കട്ടപ്പന: രാജ്യത്തെ ഏറ്റവും മികച്ച കടുവാസങ്കേതമായി തേക്കടിയിലെ പെരിയാർ കടുവ സങ്കേതം തെരഞ്ഞെടുക്കപ്പെട്ടു. 2018-ൽ രാജ്യത്തെ കടുവാസങ്കേതങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് പെരിയാറിനെ തെരഞ്ഞെടുത്തത്. നാലുവർഷത്തിലൊരിക്കലാണ് ഈ അവാർഡ് നൽകുന്നത്. രാജ്യത്തെ 18 സംസ്ഥാനങ്ങളിലായി 50 കടുവാ സങ്കേതങ്ങളാണുള്ളത്. 1899-ൽ പെരിയാർ തടാകതീരത്തെ വനപ്രദേശങ്ങൾ ഉൾപ്പെടുത്തി പെരിയാർ ലേക് റിസർച്ച് രൂപീകരിച്ചായിരുന്നു പെരിയാർ കടുവസങ്കേതത്തിനു തുടക്കംകുറിച്ചത്. പിന്നീട് തിരുവിതാംകൂർ മഹാരാജാവായിരുന്ന ചിത്തിര തിരുനാൾ പ്രത്യേക താത്പര്യമെടുത്ത് 1934ൽ നെല്ലിക്കാംപട്ടി എന്നപേരിൽ ഒരു വന്യജീവി സങ്കേതം തുടങ്ങി. 1978-ലാണ് കേന്ദ്ര സർക്കാർ ദക്ഷിണേന്ത്യയിലെ ആദ്യ കടുവസംരക്ഷണ കേന്ദ്രമായി പെരിയാർ ടൈഗർ റിസർവിനെ തെരഞ്ഞെടുത്തത്. ആദ്യകാലത്ത് 777 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ടായിരുന്ന സങ്കേതം, നെല്ലിക്കാംപട്ടി വനമേഖലയെക്കൂടി ഉൾപ്പെടുത്തി 925 ചതുരശ്ര കിലോമീറ്ററായി കൂട്ടി. ഏറ്റവും പുതിയ കണക്കെടുപ്പ് പ്രകാരം സങ്കേതത്തിൽ 40 മുതൽ 50 വരെ കടുവകളുണ്ടെന്നാണ് വിവരം. എല്ലാ…
Read MoreCategory: RD Special
ഏറ്റവും ശുദ്ധമായി ചെയ്യേണ്ട കർമം… കർക്കടക വാവ് നാളെ; മൺമറഞ്ഞ പൂർവികർക്കുവേണ്ടി വാവ് ദിനത്തിൽ ചെയ്യുന്ന പുണ്യം
മണ്മറഞ്ഞ പൂർവികർക്കുവേണ്ടി ജീവിച്ചിരിക്കുന്ന അനന്തരാവകാശികൾ അനുഷ്ഠിക്കുന്ന ഉത്തമവും ശ്രേഷ്ഠവും ത്യാഗോജ്വലവുമായ പുണ്യമാണ് പിതൃബലി. ജന്മജന്മാന്തരങ്ങൾക്കുശേഷം അസുലഭമായി ലഭിക്കുന്നതാണ് മനുഷ്യജന്മം. ജനിക്കുന്പോൾ തന്നെ സുദീർഘമായ ഒരു പിതൃപാരന്പര്യത്തിലെ കണ്ണിയാകുകയും ചെയ്യുന്നു. ജന്മം നൽകിയ മാതൃ-പിതൃ-പിതാമഹ പ്രപിതമഹാപരന്പര ഏറെയാണ്. ഇവരോടുള്ള കർമബാധ്യത ജീവിച്ചിരിക്കുന്പോഴും മരണാനന്തരവും ഉണ്ട്. അത് തീർക്കാൻ പഞ്ച മഹായജ്ഞങ്ങളിൽ പിതൃമഹായജ്ഞമാണ് വിധിക്കപ്പെട്ടിരുന്നത്. ഏറ്റവും ശുദ്ധമായി ചെയ്യേണ്ട കർമമാണ് ബലി. പിതൃദിവസത്തിലെ മധ്യാഹ്നമാണ് കറുത്തവാവ്. കർക്കടകമാസത്തെ കറുത്തവാവ് പിതൃക്കളുടെ ദിനമായാണ് സങ്കൽപ്പം. കർക്കടകത്തിലെ 30 ദിവസവും വിഷ്ണു ചൈതന്യം നിറഞ്ഞുനിൽക്കുന്നതാണ്. ദക്ഷിണായനം പിതൃപ്രധാനമായതും ദക്ഷിണായനത്തിലെ ആദ്യത്തെ കറുത്തവാവ് കർക്കടക വാവായതും ഈ ദിവസത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു. പുണ്യതീർഥങ്ങളിലോ പുണ്യക്ഷേത്ര തീർഥങ്ങളിലോ സമുദ്രതീരത്തോ വേണം വാവുബലി ഇടാൻ. മൂന്നു തലമുറ ഒരാൾക്കുവേണ്ടി ബലിയിടണം. ആദ്യം പുത്രനും പിന്നെ പൗത്രനും അവസാനം പ്രപൗത്രനും ബലിയിടണം. ഏത് അപമൃത്യു സംഭവിച്ച ആത്മാവിന്റെ മോക്ഷത്തിന്…
Read Moreഞാനൊരു പാവം വില്ലത്തി! ടിവിയില്‍ കാണിക്കുന്ന ദുഷ്ടത്തരം കണ്ടാല്‍ ആരും നിന്നെ പ്രാകി പോകും; മിനിസ്ക്രീന്‍ പ്രേക്ഷകരുടെ വില്ലത്തി സുചിത്ര നായര്‍ മനസുതുറക്കുന്നു…
സീരിയലിലെ പദ്മിനിയെ പോലെയല്ല. ജീവിതത്തില്‍ ഞാനൊരു പാവം ആണ്.’ ഇതു പറയുന്നത് മറ്റാരുമല്ല. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ വില്ലത്തിയായി മാറിയ താരം സുചിത്ര നായരാണ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന വാനമ്പാടി എന്ന സീരിയലിലെ പദ്മിനിയെന്ന കഥാപാത്രത്തെയാണ് സുചിത്ര നായര്‍ അവതരിപ്പിക്കുന്നത്. സീരിയല്‍ 700 എപ്പിസോഡുകള്‍ പിന്നിടുമ്പോള്‍ അതിലെ നിര്‍ണായക കഥാപാത്രമാകാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് സുചിത്ര. പദ്മിനിയോട് ദേഷ്യമാണെങ്കിലും സുചിത്രയോടു വാത്സല്യമാണ് സ്ത്രീ പ്രേക്ഷകര്‍ക്ക്. സുചിത്ര നായരുടെ വിശേഷങ്ങളിലേക്ക്… ആറാം വയസില്‍ തുടങ്ങിയ അഭിനയം ആറാം വയസില്‍ ഒരു വീഡിയോയിലൂടെയാണ് അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. വീട്ടില്‍ ആര്‍ക്കും എന്നെ അഭിനയരംഗത്തേക്കു വിടാന്‍ ഇഷ്ടമില്ലായിരുന്നു. സീരിയല്‍ രംഗത്തു പോകുന്നതിനെ ചേട്ടന് എതിര്‍ത്തു. ആദ്യമെല്ലാം ദേവി വേഷമായതുകൊണ്ടു രക്ഷപ്പെട്ടു. ഇപ്പോള്‍ ആരും ഒന്നും പറയുന്നില്ലെങ്കിലും ശക്തമായ നിയന്ത്രണമൊക്കെയുണ്ട്. അച്ഛന്റെ സുഹൃത്ത് ബേബി മണ്ണാറക്കയം വഴിയാണ് അഭിനയരംഗത്തേക്കു വന്നത്. ആദ്യം അഭിനയിച്ചതു ദേവിയായി. കൃഷ്ണ…
Read Moreപ്രളയത്തിൽ രക്ഷകയായ ആദ്യ വനിത! കഴുത്തൊപ്പം വെള്ളത്തില്‍ രക്ഷാപ്രവര്‍ത്തനം; പ്രളയത്തിനിടയിലും അയിത്തം; നനയാത്ത ഓര്‍മകളുമായി രഞ്ജിനി
കെ.കെ. അർജുനൻ കേരളം കണ്ട മഹാ പ്രളയത്തിൽ ജനം പകച്ചുനിന്നപ്പോൾ വെള്ളത്തിന്റെ ആഴമോ ഒഴുക്കോ നോക്കാതെ രക്ഷാപ്രവർത്തനത്തിന് എടുത്തുചാടിയ വനിതയാണ് രഞ്ജിനി. ആളുകളെ കരയ്ക്കെത്തിച്ച് പ്രളയദുരന്തമൊക്കെ കഴിഞ്ഞപ്പോൾ അനുമോദനവുമായി ആളുകളെത്തിയപ്പോഴാണ് മനസിലായത് പ്രളയത്തിലെ രക്ഷകയായ ആദ്യ വനിത താനാണെന്ന്. വെള്ളം ഉയർന്ന് തൃശൂരിലെ ദയ ആശുപത്രിയും പെരിങ്ങാവും വിയ്യൂർ മേഖലയും ഒറ്റപ്പെട്ടപ്പോഴാണ് രോഗികളെയടക്കം രക്ഷപെടുത്താൻ ഒന്നും നോക്കാതെ രഞ്ജിനി എത്തിയത്. കേരള വിനോദ സഞ്ചാര വകുപ്പിന്റെ പൂമല ഡാമിലെ കെയർടേക്കറാണ് എളവള്ളി സ്വദേശിയായ കടവല്ലൂർ വീട്ടിൽ അനിലിന്റെ ഭാര്യയും രണ്ട് മക്കളുടെ അമ്മയുമായ രഞ്ജിനി. മറക്കാനാകുന്നില്ല കഴിഞ്ഞ വർഷം ഓഗസ്റ്റ് 16 മുതലുള്ള ദിവസങ്ങൾ ഇപ്പോഴും മനസിലൂടെ പായുകയാണ്. കനത്ത മഴയിൽ പൂമല ഡാമിനടുത്തുള്ള കുറാഞ്ചേരിയിൽ ഉരുൾപൊട്ടി വൻ ദുരന്തമുണ്ടായതിനെ തുടർന്ന് പുറത്തിറങ്ങാൻ കഴിയാതിരുന്നപ്പോഴാണ് ജില്ലാ കളക്ടറുടെ നിർദ്ദേശം വന്നത്. പൂമല ഡാമിൽ വിനോദ സഞ്ചാരികൾക്ക് വേണ്ടിയുള്ള…
Read Moreകലാപശാലകള്‍! എസ്എഫ്ഐക്കെതിരേ മിണ്ടരുത്, പ്രവര്‍ത്തിക്കരുത്; നിയന്ത്രണം പാര്‍ട്ടി നേതാക്കള്‍; രാത്രിയും കോളജില്‍
സ്വന്തം ലേഖകൻ കുട്ടനെല്ലൂരിലെ സി. അച്യുതമേനോൻ ഗവ. കോളജിൽ കെഎസ്യു യൂണിറ്റ് രൂപീകരിക്കാൻ എത്തിയതേ ഓർമയുള്ളൂ. പിന്നീടു പഠിക്കാൻ കോളജിൽ വരാൻതന്നെ മാസങ്ങൾ വേണ്ടിവന്നു. കൈയൊടിഞ്ഞ് ആശുപത്രിയിലായി. ഇതൊക്കെ ഈ നാട്ടിൽത്തന്നെയാണ് നടക്കുന്നതെന്ന് അറിയുന്പോൾ പലർക്കും ചോരതിളയ്ക്കും. എന്നാൽ, ചോരത്തിളപ്പൊക്കെ എസ്എഫ്ഐക്കാരുടെയും ഗുണ്ടകളുടെയും മുന്പിൽ ഇല്ലാതാകുമെന്നു മാത്രം. ഇരുപതു വർഷം മുന്‍പ് തൃശൂർ നഗരമധ്യത്തിലായിരുന്നു തൃശൂർ ഗവ. കോളജ് പ്രവർത്തിച്ചിരുന്നത്. മോഡൽ ബോയ്സ് സ്കൂളും കോളജും ഒരുമിച്ചുപ്രവർത്തിച്ചിരുന്നതിനാൽ വേണ്ടത്ര സ്ഥലം കോളജിനു ലഭിച്ചിരുന്നില്ല. അതിനാൽ ഒല്ലൂർ മണ്ഡലത്തിൽ കുട്ടനെല്ലൂരിൽ സ്ഥലം കണ്ടെത്തി കോളജ് മാറ്റിസ്ഥാപിച്ചു. നഗരത്തിലും കോളജിലെ കുത്തകക്കാർ എസ്എഫ്ഐക്കാരായിരുന്നു. കുട്ടനെല്ലൂരിലേക്ക് ഗവ. കോളജ് മാറ്റിയതോടെ മറ്റു രാഷ്ട്രീയ പാർട്ടികളുടെ വിദ്യാർഥിസംഘടനകൾക്കും ഇടംകിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു പലർക്കും. പ്രത്യേകിച്ചു കെഎസ്യു വിദ്യാർഥികൾക്ക്. കോണ്‍ഗ്രസിനു മുൻതൂക്കമുള്ള മണ്ഡലമാണ് ഒല്ലൂരെന്നതായിരുന്നു ആശ്വാസം. ഇതു മുതലെടുത്തു കെഎസ്യു യൂണിറ്റ് ആരംഭിക്കാൻ തീരുമാനിക്കുകയും ചെയ്തു.…
Read Moreമുഖംകൊടുത്താൽ പണി കിട്ടുമോ? ഈ അകാല വയസന്മാരെക്കൊണ്ടു തോറ്റു; വയസികളും കിടു; ആദ്യം പതറി, പിന്നെ കത്തിക്കയറി; സജീവമായി വ്യാജനും
സോനു തോമസ് ഫേസ്ബുക്കിലെ ന്യുജെൻ മുഖങ്ങളെല്ലാം എവിടെപ്പോയി? കുറച്ചു ദിവസങ്ങളായി ഫേസ്ബുക്കിൽ കയറുന്ന ചിലരുടെ സംശയമാണ്. പരിചയമുണ്ടായിരുന്ന പലമുഖങ്ങളും ഇന്ന് ഫേസ്ബുക്കിലില്ല. പകരം പ്രായമായ, തിരിച്ചറിയാൻ പോലും കഴിയാത്ത ചിലരാണ് ഫ്രണ്ട്സ് ലിസ്റ്റിലുള്ളത്. സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ് “വയസൻ മുഖം’ എന്ന അപരനാമത്തിലാറയപ്പെടുന്ന ഫേസ്ആപ്. ഭാവിയിൽ താൻ എങ്ങനെയിരിക്കും എന്നറിയാനുള്ള ആളുകളുടെ ആകാംക്ഷയാണ് ഫേസ്ആപ്പിന്റെ പിടിവള്ളി. പ്രായമാകാൻ ഇഷ്ടപ്പെടാത്ത ആളുകൾ പോലും ഫേസ്ആപ് ഉപയോഗിച്ച് പ്രായമായി. എന്തൊക്കെ ചെയ്യാം ഫേസ്ആപ്പിൽ പ്രായം കൂട്ടാൻ മാത്രമല്ല സാധിക്കുന്നത്. മറ്റ് നിരവധി പ്രത്യേകതകളും ഫേസ്ആപ്പിലുണ്ട് 1. പ്രായത്തിൽ മാറ്റം വരുത്തുക. (പ്രായം കൂട്ടാം, കുറയ്ക്കാം) 2.മുടിയുടെ സ്റ്റൈൽ മാറ്റുക. 3. മുടിക്ക് നിറം നൽകുക. 4.മുഖത്ത് ചിരി വരുത്തുക. 5. ഫോട്ടോയുടെ പശ്ചാത്തലം മാറ്റുക. 6. ടാറ്റുകൾ പതിപ്പിക്കുക. 7. ലിംഗമാറ്റം ( പുരുഷന്റെ മുഖം സ്ത്രീയുടെയും സ്ത്രീയുടെ മുഖം…
Read Moreസെബാസ്റ്റ്യൻ അച്ചനും മുജീബും വിൽക്കുന്നത് സ്നേഹത്തിന്റെ ഉണ്ണിയപ്പങ്ങൾ
വഴിയരികിൽ ഉണ്ണിയപ്പം ഉണ്ടാക്കി വിൽക്കുന്നയാൾക്ക് സഹായമായി സൗഹാർദത്തിന്റെ ഉത്തമ ഉദാഹരണമായി മാറുന്നു പഴയ കൊരട്ടി പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ വെച്ചൂക്കരോട്ട്. കാഞ്ഞിരപ്പള്ളി- ഞള്ളമറ്റം റോഡിൽ ഉണ്ണിയപ്പം വിൽക്കുന്ന കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി മുജീബ് എന്നയാൾക്കാണ് സെബാസ്റ്റ്യൻ അച്ചന്റെ സഹായം വലിയൊരു കൈത്താങ്ങായി മാറുന്നത്. മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, എരുമേലി ഭാഗങ്ങളിൽ വഴിയോരങ്ങളിൽ ചൂട് ഉണ്ണിയപ്പം ഉണ്ടാക്കി വിൽക്കുന്നയാളാണ് മുജീബ്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പള്ളിയിലെ തിരക്കുകൾ കഴിഞ്ഞുള്ള സമയത്താണ് സെബാസ്റ്റ്യൻ അച്ചൻ ഉണ്ണിയപ്പം ഉണ്ടാക്കുന്നതിന്റെ തിരക്കുകളിലേക്ക് നീങ്ങുന്നത്. വഴിയരികിൽ നിന്ന് അച്ചൻ ഉണ്ണിയപ്പം ഉണ്ടാക്കുന്നത് കാണുന്ന പരിചയക്കാർ കൗതുകത്തോടെ ഇവിടേക്ക് ഓടിയെത്തുകയും അച്ചനോട് സൗഹൃദം പങ്കുവയ്ക്കുകയും ഉണ്ണിയപ്പം വാങ്ങി മടങ്ങുകയും ചെയ്യും. മുജീബ് ഉണ്ടാക്കുന്ന ഉണ്ണിയപ്പത്തിന്റെ പരിശുദ്ധി മനസിലാക്കിയ സെബാസ്റ്റ്യൻ അച്ചൻ തന്റെ ഒഴിവ് സമയം മുജീബിന് സഹായമാകുവാൻ തീരുമാനിക്കുകയായിരുന്നു. ഇതുവഴി യാത്ര ചെയ്യുന്നവർക്ക്…
Read Moreഇരകളെ സൃഷ്ടിക്കുന്ന കലാലയരാഷ്ട്രീയം
ജോണ്സണ് വേങ്ങത്തടം 1845ൽ കൊച്ചി സർക്കാർ ഒറ്റമുറിയിൽ തുടക്കമിട്ട ഇംഗ്ലീഷ് വിദ്യാലയമാണ് ഇന്നു കാണുന്ന മഹാരാജാസ് കോളജായി വളർന്നത്. ആ വളർച്ചയും കീർത്തിയുമൊന്നും പെട്ടെന്നുണ്ടായതല്ല. നല്ല അധ്യാപകരും നല്ല വിദ്യാർഥികളും അവരുടെയെല്ലാം മികച്ച പ്രവർത്തനങ്ങളും മഹാരാജാസിന്റെ യശസ് ഉയർത്തുന്നതിന് ഒട്ടൊന്നുമല്ല സഹായിച്ചിട്ടുള്ളത്. 1875 ൽ കോളജായി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിന് 1925 ജൂണിൽ മഹാരാജാസ് കോളജ് എന്ന പേരു ലഭിച്ചു. മദ്രാസ് യൂണിവേഴ്സിറ്റിയുടെ കീഴിലായിരുന്നു അന്നു മഹാരാജാസ്. അന്നുമുതൽ തന്നെ കോളജിൽ ഹോസ്റ്റൽ സൗകര്യമുണ്ടായിരുന്നു. ഹോസ്റ്റൽ കേന്ദ്രീകരിച്ചായിരുന്നു ശാസ്ത്ര, സാഹിത്യസംഘടനകളുടെ പ്രവർത്തനം. പ്രശസ്തരായ പല സാഹിത്യകാരന്മാരും ഹോസ്റ്റലിൽ വന്നു തങ്ങുന്നതു പതിവായിരുന്നു. മഹാരാജാസിന്റെ നല്ലകാലത്തെക്കുറിച്ചുള്ള ഓർമകളാണിതെല്ലാം. മുൻകാലങ്ങളിൽ അവിടെ പഠിച്ചിട്ടുള്ളവരെല്ലാം ഇത്തരം മധുരസ്മരണകൾ കൊണ്ടുനടക്കുന്നവരാണ്. വാക്കുതർക്കങ്ങൾക്കും രാഷ്ട്രീയ ചേരിപ്പോരിനുമെല്ലാം അന്നും കോളജ് സാക്ഷിയായിട്ടുമുണ്ട്. വിദ്യാർഥിരാഷ്ട്രീയത്തിന്റെ പുറംകുപ്പായമിട്ട അക്രമികൾ കോളജിന്റെ സല്പേരു നശിപ്പിച്ചതു പിന്നീടാണ്. ബ്രിട്ടോയും അഭിമന്യുവും കേരളത്തിലെ…
Read Moreസഫലമായ മോഹം! ഈ ചാച്ചനും അമ്മച്ചിക്കും മക്കൾ 13 പേർ… കൊച്ചുമക്കൾ 50 പേർ… ഈ 50 പേരും ജനിച്ചത് ഒരേ ആശുപത്രിയിൽ; ആദ്യകുഞ്ഞിന് ആശുപത്രിയുടെ പേരും നൽകി
പ്രദീപ് ഗോപി ഒരു ചാച്ചനും അമ്മച്ചിക്കും മക്കൾ 13 പേർ… കൊച്ചുമക്കൾ 50 പേർ… ഈ 50 പേരും ജനിച്ചത് ഒരേ ആശുപത്രിയിൽ… ഈ അഭിമാനനേട്ടം കൈവരിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയം 35ാം മൈലിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി. ആശുപത്രികളിൽ കുഞ്ഞുങ്ങൾ ജനിക്കുന്നത് ഒരു സാധാരണ സംഭവമാണ്. പ്രത്യേകിച്ച് ഗൈനക്കോളജി വിഭാഗമുള്ള ആശുപത്രികളിൽ. എന്നാൽ ഇക്കഴിഞ്ഞ 13ന് വാണിയപ്പുരയ്ക്കൽ ഷിബു-അന്പിളി ദന്പതികൾക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചപ്പോൾ അത് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയെ സംബന്ധിച്ചിടത്തോളം അഭിമാനത്തിന്റെ നിമിഷമായിരുന്നു. ഷിബുഅന്പിളി-ദന്പതികളുടെ ഏഴാമത്തെ കുഞ്ഞാണ് ജനിച്ചത്. ആ കുടുംബത്തിലെ അന്‍പതാമത്തെ കൊച്ചുമകളായിരുന്നു അവൾ. ഇവരുടെ ഏഴു മക്കൾക്കും ജന്മമൊരുക്കാൻ അവസരമുണ്ടായി എന്ന സന്തോഷം ഒരു വശത്തുനിൽക്കുന്പോൾ അന്പിളിയുടെ സഹോദരീസഹോദരന്മാരുടെ മറ്റു 49 മക്കളും ഇവിടെത്തന്നെയാണ് ജനിച്ചതെന്ന സന്തോഷം മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റിന് ഇരട്ടി മധുരമായി. കുടുംബവിശേഷം പെരുവന്താനം…
Read Moreഎസ്എഫ്ഐക്കാർക്കു കോപ്പിയടിക്കാൻ പ്രത്യേക സംവിധാനം! 2001-2002 കാലയളവിൽ യൂണിവേഴ്സിറ്റി കോളജില്‍ പ്രിൻസിപ്പലായിരുന്ന പ്രഫ. എസ്. വർഗീസിന്റെ ഓർമകളിലൂടെ…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐക്കാർക്കു കോപ്പിയടിക്കാനായി മെയിൻ ബ്ലോക്കിനു പിന്നിലെ ഗാലറിയിൽ പ്രത്യേക സംവിധാനമൊരുക്കുമായിരുന്നെന്ന് 2001-2002 കാലയളവിൽ അവിടെ പ്രിൻസിപ്പലായിരുന്ന പ്രഫ. എസ്. വർഗീസ്. ഇടത് അധ്യാപക സംഘടനയാണ് അതിന് എല്ലാ ഒത്താശയും ചെയ്തുകൊടുത്തിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പ്രഫ. എസ്. വർഗീസിന്റെ ഓർമകളിലൂടെ: പ്രിൻസിപ്പലും അധ്യാപകരും എസ്എഫ്ഐക്കാരുടെ ആജ്ഞാനുവർത്തികളായിരുന്ന ഒരു കാലത്താണ് ഞാൻ 2001 ൽ അവിടെ പ്രിൻസിപ്പലായി ചാർജെടുത്തത്. അവർക്കെതിരേ പ്രവർത്തിച്ചാൽ അവരുടെ കണ്ണിലെ കരടാകുമെന്ന് ഉറപ്പായിരുന്നു. എങ്കിലും കോളജിന്റെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചു മാത്രമാണു പ്രവർത്തിച്ചത്. കോളജിലെ എസ്എഫ്ഐയുടെ സംഘടനാ സംവിധാനം എന്തു മോശം പ്രവർത്തനങ്ങളും നടത്താൻ പ്രാപ്തമായിരുന്നു. അതിനുവേണ്ട രാഷ്ട്രീയ പിന്തുണയും അവർക്കു ലഭിക്കുന്നു. യുജിസി നൽകിയ ഫണ്ട് ഉപയോഗിച്ചു നിർമിച്ച കെട്ടിടത്തിലാണ് എസ്എഫ്ഐയുടെ യൂണിയൻ ഓഫീസ് പ്രവർത്തിക്കുന്നത്. ക്ലാസ് സമയത്തും ഈ ഓഫീസ് സജീവം. ഒരിക്കൽ ക്ലാസ് സമയത്തുള്ള യൂണിയൻ ഓഫീസിന്റെ…
Read More