ടി പിറന്ന വിവരം അറിയിച്ചത്. ടൊറോന്ോയിലെ മൗണ്ട് സിനായി ഹോസ്പിറ്റലിലായിരുന്നു കുഞ്ഞിന്റെ ജനനം. ഗര്‍ഭകാലം ആഘോഷമാക്കി സമന്ത ചടങ്ങില്‍ നൃത്തം ചെയ്യുന്ന രംഭയുടെ ചിത്രങ്ങള്‍ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ബിസിനസ്സുകാരനും ഭര്‍ത്താവുമായ ഇന്ദ്രന് പദ്പനാഭനൊപ്പമുള്ള ഗര്‍ഭകാല ഫോട്ടോകളും ഏറെ ശ്രദ്ധ നേടിയിരുന്നു. ലാന്യ, സാഷ എന്നിങ്ങനെ രണ്ടു പെണ്‍കുട്ടികളും ഈ ദമ്പതികള്‍ക്ക് ഉണ്ട്. ജീവിതത്തിലേക്ക് ഒരു കുഞ്ഞനിയന് വന്ന സന്തോഷത്തിലാണഅ ലാന്യയും സാഷയും. രംഭ അഭിനയം നിര്‍ത്തി കാനടയിലെ ബിസിനസ്സുകാരനായ ഇന്ദ്രന് പദ്പനാഭനെ വിവാഹം ചെയ്തിരുന്നു. ഇതിന് ശേഷം രംഭ 2010ല്‍ രംഭ ടൊറോന്ോയിലേക്ക് പോയിരുന്നു. ഗര്‍ഭകാലം ആഘോഷമാക്കി സീമന്ത ചടങ്ങില്‍ നൃത്തം ചെയ്യുന്ന രംഭയുടെ ചിത്രങ്ങള്‍ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
Read Moreഅന്യരെ സഹായിക്കുന്ന ചെക്കനെ വേണ്ടെന്ന് പെണ്ണ്!! പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയതോടെ പെണ്‍വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്മാറി; യുവാവിന്റെ കല്യാണം മുടങ്ങിയ സംഭവമിങ്ങനെ
മറ്റുള്ളവരെ സഹായിക്കുന്നത് അത്ര വലിയ കുറ്റമാണോ ? അതെയെന്നാണ് തിരുവല്ല കവിയൂര്‍ സ്വദേശിയായ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ മനു എം നായരുടെ അനുഭവം തെളിയിക്കുന്നത്. പ്രളയത്തില്‍ അകപ്പെട്ടവര്‍ക്ക് ലീവിന് വന്നപ്പോള്‍ സഹായം ചെയ്യാന്‍ മനു പോയിരുന്നു. സാധനങ്ങള്‍ തലച്ചുമടായി കൊണ്ടുപോയ ചിത്രങ്ങള്‍ പുറത്തു വന്നതോടെ തനിക്കും നാട്ടുകാര്‍ക്കും നാണക്കേടായെന്ന് പെണ്‍കുട്ടിയും വീട്ടുകാരും പറഞ്ഞു. ഒടുവില്‍ അവര്‍ കല്യാണത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു. മനുവിന്റെ സുഹൃത്തും ജോത്സ്യനും കൂടിയായ ഹരി പത്തനാപുരമാണ് വിവാഹം മുടങ്ങിയ കഥ പങ്കുവച്ചിരിക്കുന്നത്. ദുരിതബാധിതര്‍ക്ക് ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യവസ്തുക്കളും അടങ്ങിയ ചാക്കുകെട്ടുകള്‍ ചുമന്ന് ഹാളില്‍ വയ്ക്കുന്നതും, ഹെലികോപ്റ്ററില്‍ തലചുമടായി കൊണ്ട് കയറ്റുന്നതുമൊക്കെ അറിഞ്ഞതോടെ ഈ ചുമടെടുപ്പ് തന്നെയാണ് ഓഫീസിലും മനുവിനുള്ളതെന്ന് വിചാരിച്ച് പെണ്‍വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഹരി പത്തനാപുരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്….. ”പ്രളയത്തിന്റെ വിഷമതകളെപ്പറ്റി ധാരാളം കഥകള്‍ മാധ്യമങ്ങളിലൂടെയും അല്ലാതെയും നമ്മള് കേട്ടു.എന്നാല്‍ നിങ്ങളാരും…
Read Moreകാജോളിന്റെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തി അജയ് ദേവ്ഗണ്, ആരാധകര്‍ വാട്സപ്പില്‍ വിളിയോടു വിളി, ഒടുവില്‍ രഹസ്യം വെളിപ്പെടുത്തി അജയ്, മറുപടിയുമായി കാജോളും
ബോളിവുഡിലെ മാതൃക ദമ്പതികളാണ് കജോളും അജയ് ദേവ്ഗണും. കഴിഞ്ഞദിവസം അജയ് ഒപ്പിച്ച ഒരു കുസൃതിയാണ് ബിടൗണിലെ പുതിയ ചര്‍ച്ചാവിഷയം. കാജോള്‍ ഇപ്പോള്‍ ഇന്ത്യയ്ക്ക് പുറത്താണ്. ഈ വാട്ട്സാപ് നമ്പറില്‍ ബന്ധപ്പെടൂ എന്നെഴുതിയ ട്വീറ്റ് ആണ് അജയ് പോസ്റ്റ് ചെയ്തത്. നിമിഷ നേരം കൊണ്ട് വൈറലായ ട്വീറ്റിന്റെ അടിസ്ഥാനത്തില്‍ പലരും ആ നമ്പറില്‍ കാജലിന് മെസ്സേജ് അയയ്ക്കുകയും ഫോണ്‍ ചെയ്യാന്‍ ശ്രമിക്കുകയും ഒക്കെ ചെയ്തു. കാജല്‍ ഇന്ത്യയ്ക്ക് പുറത്താണ്. ഈ വാട്ട്സാപ് നമ്പറില്‍ ബന്ധപ്പെടൂ എന്നെഴുതിയ ട്വീറ്റ് ആണ് അജയ് പോസ്റ്റ് ചെയ്തത്. നിമിഷ നേരം കൊണ്ട് വൈറലായ ട്വീറ്റിന്റെ അടിസ്ഥാനത്തില്‍ പലരും ആ നമ്പറില്‍ കാജലിന് മെസ്സേജ് അയയ്ക്കുകയും ഫോണ്‍ ചെയ്യാന്‍ ശ്രമിക്കുകയും ഒക്കെ ചെയ്തു. കുറച്ചു മണിക്കൂറുകള്‍ക്ക് ശേഷം ആ ട്വീറ്റ് ഒരു പ്രാങ്ക് (കുസൃതി)യായിരുന്നു എന്ന് കുറിച്ച് അജയ് ദേവ്ഗന്‍ വീണ്ടും ട്വിറ്ററില്‍ എത്തി.…
Read Moreഹാപ്പി ബര്‍ത്ത്ഡേ ഗൂഗിള്‍! ടെക് ഭീമന് ഗൂഗിളിന് 20-ാം ജന്മദിനത്തിന്റെ ആശംസകളുമായി ലോകം; ഗൂഗൊള്‍ ഗൂഗിളായ കഥ ഇങ്ങനെ…
സന്തോഷ ജന്മദിനം കുട്ടിക്ക്… ടെക് ഭീമൻ ഗൂഗിളിന് 20-ാം ജന്മദിനത്തിന്റെ ആശംസകളേകുകയാണ് ലോകം മുഴുവൻ. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമല്ല ഗൂഗിളിന്റേത്. പലപ്പോഴും കാലിടറിയിട്ടുണ്ട്. കാര്യങ്ങൾ കൈവിട്ടുപോയിട്ടുമുണ്ട്. പക്ഷേ, വീണില്ല. വഴി മാറ്റിയും കൂടുതൽ സൂക്ഷിച്ചും യാത്ര തുടർന്നു. വീഴ്ചകളിൽനിന്നു പാഠമുൾക്കൊണ്ട് സത്വര നടപടികൾ കൈക്കൊള്ളാനുള്ള കഴിവാണ് ഗൂഗിളിനെ ഇന്നത്തെ നിലയിലെത്തിച്ചിരിക്കുന്നത്. ലോകത്ത് ഏറ്റവുമധികം പേർ ഉപയോഗിക്കുന്ന സെർച്ച് എൻജിൻ, ഏറ്റവുമധികം പേർ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഉപജ്ഞാതാക്കൾ… ഏറ്റവുമധികം സബ്സ്ക്രൈബേഴ്സ് ഉള്ള വീഡിയോ സ്ട്രീമിംഗ് സൈറ്റിന്റെ ഉടമസ്ഥർ… അങ്ങനെ പലതാണ് ഗൂഗിളിനു തിലകക്കുറിയായുള്ള വിശേഷണങ്ങൾ. ഗൂഗിൾ പിന്നിട്ട വഴികളിലൂടെ ഒരു തിരിച്ചുപോക്ക്… കൂട്ടുകെട്ടിൽ പിറവി കലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവകലാശാലാ വിദ്യാർഥികളായ ലാറി പേജിന്റെയും സെർജി ബ്രിന്നിന്റെയും കൂട്ടുകെട്ടാണ് 1998 സെപ്റ്റംബർ നാലിന് ഗൂഗിളിന്റെ പിറവിക്കു കാരണമായത്. തെരച്ചിൽ നടത്തിയാൽ അതുമായി ബന്ധപ്പെട്ട സകല സൈറ്റുകളും എത്തിക്കുന്ന നിരവധി…
Read More