യൂറോപ്യൻ മത്സരങ്ങളിൽ 100 ഗോളുകൾ നേടുന്ന മൂന്നാമത്തെ മാത്രം താരമെന്ന നേട്ടത്തിൽ ബാഴ്സലോണയുടെ പോളിഷ് താരം റോബർട്ട് ലെവൻഡോവ്സ്കി. ചാന്പ്യൻസ് ലീഗിൽ റോയൽ ആന്റ്വെർപിനെതിരേ ബാഴ്സയ്ക്കായി ഗോൾ നേടിയതോടെയാണ് ലെവൻ റിക്കാർഡ് പട്ടികയിൽ ഇടംപിടിച്ചത്. ചാന്പ്യൻസ് ലീഗിൽ 92 ഗോളും യൂറോപ്പ ലീഗിൽ എട്ടു ഗോളുമാണു ലെവന്റെ അക്കൗണ്ടിലുള്ളത്. പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, അർജന്റൈൻ താരം ലയണൽ മെസി എന്നിവർ മാത്രമാണ് യൂറോപ്യൻ മത്സരങ്ങളിലെ ഗോൾവേട്ടയിൽ ലെവൻഡോവ്സ്കിക്കു മുന്നിൽ.
Read MoreCategory: Sports
പെരുമാറ്റച്ചട്ടം ലംഘിച്ചു; പുജാരയ്ക്കു സസ്പെൻഷൻ
ലണ്ടൻ: ഇന്ത്യൻ താരവും ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ സസക്സിന്റെ നായകനുമായ ചേതേശ്വർ പുജാരയ്ക്ക് സസ്പെൻഷൻ. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡാണ് (ഇസിബി) നടപടി പ്രഖ്യാപിച്ചത്. പെരുമാറ്റച്ചട്ടം ലംഘിച്ചതാണ് കാരണം. താരത്തിന്റെ ടീമായ സസക്സിന് 12 പോയിന്റ് പെനാൽറ്റിയും ലഭിച്ചു. സസ്പെൻഷനെത്തുടർന്ന് ഡെർബിഷെയറിനെതിരേ നടക്കാനിരിക്കുന്ന മത്സരം പൂജാരയ്ക്കു നഷ്ടമാകും. കഴിഞ്ഞ ദിവസം ലെസ്റ്റർഷെയറിനെതിരായ മത്സരത്തിൽ സസക്സ് താരങ്ങളായ ടോം ഹെയിൻസിനും, ജാക്ക് കാഴ്സണും അച്ചടക്കലംഘനത്തെത്തുടർന്ന് അന്പയർമാർ പെനാൽറ്റി ചുമത്തിയിരുന്നു. ഇതോടെ സീസണിലെ മൂന്നാമത്തെയും, നാലാമത്തെയും പെനാൽറ്റി സസക്സിന് ലഭിച്ചു. കൗണ്ടി ചാന്പ്യൻഷിപ്പ് നിയമമനുസരിച്ച് ഒരു സീസണിൽ നാലു പെനാൽറ്റികൾ ചുമത്തപ്പെടുന്നത് ടീമിന്റെ 12 പോയിന്റ് വെട്ടിക്കുറയ്ക്കാൻ ഇടയാക്കും. ഈ മത്സരങ്ങളിലെ ടീമിന്റെ ക്യാപ്റ്റന്‍ ഒരു മത്സരത്തിൽനിന്നു വിലക്കും ലഭിക്കും. ഈ സാഹചര്യത്തിലാണു പൂജാരയ്ക്കെതിരായ നടപടി.
Read Moreഏകദിന പരമ്പരയ്ക്കുള്ള ടീമിൽനിന്ന് ഒഴിവാക്കി; പ്രതികരണവുമായി സഞ്ജു
മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് ഒഴിവാക്കിയതിൽ പ്രതികരണവുമായി മലയാളി താരം സഞ്ജു സാംസണ്. മുന്നോട്ടുപോകാനാണു തന്റെ തീരുമാനമെന്നു സഞ്ജു സമൂഹമാധ്യമത്തിൽ പ്രതികരിച്ചു. ‘അത് അങ്ങനെയാണ്, മുന്നോട്ടു പോകാനാണു തീരുമാനം’- സഞ്ജു ഫേസ്ബുക്കിൽ കുറിച്ചു. ടീമിൽനിന്ന് ഒഴിവാക്കപ്പെട്ടതിനു പിന്നാലെ പുഞ്ചിരിയുടെ ഒരു ഇമോജി സഞ്ജു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. നേരത്തേ ഏഷ്യൻ ഗെയിംസ്, ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമുകളിലേക്കും സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല. ഏഷ്യാ കപ്പിൽ റിസർവ് താരമായി ടീമിനൊപ്പം സഞ്ജുവും ശ്രീലങ്കയിലേക്കു പോയിരുന്നു. എന്നാൽ, ആദ്യ രണ്ടു മത്സരങ്ങൾക്കു ശേഷം കെ.എൽ. രാഹുൽ ടീമിനൊപ്പം ചേർന്നതോടെ സഞ്ജുവിന്റെ സാധ്യതകൾ അടഞ്ഞു. പരിക്കുമാറിയ രാഹുൽ ശ്രീലങ്കയിലെത്തിയതിനു പിന്നാലെ സഞ്ജു നാട്ടിലേക്കു മടങ്ങി. ഈ മാസം 21നാണ് ഓസ്ട്രേലിയയ്ക്കെതിരായ മൂന്നു മത്സരങ്ങളുള്ള പരന്പര തുടങ്ങുന്നത്. ലോകകപ്പിനു തൊട്ടുമുന്‍പുള്ള പരന്പരയിലെ ആദ്യ രണ്ടു കളികളിൽ ക്യാപ്റ്റൻ…
Read Moreഐഎസ്എല്ലിന് നാളെ കിക്കോഫ്; ആദ്യമത്സരം ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിൽ
കൊച്ചി: കൂടുതല്‍ ടീമുകളും മത്സരങ്ങളും ഉള്‍പ്പെടുത്തി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) 10-ാം സീസണ് നാളെ കിക്കോഫ്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ബംഗളൂരു എഫ്സിയും മാറ്റുരയ്ക്കും. മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സാണ് നിലവിലെ ചാമ്പ്യന്മാര്. കിക്കോഫ് സമയക്രമങ്ങളിലുള്പ്പെടെ ഈ സീസണിൽ മാറ്റങ്ങള്‍ വരുത്തിയുണ്ട്. രാത്രി എട്ടിന് മത്സരങ്ങള്‍ ആരംഭിക്കും. രണ്ട് മത്സരങ്ങളുള്ള ദിവസങ്ങളില്‍ ആദ്യ മത്സരം വൈകിട്ട് 5.30ന് തുടങ്ങും. കിരീടം ലക്ഷ്യമിട്ട് 12 ടീമുകളാണ് ഇത്തവണ ലീഗില്‍ ഉള്ളത്. ഐ ലീഗ് ചാമ്പ്യന്മാരായി സ്ഥാനക്കയറ്റം ലഭിച്ച പഞ്ചാബ് എഫ്സി ആണ് പുതുമുഖ ടീം. ഡ്യൂറന്റ് കപ്പ് നേടിയാണ് ഇത്തവണ ടീമിന്റെ വരവ്. ഐഎസ്എലില്‍ തുടര്‍ച്ചയായ രണ്ടാം ഉദ്ഘാടന മത്സരത്തിനാണ് കൊച്ചി സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ സീസണുകളിലേതു പോലെ ഇത്തവണയും പ്രത്യേക ഉദ്ഘാടന ചടങ്ങുകള്‍ ഉണ്ടാകില്ല. മത്സരത്തിന്റെ…
Read Moreലങ്കാദഹനം കഴിഞ്ഞപ്പോൾ ഇന്ത്യയും റോഹിതും റിക്കാർഡിൽ
ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിൽ 263 പന്ത് ബാക്കിനിൽക്കേയായിരുന്നു ഇന്ത്യയുടെ 10 വിക്കറ്റ് ജയം. ചേസിംഗിൽ ഏറ്റവും കൂടുതൽ പന്ത് ബാക്കിനിൽക്കേയുള്ള ഇന്ത്യയുടെ ജയമാണിത്. ഏഷ്യ കപ്പിൽ ഇന്ത്യയുടെ എട്ടാം ചാന്പ്യൻഷിപ്പാണ്. ഏഷ്യ കപ്പിൽ ഏറ്റവും കൂടുതൽ ചാന്പ്യന്മാരായതിന്റെ റിക്കാർഡ് ഇന്ത്യ പുതുക്കി. ഏകദിന ഏഷ്യ കപ്പ് കിരീടം രണ്ട് തവണ സ്വന്തമാക്കിയ ക്യാപ്റ്റൻ എന്ന നേട്ടത്തിൽ രോഹിത് ശർമ എം.എസ്. ധോണി, മുഹമ്മദ് അസ്ഹറുദ്ദിൻ എന്നിവർക്കൊപ്പമെത്തി. ഒരു ടീമിനെതിരേ ഏറ്റവും കൂടുതൽ ജയമെന്നതിൽ ലങ്കയ്ക്കെതിരായ റിക്കാർഡ് 98 ആയും ഇന്ത്യ പുതുക്കി.സിറാജാണ് പ്ലെയർ ഓഫ് ദ മാച്ച്. ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ് പരന്പരയുടെ താരമായി.
Read Moreപുരുഷ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ മുഹമ്മദ് സിറാജിന് ഏറ്റവും വേഗമേറിയ അഞ്ച് വിക്കറ്റ് നേട്ടം
അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കാൻ വെറും 16 പന്ത് മാത്രമായിരുന്നു മുഹമ്മദ് സിറാജിനു വേണ്ടിവന്നത്. പുരുഷ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും വേഗമേറിയ അഞ്ച് വിക്കറ്റ് നേട്ടം എന്ന റിക്കാർഡും സിറാജ് ഇതോടെ സ്വന്തമാക്കി. ശ്രീലങ്കയുടെ ചാമിന്ദ വാസ്, യുഎസ്എയുടെ അലി ഖാൻ എന്നിവരും 16 പന്തിൽ അഞ്ചു വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. 2002നുശേഷമുള്ള കണക്കാണിത്. 2002നുശേഷമാണ് ബോൾ ബൈ ബോൾ ഡാറ്റ സൂക്ഷിക്കാൻ തുടങ്ങിയത്. 2003ൽ ബംഗ്ലാദേശിനെതിരേയായിരുന്നു ചാമിന്ദ വാസ് 16 പന്തിൽ അഞ്ചു വിക്കറ്റ് തികച്ചത്. ഏകദിന കരിയറിൽ സിറാജിന്റെ മികച്ച ബൗളിംഗ് പ്രകടനമാണ് 21 റണ്‍സിന് ആറ് വിക്കറ്റ്. അതിവേഗം 50 വിക്കറ്റ് ഏകദിന ക്രിക്കറ്റിൽ അതിവേഗം (ബോൾ കണക്ക് അടിസ്ഥാനത്തിൽ) 50 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യൻ ബൗളർ എന്ന നേട്ടത്തിനും മുഹമ്മദ് സിറാജ് അർഹനായി. 1002 പന്തിലാണ് സിറാജ് ഏകദിനത്തിൽ 50 വിക്കറ്റ്…
Read Moreഒരു ചായ കുടിച്ച് റിലാക്സാനുള്ള സമയം ടിവി കണ്ട ആരാധാകർക്ക് കിട്ടിയില്ല; ലങ്കയെ ദഹിപ്പിച്ച മിയാൻ മാജിക്
ൊളംബോ: വെറും 34 പന്തിൽ ഒരു ഏകദിന ക്രിക്കറ്റിന്റെ ഫലം നിർണയിക്കപ്പെട്ട ദിനം, അതായിരുന്നു സെപ്റ്റംബർ 17 ഞായർ. ഏകദിന ക്രിക്കറ്റല്ലേ, ഒരു ചായയൊക്കെ കുടിച്ച് റിലാക്സായി ടെലിവിഷന്റെ/ഗാഡ്ജറ്റിന്റെ മുന്നിൽ ഇരിക്കാമെന്നു കരുതിയവർക്ക് മഹാനഷ്ടം. കാരണം, ഏഷ്യ കപ്പ് ഫൈനലിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്കയ്ക്കു ശ്വാസം വിടാൻപോലും അവസരം നൽകാതെ മുഹമ്മദ് സിറാജിന്റെ നേതൃത്വത്തിൽ ഇന്ത്യൻ പേസർമാർ കത്തിക്കയറി. ഇന്നിംഗ്സിലെ ആദ്യ 34 പന്ത് കഴിഞ്ഞപ്പോൾ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തിൽ 12 റണ്‍സ് എന്ന പരിതാപകരമായ സ്ഥിതിയിൽ, മഴപെയ്താലും മാനം ഇടിഞ്ഞാലും ഇന്ത്യ ജയിക്കുന്ന അവസ്ഥ! ഇന്നിംഗ്സിലെ മൂന്നാം പന്തിൽ ജസ്പ്രീത് ബുംറ തുടങ്ങിവച്ച വിക്കറ്റ് വേട്ട പിന്നീട് സിറാജും ഹാർദിക് പാണ്ഡ്യയും ഏറ്റെടുത്തതോടെ കൊളംബോയിൽ അരങ്ങേറിയത് അക്ഷരാർഥത്തിൽ ലങ്കാദഹനം. സിറാജ് ഏഴ് ഓവറിൽ 21 റണ്‍സിന് ആറും ഹാർദിക് 2.2 ഓവറിൽ…
Read Moreവാട്ടർ ബോയ് കോഹ്ലി; ഓരോ നിമിഷവും ആസ്വദിച്ച് താരം
കൊളംബൊ: ടീമിലുണ്ടെങ്കിലും ഇല്ലെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർതാരം വിരാട് കോഹ്ലി ശരിക്കും ഒരു എന്റർടെയ്നറാണ്. ആരാധകരെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും കോഹ്ലിക്കു പ്രത്യേക മിടുക്കുണ്ട്. ക്യാപ്റ്റൻസ്ഥാനത്തുനിന്നു മാറിയശേഷം കോഹ്ലി ഓരോ നിമിഷവും ആസ്വദിക്കുകയാണെന്നതാണു വാസ്തവം. മൈതാനത്ത് കോഹ്ലിയുടെ രസകരമായ അംഗവിക്ഷേപങ്ങളും ചൂടൻ രീതികളും ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഏറെ ഇഷ്ടപ്പെടുന്നു. ഏഷ്യ കപ്പ് സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെതിരേ കോഹ്ലി ഇന്ത്യൻ പ്ലേയിംഗ് ഇലവനിൽ ഇല്ലായിരുന്നു. എന്നാൽ, സമൂഹമാധ്യമങ്ങളിൽ കോഹ്ലി തരംഗമായി. ബംഗ്ലാദേശ് x ഇന്ത്യ സൂപ്പർ ഫോർ മത്സരഫലം അപ്രസക്തമാണെന്നറിഞ്ഞാണ് ഇരു ടീമും കളത്തിലെത്തിയത്. പാക്കിസ്ഥാനെയും ശ്രീലങ്കയെയും തോൽപ്പിച്ച് ഇന്ത്യ നേരത്തേ ഫൈനലിൽ ഇടംപിടിച്ചിരുന്നു. ബംഗ്ലാദേശാകട്ടെ പാക്കിസ്ഥാനോടും ശ്രീലങ്കയോടും തോറ്റ് പുറത്തുമായി. ഫലം അപ്രസക്തമായ മത്സരമായതിനാൽ വിരാട് കോഹ്ലി അടക്കം അഞ്ചു പേർക്കു വിശ്രമം നൽകിയാണ് ഇന്ത്യ ഇന്നലെ ഇറങ്ങിയത്. ബംഗ്ലാദേശിന്റെ മൂന്നാം വിക്കറ്റ് വീണതിനു പിന്നാലെ കോഹ്ലി…
Read Moreഎൽ ക്ലാസിക്കോ ഒക്ടോബറിൽ
മാഡ്രിഡ്: 2023-24 സീസണിലെ ആദ്യ എൽ ക്ലാസിക്കോ (ബാഴ്സലോണ x റയൽ മാഡ്രിഡ്) പോരാട്ടത്തിന്റെ തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ 28ന് ഇന്ത്യൻ സമയം രാത്രി 7.45നാണ് സീസണിലെ ആദ്യ എൽ ക്ലാസിക്കോ പോരാട്ടം. ലാ ലിഗ ഫിക്സ്ചറിൽ എഫ്സി ബാഴ്സലോണയുടെ ഹോം മത്സരമാണിത്. ലോകത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടമായ എൽ ക്ലാസിക്കോയുടെ 297-ാം പതിപ്പാണ് ഒക്ടോബറിൽ അരങ്ങേറുക.
Read Moreപാക്കിസ്ഥാനെ കീഴടക്കി ലങ്ക ജയിച്ചത് ഇങ്ങനെ…
ഏഷ്യ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ ശ്രീലങ്ക രണ്ടു വിക്കറ്റിനു പാക്കിസ്ഥാനെ കീഴടക്കി ഫൈനലിൽ പ്രവേശിച്ചത് എങ്ങനെ എന്ന ആരാധകരുടെ സംശയം തുടരുന്നു. 42 ഓവറായി വെട്ടിക്കുറച്ച മത്സരത്തിൽ മഴനിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ലങ്കയുടെ ജയം. മഴനിയമത്തിന്റെ അടിസ്ഥാനത്തിൽ ക്രിക്കറ്റിൽ ജയപരാജയങ്ങൾ ആരാധകർ ഏറെ കണ്ടിട്ടുണ്ട്. എന്നാൽ, ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ശ്രീലങ്കയും പാക്കിസ്ഥാനും 42 ഓവറിൽ 252 റണ്‍സ് ആണ് എടുത്തത്. കൃത്യമായി പറഞ്ഞാൽ പാക്കിസ്ഥാൻ 42 ഓവറിൽ 252/7, ശ്രീലങ്ക 42 ഓവറിൽ 252/8. എന്നിട്ടും ശ്രീലങ്ക ജയം സ്വന്തമാക്കി, ഞായറാഴ്ച ഇന്ത്യക്കെതിരായ ഫൈനൽ ടിക്കറ്റും സ്വന്തമാക്കി. 1992 ലോകകപ്പ് ഓർമ 1992 ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരേ ദക്ഷിണാഫ്രിക്ക 19 റണ്‍സിനു പരാജയപ്പെട്ടതുപോലൊരു സംഭവമായിരുന്നു ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ കൊളംബോയിലും അരങ്ങേറിയത്. 1992…
Read More