കോഴിക്കോട്: ഐ ലീഗിൽ അഭിമാന പോരാട്ടത്തിന് കച്ച മുറുക്കി ഗോകുലം കേരള എഫ്സി നാളെ ഇറങ്ങും. കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ രാത്രി എട്ടിന് നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്റർ കാശിയാണ് എതിരാളികൾ. ഉദ്ഘാടന മത്സരത്തോടനുബന്ധിച്ചുള്ള കലാവിരുന്നിൽ നടൻ ദിലീപ് മുഖ്യാതിഥിയാകും. ഐ ലീഗ് ഏഴാം സീസണിലെ ആദ്യ ഹോം മത്സരത്തിനുള്ള അവസാന വട്ട തയാറെടുപ്പിലാണ് സ്പാനിഷ് കോച്ച് ഡോമിംഗോ ഒറാമോസും സംഘവും. അലക്സാണ്ട്രോ സാഞ്ചസ് നയിക്കുന്ന ടീം തികഞ്ഞ പ്രതീക്ഷയിലാണ്. 25 അംഗ സംഘത്തിൽ മുൻ ഇന്ത്യൻ താരം അനസ് എടത്തൊടിക ഉൾപ്പെടെ 11 മലയാളി താരങ്ങളുണ്ട്. വി.എസ്. ശ്രീക്കുട്ടനാണ് ഉപനായകൻ. ഗോകുലം മാൾ, സ്റ്റേഡിയം എന്നിവിടങ്ങളിലും ഗോകുലം ചിറ്റ്സ് ഓഫീസുകളിലും ടിക്കറ്റ് വിൽപ്പന പുരോഗമിക്കുന്നുണ്ട്.ലീഗിൽ തുടക്കാക്കാരാണെങ്കിലും പരിചയ സമ്പന്നരായ താരങ്ങളുള്ള ഇന്റർ കാശി മികച്ച ടീമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
Read MoreCategory: Sports
വിലക്കുകൾ നീങ്ങി; കേരള ബ്ലാസ്റ്റേഴ്സിലേക്ക് വുകോമനോവിച്ച് തിരിച്ചെത്തുന്നു
കൊച്ചി: എഐഎഫ്എഫ് ഏർപ്പെടുത്തിയ 10 മത്സര വിലക്കിനുശേഷം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സൂപ്പർ പരിശീലകൻ ഇവാൻ വുകോമനോവിച്ച് ഇന്ന് തിരിച്ചെത്തും. വുകോമനോവിച്ചിന് വൻ സ്വീകരണമൊരുക്കാൻ മഞ്ഞപ്പട തയാറെടുക്കുന്നുണ്ട്. വന്പൻ ടിഫൊ ഉൾപ്പെടെ ഇന്ന് ഗാലറിയിൽ ഉണ്ടാകുമെന്നാണ് സൂചന. ഐഎസ്എൽ ഫുട്ബോളിൽ ബ്ലാസ്റ്റേഴ്സിന് പുതിയ തന്ത്രങ്ങളും നിര്‍ദേശങ്ങളും നല്കാന് ഇന്ന് ഒഡീഷയ്ക്കെതിരേയുള്ള പോരാട്ടത്തില്‍ കോച്ച് ഇവാന് വുകോമനോവിച്ച് ഗ്രൗണ്ടിലുണ്ടാകും. രാത്രി എട്ടിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണു മത്സരം. കഴിഞ്ഞ സീസണില്‍ പ്ലേ ഓഫില്‍ ബംഗളൂരു എഫ്സിയുമായുള്ള മത്സരത്തിനിടെയുണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്നാണ് ഇവാന് വുകോമനോവിച്ചിന് പത്തു മത്സരങ്ങളിൽ വിലക്കും അഞ്ച് ലക്ഷം രൂപയുടെ പിഴ ശിക്ഷയും ഏര്‍പ്പെടുത്തിയത്. സൂപ്പര്‍കപ്പ്, ഡ്യൂറന്റ് കപ്പ് ടൂര്‍ണമെന്റുകളില്‍ ആറു മത്സരങ്ങളിലും സൂപ്പര്‍ ലീഗിൽ ഈ സീസണിലെ ആദ്യ നാലു മത്സരങ്ങളിലും പുറത്തിരുന്ന വുകോമനോവിച്ചിനെ സ്വീകരിക്കാന്‍ തയാറായിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ് ആരാധകര്‍. അതേസമയം, കഴിഞ്ഞ മത്സരത്തിലെ…
Read More‘2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയാർ’; ഗോവയിൽ 37-ാമത് ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ
37-ാമത് ദേശീയ ഗെയിംസിന് ഗോവയിൽ തുടക്കം. മർഗോവിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗെയിംസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഗെയിംസിൽ പങ്കെടുക്കുന്ന കായികതാരങ്ങളെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. 2036 ഒളിമ്പിക്സിന് ഇന്ത്യ ആതിഥേയത്വം വഹിക്കാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. 2036-ൽ ഇന്ത്യ പ്രധാന സാമ്പത്തിക ശക്തികളിലൊന്നാകും,ബഹിരാകാശം മുതൽ കായികം വരെ ഇന്ത്യയുടെ പതാകയുണ്ടാകുമെന്നും അതുകൊണ്ട് തന്നെ ഒളിമ്പിക്സും നമുക്ക് അപ്പോഴേക്കും എളുപ്പമാകുമെന്ന് മോദി കൂട്ടിച്ചേർത്തു. അതേസമയം, മർഗോവിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ 37-ാമത് ദേശീയ ഗെയിംസിന്റെ ഉദ്ഘാടന വേളയിൽ ഇന്ത്യൻ അത്ലറ്റുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ടോർച്ച് സമ്മാനിച്ചു. ദേശീയ ഗെയിംസ് ഒക്ടോബർ 26 (വ്യാഴം) മുതൽ നവംബർ 9 (വ്യാഴം) വരെ നടക്കും, 28 വേദികളിലായി 43 കായിക ഇനങ്ങളിലായി പതിനായിരത്തിലധികം കായികതാരങ്ങൾ മത്സരിക്കും. ഗോവയിൽ ആദ്യമായാണ് ദേശീയ ഗെയിംസ്…
Read Moreബാബർ അസമിനെ ക്യാപ്റ്റൻസിയിൽ നിന്ന് പുറത്താക്കൂ; പാക്കിസ്താൻ താരങ്ങൾ
പാക്കിസ്താൻ ടീം ക്യാപ്റ്റൻ ബാബർ അസമിനെതിരെ മുൻ താരങ്ങൾ. ബാബറിനെ മാറ്റി പകരം ഷഹീൻ ഷാ അഫ്രീദിയെ ക്യാപ്റ്റനാക്കണമെന്നാണ് മുൻ താരങ്ങളുടെ അഭ്യർത്ഥന. 2019ലെ ലോകകപ്പിന് ശേഷം സർഫ്രാസ് അഹമ്മദിനു ശേഷമാണ് ബാബർ പാകിസ്താൻ ടീമിന്റെ നായകനായത്. വസീം അക്രം, മിസ്ബാ ഉൾ ഹഖ്, മോയിൻ ഖാൻ, റമീസ് രാജ, മുഹമ്മദ് ഹഫീസ്, ആഖിബ് ജാവേദ്, ഷുഹൈബ് മാലിക്, ഷുഹൈബ് അക്തർ, അബ്ദുൾ റസാഖ് തുടങ്ങിയവർ ബാബറിനെതിരെ രംഗത്തെത്തി. ഷഹീൻ ഷാ അഫ്രീദിയുടെ ക്യാപ്റ്റൻസിയാണ് പാകിസ്താൻ ടീമിന്റെ ഭാവിക്ക് നല്ലതെന്ന് ആഖിബ് ജാവേദ് പറഞ്ഞു. കഴിഞ്ഞ ദിവസം പാകിസ്താൻ നായിക സെഹര്‍ ഷിന്‍വാരിയും ടീമിനെതിരെ വിമർശനമുന്നയിച്ച് ട്വീറ്റ് ചെയ്തിരുന്നു. പാക്കിസ്താൻ ക്യാപ്റ്റൻ ബാബർ അസമും ടീമും രാജി വെച്ച് കളം വിടണമെന്നും അവർ രാജി വെച്ചില്ലെങ്കിൽ തെരുവിൽ സമരം ചെയ്യുമെന്നുമായിരുന്നു ഷിൻവാരിയുടെ ട്വീറ്റ് ചെയ്ത്.
Read Moreഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ അരങ്ങേറിയ കളിയിലെ രാഷ്ട്രീയം
ഇന്ത്യ x പാക്കിസ്ഥാന് ക്രിക്കറ്റ് പോരാട്ടത്തിന്റെ തീവ്രവത വര്‍ധിപ്പിക്കുന്നത് രാഷ്ട്രീയ പശ്ചാത്തലം തന്നെ. അതുപോലെ മറ്റൊരു തീവ്ര പോരാട്ടവും 2023 ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ അരങ്ങേറി. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ളതായിരുന്നു അത്. പാക്കിസ്ഥാനെ എട്ട് വിക്കറ്റിനു കീഴടക്കി അഫ്ഗാനിസ്ഥാന് ചരിത്രം കുറിച്ചു. ലോകകപ്പില്‍ മാത്രല്ല, ഏകദിന ചരിത്രത്തില്‍ തന്നെ പാക്കിസ്ഥാനെതിരേ അഫ്ഗാനിസ്ഥാന് നേടുന്ന ആദ്യ ജയമാണ് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. ഇതിനു മുമ്പ് ഏഴ് തവണ പാക്കിസ്ഥാനെതിരേ ഇറങ്ങിയപ്പോഴും അഫ്ഗാനിസ്ഥാനു ജയിക്കാന്‍ സാധിച്ചില്ല. ഇത് അഭയാര്‍ഥികള്‍ക്ക്… 113 പന്തില്‍ 87 റണ്‍സ് നേടിയ അഫ്ഗാന് ഓപ്പണര്‍ ഇബ്രാഹിം സദ്റനാണ് പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്കാരത്തിന് അര്‍ഹനായത്. പാക്കിസ്ഥാന് മുന്നോട്ടുവച്ച 283 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ബാറ്റു വീശാന്‍ ഇറങ്ങിയ അഫ്ഗാനുവേണ്ടി ഓപ്പണര്‍മാരായ റഹ്മനുള്ള ഗുര്‍ബാസും (65) സദ്റനും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍…
Read Moreവെടിക്കെട്ടുമായി സഞ്ജു; ഒഡീഷയ്ക്കെതിരേ കേരളത്തിന് തകർപ്പൻ ജയം
മുംബൈ: മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ടൂര്‍ണമെന്റില്‍ ഒഡീഷക്കെതിരെ കേരളത്തിന് 50 റൺസിന്റെ തകർപ്പൻ ജയം. കേരളം ഉയർത്തിയ 184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഒഡീഷ 11 പന്ത് ശേഷിക്കേ 133 റൺസിന് പുറത്തായി. അർധസെഞ്ചുറി നേടിയ നായകൻ സഞ്ജു സാംസണിന്റെ ബാറ്റിംഗ് വെടിക്കെട്ടിലാണ് കേരളം മികച്ച സ്കോറിലെത്തിയത്. 31 പന്തിൽ നാലു ഫോറും നാലു സിക്സറുമുൾപ്പെടെ 55 റൺസുമായി സഞ്ജു പുറത്താകാതെ നിന്നു. 38 പന്തിൽ 48 റൺസുമായി ഓപ്പണർ വരുൺ നായനാരും സ്കോറിംഗിൽ നിർണായക പങ്കുവഹിച്ചു. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കേരളത്തിന് നാലാം ഓവറിൽത്തന്നെ ഓപ്പണര്‍ രോഹന് കുന്നുമ്മലിനെ(16 ) നഷ്ടമായിരുന്നു. രണ്ടാം വിക്കറ്റില്‍ വരുണ്‍ നായനാരും വിഷ്ണു വിനോദും ചേർന്ന് പടുത്തുയർത്തിയ അര്‍ധസെഞ്ചുറി കൂട്ടുകെട്ടാണ് കേരളത്തിന് മികച്ച അടിത്തറയിട്ടത്. വരുണ്‍ നായനാര്‍ പുറത്തായശേഷം നാലാം നമ്പറിലാണ് സഞ്ജു ക്രീസിലെത്തിയത്. പത്തൊമ്പതാം ഓവറില്‍ വിഷ്ണു…
Read Moreഏഷ്യൻ പാരാഗെയിംസിൽ കുതിപ്പ് തുടർന്ന് ഇന്ത്യ; രണ്ടാംദിനം രണ്ടു സ്വർണം
ഹാംഗ്ഝൗ: ഏഷ്യൻ പാരാഗെയിംസിൽ ഇന്ത്യൻ മെഡൽക്കുതിപ്പ് തുടരുന്നു. രണ്ടാംദിനമായ ഇന്ന് രണ്ട് സ്വർണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവും നേടി. കനോയിംഗിൽ പ്രാചി യാദവും 400 മീറ്റർ ഓട്ടത്തിൽ ദീപ്തി ജീവൻജിയുമാണ് സ്വർണം നേടിയത്. തിങ്കളാഴ്ച കാനോ വിഎൽ2 വിഭാഗത്തിൽ വെള്ളി നേടിയ പ്രാചി, ചൊവ്വാഴ്ച കെഎൽ2 ഇനത്തിലാണ് സ്വർണം നേടിയത്. വനിതകളുടെ 400 മീറ്റർ ടി20 വിഭാഗത്തിൽ 56.69 സെക്കൻഡിൽ ഏഷ്യൻ റിക്കാർഡോടെയാണ് ദീപ്തി ജീവൻജി സ്വർണം നേടിയത്. പുരുഷന്മാരുടെ 400 മീറ്റർ ടി64 വിഭാഗത്തിൽ അജയ് കുമാറും വനിതകളുടെ 100 മീറ്റർ ടി12 വിഭാഗത്തിൽ സിമ്രാൻ ശർമയും വെള്ളി മെഡൽ സ്വന്തമാക്കി. പുരുഷന്മാരുടെ കനോയിംഗ് കെഎൽ3 വിഭാഗത്തിൽ പ്രാചിയുടെ ഭർത്താവ് കൂടിയായ മനീഷ് കൗരവും പുരുഷന്മാരുടെ കനോയിംഗ് വിഎൽ2 വിഭാഗത്തിൽ ഗജേന്ദ്ര സിംഗും വനിതകളുടെ ക്ലബ് ത്രോ എഫ്32/51 വിഭാഗത്തിൽ എക്ത ഭയാനും വെങ്കലം…
Read Moreബാബര്‍ അസമും ടീമും രാജിവെച്ച് കളം വിടണം; ഇല്ലെങ്കിൽ തെരുവില്‍ സമരത്തിനിറങ്ങും; പാകിസ്താൻ നായിക
ഓസ്ട്രേലിയക്കെതിരെ പാക്കിസ്താന്റെ തോൽവിക്ക് പിന്നാലെ രൂക്ഷ വിമർശനവുമായി പാക്കിസ്താൻ നായിക സെഹര്‍ ഷിന്‍വാരി. അഫ്ഗാനിസ്ഥാനെതിരെ എട്ട് വിക്കറ്റിന്റെ പരാജയമാണ് പാകിസ്താനുണ്ടായത്. പാക്കിസ്താൻ ക്യാപ്റ്റൻ ബാബർ അസമും ടീമും രാജി വെച്ച് കളം വിടണമെന്നാണ് ഷിന്‍വാരി പറയുന്നത്. അവർ രാജി വെച്ചില്ലെങ്കിൽ തെരുവിൽ സമരം ചെയ്യുമെന്നും ഷിന്‍വാരി കൂട്ടിചേർത്തു.ട്വിറ്ററിലാണ് പാക്കിസ്താൻ ടീമിനെതിരെ ഷിന്‍വാരിയുടെ പോസ്റ്റ്. ഷിന്‍വാരിയുടെ ട്വീറ്റ് ഇങ്ങനെയാണ് ബാബർ അസമിനൊപ്പം മുഴുവൻ ക്രിക്കറ്റ് ടീമും രാജിവയ്ക്കുന്നത് വരെ ഞങ്ങൾ പാകിസ്താനിലെ എല്ലാ തെരുവുകളിലും പ്രതിഷേധിക്കും. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക. ഏകദിന ലോകകപ്പില്‍ ആദ്യമായിട്ടാണ് പാകിസ്താനെ അഫ്ഗാനിസ്ഥാന് തോല്‍പ്പിക്കുന്നത്. പാകിസ്താന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. നിഷ്പ്രയാസം സെമി കളിക്കുമെന്ന് വിലയിരുത്തപ്പെട്ട ടീമായിരുന്നു പാകിസ്താൻ . എന്നാൽ പാകിസ്താൻ ഇതേ രീതി തുടര്‍ന്നാല്‍ സെമി കളിക്കാനുള്ള സാധ്യത വളരെ കുറവാണ്. നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണ് ഇന്ത്യ. ഒരു…
Read Moreവാനില്‍ സ്വർണം, മണ്ണിൽ ദുരിതം… രോഗികളായ അച്ഛനും അമ്മയ്ക്കും കൈത്താങ്ങാകാൻ സപ്ലൈയർ ജോലിക്കുപോയി ബിബിൻ
കുന്നംകുളം: സീനിയർ ആണ്‍കുട്ടികളുടെ പോൾവോൾട്ടിൽ സ്വർണം നേടിയ കോതമംഗലം മാർ ബേസിലിന്റെ ബിബിൻ സിജു എത്തുന്നത് ദുരിതജീവിതത്തിന്റെ തീച്ചൂളയിൽനിന്ന്. ബിബിൻബോയ് എന്ന് കൂട്ടുകാർ വിളിക്കുന്ന ഈ കൗമാര താരത്തിന് ജീവിത ചെലവുകൾക്കായി ഹോട്ടൽ സപ്ലെയർ ജോലിവരെ നോക്കേണ്ടിവരുന്നു. കോതമംഗലം രാമല്ലൂർ പുത്തൻപുരയ്ക്കൽ സിജു-ജിൻസി ദന്പതികളുടെ ഇളയ മകനാണ് ബിബിൻ. സിജു കരൾരോഗിയും ജിൻസി കാൻസർ രോഗബാധിതയും. പള്ളിവക സ്റ്റോളിൽ നിൽക്കുകയാണ് ജിൻസി. സിജു ഡ്രൈവർ തൊഴിലിനു പോകുന്നുണ്ട്. ബിബിന്റെ ചേട്ടൻ ആൽബിൻ ജൂണിയർ തലത്തിൽ സ്വർണം നേടിയ താരമാണ്. എന്നാൽ, പരിക്കിനെത്തുടർന്ന് ലിഗ്മെന്റ് ശസ്ത്രക്രിയ ആവശ്യമായതോടെ കായിക ലോകത്തോട് വിടപറഞ്ഞു. ശസ്ത്രക്രിയ നടത്താൻമാത്രം സാന്പത്തിക ശേഷിയില്ലാത്തതിനാലായിരുന്നു അത്. നിലവിൽ മംഗലാപുരത്ത് നഴ്സിംഗ് വിദ്യാർഥിയാണ് ആൽബിൻ.4.30 മീറ്റർ ക്ലിയർ ചെയ്താണ് പോൾവോൾട്ടിൽ ബിബിന്റെ സ്വർണം. ജൂണിയർ വിഭാഗത്തിൽ നിലവിലെ റിക്കാർഡുകാരനായ ശിവദേവ് രാജീവിനാണ് (4.20) വെള്ളി. മാർ ബേസിലിന്റെതന്നെ…
Read Moreഅമ്പയറും കണ്ണടച്ചു, കോഹ്ലി സെഞ്ചുറിയടിച്ചു;മനപ്പൂർവം വൈഡ് വിളിക്കാതിരിക്കുകയായിരുന്നോ? വസ്തുത അറിയാം
പൂന: ബംഗ്ലാദേശിനെതിരായ ഏകദിന ലോകകപ്പിൽ ഇന്ത്യ ജയം ഉറപ്പിച്ചപ്പോൾ മത്സരത്തിന്റെ അവസാനം ആരാധകർ ഉറ്റുനോക്കിയത് വിരാട് കോ ഹ്ലി സെഞ്ചുറി അടിക്കുമോ എന്നാണ്. മത്സരത്തിൽ ഇന്ത്യക്ക് ജയിക്കാൻ പത്തിൽ താഴെ റണ്‍സ് മാത്രമുള്ളപ്പോൾ കോഹ്ലി സെഞ്ചുറിക്ക് തൊട്ടരികിലായിരുന്നു. കോഹ്ലിക്ക് സെഞ്ചുറി തികയ്ക്കുന്നതിന് മികച്ച പിന്തുണയുമായാണ് കെ. എൽ. രാഹുൽ മറുവശത്ത് നിലയുറപ്പിച്ചിരുന്നത്. വൈഡോ, ഇതോ! കോഹ്ലി 97 റണ്‍സിൽ നിൽക്കേ, ടീമിന് ജയിക്കാൻ വേണ്ടത് രണ്ടു റണ്‍സ് മാത്രം. 42-ാം ഓവർ എറിയാൻ എത്തിയത് നസും അഹമ്മദാണ്. എല്ലാവരും കോഹ്ലി ഇപ്പോൾ സിക്സ് അല്ലെങ്കിൽ ബൗണ്ടറി കണ്ടെത്തുമെന്ന പ്രതീക്ഷയിലായിരുന്നു. ആദ്യ പന്ത് തന്നെ നസും ലെഗ് സൈഡിലേക്കെറിഞ്ഞു. ഇത് വൈഡാണെന്നാണ് കോഹ്ലി പോലും കരുതിയത്. എന്നാൽ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അന്പയർ റിച്ചാർഡ് കെറ്റിൽബറോ വൈഡ് വിളിച്ചില്ല. ഇത് ഏവരെയും ഞെട്ടിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങൾ ഇതിനുപിന്നാലെ ഡ്രസിംഗ്…
Read More