ബിജു കലയത്തിനാൽ ചെറുതോണി: വിസ്മയങ്ങളുടെ പറുദീസയായ ഇടുക്കിയെ ലോക വിസ്മയങ്ങളുടെ പട്ടികയിലേക്കുയർത്തിയത് ഇടുക്കി പദ്ധതിയാണ്. 1976 ഫെബ്രുവരി 12ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ഇടുക്കി പദ്ധതി നാടിന് സമർപ്പിച്ചു. 46 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് ഇപ്പോൾ ഇടുക്കി അണക്കെട്ട് . ഇടുക്കി ജില്ലയിലെ ഒട്ടുമിക്കപ്രദേശങ്ങളെല്ലാം വിനോദസഞ്ചാരികൾക്ക് പ്രിയമാണ്. ഇതിൽ എടുത്തു പറയേണ്ട ഒന്നാണ് ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ. ഏകദേശം 25000ത്തിലധികം തൊഴിലാളികൾ രാപകലില്ലാതെ കഠിനാധ്വാനം ചെയ്തതിന്റെ ഫലമാണ് ഇന്നുകാണുന്ന ഈ ബൃഹത്തായ അണക്കെട്ടുകൾ. 1919ൽ ഇറ്റലിക്കാരനായ ജേക്കബ് എന്ന എൻജിനീയറാണ് ഇടുക്കിയിൽ അണക്കെട്ടിന്റെ സാധ്യത ആദ്യം നിർദേശിച്ചത്. എന്നാൽ, തിരുവിതാംകൂർ സർക്കാർ അദ്ദേഹത്തിന്റെ നിർദേശം തള്ളി. 1922ൽ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യു.ജെ. ജോണ്‍ നായാട്ടിന് എത്തിയപ്പോൾ സഹായിയായി കൂടിയ കരുവെള്ളായൻ കൊലുന്പൻ എന്ന ആദിവാസി മൂപ്പൻ കുറവൻ, കുറത്തി മലകൾക്കിടയിലൂടെ കുതിച്ചൊഴുകുന്ന പെരിയാറിനെ പരിചയപ്പെടുത്തി. ഇവിടെ…
Read MoreCategory: RD Special
അമേരിക്കൻ കുന്നിലേക്ക് ടൂർ പോകണോ ? പാസ്പോർട്ടും വീസയുമില്ലാതെ ‘അമേരിക്കൻ കുന്നിൽ’ ചുറ്റിയടിക്കാം
രാജകുമാരി: പാസ്പോർട്ടോ വീസയോ ഇല്ലാതെ ഫ്ളൈറ്റ് ടിക്കറ്റോ എമിഗ്രേഷൻ നടപടികളോ കൂടാതെ അമേരിക്കൻ കുന്നിലേക്ക് ടൂർ പോകണോ, എങ്കിൽ കൊന്നത്തടി പഞ്ചായത്തിലെ മുനിയറയിലേക്ക് വരൂ. പൊൻമുടി ജലാശയത്താൽ തൊണ്ണൂറ് ശതമാനവും ചുറ്റപ്പെട്ട് പുറംലോകത്തുനിന്നും ഏറെക്കുറെ പൂർണമായി ഒറ്റപ്പെട്ടുകിടക്കുന്ന മനോഹര പ്രദേശമാണ് അമേരിക്കൻ കുന്ന്. കൊന്നത്തടി പഞ്ചായത്തിന്റെ വടക്കേ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന കാടിനു നടുവിലെ ഈ കുടിയേറ്റഗ്രാമത്തിൽ എത്തിയാൽ കാലത്തിനു പിന്നിലേക്ക് അരനൂറ്റാണ്ടിലേറെ സഞ്ചരിച്ചതായി തോന്നും. കൊന്പൊടിഞ്ഞാൽ, മുനിയറ എന്നിവിടങ്ങളിൽനിന്നും വനത്തിലൂടെ അഞ്ചു കിലോമീറ്ററോളം കാൽനടയായോ രാജാക്കാട് പഞ്ചായത്തിലെ കള്ളിമാലി ഭാഗത്തുനിന്നും പൊന്മുടി ജലാശയത്തിനു കുറുകെ പതിനഞ്ച് മിനിറ്റ് വള്ളത്തിൽ യാത്ര ചെയ്തശേഷം മുക്കാൽ കിലോമീറ്ററോളം പാറക്കെട്ട് നിറഞ്ഞ കാട്ടുപാതയിലൂടെ മല കയറിയാലോ ഇവിടെ എത്താം. പതിനഞ്ചോളം കുടുംബങ്ങൾ മാത്രമാണ് ഇവിടെയുള്ളത്. പ്രകൃതിയെ മുറിവേൽപ്പിക്കാതെ കൃഷി ചെയ്തും മീൻ പിടിച്ചും സംതൃപ്തിയോടെ ഇവർ ഇവിടെ കഴിയുന്നു. പ്ലാസ്റ്റിക്കോ, ചുറ്റുപാടുകളെ…
Read Moreമലയാളത്തിന്റെ ചെങ്കദളി പൂവ്; ഇനിയും നിലയ്ക്കാത്ത “ഒറ്റ’ പാട്ട്! ഹിറ്റായ ഈ ഗാനത്തിനു പിന്നിൽ ലത ഉൾപ്പെടെ പ്രവർത്തിച്ചത് മൂന്ന് നക്ഷത്രങ്ങള്‍…
മുംബൈ: മലയാളം മറക്കാത്ത മലയാളിയുടെ ചുണ്ടുകൾ ഇന്നും മൂളുന്ന പാട്ടാണ് “കദളി കൺകദളി ചെങ്കദളി പൂ വേണോ..’ എന്ന് തുടങ്ങുന്ന ഗാനം. ഇതിഹാസ ഗായിക ലത മങ്കേഷ്കർ ആദ്യമായും അവസാനവുമായി മലയാളത്തിനായി പാടിയ ഗാനം. നെല്ല് എന്ന ചിത്രത്തിലേതായിരുന്നു ഈ ഗാനം. ഹിറ്റായ ഈ ഗാനത്തിനു പിന്നിൽ ലത ഉൾപ്പെടെ മൂന്ന് നക്ഷത്രങ്ങളാണ് പ്രവർത്തിച്ചത്. കവി വയലാർ രാമവർമ വരികൾ എഴുതിയപ്പോൾ ഈണമിട്ടത് സാക്ഷാൽ സലിൽ ചൗധരിയും. സലിൽദായുടെ നിർബന്ധത്തിനു വഴങ്ങിയാണ് ലത പാടാനെത്തുന്നത്. ചെമ്മീന്‍ സിനിമയിലെ കടലിനക്കരെ പോണോരേ എന്ന പാട്ട് ലതയെ കൊണ്ട് പാടിക്കാന്‍ സലില്‍ ചൗധരി ശ്രമം നടത്തിയെങ്കിലും അത് നടന്നിരുന്നില്ല. അതിന് ശേഷമാണ് നെല്ലില്‍ പാടാൻ ക്ഷണിക്കുന്നത്. ഏറെ പണിപ്പെട്ട് മലയാളം ഉച്ചാരണം പഠിച്ചെടുത്താണ് ലത പാടിയത്. പാട്ട് ഹിറ്റായെങ്കിലും ഉച്ചാരണ വൈകല്യത്തിന്റെ വിമര്‍ശനങ്ങള്‍ അന്നേ ഉയര്‍ന്നിരുന്നു. അതിനുശേഷം പിന്നീടൊരിക്കലും മലയാളത്തില്‍…
Read Moreഎന്തുകൊണ്ട് ഇങ്ങനൊരു പാമ്പുകാലം? പാമ്പി നെക്കുറിച്ചാണു നാട്ടിലെങ്ങും ചർച്ച; പാമ്പുകളുടെ വിഷം നിര്‍വീര്യമാക്കാനുള്ള മറുമരുന്ന് നിര്‍മിക്കുന്നത് കുതിരകളില്‍നിന്ന്
കോട്ടയം: വാവ സുരേഷിനു പാന്പു കടിയേറ്റ സംഭവത്തിനുശേഷം പാന്പിനെക്കുറിച്ചാണ് നാട്ടിലെങ്ങും ചർച്ച. ജില്ലയിൽ വിവിധയിടങ്ങളിൽ പാന്പുകടിയേൽക്കുന്നവരുടെ എണ്ണം കൂടിവരുന്നതായാണു റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. വാവ സുരേഷിനെ പാന്പു കടിച്ച പ്രദേശത്ത് വീണ്ടും പാന്പിനെ കണ്ടതോടെ പ്രദേശവാസികളും ഭയചകിതരായി. എന്തുകൊണ്ട് ഇങ്ങനൊരു പാന്പുകാലം? പ്രളയത്തിനുശേഷം തുടർച്ചയായുണ്ടാകുന്ന പ്രളയത്തിനുശേഷം ജില്ലയിൽ പാന്പു കടിയേൽക്കുന്നവരുടെ എണ്ണം വർധിക്കുന്നു. പ്രളയത്തിൽ ഒഴുകിയെത്തുന്നതും പാർക്കാൻ ഇടമില്ലാതെയുമാകുന്ന പാന്പുകളാണു ജനങ്ങൾക്കു പേടിസ്വപ്നമാകുന്നത്. 2018ലെ പ്രളയത്തിനുശേഷം കോട്ടയം നഗരസഭ, അയ്മനം, ആർപ്പൂക്കര, തിരുവാർപ്പ്, കുമരകം, കുറിച്ചി പഞ്ചായത്തുകളിലടക്കം ജില്ലയിൽ പടിഞ്ഞാറൻ മേഖലയിൽ പാന്പുശല്യം വർധിച്ചു. ഓരോ വെള്ളപ്പൊക്കത്തിലും ഒഴുകിയെത്തുന്ന പെരുന്പാന്പ് തുടങ്ങി മൂർഖൻവരെ വെള്ളമിറങ്ങുന്നതോടെ ജനങ്ങൾക്ക് അപകടം വിതയ്ക്കുന്നു. ജില്ലയുടെ കിഴക്കൻ മേഖലയിൽ കത്തുന്ന ചൂടിൽനിന്നു രക്ഷതേടിയാണു വീടിന്റെ പരിസരങ്ങളിൽ പാന്പുകൾ എത്തുന്നത്. ഇണചേരൽ നടക്കുന്ന ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള സമയങ്ങളിലാണു പാന്പുകളുടെ ശല്യമേറുന്നത്. പേടിപ്പെടുത്തുന്ന കണക്കുകൾ…
Read Moreഇന്ത്യൻ തീരത്ത് പുതിയ മത്സ്യം; വറ്റ കുടുംബത്തിലെ അഞ്ചാമൻ ക്വീൻഫിഷ്; മത്സ്യത്തൊഴിലാളികൾക്കിടയിൽ ഇവന്റെ വിളിപ്പേര് ഇങ്ങനെ…
കൊച്ചി: ഇന്ത്യയുടെ സമുദ്രമത്സ്യ സമ്പത്തിലേക്കു പുതിയ ഒരു മത്സ്യം കൂടി. വറ്റ കുടുംബത്തില്‍പെട്ട പുതിയ മീനിനെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) കണ്ടെത്തി. വറ്റകളില്‍ തന്നെയുള്ള ക്വീന്‍ഫിഷ് വിഭാഗത്തില്‍ പെടുന്ന ഈ മീനിനെ ശാസ്ത്രീയ പഠനങ്ങളിലൂടെയാണ് പുതിയ മത്സ്യമാണെന്നു സിഎംഎഫ്ആര്‍ഐ തിരിച്ചറിഞ്ഞത്. സ്കോംബറോയിഡ്സ് പെലാജിക്കസ എന്നാണ് ഈ മീനിനു ഔദ്യോഗികമായി പേരിട്ടിരിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ പോളവറ്റ എന്നാണ് ഇതിന്റെ വിളിപ്പേര്. ഇന്ത്യന്‍ തീരങ്ങളില്‍ 60ഓളം വറ്റയിനങ്ങളുണ്ട്. അവയില്‍ നാല് ക്വീന്‍ഫിഷുകളാണ് നിലവിലുണ്ടായിരുന്നത്. അഞ്ചാമത് ക്വീന്‍ഫിഷാണ് പുതുതായി കണ്ടെത്തിയ പോളവറ്റ. നേരത്തെ ഈ വിഭാത്തില്‍പെട്ട മൂന്നുമീനുകള്ക്ക് വംശനാശം സംഭവിച്ചിരുന്നു. ഇത്തരത്തില്‍ അടുത്ത കാലത്തായി പല മീനുകള്‍ക്കും വംശനാശം സംഭവിക്കുമ്പോള്‍ സമുദ്രജൈവ വൈവിധ്യത്തിന് ശക്തിപകരുന്നതാണ് പോളവറ്റയുടെ കണ്ടെത്തലെന്ന് മീനിനെ കണ്ടെത്താന്‍ നേതൃത്വം നല്കിയ സിഎംഎഫ്ആര്‍ഐയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ഇ.എം. അബ്ദുസ്സമദ് പറഞ്ഞു. സമുദ്രസമ്പത്തിന്റെ പരിപാലന രീതികളില്‍ കൃത്യത…
Read Moreഭൂതകാലം കടന്ന് ഒരമ്മയും മകനും! ‘ഭൂതകാല’മോർത്ത് അഭിമാനിക്കാൻ രാഹുൽ സദാശിവൻ…
ടി.ജി.ബൈജുനാഥ്ശരിക്കും ഞെട്ടിച്ചു, ഭയന്നുപോയി, ഉറക്കം കളഞ്ഞു…ഭൂതകാലം സോണി ലൈവിൽ എത്തിയതു മുതൽ ഇതൊക്കെയാണ് സോഷ്യൽമീഡിയയിലെ കമന്റുകൾ. ഷെയ്്നിന്റെയും രേവതിയുടെയും അഭിനയമികവ് കമന്റുകളിൽ തിളങ്ങി. എക്സോർസിസ്റ്റിനുശേഷം കണ്ട റിയലിസ്റ്റിക് ഹൊറർ സിനിമ എന്നു ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമ. ഇതൊക്കെപ്പോരെ സംവിധായകൻ രാഹുൽ സദാശിവന് ‘ഭൂതകാല’മോർത്ത് അഭിമാനിക്കാൻ. എന്നെ മനസിലാക്കിയിരുന്നെങ്കിൽ…‘അമ്മയ്ക്കറിയോ എനിക്കെന്താ വേണ്ടതെന്ന്. എന്നെ സ്നേഹിക്കുന്നവർ, ഞാൻ സ്നേഹിക്കുന്നവർ എന്നെ മനസിലാക്കണം. അതു മാത്രം മതി…’- ഭൂതകാലത്തിൽ ഷെയ്നിന്റെ കഥാപാത്രം വിനു അമ്മയോടു പറയുകയാണ്. എന്നെ മനസിലാക്കിയിരുന്നെങ്കിൽ…നമ്മളിൽ പലരുടെയും മൗനനൊന്പരം ഇതല്ലാതെ മറ്റെന്താണ്. ജീവിതത്തോടു ചേർന്നുനിൽക്കുന്ന സിനിമകളെ സ്നേഹിക്കുന്നവർക്കുള്ള കാഴ്ചയാണു ‘ഭൂതകാലം’. ‘ വെവ്വേറെ ലോകങ്ങളിൽ ജീവിക്കുന്ന ഒരമ്മയുടെയും മകന്റെയും കഥയാണല്ലോ. ഒടുവിൽ അവർഒന്നാവുകയാണ്. സ്നേഹത്തിനു മേൽ വേറൊന്നുമില്ല എന്ന ചിന്തയാണു സിനിമ പറയുന്നത്. കൂടെ ഒരുമിച്ചുണ്ടെങ്കിൽ നമുക്ക് എത്ര ഇരുട്ടും നേരിടാനാവും. ഈ ലോകത്ത് ഒറ്റപ്പെടുക എന്നതിനേക്കാൾ…
Read Moreതോമസ് തുരങ്കം! നിർമാണം തുടങ്ങിയത് കഴിഞ്ഞ ലോക്ക്ഡൗണ്‍ വേളയില്‍; 25 മീറ്റർ തുരങ്കം നാട്ടിലെ വിസ്മക്കാഴ്ച; ഉള്ളില്‍ ഫോട്ടോ ഷൂട്ടിനായുള്ള സ്ഥലങ്ങളും
കണ്ണൂർ എരമം-കുറ്റൂർ പഞ്ചായത്തിൽ പെരുവാന്പയിലെ ചെരിയൻപുറത്ത് സി.ടി. തോമസ് തന്റെ പേരക്കുട്ടിക്ക് കളിയിടമായി പണിതുടങ്ങിയതാണ് വീടിന് അരികിലൊരു തുരങ്കം. വെട്ടുകല്ലു നിറഞ്ഞു ബലവത്തായ സ്ഥലത്തിനുള്ളിലൂടെ തുരന്നുതുരന്നു കയറിപ്പോൾ തുരങ്കം നാട്ടിലെ സംഭവമായി മാറിയിരിക്കുന്നു. ആറടി ഉയരത്തിലും അത്രതന്നെ വീതിയിലും 25 മീറ്റർ നീളത്തിൽ ആറു മാസംകൊണ്ടു നിർമിച്ച തുരങ്കം സന്ദർശിക്കാനും അതിനുള്ളിൽ വിശ്രമിക്കാനും ഏറെപ്പേരാണ് പെരുവാന്പയിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. കമാന ആകൃതിയിൽ വെട്ടിക്കയറിയതും മണ്ണുനീക്കം ചെയ്തതും തോമസ് തനിച്ചാണ്. കർഷകനായ തോമസിന്റെ മൂത്ത മകൻ ജിസ്മോൻ സിംഗപ്പൂരിലാണ് ജോലി ചെയ്യുന്നത്. മകന്റെ ജോലിസ്ഥലം സന്ദർശിക്കാൻ പോയ വേളയിൽ ഏതാനും നാൾ തായ്ലൻഡിലും താമസിച്ചിരുന്നു. ടൂറിസത്തിന് പ്രസിദ്ധമായ തായയ്ലാൻഡിലൂടെ നടത്തിയ ഒരു ബോട്ട്് യാത്രയിൽ മനുഷ്യനിർമിതമായ ഒട്ടേറെ തുരങ്കങ്ങൾ കാണാനിടയായി. തിരികെ നാട്ടിലെത്തിയപ്പോൾ ഇളയ മകൻ വിമലിന്റെ മകൾ ഇവാനയ്ക്കു കളിക്കാൻ തായ് ലാൻഡ് മാതൃകയിൽ വീടിനോട് ചേർന്നൊരു ചെറുതുരങ്കം…
Read Moreവെള്ളത്താമര വിരിഞ്ഞപോലെ ലോട്ടസ് ടെമ്പിളിള്‍! ഇരുപതാം നൂറ്റാണ്ടിന്റെ താജ്മഹൽ
ഇരുപതാം നൂറ്റാണ്ടിന്റെ താജ്മഹൽ എന്നാണ് ലോട്ടസ് ടെന്പിളിന്റെ വിളിപ്പേര്. ആധുനിക ഇന്ത്യയിൽ തലസ്ഥാന നഗരിയിലെ മറ്റൊരു വാസ്തു വിസ്മയം. പാതി വിരിഞ്ഞൊരു താമരയുടെ രൂപത്തിലാണ് ബഹായ് വിശ്വാസികളുടെ ഈ ആരാധാനാലയം നിൽക്കുന്നത്. ഡൽഹിയിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയിൽ എന്നും മുൻനിരയിൽ ലോട്ടസ് ടെന്പിളുമുണ്ട്. കോവിഡ് പ്രതിസന്ധിക്കു മുൻപ് വർഷം അരക്കോടിയിലേറെയായിരുന്നു ലോട്ടസ് ടെന്പിളിലെ സന്ദർശകരുടെ എണ്ണം. തെക്കൻ ഡൽഹിയിലെ കൽക്കാജിയിലാണ് സന്ദർശകരുടെ ഇഷ്ട ഇടമായ ലോട്ടസ് ടെന്പിൾ നിലകൊള്ളുന്നത്. ബഹായി വിശ്വാസപ്രകാരമുള്ള ആരാധാനാലയം ആണെങ്കിലും മതസൗഹാർദത്തിന്റെ സന്ദേശം പരത്തിയാണ് ലോട്ടസ് ടെന്പിൾ എന്നും നിലകൊണ്ടിട്ടുള്ളത്. അതിന്റെ പ്രതീകമെന്നോണം എല്ലാ ദിവസവും പല സമയങ്ങളിലായി സർവമത പ്രാർഥനകളുമുണ്ട്. 1986-ൽ കനേഡിയൻ വാസ്തുവിദഗ്ധനായ ഫരിബോഴ്സ് സാഹ്ബയാണ് ലോട്ടസ് ടെന്പിളിന്റെ ശിൽപി. ലോട്ടസ് ടെന്പിളിന്റെ വിസ്മയ നിർമാണം സാഹ്ബയ്ക്ക് ഒട്ടേറെ അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിക്കൊടുത്തിട്ടുണ്ട്. ഗ്ലോബ് ആർട്ട് അക്കാഡമി…
Read Moreകാക്കാരിശി നാടകം! അവഗണിക്കപ്പെട്ട ജനസമൂഹത്തിന്റെ വേദനകളും സങ്കടങ്ങളും പ്രകടമാക്കുന്ന കലാരൂപം; ചരിത്രവും ഇന്നത്തെ അവസ്ഥയും….
എം.സുരേഷ്ബാബു ഒരു കാലത്തു സമൂഹത്തിലുണ്ട ായിരുന്ന സാമൂഹ്യ തിൻമകൾക്കെതിരെയും ഉച്ചനീചത്വങ്ങൾക്കെതിരെയും രൂപം കൊണ്ട കലാരൂപമാണ് കാക്കാരിശി നാടകം. അവഗണിക്കപ്പെട്ട ജനസമൂഹത്തിന്റെ വേദനകളും സങ്കടങ്ങളും പ്രകടമാക്കുന്ന ഈ കലാരൂപം പരന്പരാഗത കലാസൃഷ്ടിയായി മാറുകയായിരുന്നു. അധികാര വർഗത്തിനെതിരെയുള്ള സമൂഹ വിമർശനം കൂടിയായിരുന്നു കാക്കാരിശി നാടകം. കഴിഞ്ഞ 46 വർഷക്കാലമായി കാക്കാരിശി നാടക രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന കലാകാരനും കാക്കാരിശി നാടക സമിതി ഉടമയുമാണ് പരപ്പിൽ കറുന്പൻ. കോവിഡ് മഹാമാരിയെ തുടർന്ന് കാക്കാരിശി നാടക രംഗത്തെ കലാകാരൻമാരുടെ ജീവിതവും പ്രതിസന്ധിയിലായി. അൻപതിൽപരം കലാകാരൻമാരുടെ ഉപജീവനം കറുന്പന്റെ കലാപ്രസ്ഥാനത്തെ ആശ്രയിച്ചായിരുന്നു. ആറ് മാസത്തെ ഉത്സവ സീസണിൽ ആയിരുന്നു പല കലാകാരൻമാരുടെയും ആഗ്രഹങ്ങൾ സഫലമായിരുന്നത്. ഉത്സവ സീസണിൽ പ്രോഗ്രാമുകൾ അവതരിപ്പിച്ചു കിട്ടുന്ന പണം കൊണ്ടാണ് ഇവരൊക്കെ ജീവിതം കരുപ്പിടിപ്പിച്ചിരുന്നത്. വരുമാനം നിലച്ചതോടെ പലരും പരിചിതമല്ലാത്ത തൊഴിൽമേഖലകളിലേക്ക് തള്ളപ്പെട്ടു. ആരാണ് കറുന്പൻ ഉത്സവ വേദികളിലെ അനൗണ്സ്മെന്റുകളിൽ…
Read Moreനാടിനെ വിളിച്ചുണര്‍ത്തിയ മണിനാദം! വിദേശനിര്‍മിതമായ മണിയുടെ നാദം എട്ടു കിലോമീറ്റര്‍ ചുറ്റളവില്‍ വരെ കേള്‍ക്കാം
ചേര്‍ത്തല: പണ്ട് അര്‍ത്തുങ്കല്‍ ഗ്രാമത്തിന്റെയും സമീപ പ്രദേശങ്ങളുടെയും ഘടികാരമായിരുന്നു അര്‍ത്തുങ്കല്‍ പള്ളിയില്‍ സ്ഥാപിച്ചിരുന്ന മണി. പൂര്‍ണമായും വിദേശനിര്‍മിതമായ മണിയുടെ നാദം എട്ടു കിലോമീറ്റര്‍ ചുറ്റളവില്‍ വരെ കേള്‍ക്കാമായിരുന്നു. കെട്ടിടങ്ങളും മറ്റും പെരുകിയതോടെയാണു മണിനാദത്തിന്റെ വ്യാപനം കുറഞ്ഞത്. വാച്ചുകളും ക്ലോക്കുകളും വ്യാപകമല്ലാതിരുന്ന കാലത്തു പുലര്‍ച്ചെ അഞ്ചിനുള്ള മണിനാദമാണു ജനങ്ങളെ പ്രഭാതത്തിന്റെ വരവറിയിച്ചിരുന്നത്. തുടര്‍ന്ന് ഉച്ചയ്ക്ക് 12നും സന്ധ്യയ്ക്കും രാത്രി എട്ടിനും മണിനാദം മുഴങ്ങും. പഴയപള്ളിയില്‍ 1867ല്‍ സ്ഥാപിക്കപ്പെട്ട ഈ അദ്ഭുതമണിയില് യേശുവിന്റെ ക്രൂശിതരൂപവും ഉണ്ണിയേശുവിനെ വഹിക്കുന്ന മാതാവിന്റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്. ഒരു മീറ്ററിലേറെ വ്യാസവും ഒരു ടണ്ണോളം ഭാരവുമുള്ള മണി തൂക്കിയിടാനുള്ള ഭാഗത്ത് ആറു മനുഷ്യമുഖങ്ങള്‍ കൊത്തിയിട്ടുണ്ട്. 2012 ല്‍ പുതിയ മണി സ്ഥാപിച്ചു. അന്നുമുതല്‍ പഴയമണി തീര്‍ഥാടകര്‍ക്കു കാഴ്ച വിസ്മയമൊരുക്കി പഴയപള്ളിയുടെ ബാല്‍ക്കണിയില്‍ പ്രത്യേകമായി സജ്ജീകരിച്ചിരിക്കുകയാണ്.
Read More