16കാരിയുടെ സ്വകാര്യദൃശ്യങ്ങൾ പങ്കുവച്ചു; റയൽ മാഡ്രിഡ് താരങ്ങൾ അറസ്റ്റിൽ

മാഡ്രിഡ്: 16 വയസുള്ള പെൺകുട്ടിയുടെ സ്വകാര്യദൃശ്യങ്ങൾ വാട്സ്ആപ്പിലൂടെ പങ്കുവച്ച കേസിൽ സ്പാനിഷ് ഫുട്ബോൾ ഭീമന്മാരായ റയൽ മാഡ്രിഡിലെ മൂന്നു യുവതാരങ്ങൾ അറസ്റ്റിൽ. റയൽ യൂത്ത് ടീമിലെ അംഗങ്ങളായ കൗമാരക്കാരെ ക്ലബ് മൈതാന പരിസരത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ക്ലബിലെ നാലാമതൊരു അംഗത്തെ കൂടി ചോദ്യംചെയ്യലിനായി വിളിപ്പിക്കുമെന്ന് സ്പാനിഷ് പോലീസ് അറിയിച്ചിട്ടുണ്ട്. ഇതിനിടെ, തന്‍റെ സമ്മതപ്രകാരമാണ് ക്ലബിന്‍റെ മൂന്നാം ഡിവിഷൻ ടീമിലെ അംഗവുമായി ബന്ധത്തിൽ ഏർപ്പെട്ടതെന്ന് പെൺകുട്ടി പോലീസിൽ മൊഴി നൽകി. എന്നാൽ വീഡിയോ പകർത്തിയത് തന്‍റെ അനുവാദമില്ലാതെയാണെന്നാണു പെൺകുട്ടി ആരോപിക്കുന്നത്. വനിതാ ലോകകപ്പ് വിജയിച്ച താരത്തിനു നിർബന്ധിത ചുംബനം നൽകി വിവാദത്തിലായ സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്‍റ് ലൂയി റൂബിയാലസ് രാജിവച്ചതിനു പിന്നാലെയാണ് രാജ്യത്തുനിന്നു സമാനമായ മറ്റൊരു പരാതി ഉയർന്നത്.

Read More

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് പരിശീലനത്തിന് ഒഡീഷയിൽ 10 ലക്ഷം രൂപ വീതം

ഭുവനേശ്വർ: വൗ… സൂപ്പർ മുഖ്യമന്ത്രി… എന്നൊക്കെ പറയണമെങ്കിൽ അങ്ങ് ഒഡീഷയിലേക്കു ചെല്ലണം. കായികതാരങ്ങൾക്കു പൂർണ പിന്തുണ നൽകുന്ന ഒരു മുഖ്യമന്ത്രി അവിടെയുണ്ട്, നവീൻ പട്നായിക്. കേരളത്തിൽ കാര്യങ്ങൾ രസകരമാണ്. 2018 ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയവർക്കുള്ള ജോലിയുടെ ഫയൽ ഇതുവരെ ഓട്ടം പൂർത്തിയാക്കിയിട്ടില്ല. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഒരിക്കൽ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ നാട്ടിലാണിതെന്നതും ശ്രദ്ധേയം. ചുരുക്കത്തിൽ രാജ്യത്തിനായി കേരളക്കാർ വിയർപ്പൊഴുക്കിയാൽ വാഗ്ദാനങ്ങൾ മാത്രമായിരിക്കും ലഭിക്കുക. അതു നിറവേറണമെങ്കിൽ സമരപരിപാടികൾ ആസൂത്രണം ചെയ്യേണ്ടിവരുന്ന അവസ്ഥയാണുള്ളത്… വിധി, അല്ലാതെന്ത്… ഏഷ്യൻ ഗെയിംസിന് ഒരുങ്ങുന്ന കായിക താരങ്ങൾക്ക് ഒഡീഷ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് 10 ലക്ഷം രൂപവീതം. ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ഒഡീഷക്കാർക്കാണു പരിശീലനത്തിനുള്ള സഹായമായി 10 ലക്ഷം രൂപവീതം നവീൻ പട്നായിക് പ്രഖ്യാപിച്ചത്. ഈ മാസം 23നു ചൈനയിലെ ഗ്വാങ്ഷുവിൽ ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിൽ 13 ഒഡീഷ…

Read More

മാറഡോണയെയും പെലെയും മറികടന്ന് കെൻഡ്രി

ഇതിഹാസതാരങ്ങളായ പെലെയും മാറഡോണയെയും പിന്തള്ളി ഇക്വഡോർ കൗമാരതാരം കെൻഡ്രി പേസിന്‍റെ അരങ്ങേറ്റം. 2026 ലോകകപ്പ് ഫുട്ബോൾ ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ ഉറുഗ്വെയ്ക്കെതിരേയായിരുന്നു പതിനാറുകാരനായ കെൻഡ്രി ഇക്വഡോർ ജഴ്സിയിൽ അരങ്ങേറിയത്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ സ്റ്റാർട്ടിംഗ് ഇലവനിൽ ഉൾപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ ലാറ്റിനമേരിക്കൻ താരം എന്ന റിക്കാർഡിൽ അർജന്‍റൈൻ ഇതിഹാസം ഡിയേഗോ മാറഡോണയെ കെൻഡ്രി പിന്തള്ളി. മത്സരത്തിൽ ഒരു ഗോളിന് അസിസ്റ്റ് നടത്തിയതിലൂടെ ബ്രസീൽ ഇതിഹാസം പെലെയുടെ റിക്കാർഡും കെൻഡ്രി തിരുത്തി. രാജ്യാന്തര ഫുട്ബോളിൽ അസിസ്റ്റ് നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ലാറ്റിനമേരിക്കൻ താരം എന്ന റിക്കാർഡാണ് പെലെയെ പിന്തള്ളി കെൻഡ്രി സ്വന്തമാക്കിയത്. മത്സരത്തിൽ ഫീലിക്സ് ടോറസിന്‍റെ (45+5’, 61’) ഇരട്ട ഗോളിലൂടെ ഇക്വഡോർ 2-1ന് ഉറുഗ്വെയെ തോൽപ്പിച്ചു. രണ്ടാം ഗോളിനായിരുന്നു കെൻഡ്രി അസിസ്റ്റ് നടത്തിയത്. മറ്റു മത്സരങ്ങളിൽ വെനസ്വേല 1-0ന് പരാഗ്വെയെ തോൽപ്പിച്ചപ്പോൾ ചിലിയും കൊളംബിയയും…

Read More

കരിയറിലെ ഏറ്റവും മികച്ച നേട്ടവുമായി ശുഭ്മാന്‍ ഗില്‍

ന്യൂഡല്‍ഹി: ഐസിസി ഏകദിന റാങ്കിംഗിൽ കരിയറിലെ ഏറ്റവും മികച്ച നേട്ടവുമായി ഇന്ത്യന്‍ യുവ ബാറ്റർ ശുഭ്മാന്‍ ഗില്‍. 759 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് ഗില്‍. ഏഷ്യ കപ്പിലെ പ്രകടനത്തോടെയാണ് ഗില്‍ ഈ നേട്ടം കൈവരിച്ചത്. ഗില്ലിനെക്കൂടാതെ ആദ്യ പത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (8), വിരാട് കോഹ്‌ലി (9) എന്നിവരും ഉണ്ട്. 2019 ജനുവരിക്കുശേഷം മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ആദ്യ പത്തിനുള്ളില്‍ സ്ഥാനം പിടിക്കുന്നതും ആദ്യം. പാക്കിസ്ഥാനെതിരേ രോഹിത് ശര്‍മയുമൊത്തുള്ള 121 റണ്‍ ഓപ്പണിംഗ് കൂട്ടുകെട്ടിൽ 58 റൺസ് അടിച്ചെടുത്ത ബലത്തിലാണ് ഗില്‍ കരിയറില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിലെത്തിയത്. ടൂര്‍ണമെന്‍റില്‍ രണ്ട് അർധസെഞ്ചുറിയടക്കം ഗില്‍ ഇതുവരെ 154 റണ്‍സ് നേടി. 863 പോയിന്‍റുമായി പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമാണു ബാറ്റർമാരുടെ റാങ്കിംഗിൽ ഒന്നാമത്.

Read More

ഫിഫ ലോകകപ്പ് ; ഉയരേ അർജന്‍റീന; മുന്നേ ബ്രസീൽ

ലിമ/ലാ പാസ: 2026 ഫിഫ ലോകകപ്പ് ഫുട്ബോൾ ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ അർജന്‍റീനയ്ക്കും ബ്രസീലിനും ജയം. നിലവിലെ ലോകചാന്പ്യന്മാരായ അർജന്‍റീന ലോകത്തെ ഏറ്റവും ഉയരത്തിലുള്ള പ്രഫഷണൽ സ്റ്റേഡിയങ്ങളിൽ ഒന്നായ ഹെർണാണ്ടോ സിലെസിൽ ഏകപക്ഷീയ ജയം സ്വന്തമാക്കി. ലാ പാസയിൽ അരങ്ങേറിയ മത്സരത്തിൽ ആതിഥേയരായ ബൊളീവിയയെ അർജന്‍റീന 3-0നു കീഴടക്കി. 11,932 അടി ഉയരത്തിലുള്ള കുപ്രസിദ്ധ സ്റ്റേഡിയമാണ് സ്റ്റേഡിയൊ ഹെർണാണ്ടൊ സിലെസ്. സൂപ്പർ താരം ലയണൽ മെസിക്കു വിശ്രമം അനുവദിച്ച് ഇറങ്ങിയ അർജന്‍റീനയെ നയിച്ചത് എയ്ഞ്ചൽ ഡി മരിയയായിരുന്നു. രണ്ടു ഗോളിന് അസിസ്റ്റ് ചെയ്ത് ഡി മരിയ മുന്നിൽനിന്ന് അർജന്‍റീനയെ ജയത്തിലേക്കു നയിച്ചു. 31-ാം മിനിറ്റിൽ ഡി മരിയയുടെ അസിസ്റ്റിൽ എൻസോ ഫെർണാണ്ടസ് അർജന്‍റീനയ്ക്കു ലീഡ് നൽകി. 39-ാം മിനിറ്റിൽ അർജന്‍റൈൻ താരം ക്രിസ്റ്റ്യൻ റൊമേറോയെ ക്രൂരമായി ഫൗൾ ചെയ്തതിന് ബൊളീവിയയുടെ റോബർട്ടോ ഫെർണാണ്ടസ് ചുവപ്പ് കണ്ടു. അതോടെ…

Read More

ഇന്ത്യ x പാക്കിസ്ഥാൻഏകദിനം; റിക്കാർഡ് സ്കോറുമായി കോഹ്‌ലിയും രാഹുലും

പാക്കിസ്ഥാൻ x ഇന്ത്യ ഏകദിന ചരിത്രത്തിൽ ഏതൊരു വിക്കറ്റിലെയും ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ് കോഹ്‌ലിയും രാഹുലും ചേർന്ന് മൂന്നാം വിക്കറ്റിൽ നേടിയ 233 നോട്ടൗട്ട്. 1996ൽ സിദ്ദുവും സച്ചിൻ തെണ്ടുൽക്കറും ചേർന്ന് 231 റണ്‍സ് നേടിയതായിരുന്നു ഇതുവരെയുള്ള റിക്കാർഡ്. ഏകദിനത്തിൽ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണ് ഇന്നലെ നേടിയ 356/2. 2005ൽ വിശാഖപട്ടണത്തുവച്ചും 356 റണ്‍സ് ഇന്ത്യ നേടിയിരുന്നു. അന്ന് ഒന്പത് വിക്കറ്റ് നഷ്ടത്തിലായിരുന്നു പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ 356 റണ്‍സ് നേട്ടം.

Read More

ഏകദിന ക്രിക്കറ്റിൽ അതിവേഗം 13,000; സച്ചിന്‍റെ റിക്കാർഡും കടന്ന് കോഹ്ലി

ഏകദിന ക്രിക്കറ്റിൽ വേഗത്തിൽ 13,000 റണ്‍സ് എന്ന റിക്കാർഡും വിരാട് കോഹ്‌ലി കുറിച്ചു. സച്ചിൻ തെണ്ടുൽക്കറിന്‍റെ റിക്കാർഡാണു കോഹ്‌ലി മറികടന്നത്. 321 ഇന്നിംഗ്സിലായിരുന്നു സച്ചിൻ 13,000 റണ്‍സ് കടന്നത്. സച്ചിനേക്കാൾ 54 ഇന്നിംഗ്സ് കുറവിൽ കോഹ്‌ലി ഈ നേട്ടത്തിലെത്തി. ഏകദിനത്തിൽ കോഹ്‌ലിയുടെ 47-ാം സെഞ്ചുറിയാണിത്. സച്ചിന്‍റെ റിക്കാർഡിലേക്ക് കോഹ്‌ലിക്ക് ഇനി രണ്ടു സെഞ്ചുറിയുടെ അകലം മാത്രം. ഏകദിനത്തിൽ കോഹ്‌ലി 50+ സ്കോർ നേടുന്നത് ഇത് 112-ാം തവണ. സച്ചിൻ തെണ്ടുൽക്കർ (145), കുമാർ സംഗക്കാര (118) എന്നിവരാണു കോഹ്‌ലിക്കു മുന്നിലുള്ളത്.

Read More

ചരിത്രങ്ങളുടെ രാജകുമാരൻ… യുഎസ് ഓപ്പണ്‍ നൊവാക് ജോക്കോവിച്ചിന്

ന്യൂയോർക്ക്: ടെന്നീസ് കോർട്ടിൽ രാജാക്കന്മാരുടെ രാജാവായി സെർബിയയുടെ നൊവാക് ജോക്കോവിച്ച്. 2023 യുഎസ് ഓപ്പണ്‍ പുരുഷ സിംഗിൾസ് കിരീടം ജോക്കോവിച്ച് സ്വന്തമാക്കി. ആർതർ ആഷെ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ റഷ്യയുടെ ഡാനിൽ മെദ്‌വദേവിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയായിരുന്നു ജോക്കോവിച്ചിന്‍റെ കിരീടധാരണം. സ്കോർ: 6-3, 7-6 (7-5), 6-3. കരിയറിൽ ജോക്കോവിച്ചിന്‍റെ 24-ാം ഗ്രാൻസ്‌ലാം സിംഗിൾസ് കിരീടമാണിത്. പുരുഷ സിംഗിൾസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്‌ലാം എന്ന നേട്ടം 2023 വിംബിൾഡണിലൂടെ സ്വന്തമാക്കിയ ജോക്കോവിച്ച്, റിക്കാർഡ് പുതുക്കി. ആദ്യ രണ്ടു സെറ്റും നേടിയശേഷം ഇതുവരെ ഒരു ഗ്രാൻസ്‌ലാം ഫൈനലിൽ തോറ്റിട്ടില്ലെന്ന ചരിത്രം ഇത്തവണയും ജോക്കോവിച്ച് തുടർന്നു. ഓപ്പണ്‍ കാലഘട്ടത്തിൽ ഒരു സീസണ്‍ ഗ്രാൻസ്‌ലാം പോരാട്ടങ്ങളിൽ ഏറ്റവും കൂടുതൽ ടൈബ്രേക്കർ ജയം എന്ന റിക്കാർഡും ജോക്കോവിച്ച് സ്വന്തമാക്കി. 2023 സീസണ്‍ ഗ്രാൻസ്‌ലാം പോരാട്ടങ്ങളിൽ 17 ടൈബ്രേക്കർ ജോക്കോവിച്ച് ജയിച്ചു. 36…

Read More

ഫ്രീക്ക് മെസി; ഫ്രീകിക്കിൽ ബെക്കാമിനൊപ്പം അഞ്ചാം സ്ഥാനം പങ്കിട്ട് മെസി

ബുവാനോസ് ആരീസ്: 2022 ഫിഫ ലോകകപ്പ് ഫുട്ബോൾ കിരീടം അർജന്‍റീനയ്ക്ക് സമ്മാനിച്ച ലയണൽ മെസി ഖത്തറിൽ നിർത്തിയിടത്തുനിന്ന് വീണ്ടും തുടങ്ങി. 2026 ഫിഫ ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ ലയണൽ മെസിയുടെ ഫ്രീകിക്ക് ഗോളിൽ അർജന്‍റീനയ്ക്കു ജയം. 78-ാം മിനിറ്റിൽ മെസി നേടിയ ഫ്രീകിക്ക് ഗോളിൽ അർജന്‍റീന 1-0ന് ഇക്വഡോറിനെ കീഴടക്കി. സ്റ്റേഡിയത്തിൽ ആർത്തിരന്പിയ 83,000 കാണികളുടെ കണ്ണിനാന്ദമേകി ഡി സർക്കിളിനു പുറത്തുവച്ചു ലഭിച്ച ഫ്രീകിക്ക്, മെസി വളച്ച് വലയിലാക്കുകയായിരുന്നു. 2026 ഫിഫ ലോകകപ്പിനായുള്ള ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ ആദ്യ റൗണ്ട് പോരാട്ടങ്ങളിൽ അർജന്‍റീനയ്ക്കു പിന്നാലെ കൊളംബിയയും ജയം സ്വന്തമാക്കി. 1-0ന് വെനസ്വേലയെയാണ് കൊളംബിയ കീഴടക്കിയത്. പരാഗ്വെയും പെറുവും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ബെക്കാമിനൊപ്പം മെസി ഇക്വഡോറിനെതിരായ ഫ്രീകിക്ക് ഗോളോടെ ഇംഗ്ലീഷ് മുൻ താരം ഡേവിഡ് ബെക്കാമിനൊപ്പവും ലയണൽ മെസിയെത്തി. ഏറ്റവും കൂടുതൽ ഫ്രീകിക്ക്…

Read More

സാഫ് അണ്ടർ 16 : ഇന്ത്യൻ കൗമാര സംഘം ഫൈനലിൽ

തിംഫു (ഭൂട്ടാൻ): സാഫ് അണ്ടർ 16 ഫുട്ബോളിൽ ഇന്ത്യൻ കൗമാര സംഘം ഫൈനലിൽ. സെമിയിൽ മാലദ്വീപിനെ എതിരില്ലാത്ത എട്ടു ഗോളുകൾക്ക് തകർത്തെറിഞ്ഞാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ഇന്ത്യക്കായി വിഷാൽ യാദവ് 22-ാം മിനിറ്റിൽ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടു. എയർബോർലങ് ഖാർത്തങാവ് (62’, 82’), എം.ഡി. അർബാഷ് (77’, 84’) എന്നിവർ ഇന്ത്യക്കായി ഇരട്ട ഗോൾ സ്വന്തമാക്കി. മുഹമ്മദ് കൈഫ് (36’), ലെവിസ് സങ്മിൻലുൻ (53’), മൻഭ മലങ്യാങ് (70’) എന്നിവരും ഇന്ത്യക്കായി വലകുലുക്കി. ഗ്രൂപ്പ് എ ചാന്പ്യന്മാരായാണ് ഇന്ത്യ സെമിയിലെത്തിയത്. ഗ്രൂപ്പ് ബി രണ്ടാം സ്ഥാനക്കാരായിരുന്നു മാലദ്വീപ്. ഫൈനലിൽ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികൾ. സെമിയിൽ 2-1ന് പാക്കിസ്ഥാനെ കീഴടക്കിയാണ് ബംഗ്ലാദേശ് ഫൈനലിൽ പ്രവേശിച്ചത്. ഗ്രൂപ്പ് എ രണ്ടാം സ്ഥാനക്കാരായിരുന്നു ബംഗ്ലാദേശ്. പാക്കിസ്ഥാൻ ഗ്രൂപ്പ് ബി ചാന്പ്യന്മാരും. ഞായറാഴ്ചയാണ് ഫൈനൽ.

Read More