പി. ജയകൃഷ്ണന് മയക്കുമരുന്ന് നല്കി കണ്ണൂര്‍ നഗരത്തിലെ ഒരു സ്കൂളിലെ സഹപാഠിയായ വിദ്യാര്‍ഥിനിയെ ഒമ്പതാം ക്ലാസുകാരന് പീഡിപ്പിച്ചുവെന്ന വാര്‍ത്ത നടുക്കത്തോടെയാണ് അടുത്തനാളില്‍ മലയാളികള്‍ കേട്ടത്. തന്നെ പീഡിപ്പിച്ച സഹപാഠി സമാനരീതിയില്‍ 11 പെൺകുട്ടികളെക്കൂടി പീഡിപ്പിച്ചുവെന്ന വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തൽ നടുക്കത്തിന്റെ ആഘാതം കൂട്ടി. ആദ്യം സൗഹൃദമായിട്ടായിരുന്നു തുടക്കം. പിന്നീട് പ്രണയമാണെന്നു ഭാവിച്ച സുഹൃത്ത് മാനസികസമ്മര്‍ദം കുറയ്ക്കാനെന്ന പേരിലാണ് ലഹരി നല്‍കിയതെന്ന് വിദ്യാര്‍ഥിനി പറയുന്നു. തുടക്കത്തിൽ സൗജന്യമായാണ് ലഹരി നല്‍കിയിരുന്നത്. പിന്നീട് പണം ആവശ്യപ്പെട്ടു. ലഹരിക്ക് അടിമയായതോടെ പണത്തിനായി ശരീരം വില്ക്കാന് പ്രേരിപ്പിച്ചു. വഴങ്ങാതെ വന്നപ്പോൾ ക്രൂരമായി മർദിച്ചു. രക്ഷിതാക്കളുടെ കരുതലിലാണ് ആത്മഹത്യയിൽനിന്നു രക്ഷപ്പെട്ടതെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നൽകി. ലഹരിവിമുക്തി കേന്ദ്രത്തിലെത്തിച്ചശേഷം നടത്തിയ കൗണ്‍സിലിംഗിലാണ് ലൈംഗിക പീഡനമടക്കമുള്ള കാര്യങ്ങൾ പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ആരോപണവിധേയനായ ആണ്‍കുട്ടിയും ലഹരിമുക്ത ചികിത്സ തേടിയിരുന്നു. നേരത്തെ മറ്റൊരു സംസ്ഥാനത്ത് പഠിച്ച വിദ്യാര്‍ഥിനി വെളിപ്പെടുത്തിയ കാര്യങ്ങൾ…
Read MoreCategory: RD Special
ഗോപാലന്റെ മുമ്പില്‍ പുലി മുരുകനൊക്കെയെന്ത് ? പുലിമുരുകനെ വെല്ലുംവിധം പുലിയെ വെട്ടിക്കൊന്ന മാങ്കുളത്തെ പുലിഗോപാലന് പിന്നെ എന്ത് സംഭവിച്ചു ?
പുലിമുരുകനിലെ മോഹൻലാലിനെ വെല്ലുംവിധം പുലിയെ വെട്ടിക്കൊന്ന ഗോപാലൻ ഇപ്പോൾ മാങ്കുളത്തെ പുലിഗോപാലനാണ്. പാഞ്ഞുവന്ന പുലിയെ വെട്ടിക്കൊന്നതിന് നാട്ടുകാരുടെ വക സ്വീകരണത്തിനൊപ്പം കർഷകവീരശ്രീ ബഹുമതിയും എഴുതിനൽകി. ധീരകൃത്യത്തിന്റെ അടയാളമായി രണ്ടു ട്രോഫികളും ലഭിച്ചു. പുലിപ്പേടിയും പുലിയാക്രമണവും ഒരേ സമയം നേരിടേണ്ടിവന്ന ഗോപാലൻ മുറിവുകൾ ഉണങ്ങാതെയും അസ്ഥികളുടെ പൊട്ടൽ നിവരാതെയും വീട്ടിൽ ഇരിപ്പും കിടപ്പുമാണ്. വീരശ്രീ പുലിഗോപാലൻ എന്ന് താമ്രപത്രം നൽകിയിട്ടു കാര്യമില്ല, ഗോപാലന് മെച്ചപ്പെട്ട ചികിത്സയും സാന്പത്തിക സഹായവും ഉറപ്പാക്കണമെന്നാണ് മാങ്കുളത്തെ കർഷകർ ആവശ്യപ്പെടുന്നത്. ചികിത്സയ്ക്ക് വനംവകുപ്പ് രണ്ടു ഘട്ടമായി പതിനായിരം നൽകിയതുകൊണ്ടൊന്നും പുലിപ്പാടു മായുമെന്ന് കരുതേണ്ടതില്ല. ഇടുക്കി മാങ്കുളം പഞ്ചായത്തിലെ ചിക്കണംകുടി ആദിവാസി കോളനിയിലെ ഗോപാലൻ പുലിവധത്തിനുശേഷം വല്ലാത്തൊരു ഗതികേടിലാണ്. പുലി മാന്തിയ കൈവിരലുകൾക്ക് അനക്കമില്ലാതായതോടെ കൂലിപ്പണി അസാധ്യമായിരിക്കുന്നു. മരംകയറാനോ കിളയ്ക്കാനോ കുഴിയെടുക്കാനോ സാധിക്കാത്തവിധം മാരകമായിരുന്നു ആക്രമണം. പുലിയെ വെട്ടിക്കൊന്നതിന് വനം വകുപ്പ് കേസെടുത്ത് അകത്തിട്ടില്ല എന്നതു…
Read Moreതീപിടിത്തം ഉണ്ടായത് ഷോർട്ട് സർക്യൂട്ട് മൂലമോ? സുനിൽകുമാർ പറഞ്ഞത് സത്യമോ ? പിന്നെ ഡമ്മി പരീക്ഷണം…
സീമ മോഹൻലാൽ തീപിടിത്തം ഉണ്ടായത് ഷോർട്ട് സർക്യൂട്ട് മൂലമാകാമെന്ന വിശ്വാസത്തിൽ ഇൻസ്പെക്ടർ ശിവകുമാർ കെഎസ്ഇബി ഉദ്യോഗസ്ഥരെ കൊണ്ടുവന്നു പരിശോധന നടത്തി അങ്ങനെയല്ലെന്നു കണ്ടെത്തി. തുടർന്നു തീപിടിത്തത്തെക്കുറിച്ച് പഠിക്കാനായി ജില്ലാ ഫയർഫോഴ്സ് ഓഫീസറെ കൊണ്ടുവന്നു. അദ്ദേഹത്തിനും ആ മുറിയിലെ തീ പിടിത്തത്തിന്റെ രീതിയിൽ സംശയമുണ്ടായിരുന്നു. പലരുടെയും മൊഴിയിൽ വൈരുധ്യവും തോന്നി. തുടർന്നു കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ അസിസ്റ്റന്റ് ഫോറൻസിക് സർജൻ ഡോ. സന്തോഷ് ജോയിയെ സംഭവ സ്ഥലത്തു കൊണ്ടുവന്നു. കട്ടിലിൽനിന്ന് വീണാൽതന്നെ വാരിയെല്ല് ഒടിയുന്നത് ഉൾപ്പെടെ മരണകാരണത്തിലേക്കുള്ള പരിക്ക് വരാൻ സാധ്യത കുറവാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനുശേഷം മൊഴി നൽകിയ പലരെയും വീണ്ടും ചോദ്യം ചെയ്തു. ഡമ്മി പരീക്ഷണം ചോദ്യം ചെയ്തവരുടെ കൂട്ടത്തിൽ സരോജിനിയുടെ ബന്ധുവും സഹായിയുമായ സുനിൽ കുമാറുമുണ്ടായിരുന്നു. കത്തിക്കൊണ്ടിരുന്ന മുറിയിൽ നിന്ന് വൃദ്ധയെ അടുത്ത മുറിയിൽ എത്തിച്ചത് താനായിരുന്നുവെന്നാണ് സുനിൽകുമാർ പോലീസിനോട് പറഞ്ഞത്.…
Read Moreകത്തിച്ച് കൊന്നു..! വിൽപത്രം എഴുതിയത് അറിഞ്ഞില്ല; എല്ലാം സ്വത്തിനുവേണ്ടി; ഒടുവിൽ എല്ലാം തുറന്നു പറഞ്ഞു പ്രതി സുനിൽകുമാർ
സീമ മോഹൻലാൽ കുറച്ചു ദിവസങ്ങൾക്കുശേഷം പോലീസ് സംഘം സുനിൽകുമാറിന്റെ വീട്ടിൽ പരിശോധനയ്ക്കെത്തി. ഇൻസ്പെക്ടർ ശിവകുമാർ ഇയാളെ ചോദ്യം ചെയ്യുന്പോൾ അയാൾ അറിയാതെ ആ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്നുണ്ടായിരുന്നു. പിന്നീട് ആ വീഡിയോ പരിശോധിച്ചപ്പോൾ ചോദ്യങ്ങൾക്കു മുന്നിൽ ഇയാൾ പതറുന്നതും നന്നായി വിയർക്കുന്നതും പോലീസ് ശ്രദ്ധിച്ചു. അന്നു നടത്തിയ പരിശോധനയിൽ പോലീസിന് നിർണായകമായ ഒരു രേഖ ലഭിച്ചു. അഞ്ചുവർഷം മുന്‍പ് സരോജിനിയുടെ സ്വത്തുക്കളെ കുറിച്ചറിയാൻ ഇയാൾ മുട്ടം രജിസ്ട്രാർക്ക് കൊടുത്ത വിവരാവകാശ രേഖയുടെ കോപ്പിയായിരുന്നു അത്. അതോടെ മുട്ടം സബ് രജിസ്ട്രാർ ഓഫീസിലെത്തിയ പോലീസ് സംഘം സുനിൽകുമാർ നൽകിയ അപേക്ഷയുടെ വിശദാംശങ്ങൾ ശേഖരിച്ചു. ഇതോടെ പോലീസിന്റെ സംശയം ബലപ്പെട്ടു. വസ്തുവകകൾ കൈക്കലാക്കാൻ സുനിൽകുമാർ നടത്തിയ കൊലപാതകമാകാം ഇതെന്നു പോലീസിനു ബോധ്യമായി. പ്രതിയെ സംശയത്തിന്റെ നിഴലിൽ നിർത്താതെയുള്ള അന്വേഷണവുമായി ശിവകുമാർ മുന്നോട്ടു നീങ്ങി. ബന്ധുക്കളും സമീപവാസികളുമുൾപ്പെടെ 67 പേരെ…
Read Moreമുട്ടത്തെ ഞെട്ടിച്ച കൊലപാതകം! അവിടെ കണ്ടത് തുറന്നു കിടക്കുന്ന മുറിയിൽ കാണുന്ന രീതിയിലുള്ള തീപിടിത്തമായിരുന്നില്ല…
സീമ മോഹൻലാൽ നിലവിൽ ചാത്തന്നൂർ പോലീസ് ഇൻസ്പെക്ടറായ വി. ശിവകുമാർ തൊടുപുഴ മുട്ടം ഇൻസ്പെക്ടറായിരിക്കുന്ന സമയം. 2021 മാർച്ച് 31ന് പുലർച്ചെ 3.30ന് ക്വാർട്ടേഴ്സിലായിരുന്ന ശിവകുമാറിന്റെ ഫോണിലേക്ക് ഒരു കോൾ വന്നു. മുട്ടത്ത് ഒരു വീടുകത്തി. ഒരു സ്ത്രീ വീടിനുള്ളിൽ ഉണ്ടെന്നായിരുന്നു ഫോണ്‍ വിളിച്ചയാൾ പറഞ്ഞത്. രാവിലെ അഞ്ചിന് പത്തനംതിട്ടയിൽ ഒരു വിവിഐപി ഡ്യൂട്ടിക്കു പോകാനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹമപ്പോൾ. ഉടൻതന്നെ ശിവകുമാർ സംഭവസ്ഥലത്തെത്തി. അവിടെ പോലീസും ഫയർഫോഴ്സും നാട്ടുകാരുമൊക്കെയുണ്ടായിരുന്നു. മുട്ടം തോട്ടുങ്കര ഊളാനിയിൽ സരോജിനി(72)യാണ് പൊള്ളലേറ്റ് മരിച്ചത്. മൂന്നര ഏക്കർ സ്ഥലത്ത് ഓടിട്ട പഴയകാല തറവാട് വീടായിരുന്നു അവരുടേത്. പറന്പിൽ വാഴയും പച്ചക്കറികളും ഉൾപ്പെടെയുള്ളവ കൃഷി ചെയ്തിരുന്നു. പോലീസ് വീട്ടിലെത്തുന്പോൾ പരിസരവാസികൾക്കൊപ്പം സരോജിനിയുടെ ബന്ധുവായ വെള്ളത്തൂവൽ ശല്യാംപറ വരികിൽ സുനിൽകുമാറും ഉണ്ടായിരുന്നു. ഏറെ ദുഃഖിതനായി കാണപ്പെട്ട സുനിൽകുമാർ പോലീസിനോട് കാര്യങ്ങൾ സംസാരിക്കുന്നതിനിടെ ചിറ്റ പോയി എന്നു പറഞ്ഞ്…
Read More200 വർഷം പഴക്കമുള്ള തേനൂറുന്ന മാമ്പഴമായ വെല്ലത്താൻ മാവ് മുറിച്ചതിന്റെ പ്രതികാരം! കണ്ണൂരിലെ മാന്പഴ ഗ്രാമത്തെക്കുറിച്ച്…
അനുമോൾ ജോയ് ഓർമകളുടെ പുളിയും മധുരവും നിറഞ്ഞ നാട്ടുമാന്തോപ്പുകൾ. രൂപ വൈഭവംകൊണ്ടും രുചിവൈഭവംകൊണ്ടും നാവിൽ കൊതി നിറയ്ക്കുന്നവയാണ് നാട്ടുമാമ്പഴങ്ങൾ. നാട്ടിൻപുറങ്ങളിലായാൽ പോലും ഇന്ന് ഈ മാവുകൾ മഷിയിട്ടു നോക്കിയാൽ പോലും കാണാനില്ലെന്നതാണ് വാസ്തവം. എന്നാൽ, വിവിധ നാട്ടുമാവുകളുടെ രുചികൾ നിറഞ്ഞ ഒരു ഗ്രാമമുണ്ട് കണ്ണൂരിൽ. ഇന്ത്യയിലെ ആദ്യത്തെ നാട്ടുമാവ് പൈതൃക ഗ്രാമമായ കണ്ണപുരം ഗ്രാമം. ലോകത്തുതന്നെ നൂറിലധികം നാട്ടുമാവുകള്‍ സ്വാഭാവിക നിലയില്‍ കാണപ്പെടുന്ന ഏക ഹെറിറ്റേജ് സെന്ററാണ് കണ്ണപുരം ചുണ്ട കുറുവക്കാവ് പരിസരം. കണ്ണപുരം മാങ്ങ, വെല്ലത്താന്‍, മൂവാണ്ടന്‍, മധുരക്കോട്ടി, മഞ്ഞ ചോപ്പന്, വടക്കന്‍ മധുര കടുക്കാച്ചി അങ്ങനെ എണ്ണിയാല്‍ തീരാത്ത മാവിനങ്ങളുണ്ട് ഇവിടെ. കണ്ണപുരം ചുണ്ട പ്രദേശത്ത് കുറുവക്കാവിന് സമീപത്ത് 200 മീറ്റര്‍ ചുറ്റളവില്‍ മാത്രം 500ല്‍ അധികം മാവുകളില്‍ വൈവിധ്യമാര്‍ന്ന 107 നാട്ടുമാവിനങ്ങള്‍ ഉള്ളതായി ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ണപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാട്ടു മാഞ്ചോട്ടില്‍…
Read Moreകോടിയേരി! സിപിഎമ്മിന് ചിരിക്കുന്ന മുഖം നൽകിയ നേതാവ്; പിണറായിയുടെ പിൻഗാമി; ആവശ്യങ്ങളുമായി സമീപിക്കുന്നവരെ തൃപ്തിപ്പെടുത്തിയയയ്ക്കുന്ന ജനകീയ നേതാവ്
സ്വന്തം ലേഖകൻ കണ്ണൂര്‍: സൗമ്യമായ ചിരിയായിരുന്നു കോടിയേരിയുടെ മുഖമുദ്ര. സിപിഎമ്മിനെ നഖശിഖാന്തം എതിർക്കുന്ന രാഷ്ട്രീയ എതിരാളികൾക്കുപോലും കോടിയേരി പ്രിയങ്കരനായത് ആ നിറഞ്ഞ ചിരിയിലൂടെയായിരുന്നു. മറ്റുള്ളവരെകൂടി കേൾക്കുക എന്നതായിരുന്നു കോടിയേരിയുടെ ശൈലി. പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ പലപ്പോഴും കർക്കശക്കാരനായിട്ടായിരുന്നു പെരുമാറിയിരുന്നതെങ്കിൽ പിൻഗാമിയായ കോടിയേരിയുടെ രീതി വ്യത്യസ്തമായിരുന്നു. ഭരണത്തിലായാലും പാർട്ടിക്കുള്ളിലായാലും പത്രസമ്മേളനത്തിലായാലും ഗൗരവമുള്ള വിഷയങ്ങളെയെല്ലാം തന്നെ തന്റെ സ്വതസിദ്ധമായ നിറഞ്ഞ ചിരിയിലൂടെയായിരുന്നു കോടിയേരി അവതരിപ്പിച്ചിരുന്നത്. ‘പോലീസ് സ്റ്റേഷനിലും ബോംബുണ്ടാക്കു’മെന്ന രീതിയിൽ കടുപ്പപ്പെട്ട വാക്കുകൾ പ്രയോഗിക്കുന്പോഴും സൗമ്യത വെടിയാത്ത പ്രകൃതം കാത്തുസൂക്ഷിച്ചിരുന്നു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും ജനക്കൂട്ടത്തെ മണിക്കൂറുകളോളം പിടിച്ചിരുത്തുന്ന കോടിയേരിയുടെ പ്രസംഗശൈലി രാഷ്ട്രീയ എതിരാളികൾ പോലും ആസ്വദിക്കുമായിരുന്നു. നർമം കലർത്തിയ പരിഹാസത്തോടെയുള്ള വിമർശനത്തിൽ ഇരകൾക്കുപോലും തോന്നില്ല അനിഷ്ടം. പാർട്ടിയാണ് എല്ലാമെങ്കിലും പാർട്ടിക്കു പുറത്തേക്കും കോടിയേരിയുടെ സൗഹൃദങ്ങൾ നീണ്ടിരുന്നു. ആവശ്യങ്ങളുമായി സമീപിക്കുന്നവരെ തൃപ്തിപ്പെടുത്തിയയയ്ക്കുന്ന ജനകീയ നേതാവ്. സൗമനസ്യത്തിന്റെ ശരീരഭാഷ കൂടിയാകുന്പോൾ കോടിയേരിയോട്…
Read Moreപ്രമോഷന് അകത്ത് സുരക്ഷ ‘പുറത്ത് ‘… നടിമാര്‍ സൂക്ഷിക്കുക,ക്രൗഡിനുള്ളില് ഞരമ്പ് രോഗികളുണ്ട്
സിനിമാ പ്രമോഷനുകളുടെ കാലമാണിത്. പലവിധത്തിലുള്ള പ്രമോഷനുകളാണു നടക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ തരംഗമായി സിനിമയ്ക്ക് ആളെ കൂട്ടുക എന്നതാണ് ഇത്തരം പരിപാടികളുടെ ലക്ഷ്യം. അതിനായി താരങ്ങള്‍ നേരിട്ടെത്തും. ഇതോടെ സിനിമാ മാര്‍ക്കറ്റിംഗ് അടിച്ചുകയറും. മുന്‍പു പോസ്റ്ററുകളായിരുന്നു സിനിമകളുടെ പരസ്യങ്ങള്‍ക്കായി വ്യാപകമായി ഉപയോഗപ്പെടുത്തിയിരുന്നതെങ്കില്‍ ഇപ്പോഴതു മാറി. സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചാല്‍ പിന്നെ പ്രമോഷനും തുടങ്ങുകയായി. ഓണ്‍ ലൈന്‍ ചാനല്‍ അഭിമുഖങ്ങളും ലൈവ് പോഗ്രാമുകളുമായി അങ്ങനെ പോകുന്നു. തങ്ങള്‍ക്കിഷ്ടപ്പെട്ട താരങ്ങളെ കാണാന്‍ ഏതറ്റം വരെയും പോകുന്നവരാണ് ആരാധകര്‍. അങ്ങനെ കാത്തുനില്ക്കുന്നവര്ക്കിടയിലേക്കു നടിമാര്‍ നേരിട്ടെത്തിയാലോ… ആരാധകര്‍ക്കിടയിലും കള്ള നാണയങ്ങള്‍ ഉണ്ടല്ലോ...അത്തരമൊരു സംഭവമാണ് രണ്ടുദിവസം മുന്‍പുണ്ടായത്. ഇന്ന് ഏറ്റവും കൂടുതല്‍ പേര് അവധി ദിവസങ്ങളിലും സായാഹ്നങ്ങളിലും ചിലവഴിക്കാന്‍ എത്തുന്നത് മാളുകളിലാണ്. മള്‍ട്ടി പ്ലക്സുകള്‍ എത്തിയതോടെയാണ് ഈ ഒരു മാറ്റം. ഇത്തരം കേന്ദ്രങ്ങളില്‍ പ്രമോഷനെത്തുന്ന നടീ നടന്മാരെ എങ്ങിനെ സുരക്ഷിതരാക്കും. ആവേശം അതിരുകടന്നാലോ..…
Read Moreഇന്ന് ലോക ടൂറിസം ദിനം! ഇത് കേരള ടൂറിസത്തിന്റെ ബെസ്റ്റ് ടൈമാണ്; ടൂറിസത്തിനു കൂടുതൽ ഉത്തരവാദിത്വം നൽകി ഉത്തരവാദിത്വ ടൂറിസം
ജിബിൻ കുര്യൻ കോവിഡ് സൃഷ്ടിച്ച ദുരിതങ്ങളിൽ നിന്നും ടൂറിസത്തിന്റെ കുതിപ്പാണ് കഴിഞ്ഞ ആറു മാസത്തിനിടയിൽ കാണാൻ കഴിഞ്ഞത്. ഇത് കേരള ടൂറിസത്തിന്റെ ബെസ്റ്റ് ടൈമാണ്. ഓണാഘോഷങ്ങളിൽ തുടങ്ങി ഇത്തവണ സഞ്ചാരികളുടെ ഒഴുക്കാണ് കേരളത്തിലേക്ക്. ടൈം മാഗസിന്റെ പട്ടികയിൽ ലോകത്തിലെ ഏറ്റവും മികച്ച 50 വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി കേരളം മാറി കഴിഞ്ഞു. ഉത്തരവാദിത്വ ടൂറിസത്തിന്റെ മികച്ച മാതൃകകളാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടായി ലോകത്തിന്റെ മുന്നിലെത്തിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മാത്രമെത്തി കാഴ്ചകൾ കണ്ടും ഹോട്ടലിൽ ഉറങ്ങിയും ഭക്ഷണം കഴിച്ചും പോകുന്ന വിനോദ സഞ്ചാരത്തിന്റെ കാലം കഴിഞ്ഞു. ഇപ്പോൾ സഞ്ചാരികൾ നമ്മുടെ വീടുകളിലും ഗ്രാമീണവഴികളിലുമൊക്കെയാണ്. ഉത്തരവാദിത്വ ടൂറിസം പാക്കേജുകളാണ് ഇതിനു പ്രചോദനം. നമ്മുടെ വീടുകളിൽ താമസിച്ചും. കേരളീയ രൂചികൾ ആസ്വദിച്ചും വള്ളത്തിൽ കയറിയും കയറുപരിച്ചും കള്ളുചെത്തു കണ്ടും വലവീശിയും കേരളീയ തനതു ഉത്പന്നങ്ങൾ വാങ്ങിയും…
Read Moreവ്യത്യസ്തനായ ആയുർവേദ ഡോക്ടർ! 49 കാരനായ ഡോക്ടര്‍ക്ക് വിശേഷണങ്ങളും വ്യത്യസ്തതകളും നിരവധി
ബിജു ഇത്തിത്തറ കടുത്തുരുത്തി: ഒപ്പുശേഖരണം, സ്റ്റാമ്പ്, നാണയം, ഫോട്ടോ ശേഖരം, പുസ്തക സമ്പാദ്യം, കാരിക്കേച്ചറിസ്റ്റ്, പ്രഭാഷകന്‍… 49 കാരനായ ആയുര്‍വേദ ഡോക്ടര്‍ക്ക് വിശേഷണങ്ങളും വ്യത്യസ്തതകളും നിരവധി. തലയോലപ്പറമ്പില്‍ ആയുര്‍വേദ ഡിസ്പെന്‍സറി നടത്തുകയാണ് തലയോലപ്പറമ്പ് ശ്രീവിലാസത്തില്‍ ഡോ. എസ്. പ്രീതന്‍. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍തന്നെ വായനയോടും പുസ്തകങ്ങളോടും ഇഷ്ടമായിരുന്നു. വായന അദ്ദേഹത്തെ അറിവിന്റെ പുതിയ വാതായനങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോയി. അത് വ്യത്യസ്ത ശീലങ്ങളിലേക്കുള്ള വഴി തുറക്കലായിരുന്നു. ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവിനെ പോലുള്ള സ്പോര്‍ട്സ് താരങ്ങളുടെ പടങ്ങള്‍ സ്വന്തമാക്കിയായിരുന്നു ശേഖരണം എന്ന വിനോദം പ്രീതന്‍ തുടങ്ങിയത്. ഏഴായിരത്തിലധികം വ്യക്തികളുടെ ഒപ്പുശേഖരവും 25000 ഫോട്ടോകളും പ്രീതന്‍ സ്വന്തമായുണ്ട്. സുകുമാര്‍ അഴിക്കോട്, കാവാലം നാരായണപ്പണിക്കര്‍, ഇളയരാജ, യേശുദാസ്, ശശി തരൂര്‍, സിനിമാ താരങ്ങള്‍ തുടങ്ങി 300-ല്‍ അധികം വ്യക്തികളുടെ ഒറിജിനല്‍ ഒപ്പും ഇതില്‍പ്പെടും. മഹാത്മാഗാന്ധിയുടെയും ഇന്ത്യയിലെ മുഴുവന്‍ രാഷ്ട്രപതിമാരുടെയും പ്രധാന മന്ത്രിമാരുടെയും കേരളത്തിലെ മുഖ്യമന്ത്രിമാരുടെയും കൈയൊപ്പിന്റെ ശേഖരവും…
Read More