ശ്രീനഗർ: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്കു സീസണിലെ രണ്ടാം തോൽവി. ശ്രീനഗറിലെ ടിആർസി പോളോ സിന്തറ്റിക് ടർഫ് ഗ്രൗണ്ടിൽ ഇന്നലെ നടന്ന മത്സരത്തിൽ റിയൽ കാഷ്്മീരിനോട് എതിരില്ലാത്ത മൂന്നു ഗോളിനാണു ഗോ കുലം തോറ്റത്. നോഹിയർ ക്രിസോയുടെ ഇരട്ട ഗോളും (31’, 65’) ജെറിമി ലാൽഡിൻപിയയുടെ (59’) ഗോളുമാണു കാഷ്മീരിനു ജയമൊരുക്കിയത്. ആദ്യപകുതിയിൽ ഒന്നും രണ്ടാം പകുതിയിൽ രണ്ടും ഗോളുകളാണു കാഷ്മീർ നേടിയത്. ഇതോടെ അവസാനം കളിച്ച അഞ്ചു കളികളിലും ജയം ഗോകുലത്തിൽനിന്ന് അകന്നുനിന്നു. ഒൻപത് കളികളിൽനിന്ന് അഞ്ചു ജയവും രണ്ട് വീതം സമനിലയും തോൽവിയുമായി റിയൽ കാഷ്മീർ പോയിന്റ് ടേബിളിൽ മൂന്നാമതെത്തി. ഇത്രയും കളിയിൽ മൂന്നു ജയവും നാലു സമനിലയും രണ്ട് തോൽവിയുമായി ഗോകുലം ആറാമതുമായി. മുഹമ്മദൻ എസ്സിയാണു ടേബിളിൽ ഒന്നാമത്. ഐസ്വാൾ എഫ്സി രണ്ടാമതും.
Read MoreCategory: Sports
ക്രിക്കറ്റ് ചരിത്രത്താളിലെ അപൂർവത; ഒരു പരമ്പരയിൽ മൂന്ന് ക്യാപ്റ്റൻമാർ
ഹരാരെ: ക്രിക്കറ്റ് ചരിത്രത്താളിലെ അപൂർവതയിൽ സിംബാബ്വെ ടീമും. ഒരു പരന്പരയിലെ എല്ലാ മത്സരത്തിലും വ്യത്യസ്ത ക്യാപ്റ്റന്മാരെ അണിനിരത്തിയാണ് സിംബാബ്വെയും ചരിത്രത്താളിൽ ഇടംനേടിയത്. അയർലൻഡിന് എതിരായ മൂന്ന് മത്സര ട്വന്റി-20 ക്രിക്കറ്റിൽ സിംബാബ്വെ മൂന്ന് വ്യത്യസ്ത ക്യാപ്റ്റന്മാരെ പരീക്ഷിച്ചു. ആദ്യ ട്വന്റി-20യിൽ സിക്കന്ദർ റാസയും രണ്ടാം മത്സരത്തിൽ സീൻ വില്യംസുമായിരുന്നു ക്യാപ്റ്റന്മാർ. ഇന്നലെ നടന്ന മൂന്നാം അങ്കത്തിൽ റയാൻ ബറലാണ് സിംബാബ്വെയെ നയിച്ചത്. ട്വന്റി-20 പരന്പരയിൽ ഓരോ മത്സരത്തിലും വ്യത്യസ്ത ക്യാപ്റ്റന്മാരെ ഉപയോഗിച്ച ആദ്യ ടീമാണ് സിംബാബ്വെ. ടെസ്റ്റിലും ഏകദിനത്തിലും മുന്‍പ് വ്യത്യസ്ത ക്യാപ്റ്റന്മാരുമായി മൂന്ന് ടീമുകൾ ഇറങ്ങിയിട്ടുണ്ട്. 1930ൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരന്പരയിൽ വെസ്റ്റ് ഇൻഡീസ് നാല് ക്യാപ്റ്റന്മാരുമായി ഇറങ്ങി. 1902ൽ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരന്പരയിലും 2022ൽ ഇന്ത്യക്കെതിരായ ഏകദിന പരന്പരയിലും ദക്ഷിണാഫ്രിക്ക മൂന്ന് ക്യാപ്റ്റന്മാരെ അണിനിരത്തിയിരുന്നു. അതേസമയം, മൂന്നാം ട്വന്റി-20യിൽ എട്ട് പന്ത് ബാക്കിനിൽക്കേ ആറ്…
Read Moreഡികോക്കിന്റെ അരങ്ങേറ്റം കുളമായി
മെൽബണ്‍: ദക്ഷിണാഫ്രിക്കൻ ഓപ്പണർ ക്വിന്റണ്‍ ഡികോക്കിന്റെ ബിഗ്ബാഷ് ട്വന്റി-20 ലീഗ് അരങ്ങേറ്റം കുളമായി. മെൽബണ്‍ റെനഗേഡ്സിനുവേണ്ടിയായിരുന്നു ഡികോക്ക് ഇറങ്ങിയത്. പെർത്ത് സ്കോർചിയേഴ്സ് x മെൽബണ്‍ റെനഗേഡ്സ് മത്സരം 6.5 ഓവർ മാത്രമാണ് നീണ്ടത്. അപകടകരമായി അപ്രതീക്ഷിത ബൗണ്‍സർ പിച്ചിൽനിന്നുണ്ടായതോടെ മത്സരം ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ പെർത്ത് 6.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 30 റണ്‍സ് എന്നനിലയിൽ തുടരുന്പോഴാണ് മത്സരം ഉപേക്ഷിച്ചത്.
Read Moreസർ സ്മാഷ്; ലോക ക്ലബ് വോളിബോൾ കിരീടം സർ സഫേറ്റി പെറുഗിയയ്ക്ക്
ബംഗളൂരു: ഇന്ത്യ ആതിഥേയത്വം വഹിച്ച 19-ാം വോളിബോൾ ക്ലബ് ലോക ചാന്പ്യൻഷിപ്പിൽ ഇറ്റാലിയൻ ടീമായ സർ സഫേറ്റി കൊനാഡ് പെറുഗിയ കിരീടത്തിൽ മുത്തമിട്ടു. ഇതാദ്യമായാണ് ഇന്ത്യയിൽ ലോക ക്ലബ് വോളിബോൾ ചാന്പ്യൻഷിപ്പ് അരങ്ങേറുന്നത്. ഏകപക്ഷീയമായ ഫൈനലിൽ ബ്രസീലിൽനിന്നുള്ള ഇതാംബേ മിനാസ് ക്ലബ്ബിനെ കീഴടക്കിയാണ് ഇറ്റലിക്കാർ ലോകത്തിന്റെ നെറുകയിൽ ഇരിപ്പുറപ്പിച്ചത്. നിലവിലെ ചാന്പ്യന്മാരായ പെറുഗിയ നേരിട്ടുള്ള സെറ്റുകൾക്ക് ഫൈനലിൽ വെന്നിക്കൊടി പാറിച്ചു. സ്കോർ: 25-13, 25-21, 25-19. ചാന്പ്യൻഷിപ്പിൽ തോൽവി അറിയാതെയാണ് ഇറ്റാലിയൻ സംഘത്തിന്റെ കിരീട ധാരണം. സർ പെറുഗിയയുടെ രണ്ടാം ലോക ചാന്പ്യൻഷിപ്പ് കിരീടമാണ്. 2022ൽ ഇറ്റലിയിൽനിന്നുള്ള ട്രെന്റിനൊയെ കീഴടക്കിയായിരുന്നു പെറുഗിയയുടെ കന്നി ലോക കിരീടം. മൂന്നാം സ്ഥാനം ജാപ്പനീസ് ക്ലബ്ബായ സണ്‍ടോറി സണ്‍ബേഡ്സ് സ്വന്തമാക്കി. തുർക്കിയിൽനിന്നുള്ള ഹൽക്ബാങ്ക് സ്പോർട് കുളൂബുവിനെ സണ്‍ബേഡ്സ് കീഴടക്കി. സ്കോർ: 17-25, 23-25, 25-21, 25-19, 15-12.
Read More100 സെഞ്ചുറിഎന്നത് കോഹ്ലിക്ക് ബാലികേറാമലയെന്ന് ബ്രയാൻ ലാറ
മുംബൈ: രാജ്യാന്തര ക്രിക്കറ്റിൽ 100 സെഞ്ചുറി എന്ന ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറിന്റെ റിക്കാർഡിനൊപ്പമെത്താൻ വിരാട് കോഹ്ലിക്കു സാധിക്കില്ലെന്ന് വെസ്റ്റ് ഇൻഡീസ് മുൻ ക്യാപ്റ്റൻ ബ്രയാൻ ലാറ. രാജ്യാന്തര ഏകദിനത്തിൽ 50 സെഞ്ചുറി തികയ്ക്കുന്ന ആദ്യ ബാറ്റർ എന്ന റിക്കാർഡ് 2023 ഐസിസി ലോകകപ്പിനിടെ കോഹ്ലി സ്വന്തമാക്കിയിരുന്നു. ടെസ്റ്റിൽ 29ഉം ട്വന്റി-20യിൽ ഒന്നും ഉൾപ്പെടെ ആകെ 80 സെഞ്ചുറി രാജ്യാന്തര വേദിയിൽ കോഹ്ലിക്കുണ്ട്. “കോഹ്ലിക്ക് ഇപ്പോൾ 35 വയസ് ഉണ്ട്. രാജ്യാന്തര ക്രിക്കറ്റിൽ 80 സെഞ്ചുറിയും. 100 സെഞ്ചുറിയിലേക്ക് ഇനിയും 20 എണ്ണം ആവശ്യമാണ്. ഒരു വർഷം അഞ്ച് സെഞ്ചുറി വീതം നേടുകയാണെങ്കിൽ നാല് വർഷം വേണ്ടിവരും. അപ്പോഴേക്കും 39 വയസ് ആകും, ശരിക്കും 100 സെഞ്ചുറിയെന്നത് അതികഠിനമായ ലക്ഷ്യമാണ് ” – ബ്രയാൻ ലാറ പറഞ്ഞു. പല ക്രിക്കറ്റ് താരങ്ങൾക്കും കരിയറിൽ 20 സെഞ്ചുറി…
Read Moreലോകകപ്പ് പ്ലാനിൽ കോഹ്ലി ഇല്ല
മുംബൈ: അടുത്ത വർഷം ജൂണിൽ അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി അരങ്ങേറുന്ന ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ വിരാട് കോഹ്ലി ഇന്ത്യൻ ടീമിൽ ഉണ്ടാകില്ലെന്ന് ബിസിസിഐ വൃത്തങ്ങളിൽനിന്ന് സൂചന. 2022 ലോകകപ്പിനുശേഷം ഇതുവരെ കോഹ്ലി ഇന്ത്യൻ ട്വന്റി-20 ടീമിൽ കളിച്ചിട്ടില്ല. 2022 ട്വന്റി-20 ലോകകപ്പിനുശേഷം രോഹിത് ശർമയും ഇന്ത്യക്കുവേണ്ടി ഇറങ്ങിയിട്ടില്ലെങ്കിലും 2024 എഡിഷനിൽ ദേശീയ ടീമിനെ നയിക്കുമെന്നും സൂചനയുണ്ട്. വെറും ആറ് മാസം മാത്രമാണ് ലോകകപ്പിലേക്ക് ഒരുങ്ങാൻ ഇന്ത്യക്കു മുന്നിലുള്ളത്. രോഹിത്-ദ്രാവിഡ് രോഹിത്-രാഹുൽ ദ്രാവിഡ് സഖ്യത്തിന് ഐസിസി ലോകകപ്പ് നേടാനുള്ള അവസാന അവസരം ബിസിസിഐ നൽകുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. അങ്ങനെയെങ്കിൽ 2024 ട്വന്റി-20 ലോകകപ്പിൽ രോഹിത് ശർമ ടീമിനെ നയിക്കും. 2013 ചാന്പ്യൻസ് ട്രോഫിക്കുശേഷം ഇതുവരെ ഒരു ഐസിസി ട്രോഫി സ്വന്തമാക്കാൻ ഇന്ത്യക്കു സാധിച്ചിട്ടില്ല. 2023 ഏകദിന ലോകകപ്പ് ഫൈനലിൽവരെ ആധികാരികമായി എത്തിയെങ്കിലും കപ്പിനുമുന്നിൽ കാലിടറി. രോഹിത്-ദ്രാവിഡ് ക്യാപ്റ്റൻ-കോച്ച്…
Read Moreകോഴക്കാരൻ എന്ന് വിളിച്ചു, അസ്ലീല വാക്കുകൾ പ്രയോഗിച്ചു; ഗംഭീറിനെതിരെ ശ്രീശാന്ത്
സൂററ്റ്: ലെജൻഡ്സ് ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യൻ മുൻ താരങ്ങളായ എസ്. ശ്രീശാന്തും ഗൗതം ഗംഭീറും തമ്മിൽ കശപിശ. കോഴക്കാരൻ എന്ന് ശ്രീശാന്തിനെ അഭിസംബോധന ചെയ്ത ഗംഭീർ അശ്ലീല ചുവയുള്ള വാക്കുകൾ തനിക്ക് എതിരേ ഉപയോഗിച്ചതായും ശ്രീശാന്ത് വെളിപ്പെടുത്തി. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വിവാദ സംഭവത്തിന്റെ വിശദീകരണം ശ്രീശാന്ത് നടത്തിയത്. വാതുവയ്പ്പ് വിവാദത്തിൽ ഒറ്റയ്ക്ക് പോരാടി ജയം നേടിയശേഷവും ഇത്തരത്തിൽ ക്രൂരമായ പരിഹാസങ്ങൾ അനുവദിക്കാൻ സാധിക്കില്ലെന്നും ശ്രീശാന്ത് വ്യക്തമാക്കി. ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ ഇന്ത്യ ക്യാപിറ്റൽസിനായാണ് ഗംഭീർ കളത്തിലെത്തിയത്, ഗുജറാത്ത് ജയ്ന്റ്സിനായി ശ്രീശാന്തും. ഇരുടീമും തമ്മിൽ കഴിഞ്ഞദിവസം നടന്ന എലിമിനേറ്റർ പോരാട്ടത്തിനിടെയാണ് ചൂടേറിയ സംഭവം അരങ്ങേറിയത്. തുടർച്ചയായി ബൗണ്ടറിയടിച്ച ഗംഭീറിനെതിരേ പന്ത് എറിയുന്നതിനിടെ ശ്രീശാന്ത് തുറിച്ചുനോക്കിയിരുന്നു. അതിനുശേഷമാണ് ഇരുവരും തമ്മിൽ മൈതാനത്തുവച്ച് വാക്കേറ്റമുണ്ടായത്. മൈതാനത്ത് എന്താണ് സംഭവിച്ചതെന്ന് മത്സരശേഷം ഇൻസ്റ്റഗ്രാമിലൂടെ ശ്രീശാന്ത് വിശദീകരണം നടത്തിയിരുന്നു. സഹതാരങ്ങളോട് മാന്യമായി…
Read Moreഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പര; മാർക്രം, ബൗമ ക്യാപ്റ്റന്മാർ
ജൊഹന്നാസ്ബർഗ്: ഇന്ത്യക്കെതിരായ ക്രിക്കറ്റ് പരന്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റിൽ തെംബ ബൗമയും ഏകദിനം, ട്വന്റി-20 പരന്പരകളിൽ എയ്ഡൻ മാർക്രവുമാണ് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റന്മാർ. 2023 ഐസിസി ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ നയിച്ചത് ബൗമയായിരുന്നു. ലോകകപ്പിൽ ഫോം കണ്ടെത്താൻ വിഷമിച്ച ബൗമയുടെ പരിമിത ഓവർ കരിയർ അവസാനിച്ചതായുള്ള സൂചനയാണ് ഈ ടീം പ്രഖ്യാപനം എന്നാണ് നിരീക്ഷണം. ബൗമയ്ക്കും കഗിസൊ റബാഡയ്ക്കും ഏകദിന, ട്വന്റി-20 പരന്പരയിൽ വിശ്രമം അനുവദിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. ജെറാൾഡ് ഗോറ്റ്സെ, മാർക്കൊ യാൻസണ്, ലുൻഗി എൻഗിഡി എന്നിവർ മൂന്നാം ട്വന്റി-20യിലും ഏകദിന പരന്പരയിലും ഇല്ല. ടെസ്റ്റിനു മുന്‍പ് വിശ്രമം ലഭിക്കേണ്ടതിനാണിത്. ഓൾ റൗണ്ടർ മിഹ്ലാലി എംപോംഗ് വാന, ബാറ്റർ ഡേവിഡ് ബേഡിംഗ്ഹാം, ഫാസ്റ്റ് ബൗളർ നന്ദ്രെ ബർജർ, ടെസ്റ്റ് ബാറ്റർ ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. 10ന് നടക്കുന്ന ട്വന്റി-20യോടെയാണ് ഇന്ത്യ x ദക്ഷിണാഫ്രിക്ക…
Read Moreജോണ്‍സനെതിരേ ഉസ്മാൻ ഖ്വാജ
സിഡ്നി: 2018ലെ പന്ത് ചുരുണ്ടൽ വിവാദത്തിൽ ശിക്ഷ അനുഭവിച്ച ഡേവിഡ് വാർണർക്ക് സെൻഡ് ഓഫ് നൽകരുതെന്ന ഓസ്ട്രേലിയൻ മുൻ പേസർ മിച്ചൽ ജോണ്‍സണിന്റെ പരാമർശത്തിനെതിരേ ഓപ്പണിംഗ് ബാറ്റർ ഉസ്മാൻ ഖ്വാജ. ഫോമിലില്ലാത്ത വാർണറെ പാക്കിസ്ഥാനെതിരേയുള്ള മൂന്ന് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരന്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നു. സാൻഡ് പേപ്പർകൊണ്ട് പന്ത് ചുരുണ്ടിയതിൽ വാർണർക്കും അന്നത്തെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനും ഒരുവർഷത്തെ വിലക്കു ലഭിച്ചു. രണ്ട് കളിക്കാരും ഓസ്ട്രേലിയൻ ക്രിക്കറ്റിനായി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും ‘സാൻഡ്പേപ്പർഗേറ്റ്’ സംഭവത്തിന് അവരുടെ ഒരു വർഷത്തെ വിലക്ക് മതിയായ ശിക്ഷയാണെന്നും ഖ്വാജ പറഞ്ഞു. വാർണറും സ്മിത്തും എന്റെ മനസിലെ ഹീറോകളാണ്. ഇരുണ്ട കാലത്തിലൂടെ അവർക്ക് ഒരു വർഷം ക്രിക്കറ്റ് നഷ്ടമായി. ആരും പൂർണരല്ലെന്നും ഖ്വാജ പറഞ്ഞു. 14നാണ് ഓസീസ് x പാക് ആദ്യ ടെസ്റ്റ്. വാർണറും ഖ്വാജയുമാണ് ഓസ്ട്രേലിയയുടെ ടെസ്റ്റ് ഓപ്പണർമാർ. ഖ്വാജയെക്കൂടാതെ മുൻ…
Read Moreവാർണറിന് എന്തിന് സെന്റ് ഓഫ് …?
കാൻബെറ: ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപ്പണർമാരിൽ മുൻപന്തിയിലുള്ള താരമാണ് ഓസ്ട്രേലിയയുടെ ഡേവിഡ് വാർണർ. പാക്കിസ്ഥാനെതിരേ ഈ മാസം 14 മുതൽ ആരംഭിക്കുന്ന മൂന്ന് മത്സര ടെസ്റ്റ് പരന്പരയോടെ വാർണർ ചുവന്ന പന്ത് ക്രിക്കറ്റിൽനിന്ന് വിരമിക്കും. ജനുവരി മൂന്ന് മുതൽ ഏഴ് വരെ സിഡ്നിയിൽ നടക്കുന്ന മൂന്നാം ടെസ്റ്റായിരിക്കും വാർണറിന്റെ അവസാന മത്സരം. പെർത്തിൽ 14ന് ആരംഭിക്കുന്ന ഒന്നാം ടെസ്റ്റിനുള്ള 14 അംഗ ഓസീസ് ടീമിൽ വാർണറിനൊപ്പം മിച്ചൽ മാർഷും കാമറൂണ്‍ ഗ്രീനും ഇടംനേടി. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും വാർണറിന് എന്തിനാണ് യാത്രയയപ്പ് മത്സരം നൽകുന്നതെന്ന ചോദ്യം ഉയർന്നുകഴിഞ്ഞു. വാർണറിന്റെ മുൻ സഹതാരമായ ഓസീസ് പേസർ മിച്ചൽ ജോണ്‍സണാണ് ഇക്കാര്യം ഉന്നയിച്ചത്. ഫോമിൽ അല്ലാത്ത വാർണറിനെ എന്തിനാണ് സെന്റ് ഓഫ് എന്ന പേരിൽ ടീമിൽ എടുത്തിരിക്കുന്നത് എന്നാണ് ജോണ്‍സണിന്റെ ചോദ്യം. ഓസ്ട്രേലിയൻ ക്രിക്കറ്റ് ചരിത്രത്തിലെ കറുത്ത ഏടായ വിവാദത്തിൽ പങ്കാളിയായ…
Read More