മുംബൈ: ഐസിസി 2023 ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇതുവരെ നടന്നതു നാലു ലീഗ് മത്സരങ്ങൾ. ഈ നാലു മത്സരങ്ങളിലെ ഒന്നാം ഇന്നിംഗ്സിൽ മാത്രമായി പിറന്നത് 1429 റണ്‍സ്, രണ്ടാം ഇന്നിംഗ്സിൽ 751 മാത്രവും. ഒരു ഡബിൾ സെഞ്ചുറി ഉൾപ്പെടെ അഞ്ച് ശതകം നാലു മത്സരങ്ങളിലായി വാങ്കഡെയിൽ പിറന്നു. ഇന്ത്യയും ശ്രീലങ്കയും ഈ മാസം രണ്ടിന് ഏറ്റുമുട്ടിയ മത്സരത്തിൽ മാത്രമാണ് വാങ്കഡെയിൽ സെഞ്ചുറി യില്ലാതിരുന്നത്. ലങ്കയ്ക്കെതിരേ 92 റണ്‍സിൽ ശുഭ്മൻ ഗില്ലും 88 റണ്‍സിന് വിരാട് കോഹ്ലിയും 82 റണ്‍സിന് ശ്രേയസ് അയ്യറും പുറത്തായി. 18 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയും 80 റണ്‍സിന് അഞ്ചു വിക്കറ്റ് സ്വന്തമാക്കിയ ലങ്കയുടെ ദിൽഷൻ മധുശങ്കയും അന്നു ബൗളിംഗിൽ തിളങ്ങി. വാങ്കഡെയിൽ നടന്ന നാല് ലോകകപ്പ് മത്സരങ്ങളിൽ രണ്ടാമത് ബാറ്റ് ചെയ്ത…
Read MoreCategory: Sports
ടോസ് നിർണായകമാകുന്ന സെമി; ഇന്ത്യ-ന്യൂസിലന്‍ഡ് സെമി പോരാട്ടം ഇന്ന്
മുംബൈ: ടോസ് കിട്ടിയാൽ ബാറ്റിംഗ്, ടോസ് നഷ്ടപ്പെട്ടാൽ…? ഐസിസി 2023 ഏകദിന ക്രിക്കറ്റ് സെമിയിൽ ന്യൂസിലൻഡിനെ നേരിടാൻ ഒരുങ്ങുന്ന ഇന്ത്യക്കു മുന്നിലുള്ളത് രണ്ടു വഴികളാണ്. ആദ്യത്തേത് ടോസ് നേടിയാൽ കണ്ണുംപൂട്ടി ബാറ്റിംഗ് തെരഞ്ഞെടുക്കുക. ടോസ് നഷ്ടപ്പെട്ടാല്‍ പ്ലാന്‍ ബി വേണം. ന്യൂസിലൻഡിനാണ് ടോസ് ലഭിക്കുന്നതെങ്കിൽ അവർ ആദ്യം ബാറ്റ് ചെയ്യാനാണു സാധ്യത. അതോടെ കളിതന്ത്രം കീഴ്മേൽ മറിയും. ന്യൂസിലൻഡ് മുന്നോട്ടുവയ്ക്കുന്ന സ്കോർ, അത് എത്ര ചെറുതാണെങ്കിലും വലുതാണെങ്കിലും മത്സരത്തിന്റെ ആദ്യ 15 ഓവർ അതീവശ്രദ്ധയിൽ കളിക്കുകയെന്നതാണ് ഇന്ത്യക്കു മുന്നിൽ പിന്നീടുള്ള വഴി. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഡിസ്നി+ ഹോട്ട്സ്റ്റാറിലും തത്സമയം. ലീഗ് റൗണ്ടിൽ ആധികാരിക പ്രകടനത്തിലൂടെ സെമിയിലെത്തിയ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം, ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ടോസ് ഭാഗ്യമാണ്. ലീഗ്…
Read Moreനാലാമത് ആരെന്ന ചോദ്യത്തിന് ഉത്തരമായി; അയ്യരുകളിയുമായി അയ്യർ
ഇന്ത്യൻ ബാറ്റിംഗ് ഓർഡറിൽ നാലാം നന്പറിൽ ആരെന്ന ചോദ്യത്തിന് ശ്രേയസ് അയ്യരിലൂടെ ഉത്തരം ലഭിച്ചിരിക്കുകയാണ്. ഈ സ്ഥാനത്തേക്കു പലരെയും പരീക്ഷിച്ചെങ്കിലും ഇവയൊന്നും വിജയിച്ചില്ല. ഈ സ്ഥാനത്തേക്ക് അയ്യർതന്നെ മതിയെന്നു സെലക്ടർമാർ ഉറപ്പിക്കുകയായിരുന്നു. 2017 നവംബറിൽ നടന്ന ശ്രീലങ്കൻ പര്യടനത്തിലാണ് അയ്യർക്ക് ആദ്യമായി ഏകദിന ടീമിലേക്കു വിളി വരുന്നത്. ടീമിൽ അവസരം ലഭിച്ചപ്പോഴൊക്കെ ശരിയായി വിനിയോഗിക്കുകയും ചെയ്തു. ഇതിനിടെ പരിക്കുകൾ വേട്ടയാടി. ഈ വർഷം ആദ്യം പുറത്തിനേറ്റ പരിക്ക് കരിയർ അവസാനിപ്പിക്കാവുന്ന വിധത്തിൽ ഗുരുതരമായിരുന്നു. ഇതിനോടെല്ലാം പടവെട്ടിയാണ് അയ്യർ ലോകകപ്പ് ടീമിലെത്തിയത്. ഫോമിലുണ്ടായിരുന്ന പലരെയും പരിഗണിക്കാതെ അയ്യരെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയതു വിവാദമായിരുന്നു. വിമർശനങ്ങളെല്ലാം കാറ്റിൽപ്പറത്തി ശ്രേയസ് ടീമിന്റെ മധ്യനിരയിലെ നെടുംതൂണായിരിക്കുകയാണ്. ഐസിസി 2023 ഏകദിന ലോകകപ്പ് ലീഗ് പോരാട്ടത്തിലെ അവസാന മത്സരത്തിൽ നെതർലൻഡ്സിനെതിരേ പുറത്താകാതെ 94 പന്തിൽ 128 റണ്‍സ് നേടിയ അയ്യർ ലോകകപ്പിലെ ആദ്യ സെഞ്ചുറി…
Read Moreസെവാഗിന് ഹാൾ ഓഫ് ഫെയിം
മുംബൈ: ഇന്ത്യയുടെ വിരേന്ദർ സെവാഗ്, ശ്രീലങ്കയുടെ അരവിന്ദ് ഡിസിൽവ, ഇന്ത്യൻ വനിതാ ടീം മുൻ ക്യാപ്റ്റൻ ഡയാന എഡുൽജി എന്നിവർ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഹാൾ ഓഫ് ഫെയിമിൽ. ഐസിസിയുടെ ഹാൾ ഓഫ് ഫെയിമിൽ ഇടംപിടിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണു ഡയാന എഡുൽജി. ഹാൾ ഓഫ് ഫെയിമിൽ ഇടംപിടിക്കുന്ന എട്ടാമത്തെ ഇന്ത്യൻ പുരുഷതാരമാണു സെവാഗ്. സുനിൽ ഗാവസ്കർ, ബിഷൻ സിംഗ് ബേദി, കപിൽ ദേവ്, അനിൽ കുംബ്ലെ, സച്ചിൻ തെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, വിനു മങ്കാദ് എന്നിവരാണു നേരത്തെ ഇതിലെത്തിയവർ. സെവാഗ്, ഡിസിൽവ, ഡയാന എഡുൽജി എന്നിവരെ നാളെ ലോകകപ്പ് സെമി ഫൈനൽ വേദിയായ വാങ്കഡെ സ്റ്റേഡിയത്തിൽ വച്ച് ആദരിക്കും. ആധുനിക ക്രിക്കറ്റിൽ വെടിക്കെട്ട് ബാറ്റിംഗ് ശൈലികൊണ്ടു സ്ഥാനം പിടിച്ച ആളാണ് സെവാഗ്. 2007ലെ ട്വന്റി 20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് കിരീടങ്ങൾ…
Read Moreദുബായ് നീന്തൽ: സുവർണ നേട്ടവുമായി പാലക്കാടിന്റെ ഭാഗ്യ
തൃശൂർ: ദുബായിൽ നടന്ന ഓപ്പണ്‍ ഇന്റർനാഷണൽ മാസ്റ്റേഴ്സ് അത്ലറ്റിക്സിലെ നീന്തൽ ചാന്പ്യൻഷിപ്പിൽ പാലക്കാട് സ്വദേശിനിക്കു സുവർണനേട്ടം. പാലക്കാട് പുന്നെക്കാട് വീട്ടിൽ ശേഖരൻ-തത്ത ദന്പതികളുടെ മകൾ ഭാഗ്യ ശേഖരനാണ് ദുബായിൽ നീന്തൽക്കുളത്തിൽ സ്വർണനേട്ടം കൊയ്തത്. 50 മീറ്റർ, 100 മീറ്റർ ബട്ടർഫ്ളൈ, നൂറു മീറ്റർ ഫ്രീസ്റ്റൈൽ, അന്‍പതു മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക് എന്നിവയിലാണ് സ്വർണം നേടിയത്.
Read Moreറിക്കാർഡ് ഹാരി കെയ്ൻ
മ്യൂണിക്: ഹാരി കെയ്ന്റെ ഇരട്ടഗോൾ മികവിൽ ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ ബയേണ്‍ മ്യൂണിക് 4-1ന് എഫ്സി ഹൈഡൻഹൈമിനെ തോൽപ്പിച്ചു. ബയേണിനായി ഇംഗ്ലീഷ് നായകൻ ബുണ്ടസ് ലിഗയിലും ചാന്പ്യൻസ് ലീഗിലുമായി 15 കളിയിൽ 21 ഗോൾ നേടി. ബുണ്ടസ് ലിഗ ചരിത്രത്തിൽ ആദ്യ 11 മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാനെന്ന റിക്കാർഡ് ഇതോടെ കെയ്നിനു സ്വന്തം. ലീഗിൽ 29 പോയിന്റുമായി ബയേണ്‍ ഒന്നാം സ്ഥാനത്താണ്.
Read Moreഅർധ സെഞ്ചുറിയിൽ സെഞ്ചുറി; സിക്സ് ഹിറ്റ്മാനായി ക്യാപ്റ്റൻ രോഹിത് ശർമ
ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ അവസാന ലീഗ് മത്സരത്തിൽ നെതർലൻഡ്സിനെതിരേ 61 റണ്‍സ് നേടിയതോടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ രാജ്യാന്തര അർധസെഞ്ചുറി നേട്ടം മൂന്നക്കത്തിലെത്തി. രാജ്യാന്തര കരിയറിൽ അർധസെഞ്ചുറി എണ്ണത്തിൽ സെഞ്ചുറി തികയ്ക്കുന്ന ആറാമത് ഇന്ത്യൻ ബാറ്ററാണ് രോഹിത്. 54 പന്തിൽ രണ്ട് സിക്സും എട്ട് ഫോറും അടക്കമായിരുന്നു ഇന്നലെ രോഹിത് 61 റണ്‍സ് നേടിയത്. സച്ചിൻ തെണ്ടുൽക്കർ (164), രാഹുൽ ദ്രാവിഡ് (146), വിരാട് കോഹ്ലി (137), സൗരവ് ഗാംഗുലി (107), എം.എസ്. ധോണി (108) എന്നിവരാണ് നേരത്തേ രാജ്യാന്തര കരിയറിൽ അർധസെഞ്ചുറികൊണ്ട് സെഞ്ചുറി തികച്ച ഇന്ത്യൻ താരങ്ങൾ. 60 2023 കലണ്ടർ വർഷത്തിൽ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് എന്ന റിക്കാർഡിനുടമയായ രോഹിത് ശർമ പുതിയൊരു നാഴികക്കല്ലിൽ. നെതർലൻഡ്സിന് എതിരേ രണ്ട് സിക്സർ പറത്തിയ രോഹിത് ഈ വർഷം ഇതുവരെ 60…
Read Moreദീപാവലിയിൽ റിക്കാർഡുകൾ പൊട്ടിച്ചിതറി; ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായി ഒൻപത് ജയം നേടി ഇന്ത്യ
ബംഗളൂരു: ദീപാവലി വെടിക്കെട്ടുമായി ഇന്ത്യൻ ബാറ്റർമാർ ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ തകർത്താടിയപ്പോൾ റിക്കാർഡുകൾ പൊട്ടിച്ചിതറി. ബൗണ്ടറികളും സിക്സറുകളും ഇന്ത്യൻ താരങ്ങളുടെ ബാറ്റിൽനിന്നു പാഞ്ഞപ്പോൾ ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ അവസാന ലീഗ് മത്സരത്തിൽ നെതർലൻഡ്സിനെതിരേ 50 ഓവറിൽ പിറന്നത് നാല് വിക്കറ്റ് നഷ്ടത്തിൽ 410 റണ്‍സ്. ഏകദിന ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന നാലാമത് സ്കോറാണിത്. ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായി ഒന്‍പത് ജയം എന്ന റിക്കാർഡ് കുറിച്ച് ഇന്ത്യ ലീഗ് റൗണ്ട് പൂർത്തിയാക്കി. ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ 160 റൺസിന് ഇന്ത്യ നെതർലൻഡ്സിനെ കീഴടക്കി. സ്കോർ: ഇന്ത്യ 50 ഓവറിൽ 410/4. നെതർലൻഡ്സ് 47.5 ഓവറിൽ 250. ഗംഭീര തുടക്കം ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ രോഹിത് ശർമയും (54 പന്തിൽ 61) ശുഭ്മാൻ ഗില്ലും (32 പന്തിൽ 51)…
Read Moreപതിമൂന്ന് വർഷം നീണ്ട രാജ്യാന്തര കരിയറിന് വിരാമമിട്ട് മെഗ് ലാന്നിംഗ്
സിഡ്നി: മെഗാസ്റ്റാർ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരം മെഗ് ലാന്നിംഗ് രാജ്യാന്തര വേദിയിൽനിന്നു വിരമിച്ചു. തീർത്തും അപ്രതീക്ഷിതമായാണു മുപ്പത്തൊന്നുകാരിയായ ലാന്നിംഗിന്റെ വിരമിക്കൽ. രാജ്യാന്തര ക്രിക്കറ്റിൽ 8,000ൽ അധികം റണ്‍സ് നേടിയ ലാന്നിംഗ്, 13 വർഷം നീണ്ട രാജ്യാന്തര കരിയറിനാണു വിരാമമിട്ടത്.രണ്ട് ഏകദിന ലോകകപ്പും അഞ്ച് ട്വന്റി-20 ലോകകപ്പും ഉൾപ്പെടെ ഏഴ് ഐസിസി ലോക കിരീട നേട്ടങ്ങളിൽ പങ്കാളിയായി. 2014 മുതൽ ഓസ്ട്രേലിയയുടെ ക്യാപ്റ്റനായിരുന്നു. 21-ാം വയസിൽ ക്യാപ്റ്റനായതിലൂടെ ഓസ്ട്രേലിയയെ നയിച്ച (പുരുഷ-വനിത) ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റിക്കാർഡ് സ്വന്തമാക്കി. ലാന്നിംഗിന്റെ ക്യാപ്റ്റൻസിയിൽ 179 മത്സരങ്ങൾ കളിച്ച ഓസ്ട്രേലിയൻ വനിതാ ടീം 146 മത്സരങ്ങൾ ജയിച്ചു; അഞ്ച് ഐസിസി ട്രോഫികൾ സ്വന്തമാക്കി. 2014ൽ ട്വന്റി-20യിലും 2015ൽ ഏകദിനത്തിലും ഐസിസിയുടെ മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെട്ടു. 2022ൽ ഇടവേള 2022 ഓഗസ്റ്റിൽ മെഗ്…
Read Moreലോകകപ്പ് സെമി ഫൈനൽ ചിത്രം നാളെ തെളിയും
മുംബൈ: ഐസിസി 2023 ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ സെമി ഫൈനൽ ചിത്രം തെളിയുന്നു. ലീഗ് റൗണ്ടിൽ ഇന്നും നാളെയുമായി വന്പൻ ട്വിസ്റ്റുകൾ സംഭവിച്ചില്ലെങ്കിൽ, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ ടീമുകള്‍ക്കു പിന്നാലെ ന്യൂസിലൻഡും സെമി ടിക്കറ്റുറപ്പിക്കും. ലോകകപ്പിൽ ഇതുവരെ 41 മത്സരങ്ങളാണു പൂർത്തിയായത്. ശേഷിക്കുന്നത് സെമിയും ഫൈനലും ഉൾപ്പെടെ ഏഴു മത്സരങ്ങൾ. ആരു കപ്പടിക്കുമെന്നറിയാൻ 19 വരെ കാത്തിരിക്കണം. പോയിന്റ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനം ഉറപ്പിച്ച ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലാണ് ഒരു സെമിയെന്ന് ഉറപ്പായിക്കഴിഞ്ഞു. സെമിയിൽ ഇന്ത്യയുടെ എതിരാളി ആരെന്നറിയാനാണ് ഇനിയുള്ള കാത്തിരിപ്പ്. ഇന്നലെ ശ്രീലങ്കയെ കീഴടക്കിയ ന്യൂസിലൻഡ് ആ സെമി ടിക്കറ്റിനായി അവകാശവാദം ഉന്നയിച്ചുകഴിഞ്ഞു. ഈ ടിക്കറ്റിനായി അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും അവസാന ശ്രമം നടത്തും. ന്യൂസിലൻഡ്, ശ്രീലങ്ക ടീമുകൾ മാത്രമാണു ലീഗ് റൗണ്ടിൽ തങ്ങളുടെ ഒന്‍പതു മത്സരങ്ങളും പൂർത്തിയാക്കിയത്. ഇന്ത്യ-പാക് സെമി? ഇന്ത്യയും പാക്കിസ്ഥാനും സെമിയിൽ…
Read More