സംസ്ഥാന സ്കൂൾ കായികോത്സവം; ഹാട്രിക് കിരീടം സ്വന്തമാക്കി പാലക്കാട്

അനീഷ് ആലക്കോട് കുന്നംകുളം: പാലക്കാടിന്‍റെ ഹാട്രിക് കിരീടത്തോടെ 65-ാം സംസ്ഥാന സ്കൂൾ കായികോത്സവം കൊടിയിറങ്ങി. 2019ൽ കണ്ണൂരിലും 2022ൽ തിരുവനന്തപുരത്തും വീശിയടിച്ച പാലക്കാടൻ കാറ്റ് തൃശൂർ കുന്നംകുളവും കീഴടക്കി. സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ പാലക്കാട് ഹാട്രിക് കിരീടം സ്വന്തമാക്കുന്നത് ചരിത്രത്തിൽ ആദ്യം. 28 സ്വർണം, 27 വെള്ളി, 12 വെങ്കലം എന്നിങ്ങനെ 67 മെഡലുമായി 266 പോയിന്‍റ് സ്വന്തമാക്കിയാണ് പാലക്കാട് ചാന്പ്യൻപട്ടം കരസ്ഥമാക്കിയത്. 13 സ്വർണം, 22 വെള്ളി, 20 വെങ്കലം എന്നിങ്ങനെ 55 മെഡൽ നേടിയ മലപ്പുറം 168 പോയിന്‍റുമായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. കായികോത്സവത്തിന്‍റെ അവസാന ഇനമായ 4×400 മീറ്റർ റിലേയിൽ ജൂണിയർ ആണ്‍, സീനിയർ പെണ്‍ വിഭാഗത്തിൽ സ്വർണത്തിലെത്തിയാണ് പാലക്കാട് 98 പോയിന്‍റ് വ്യത്യാസത്തിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. അഞ്ച് സ്വർണവും ഏഴ് വെള്ളിയും 11 വെങ്കലവുമായി 57 പോയിന്‍റ്…

Read More

സിവില്‍ സര്‍വീസ് മീറ്റ്:അഞ്ജുമോള്‍ ജോസഫിന് സ്വര്‍ണം

കോട്ടയം: ന്യൂഡല്‍ഹിയില്‍ നടന്ന അഖിലേന്ത്യാ സിവില്‍ സര്‍വീസ് ടൂര്‍ണമെന്‍റില്‍ വനിതകളുടെ 72 കിലോ ഗുസ്തിയില്‍ കോട്ടയം ആര്‍ടി ഓഫീസിലെ ക്ലര്‍ക്ക് അഞ്ജുമോള്‍ ജോസഫിന് സ്വര്‍ണം. ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഡല്‍ഹി താരത്തെ തോല്‍പ്പിച്ചാണ് അഞ്ജു കേരളത്തിന് വേണ്ടി ചരിത്രവിജയം കൊയ്തത്. കോട്ടയം തീക്കോയി കിളിരൂപറമ്പില്‍ ജോസഫിന്‍റെയും സിനി ജോസഫിന്‍റെയും മകളും മെലന്‍ വര്‍ഗീസിന്‍റെ ഭാര്യയുമാണ്.

Read More

പരിക്ക്: പാണ്ഡ്യയ്ക്ക് ന്യൂസിലൻഡിനെതിരായ മത്സരം നഷ്ടമായേക്കും

പൂന:  ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഓൾറൗണ്ടർ ഹർ‌ദിക് പാണ്ഡ്യയ്ക്ക് അടുത്ത മത്സരം നഷ്ടമായേക്കും. ഞായറാഴ്ച ധരംശാലയിലാണ് ഇന്ത്യ- ന്യൂസിലൻഡ് പോരാട്ടം. പാണ്ഡ്യയോട് ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ എത്തിച്ചേരാൻ ബിസിസിഐ മെഡിക്കൽ സംഘം നിർദേശിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാർ താരത്തെ പരിശോധിക്കും. വ്യാഴാഴ്ച ബംഗ്ലാദേശ് താരം തൻസിദ് ഹസന്‍റെ സ്ട്രെയ്റ്റ് ഡ്രൈവ് തടയാനുള്ള ശ്രമത്തിനിടെയാണ് പാണ്ഡ്യയുടെ കണങ്കാലിന് പരിക്കേറ്റത്. ബാൻഡേജ് ചുറ്റി കളി തുടർന്നെങ്കിലും വേദന അസഹനീയമായതോടെ താരത്തിന് ഡ്രസിംഗ് റൂമിലേക്ക് മടങ്ങേണ്ടിവന്നു. തുടർന്ന് നടത്തിയ സ്കാനിംഗിൽ താരത്തിന് ഗുരുതര പരിക്കില്ലെന്നാണ് വ്യക്തമായത്. എങ്കിലും അടുത്ത മത്സരം നഷ്ടമാകാനാണ് സാധ്യത. ചികിത്സയ്ക്ക് ശേഷം 29ന് ലക്നോയിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിനു മുമ്പായി പാണ്ഡ്യ ടീമിനൊപ്പം ചേരും.

Read More

ബൗളിംഗിനിടെ ഹാര്‍ദിക്കിന് പരിക്ക്; ഓവര്‍ പൂര്‍ത്തിയാക്കി കോഹ്‌ലി

മുംബൈ: ഐസിസി ലോകകപ്പ് ഇന്ത്യ- ബംഗ്ലാദേശ് മത്സരത്തിനിടയില്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്ക്. ബൗളിംഗിനിടെ ഇടത് കണങ്കാലിന് പരിക്കേല്‍ക്കുകയായിരുന്നു.  പരിശോധനയ്ക്കായി പാണ്ഡ്യയെ കൊണ്ടുപോയതായി ബിസിസിഐ അറിയിച്ചു. കളിയുടെ ഒമ്പതാം ഓവറിലായിരുന്നു അപകടം. ബംഗ്ലാദേശ് ഓപ്പണര്‍ ലിറ്റണ്‍ ദാസിന്‍റെ ഒരു ഷോട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ കണങ്കാലിന് പരിക്കേല്‍ക്കുകയായിരുന്നു. മത്സരത്തില്‍ ഹര്‍ദിക് ഫീല്‍ഡ് ചെയ്യില്ല. പക്ഷേ ബാറ്റ് ചെയ്‌തേക്കാമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ഹാര്‍ദിക്കിന്‍റെ പരിക്കിനെ തുടർന്ന് വിരാട് കോഹ്‌ലിയാണ് അവസാന മൂന്ന് പന്തുകള്‍ എറിഞ്ഞു ഓവര്‍ പൂര്‍ത്തിയാക്കിയത്. നേരത്തെ, ബംഗ്ലാദേശ് ഓള്‍റൗണ്ടറും നായകനുമായ ഷാക്കിബ് അല്‍ഹസന്‍ പരിക്ക് മൂലം മത്സരത്തിനിറങ്ങിയിരുന്നില്ല.

Read More

ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം ഇന്ന്; പൂനെയിലേത് റണ്ണൊഴുകും പിച്ച്

   ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ തുടര്‍ച്ചയായ നാലാം ജയം തേടി ടീം ഇന്ത്യ ഇന്ന് അയല്‍വാസികളായ ബംഗ്ലാദേശിനെ നേരിടും. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ടുമുതലാണ് മത്സരം. മത്സരം സ്റ്റാർ സ്പോർട്സിലും ഡിസ്നി+ ഹോട്ട്സ്റ്റാറിലും തത്സമയം കാണാം. റണ്ണൊഴുകും പിച്ചായിരിക്കും പുനയിലേതെന്നാണ് നിഗമനം. ആദ്യം ബാറ്റുചെയ്യുന്ന ടീമിന് നല്ല സ്‌കോര്‍ ഉയര്‍ത്താനായാല്‍ പിന്തുടരുക എളുപ്പമാവില്ല. സന്ധ്യയോടെ ഇവിടെ നേരിയ മഞ്ഞുവീഴ്ചയുണ്ടാകും. ഇത് രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് ബുദ്ധിമുട്ടുണ്ടാക്കാന്‍ സാധ്യതയുണ്ട്. ഇവിടെ കഴിഞ്ഞ ഏഴു മത്സരങ്ങളില്‍ അഞ്ചിലും ആദ്യ ഇന്നിംഗ്സ് സ്‌കോര്‍ 300 കടന്നിരുന്നു. ടോസ് കിട്ടിയാല്‍ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തേക്കും. ഇന്നു മഴയ്ക്കു സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഇന്ത്യൻ ടീമില്‍ മാറ്റമുണ്ടാവില്ലെന്നാണ് സൂചന . രോഹിതിന്‍റെ ഫോമിനൊപ്പം ശുഭ്മൻ ഗിൽ കൂടി ഓപ്പണിംഗിൽ ചേരുന്പോൾ ഇന്ത്യക്ക് ആശങ്കയ്ക്കു വകയില്ല. വിരാട് കോഹ്ലി,…

Read More

215 കിലോമീറ്റർ വേഗത്തിൽ ആഡംബരക്കാറിൽ ചീറിപ്പാഞ്ഞു; രോഹിത് ശർമയ്ക്കു പിഴ

പൂന: അമിതവേഗത്തിൽ കാറോടിച്ചതിന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് പിഴ. പിഴയടയ്ക്കാന്‍ മോട്ടോർ വാഹനവകുപ്പിന്‍റെ മൂന്നു ചെലാനുകൾ ഓൺലൈനിൽ ലഭിച്ചുവെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുംബൈ- പൂനെ എക്‌സ്പ്രസ് വേയിലൂടെയാണ് രോഹിത്തിന്‍റെ ലംബോര്‍ഗിനി കാര്‍ അമിത വേഗത്തില്‍ ചീറിപ്പാഞ്ഞത്.മണിക്കൂറില്‍ 215 കിലോമീറ്ററായിരുന്നു രോഹിത്തിന്‍റെ കാറിന്‍റെ വേഗതയെന്നും ഇതേത്തുടര്‍ന്നാണ് പിഴയടയ്ക്കാന്‍ നോട്ടീസ് ലഭിച്ചതെന്നും ‌പൂന മിറര്‍ റിപ്പോര്‍ട്ട് ചേയ്യുന്നു. അതേസമയം, ഏതു ദിവസമാണ് രോഹിത് അമിത വേഗത്തില്‍ കാറോടിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. ബംഗ്ലാദേശുമായി ഇന്നു നടക്കാനിരിക്കുന്ന ലോകകപ്പിലെ നാലാം റൗണ്ട് മത്സരത്തിനു മുന്നോടിയായി രോഹിത്തും സംഘവും ഞായറാഴ്ചയാണ് പൂനെയിലെത്തിയത്. തിങ്കളാഴ്ച ടീമിനു വിശ്രമ ദിവസമായിരുന്നു. അതുകൊണ്ടു തന്നെ ഈ ദിവസം കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ രോഹിത് ടീം വിട്ടിട്ടുണ്ടാവുമെന്നാണ് സൂചന. തിരികെ ടീമിനൊപ്പം ചേരാന്‍ പൂനെയിലേക്കു സ്വന്തം കാറില്‍ മടങ്ങവെയാവാം അദ്ദേഹം അമിത വേഗത്തില്‍ കാറോടിച്ചതെന്നും…

Read More

ഹൈജമ്പില്‍ താരമായി മിടുക്കികൾ; സ്വർണവും വെള്ളിയും ചാടി നേടി അഷ്‌മികയും മിൻസാരയും

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഹൈജമ്പില്‍ സ്വർണവും വെള്ളിയും ചാടി നേടി മലപ്പുറം കടകശേരി ഐഡിയല്‍ സ്‌കൂൾ വിദ്യാര്‍ഥിനികൾ. ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ഹൈജമ്പിൽ 1.56 മീ. ചാടി പി.പി. അഷ്‌മിക സ്വര്‍ണം കരസ്ഥമാക്കിയപ്പോൾ  1.54 മീറ്റര്‍ ചാടി കെ.വി. മിന്‍സാര പ്രസാദ് വെള്ളി നേടി. വർഷങ്ങളായി ചാമ്പ്യന്‍ഷിപ് നിലനിർത്തി പോന്ന സ്‌കൂളുകളെ ചാടി കടന്നാണ് ഈ മിടുക്കികളുടെ നേട്ടം. മലപ്പുറം ജില്ലാ കായികമേളയില്‍ മിന്‍സാര സ്വര്‍ണം നേടയിരുന്നു. 1.53 മീറ്ററാണ് ജില്ലാ കായികമേളയില്‍ മിന്‍സാര ചാടിയത്. എന്നാൽ സംസ്ഥാന തലത്തില്‍ രണ്ടാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കോഴിക്കോട് കുറ്റ‌്യാടി നരിപ്പറ്റ സ്വദേശിനിയാണ് പി.പി അഷ്‌മിക. കൊയിലാണ്ടി മുടാടി സ്വദേശിനിയാണ് മിന്‍സാര. ടോമി ചെറിയാനാണ് ഇരുവരുടേ‌യും പരിശീലകൻ. 30 വര്‍ഷമായി ടോമി പരിശീലന രംഗത്തുണ്ട്. 

Read More

ഏഷ്യന്‍ പാരാ ഗെയിംസ്; ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു

കൊച്ചി: ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ പാരാ ഗെയിംസിലേക്കുള്ള ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. രണ്ടു മലയാളി താരങ്ങള്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. ആലപ്പുഴ സ്വദേശി പി.എസ്. സുജിത്, എറണാകുളം സ്വദേശി ടി.എസ്. അനുഗ്രഹ് എന്നിവരാണ് കേരളത്തില്‍നിന്നുള്ള താരങ്ങള്‍. ഇരുവരും ഗോള്‍ കീപ്പര്‍മാരാണ്. ടീം ഈ മാസം 20ന് ചൈനയിലേക്ക് യാത്ര തിരിക്കും.

Read More

സന്തോഷ് ട്രോഫിയിൽ കേരളത്തിനു തോൽവി

മഡ്ഗാവ്: സന്തോഷ് ട്രോഫി ഫുട്ബോളിൽ പ്രാഥമിക റൗണ്ടിൽ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ കേരളത്തിനു തോൽവി. കേരളത്തെ 1-0ന് തോൽപ്പിച്ച ഗോവ അവസാന റൗണ്ടിലേക്കു യോഗ്യത നേടി. 58ാം മിനിറ്റിൽ ത്രിജോയ് ഡിയസ് നേടിയ ഗോളിലാണ് ഗോവയുടെ ജയം. തുടർച്ചയായി മൂന്നു ജയവുമായി ഫൈനൽ റൗണ്ടിന് അടുത്തിരിക്കേയാണ് കേരളത്തിന്‍റെ പരാജയം. പത്ത് പോയിന്‍റുമായി ഗോവ ഒന്നാം സ്ഥാനത്തെത്തി. ഒന്പതു പോയിന്‍റുമായി രണ്ടാമതായ കേരളത്തിന്‍റെ അവസാന റൗണ്ടിലേക്കുള്ള പ്രവേശനം മറ്റ് ഗ്രൂപ്പുകളിലെ ഫലങ്ങളെ ആശ്രയിച്ചിരിക്കും. ആറു ഗ്രൂപ്പിലെയും ജേതാക്കളും മികച്ച മൂന്നു രണ്ടാം സ്ഥാനക്കാരുമാണു യോഗ്യത നേടുന്നത്. ഇവർക്കൊപ്പം നിലവിലെ ചാന്പ്യന്മാരായ കർണാടക, മേഘാലയ, അരുണാചൽപ്രദേശ് ടീമുകളും ചേരും.

Read More

2028 ഒളിമ്പിക്സിൽ ക്രിക്കറ്റ്;പുരുഷന്മാരുടെയും സ്ത്രീകളുടെയും ട്വന്‍റി-20 ഫോർമാറ്റ് ക്രിക്കറ്റ്

  ലോസ് ആഞ്ചലസ്: 2028ൽ നടക്കുന്ന ലോസ് ആഞ്ചലസ് ഒളിന്പിക്സിന് ക്രിക്കറ്റും മത്സര ഇനം. അന്താരാഷ്‌ട്ര ഒളിന്പിക് കമ്മിറ്റി (ഐഒസി) ഇക്കാര്യം സ്ഥിരീകരിച്ചു. പുരുഷന്മാരുടെയും സ്ത്രീകളുടെയും ട്വന്‍റി-20 ഫോർമാറ്റ് ക്രിക്കറ്റ് മത്സരങ്ങളാകും നടക്കുക. 128 വർഷത്തിനു ശേഷമാണ് ഒളിന്പിക്സിൽ ക്രിക്കറ്റ് മത്സരയിനമാകുന്നത്. ക്രിക്കറ്റിനു പുറമേ മറ്റു നാല് പുതിയ കായിക ഇനങ്ങളും ഉൾപ്പെടുത്തുന്നതിന് ഐഒസി വോട്ട് ചെയ്ത് അംഗീകാരം നൽകി. ബേസ്ബോൾ സോഫ്റ്റ്ബോൾ, ഫ്ളാഗ് ഫുട്ബോൾ, ലാക്രോസ് (സിക്സ്), സ്ക്വാഷ് എന്നിവയാണ് മറ്റ് കായികയിനങ്ങൾ. ഒളിന്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയ തീരുമാനത്തിൽ ആവേശഭരിതരാണെന്നും ഐഒസിയോട് നന്ദി പറയുന്നതായും അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സിൽ ചെയർമാൻ ഗ്രെഗ് ബാർക്ലേ പ്രതികരിച്ചു. 1900ത്തിനുശേഷം ആദ്യമായാണ് ക്രിക്കറ്റ് ഒളിന്പിക്സിന്‍റെ ഭാഗമാകുന്നത്. അന്ന് ബ്രിട്ടനും ഫ്രാൻസും മാത്രമാണ് മത്സരിക്കാനുണ്ടായിരുന്നത്. ബ്രിട്ടനായിരുന്നു ജേതാക്കൾ.

Read More